പ്രക്രിതിയിലുണ്ടാകുന്ന ദുരന്തങ്ങൾ അല്ലാഹുവിൻ്റെ മുന്നറിയിപ്പ് അടയാളങ്ങളാണ്.

പ്രക്രിതിയിലുണ്ടാകുന്ന ദുരന്തങ്ങൾ  അല്ലാഹുവിൻ്റെ മുന്നറിയിപ്പ് അടയാളങ്ങളാണ്.


ഉരുൾപൊട്ടലുകൾ , ഭൂകമ്പങ്ങൾ മറ്റ് ദുരന്തങ്ങൾ എന്നിവയുടെ ആഘാതം സംഭവിച്ചു കൊണ്ടേയിരിക്കുന്നു.


വർഷങ്ങളായി, ഈ ദുരന്തങ്ങൾ എങ്ങനെ സംഭവിക്കുന്നുവെന്നും, അവ എങ്ങനെ കുറയ്ക്കാമെന്നും വിശദീകരിക്കാൻ നിരവധി സിദ്ധാന്തങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ട്.


എന്നിട്ടും ഈ സിദ്ധാന്തങ്ങളിൽ ഭൂരിഭാഗവും ഇസ്‌ലാമിൻ്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് മിക്ക മുസ്ലിങ്ങൾക്കും അറിയില്ല. 


കൂടാതെ, ഈ വിപത്തുകൾ ഉണ്ടാകുമ്പോൾ പല മുസ്ലിങ്ങളും തങ്ങളുടെ ഇസ്ലാമിക ബാധ്യതകളെ അവഗണിക്കുന്നു.


കൂടാതെ, ഈ വിഷയത്തെക്കുറിച്ചുള്ള അവരുടെ ഗ്രാഹ്യം തികച്ചും ശാസ്ത്രീയമായതിനാൽ മിക്ക ആളുകളും ഇത്തരം സംഭവങ്ങൾ സംഭവിക്കുന്നത് വിനാശകരമായി മാത്രമേ കാണൂ.


ഈ നാശത്തിന് പിന്നിലെ യുക്തി ഇസ്ലാം വ്യക്തമായി വിശദീകരിക്കുന്നുണ്ട്. 


അതിനാൽ, ഈ വിഷയത്തിൽ ഖുർആനും, സുന്നത്തും, സലഫുകൾ മനസ്സിലാക്കിയതിൽ നിന്നും തെളിവുകൾ ഉദ്ധരിച്ച്, ഇസ്ലാമിക വീക്ഷണം നൽകുക എന്നതാണ് ഈ ലേഖനം പ്രധാനമായും ലക്ഷ്യമിടുന്നത്.


ഷെയ്ഖ് മുഖ്ബിൽ رحمه الله പറഞ്ഞു :


" ഭൂകമ്പം പ്രകൃതിദുരന്തമാണെന്ന് പറയുന്നവൻ കാഫിറാണ്, കാരണം ഭൂകമ്പത്തിൻ്റെ കാരണം പ്രകൃതിയാണെന്ന് അവർ പറയുന്നു. പ്രകൃതിക്ക്  [സൃഷ്ടിയെ] സൃഷ്ടിക്കാനോ, മാറ്റാനോ കഴിയില്ല. ഇത് പറയുന്നവൻ്റെ ഇസ്ലാമിക വിധിയാണിത്. നിരീശ്വരവാദികൾ, അല്ലാഹുവിൽ വിശ്വസിക്കാത്തവർ, ഈ സംഭവങ്ങളെ പ്രകൃതിയുമായി ബന്ധപ്പെടുത്തുന്നു ".


الحكم فيمن يقول إن الزلازل والفيضانات كوارث طبيعية




അതിനാൽ, അല്ലാഹുവാണ് ഈ ദുരന്തങ്ങൾ സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്; അതിനാൽ, അവയെ പ്രകൃതിദുരന്തങ്ങൾ എന്ന് വിശേഷിപ്പിക്കുന്നവർ ശിർക്ക് ചെയ്തു, കാരണം ഈ വ്യക്തി പ്രകൃതിയാണ് ഈ ദുരന്തങ്ങൾ സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് എന്ന് അവകാശപ്പെടുക മാത്രമല്ല, പ്രകൃതിയാണ് പ്രപഞ്ചത്തെ നിയന്ത്രിക്കുന്നതെന്ന്  അവകാശപ്പെടുകയും ചെയ്യുന്നു. അതിനാൽ, ഈ വ്യക്തി അല്ലാഹുവിൽ  പങ്ക് ചേർത്തതിനാൽ മുശ്രിക്കാണ്.


ശാസ്ത്രീയ സിദ്ധാന്തങ്ങളെ ഇസ്ലാം നിരസിക്കണമെന്നില്ല, കാരണം അത് നിരീക്ഷിച്ച വിജ്ഞാനം അടിസ്ഥാനമാക്കിയുള്ളതാണ്. മുസ്‌ലിംകൾ പറയുന്നത്, ആത്യന്തികമായി ഭൂകമ്പങ്ങളും മറ്റ് ദുരന്തങ്ങളും സൃഷ്ടിക്കുന്നതും നിയന്ത്രിക്കുന്നതും അല്ലാഹുവാണെന്നാണ്, കാരണം സമ്മർദ്ദം, താപനില തുടങ്ങിയ ഘടകങ്ങളെ നിയന്ത്രിക്കുന്നത്  അവനാണ്. 


അത് കൊണ്ട്  ശാസ്ത്രീയ സിദ്ധാന്തങ്ങളും ഇസ്ലാമിക നിയമനിർമ്മാണങ്ങളും എല്ലായ്പ്പോഴും പരസ്പര വിരുദ്ധമായിരിക്കണമെന്നില്ല എന്ന് ഇത് തെളിയിക്കുന്നു.


ശാസ്ത്രജ്ഞന്മാരെ സംബന്ധിച്ചിടത്തോളം, ഭൂകമ്പങ്ങൾ, വെള്ളപ്പൊക്കം, കൊടുങ്കാറ്റുകൾ, ചുഴലിക്കാറ്റുകൾ, ആഗോളതാപനം, മനുഷ്യൻ്റെ പെരുമാറ്റത്തിൻ്റെ ഫലമാണ്. ഈ പ്രശ്നങ്ങൾക്കുള്ള ഏക പരിഹാരം അവർ കാണുന്നത് ഭൗതിക പരിഹാരങ്ങൾ മാത്രമാണ്.


അല്ലാഹുവിൻ്റെ അനുമതിയാൽ, മനുഷ്യർ പരിസ്ഥിതിക്ക് ദോഷം വരുത്തുമെന്ന് മുസ്ലിങ്ങൾ നിഷേധിക്കുന്നില്ലെങ്കലും,  ഈ സിദ്ധാന്തങ്ങൾ അല്ലാഹുവിൻ്റെ റുബൂബിയ്യത്തിനെ പൂർണ്ണമായും അവഗണിക്കുന്നത് കൊണ്ട്, മുസ്‌ലിംകൾ, പ്രത്യേകിച്ച് സർവ്വകലാശാലകളിലും, വിദ്യാഭ്യാസ മേഖലയിലുമുള്ളവർ, ഇതിനെക്കുറിച്ച് ബോധവാന്മാരായിരിക്കണം.


  

മനുഷ്യരാശിയുടെ ബുദ്ധി പരിമിതമായതിനാൽ മരണത്തിന്റെയും,   നാശത്തിന്റെയും  യുക്തി മനസ്സിലാക്കാൻ നമുക്ക് കഴിവില്ല; എന്നിരുന്നാലും, മനുഷ്യരാശിയെ ഭയപ്പെടുത്താനും, അത് വഴി അവരുടെ കർമ്മങ്ങളെ കുറിച്ച് ചിന്തിക്കാനും, അല്ലാഹുവിന്റെ കൽപ്പനകളോടുള്ള അവരുടെ ധിക്കാരവും,  അവൻ്റെ വിലക്കുകളോടുള്ള അവഗണയെയും കുറിച്ച് ആലോചിക്കാനും, പാപങ്ങളിൽ നിന്ന് പശ്ചാത്തപിക്കാനും , അവനെ കൂടുതൽ തവണ സ്മരിക്കുകയും ചെയ്യുന്നതിനായി, മനുഷ്യരാശിയെ ഭയപ്പെടുത്താൻ അല്ലാഹു ഈ ദ്രിഷ്ടാന്തങ്ങൾ അയച്ചേക്കാം. ഈ ദുരന്തങ്ങളെക്കുറിച്ച് അല്ലാഹു പറഞ്ഞു:


وَمَا نُرْسِلُ بِالْآيَاتِ إِلَّا تَخْوِيفًا


"അവരെ ഭയപ്പെടുത്താൻ മാത്രമാണ് നാം ഈ ദ്രിഷ്ടാന്തങ്ങൾ അയയ്ക്കുന്നത്." 


(അൽ-ഇസ്രാ, 17:59).


ഖതാദ رحمه الله പറഞ്ഞു:


"അല്ലാഹു, അവൻ ആഗ്രഹിക്കുന്നതെന്തും കൊണ്ട് മനുഷ്യരെ ഭയപ്പെടുത്തുന്നു, അങ്ങനെ അവർ [അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച്] ചിന്തിക്കുന്നതിനോ [അവരുടെ ധിക്കാരം] ഓർക്കുന്നതിനോ അല്ലെങ്കിൽ [അവരുടെ പാപങ്ങളിൽ നിന്ന്] പശ്ചാത്തപിക്കുന്നതിനോ വേണ്ടി."


(തഫ്സീർ ഇബ്നു കസീർ).


ഉരുൾപൊട്ടൽ, പ്രളയം, ഭൂമി കുലുക്കം, സുനാമിയും മറ്റു ദുരന്തങ്ങളും സംഭവിക്കുന്നത് പൊടുന്നനെ ആണ്. എന്നാൽ അല്ലാഹു ഇത് ആദ്യമേ തീരുമാനിച്ചിതാണ്. ഭൂകമ്പങ്ങൾ, വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകൾ, അഗ്നിപർവ്വതങ്ങൾ, കൊടുങ്കാറ്റുകൾ, മറ്റ് ദുരന്തങ്ങൾ എന്നിവ അല്ലാഹു സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. അവൻ പറഞ്ഞു:



مَا أَصَابَ مِن مُّصِيبَةٍ فِي الْأَرْضِ وَلَا فِي أَنفُسِكُمْ إِلَّا فِي كِتَابٍ مِّن قَبْلِ أَن نَّبْرَأَهَا ۚ إِنَّ ذَٰلِكَ عَلَى اللَّهِ يَسِيرٌ


" ഭൂമിയിലാകട്ടെ, നിങ്ങളില്‍ [നിങ്ങളുടെ ദേഹങ്ങളില്‍] തന്നെയാകട്ടെ ഏതൊരു ബാധയും (അഥവാ ആപത്തും) - നാം അതിനെ സൃഷ്ടിക്കുന്നതിനുമുമ്പായി അതൊരു (രേഖാ) ഗ്രന്ഥത്തിലില്ലാതെ - ബാധിക്കുകയില്ല. നിശ്ചയമായും അത് [ആ രേഖപ്പെടുത്തല്‍] അല്ലാഹുവിന്റെമേല്‍ നിസ്സാരമാകുന്നു ".


(57:22).


അല്ലാഹു പറഞ്ഞു:


مَا أَصَابَ مِن مُّصِيبَةٍ إِلَّا بِإِذْنِ اللَّهِ ۗ


" യാതൊരു ബാധയും തന്നെ, അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ ബാധിക്കുന്നതല്ല ".


(64:11).


അല്ലാഹു പറഞ്ഞു:

قُلْ هُوَ الْقَادِرُ عَلَىٰ أَن يَبْعَثَ عَلَيْكُمْ عَذَابًا مِّن فَوْقِكُمْ أَوْ مِن تَحْتِ أَرْجُلِكُمْ 




" പറയുക: 'അവനത്രെ കഴിവുള്ളവന്‍, നിങ്ങളുടെ മുകളില്‍നിന്നോ, നിങ്ങളുടെ കാലുകളുടെ അടിയില്‍നിന്നോ നിങ്ങളില്‍ വല്ല ശിക്ഷയും അയക്കുവാനും ".


( 6:65). 


ഇമാം അൽ-ബാഗവി (ഹി. 516) (رحمه الله) അഭിപ്രായപ്പെട്ടത്: ആദ്, ഥമൂദ്, ശുഐബ്, ലൂത്ത്, നൂഹ് തുടങ്ങിയവരുടെ മേൽ അല്ലാഹു അഴിച്ചുവിട്ടതുപോലെ, വ്യാപകമായ വെള്ളപ്പൊക്കത്തിന് കാരണമാകുന്ന ഒരു സ്ഫോടനം, അല്ലെങ്കിൽ കല്ലുകൾ, കാറ്റ് അല്ലെങ്കിൽ അമിതമായ മഴ പോലെയാണ് عَذَابًا مِّن فَوْقِكُمْ

"മുകളിൽ നിന്നുള്ള ശിക്ഷ" എന്നാൽ. ശുഐബിൻ്റെയും ഖാറൂൻ്റെയും ജനതയുടെ മേൽ അല്ലാഹു അഴിച്ചുവിട്ടതുപോലെ,ഒരു ഭൂകമ്പം അല്ലെങ്കിൽ ആളുകളെ വിഴുങ്ങുന്ന ഒരു വിടവ് പോലെയാണ് مِن تَحْتِ أَرْجُلِكُمْ

"'നിങ്ങളുടെ താഴെ നിന്ന്'" എന്ന് അല്ലാഹു പറഞ്ഞത്.



അത് കൊണ്ട് ഈ ദുരന്തങ്ങൾ ശിർക്ക്, ബിദ്അത്ത്, ഹറാമുകൾ ചെയ്യുന്നവർക്ക് ശിക്ഷയും, ഒരു വിശ്വാസിക്ക് പരീക്ഷണവും , ദുരന്തം ബാധിക്കാത്തവർക്ക് പാഠവുമാണ്.



ദുരന്തങ്ങൾ സംഭവിക്കുമ്പോൾ നിരീശ്വരവാദികൾ രംഗത്ത് വരും, അങ്ങനെ അവർ വിശ്വാസികളെ പരിഹസിക്കാൻ ആവേശം കാണിക്കുന്നു. നിങ്ങളുടെ ദൈവം ഇപ്പോൾ എവിടെ, എന്ത് കൊണ്ട് ദൈവം സഹായിക്കുന്നില്ല, ക്രൂരനല്ലെ നിങ്ങളുടെ ദൈവം എന്നൊക്കെ അവർ സമൂഹത്തിലും, മാധ്യമങ്ങളിലും വ്യാപകമായി പ്രചരിപ്പിക്കുന്നു.


അല്ലാഹു ഈ ഭൂമിയിൽ പരീക്ഷണങ്ങൾ നടപ്പിലാക്കില്ല എന്ന് പറഞ്ഞിരുന്നെങ്കിൽ, നിരീശ്വരവാദികളുടെ ഈ ചോദ്യങ്ങൾക്ക് പ്രസക്തിയുണ്ടായേനെ. എന്നാൽ അങ്ങനെ അല്ലല്ലോ. അല്ലാഹു പരീക്ഷണങ്ങളെ കുറിച്ച് പ്രമാണങ്ങളിൽ നിരവധി തവണ താക്കീത് നൽകിയിട്ടുണ്ട്. ആർക്കത് ബാധിക്കും, അത് ബാധിക്കാതിരിക്കാൻ എന്ത് ചെയ്യണം, ബാധിച്ചാൽ എന്ത് ചെയ്യണം, ബാധിച്ചവർക്ക് എന്ത് സംഭവിക്കും എന്നതിനെ കുറിച്ചെല്ലാം അല്ലാഹു വിശദമായും , വളരെ വ്യക്തമായും പഠിപ്പിച്ചിട്ടുണ്ട്.


അല്ലാഹു പറഞ്ഞു:


وَمَا نُرْسِلُ بِٱلْـَٔايَـٰتِ إِلَّا تَخْوِيفًا



 "അവരെ ഭയപ്പെടുത്താൻ മാത്രമാണ് നാം ഈ ദ്രിഷ്ടാന്തങ്ങൾ അയയ്ക്കുന്നത്." 


(അൽ-ഇസ്രാ, 17:59).



അല്ലാഹു പറഞ്ഞു:



قُلْ هُوَ ٱلْقَادِرُ عَلَىٰٓ أَن يَبْعَثَ عَلَيْكُمْ عَذَابًا مِّن فَوْقِكُمْ أَوْ مِن تَحْتِ أَرْجُلِكُمْ 




" പറയുക: 'അവനത്രെ കഴിവുള്ളവന്‍, നിങ്ങളുടെ മുകളില്‍നിന്നോ, നിങ്ങളുടെ കാലുകളുടെ അടിയില്‍നിന്നോ നിങ്ങളില്‍ വല്ല ശിക്ഷയും അയക്കുവാനും ".


(6:65).


അബൂ-ഷെയ്ഖ് അൽ-അസ്ബഹാനി ഈ വചനത്തിന്റെ വ്യാഖ്യാനത്തിൽ, മുജാഹിദിൽ നിന്ന് വിവരിക്കുന്നു, "പറയുക: മുകളിൽ നിന്ന് നിങ്ങൾക്ക് ശിക്ഷ അയയ്ക്കാൻ അവന് കഴിവുണ്ട്," അദ്ദേഹം പറഞ്ഞു: "ഭയാനകരമായ നിലവിളി /  ആകാശത്ത് നിന്ന് കല്ലുകൾ വീഴുന്നു, വേദനാജനകമായ കാറ്റ്." "അല്ലെങ്കിൽ നിന്റെ കാലിനടിയിൽ നിന്ന്" എന്ന് അല്ലാഹു പറഞ്ഞ സന്ദർഭം ( ശ്രദ്ധിക്കുക) മുജാഹിദ് പറഞ്ഞു: "ഭൂകമ്പമോ, ഭൂമിയിൽ ഇടിഞ്ഞുവീഴലോ"


അല്ലാഹു പറഞ്ഞു:



وَمَآ أَصَـٰبَكُم مِّن مُّصِيبَةٍۢ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُوا عَن كَثِيرٍۢ 


" നിങ്ങൾക്ക് ഏതൊരു ആപത്തു ബാധിക്കുന്നതായാലും അത് നിങ്ങളുടെ കരങ്ങൾ പ്രവർത്തിച്ചത് നിമിത്തമായിരിക്കും. പലതിനെ സംബന്ധിച്ചും അവൻ മാപ്പ് നൽകുകയും ചെയ്യുന്നു ".


( 42: 30).


അല്ലാഹു പറഞ്ഞു:


مَّآ أَصَابَكَ مِنْ حَسَنَةٍۢ فَمِنَ ٱللَّهِ ۖ وَمَآ أَصَابَكَ مِن سَيِّئَةٍۢ فَمِن نَّفْسِكَ ۚ 


" നന്മയായിട്ട് നിനക്ക് എന്തു (തന്നെ) ബാധിച്ചാലും (അത്) അല്ലാഹുവിങ്കല്‍ നിന്നത്രെ; തിന്മയായിട്ട് നിനക്ക് എന്തു (തന്നെ) ബാധിച്ചാലൂം (അതു) നിന്നില്‍ നിന്നുമത്രെ (ഉണ്ടാകുന്നത്) ".


 ( 4: 79) 

അല്ലാഹു പറഞ്ഞു:

فَكُلًّا أَخَذْنَا بِذَنۢبِهِۦ ۖ فَمِنْهُم مَّنْ أَرْسَلْنَا عَلَيْهِ حَاصِبًا وَمِنْهُم مَّنْ أَخَذَتْهُ ٱلصَّيْحَةُ وَمِنْهُم مَّنْ خَسَفْنَا بِهِ ٱلْأَرْضَ وَمِنْهُم مَّنْ أَغْرَقْنَا ۚ وَمَا كَانَ ٱللَّهُ لِيَظْلِمَهُمْ وَلَـٰكِن كَانُوٓا أَنفُسَهُمْ يَظْلِمُونَ 


" അതിനാല്‍, എല്ലാവരെയും അവനവന്‍റെ കുറ്റത്തിനു നാം പിടിച്ചു (ശിക്ഷിച്ചു). അങ്ങനെ, നാം ചരല്‍ക്കാറ്റ് അയച്ചിട്ടുള്ളവര്‍ അവരിലുണ്ട്; ഘോരശബ്ദം പിടിപെട്ടവരും അവരിലുണ്ട്; നാം ഭൂമിയില്‍ ആഴ്ത്തിയവരും അവരിലുണ്ട്; നാം (വെള്ളത്തില്‍) മുക്കിനശിപ്പിച്ചവരും അവരിലുണ്ട്. അല്ലാഹു അവരോടു അക്രമം ചെയ്യുകയായിരുന്നില്ല; പക്ഷേ, അവര്‍ തങ്ങളോടുതന്നെ അക്രമം പ്രവര്‍ത്തിക്കുകയായിരുന്നു ചെയ്തത് ".

( 29: 40)

അത് കൊണ്ട് അല്ലാഹു അവരോടു അക്രമം ചെയ്യുകയായിരുന്നില്ല; പക്ഷേ, അവര്‍ തങ്ങളോടുതന്നെ അക്രമം പ്രവര്‍ത്തിക്കുകയായിരുന്നു ചെയ്തത്. അത് കൊണ്ട് അല്ലാഹുവിനെ കുറ്റപ്പെടുത്തരുത്.

അതിനാൽ പ്രായപൂർത്തിയായ ഓരോ വ്യക്തിയും, പശ്ചാത്താപത്തോടെ  അത്യുന്നതനുമായ അല്ലാഹുവിലേക്ക് തിരിയേണ്ടത് നിർബന്ധമാണ്, അവൻ്റെ മതത്തിൽ ഉറച്ചുനിൽക്കുക , ശിർക്കിൽ നിന്നും , അവൻ വിലക്കിയ എല്ലാ കാര്യങ്ങളിൽ നിന്നും, പാപങ്ങളിൽ നിന്നും അനുസരണക്കേടിൽ നിന്നും ജാഗ്രത പാലിക്കുക. പ്രബോധനം ചെയ്യുക. അവർക്കാണ് സുരക്ഷിതത്വവും ക്ഷേമവും മോക്ഷവും. അല്ലാഹു അവരെ എല്ലാ പരീക്ഷണങ്ങളിൽ നിന്നും സംരക്ഷിക്കുകയും , അവൻ (ഏറ്റവും പരിപൂർണ്ണൻ, ഉന്നതൻ) പറഞ്ഞതുപോലെ എല്ലാ നന്മകളും നൽകുകയും ചെയ്യും എന്ന് പറഞ്ഞതിനെ കുറിച്ചുള്ള പ്രമാണങ്ങൾ നമുക്ക് നോക്കാം.


അല്ലാഹു പറഞ്ഞു:


وَلَوْ أَنَّ أَهْلَ ٱلْقُرَىٰٓ ءَامَنُوا وَٱتَّقَوْا لَفَتَحْنَا عَلَيْهِم بَرَكَـٰتٍۢ مِّنَ ٱلسَّمَآءِ وَٱلْأَرْضِ وَلَـٰكِن كَذَّبُوا فَأَخَذْنَـٰهُم بِمَا كَانُوا يَكْسِبُونَ 



" (ആ) രാജ്യക്കാര്‍ വിശ്വസിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍, നാം അവര്‍ക്കു ആകാശത്തു നിന്നും, ഭൂമിയില്‍ നിന്നും 'ബര്‍ക്കത്തുകള്‍' [അനുഗ്രഹാഭിവൃദ്ധികള്‍] തുറന്നു കൊടുക്കുക തന്നെ ചെയ്യുമായിരുന്നു. എങ്കിലും, അവര്‍ വ്യാജമാക്കുകയാണു ചെയ്തതു; അതിനാല്‍, അവര്‍ (പ്രവര്‍ത്തിച്ചു) സമ്പാദിച്ചിരുന്നതു നിമിത്തം അവരെ നാം പിടിച്ചു (ശിക്ഷിച്ചു) ".


( 7: 96) 


وَلَوْ أَنَّهُمْ أَقَامُوا ٱلتَّوْرَىٰةَ وَٱلْإِنجِيلَ وَمَآ أُنزِلَ إِلَيْهِم مِّن رَّبِّهِمْ لَأَكَلُوا مِن فَوْقِهِمْ وَمِن تَحْتِ أَرْجُلِهِم ۚ


" തൗറാത്തും, ഇന്‍ജീലും, അവരുടെ റബ്ബിങ്കല്‍ നിന്ന് അവരിലേക്ക് അവതരിപ്പിക്കപ്പെട്ടതും (ഈ ഖൂർആൻ )അവര്‍ നിലനിറുത്തിയിരുന്നുവെങ്കില്‍, അവരുടെ മുകള്‍ ഭാഗത്തു നിന്നും, അവരുടെ കാലുകളുടെ താഴ്ഭാഗത്തു നിന്നും അവര്‍ തിന്നുക [അവര്‍ക്ക് ആഹാരം ലഭിക്കുക] തന്നെ ചെയ്യുമായിരുന്നു ".


( 5: 66) 


أَفَأَمِنَ أَهْلُ ٱلْقُرَىٰٓ أَن يَأْتِيَهُم بَأْسُنَا بَيَـٰتًا وَهُمْ نَآئِمُونَ 

أَوَأَمِنَ أَهْلُ ٱلْقُرَىٰٓ أَن يَأْتِيَهُم بَأْسُنَا ضُحًى وَهُمْ يَلْعَبُونَ 

أَفَأَمِنُوا مَكْرَ ٱللَّهِ ۚ فَلَا يَأْمَنُ مَكْرَ ٱللَّهِ إِلَّا ٱلْقَوْمُ ٱلْخَـٰسِرُونَ 


" അപ്പോള്‍, തങ്ങള്‍ ഉറങ്ങുന്നവരായിരിക്കെ രാത്രി വേളയില്‍ നമ്മുടെ ശിക്ഷ തങ്ങള്‍ക്കു വരുന്നതിനെക്കുറിച്ചു (ഭയപ്പെടാതെ) രാജ്യക്കാര്‍ സമാധാനപ്പെട്ടിരിക്കുകയോ?

തങ്ങള്‍ കളിച്ചുകൊണ്ടിരിക്കെ പൂര്‍വ്വാഹ്ന [ഇളയുച്ച] വേളയില്‍ തങ്ങള്‍ക്കു നമ്മുടെ ശിക്ഷ വരുന്നതിനെയും (ഭയപ്പെടാതെ) രാജ്യക്കാര്‍ സമാധാനപ്പെട്ടിരിക്കുകയാണോ?! ".


( 7: 97-99).


അല്ലാഹുവിന്റെ വചനങ്ങൾ വ്യക്തമാണ്.  ശിക്ഷ, ഉറങ്ങുന്നവരായിരിക്കെ രാത്രി വേളയില്‍ വരാം, അല്ലെങ്കിൽ കളിച്ചുകൊണ്ടിരിക്കെ പൂര്‍വ്വാഹ്ന [ഇളയുച്ച] വേളയില്‍ വരാം. ഇതിനൊക്കെ നാം ഇന്ന് സാക്ഷികളാണ്.



പ്രവാചകൻ صلى الله عليه وسلم പറഞ്ഞു:


"ഒരു പട്ടണത്തിൽ വ്യഭിചാരവും , പലിശയും വ്യാപകമായാൽ, അവർ അല്ലാഹുവിൻ്റെ ശിക്ഷ അവർക്ക് തന്നെ അനുവദനീയമാക്കിയിരിക്കുന്നു." 


(സ്വഹീഹ് അൽ-ജാമി' 679).


അല്ലാഹു പറഞ്ഞു:



فَلَمَّا نَسُوا مَا ذُكِّرُوا بِهِ أَنجَيْنَا الَّذِينَ يَنْهَوْنَ عَنِ السُّوءِ وَأَخَذْنَا الَّذِينَ ظَلَمُوا بِعَذَابٍ بَئِيسٍ بِمَا كَانُوا يَفْسُقُونَ


" എന്നാല്‍, അവരോടു ഉപദേശിക്കപ്പെട്ടതു അവര്‍ (വക വെക്കാതെ) മറന്നുകളഞ്ഞപ്പോള്‍, (ആ) ദുഷ്പ്രവര്‍ത്തിയെക്കുറിച്ചു വിരോധിച്ചിരുന്നവരെ നാം രക്ഷപ്പെടുത്തി."


(7:165).


ഈ ആയത്തിൻ്റെ വിശദീകരണം തഫ്സീർ സഅദിയിൽ:


أَنْجَيْنَا من العذاب الَّذِينَ يَنْهَوْنَ عَنِ السُّوءِ وهكذا سنة اللّه في عباده، أن العقوبة إذا نـزلت نجا منها الآمرون بالمعروف والناهون عن المنكر


" അല്ലാഹുവിന്റെ അടിമകളെ സംബന്ധിച്ചുള്ള അവന്റെ സുന്നത്താണിത്. ശിക്ഷ വരുമ്പോൾ നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവർ രക്ഷിക്കപ്പെടും."


ദുരന്തങ്ങളും പരീക്ഷണങ്ങളും നമ്മുടെ സ്വന്തം പാപങ്ങളുടെ അനന്തരഫലമാണെന്നും , ശിർക്ക്, ബിദ്അത്ത്, ഹറാമുകൾ ചെയ്യാത്ത , പ്രബോധകരെ അല്ലാഹു എല്ലാ പരീക്ഷണങ്ങളിൽ നിന്നും സംരക്ഷിക്കുകയും,  അവൻ (ഏറ്റവും പരിപൂർണ്ണൻ, ഉന്നതൻ) പറഞ്ഞതുപോലെ എല്ലാ നന്മകളും നൽകുകയും ചെയ്യുന്നു എന്നതിൻ്റെ തെളിവുകളാണ്  ഈ ആയത്തുകളും  ഹദീസുകളും.


അത് കൊണ്ട് നാം നമ്മെത്തന്നെയല്ലാതെ മറ്റാരെയും കുറ്റപ്പെടുത്തരുത്. അല്ലാഹുവിനെയും ഒരിക്കലും കുറ്റപ്പെടുത്തരുത്, ചോദ്യം ചെയ്യരുത്.


അല്ലാഹു പറഞ്ഞു:


لَا يُسْـَٔلُ عَمَّا يَفْعَلُ وَهُمْ يُسْـَٔلُونَ 


" അവന്‍ ( അല്ലാഹു ) ചെയ്യുന്നതിനെക്കുറിച്ച് ചോദ്യം ചെയ്യപെടുകയില്ല; അവരാകട്ടെ, (മനുഷ്യർ ) ചോദിക്കപ്പെടുന്നതുമാണ് ".


(21:23).


നമുക്ക് വിശ്വസ്തനായ, സത്യസന്ധനായ, ആത്മാർത്ഥതതയും കഴിവുമുള്ള ഒരു ഡോക്ടർ, നമ്മുടെ പിഞ്ചുകുഞ്ഞിന്, വളരെ കൈപുള്ള ഒരു മരുന്ന്, അല്ലെങ്കിൽ കൈയൊ, കാലൊ വെട്ടണം, എന്നതാണ് ചികിത്സ എന്ന് പറഞ്ഞാൽ, നാം ഈ ഡോക്ടറെ ചോദ്യം ചെയ്യുകയില്ലല്ലൊ, കുറ്റപ്പെടുത്തുകയില്ലല്ലൊ, ക്രൂരനാണെന്ന് പറയില്ലല്ലോ. മറിച്ച് ഇത് കുട്ടിയുടെ നന്മക്ക് വേണ്ടിയാണ് എന്ന് മനസ്സിലാക്കി, ആ ചികിത്സയുമായി മുന്നോട്ടു പോവുകയല്ലെ ചെയ്യുക.


അത് കൊണ്ട് അല്ലാഹുവിന്റെ പരീക്ഷണങ്ങളുടെ പിന്നിലെ യുക്തി നമുക്ക് മനസ്സിലാകാം മനസ്സിലാകാതിരിക്കാം.


അല്ലാഹുവിനെ ഒരിക്കലും ചോദ്യം ചെയ്യാൻ പാടില്ല. കുറ്റപ്പെടുത്താൻ പാടില്ല. അല്ലാഹുവിനെ കുറിച്ച് എപ്പോഴും നല്ല ധാരണ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ.


ശൈഖ് മുഖ്ബിൽ ഇബ്നു ഹാദി അൽ-വാദി (رحمه الله) പറഞ്ഞു: "ഈ ദ്രിഷ്ടാന്തങ്ങൾ ഒരു പരീക്ഷണമായിരിക്കാം, അല്ലെങ്കിൽ അവ ഭയപ്പെടുത്തുന്ന സംഭവങ്ങളായിരിക്കാം."


الحكم فيمن يقول إن الزلازل والفيضانات كوارث طبيعية




പ്രവാചകൻ صلى الله عليه وسلم പറഞ്ഞു:


"അല്ലാഹു അയക്കുന്ന ഈ ദ്രിഷ്ടാന്തങ്ങൾ മരണം കാരണമാകില്ല. തൻ്റെ ദാസന്മാരെ ഭയപ്പെടുത്താൻ അല്ലാഹു അവ ഉപയോഗിക്കുന്നു, അതിനാൽ ഈ ദ്രിഷ്ടാന്തങ്ങളിലൊന്ന് നിങ്ങൾ കണ്ടാൽ, പ്രാർത്ഥിക്കാനും, ദിക്റുകൾ ചൊല്ലാനും, പശ്ചാത്തപിക്കാനും തിടുക്കം കൂട്ടുക ".


[അൽ-ബുഖാരി (1059), മുസ്ലീം (912)]



ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:


"ചിലപ്പോൾ അല്ലാഹു ഭൂമിയെ ശ്വാസമെടുക്കാൻ അനുവദിക്കുകയും, അതുമൂലം ഭൂമിയിൽ വലിയ ഭൂകമ്പങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. അതിൻ്റെ അനന്തരഫലമായി അവൻ്റെ ദാസന്മാർ ഭയപ്പെടുന്നു, അവർ പശ്ചാത്താപത്തോടെ അവനിലേക്ക് തിരിയുന്നു, അവർ പാപവും, അനുസരണക്കേടും ഉപേക്ഷിക്കുന്നു. അവർ വിനയാന്വിതരാവുന്നു. താഴ്മയോടെ അവർ അവൻ്റെ മുമ്പാകെ പശ്ചാത്തപിക്കുന്നു ". 


ഭൂമി കുലുങ്ങിയപ്പോൾ സലഫുകളിൽ, മുൻഗാമികളിലൊരാൾ പറഞ്ഞത്, 'തീർച്ചയായും നിങ്ങളുടെ രക്ഷിതാവ് നിങ്ങളെ ഉപദേശിക്കുകയാണ്' എന്നാണ്. 


അത് കൊണ്ട് ദുരന്തങ്ങളുണ്ടായാൽ അത് അല്ലാഹു ഉപദേശിക്കുകയാണ്.


അത് കൊണ്ട് ദുരന്തങ്ങളുണ്ടാകുമ്പോൾ അഹങ്കാരമില്ലാത്തവൻ അല്ലാഹുവിലേക്ക് മടങ്ങുന്നു. ദുരന്തങ്ങൾ നല്ലവരേയും ബാധിക്കും. അവർ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അവർ ശഹീദാകാം,രക്തസാക്ഷിയാകാം . 


റസൂൽ صلى الله عليه وسلم പറഞ്ഞു: "രക്തസാക്ഷികൾ അഞ്ച് പേരാണ്. ആരെങ്കിലും മുങ്ങിമരിക്കുകയോ, പ്ലേഗ് ബാധിച്ചൊ, ഉദരരോഗം മൂലമോ, വീണ അവശിഷ്ടങ്ങൾ കൊണ്ടോ, അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്‌ത് മരിക്കുകയോ ചെയ്താൽ അവൻ രക്തസാക്ഷിയാണ് ".


[ അൽ-ബുഖാരി ((653), (2829)) മുസ്ലീം (1914) ].


പ്രബോധകരെ അല്ലാഹു രക്ഷിപ്പെടുത്തുകയും ചെയ്യും.



അത് കൊണ്ട് ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം, ദുരന്തങ്ങൾ അവന് നന്മയാണ്. ഇത് അല്ലാഹുവിന്റെ കാരുണ്യമാണ്. അത് കൊണ്ട് അല്ലാഹു ക്രൂരനല്ല. കാരുണ്യവാനാണ്. ഒരു നിരീശ്വരവാദിയെ സംബന്ധിച്ചിടത്തോളം, അവന് ദുരന്തം ബാധിച്ചാൽ, അവനൊന്നകിൽ മനോരോഗിയാകാം, അല്ലെങ്കിൽ ആത്മഹത്യ ചെയ്തേക്കാം. അത് കൊണ്ട് അവനെ സംബന്ധിച്ചിടത്തോളം അവനെ പരാജയം പിടികൂടാം. അത് കൊണ്ട് ദൈവ വിശ്വസിക്കാണ് എപ്പോഴും നല്ല ഒരു അവസ്ഥ.


നബി صلى الله عليه وسلم പറഞ്ഞു :


حَدَّثَنَا هَدَّابُ بْنُ خَالِدٍ الأَزْدِيُّ، وَشَيْبَانُ بْنُ فَرُّوخَ، جَمِيعًا عَنْ سُلَيْمَانَ بْنِ الْمُغِيرَةِ، - وَاللَّفْظُ لِشَيْبَانَ - حَدَّثَنَا سُلَيْمَانُ، حَدَّثَنَا ثَابِتٌ، عَنْ عَبْدِ الرَّحْمَنِ بْنِ أَبِي لَيْلَى، عَنْ صُهَيْبٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ عَجَبًا لأَمْرِ الْمُؤْمِنِ إِنَّ أَمْرَهُ كُلَّهُ خَيْرٌ وَلَيْسَ ذَاكَ لأَحَدٍ إِلاَّ لِلْمُؤْمِنِ إِنْ أَصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْرًا لَهُ وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ فَكَانَ خَيْرًا لَهُ ‏"‏ ‏.‏


" ഒരു വിശ്വാസിയുടെ കാര്യം അത്ഭുതമാണ്, കാരണം അവൻ്റെ എല്ലാ കാര്യങ്ങളിലും നന്മയുണ്ട്, ഒരു വിശ്വാസിയുടെ കാര്യത്തിൽ അല്ലാതെ മറ്റാരുടെയും അവസ്ഥ അങ്ങനെയല്ല. കാരണം അവന് സന്തോഷം ബാധിച്ചാൽ  അവൻ (അല്ലാഹുവിന്) നന്ദി പറയുന്നു. അതിൽ അവനു നന്മയുണ്ട്. അവന് കുഴപ്പം  ബാധിച്ചാൽ അവൻ ക്ഷമയോടെ സഹിക്കുന്നു, അതിൽ അവന്  നന്മയുണ്ട് ".


(സഹീഹ് മുസ്ലിം - 2999).


ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ ഏറ്റവും മികച്ച നിലയിലായിട്ടും , ദുരന്തങ്ങൾ പ്രവചിക്കാനൊ, തടയാനൊ സാധിക്കുന്നില്ല എന്നത് തെളിയിക്കുന്നത് ഇതെല്ലാം നിയന്ത്രിക്കുന്നത് അല്ലാഹുവാണ്.


അല്ലാഹു പറഞ്ഞു:


وَمَآ أَهْلَكْنَا مِن قَرْيَةٍ إِلَّا وَلَهَا كِتَابٌ مَّعْلُومٌ 


" ഒരു രാജ്യത്തെയും [രാജ്യക്കാരെയും] തന്നെ, അതിന് അറിയപ്പെട്ടതായ ഒരു (നിശ്ചിത) നിയമം ഉണ്ടായിക്കൊണ്ടല്ലാതെ നാം നശിപ്പിച്ചിട്ടില്ല ".


مَّا تَسْبِقُ مِنْ أُمَّةٍ أَجَلَهَا وَمَا يَسْتَـْٔخِرُونَ 


" ഒരു സമുദായവും തന്നെ, അതിന്റെ (നിശ്ചിത) അവധിയെ മുന്‍കടക്കുകയില്ല; അവർ (അതിനപ്പുറം) പിന്തിപ്പോകുകയുമില്ല ".


(15:5).


ദുരന്തങ്ങൾ സംഭവിക്കുന്നതെന്ത് കൊണ്ട് എന്ന് നാം മനസ്സിലാക്കി. പാപങ്ങൾ നിമിത്തം. അതിനുള്ള പരിഹാരവും നാം മനസ്സിലാക്കി, ഉടനെ തൗബ ചെയ്യുക.


അത് കൊണ്ട് തന്നെ അലി ഇബ്‌നു അബി താലിബ്, رضي الله عنه പറഞ്ഞു:




عن ابن القيم قَالَ عَلِيُّ بْنُ أَبِي طَالِبٍ رَضِيَ اللَّهُ عَنْهُ مَا نَزَلْ بَلَاءٌ إِلَّا بِذَنْبٍ وَلَا رُفِعَ إِلَّا بِتَوْبَةٍ




"പാപം മൂലമല്ലാതെ ഒരു വിപത്ത് ഇറക്കപ്പെടുന്നില്ല, തൗബയോടെയല്ലാതെ അത് ഉയർത്തപ്പെടുന്നതല്ല ." 


(ഇബ്‌നുൽ ഖയ്യിം رحمه الله -അൽ-ജവാബ് അൽ-കാഫി, രോഗവും ചികിത്സയും 1/74). 


അത് കൊണ്ട് ഉടനെ തൗബ ചെയ്യുക. തൗബയുടെ ഒരു ശർത് , ഉപാധി , ചെയ്തു കൊണ്ടിരിക്കുന്ന പാപങ്ങൾ ഉടനെ നിറുത്തുക എന്നതാണ്.



ദുരന്തത്തിൽ വീടും, സ്വത്തും, സമ്പത്തും, കുടുംബവും നഷ്ടപ്പെട്ടവർ, നാം ഇനി എന്തു ചെയ്യും എന്ന് ചോദിച്ചാൽ,  അവർക്ക് ഈ ആയത്തുകളും ഹദീസുകളും പറഞ്ഞു കൊടുത്ത് അവരെ ആശ്വസിപ്പിക്കുക. ഒരിക്കൽ പോലും അല്ലാഹുവിനെ ചോദ്യം ചെയ്യുകയോ, കുറ്റപ്പെടുത്തുകയൊ ചെയ്യരുത് എന്ന് ഉപദേശിക്കുക. അല്ലാഹുവിനെ കുറിച്ച് നല്ല ധാരണ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ എന്ന് അവരെ അറിയിക്കുക.


ദുരന്തം ബാധിക്കാത്തവർക്കുള്ള പാഠം, അവർ ഉടനെ തൗബ ചെയ്യുക, മറ്റൊന്ന് 

ഇത്തരം സമയങ്ങളിൽ ദുരന്തം ബാധിച്ചവർക്കും, ബാധിക്കാത്ത  ദരിദ്രരോടും, ആവശ്യക്കാരോടും കരുണ കാണിക്കാനും, അവർക്ക് ദാനം ചെയ്യാനും ശുപാർശ ചെയ്യപ്പെട്ടിട്ടുണ്ട്.


പ്രവാചകൻ صلى الله عليه وسلم പറഞ്ഞു:


ارْحَمُوا تُرْحَمُوا


" കരുണ കാണിക്കുക, നിങ്ങൾക്ക് കരുണ കാണിക്കപ്പെടും ".

 (അഹ്മദ് no. 6255)


പ്രവാചകൻ صلى الله عليه وسلم പറഞ്ഞു:


الرَّاحِمُونَ يَرْحَمُهُمُ الرَّحْمَنُ ارْحَمُوا مَنْ فِي الأَرْضِ يَرْحَمْكُمْ مَنْ فِي السَّمَاءِ


" [മറ്റുള്ളവരോട്] കരുണ കാണിക്കുന്നവരോട് പരമകാരുണികൻ കരുണ കാണിക്കും. അതിനാൽ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക, ആകാശത്തിന് മുകളിലുള്ളവൻ നിങ്ങളോട് കരുണ കാണിക്കും ".


 (തിർമിദീ, no. 1924) 


പ്രവാചകൻ صلى الله عليه وسلم പറഞ്ഞു:


مَنْ لاَ يَرْحَمُ لاَ يُرْحَمُ 


" കരുണ കാണിക്കാത്തവനോട് കരുണ കാണിക്കപ്പെടില്ല." 


(ബുഖാരി, നമ്പർ 6013)



പ്രവാചകൻ صلى الله عليه وسلم പറഞ്ഞു:


مَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ


ആരെങ്കിലും തൻ്റെ സഹോദരൻ്റെ ആവശ്യങ്ങൾ നിറവേറ്റിയാൽ അല്ലാഹു അവൻ്റെ ആവശ്യങ്ങൾ നിറവേറ്റും. (ബുഖാരി നമ്പർ 6951, മുസ്ലിം നമ്പർ 2580).


പ്രവാചകൻ صلى الله عليه وسلم പറഞ്ഞു:


مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا نَفَّسَ اللَّهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ وَمَنْ يَسَّرَ عَلَى مُعْسِرٍ يَسَّرَ اللَّهُ عَلَيْهِ فِي الدُّنْيَا وَالآخِرَةِ وَمَنْ سَتَرَ مُسْلِمًا سَتَرَهُ اللَّهُ فِي الدُّنْيَا وَالآخِرَةِ وَاللَّهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ



" ലോകത്തിൻ്റെ കഷ്ടപ്പാടുകളിൽ നിന്ന്  വിശ്വാസിയുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നവന്, ഉയിർത്തെഴുന്നേൽപിന്റെ നാളിലെ കഷ്ടപ്പാടുകളിൽ നിന്ന് അല്ലാഹു അവന് ലഘൂകരിക്കും. ഒരടിമ തൻ്റെ സഹോദരനെ സഹായിച്ചാൽ  അല്ലാഹു ആ അടിമയെ സഹായിക്കുന്നതാണ് ".


(മുസ്ലിം no. 2699 and തിർമിദീ, no. 1425) 


ഈ അർത്ഥം ഉൾക്കൊള്ളുന്ന നിരവധി ഹദീസുകളുണ്ട്.


അല്ലാഹുവേ നമ്മുടെ എല്ലാവരുടെയും എല്ലാ കാര്യങ്ങളും ശരിയാക്കേണമേ.  അല്ലാഹുവെ  മതത്തെക്കുറിച്ച് അവബോധം നൽകുകയും അതിൽ  ഉറച്ചു നിൽപ്പിക്കുകയും ചെയ്യിപ്പിക്കേണമേ. അല്ലാഹുവെ  തെറ്റിദ്ധാരണയിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നും ശൈത്താൻ്റെ പ്രേരണയിൽ നിന്നും അഭയം നൽകേണമേ. 


അല്ലാഹുവാണ്  എല്ലാ കഴിവുമുള്ളവൻ.

അല്ലാഹു നമ്മെ അനുസരണയുള്ള ദാസന്മാരാക്കട്ടെ, ഭാവിയിൽ ഉണ്ടാകുന്ന ദുരന്തങ്ങളിൽ നിന്ന് അവൻ നമ്മെ സംരക്ഷിക്കട്ടെ. എന്നിരുന്നാലും, ഒരു ദുരന്തം നമ്മെ ബാധിക്കുമെന്ന് അവൻ വിധിച്ചിട്ടുണ്ടെങ്കിൽ, അവൻ പെട്ടെന്ന് ആശ്വാസവും സഹായവും നൽകട്ടെ. മരണപ്പെട്ട മുസ്‌ലിംകൾക്കവൻ രക്തസാക്ഷിത്വം നൽകട്ടെ.


പരിഭാഷപ്പെടുത്തിയത്:

ഡോ : കെ. മുഹമ്മദ് സാജിദ്.


Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.