ഒരു ക്രൈസ്തവനുമായി പ്രബോധനം
ഒരു ക്രൈസ്തവനുമായി പ്രബോധനം .
24 ഏപ്രിൽ 2024 ൽ പ്രബോധനം ആരംഭിച്ച്, 29 ഏപ്രിൽ 2024 ൽ അവസാനിച്ചു.
ഒരു ക്രൈസ്തവൻ താഴെയുള്ള ആയത്ത് ഉദ്ധരിച്ചു:
إِذْ قَالَ ٱللَّهُ يَـٰعِيسَىٰٓ إِنِّى مُتَوَفِّيكَ وَرَافِعُكَ إِلَىَّ وَمُطَهِّرُكَ مِنَ ٱلَّذِينَ كَفَرُوا وَجَاعِلُ ٱلَّذِينَ ٱتَّبَعُوكَ فَوْقَ ٱلَّذِينَ كَفَرُوٓا۟ إِلَىٰ يَوْمِ ٱلْقِيَـٰمَةِ ۖ ثُمَّ إِلَىَّ مَرْجِعُكُمْ فَأَحْكُمُ بَيْنَكُمْ فِيمَا كُنتُمْ فِيهِ تَخْتَلِفُونَ
" (അതെ)അല്ലാഹു പറഞ്ഞ സന്ദര്‍ഭം: 'ഈസാ, നിശ്ചയമായും, നിന്നെ ഞാന്‍ പൂര്‍ണമായി പിടിച്ചെടുക്കുകയും, നിന്നെ എന്‍റെ അടുക്കലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നതാണ്. അവിശ്വസിച്ചവരില്‍ നിന്നു നിന്നെ (ഞാന്‍) ശുദ്ധമാക്കുകയും, നിന്നെ പിന്‍പറ്റിയവരെ ക്വിയാമത്തു നാള്‍ വരേക്കും അവിശ്വസിച്ചവരുടെ മീതെ ആ(ക്കിവെ)ക്കുകയും ചെയ്യുന്നതാണ്. പിന്നീട്, എന്‍റെ അടുക്കലേക്കായിരിക്കും നിങ്ങളുടെ മടങ്ങിവരവ് അപ്പോള്‍ നിങ്ങള്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്ന കാര്യത്തില്‍, നിങ്ങള്‍ക്കിടയില്‍ ഞാന്‍ വിധി കൽപിക്കുന്നതാകുന്നു ".
(3:55).
എന്നിട്ടദ്ദേഹം പറഞ്ഞു, ഈ ആയത്ത് ഗൂഗിളിൽ പരിഭാഷ നോക്കിയപ്പോൾ പരിഭാഷ വന്നത് ഈസ നബി عليه السلام നെ മരിപ്പിച്ചു എന്നാണ്. അദ്ദേഹത്തിന് ഇത് വ്യക്തമാക്കി കൊടുക്കാൻ ആവശ്യപ്പെട്ടു.
എന്റെ മറുപടി:
ഗൂഗിളിലൂടെ അല്ല ഖുർആന്റെ പരിഭാഷ നോക്കേണ്ടത് എന്നത് പറഞ്ഞു കൊടുത്തു. ശേഷം ഈസാ നബി عليه السلام നെ കുറിച്ച് ഖുർആനിൽ വന്ന ആയത്തുകൾ പറഞ്ഞു കൊടുത്തു.
ഉയർത്തി എന്ന വചനം.
ഇവിടെ അല്ലാഹു പറയുകയും ചെയ്യുന്നു:
"നിങ്ങള്‍ (ക്രൈസ്തവർ ) ഭിന്നിച്ചുകൊണ്ടിരിക്കുന്ന കാര്യത്തില്‍, നിങ്ങള്‍ക്കിടയില്‍ ഞാന്‍ ( അല്ലാഹു) വിധി കൽപിക്കുന്നതാകുന്നു ".
إِذْ قَالَ ٱللَّهُ يَـٰعِيسَىٰٓ إِنِّى مُتَوَفِّيكَ وَرَافِعُكَ إِلَىَّ وَمُطَهِّرُكَ مِنَ ٱلَّذِينَ كَفَرُوا۟ وَجَاعِلُ ٱلَّذِينَ ٱتَّبَعُوكَ فَوْقَ ٱلَّذِينَ كَفَرُوٓا۟ إِلَىٰ يَوْمِ ٱلْقِيَـٰمَةِ ۖ ثُمَّ إِلَىَّ مَرْجِعُكُمْ فَأَحْكُمُ بَيْنَكُمْ فِيمَا كُنتُمْ فِيهِ تَخْتَلِفُونَ
(അതെ)അല്ലാഹു പറഞ്ഞ സന്ദര്‍ഭം: 'ഈസാ, നിശ്ചയമായും, നിന്നെ ഞാന്‍ പൂര്‍ണമായി പിടിച്ചെടുക്കുകയും, നിന്നെ എന്‍റെ അടുക്കലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നതാണ്. അവിശ്വസിച്ചവരില്‍ നിന്നു നിന്നെ (ഞാന്‍) ശുദ്ധമാക്കുകയും, നിന്നെ പിന്‍പറ്റിയവരെ ക്വിയാമത്തു നാള്‍ വരേക്കും അവിശ്വസിച്ചവരുടെ മീതെ ആ(ക്കിവെ)ക്കുകയും ചെയ്യുന്നതാണ്. പിന്നീട്, എന്‍റെ അടുക്കലേക്കായിരിക്കും നിങ്ങളുടെ മടങ്ങിവരവ് അപ്പോള്‍ നിങ്ങള്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്ന കാര്യത്തില്‍, നിങ്ങള്‍ക്കിടയില്‍ ഞാന്‍ വിധി കൽപിക്കുന്നതാകുന്നു.
(3:55).
കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല എന്ന് പറയുന്ന വചനം:
وَقَوْلِهِمْ إِنَّا قَتَلْنَا ٱلْمَسِيحَ عِيسَى ٱبْنَ مَرْيَمَ رَسُولَ ٱللَّهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَـٰكِن شُبِّهَ لَهُمْ ۚ وَإِنَّ ٱلَّذِينَ ٱخْتَلَفُوا۟ فِيهِ لَفِى شَكٍّ مِّنْهُ ۚ مَا لَهُم بِهِۦ مِنْ عِلْمٍ إِلَّا ٱتِّبَاعَ ٱلظَّنِّ ۚ وَمَا قَتَلُوهُ يَقِينًۢا
'നിശ്ചയമായും, അല്ലാഹുവിന്‍റെ റസൂലായ മര്‍യമിന്‍റെ മകന്‍ ഈസാ എന്ന 'മസീഹി'നെ ഞങ്ങള്‍ (ജൂതന്മാർ ) കൊലപ്പെടുത്തിയിരിക്കുന്നുവെന്ന്' അവര്‍ പറഞ്ഞതുകൊണ്ടും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു) (വാസ്തവമാകട്ടെ) അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, അദ്ദേഹത്തെ അവര്‍ ക്രൂശിച്ചിട്ടുമില്ലതാനും. എങ്കിലും , അവര്‍ക്ക് തിരിച്ചറിയാതാക്കപ്പെട്ടിരിക്കുകയാണ്. നിശ്ചയമായും, അദ്ദേഹത്തിന്‍റെ കാര്യത്തില്‍ ഭിന്നാഭിപ്രായത്തിലായവര്‍, അദ്ദേഹ(ത്തിന്‍റെ സംഭവ)ത്തെക്കുറിച്ചു സംശയത്തില്‍ തന്നെയാണു(ളളത്). അവര്‍ക്ക് അദ്ദേഹത്തെക്കുറിച്ചു യാതൊരു അറിവുമില്ല- ഊഹത്തെ പിന്‍പറ്റലല്ലാതെ ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല.
(4:157).
അല്ലാഹുവിന് സന്താനം ഇല്ല എന്ന് പറയുന്ന വചനം:
لَمْ يَلِدْ وَلَمْ يُولَدْ
അവന്‍ (സന്താനം) ജനിപ്പിച്ചിട്ടില്ല; അവന്‍ (സന്താനമായി) ജനിച്ചുണ്ടായിട്ടുമില്ല.
(112:3).
അല്ലാഹുവിന് ഒരു സന്താനം ഉണ്ട് എന്ന് വാദിക്കുന്ന ക്രിസ്ത്യാനികളോടുള്ള ശക്തമായ താക്കീതിന്റെ വചനം:
وَقَالُوا۟ ٱتَّخَذَ ٱلرَّحْمَـٰنُ وَلَدًا
" അവര്‍ പറയുന്നു: 'പരമകാരുണികനായുള്ളവന്‍ [അല്ലാഹു] സന്താനം സ്വീകരിച്ചിരിക്കുന്നു' എന്നു!
لَّقَدْ جِئْتُمْ شَيْـًٔا إِدًّا
(ഹേ, ഇതു പറയുന്നവരെ!) തീര്‍ച്ചയായും നിങ്ങള്‍ ഘോരമായ ഒരു കാര്യം ചെയ്തിരിക്കയാണു!-
تَكَادُ ٱلسَّمَـٰوَٰتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ ٱلْأَرْضُ وَتَخِرُّ ٱلْجِبَالُ هَدًّا
അതു നിമിത്തം, ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, മലകള്‍ (പൊട്ടിത്തകര്‍ന്നു)വീഴുകയും ചെയ്യാറാകുന്നു.
أَن دَعَوْا۟ لِلرَّحْمَـٰنِ وَلَدًا
(അതെ) പരമകാരുണികനായുള്ളവനു സന്താനം (ഉണ്ടെന്നു) അവര്‍ വാദിച്ചതിനാല്‍! [അത്രയും ഗൗരവമേറിയതത്രെ, ആ വാദം.]
وَمَا يَنۢبَغِى لِلرَّحْمَـٰنِ أَن يَتَّخِذَ وَلَدًا
സന്താനത്തെ സ്വീകരിക്കുക എന്നതു പരമകാരുണികനായുള്ളവനു യുക്തമായിരിക്കയില്ല ".
(19:88-92).
ത്രിത്യം (Trinity), സന്താനമുണ്ട് എന്ന് പറയാൻ പാടില്ല, അവൻ ഏകനാണ് എന്ന് പറയുന്ന വചനം:
وَلَا تَقُولُوا۟ ثَلَـٰثَةٌ ۚ ٱنتَهُوا۟ خَيْرًا لَّكُمْ ۚ إِنَّمَا ٱللَّهُ إِلَـٰهٌ وَٰحِدٌ ۖ سُبْحَـٰنَهُۥٓ أَن يَكُونَ لَهُۥ وَلَدٌ ۘ لَّهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَكَفَىٰ بِٱللَّهِ وَكِيلًا
മൂന്നു എന്ന് നിങ്ങള്‍ പറയുകയും അരുത്. (അതില്‍ നിന്ന് ) നിങ്ങള്‍ വിരമിക്കുവിന്‍ -- നിങ്ങള്‍ക്ക് ഗുണകരമായ നിലക്ക്. നിശ്ചയമായും, അല്ലാഹു ഒരേ 'ഇലാഹു' (ദൈവം) മാത്രമാകുന്നു. അവന് ഒരു സന്താനം ഉണ്ടായിരിക്കുന്നതില്‍നിന്ന് അവന്‍ മഹാ പരിശുദ്ധന്‍! അവന്‍റെതാണ് ആകാശങ്ങളിലുളളതും, ഭൂമിയിലുളളതും (എല്ലാം). (കൈകാര്യം) ഏല്‍പിക്കപ്പെടുന്നവനായി അല്ലാഹു തന്നെ മതി.
(4:171).
ത്രിത്യം (Trinity) എന്ന് പറയാൻ പാടില്ല, അങ്ങനെ പറയുന്നവർ അവിശ്വാസികളാണെന്നും , അവർക്ക് വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും , അവൻ ഏകനാണ് എന്നും പറയുന്ന വചനം:
لَّقَدْ كَفَرَ ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّهَ ثَالِثُ ثَلَـٰثَةٍ ۘ وَمَا مِنْ إِلَـٰهٍ إِلَّآ إِلَـٰهٌ وَٰحِدٌ ۚ وَإِن لَّمْ يَنتَهُوا۟ عَمَّا يَقُولُونَ لَيَمَسَّنَّ ٱلَّذِينَ كَفَرُوا۟ مِنْهُمْ عَذَابٌ أَلِيمٌ
'നിശ്ചയമായും, അല്ലാഹു മൂന്നില്‍ ഒരുവനാകുന്നു'വെന്നു പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വസിച്ചിരിക്കുന്നു. ഒരേ ഒരു ആരാധ്യനല്ലാതെ (വേറെ) ഒരാരാധ്യനും ഇല്ല താനും, അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതില്‍നിന്ന് അവര്‍ വിരമിക്കുന്നില്ലെങ്കില്‍, അവരില്‍ നിന്ന് അവിശ്വസിച്ചവരെ വേദനയേറിയ ശിക്ഷ ബാധി ക്കുക തന്നെ ചെയ്യും.
(5:76).
ക്രൈസ്തവൻ:
സംശയം ഉണ്ടെങ്കിൽ നിനക്ക് മുമ്പേ ബൈബിൾ വായിച്ചവരോടു റെഫർ ചെയ്യാൻ അല്ലേ ഈ പറയുന്നത്... 10.94 ൽ
എന്റെ മറുപടി:
അല്ലാഹു 10: 94 ൽ പറഞ്ഞു:
- فَإِن كُنتَ فِى شَكٍّ مِّمَّآ أَنزَلْنَآ إِلَيْكَ فَسْـَٔلِ ٱلَّذِينَ يَقْرَءُونَ ٱلْكِتَـٰبَ مِن قَبْلِكَ ۚ لَقَدْ جَآءَكَ ٱلْحَقُّ مِن رَّبِّكَ فَلَا تَكُونَنَّ مِنَ ٱلْمُمْتَرِينَ
- എനി, നിനക്ക് നാം അവതരിപ്പിച്ചതിനെക്കുറിച്ച് നീ വല്ല സംശയത്തിലുമാണെങ്കില്‍, നിന്‍റെ മുമ്പേ (വേദ) ഗ്രന്ഥം വായിച്ചുവരുന്നവരോട് നീ ചോദി(ച്ചുനോ)ക്കുക. തീര്‍ച്ചയായും, നിന്‍റെ റബ്ബിങ്കല്‍ നിന്ന് നിനക്ക് യഥാര്‍ത്ഥം വന്നിട്ടുണ്ട്. ആകയാല്‍, നിശ്ചയമായും നീ സന്ദേഹപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കരുത്.
10: 94 ന്റെ വിശദീകരണത്തിൽ ഇബ്നു അബ്ബാസ്
رضي الله عنهما
പറയുന്നത് വായിക്കാം.
ഇബ്നു അബ്ബാസ്
رضي الله عنهما
നബി صلى الله عليه وسلم യിൽ നിന്ന് നേരിട്ട് പഠിച്ച, ഖുർആൻ വിശദീകരിക്കുന്നതിൽ അഗാധമായ ജ്ഞാനം നൽകേണമേ എന്ന് അല്ലാഹുവൊട് നബി صلى الله عليه وسلم പ്രാർത്ഥിച്ച പ്രമുഖ ശ്രേഷ്ഠനായ മഹാനായ സഹാബീ പണ്ഡിതനാണ്.
അദ്ദേഹം رضي الله عنه പറഞ്ഞു:
قال ابن عباس ومجاهد والضحاك : يعني من آمن من أهل الكتاب ؛ كعبد الله بن سلام وأصحابه ، فيشهدون على صدق محمد صلى الله عليه وسلم ويخبرونك بنبوته .
' ഈ വചനത്തിന്റെ അർത്ഥം വേദക്കാരിൽ നിന്നും (യഹൂദരിൽ നിന്നും, ക്രിസ്ത്യാനികളിൽ നിന്നും) ആര് (ഇസ്ലാമിൽ) വിശ്വസിച്ചുവൊ ( അവരോട് ചോദിക്കുക), അബ്ദുല്ല ബിൻ സലാമിനെയും , അദ്ദേഹത്തിന്റെ കൂടെയുള്ളവരേയും പോലെയുള്ളവരോട്. അവർ മുഹമ്മദിൻ്റെ صلى الله عليه وسلم സത്യസന്ധതയ്ക്ക് സാക്ഷ്യം വഹിക്കുന്നു, അദ്ദേഹത്തിന്റെ صلى الله عليه പ്രവാചകത്വത്തെ കുറിച്ച് അവർ നിങ്ങളോട് പറഞ്ഞു തരും ".
(തഫ്സീർ അൽ അൽബഗവി 10:94).
ക്രൈസ്തവൻ പിന്നെ പ്രതികരിച്ചിട്ടില്ല.
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment