ഫലസ്തീന് വേണ്ടി നടത്തുന്ന പ്രതിഷേധ സമരങ്ങൾ.

ഫലസ്തീന് വേണ്ടി നടത്തുന്ന പ്രതിഷേധ സമരങ്ങൾ.

സ്വതന്ത്ര ഫലസ്തീൻ, സ്വതന്ത്ര ഫലസ്തീൻ എന്ന് ഫലസ്തീൻ പ്രതിഷേധത്തിൽ മതേതരവാദി, നിരീശ്വരവാദി, ഫെമിനിസ്റ്റ്, സൂഫി, ഇഖ്വാനി, ബിദ്അത്ത്കാരൻ, പുകവലിക്കാരൻ, പലിശ തിന്നുന്നവൻ, മദ്യപാനി, താടി വടിച്ചവൻ, റാഫിദീ ശീയാക്കൾ, അനിസ്ലാമിക വേഷമണിഞ്ഞ മുസ്ലിം സ്ത്രീകൾ പുരുഷന്മാരുമായി ഇടകലർന്ന്, ഹറാമായ സംഗീതത്തിന്റെ അകമ്പടിയോടെ ആഗോള തലത്തിൽ പതിനായിരക്കണക്കിന് പേർ തെരുവുകളിൽ വിളിച്ചുപറഞ്ഞു, സ്വതന്ത്ര ഫലസ്തീൻ, സ്വതന്ത്ര ഫലസ്തീൻ.

ഒമ്പത് മാസമായി ഇവർ പ്രതിഷേധിച്ചിട്ടും ഒരു ബോംബും, ബുള്ളറ്റും നിർത്താനൊ , നിരപരാധികളായ സ്ത്രീകളും പുരുഷന്മാരും, പിഞ്ചുകുഞ്ഞുങ്ങളെയടക്കം, വധിക്കുന്നതൊ തടയാൻ കഴിഞ്ഞിട്ടില്ല.

പ്രതിഷേധ സമരങ്ങളാണ് പരിഹാരം എന്ന് അല്ലാഹുവൊ, നബി صلى الله عليه وسلم യോ പഠിപ്പിച്ചിട്ടില്ല. ഒരു പ്രവാചകനൊ عليهم السلام, ഒരു സഹാബിയൊ رضي الله عنهم  സമരം ചെയ്തിട്ടില്ല. അന്നും ഇത് ചെയ്യാമായിരുന്നു. അവർ ചെയ്യാത്തത് ഇന്ന് നാം ദീൻ എന്ന് പറഞ്ഞു ചെയ്താൽ അത് നരക ശിക്ഷക്ക് കാരണമാകുന്ന ബിദ്അത്താണെന്നല്ലെ പ്രമാണങ്ങൾ പഠിപ്പിക്കുന്നത്?


അപ്പോൾ അല്ലാഹു പഠിപ്പിച്ച പരിഹാരം എന്താണ്?


അല്ലാഹു പറഞ്ഞു:


وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ مِنكُمْ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَيَسْتَخْلِفَنَّهُمْ فِى ٱلْأَرْضِ كَمَا ٱسْتَخْلَفَ ٱلَّذِينَ مِن قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ دِينَهُمُ ٱلَّذِى ٱرْتَضَىٰ لَهُمْ وَلَيُبَدِّلَنَّهُم مِّنۢ بَعْدِ خَوْفِهِمْ أَمْنًا ۚ يَعْبُدُونَنِى لَا يُشْرِكُونَ بِى شَيْـًٔا ۚ وَمَن كَفَرَ بَعْدَ ذَٰلِكَ فَأُو۟لَـٰٓئِكَ هُمُ ٱلْفَـٰسِقُونَ 



" നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, ചെയ്യുന്നവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. 'അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയതുപോലെ, നിശ്ചയമായും ഭൂമിയില്‍ അവര്‍ക്ക് അവന്‍ പ്രാതിനിധ്യം നല്‍കുന്നതാണ്; അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ടു കൊടുത്തിട്ടുള്ള അവരുടെ മതത്തിന് സ്വാധീനം നല്‍കുന്നതുമാണ്; അവര്‍ക്ക് ഭയത്തിനു ശേഷം നിർഭയത്തം പകരം നല്‍കുകയും ചെയ്യും' എന്ന്. അവര്‍ എന്നോട് യാതൊന്നിനെയും പങ്ക് ചേര്‍ക്കാതെ എന്നെ ആരാധിച്ചുവരുന്നു. (അതാണ്‌ കാരണം). അതിനുശേഷം, ആര്‍ നന്ദികേട് ചെയ്തുവോ അവര്‍ തന്നെയാണ് തോന്നിയവാസികൾ ".

(24:55).

അല്ലാഹു നൽകുന്ന വാഗ്ദാനങ്ങൾ മുകളിലത്തെ ആയത്തിൽ പറഞ്ഞത്:


1. ഭൂമിയില്‍ പ്രാതിനിധ്യം നല്‍കും.


2. മതത്തിന് സ്വാധീനം നല്‍കും.


3. ഭയത്തിനു ശേഷം നിർഭയത്തം പകരം നല്‍കും.


ആയത്തിൽ ഇതിന് വെച്ച ഉപാധികൾ:


വിശ്വസിക്കുകയും, അല്ലാഹു കൽപിച്ച സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുക, യാതൊന്നിനെയും പങ്ക് ചേര്‍ക്കാതെ അല്ലാഹുവിനെ മാത്രം ആരാധിക്കുക.

തൗഹീദ് ശരിയായവർക്കും, അല്ലാഹു കൽപിച്ച സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നവർക്കും, ശിർക്ക്, ബിദ്അത്തുകൾ, ഹറാമുകൾ ചെയ്യാത്തവർക്കുമാണ് ഈ വാഗ്ദാനങ്ങൾ.


സമരം അല്ലാഹു പഠിപ്പിക്കാത്തതും, സമരം ചെയ്യുന്ന മുസ്ലിംകളിൽ മിക്കവരും ഫജ്റിന് മസ്ജിദിൽ നിസ്കാരത്തിന് വരാത്തവരുമാണെന്നിരിക്കെ എങ്ങിനെ അല്ലാഹുവിന്റെ സഹായമുണ്ടാകും?

അത് കൊണ്ട് നാം  അല്ലാഹു പറഞ്ഞത് മാത്രം ചെയ്യുക. അല്ലാഹു പഠിപ്പിക്കാത്തത് ചെയ്യരുത്, അത് നരക ശിക്ഷക്ക് കാരണമാകുന്ന ബിദ്അത്താണ്. അല്ലാഹു നിരോധിച്ച ഹറാമുകൾ വെടിയുക , ശേഷം അല്ലാഹുവിൽ ഭരമേൽപിക്കുക. അവർക്കാണ് അല്ലാഹുവിന്റെ സഹായമുണ്ടാവുക, അവർക്കാണ് വിജയമുണ്ടാവുക.

പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ് 

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.