അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങുമ്പോൾ, തൗഹീദിലേക്കും സുന്നത്തിലേക്കും പ്രബോധനം ചെയ്യുന്നവരെ അല്ലാഹു രക്ഷപ്പെടുത്തും.
അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങുമ്പോൾ, തൗഹീദിലേക്കും സുന്നത്തിലേക്കും പ്രബോധനം ചെയ്യുന്നവരെ അല്ലാഹു രക്ഷപ്പെടുത്തും.
ടൈറ്റാനിക് കപ്പൽ:
ആയിരക്കണക്കിന് ആളുകൾ ചേർന്നാണ് അത് നിർമ്മിച്ചത്.
അതിന്റെ ക്യാപ്റ്റൻ അഹങ്കാരത്തോടെ പ്രഖ്യാപിച്ചു:
“ദൈവത്തിന് പോലും ഈ കപ്പൽ മുങ്ങിക്കളയാൻ കഴിയില്ല ”.
എന്നാൽ, അതിന്റെ ആദ്യ യാത്രയിൽ തന്നെ അത് മുങ്ങിപ്പോയി.
നൂഹ് عليه السلام നബിയുടെ കപ്പൽ:
അത് നിർമ്മിച്ചത് ഒരാൾ മാത്രം , നൂഹ് عليه السلام ആയിരുന്നു.
അദ്ദേഹത്തെക്കുറിച്ച് അല്ലാഹു പറയുന്നു:
وَقَالَ ٱرْكَبُوا۟ فِيهَا بِسْمِ ٱللَّهِ مَجْر۪ىٰهَا وَمُرْسَىٰهَآ ۚ إِنَّ رَبِّى لَغَفُورٌ رَّحِيمٌ
“നിങ്ങൾ അതിൽ കയറിക്കൊള്ളുക; അല്ലാഹുവിന്റെ നാമത്തിലാണ് അതിന്റെ സഞ്ചാരവും അതിന്റെ നിൽപ്പും (നങ്കൂരമിടലും).
തീർച്ചയായും എന്റെ രക്ഷിതാവ് അത്യന്തം ക്ഷമാശീലനും കരുണാനിധിയുമാകുന്നു ”.
( 11:41).
“അല്ലാഹുവിന്റെ നാമത്തിലാണ് അതിന്റെ സഞ്ചാരവും നിൽപ്പും.”
മുഴുവൻ ലോകവും മഹാപ്രളയത്തിൽ മുങ്ങിപ്പോയപ്പോൾ, നൂഹ് عليه السلام നബിയുടെ കപ്പൽ മാത്രമാണ് വെള്ളത്തിന്മീതെ നില നിന്നത്.
കാരണം:
അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങുമ്പോൾ, തൗഹീദും സുന്നത്തും പ്രബോധനം ചെയ്യുന്നവരെ അല്ലാഹു രക്ഷപ്പെടുത്തും.
അല്ലാഹു പറഞ്ഞു:
فَلَمَّا نَسُوا مَا ذُكِّرُوا بِهِ أَنجَيْنَا الَّذِينَ يَنْهَوْنَ عَنِ السُّوءِ وَأَخَذْنَا الَّذِينَ ظَلَمُوا بِعَذَابٍ بَئِيسٍ بِمَا كَانُوا يَفْسُقُونَ
“അവർക്കു ഉപദേശിക്കപ്പെട്ടത് അവർ മറന്നുകളഞ്ഞപ്പോൾ, തിന്മയെ വിരോധിച്ചിരുന്നവരെ നാം രക്ഷപ്പെടുത്തി; അന്യായം ചെയ്തവരെ അവരുടെ അധർമ്മം കാരണം കടുത്ത ശിക്ഷയാൽ പിടികൂടുകയും ചെയ്തു ”.
( 7:165).
ഈ ആയത്തിന്റെ വിശദീകരണം — തഫ്സീർ സഅ്ദി:
أَنْجَيْنَا مِنَ الْعَذَابِ الَّذِينَ يَنْهَوْنَ عَنِ السُّوءِ، وَهَكَذَا سُنَّةُ اللَّهِ فِي عِبَادِهِ، أَنَّ الْعُقُوبَةَ إِذَا نَزَلَتْ نَجَا مِنْهَا الْآمِرُونَ بِالْمَعْرُوفِ وَالنَّاهُونَ عَنِ الْمُنْكَرِ
“അല്ലാഹുവിന്റെ അടിമകളെ സംബന്ധിച്ചുള്ള അവന്റെ സ്ഥിരമായ സുന്നത്താണിത്:
ശിക്ഷ ഇറങ്ങുമ്പോൾ, നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവർ അതിൽ നിന്ന് രക്ഷിക്കപ്പെടും ”.
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment