ഇമാം നവവി رحمه الله പഠിപ്പിച്ച തവസ്സുൽ ഏതാണ്?
ഇമാം നവവി
رحمه الله
പഠിപ്പിച്ച തവസ്സുൽ ഏതാണ്?
ഇമാം നവവി
رحمه الله
ഇസ്തിഗാസ (മരണപ്പെട്ടവരോട് സഹായം തേടൽ) പഠിപ്പിച്ചിട്ടില്ല, കാരണം അത് ശിർക്കാണല്ലൊ, എന്നാൽ അദ്ദേഹം ഇസ്ലാമിൽ അനുവദിച്ച തവസ്സുൽ പഠിപ്പിച്ചു. അത്
എങ്ങനെയാണ്?
ഇമാം നവവി رحمه الله പറഞ്ഞു:
" ثم يَرْجِعُ إلَى مَوْقِفِهِ الْأَوَّلِ قُبَالَةَ وَجْهِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ويتوسل به في حق نفسه وَيَسْتَشْفِعُ بِهِ إلَى رَبِّهِ سُبْحَانَهُ "
" തുടർന്ന്, തീർത്ഥാടകൻ അല്ലാഹുവിന്റെ ദൂതന്റെ صلى الله عليه وسلم മുമ്പിലേക്ക് (സിദ്ദിഖിനോടും, ഉമറിനോടും رضي الله عنهما സലാം പറഞ്ഞതിന് ശേഷം) മടങ്ങുന്നു ,അദ്ദേഹത്തെ (നബി صلى الله عليه وسلم യെ) തന്റെ ഹഖിന് (ആവശ്യത്തിന്) വേണ്ടി തവസ്സുലാക്കുന്നു (മാർഗമാക്കുന്നു),
അദ്ദേഹത്തെ (തവസ്സുലാക്കി )ക്കൊണ്ട്
അവൻ ശഫാഅത്ത് തേടുന്നു അവന്റെ റബ്ബിലേക്ക്".
അതിന് ശേഷം,
ഇമാം നവവി
رحمه الله
നബി
صلى الله عليه وسلم
യുടെ ഖബ്റിനടുത്ത് ഒരു അഅ്റാബി ചെന്ന് പൊറുക്കലിനെ തേടുന്ന, ഉത്ബിയെ തൊട്ടുള്ള റിപ്പോർട്ട് ഉദ്ധരിക്കുന്നു:
" وَمِنْ أَحْسَنِ مَا يَقُولُ مَا حَكَاهُ الْمَاوَرْدِيُّ وَالْقَاضِي أَبُو الطَّيِّبِ وَسَائِرُ أَصْحَابِنَا عَنْ الْعُتْبِيِّ مُسْتَحْسِنِينَ لَهُ قَالَ
كُنْت جَالِسًا عِنْدَ قَبْرِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَجَاءَ أَعْرَابِيٌّ فَقَالَ السَّلَامُ عَلَيْك يَا رَسُولَ اللَّهِ سَمِعْت اللَّهَ يَقُولُ وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لهم الرسول لوجدوا الله توابا رحيما وَقَدْ جِئْتُك مُسْتَغْفِرًا مِنْ ذَنْبِي مُسْتَشْفِعًا بِك إلَى رَبِّي "
" ഇവിടെ പറയാവുന്നതിൽ ഏറ്റവും നല്ലത്, അൽ-മവാർദി, അൽ-ഖാദി അബു അൽ-തയ്യിബ്, പിന്നെ നമ്മുടെ മറ്റു പണ്ടിതന്മാരും പറഞ്ഞ അൽ-ഉത്ബിയിൽ നിന്ന് ഉദ്ധരിച്ച നിവേദനമാണ്. അദ്ദേഹം പറഞ്ഞു: ഞാൻ അല്ലാഹുവിന്റെ ദൂതന്റെ
صلى الله عليه وسلم
ഖബ്‌റിനരികിൽ ഇരിക്കുകയായിരുന്നു, ഒരു അഅ്റാബി വന്ന് പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, നിങ്ങൾക്ക് സമാധാനം. അല്ലാഹു പറയുന്നത് ഞാൻ കേട്ടു: " അവര്‍ തങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍, അവര്‍ നിന്‍റെയടുക്കല്‍ വന്നിരുന്നുവെങ്കില്‍, എന്നിട്ട് അവര്‍ അല്ലാഹുവിനോട് പാപമോചനം തേടുകയും അവര്‍ക്ക് വേണ്ടി റസൂലും പാപമോചനം തേടുകയും (ചെയ്തിരുന്നെങ്കില്‍) അല്ലാഹുവിനെ വളരെ പശ്ചാത്താപം സ്വീകരിക്കുന്നവനായും, കരുണാനിധിയായും അവര്‍ കണ്ടെത്തുക തന്നെ ചെയ്യുമായിരുന്നു. "(4:64).
എന്റെ രക്ഷിതാവിനോട്, അങ്ങയെക്കൊണ്ട് (തവസ്സുലാക്കി), എന്റെ പാപത്തിന് പോറുക്കലിനെ തേടാനുമാണ് ഞാൻ
വന്നത് ".
(അൽ-മജ്മു’, വോളിയം നമ്പർ 8, പേജ് നമ്പർ 274).
മുകളിൽ പരാമർശിച്ച അസറിൽ
وَيَسْتَشْفِعُ بِهِ إلَى رَبِّهِ سُبْحَانَهُ
നബി صلى الله عليه وسلم യോട് ശഫാഅത്ത് (ശുപാർശ) തേടിയതിൽ ശിർക്ക് ഉൾപ്പെടുന്നില്ല, കാരണം ഇമാം നവവി رحمه الله നബി صلى الله عليه وسلم യോട് സഹായം ചോദിക്കുന്നില്ല, പകരം അന്ത്യദിനത്തിൽ നബി صلى الله عليه وسلم യോട് ശുപാർശ ചെയ്യാൻ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുന്നു. ശാഫിഈയും മറ്റ് പണ്ഡിതന്മാരും ഇതുമായി ബന്ധപ്പെട്ട ആയത്തും അസറും മനസ്സിലാക്കിയത് അങ്ങനെയാണ്. തെളിവ് താഴെ:
അബു ഇസ്ഹാഖ് ഷെറാസിയുടെ വിദ്യാർത്ഥിയായ വെസിർ അബു ഷൂജയെക്കുറിച്ച് ഇബ്‌നു കസീർ പരാമർശിച്ചു (മരണം. 476 ഹിജ്റ):
فلما ثقل في المرض جاء إلى الحجرة النبوية فقال: يا رسول الله قال الله تعالى: {وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّابا رَحِيما} [النساء: 64] وها أنا قد جئتك أستغفر الله من ذنوبي وأرجو شفاعتك يوم القيامة.
രോഗം മൂർച്ഛിച്ചപ്പോൾ അദ്ദേഹം നബി صلى الله عليه وسلم യുടെ ഹുജ്‌റയിൽ എത്തി പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, അല്ലാഹു പറയുന്നു: “അവർ അവരോട് തന്നെ അന്യായം ചെയ്തപ്പോൾ അവർ നിന്റെ അടുക്കൽ വന്നിരുന്നുവെങ്കിൽ”... {സൂറ നിസാഅ്, വാക്യം 64} ഇപ്പോൾ ഞാൻ താങ്കളുടെ അടുക്കൽ വന്ന് എന്റെ പാപങ്ങൾക്ക് അല്ലാഹുവിനോട് ക്ഷമ ചോദിക്കുകയും ന്യായവിധിയുടെ ദിവസത്തിൽ താങ്കളുടെ ശുപാർശ പ്രതീക്ഷിക്കുകയും ചെയ്യുന്നു.
[അൽ ബിദായ വൽ നിഹായ വാല്യം 12, 488 ന്റെ താഴെ].
അല്ലാഹുവിനോട് പാപമോചനം തേടുകയും അന്ത്യനാളിൽ പ്രവാചകൾ صلى الله عليه وسلم യെ തന്റെ ശുപാർശകനാക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ അർത്ഥം, അല്ലാതെ സൂഫികളും, കേരളത്തിലെ സമസ്തക്കാരും വാദിക്കുന്നത് പോലെ, ഇത് വഫാത്തായ നബി صلى الله عليه وسلم യോട് ശഫാഅത്ത് (ശുപാർശ) തേടലല്ല.
ഇമാം നവവി رحمه الله
നബി
صلى الله عليه وسلم
യെ തവസ്സുലാക്കണം (മാർഗ്ഗമാക്കണം)എന്ന് പറഞ്ഞു, എന്നാൽ നബി
صلى الله عليه وسلم
യുടെ ഹഖ്, ജാഹ്, ബർക്കത്ത് , സാത്ത് കൊണ്ട് തവസ്സുലാക്കണം എന്ന് സൂഫികൾ വാദിക്കുന്നത് പോലെ പറഞ്ഞിട്ടില്ല.
ദുആ ചെയ്യാൻ പറഞ്ഞത് അല്ലാഹുവിനോടാണ്, നബി صلى الله عليه وسلم യൊടല്ല.
നബി صلى الله عليه وسلم യെ തവസ്സുലാക്കൽ, ഇസ്ലാമിൽ അനുവദനീയമായവ, അമലുസ്സ്യാലിഹാത്ത് (സൽകർമ്മങ്ങൾ) കൊണ്ടുള്ള തവസ്സുലാണ്.
1.ഞാൻ നബി
صلى الله عليه وسلم
യെ സ്നേഹിക്കുന്നു, അത് കൊണ്ട് അല്ലാഹുവേ നീ പൊറുത്തു തരേണമേ.
2. നബി صلى الله عليه وسلم യുടെ ഖബ്റ് സന്ദർശനം ഒരു പുണ്യമായ കർമമാണ്, ആ അമലു കൊണ്ട് തവസ്സുൽ ആക്കാം.
3. ഞാൻ നബി
صلى الله عليه وسلم
യെ പിൻപറ്റുന്നു/അനുസരിക്കുന്നു, ആ അമലു കൊണ്ട് തവസ്സുൽ ആക്കാം .
ഇമാം നവവി رحمه الله
നബി
صلى الله عليه وسلم
യുടെ ഹക്ക് കൊണ്ട് തവസ്സുലാക്കുന്നു
ويتوسل بحق نبي أو بحقه
എന്നല്ല പറഞ്ഞത് മറിച്ച്
حق نفسه
തന്റെ ഹഖിന് ( ആവശ്യത്തിന്) നബി
صلى الله عليه وسلم
യെ തവസ്സുലാക്കണം (മാർഗമാക്കണം) എന്നാണ് പറഞ്ഞത്.
ഒരു വ്യക്തി ഖബറിൽ തവസ്സുൽ ചെയ്യുന്നതെങ്ങനെയെന്ന്
ഇമാം നവവിയുടെ رحمه الله വ്യക്തമായ വാക്കുകൾ നമുക്ക് മറ്റൊരു റിപ്പോർട്ടിലൂടെ നോക്കാം.
നബി صلى الله عليه وسلم യുടെ ഖബ്ർ സന്ദർശിക്കുന്നവനെ സംബന്ധിച്ച് അദ്ദേഹം പറഞ്ഞു:
അദ്ധ്യായം:
فصل فى زيارة قبر رسول الله صلى الله عليه وسلم وأذكارها
" അല്ലാഹുവിന്റെ ദൂതന്റെ
صلى الله عليه وسلم
ഖബ്ർ സന്ദർശിക്കുന്നതും അവിടെത്തെ ദിക്റും സംബന്ധിച്ച ഭാഗം"
وليقلْ: اللَّهُمَّ افْتَحْ عَليَّ أبْوَابَ رَحْمَتِكَ وَارْزُقْنِي في زِيارَةِ قَبْرِ نَبِيِّكَ صلى اللّه عليه وسلم ما رزقْتَهُ أوْلِياءَكَ وأهْلَ طَاعَتِكَ واغْفِرْ لي وارْحمنِي يا خَيْرَ مَسْؤُول
ഒരാൾ പറയണം:
"അല്ലാഹുവേ, നിന്റെ കാരുണ്യത്തിന്റെ വാതിലുകൾ എനിക്ക് തുറന്ന് തരേണമേ, നിന്റെ പ്രവാചകന്റെ
صلى الله عليه وسلم
യുടെ ഖബ്ർ സന്ദർശിക്കുന്നതിലൂടെ, നിന്റെ ഔലിയാക്കൾക്ക് നീ നൽകിയത്, നിന്നെ അനുസരിക്കുന്നവർക്കും. ചോദിക്കപ്പെടുന്നവരിൽ ഏറ്റവും മികച്ചവനേ, എന്നോട് ക്ഷമിക്കുകയും എന്നോട് കരുണ കാണിക്കുകയും ചെയ്യേണമേ” [ഇമാം നവവി കിതാബുൽ അദ്കാറിൽ, പേജ് നമ്പർ 261]
{ റസൂൽ صلى الله عليه وسلم യുടെ ഖബ്റിനടുത്തുള്ള ഈ ദുആ വ്യക്തമായ തെളിവാണ്,
നബി صلى الله عليه وسلم യുടെ യുടെ ഖബ്‌ർ സന്ദർശിക്കുന്നത് സൽകർമ്മങ്ങളിൽ ഒന്നായതിനാൽ നവവി
رحمه الله
സൽകർമ്മങ്ങളിലൂടെ മാത്രമേ തവസ്സുലിനെ അനുവദിച്ചിട്ടുള്ളൂ. ദുആ ചെയ്തത് അല്ലാഹുവിനോടാണ്, നബി صلى الله عليه وسلم യോടെല്ല.
ഇമാം നവവി
رحمه الله
നബി
صلى الله عليه وسلم
യുടെ ഹഖ്, ജാഹ്, ബർക്കത്ത് , സാത്ത് കൊണ്ട് തവസ്സുലാക്കിയ തെളിവില്ല. ഇസ്തിഗാസ ചെയ്തതായും തെളിവില്ല. അദ്ദേഹം ശഫാഅത്ത് കൊണ്ട് ഉദ്ദേശിച്ചത് ദുആ ആണ് എന്നും വ്യക്തമായല്ലോ}
ഉത്ബിയുടെ റിപ്പോർട്ട് ഉദ്ധരിച്ച ശേഷം ഇമാം നവവി
رحمه الله
പറഞ്ഞു:
لا يجوز أن يطاف بقبره صلى الله عليه وسلم ويكره إلصاق الظهر والبطن بجدار القبر ، قاله أبو عبيد الله الحليمي وغيره ، قالوا : ويكره مسحه باليد وتقبيله ، بل الأدب أن يبعد منه كما يبعد منه لو حضره في حياته صلى الله عليه وسلم . هذا هو الصواب الذي قاله العلماء وأطبقوا عليه ، ولا يغتر بمخالفة كثيرين من العوام وفعلهم ذلك ، فإن الاقتداء والعمل إنما يكون بالأحاديث الصحيحة وأقوال العلماء ، ولا يلتفت إلى محدثات العوام وغيرهم وجهالاتهم .
" നബി صلى الله عليه وسلمയുടെ ഖബറ് തവാഫ് ചെയ്യുന്നത് അനുവദനീയമല്ല, ഖബറിന്റെ ചുമരിൽ, മുതുകും ,വയറും കൊണ്ട് തൊടുന്നത് വെറുക്കപ്പെട്ടതാണ്, അബു ഉബൈദുള്ള അൽ ഹലീമിയും മറ്റും പറഞ്ഞു: അത് തൊടുന്നതും ചുംബിക്കുന്നതും വെറുക്കപ്പെട്ടതാണ്.
മറിച്ച് ഒരാൾ ഖബറിൽ നിന്ന് അകലെയായിരിക്കലാണ് മര്യാദ, അവൻ നബിയുടെ صلى الله عليه وسلم കാലത്ത് ആയിരുന്നെങ്കിൽ ചെയ്യുന്ന പോലെ. ഇതാണ് ശരിയായ അഭിപ്രായം. പണ്ഡിതന്മാർ പറയുന്നതു പോലെ,
സാധാരണക്കാരുടെ ആചാരങ്ങളിൽ വഞ്ചിതരാകരുത്, പിൻപറ്റേണ്ടതും, പ്രവർത്തനങ്ങളുടെ (അടിസ്ഥാനവും) ആധികാരികമായ ഹദീസുകളും അതിന്റെ അടിസ്ഥാനത്തിലുള്ള പണ്ഡിതന്മാരുടെ വചനങ്ങളും ആയിരിക്കണം. സാധാരണക്കാരെയും മറ്റുള്ളവരെയും അജ്ഞരെയും ശ്രദ്ധിക്കരുത്."
[അൽ-മജ്മു'യിലെ ഇമാം നവവി, വാല്യം നം. 8, പേജ് നമ്പർ. 275].
ഇമാം നവവി رحمه الله മുകളിൽ പറഞ്ഞു : " നബി صلى الله عليه وسلمയുടെ ഖബറ് തവാഫ് ചെയ്യുന്നത് അനുവദനീയമല്ല, അത് തൊടുന്നതും ചുംബിക്കുന്നതും വെറുക്കപ്പെട്ടതാണ്. മറിച്ച് ഒരാൾ ഖബറിൽ നിന്ന് അകലെയായിരിക്കലാണ് മര്യാദ, അവൻ നബിയുടെ صلى الله عليه وسلم കാലത്ത് ആയിരുന്നെങ്കിൽ ചെയ്യുന്ന പോലെ."
പക്ഷേ ഇന്നത്തെ അവസ്ഥ നോക്കൂ, ശിർക്കും, ബിദ്അത്തും ഖബ്റിനടുത്ത് പോയി ചെയ്യുന്നവർ
نعوذ بالله.
ഇമാം നവവി رحمه الله യുടെ മുകളിൽ ഉദ്ധരിച്ച വാക്കുകൾ ഇവർക്കെതിരാണ്.
الحمد لله
ഇമാം നവവി رحمه الله പറഞ്ഞു:
ومن خطر بباله أن المسح باليد ونحوه أبلغ في البركة فهو من جهالته وغفلته؛ ألن البركة إنما هي
!فيما وافق الشرع وأقوال العلماء، وكيف يبتغى الفضل في مخالفة الصواب؟
" പ്രവാചകന്റെ ഖബർ കൈകൊണ്ട് തുടയ്ക്കുന്നത് ബറകത്ത് ലഭിക്കുമെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ, അത് അവരുടെ മണ്ടത്തരത്തിന്റെയും അജ്ഞതയുടെയും ഫലമാണ്, കാരണം ശരീഅത്ത് പിന്തുടരുന്നതിലൂടെയും പണ്ഡിതരുടെ വാക്കുകളിലൂടെയും ബറകത്ത് നേടാം. ശരീഅത്തിനെ എതിർത്ത് എങ്ങനെ ബറകത്ത് നേടാനാകും? "
[അൽ ഈദ ഫിൽ മനാസിക് പേജ് 456].
ഇന്ന് തൗഹീദിന്റെ നാടായ സൗദി അറേബ്യയിൽ , ഹറമിൽ നബി صلى الله عليه وسلم യുടെ ഖബ്റിനടുത്ത് ശിർക്കും, ബിദ്അത്തും തടയാൻ സെക്യൂരിറ്റി സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
അത് കൊണ്ട് ഇമാം നവവി رحمه الله സൂഫികൾ പഠിപ്പിക്കുന്ന തവസ്സുൽ, ഇസ്തിഗാസ പഠിപ്പിച്ചിട്ടില്ല.
മുകളിൽ ഉദ്ധരിച്ച ഉത്ബിയുടെ റിപ്പോർട്ട് ദുർബലമാണ്. ഇമാം നവവി رحمه الله ക്ക് ഇത് മനസ്സിലാക്കാൻ സാധിച്ചില്ല. ഏതൊരു പണ്ഡിതനും തെറ്റ് പറ്റാം എന്നത് അറിയപ്പെട്ടതാണല്ലൊ. എന്നിരുന്നാലും, ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൂഫികൾ വ്യാഖ്യാനിക്കുന്നത് പോലെ അവർ പഠിപ്പിക്കുന്ന ഇസ്തിഗാസയും , തവസ്സലും ഇമാം നവവി رحمه الله പഠിപ്പിച്ചിട്ടില്ല.
الحمد لله
ഉത്ബിയുടെ റിപ്പോർട്ട് ദുർബലമാണ് എന്നതിന്റെ തെളിവ് താഴെ ലിങ്കിൽ വായിക്കാം
إن شاء الله
https://www.salaf.in/2022/10/blog-post_91.html?m=1
പണ്ഡിതന്മാർക്ക് അബദ്ധം സംഭവിക്കാം എന്നതിനെ കുറിച്ച് താഴെ ലിങ്കുകളിൽ വായിക്കാം
إن شاء الله
https://www.salaf.in/2023/09/blog-post_25.html?m=1
https://www.salaf.in/2024/02/blog-post_9.html?m=1
ഇമാം അബൂ ഹനീഫയും മറ്റുള്ളവരും رحمهم الله ഹഖ് കൊണ്ടുള്ള തവസ്സുൽ വെറുക്കപ്പെട്ടതാണ് എന്ന് പറയുന്ന തെളിവുകൾ താഴെ:
وقال الكاساني رحمه الله في "بدائع الصنائع" (5/126): " وَيُكْرَهُ لِلرَّجُلِ أَنْ يَقُولَ فِي دُعَائِهِ أَسْأَلُك بِحَقِّ أَنْبِيَائِك وَرُسُلِك ، وَبِحَقِّ فُلَانٍ ، لِأَنَّهُ لَا حَقَّ لِأَحَدٍ عَلَى اللَّهِ سُبْحَانَهُ وَتَعَالَى جَلَّ شَأْنُهُ" انتهى.
ومثله في "تبيين الحقائق شرح كنز الدقائق" ، للزيلعي (6/31) ونسب القول بذلك إلى الثلاثة ، يعني : أبا حنيفة ، وصاحبيه : أبا يوسف ، ومحمد بن الحسن ، و"العناية شرح الهداية "للبابرتي (10/64) ، و"فتح القدير" لابن الهمام (10/64) ، وفي "درر الحكام" (1/321) ، و"مجمع الأنهر شرح ملتقى الأبحر"(2554).
قال أبو الحسين القُدُورِي في كتابة الكبير في الفقه المسمى بـ"شرح مختصر الكرخي" في باب الكراهة:
وقد ذكر هذا غير واحدٍ من أصحاب أبي حنيفة، قال بشر بن الوليد: حدثنا أبو يوسف، قال أبو حنيفة: لا ينبغي لأحدٍ أن يدعو الله إلا به، وأكره أن يقول: "بمعاقد العز من عَرشك"، أو "بحق خَلقك"، وهو قول أبي يوسف، قال أبو يوسف: بمَعقد العز من عرشك، هو الله، فلا أكْرَه هذا، وأكره أن يقول: بحقِّ فلان، أو يقول: بحقِّ أنبيائك ورُسلك، وبحق البيت الحرام، والمَشعر الحرام
قال القدوري:
المسألة بخلقه لا تجوز؛ لأنه لا حقَّ للخلق على الخالق، فلا تجوز وفاقًا، وهذا الذي قاله أبو حنيفة وأصحابه من أن الله لا يُسأل بمخلوقٍ.
وقد نصَّ على تحريم هذه التوسُّلات أو بعضها، جَمٌّ غفيرٌ من فقهاء الحنفية والمالكية والحنابلة وغيرهم، وفي مقدمتهم أبو حنيفة وأبو يوسف؛ يُنظر على سبيل المثال لا الحصر: كتاب "بداية المبتدي" مع شرحه "الهداية" وشرحهما البناية في الفقة الحنفي، كتاب الكراهية (11/ 277 - 281)، و"صيانة الإنسان عن وسوسة الشيطان"؛ للسهسواني الهندي، ص (187- 206، 273 - 274)، و"الشرك ومظاهره"؛ للميلي الجزائري، ص (213).
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment