മാസപ്പിറവിയും ശിർക്ക് ചെയ്യുന്ന ഖാളിയും.
മാസപ്പിറവിയും ശിർക്ക് ചെയ്യുന്ന ഖാളിയും.
ഖാളി ശിർക്ക് ചെയ്യുന്ന വ്യക്തിയാണെങ്കിൽ , ആ നാട്ടിലെ മുസ്ലിം സമൂഹം നോമ്പിലേക്കും പെരുന്നാളിലേക്കും പ്രവേശിച്ചാൽ, ഹദിസിൽ കൽപ്പിച്ച പോലെ, നാമും പ്രവേശിക്കണം എന്നാണ് ഷെയ്ഖ് ഇബ്‌നു ബാസ്
رحمه الله
പറഞ്ഞത്, സൗദിയെയൊ , ഏതെങ്കിലും മുസ്ലിം രാജ്യങ്ങളെയൊ പിൻപറ്റണം എന്നല്ല പറഞ്ഞത്:
أن يقال إن شرط قبول الشهادة في هذا وغيره أن يكون الشاهد مسلمًا عدلاً، فإذا كان القاضي صاحب توحيد وسنة ويهتم بالشهادة ويعتني بالشهود ولا يقبل إلا العدول وجب اعتماد ما يرد منه، أما إذا كان بخلاف ذلك فليس على إثباته عمل، وإنما يعتمد في مثل هذا على قول النبي صلى الله عليه وسلم: الصوم يوم تصومون، والفطر يوم تفطرون، والأضحى يوم تضحون وفي لفظ: الفطر يوم يفطر الناس، والأضحى يوم يضحي الناس وكلها أحاديث صحيحة. فإذا صام المسلمون الذين أنت بينهم صمت معهم ، وإذا أفطروا أفطرت معهم والحمد لله على تيسيره وتسهيله، والسر في ذلك والله أعلم كراهة الشريعة للاختلاف، وترغيبها في الاتفاق والائتلاف. جعلني الله وإياكم من أهلها ومنَّ الله على المسلمين جميعًا بالتمسك بها وتحكيمها والتحاكم إليها إنه سميع قريب.
(മജ്മൂഅൽ ഫതാവാ ഇബ്നു ബാസ് വാല്യം: 15; പേജ് 82).
" ഖാളി തൗഹീദും സുന്നത്തും പിന്തുടരുകയും ന്യായമായ സാക്ഷികളെ സ്വീകരിക്കുന്നതിൽ മാത്രം ശ്രദ്ധ പുലർത്തുകയും ചെയ്യുന്ന ഒരു വിശ്വാസിയാണെങ്കിൽ, അദ്ദേഹം പറയുന്നത് സ്വീകരിക്കണം. എന്നിരുന്നാലും, അദ്ദേഹം അങ്ങനെയെല്ലെങ്കിൽ, ( തൗഹീദും സുന്നത്തും പിന്തുടരുന്ന വ്യക്തി അല്ലെങ്കിൽ-അഥവ ശിർക്കും, ബിദ്അത്തുമുള്ള ഖാദിയാണെങ്കിൽ) അദ്ദേഹത്തിന്റെ സ്ഥിരീകരണം സ്വീകരിക്കരുത്, മറിച്ച് ഇത്തരം സന്ദർഭങ്ങളിൽ ഒരാൾ പ്രവാചകൻ പറഞ്ഞതാശ്രയിക്കണം, എന്നിട്ട് ഷെയ്ഖ് ബിൻ ബാസ് رحمه الله ജനങ്ങളുടെ കൂടെ നോമ്പ്, പെരുന്നാൾ എന്ന പ്രവാചക ഹദീസുകൾ ഉദ്ധരിക്കുന്നു,
എന്നിട്ട് ഷെയ്ഖ് رحمه الله പറഞ്ഞു:
"അങ്ങനെ, നിന്റെ ചുറ്റുമുള്ള മുസ്ലിംങ്ങൾ നോമ്പനുഷ്ഠിക്കുകയാണെങ്കിൽ, നീ അവരോടൊപ്പം നോമ്പനുഷ്ഠിക്കണം, അവർ നോമ്പ് മുറിക്കുമ്പോൾ അവരോടൊപ്പം നോമ്പ് മുറിക്കണം (അവർ പെരുന്നാൾ ആഘോഷിക്കുമ്പോൾ, അവരുടെ കൂടെ പെരുന്നാൾ ആഘോഷിക്കണം) ".
എന്നിട്ട് ഷെയ്ഖ് رحمه الله അവസാനിപ്പിക്കുന്നു:
ഈ കാര്യം സുഗമമാക്കിയതിന് അല്ലാഹുവിന് സ്തുതി. ഇതിന് പിന്നിലെ രഹസ്യം, അല്ലാഹുവിന് നന്നായി അറിയാം, ശരീഅത്ത് വിയോജിപ്പിന് എതിരാണ് അത് യോജിപ്പിനെയും ഐക്യത്തെയും പ്രോത്സാഹിപ്പിക്കുന്നു എന്നതാണ്.
ശേഷം ഷെയ്ഖ് رحمه الله ദുആ ചെയ്യുന്നു:
"അല്ലാഹു എന്നെയും നിങ്ങളെയും, ഇത് പ്രയോഗത്തിൽ കൊണ്ടു വരുന്ന, ഇതിനോട് കൂറ് പുലർത്തുന്ന, ഈ വിധി അനുസരിക്കുന്നവരുടെ കൂട്ടത്തിൽ ആക്കട്ടെ. തീർച്ചയായും അവൻ എല്ലാം കേൾക്കുന്നവനും സമീപസ്ഥനുമാണ്. ".
(മജ്മൂഅൽ ഫതാവാ ഇബ്നു ബാസ് വാല്യം: 15; പേജ് 82).
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment