ഇസ്ലാമിക പ്രബോധനത്തെ കുറിച്ച് ചില പണ്ഡിതന്മാരുടെ പ്രസ്താവനകൾ
ഇസ്ലാമിക പ്രബോധനത്തെ കുറിച്ച് ചില പണ്ഡിതന്മാരുടെ പ്രസ്താവനകൾ:
1. ഷെയ്ഖ് റബീ ഇബ്നു ഹാദി അൽ മദ്ഖലി رحمه الله പറഞ്ഞു:
"അല്ലാഹുവിലേയ്‌ക്ക് വിളിക്കുന്നയാൾ വിജ്ഞാനത്തിൻ്റെ ഏറ്റവും ഉയർന്ന തലത്തിലായിരിക്കണമെന്നത് ഒരു ഉപാധിയല്ല..... അവൻ ശൈഖ് ഇബ്‌നു ബാസിനെപ്പോലെയോ അദ്ദേഹത്തെപ്പോലുള്ളവരെപ്പോലെയോ ആകണമെന്നത് ഒരു ഉപാധിയല്ല."
[മർഹബൻ യാ താലിബൽ ilm P335 ].
2. അബു സഈദ് അൽ-ഖുദ്രി പ്രവാചകനിൽ നിന്ന് ഉദ്ധരിക്കുന്നു
صلى الله عليه وسلم
" സത്യം ഒരു മനുഷ്യന് അറിഞ്ഞാൽ , ആളുകളോടുള്ള ബഹുമാനവും ഭയവും കാരണം അത് സംസാരിക്കുന്നതിൽ നിന്ന് അവനെ തടയാൻ പാടില്ല ".
[ത്രിമിദി വിവരിച്ചത്, ശൈഖ് അൽ-അൽബാനി സഹീഹാക്കിയത് സിൽസിലതു സഹീഹ ].
3. ഷെയ്ഖ് ഉബൈദ് رحمه الله പറഞ്ഞു: ഖണ്ഡനങ്ങൾ ദഅ്വയുടെ മേഖലകളിൽ നിന്നുള്ള ഒരു മേഖലയാണ്. സുന്നത്തിൻ്റെ വ്യാപനവും ബിദ്അത്തിനെ തടയലും, ബിദ്അത്തുകാരുടെ അപകടങ്ങളിൽ നിന്ന് അഹ്ലുസ്സുന്നയുടെ സംരക്ഷണവും അവയിലുണ്ട്. അഹ്ലുസ്സുന്നയിൽ നിന്നുള്ള ഒരു പണ്ഡിതനെയും എനിക്കറിയില്ല, ഇമാമുകളെ കുറിച്ച് പറയേണ്ടതില്ല, ഖണ്ഡനങ്ങളെ അവർ ഒരിക്കലും നിരോധിച്ചതായിട്ട് ".
[ ബിദ്അത്തിൻ്റെ ആളുകളുമായി എങ്ങനെ ഇടപെടാം എന്നതിനെക്കുറിച്ചുള്ള അഹ്ലുസ്സുന്നയ്ക്കുള്ള ഗ്രന്ഥങ്ങളുടെ ഒരു ശേഖരം, മിറാത്ത് പബ്ലിക്കേഷൻസ്, പേജ്.80 ].
4. ഷെയ്ഖ് അബ്ദുൽ അസീസ് ഇബ്നു ബാസ് رحمه الله പറഞ്ഞു :
" എന്റെ മുസ്ലിം സഹോദരാ, മുഴുവൻ ഊർജ്ജത്തോടെയും ശക്തിയോടെയും വിജ്ഞാനം പ്രചരിപ്പിക്കുന്നതിൽ അതിയായി ആഗ്രഹിക്കൽ നിർബന്ധമാണ്.
ബാത്വിലിന്റെ ആളുകൾ ബാത്വിലിൽ ഊർജ്ജസ്വലർ ആവാതിരിക്കാനും, മുസ്‌ലിംകളുടെ ഇഹത്തിലെയും പരത്തിലെയും ഗുണത്തിന് വേണ്ടി നീ അങ്ങേയറ്റം ആഗ്രഹിക്കുകയും ചെയ്യണം"
[ മജ്‌മൂഉൽ ഫതാവാ 6/67 ].
5. ഷെയ്ഖ് സാലിഹ് അൽ-ഫൗസാൻ حفظه الله പ്രസ്താവിച്ചു:
"ഒരു വ്യക്തി തൻ്റെ മതത്തിൽ വീഴ്ച വരുത്തുന്നതായി നിങ്ങൾ കണ്ടാൽ, നിങ്ങൾ അവനെ പഠിപ്പിക്കണം, കാരണം ഇത് നിങ്ങളുടെ മേലുള്ള അവൻ്റെ അവകാശത്തിൽ നിന്നും നസീഹ, ഉപദേശം ആവശ്യപ്പെടുന്ന കാര്യങ്ങളിൽ നിന്നുള്ളതാണ്.
എന്നിരുന്നാലും, ഈ പഠിപ്പിക്കൽ സൗമ്യതയോടെയായിരിക്കണം, കഠിനമായോ ബലപ്രയോഗത്തോടുകൂടിയോ ചെയ്യരുത്, കാരണം ഇത് ആളുകളെ പിന്തിരിപ്പിക്കുകയും വിജ്ഞാനം സ്വീകരിക്കാതിരിക്കാൻ കാരണമാവുകയും ചെയ്യും.
[ ഷറഹ് ബുലൂഗ് അൽ-മറാം, വാല്യം. 2, പേജ്.248, ദാർ അൽ-ഇമാം അഹമ്മദ് പ്രിൻ്റ്, നാലാം പതിപ്പ് ].
6. ഇമാം ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു:
"സത്യം വ്യക്തമാകുന്നതുവരെ (ഇൻ്റർനെറ്റിലും) അസത്യത്തിൻ്റെ ആളുകൾക്ക് കാര്യങ്ങൾ ഞെരുക്കമാക്കുക."
[തഫ്സീർ സൂറ അശ്-ശൂറ, കാസറ്റ് 11 ].
7. അൽ-ഹസൻ (അൽ-ബസ്രീ) رحمه الله പറഞ്ഞു:
"ഒരു ജ്ഞാനി തർക്കിക്കുകയോ തന്ത്രം ഉപയോഗിച്ച് ജയിക്കാൻ ശ്രമിക്കുകയോ ചെയ്യുകയില്ല, പകരം അവൻ തൻ്റെ ജ്ഞാനം പ്രചരിപ്പിക്കുന്നു. അത് അംഗീകരിക്കപ്പെട്ടാൽ അവൻ അല്ലാഹുവിനെ സ്തുതിക്കുന്നു, അത് നിരസിക്കപ്പെട്ടാൽ അവൻ അല്ലാഹുവിനെ സ്തുതിക്കുന്നു".
[ ഹാഫുൾ ഖാരീ ബിത്തലിഖാത്ത് അലാ ശർഹുസ് സുന്നത്ത് ].
8. അൽ-അല്ലാമ മുഖ്ബിൽ ബിൻ ഹാദി അൽ-വാദി' رحمه الله പറഞ്ഞു:
"സുന്നത്തുകാരേ , സമൂഹം നിങ്ങളുടെ ഉത്തരവാദിത്തമാണ്. നിങ്ങൾ ഈ സമൂഹത്തെ ബിദ്അത്തുകളിൽ നിന്നും അന്ധവിശ്വാസങ്ങളിൽ നിന്നും ജാലവിദ്യകളിൽ നിന്നും രക്ഷിക്കണം."
[അൽ-ബഷൈർ ഫീ അസ്-സിമാഹി അൽ-മുബാഷിർ പേജ് 16 |
9. ഷെയ്ഖ് റബീ ബിൻ ഹാദി അൽ മദ്ഖലി حفظه الله പറഞ്ഞു:
"സലഫി വിളിക്ക് മൃദുത്വവും സൗമ്യതയും ദയയും ആവശ്യമാണ്, അപ്പോൾ ആളുകൾ നിങ്ങളിൽ നിന്ന് സത്യം സ്വീകരിക്കും."
[വസായ വാ തവ്ജിഹാത് ലി അഷ്-ഷബാബ് (9/18/1425) ].
10. അബ്ദുല്ല ഇബിൻ അൽ മുബാറക് رحمه الله പറഞ്ഞു :
" പ്രവാചകത്വത്തിന് ശേഷം, യഥാർത്ഥ ഇസ്‌ലാമിനെക്കുറിച്ചുള്ള അറിവ് പ്രചരിപ്പിക്കുന്നതിനേക്കാൾ മികച്ച ഒരു തലം എനിക്കറിയില്ല."
[തഹ്ദിബ് അൽ-കാമിൽ, 20/16].
11. ഷെയ്ഖ് ഉതൈമീൻ رحمه الله പറഞ്ഞു:
ഒരു സുന്നത്ത് പഠിക്കുമ്പോൾ, കിട്ടുന്ന എല്ലാ അവസരങ്ങളിലും അത് (ജനങ്ങൾക്ക്) വ്യക്തമാക്കുന്നത് വിജ്ഞാന വിദ്യാർത്ഥിക്കും, അല്ലാത്തവർക്കും ബാധ്യതയാണ്. അവൻ 'ഞാൻ പണ്ഡിതനല്ല' എന്ന് പറയരുത്.
[ഷറഹ് റിയാദുസാലിഹീൻ 741].
12. ഷെയ്ഖ് അബ്ദുൾ അസീസ് ബിൻ ബാസ് رحمه الله പറഞ്ഞു:
" മുസ്ലീങ്ങളെ അറിയുക, വിജ്ഞാനമുള്ള എല്ലാവരുടെയും മേൽ നിർബന്ധമാണ്, അവൻ ഉപദേശം നൽകണം . മഹത്തായ ദൂതന്മാരെ عليهم السلام മാതൃകയാക്കി , അത്യുന്നതനായ അല്ലാഹുവിൻ്റെ പ്രീതിക്കായി ഉപദേശിക്കാനും, അവൻ്റെ കഴിവിനനുസരിച്ച് അവനിലേക്ക് വിളിക്കുകയും വേണം.
ഖുർആനിലെ വ്യക്തമായ വാക്യങ്ങളിൽ , വിജ്ഞാനം
മറച്ചുവെക്കുന്നവന് പാപത്തിൻ്റെ ഭാരത്തിൽ നിന്ന് ജാഗ്രത പാലിക്കാൻ അല്ലാഹുതാക്കീത് നൽകി .
അല്ലാഹു പറഞ്ഞത് പോലെ:
إِنَّ ٱلَّذِينَ يَكْتُمُونَ مَآ أَنزَلْنَا مِنَ ٱلْبَيِّنَـٰتِ وَٱلْهُدَىٰ مِنۢ بَعْدِ مَا بَيَّنَّـٰهُ لِلنَّاسِ فِى ٱلْكِتَـٰبِ ۙ أُو۟لَـٰٓئِكَ يَلْعَنُهُمُ ٱللَّهُ وَيَلْعَنُهُمُ ٱللَّـٰعِنُونَ
" നിശ്ചയമായും (വ്യക്തമായ) തെളിവുകളായും, മാര്‍ഗ ദര്‍ശനമായും നാം അവതരിപ്പിച്ചിട്ടുള്ളതിനെ - വേദഗ്രന്ഥത്തില്‍ നാം അത് മനുഷ്യര്‍ക്ക് വേണ്ടി വിവരിച്ചതിനു ശേഷം - മറച്ചുവെക്കുന്നവര്‍ (അതെ,) അക്കൂട്ടര്‍ - അവരെ അല്ലാഹു ശപിക്കുന്നതാണ്, (മറ്റ്) ശപിക്കുന്നവരും അവരെ ശപിക്കുന്നതാണ് ".
(2:159).
[ ഷെയ്ഖിൻ്റെ വെബ്സൈറ്റിൽ നിന്ന് എടുത്തത് ].
13. ഷെയ്ഖ് റബീ ബിൻ ഹാദി അൽ മദ്ഖലി حفظه الله പറഞ്ഞു:
"സഹോദരന്മാരേ, നല്ല പെരുമാറ്റത്തെ നിസ്സാരവൽക്കരിക്കരുത്, കാരണം നിങ്ങൾ നല്ല പെരുമാറ്റത്തെ ചെറുതായി കാണുകയും [ അതിന് പ്രാധാന്യം നൽകുകയും ചെയ്യുന്നില്ലെങ്കിൽ] നിങ്ങളുടെ ദഅവ നഷ്ടപ്പെടും."
[അത്തരീയ്യ, (3/217) ].
14. ഷെയ്ഖ് ഖ് സാലിഹ് അൽ-ഫൗസാൻ حفظه الله പ്രസ്താവിച്ചു:
"ഭൂരിപക്ഷം ആളുകളും സത്യത്തെ നിഷേധിക്കുന്നുവെങ്കിലും, നാം അത് വ്യക്തമാക്കുന്നത് തുടർന്ന് കൊണ്ടേയിരിക്കണം."
[ ദഅവ അത്തൗഹീദ്, പേജ്. 19].
15. ആദരണീയനായ ഷെയ്ഖ് ഡോ മുഹമ്മദ് ബിൻ ഗാലിബ് അൽ-ഉമാരി
حفظه الله
പറഞ്ഞു;
" അല്ലാഹു നൽകുന്ന അനുഗ്രഹങ്ങളിൽ പെട്ടതാണ്, വിഡ്ഢികളുടെ ധിക്കാരത്തിൽ നിന്നും,
അറിവില്ലാത്തവരുടെ ആക്രമണങ്ങളിൽ നിന്നും, അല്ലാഹുവിലേക്ക് വിളിക്കുന്ന വ്യക്തിക്ക് അവൻ ക്ഷമ നൽകുന്നുവെന്നതാണ് .
എന്തെന്നാൽ, അവൻ അവയിൽ വ്യാപൃതനാകുമ്പോൾ, കൂടുതൽ പ്രാധാന്യമുള്ളതും പ്രയോജനപ്രദവുമായത് അവൻ നഷ്ടപ്പെടുത്തുന്നു.
അതിനാൽ, അറിവില്ലാത്തവരിൽ നിന്ന് പിന്തിരിയുക എന്നത് അല്ലാഹുവിന്റെ നിയമനിർമ്മാണ രീതിയിൽ പെട്ടതാണ്. അല്ലാഹു പറഞ്ഞു:
خذِ الْعَفْوَ وَأَمْرُ بِالْعُرْفِ وَأَعْرِضْ عَنِ الْجَاهِلِينَ
"നീ മാപ്പ് കാണിക്കുക (വിട്ടു വീഴ്ച ചെയ്യുക), നന്മ കൽപ്പിക്കുക, വിഡ്ഢികളിൽ നിന്ന് , വിവരമില്ലാത്തവരിൽ നിന്ന് പിന്തിരിയുക ".
ഇബ്നു കഥീർ رحمه الله പറഞ്ഞു :
"ചില പണ്ഡിതന്മാർ പറഞ്ഞു, 'ആളുകൾ രണ്ട് തരത്തിലാണ്.. [പിന്നെ അദ്ദേഹം നന്മ ചെയ്യുന്നവനെ പരാമർശിച്ചു, എന്നിട്ട് അദ്ദേഹം പറഞ്ഞു].. തിന്മ പ്രവർത്തിക്കുന്നവനെ സംബന്ധിച്ചിടത്തോളം, അവനോട് നന്മ കൽപ്പിക്കുക. എന്നാൽ അവൻ തൻ്റെ വഴികേടിൽ ഉറച്ചുനിൽക്കുകയും, നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും, അവൻ്റെ അറിവില്ലായ്മയിൽ തുടരുകയും ചെയ്താൽ, അവനിൽ നിന്ന് പിന്തിരിയുക. അങ്ങനെ ചെയ്താൽ ഒരുപക്ഷേ അത് അവനിൽ നിന്നുള്ള കുതന്ത്രത്തെ തടുത്തേക്കാം ".
[ ഷെയ്ഖ് ഡോ മുഹമ്മദ് ബിൻ ഗാലിബ് അൽ-ഉമാരിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ].
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment