ഫലസ്തീനിൽ റോമധിനിവേശ കാലത്ത് ഒരേ സമയം മൂന്ന് പ്രവാചകന്മാറുണ്ടായിരുന്നു, എന്നാൽ അവരിലൊരാളും ജിഹാദ് പ്രഖ്യാപിച്ചിരുന്നില്ല.
ഫലസ്തീനിൽ റോമധിനിവേശ കാലത്ത് ഒരേ സമയം മൂന്ന് പ്രവാചകന്മാറുണ്ടായിരുന്നു, എന്നാൽ അവരിലൊരാളും ജിഹാദ് പ്രഖ്യാപിച്ചിരുന്നില്ല.
ശൈഖ് റബീ ബിൻ ഹാദി അൽ മദ്ഖലി حفظه الله ഫലസ്തീനിലെ കഷ്ടതകളെക്കുറിച്ച് പറഞ്ഞു :
من تاريخ بني إسرائيل ثلاثة أنبياء في عصر واحد فلم يعلنوا الجهاد
قال الشيخ ربيع بن هادي المدخلي:
‘وأنا أقول غير مرة: إن الرومان احتلوا فلسطين في عهد بني إسرائيل، وكان يعيش في وقت ما من أوقاتٍ من تاريخ بني إسرائيل ثلاثة أنبياء في عصر واحد فلم يعلنوا الجهاد، هؤلاء الثلاثة هم زكريا وعيسى ويحيى -عليهم الصلاة والسلام- ولو شاء ربك لأمر أحد الأنبياء يدعو على هؤلاء الأعداء فيغرقهم الله كما أغرق قوم نوح وعاد وثمود، ولكن الله يبتلي الناس بعضهم ببعض:
‘فإذا كان الأنبياء في عهد قد شرع فيه الجهاد ولكن الله لم يكلفهم-يعني- بالجهاد وإن كان الجهاد مشروعا في دينهم، لماذا لم يشرع الله ولم يكلف الله هؤلاء الأنبياء بالجهاد، ثلاثة أنبياء في عصر واحد وفي بلدة واحدة وهي القدس ولم يكلفهم الله بإخراج الرومان من القدس، لماذا؟ لأن الله من سننه الكونية والشرعية أن لا يكلف الناس إلا بما يطيقونه، ’
[شريط بعنوان: إزالة الإلباس عما اشتبه في أذهان الناس
" ബനീ ഇസ്‌റാഈലിന്റെ കാലത്ത് റോമാക്കാർ ഫലസ്തീൻ പിടിച്ചടക്കിയെന്ന്
ഞാൻ ഒന്നിലധികം തവണ പറഞ്ഞിട്ടുണ്ട്. ബനീ ഇസ്‌റാഈലിൽ ഒരേ സമയം മൂന്ന് പ്രവാചകന്മാർ ജീവിച്ചിരുന്ന ഒരു കാലഘട്ടത്തിലാണ് അവർ ജീവിച്ചിരുന്നത്, എന്നിട്ടും അവർ ജിഹാദ് പ്രഖ്യാപിച്ചിരുന്നില്ല. സകരിയ, ഈസ, യഹ്‌യ - عليهم و الصلاة والسلام എന്നിവരായിരുന്നു അവർ. നിങ്ങളുടെ റബ്ബ് ആഗ്രഹിച്ചിരുന്നെങ്കിൽ, തീർച്ചയായും , ഈ ശത്രുക്കൾക്കെതിരെ വിളിക്കാൻ ഈ പ്രവാചകന്മാരിൽ ഒരാളോട് അവൻ കൽപ്പിക്കുമായിരുന്നു, നൂഹിന്റെ ജനതയെ മുക്കിയതുപോലെയും ആദിനെയും സമൂദിനെയും നശിപ്പിച്ചതുപോലെ അല്ലാഹു അവരെയും മുക്കിക്കളയുമായിരുന്നു. എന്നിരുന്നാലും, അല്ലാഹു ചിലരെ മറ്റുള്ളവരുമായി പരീക്ഷിക്കുന്നു ".
ശൈഖ് റബീഅ് حفظه الله തുടരുന്നു:
" അതിനാൽ, ജിഹാദ് ദീനിന്റെ ഭാഗമായിരുന്ന ഒരു കാലഘട്ടത്തിലാണ് പ്രവാചകന്മാർ ജീവിച്ചിരുന്നതെങ്കിലും, അവരുടെ ദീനിൽ ജിഹാദ് നിയമമാക്കിയിട്ടും ജിഹാദ് ചെയ്യേണ്ടത് അല്ലാഹു അവരുടെ മേൽ കടമ ആക്കിയിരുന്നില്ല.
എന്തുകൊണ്ടാണ് അല്ലാഹു അത് നിയമമാക്കാത്തത്, ജിഹാദ് ചെയ്യാൻ ഈ പ്രവാചകന്മാർക്ക് ബാധ്യത ആക്കാത്തത്?
ഒരു കാലഘട്ടത്തിൽ മൂന്ന് പ്രവാചകന്മാർ, ഒറ്റ രാജ്യത്ത് തന്നെ, അതായത് അൽ-ഖുദ്‌സ് (ഫലസ്തീൻ), എന്നിട്ടും റോമാക്കാരെ അൽ-ഖുദ്‌സിൽ നിന്ന് പുറത്താക്കാൻ അല്ലാഹു അവരെ ചുമതലപ്പെടുത്തിയില്ല, എന്തുകൊണ്ട്? - കാരണം അല്ലാഹുവിന്റെ പ്രാപഞ്ചികമായ നിയമവും നടപടിക്രമവുമാണ് ജനങ്ങൾക്ക് താങ്ങാനാവുന്നതല്ലാതെ അല്ലാഹു അവരുടെമേൽ ഭാരപ്പെടുത്തുകയില്ല എന്നത്.
[ഓഡിയോ കാസറ്റ് പ്രഭാഷണത്തിൽ നിന്ന്: ഇസാലത്ത് അൽ-ഇൽബാസ് അമ്മ ഇഷ്തിബ ഫീ അസ്ഹാൻ അന്നാസ്].
ബിദ്ഈ കക്ഷികളായ ഹമാസിന്റെയും , ഇഖ്‌വാനുൽ മുസ്ലിമീന്റെയും, ജമാഅത്തെ ഇസ്ലാമിയുടെയും, പണ്ടിതനായ ഡോ : യൂസുഫുൽ ഖറദാവി , അദ്ദേഹം രചിച്ച ജിഹാദിനെ കുറിച്ചുള്ള പുസ്തകത്തിൽ , പ്രതിരോധത്തിൻ്റെയും ചെറുത്തുനിൽപ്പിൻ്റെയും ജിഹാദിനെ കുറിച്ച് പറഞ്ഞിടത്ത് എഴുതിയത് കാണുക:
في جهاد الدفع والمقاومة تبذل المهج ولكن لا تعرض الجماعة للهلاك
أما إذا كان الجهاد جهاد دفع أي : جهاد مقاومة للعدو الغازي، فهذا جهاد اضطرار، لا جهاد اختيار هو جهاد مقاومة للوقوف في وجه العدو حتى لا يدخل أرض الإسلام، أو لطرده منها إذا دخل، وفي هذا الجهاد تبذل المهج والأرواح حفاظا على الأرض والعرض، ودفاعاً عن الحرمات والمقدسات ولكن ليس إلى حد تعريض الجماعة كلها للهلاك فليس من الحكمة ولا الصواب أن ندخل مع العدو معركة فناء وإبادة، إذا كانت القوى غير متكافئة ولا متقاربة
" എന്നാൽ ശത്രുവിൻ്റെതുമായി തട്ടിച്ചു നോക്കിയാൽ അവരോട് തുല്യമൊ, അതിനടുത്തൊ അല്ലെങ്കിൽ - ഒരു സമൂഹത്തെ മൊത്തത്തിൽ നാശത്തിലേക്ക് തള്ളിവിടാൻ കാരണമാകുന്ന തരത്തിൽ - ശത്രുവുമായി ഏറ്റുമുട്ടാൻ പ്രവേശിക്കുന്നത് യുക്തിയല്ല, ശരിയുമല്ല, ".
(فقه الجهاد، ج .٢، ص ٨٥٧).
സലഫി പണ്ഡിതന്മാർ ഇതേ പോലെ പറഞ്ഞപ്പോൾ, അവരേ കൊട്ടാര പണ്ഡിതന്മാരും , സയണിസ്റ്റ് ഏജൻ്റുമാരുമെന്നൊക്കെ, ഈ ബിദ്ഈ കക്ഷികൾ പരിഹസിക്കുകയല്ലെ ചെയ്തത് ?
ഹമാസിന്റെ തെറ്റായ രീതിയിലുള്ള , ഇസ്ലാമിക ശർത്തുകൾ പൂർത്തിയാക്കാത്ത ജിഹാദ് കാരണം, പലസ്തീൻ ജനതയെ നാശത്തിലേക്ക് തള്ളിവിടുകയല്ലെ ചെയ്തത്? പതിനായിരക്കണക്കിന് നിരപരാധികളായ , പുരുഷൻമാരും, സ്ത്രീകളും , കുട്ടികളും ഉൾപ്പെടെ കൊല്ലപ്പെട്ടില്ലെ? വിധവകളാവുകയും , അനാഥകളാവുകയും, പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ളവർക്ക്, കാലാകാലം അംഗവൈകല്യം സംഭവിക്കുകയും ചെയ്തില്ലെ? സ്ഥാപനങ്ങളും, ആശുപത്രികളും, പട്ടണങ്ങൾ വരേയും നശിപ്പിക്കപ്പെട്ടില്ലെ?
അല്ലാഹുവിന്റെ അടുക്കൽ ഇതെല്ലാം ശിക്ഷക്ക് കാരണമാകും. ഇസ്ലാമിക ശർത്തുകൾ പൂർത്തിയാക്കാത്ത ആരാധന കർമ്മങ്ങൾ അല്ലാഹു സ്വീകരിക്കില്ല.
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
പലസ്തീനിൽ അതിക്രൂരമായ പീഡനങ്ങൾ നടക്കുമ്പോൾ, അവർ എന്ത് ചെയ്യണം?
Comments
Post a Comment