സലഫി പണ്ഡിതന്മാർ, യുദ്ധത്തിന്റെ വിഷയത്തിലും, ഭരണാധികാരിയുടെ വിഷയത്തിലും, പൂർണ്ണമായ സുന്നത്ത് അവലംബിക്കുന്നില്ലെ?

സലഫി പണ്ഡിതന്മാർ, യുദ്ധത്തിന്റെ വിഷയത്തിലും, ഭരണാധികാരിയുടെ വിഷയത്തിലും, പൂർണ്ണമായ സുന്നത്ത് അവലംബിക്കുന്നില്ലെ?

ഒരു ജമാഅത്തെ ഇസ്‌ലാമിക്കാരൻ താഴെ മെസേജ് അയച്ചു:

ജമാഅത്തെ ഇസ്ലാമിക്കാരൻ:

അത്യാചാരത്തോടുള്ള ഇസ്‌ലാമിന്റെ നിലപാട്:

ഖുർആൻ സുതാര്യമായി അത്യാചാരത്തെയും അധിനിവേശത്തെയും (ظلم - zulm) അപലപിക്കുന്നു,
അതിനെതിരെ പ്രതിരോധം നടത്താനുള്ള അവകാശം അംഗീകരിക്കുന്നു.

“എന്തിനാണ് നിങ്ങളിൽ ചിലർ അല്ലാഹുവിന്റെ മാർഗ്ഗത്തിൽയും
പുരുഷന്മാരിൽ, സ്ത്രീകളിൽ, കുട്ടികളിൽ അടിച്ചമർത്തപ്പെട്ടവർക്കുവേണ്ടിയും
യുദ്ധം ചെയ്യാതിരിക്കുന്നത്? അവർ പറയുന്നു: ‘ഞങ്ങളുടെ റബ്ബേ! ഈ അത്യാചാരികളായ ജനങ്ങളുടെ നഗരത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ, നിനക്കു നിന്നുള്ള ഒരു രക്ഷകനെ നിയമിക്കേണമേ.’”.


— സൂറത് അന്നിസാ 4:75

ഈ ആയത്ത് പ്രതിരോധം (ജിഹാദ്) അത്യാചാരത്തെയും അധിനിവേശത്തെയും നേരിടാനുള്ള ന്യായമായ പ്രവർത്തി ആണെന്ന് വ്യക്തമാക്കുന്നു.

പ്രതിരോധ ജിഹാദ് (Defensive Jihad)

ഇസ്‌ലാം ആക്രമണ യുദ്ധം (offensive)യും പ്രതിരോധ യുദ്ധം (defensive)യും തമ്മിൽ വ്യക്തമായി വേർതിരിക്കുന്നു.
പ്രതിരോധം ന്യായമായതും ചില സാഹചര്യങ്ങളിൽ നിർബന്ധവുമായ കടമയാണെന്ന് ഖുർആൻ പറയുന്നു:

“യുദ്ധം ചെയ്യാൻ അനുമതി നൽകപ്പെട്ടിരിക്കുന്നു — അവർക്ക് നേരെ യുദ്ധം ചെയ്യപ്പെടുന്നു, കാരണം അവർ അന്യായം അനുഭവിച്ചവരാണ്. തീർച്ചയായും അല്ലാഹു അവരെ സഹായിക്കാൻ കഴിവുള്ളവനാണ്.”


— സൂറത് അൽഹജ്ജ് 22:39

ക്ലാസിക്കൽ ഉലമാക്കൾ — ഇബ്നു തൈമിയ്യ, ഇമാം അൽ ഖുർതുബി, അൽ തബറി തുടങ്ങിയവർ — എല്ലാവരും ഒരുമിച്ച് അഭിപ്രായപ്പെടുന്നു:
മുസ്ലിംമാരെ വീടുകളിൽ നിന്ന് നീക്കുകയോ, അവരുടെ മതാനുഷ്ഠാനങ്ങൾ തടയുകയോ ചെയ്താൽ
അവർക്ക് ആയുധം എടുക്കാനുള്ള അവകാശവും കടമയും ഉണ്ട്.

ഇമാം അൽ ഗസാലി (رحمه الله)

“ഒരു അത്യാചാരിയോട് സത്യം പറയുന്നതാണ് ഏറ്റവും വലിയ ജിഹാദ്.”
— അബൂദാവൂദ്, തിർമിധി

ഖുർആനും സുന്നത്തും തന്നെയാണ് അതിക്രമത്തെയും അധിനിവേശത്തെയും എതിർക്കുന്നത് ന്യായമാണെന്ന് പഠിപ്പിക്കുന്നത്.

എൻ്റെ മറുപടി:

പലസ്തീനിൽ  അതിക്രൂരമായ പീഡനങ്ങൾ നടക്കുമ്പോൾ, അവരും മറ്റു മുസ്ലിംകളും എന്ത് ചെയ്യണം?

https://www.salaf.in/2024/06/blog-post_37.html?m=1

ജമാഅത്തെ ഇസ്ലാമിക്കാരൻ:

നിങ്ങളുടെ ചിന്തയിലേയും ഉദ്ദേശ്യത്തിലേയും സത്യസന്ധതക്ക് ആദരമുണ്ട് —

യുദ്ധത്തിന്റെ ശർത്തുകൾ പാലിക്കണം, അത് ശരിയാണ്. ഇസ്ലാമിൽ അതിക്രമം ചെയ്യരുത്, നിരപരാധികളെ കൊലപ്പെടുത്തരുത് — ഇതെല്ലാം ഖുർആനിലും ഹദീസുകളിലും വ്യക്തമാണ്.

പക്ഷേ, യുദ്ധത്തിന്റെ അനുമതി തന്നെ ഖുർആൻ തന്നെയാണ് നൽകിയിരിക്കുന്നത്, അത് “മദീനക്കാലത്താണ് മാത്രമല്ല” — അതിക്രമം നേരിടുന്ന ഏതു മുസ്ലിമിനും സ്വയം പ്രതിരോധം നടത്താനുള്ള അവകാശം ഖുർആൻ അംഗീകരിക്കുന്നു.

"യുദ്ധം ചെയ്യാൻ അനുമതി ലഭിച്ചിരിക്കുന്നു —
കാരണം അവർക്ക് നേരെ യുദ്ധം ചെയ്യപ്പെടുന്നു;
അവർ അന്യായം അനുഭവിച്ചവരാണ്."
(സൂറത് അൽ ഹജ്ജ് 22:39–40).

ഇത് മദീനയിൽ ഇറങ്ങിയതെങ്കിലും, നിയമം പൊതുവായതാണ് — അതിക്രമം നടക്കുമ്പോൾ പ്രതിരോധം ഹറാമല്ല.


പ്രവാചകൻ ﷺ പറഞ്ഞു:

"നിന്റെ ജീവൻ, നിന്റെ മതം, നിന്റെ ആസ്തി സംരക്ഷിക്കാൻ ആരെങ്കിലും നിന്നെ ആക്രമിച്ചാൽ,
നീ പ്രതിരോധിച്ച് കൊല്ലപ്പെട്ടാൽ, നീ ശഹീദാണ്."
(സഹീഹ് മുസ്ലിം 141)

അതായത്, പ്രതിരോധം ഹറാമല്ല; പക്ഷേ അത് ന്യായത്തോടും ശിഷ്ടത്തോടും ആയിരിക്കണം.

ഹമാസിന്റെ ഓരോ നടപടിയും ന്യായമായിരിക്കണമെന്നില്ല — പക്ഷേ അതിനാൽ പാലസ്തീനിലെ പ്രതിരോധം മുഴുവൻ ഹറാം എന്ന് പറയാനാവില്ല. ഖുർആനിൽ പറഞ്ഞതുപോലെ, അന്യായത്തിനെതിരെ ശബ്ദിക്കുകയും, നിരപരാധികളെ സംരക്ഷിക്കുകയും ചെയ്യുന്നത് തന്നെ വിശ്വാസികളുടെ കടമയാണ്.

"എന്തിനാണ് നിങ്ങൾ അല്ലാഹുവിന്റെ വഴിയിലും
അടിച്ചമർത്തപ്പെട്ട പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും വേണ്ടി യുദ്ധം ചെയ്യാതിരിക്കുന്നത്?"


(സൂറത് അന്നിസാ 4:75)

അതായത്, യുദ്ധത്തിന് ശർത്തുകൾ ഉണ്ട് — അതുപോലെ നിശബ്ദതയ്ക്കും ശർത്തുകളുണ്ട്.
മക്കക്കാലഘട്ടം പോലെ പ്രതിരോധം ചെയ്യാൻ വഴിയില്ലാത്ത സാഹചര്യത്തിൽ ക്ഷമ അനുസരിക്കാം, പക്ഷേ ഗാസയിലെ സാഹചര്യം അങ്ങനെയല്ല — അവിടെ വർഷങ്ങളായി അധിനിവേശവും കൂട്ടക്കൊലകളും നടക്കുകയാണ്.

അതിനാൽ ശരിയായ നിലപാട് —

“ഇസ്‌ലാമിന്റെ നിയമങ്ങൾ ലംഘിക്കാതെ, നിരപരാധികളെ സംരക്ഷിച്ചുകൊണ്ട് അധിനിവേശത്തിനെതിരെ ന്യായമായ പ്രതിരോധം നടത്തുന്നത് —
അത് ഹറാമല്ല, മറിച്ച് അവകാശവും കടമയും ആണ്.”

അല്ലാഹു നമ്മെ എല്ലായ്പ്പോഴും സത്യം മനസ്സിലാക്കി നീതിയുടെ വശത്ത് നിൽക്കാൻ ഹിദായത്ത് നലകട്ടെ. 🤲

എൻ്റെ മറുപടി:

ആയത്തുകൾ ഉദ്ധരിച്ചാൽ മാത്രം പോര സഹോദരാ, അവ പ്രവാചകൻ صلى الله عليه وسلم യും , സഹാബികൾ رضي الله عنهم വും എങ്ങനെ നടപ്പിലാക്കി, മനസ്സിലാക്കി എന്നും അറിയണം.

താഴെ വീണ്ടും പീഡനം അനുഭവിച്ച ചരിത്രം ഖുർആനിൽ നിന്നും:

അല്ലാഹു പറഞ്ഞു:


وَنُرِيدُ أَن نَّمُنَّ عَلَى ٱلَّذِينَ ٱسْتُضْعِفُوا۟ فِى ٱلْأَرْضِ وَنَجْعَلَهُمْ أَئِمَّةً وَنَجْعَلَهُمُ ٱلْوَٰرِثِينَ

നാട്ടില്‍ ബലഹീനരായി (പീഡിപ്പിക്കപ്പെട്ടവരായി) ഗണികപ്പെടുന്നവര്‍ക്കു ദാക്ഷിണ്യം ചെയ്യണമെന്നു നാം ഉദ്ദേശിക്കുന്നു; അവരെ നേതാക്കന്‍മാരാക്കുകയും, അവരെ അനന്തരാവകാശികളാക്കുവാനും (ഉദ്ദേശിക്കുന്നു).

(28:5).

അല്ലാഹു പറഞ്ഞു:

وَأَوْرَثْنَا ٱلْقَوْمَ ٱلَّذِينَ كَانُوا۟ يُسْتَضْعَفُونَ مَشَٰرِقَ ٱلْأَرْضِ وَمَغَٰرِبَهَا ٱلَّتِى بَٰرَكْنَا فِيهَا وَتَمَّتْ كَلِمَتُ رَبِّكَ ٱلْحُسْنَىٰ عَلَىٰ بَنِىٓ إِسْرَٰٓءِيلَ بِمَا صَبَرُوا۟ وَدَمَّرْنَا مَا كَانَ يَصْنَعُ فِرْعَوْنُ وَقَوْمُهُۥ وَمَا كَانُوا۟ يَعْرِشُونَ.

അടിച്ചൊതുക്കപ്പെട്ടിരുന്ന ആ ജനതയ്ക്ക്‌, നാം അനുഗ്രഹിച്ച, കിഴക്കും പടിഞ്ഞാറുമുള്ള ഭൂപ്രദേശങ്ങള്‍ നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു.

ഇസ്രായീല്‍ സന്തതികളില്‍, അവര്‍ ക്ഷമിച്ചതിന്‍റെ ഫലമായി നിന്‍റെ രക്ഷിതാവിന്‍റെ ഉത്തമമായ വചനം നിറവേറുകയും, ഫിര്‍ഔനും അവന്‍റെ ജനതയും നിര്‍മിച്ചുകൊണ്ടിരുന്നതും, അവര്‍ കെട്ടി ഉയര്‍ത്തിയിരുന്നതും നാം തകര്‍ത്ത് കളയുകയും ചെയ്തു.

(7:137)

ഇബ്നു കസീർ തഫ്സീർ:

وأخبر تعالى أنه أورث القوم الذين كانوا يستضعفون - وهم بنو إسرائيل - مشارق الأرض ومغاربها

അല്ലാഹു പറഞ്ഞത്:

ബലഹീനരായി പീഡിപ്പിക്കപ്പെട്ട
സമൂഹമായിരുന്ന - അവരാണ് ഇസ്രായേൽ സന്തതികൾ- (അവർക്ക് ) ഭൂമിയുടെ കിഴക്കും പടിഞ്ഞാറും അനന്തരമാക്കികൊടുത്തു .

وقوله : ( ودمرنا ما كان يصنع فرعون وقومه ) أي : وخربنا ما كان فرعون وقومه يصنعونه من العمارات والمزارع

അല്ലാഹു പറഞ്ഞു:

( "ഫിര്‍ഔനും, അവന്റെ ജനങ്ങളും നിര്‍മ്മിച്ചുകൊണ്ടിരുന്നത് നാം നശിപ്പിക്കുകയും ചെയ്തു").

അതായത് : ഫിര്‍ഔനും, അവന്റെ ജനങ്ങളും നിര്‍മ്മിച്ച കെട്ടിടങ്ങളും ക്രിഷിയിടങ്ങളും നാം നശിപ്പിച്ചു.

ഖുർത്വുബി തഫ്സീർ:

بما صبروا أي بصبرهم على أذى فرعون

അവര്‍ ക്ഷമിച്ചതു നിമിത്തം, അതായത്
ഫിര്‍ഔനിന്റെ ഉപദ്രവത്തോടുള്ള അവരുടെ ക്ഷമ.

ഇവിടെയൊക്കെ ക്ഷമിക്കാനാണ് അല്ലാഹു പഠിപ്പിക്കുന്നത്. ശക്തിയില്ലെങ്കിൽ തിരിച്ചടിക്കാനല്ല. അവർക്ക് അല്ലാഹു വിജയവും നൽകി.

ഇത് ഖുർആനാണ്. നിഷേധിക്കാൻ പറ്റുമോ?.

അല്ലാഹു പഠിപ്പിക്കുന്നതാണ്. ആരുടെയെങ്കിലും ചിന്തകളൊ, വികാരങ്ങളോ അല്ല. അക്കൂട്ടർക്ക് വിജയം അസാധ്യമാണ്.

മുകളിലത്തെ ഖുർആൻ വചനങ്ങൾ പഠിക്കൂ إن شاء الله.

ബനീ ഇസ്രാഈലിനെ നീണ്ട വർഷങ്ങൾ ക്രൂരമായി പീഡിപ്പിച്ചില്ലേ?

നിരവധി ജീവനുകൾ നഷ്ടപ്പെട്ടില്ലെ?

മൂസ عليه السلام തിരിച്ചടിച്ചോ?

ഇല്ല, ശക്തിയില്ലാത്തത് കൊണ്ട് ക്ഷമിച്ചു.

അല്ലാഹു വിജയം നൽകി.

ഇതെല്ലാം ഖുർആൻ വചനങ്ങളാണ്.

ഇത് തന്നെ പ്രവാചകൻ صلى الله عليه وسلم യുടെയും രീതി. വ്യക്തമാക്കിയല്ലൊ.

ഹമാസ് ശർത്തുകൾ പൂർത്തിയാക്കാതെ യുദ്ധം ചെയ്തത് കൊണ്ട് സംഭവിച്ച വൻ ദുരന്തങ്ങൾക്ക് ഉത്തരം പറയൂ സഹോദരാ.മൗനം പാലിക്കരുത്.

അയച്ച എല്ലാ ലിങ്കുകളും മുഴുവൻ വായിച്ചില്ല എന്ന് തോന്നുന്നു. ദയവായി മുഴുവൻ വായിക്കുക. സാവധാനം, ക്ഷമയോടെ إن شاء الله.

പ്രമാണങ്ങളും സാഹചര്യങ്ങളും വ്യക്തമായ തെളിവുകളോടെ എഴുതിയിട്ടുണ്ട്.

بارك الله فيكم.

ഇമാം ഗസ്സാലി رحمه الله യെ ഉദ്ധരിച്ച് നിങ്ങൾ പറഞ്ഞത് ഒരു ഹദീസിൻ്റെ വചനങ്ങളാണ്. ഹദീസിന്റെ ശരിയായ പരിഭാഷ താഴെ വായിക്കാം:

ഭരണാധികാരിയെ എങ്ങിനെ ഉപദേശിക്കണം?

അടിസ്ഥാനപരമായി

ഭരണാധികാരിക്കെതിരെ  പരസ്യമായി ശബ്ദിക്കരുത്.

ഖുർആനിലും ഹദീസുകളിലുമുള്ള തെളിവുകൾ:

ശൈഖ് ഫൗസാൻ حفظه الله
യോടുള്ള ചോദ്യം:-

هل حديث أفضل الجهاد كلمة حق عند سلطان جائر يصدق فيمن ينكر على الحاكم في وسائل الإعلام؟

الاحابة

لا، الحديث يقول (عند) سلطان جائر، يعني مشافهة عنده ما قال أنه ينكر عليه على المنابر وعلى الطرقات يقول عنده الله جل وعلا قال لموسى وهارون: (فَأْتِيَاهُ) يعني فرعون (فَقُولا لَهُ قَوْلاً لَيِّناً) نعم

https://www.alfawzan.af.org.sa/ar/node/14227

" ഏറ്റവും ശ്രേഷ്ഠമായ ജിഹാദ്,
ക്രൂരനായ ഭരണാധികാരിയുടെ അടുക്കൽ
സത്യത്തിന്റെ വാക്ക് പറയലാണ് എന്ന ഹദീസ് ഭരണാധികാരികളെ  മാധ്യമങ്ങളിലൂടെയും മറ്റും വിമർശിക്കുന്നത് സാധൂകരിക്കുന്നുണ്ടോ?

ഉത്തരം

ഇല്ല,  ഹദീസിൽ പറയുന്നത് ക്രൂരനായ ഭരണാധികാരിയുടെ ( അടുക്കൽ)
(عند ) എന്നാണ് .
അതിനർത്ഥം ഇത് അദ്ദേഹത്തിന്റെ സമീപത്ത്  വെച്ച് സംസാരിക്കുക എന്നതാണ്.
അല്ലാതെ മിംബറുകളിലോ, വഴിയോരങ്ങളിലോ വെച്ച് വിമർശിക്കാനല്ല പറഞ്ഞിട്ടുള്ളത്.

അല്ലാഹു جل وعلا മൂസാ യോടും ഹാറൂനിനോടും പറഞ്ഞത് ഇപ്രകാരമാണ്:

(فَأْتِيَاهُ)


(നിങ്ങള്‍ രണ്ടു പേരും അവന്റെ അടുക്കൽ ചെല്ലുക ) അതായത് ഫിർഔന്റെ അടുക്കൽ.

(20:47)

(فَقُولَا لَهُۥ قَوْلًا لَّيِّنًا)

(എന്നിട്ടു, നിങ്ങള്‍ അവനോട് *സൗമ്യമായ വാക്കു* പറയുക).

(20:44).

അതെ ".

മറ്റൊരു ആയത്തിൽ അല്ലാഹു പറഞ്ഞു:

ٱذْهَبَآ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ

നിങ്ങള്‍ (രണ്ടുപേരും) ഫിര്‍ഔന്റെ അടുക്കലേക്കു പോയിക്കൊള്ളുക; നിശ്ചയമായും അവന്‍ അതിക്രമിയായിരിക്കുന്നു .

(20:43).

ഏറ്റവും ക്രൂരനായ ഭരണാധികാരിയോടു പോലും, അദ്ദേഹത്തെ സമീപിക്കാൻ കഴിയുന്നവർ ആദ്യമായി സംസാരിക്കേണ്ടത് തൗഹീദാണ്.

അല്ലാഹു പറഞ്ഞു:

ٱذْهَبْ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ

 
'നീ ഫിർഔന്റെ അടുക്കലേക്കു പോയിക്കൊള്ളുക; നിശ്ചയമായും, അവന്‍ (ധിക്കാരത്തില്‍) അതിരുകവിഞ്ഞിരിക്കുന്നു.

فَقُلْ هَل لَّكَ إِلَىٰٓ أَن تَزَكَّىٰ

 
എന്നിട്ടു പറയുക: 'നീ പരിശുദ്ധി പ്രാപിക്കേണ്ടതിലേക്കു നിനക്കു ഒരുക്കമുണ്ടോ?-

(79:17,18).

അല്ലാഹു പറഞ്ഞു:

وَلَقَدْ بَعَثْنَا فِى كُلِّ أُمَّةٍ رَّسُولًا أَنِ ٱعْبُدُوا۟ ٱللَّهَ وَٱجْتَنِبُوا۟ ٱلطَّـٰغُوتَ ۖ
തീര്‍ച്ചയായും, എല്ലാ (ഓരോ) സമുദായത്തിലും നാം റസൂലിനെ നിയോഗിച്ചയച്ചിട്ടുണ്ട്; 'നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുകയും, 'ത്വാഗൂത്തി'നെ [ദുര്‍മ്മൂര്‍ത്തികളെ] വെടിയുകയും ചെയ്യണ'മെന്നു (പ്രബോധനം ചെയ്തുകൊണ്ട്).

(16:36).

നബി صلى الله عليه وسلم യുടെ ഉമ്മത്തിനോടു കൽപ്പിച്ച മറ്റൊരു തെളിവ്.

عن عياض بن غنم الأشعري، قال قال  رسول الله ﷺ : من أراد أن ينصح لذي سلطان فلا يبده علانية، ولكن يأخذ بيده فيخلو به فإن قبل منه فذاك، وإلا كان قد أدى الذي عليه.

١٤٩٠٩ مسند أحمد

ഇയാദിബ്നു ഗനം അൽ അഷ്അരി റിപ്പോർട്ട് ചെയ്തു:

നബി صلى الله عليه وسلم പറഞ്ഞു:

" ആരെങ്കിലും ഭരണാധികാരിയെ ഉപദേശിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, അവനത് പരസ്യമായി ചെയ്യരുത്, മറിച്ച് അദ്ദേഹത്തിന്റെ കൈപിടിച്ച് അദ്ദേഹവുമായി തനിച്ചായിക്കൊണ്ട്
ഉപദേശിക്കുക. (ഉപദേശം) സ്വീകരിച്ചാൽ അത് (നല്ലതാണ്), (ഉപദേശം) സ്വീകരിച്ചില്ലെങ്കിൽ അവന്റെ ബാധ്യത നിർവഹിച്ചു കഴിഞ്ഞു ".

(മുസ്നദ് അഹ്മദ് 14909)

١٠٩٦ المحدث الألباني خلاصة حكم المحدث إسناده صحيح في تخريج كتاب السنة

ക്രൂരനായ ഭരണാധികാരിയോട് തനിച്ചായിക്കൊണ്ടും, കത്ത് മുഖേനയുമാവാം, പ്രവാചകൻ صلى الله عليه وسلم ഭരണാധികാരികൾക്ക് കത്തുകൾ അയച്ചിട്ടുണ്ട്, സൗമ്യമായി മാത്രമെ ഉപദേശ വിമർശനങ്ങൾ നടത്താൻ പാടുള്ളൂ.

എപ്പോഴാണ് പരസ്യമായി വിമർശിക്കുക?

ഭരണാധികാരി തെറ്റ് തിരുത്തും എന്ന് ഉറപ്പുള്ള സാഹചര്യത്തിലും, ഭരണാധികാരിക്കെതിരെ പരസ്യമായി സംസാരിച്ചാൽ, അത് പൊതു ജനങ്ങളെ ഇളക്കി വിടുകയോ, ആഭ്യന്തര കലാപം സ്യിഷ്ടിക്കുകയോ ചെയ്യില്ല, ഉപദേശിച്ചാൽ ഗുണമുണ്ടാകും എന്ന് ഉറപ്പുള്ള സാഹചര്യത്തിലും മാത്രമേ പരസ്യമായി ഉപദേശിക്കാവൂ.

ഉദാഹരണം : മർവാൻ ബിൻ അൽ ഹകമിനെ , അബു സഈദ് അൽ ഖുദ്രി رضي الله عنهما, ഈദ് ദിനത്തിൽ നിസ്കാരത്തിന് മുമ്പ് ഖുത്ബ നൽകിയത് പരസ്യമായി തിരുത്തിയത്. (കൂടുതൽ വിശദമായി  ശൈഖ് ഉസൈമീൻ رحمه الله യുടെ ഫതാവാ ലിൽ-ആമിറീൻ ബിൽ-മാറൂഫ് വാൻ-നാഹീൻ അനിൽ-മുൻകർ, കൂടാതെ ലിഖാ അൽ-ബാബ് അൽ-മഫ്തൂഹിലും, 62/39 കാണുക).

ഷെയ്ഖ് അൽ അൽബാനി رحمه الله പറഞ്ഞത് ഇവിടെ ഭരണാധികാരിയുടെ സാന്നിദ്ധ്യത്തിലാണ് ഉപദേശിച്ചത്.

ഇവിടെ ഭരണാധികാരി തെറ്റ് തിരുത്തും എന്ന് ഉറപ്പാണ്, ജനങ്ങൾ, അദ്ദേഹത്തിന് എതിരേ തിരിയുകയോ ആഭ്യന്തര കലാപം ഉണ്ടാവുകയോ ഇല്ല എന്ന സാഹചര്യമായതു കൊണ്ടാണ് അങ്ങനെ ചെയ്തത്. അല്ലാത്ത പക്ഷം തനിച്ചായി ഉപദേശിക്കാനാണ് നബി صلى الله عليه وسلم പഠിപ്പിച്ചത്.

ഇതിൽ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പണ്ടിതൻമാർക്കിടയിൽ തർക്കമില്ല എന്നിരിക്കെ, ഇത് മദ്‌ഖലീ വാദം (ഷെയ്ഖ് റബീ حفظه الله യെ ഉദ്ദേശിച്ചു കൊണ്ട്)   എന്നാരോപിക്കുന്നത് വിവരക്കേടാണ്.

അത് കൊണ്ട് പരസ്യമായി വിമർശിക്കാം എന്ന തെളിവുകൾ പഠിപ്പിക്കുന്നത്, അത് ഭരണാധികാരിയുടെ സാന്നിദ്ധ്യത്തിലാണ് ഉപദേശിച്ചത്, അത് കൊണ്ട് ദോഷമുണ്ടാവില്ല, ഗുണമാണുണ്ടാവുക എന്ന സാഹചര്യങ്ങളിലാണെന്ന് ഷെയ്ഖ് ഉസൈമീൻ رحمه الله പറയുന്നു.

ഭരണകൂടവുമായി ബന്ധപ്പെട്ട നിയമങ്ങൾ,അവകാശങ്ങൾ നിഷേധിക്കപ്പെടന്നു, കോടതിയെ സമീപിക്കാതെ പരിഹാരമില്ലെങ്കിൽ, അനിവാര്യമാണെങ്കിൽ, കോടതിയെ സമീപിക്കാവുന്നതാണ്. ഇതിനെല്ലാം ഇസ്ലാമിൽ തെളിവുകൾ ഉണ്ട്. കോടതി വിധി പ്രതികൂലമാണെങ്കിൽ ക്ഷമിക്കുക.

ജമാഅത്തെ ഇസ്ലാമിക്കാരൻ:

മറുപടി പൂർണ്ണമായും ഖുർആനിൽ നിന്നുള്ളതുപോലെ തോന്നുന്നുവെങ്കിലും,  ചെയ്തത് ഒരു തഫ്സീറിന്റെ തെറ്റായ പ്രയോഗം ആണ്.

ഉദ്ധരിച്ച 28:5, 7:137 തുടങ്ങിയ ആയത്തുകൾ മൂസ (عليه السلام) ന്റെ കാലത്തെ മിസ്രിലെ അടിമത്തത്തിൽ പീഡിതരായ ബനീ ഇസ്രാഈലിനെ കുറിച്ചുള്ളതാണ് — പക്ഷേ അവിടെയുള്ള സാഹചര്യവും ഷരീഅ്യാത് ഘട്ടവും ഇപ്പോഴത്തെ പലസ്തീൻ സാഹചര്യവുമായി തുല്യവല്ല.

ഇത് മനസ്സിലാക്കാൻ നമുക്ക് ഈ വാദത്തെ ഘട്ടംഘട്ടമായി ഖുർആനും സുന്നത്തും അനുസരിച്ച് വിശദീകരിക്കാം 👇

🕋 1️⃣ നിങ്ങൾ പറഞ്ഞത്: “ശക്തിയില്ലെങ്കിൽ ക്ഷമിക്കാനാണ് ഖുർആൻ പഠിപ്പിക്കുന്നത്.”

✅ ശരിയാണ് — പക്ഷേ ഇത് മക്കാ ഘട്ടത്തിന്‍റെയും മുസയുടെ കാലത്തെയും സാഹചര്യത്തിലാണ്.
മക്കയിൽ മുസ്ലിംകൾ ന്യൂനപക്ഷം, ഒരു ഭരണാധികാരവുമില്ല, ആയുധവുമില്ല, അവരുടെ ജീവൻ നിലനിർത്താനാണ് അവർ ക്ഷമിച്ചത്.

📖 ഖുർആൻ 22:39 ൽ തന്നെയാണ് പിന്നീട് അല്ലാഹു അനുമതി നൽകിയതെന്ന് പറയുന്നു:

“പീഡനം അനുഭവിച്ചവർക്കു യുദ്ധാനുമതി നൽകി; കാരണം അവർക്കു അന്യായം സംഭവിച്ചു.”

ഇത് മദീനാ ഘട്ടത്തിലാണ് — അപ്പോൾ അല്ലാഹു തന്നെ ക്ഷമയിലും പ്രതിരോധത്തിലും (defensive jihad) വ്യത്യാസം കാണിക്കുന്നു.

➡️ അതായത്: അന്യായം നേരിടുമ്പോൾ ക്ഷമ നല്ലതാണ്, പക്ഷേ ആക്രമിക്കപ്പെടുമ്പോൾ പ്രതിരോധം ന്യായവുമാണ്.

🕌 2️⃣ അദ്ദേഹം ഉദ്ധരിച്ച ബനീ ഇസ്രാഈലിന്റെ ഉദാഹരണം

ബനീ ഇസ്രാഈലിന് ആയുധമോ നേതൃത്വമോ ഒന്നുമില്ലായിരുന്നു — പൂർണ്ണ അടിമത്തം.

അല്ലാഹു അവരുടെ പേരിൽ പ്രവർത്തിച്ചു — മൂസ عليه السلام മുഖേന അത്ഭുതമായി രക്ഷിച്ചു.

പക്ഷേ അതിനു ശേഷം അല്ലാഹു തന്നെയാണ് അവർക്കു “യുദ്ധം ചെയ്യൂ” എന്നു കല്പിച്ചത്.

📖 ഖുർആൻ 2:246–251

“അല്ലാഹുവിൻ്റെ വഴിയിൽ യുദ്ധം ചെയ്യാൻ ഞങ്ങൾക്കൊരു രാജാവിനെ നിയോഗിക്കൂ.”
അവർ താലൂത്തിനെ നിയോഗിച്ചു, ദാവൂദ് عليه السلام ഗോളിയത്തിനെ തോൽപ്പിച്ചു, അതിൽ അല്ലാഹു വിജയം നൽകി.

➡️ അതായത്, അല്ലാഹു ക്ഷമ മാത്രമല്ല പഠിപ്പിച്ചത്, ശേഷം സാഹചര്യത്തിനനുസരിച്ച് പ്രതിരോധം നിർബന്ധമാക്കിയതുമാണ്.

⚖️ 3️⃣ “ഹമാസ് ശക്തിയില്ലാത്തപ്പോൾ യുദ്ധം ചെയ്തു” എന്ന വാദം

ഇസ്രായേൽ അവരെ നിരന്തരം ആക്രമിക്കുകയും, ഉപരോധിക്കുകയും, വീടുകൾ തകർക്കുകയും ചെയ്തു.

അതായത്, അവർ തന്നെ ആക്രമിക്കപ്പെട്ടവരാണ്, ആക്രമികൾ അല്ല.

ഖുർആൻ 4:75-ൽ അല്ലാഹു പറയുന്നു:

“പീഡിതരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും വേണ്ടി യുദ്ധം ചെയ്യാത്തതെന്തിന്?”

➡️ അതിനാൽ ഇത് offensive jihad അല്ല, defensive jihad ആണ് — അതിനായി ഭരണാധികാരമോ “സൈനിക പാടവം” പൂർണ്ണതയിലോ ആവശ്യമില്ലെന്ന് ഇബ്ന്‍ തൈമിയ്യ, അൽ ഖുർതുബി എന്നിവർ വ്യക്തമാക്കുന്നു.

💧 4️⃣ ക്ഷമയും പ്രതിരോധവും തമ്മിലുള്ള തുലനം

ഇസ്ലാം രണ്ടും പഠിപ്പിക്കുന്നു:

ക്ഷമ (sabr) — വ്യക്തിപരമായ പീഡനത്തിൽ.

പ്രതിരോധം (defensive jihad) — സമൂഹമായി ആക്രമിക്കപ്പെടുമ്പോൾ.

➡️ അതിനാൽ, “മൂസ عليه السلام യുദ്ധം ചെയ്തില്ല, അതിനാൽ ഇപ്പോഴും ആരും ചെയ്യരുത്” എന്നത് തീർത്തും തെറ്റായ ഉപമയാണ്.

അല്ലാഹു ഖുർആനിൽ കാണിച്ച “ക്ഷമ” പാഠം വ്യക്തിപര പീഡനത്തിനും അന്യായ സാഹചര്യത്തിനുമാണ്, പക്ഷേ നിരന്തരം ആക്രമിക്കപ്പെടുന്ന സമൂഹത്തിന് പ്രതിരോധം അനുമതിയുള്ളതും, ചിലപ്പോൾ ബാധ്യതയുമാണ്.

മറുപടികൾ സലഫി / മദ്‌ഖലി (Madkhali-Salafi) സമീപനത്തിലാണ് — അതായത്, ഭരണാധികാരികളെ പൊതു വേദികളിൽ വിമർശിക്കരുത്, എതിർപ്പ് പ്രകടിപ്പിക്കരുത്, കലാപം ഉണ്ടാക്കരുത് എന്ന നിലപാട്. ഈ സമീപനം “അഹ്‌ലുസ്സുന്നത്ത് വൽ ജമാഅ” എന്ന പേരിൽ അവതരിപ്പിക്കപ്പെടാറുണ്ട്, പക്ഷേ ചരിത്രപരമായി നോക്കുമ്പോൾ, ഇതൊരു ഒരു ഭാഗിക വ്യാഖ്യാനമാണ്, പൂർണ്ണമായ സുന്നത്ത് അവലംബമല്ല.

🕋 1. ഭരണാധികാരിയെ ഉപദേശിക്കലിന്റെ ശരിയായ അർത്ഥം

ഹദീസ് ശരിയാണ് — ഭരണാധികാരിയെ തനിച്ചായി, സൗമ്യമായി ഉപദേശിക്കുക എന്നത് ഒരു മാർഗമാണ്.

പക്ഷേ ഇതിനെ പൊതു പീഡനത്തോട് മിണ്ടാതിരിക്കാനുള്ള അടിസ്ഥാനമാക്കരുത്.

ഉദാഹരണത്തിന്,

പ്രവാചകൻ ﷺ ഹദീസ് പറഞ്ഞു:
“അത്യന്തം ഉന്നതമായ ജിഹാദ് — അന്യായനായ ഭരണാധികാരിയുടെ മുമ്പിൽ സത്യവാക്ക് പറയുന്നതാണ്.”
(അബൂ ദാവൂദ്, നസായീ, തിർമിദി മുതലായവയിൽ സഹീഹ്)

“അദ്ദേഹത്തിന്റെ മുമ്പിൽ” (عند سلطان جائر) എന്നതിന്റെ അർത്ഥം — സത്യവാക്ക് പറയുക എന്നതാണ്, സമീപത്തു മാത്രം പറയുക എന്നല്ല.
കാരണം ഹദീസുകളുടെ ആഖ്യാനം പൊതുവായി സത്യം പറയലിന്റെ ധൈര്യംയെ പറ്റിയാണ്,
ഭരണാധികാരിയെ പൊതു നിലയിൽ പോലും കുരിശുപോലെ കാട്ടിയവരായ സഹാബികൾ ഉണ്ടായിട്ടുണ്ട്.
ഉദാഹരണം: അബൂ സഈദ് അൽ ഖുദ്രി (റ.അ) മർവാൻ ബിൻ അൽ ഹകമിനെ പൊതു വേദിയിൽ തന്നെ തിരുത്തിയിട്ടുണ്ട് — അദ്ദേഹം പറഞ്ഞത്, “നിങ്ങൾ സുന്നത്ത് മാറ്റരുത്” എന്ന് (സഹീഹ് മുസ്ലിം).

⚖️ 2. പ്രവാചകന്റെ ﷺ മാതൃക

പ്രവാചകൻ ﷺ തന്നെ അന്യായ ഭരണാധികാരികൾക്കും കഫിറുകളായ രാജാക്കന്മാർക്കും കത്തുകൾ അയച്ചു, തൗഹീദിലേക്കും നീതിയിലേക്കും വിളിച്ചു.

എന്നാൽ അന്യായം കാണുമ്പോൾ മിണ്ടാതെ ഇരുന്നിട്ടില്ല.

അദ്ദേഹം oppression (അന്യായം) എതിർക്കാനും, ദുർബലർക്കായി ശബ്ദിക്കാനും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്:

“നീ അന്യായം കാണുമ്പോൾ അത് കൈകൊണ്ട് മാറ്റുക; കഴിയില്ലെങ്കിൽ നാവുകൊണ്ട്; അതും കഴിയില്ലെങ്കിൽ ഹൃദയത്തിൽ വെറുക്കുക. അതാണ് ഏറ്റവും ദുർബലമായ ഇമാൻ.” (സഹീഹ് മുസ്ലിം)

→ ഈ ഹദീസ് oppression-നോടുള്ള മൗനം മതിയല്ലെന്ന് വ്യക്തമാക്കുന്നു.

🕊️ 3. ഇസ്ലാമിന്റെ ബാലൻസ് (തുല്യത)

കലാപം, അക്രമം, അനാചാരങ്ങൾ നിരോധിതമാണ് — അതിൽ വാദമില്ല.

പക്ഷേ അന്യായത്തോടുള്ള മൗനം, ഭയമോ രാഷ്ട്രീയ അനുകൂലതയോ മൂലം ആകുന്നുവെങ്കിൽ, അത് തെറ്റാണ്.

ഇമാം അൽ നവവി (رحمه الله), ഇബ്നു ഹജർ, ഇമാം അൽ ഗസ്സാലി, ഇവരൊക്കെ പറഞ്ഞിട്ടുണ്ട്:
“അന്യായം കാണുമ്പോൾ മൗനം പുലർത്തുന്നത് അന്യായത്തിൽ പങ്കാളിത്തമാണ്.”

💬 4. ഇന്നത്തെ സാഹചര്യത്തിൽ

പല “മദ്‌ഖലി” പണ്ഡിതന്മാരും — ഭരണകൂടത്തെ വിമർശിക്കാതിരിക്കുക, പൊതു ബഹിഷ്കരണം നടത്തരുത്, ഭരണാധികാരികൾ തീരുമാനിക്കട്ടെ — എന്ന രീതിയിലാണ് സംസാരിക്കുന്നത്.
പക്ഷേ യാഥാർത്ഥ്യത്തിൽ, അന്യായം, പീഡനം, കൂട്ടക്കൊല നേരിടുന്ന ജനതയെ പിന്തുണയ്ക്കുന്നത് സത്യവാക്ക് പറയലിന്റെ ഒരു ഭാഗമാണ്, അത് ഫിത്ത്ന അല്ല — അത് സത്യപ്രമാണം പാലിക്കൽ ആണ്.

🌙 5. സമാപനം

മൗനം പാലിക്കണമെന്ന് പറഞ്ഞത്: കലാപം, ഗൂഢാലോചന, അനാവശ്യ വൈരുദ്ധ്യം എന്നിവ ഒഴിവാക്കാനാണ് — oppression-നെ പിന്തുണയ്ക്കാനല്ല.

സത്യവാക്ക് പറയൽ, നീതി ആവശ്യപ്പെടൽ, ദുർബലർക്കായി നിലകൊള്ളൽ — ഇവ പ്രവാചകന്റെ ﷺ മാർഗമാണ്.

ഖുർആനിൽ പറയുന്നു:

“ന്യായത്തിൽ ഉറച്ചുനിൽക്കുന്നവരായി, അല്ലാഹുവിന്റെ പേരിൽ സാക്ഷികളാവുക.” (സൂറത് അന്നിസാ: 135)

ഞാൻ മുൻപ് പറഞ്ഞ പോലെ — “ചെറിയ തുള്ളികൾ ചേർന്ന് വലിയ തടാകമാകുന്നു”, അതുപോലെ ചെറിയ ധൈര്യവാക്കുകളും വലിയ സാമൂഹ്യ മാറ്റത്തിനും നീതിനിലവാരത്തിനും കാരണമാകാം.
അത് ഖുർആനിന്റെയും സുന്നത്തിന്റെയും ആത്മാവിനോട് പൊരുത്തപ്പെട്ടതാണ്.

എൻ്റെ മറുപടി:

നിങ്ങൾ തെറ്റിദ്ധരിപ്പിക്കുകയാണ്.

മക്ക കാലഘട്ടത്തിന്റെ അതെ തുല്യമായ അവസ്ഥയല്ല  പലസ്തീനിലും എന്നത് ശരിയാണ്. അത് കാലഘട്ടം മാറുന്നതനുസരിച്ച് പീഡനങ്ങളുടെ രീതിയും മാറും എന്നത് കൊണ്ടാണ്. അത് സ്വാഭാവികം. പക്ഷേ യുദ്ധത്തിന്റെ ശർത്തുകൾ കാലഘട്ടത്തിനനുസരിച്ച് മാറുകയില്ല.

മക്ക കാലഘട്ടം പോലെ മുസ്‌ലിംകൾ പീഡിപ്പിക്കപ്പെട്ടാൽ, പീഡനങ്ങളുടെ രീതി മാറിയാലും,  യുദ്ധത്തിന്റെ ശർത്തുകൾ പൂർത്തിയായിട്ടില്ലെങ്കിൽ, അതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടപ്പോൾ പ്രവാചക മാതൃക എന്തായിരുന്നു എന്ന് മനസ്സിലായല്ലൊ?  കാരണം പ്രവാചകൻ صلى الله عليه وسلم യാണ് മാതൃക.

അല്ലാഹു പറഞ്ഞു:

لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْـَٔاخِرَ وَذَكَرَ ٱللَّهَ كَثِيرًا

നിശ്ചയമായും, നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ റസൂലില്‍ ഉത്തമമായ മാതൃകയുണ്ട്; അതായതു: അല്ലാഹുവിനെയും, അന്ത്യനാളിനെയും പ്രതീക്ഷിച്ചു (ഭയപ്പെട്ടു) കൊണ്ടിരിക്കുകയും, അല്ലാഹുവിനെ ധാരാളം ഓര്‍മ്മിക്കുകയും ചെയ്യുന്നവർക്ക്. "

(33:21).

മദീനയിൽ ചെന്നപ്പോൾ യുദ്ധത്തിന്റെ ശർത്തുകൾ പൂർത്തിയായപ്പോൾ പ്രവാചകൻ صلى الله عليه وسلم യുദ്ധം ചെയ്തു.

അധികാരമുള്ളപ്പോൾ തന്നെ സൈനിക ശക്തിയില്ലെങ്കിൽ യുദ്ധം ചെയ്യരുത്.

നബി صلى الله عليه وسلم അധികാരത്തിൽ ഉണ്ടായപ്പോൾ നടന്ന മുഅ്ത യുദ്ധം, സൈനിക ശക്തിയിൽ കുറവ് സംഭവിച്ചപ്പോൾ ഖാലിദ് ബിൻ വലീദ് رضي الله عنه പിൻമാറി.

അത് കൊണ്ട് മക്ക കാലഘട്ടത്തിന്റെ അതെ തുല്യമായ അവസ്ഥയല്ല  പലസ്തീനിലും എന്നാൽ യുദ്ധത്തിന്റെ ശർത്തുകൾക്ക് മാറ്റം വരില്ല.

ആദ്യം ഇതിന് മറുപടി പറയുക:

ഹമാസ് ശർത്തുകൾ പൂർത്തിയാക്കാതെ യുദ്ധം ചെയ്തത് കൊണ്ട് സംഭവിച്ച വൻ ദുരന്തങ്ങൾക്ക് ഉത്തരം പറയൂ സഹോദരാ. മൗനം പാലിക്കരുത്.

രണ്ടാമതായി, ഭരണാധികാരിയെ പരസ്യമായി ഉപദേശിക്കാൻ നിങ്ങൾ ഉദ്ധരിച്ച തെളിവ് തന്നെ ഞാനും ഉദ്ധരിക്കുകയും പണ്ഡിതോചിതമായി വ്യക്തമാക്കുകയും ചെയ്തു. അപ്പോഴൊണ് പരസ്യമായി ഉപദേശിക്കാം എന്ന് പറഞ്ഞത്. അത് കൊണ്ട് പരസ്യമായി വിമർശനം പാടില്ല എന്ന് പറഞ്ഞിട്ടില്ല.

സമാധാനപരമായ ഭരണാധികാരിക്കെതിരെയുള്ള പ്രക്ഷോഭ സമരങ്ങൾ വരെ ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തി തീർത്തത്. സമരവുമായി ഒരു ബന്ധവുമില്ലാത്ത നിരപരാധികൾക്ക് ഭൗതിക നാശനഷ്ടങ്ങളും, ജീവഹാനിയും മാത്രമാണ് വരുത്തിയത്.

നിരവധി പേർ അനാഥരായി, വിധവകളായി. തലമുറകളായി അഭയാർത്ഥി ക്യാമ്പുകളും സ്രിഷ്ടിക്കപ്പെട്ടു. ഒരു നിരപരാധി വധിക്കപ്പെട്ടാൽ, അല്ലാഹുവിന്റെ മുൻപിൽ രക്ഷപ്പെടാൻ സാധിക്കില്ല.

നമ്മുടെ രാജ്യത്ത് പ്രക്ഷോഭ സമരങ്ങൾ അനുവദനീയമാണ് എന്നാണെങ്കിലും അല്ലാഹുവിനെയും നബി صلى الله عليه وسلم യെയും ധിക്കരിക്കാമോ? نعوذ بالله , കാരണം പ്രക്ഷോഭ സമരങ്ങൾക്ക്, ഇസ്ലാമിൽ യാതൊരു തെളിവും ഇല്ല.

ഇന്ത്യൻ സാഹചര്യം കൂടുതൽ സാദ്രിശ്യം മക്ക കാലഘട്ടത്തോടാണ്. മക്കയിൽ പീഡിപ്പിക്കപ്പെട്ടപ്പോൾ സമരം ചെയ്യാതെ ക്ഷമിക്കുകയാണ് ചെയ്ത്.

അത് കൊണ്ട് പ്രക്ഷോഭ സമരങ്ങൾ മതത്തിൽ പുതുതായി ഉണ്ടായ ബിദ്അത്താണ്. എല്ലാ ബിദ്അത്തുകളും നരകത്തിലാണ് എന്ന് നബി صلى الله عليه وسلم പഠിപ്പിച്ചു.

സ്വാതന്ത്ര്യ സമര കാലത്ത്, ഒരു സമരം അക്രമാസക്തമായപ്പോൾ (ചേരീ ചോര സംഭവം) ഗാന്ധിജി സമരം ഇനി വേണ്ടെന്ന് തീരുമാനിച്ചു.

അമുസ്‌ലിമായ ഖുർആനും ഹദീസും അറിയാത്ത ഗാന്ധിജിക്ക് പോലും സമരങ്ങളുടെ ദോഷങ്ങൾ ബോദ്ധ്യമായിട്ടും നമുക്ക് മനസ്സിലായില്ല എന്നത് ആശ്ചര്യകരമാണ്.

 
ഗാന്ധിജിയുടെ തത്വം തന്നെ അഹിംസ ആയിരുന്നു, ക്ഷമയും.

ലക്ഷങ്ങൾ സമരം ചെയ്യാൻ ഉത്സാഹം കാണിക്കുന്നു, എന്നാൽ ഫജ്റിന് മസ്ജിദിൽ എത്ര സ്വഫ് ഉണ്ട്? അപ്പോൾ ഇവരുടെത് അല്ലാഹുവിനോടുള്ള ഭയമല്ല, മറിച്ച് വെറും വികാരമാണ്.

പ്രതിഷേധ സമരങ്ങളാണ് പരിഹാരം എന്ന് അല്ലാഹുവൊ, നബി صلى الله عليه وسلم യോ പഠിപ്പിച്ചിട്ടില്ല. ഒരു പ്രവാചകനൊ عليهم السلام, ഒരു സഹാബിയൊ رضي الله عنهم  സമരം ചെയ്തിട്ടില്ല. അന്നും ഇത് ചെയ്യാമായിരുന്നു. അവർ ചെയ്യാത്തത് ഇന്ന് നാം ദീൻ എന്ന് പറഞ്ഞു ചെയ്താൽ അത് നരക ശിക്ഷക്ക് കാരണമാകുന്ന ബിദ്അത്താണെന്നല്ലെ പ്രമാണങ്ങൾ പഠിപ്പിക്കുന്നത്?

അപ്പോൾ അല്ലാഹു പഠിപ്പിച്ച പരിഹാരം എന്താണ്?

അല്ലാഹു പറഞ്ഞു:

وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ مِنكُمْ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَيَسْتَخْلِفَنَّهُمْ فِى ٱلْأَرْضِ كَمَا ٱسْتَخْلَفَ ٱلَّذِينَ مِن قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ دِينَهُمُ ٱلَّذِى ٱرْتَضَىٰ لَهُمْ وَلَيُبَدِّلَنَّهُم مِّنۢ بَعْدِ خَوْفِهِمْ أَمْنًا ۚ يَعْبُدُونَنِى لَا يُشْرِكُونَ بِى شَيْـًٔا ۚ وَمَن كَفَرَ بَعْدَ ذَٰلِكَ فَأُو۟لَـٰٓئِكَ هُمُ ٱلْفَـٰسِقُونَ

" നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, ചെയ്യുന്നവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. 'അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയതുപോലെ, നിശ്ചയമായും ഭൂമിയില്‍ അവര്‍ക്ക് അവന്‍ പ്രാതിനിധ്യം നല്‍കുന്നതാണ്; അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ടു കൊടുത്തിട്ടുള്ള അവരുടെ മതത്തിന് സ്വാധീനം നല്‍കുന്നതുമാണ്; അവര്‍ക്ക് ഭയത്തിനു ശേഷം നിർഭയത്തം പകരം നല്‍കുകയും ചെയ്യും' എന്ന്. അവര്‍ എന്നോട് യാതൊന്നിനെയും പങ്ക് ചേര്‍ക്കാതെ എന്നെ ആരാധിച്ചുവരുന്നു. (അതാണ്‌ കാരണം). അതിനുശേഷം, ആര്‍ നന്ദികേട് ചെയ്തുവോ അവര്‍ തന്നെയാണ് തോന്നിയവാസികൾ ".

(24:55).

അല്ലാഹു നൽകുന്ന വാഗ്ദാനങ്ങൾ മുകളിലത്തെ ആയത്തിൽ പറഞ്ഞത്:

1. ഭൂമിയില്‍ പ്രാതിനിധ്യം നല്‍കും.

2. മതത്തിന് സ്വാധീനം നല്‍കും.

3. ഭയത്തിനു ശേഷം നിർഭയത്തം പകരം നല്‍കും.

ആയത്തിൽ ഇതിന് വെച്ച ഉപാധികൾ:

വിശ്വസിക്കുകയും, അല്ലാഹു കൽപിച്ച സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുക, യാതൊന്നിനെയും പങ്ക് ചേര്‍ക്കാതെ അല്ലാഹുവിനെ മാത്രം ആരാധിക്കുക.

തൗഹീദ് ശരിയായവർക്കും, അല്ലാഹു കൽപിച്ച സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നവർക്കും, ശിർക്ക്, ബിദ്അത്തുകൾ, ഹറാമുകൾ ചെയ്യാത്തവർക്കുമാണ് ഈ വാഗ്ദാനങ്ങൾ.

സമരം ചെയ്യുന്നവർക്ക് അല്ലാഹു മുകളിൽ പറഞ്ഞ ഗുണങ്ങളുണ്ടൊ? അപ്പോൾ എങ്ങനെയാണ് അല്ലാഹുവിൻ്റെ സഹായമുണ്ടാവുക?

സമരം അല്ലാഹു പഠിപ്പിക്കാത്തതും, സമരം ചെയ്യുന്ന മുസ്ലിംകളിൽ മിക്കവരും ഫജ്റിന് മസ്ജിദിൽ നിസ്കാരത്തിന് വരാത്തവരുമാണെന്നിരിക്കെ എങ്ങിനെ അല്ലാഹുവിന്റെ സഹായമുണ്ടാകും?

അത് കൊണ്ട് നാം  അല്ലാഹു പറഞ്ഞത് മാത്രം ചെയ്യുക. അല്ലാഹു പഠിപ്പിക്കാത്തത് ചെയ്യരുത്, അത് നരക ശിക്ഷക്ക് കാരണമാകുന്ന ബിദ്അത്താണ്. അല്ലാഹു നിരോധിച്ച ഹറാമുകൾ വെടിയുക , ശേഷം അല്ലാഹുവിൽ ഭരമേൽപിക്കുക. അവർക്കാണ് അല്ലാഹുവിന്റെ സഹായമുണ്ടാവുക, അവർക്കാണ് വിജയമുണ്ടാവുക.

നിങ്ങൾ പറഞ്ഞു:

" അദ്ദേഹത്തിന്റെ മുമ്പിൽ” ( عند سلطان جائر) എന്നതിന്റെ അർത്ഥം — സത്യവാക്ക് പറയുക എന്നതാണ്, സമീപത്തു മാത്രം പറയുക എന്നല്ല."

എൻ്റെ മറുപടി:

നിങ്ങൾ എങ്ങനെ ഹദീസിലെ عند എന്ന വാക്ക് ഒഴിവാക്കി, സത്യവാക്ക് പറയുക എന്നതാണ്, സമീപത്തു മാത്രം പറയുക എന്നല്ല എന്ന് പറയുക? ഇത് നബി صلى الله عليه وسلم യുടെ പേരിൽ കളവ് പറയലല്ലെ? സൂക്ഷിക്കുക. നരക ശിക്ഷക്ക് കാരണമാകാം.

പരസ്യ വിമർശനം എപ്പോൾ എന്ന് വ്യക്തമാക്കി തന്നു. അത് പാലിച്ചില്ലെങ്കിലുള്ള ഗുരുതരമായ ഭവിഷ്യത്തുകൾക്ക് നാം ഇന്ന് സാക്ഷികളാണ്. വിശദമായി കഴിഞ്ഞ മെസേജിൽ വ്യക്തമാക്കി. അത് നരക ശിക്ഷക്ക് കാരണമാകുന്ന ബിദ്അത്തുമാണ്.

നിങ്ങൾ പറഞ്ഞു:

" അതിനാൽ, “മൂസ عليه السلام യുദ്ധം ചെയ്തില്ല, അതിനാൽ ഇപ്പോഴും ആരും ചെയ്യരുത്” എന്നത് തീർത്തും തെറ്റായ ഉപമയാണ് ".

എൻ്റെ മറുപടി:

എവിടെ ഞാൻ ഇങ്ങനെ ഉപമിച്ചു?
തെളിവ് ഹാജരാക്കുക.

നിങ്ങൾ പറഞ്ഞു:

" മക്കയിൽ മുസ്ലിംകൾ ന്യൂനപക്ഷം, ഒരു ഭരണാധികാരവുമില്ല, ആയുധവുമില്ല, അവരുടെ ജീവൻ നിലനിർത്താനാണ് അവർ ക്ഷമിച്ചത്.....ബനീ ഇസ്രാഈലിന് ആയുധമോ നേതൃത്വമോ ഒന്നുമില്ലായിരുന്നു ".

എൻ്റെ മറുപടി:

ഇത് തന്നെയല്ലെ ഹമാസിൻ്റെയും അവസ്ഥ. സയണിസ്റ്റുകളെ പ്രതിരോധിക്കാനുള്ള ആയുധം അവരുടെ കൈയിൽ ഇല്ല. അത് കൊണ്ട് *വൻ ദുരന്തങ്ങൾക്ക് ലോകം സാക്ഷികളായി.*

പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളും അടക്കം സ്വന്തം പൗരന്മാരെ കൊലക്ക് കൊടുത്ത്, ഹമാസിന് ബങ്കറിൽ സുരക്ഷ. ഇതാണോ ജിഹാദ്? അല്ലാഹുവും , പ്രവാചകൻ صلى الله عليه وسلم യും പഠിപ്പിച്ച ജിഹാദ് ഇതല്ല. മറുപടി പറയൂ സഹോദരാ, മൗനം പാലിക്കരുത്.

ഇനി ഗാസയുടെ അധികാരം അവർക്കുണ്ട് എന്നാണ് വാദമെങ്കിൽ, നബി صلى الله عليه وسلم പറഞ്ഞു :

حَدَّثَنَا أَبُو نُعَيْمٍ، حَدَّثَنَا أَبُو الأَشْهَبِ، عَنِ الْحَسَنِ، أَنَّ عُبَيْدَ اللَّهِ بْنَ زِيَادٍ، عَادَ مَعْقِلَ بْنَ يَسَارٍ فِي مَرَضِهِ الَّذِي مَاتَ فِيهِ فَقَالَ لَهُ مَعْقِلٌ إِنِّي مُحَدِّثُكَ حَدِيثًا سَمِعْتُهُ مِنْ رَسُولِ اللَّهِ صلى الله عليه وسلم سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏ "‏ مَا مِنْ عَبْدٍ اسْتَرْعَاهُ اللَّهُ رَعِيَّةً، فَلَمْ يَحُطْهَا بِنَصِيحَةٍ، إِلاَّ لَمْ يَجِدْ رَائِحَةَ الْجَنَّةِ ‏

"അല്ലാഹു ചില ആളുകളെ ഭരിക്കാൻ അധികാരം നൽകിയിട്ടും അവരെ സത്യസന്ധമായി പരിപാലിക്കാത്ത ഒരാൾക്ക് സ്വർഗത്തിന്റെ വാസന പോലും അനുഭവപ്പെടില്ല ."

(സഹീഹ് ബുഖാരി).

ഇതിനും മറുപടി പറയൂ സഹോദരാ മൗനം പാലിക്കരുത്.

നിങ്ങൾ പറഞ്ഞു:

" അല്ലാഹു ക്ഷമ മാത്രമല്ല പഠിപ്പിച്ചത്, ശേഷം സാഹചര്യത്തിനനുസരിച്ച് പ്രതിരോധം നിർബന്ധമാക്കിയതുമാണ് ".

എൻ്റെ മറുപടി:

പ്രതിരോധം പാടില്ല എന്ന് ഞാൻ എവിടെ പറഞ്ഞു? പക്ഷേ അതിന് നിബന്ധനയുണ്ട്. ശർത്തുകൾ പൂർത്തിയാകണം.

ജമാഅത്തെ ഇസ്ലാമിക്കാരൻ പിന്നെ പ്രതികരിച്ചിട്ടില്ല.

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.