ഷെയ്ഖുൽ ഇസ്ലാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് മുഴുവൻ മുസ്ലിംകളേയും അവിശ്വാസികളാക്കിയന്നൊ?

ഷെയ്ഖുൽ ഇസ്ലാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് മുഴുവൻ മുസ്ലിംകളേയും അവിശ്വാസികളാക്കിയന്നൊ?

ഷെയ്ഖുൽ ഇസ്‌ലാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് رحمه الله മുഴുവൻ മുസ്ലിംകളേയും തക്ഫീർ ചെയ്തുവെന്നും, ആരെയും ഒഴിവാക്കിയില്ലെന്നും വിമർശിക്കപ്പെടാറുണ്ട്.

എന്നാൽ  മുഹമ്മദ് ബിൻ അബ്ദുൽ വഹാബിന്റെ സ്വന്തം വാക്കുകൾ വായിക്കൂ .

ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ്  പറഞ്ഞു:

“അപ്പോൾ, അബ്ദുൽ ഖാദിർ [അൽ-ജീലാനി] യുടെ ഖബറിന് മുകളിലുള്ള ദർഗ്ഗയെയോ, അഹ്മദ് അൽ-ബദവിയുടെ ഖബറിന് മുകളിലുള്ള ദർഗ്ഗയെയോ ആരാധിക്കുന്നവരെ , അവരുടെ അജ്ഞതയും, അവരെ സത്യത്തിലേക്ക് അറിയിക്കുന്ന ആരുമില്ലാത്ത സാഹചര്യവും കാരണം നാം തക്ഫീർ ചെയ്യുന്നില്ലെങ്കിൽ, അല്ലാഹുവിനോട് യാതൊരു പങ്കാളിയെയും ചേർക്കാത്തവനെയോ, ഞങ്ങളിലേക്കു പലായനം ചെയ്യാത്തവനെയോ എങ്ങനെ തക്ഫീർ ചെയ്യാൻ കഴിയും?

അല്ലാഹുവേ! നീ എത്ര പരിശുദ്ധൻ! ഇത് മഹത്തായ ഒരു അപവാദം തന്നെയാണ്.”

( റൗദതുല്‍ അഫ്‌കാർ, പേജ് 479. ഡോ. നാസിറുദ്ദീൻ അൽ-അസദ് സ്ഥിരീകരിച്ചത് ).

ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ്  തനിക്കെതിരെ തക്ഫീറിന്റെ ആരോപണം ഉന്നയിച്ച സുലൈമാൻ ഇബ്നു സുഹൈമിന് മറുപടിയായി പറഞ്ഞു:

“അല്ലാഹുവിന് നന്നായി അറിയാം; ഈ മനുഷ്യൻ എനിക്ക് എതിരായി കളവുകൾ കെട്ടിച്ചമച്ചിരിക്കുന്നു. ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ എനിക്കു ചാർത്തിക്കൊണ്ടിരിക്കുന്നു.

അവയിൽ പലതും എനിക്ക് മനസ്സിൽ പോലും വന്നിട്ടില്ല! അവയിൽ ചിലത്:

ഞാൻ നാല് മദ്ഹബുകളുടെ ഗ്രന്ഥങ്ങളെ അസാധുവാക്കുന്നു എന്ന അവകാശവാദം;

ജനങ്ങൾ (ഉമ്മത്ത്) 600 വർഷമായി യാതൊരു ഇസ്‌ലാമിലും ഉണ്ടായിരുന്നില്ലെന്ന് ഞാൻ പറയുന്നു എന്ന ആരോപണം.

മരിച്ചുപോയ സാലിഹുകളിലൂടെ തവസ്സുൽ ചെയ്യുന്നവരെ ഞാൻ തക്ഫീർ ചെയ്യുന്നു എന്നത്.

അൽ-ബൂസീരിയെ ഞാൻ തക്ഫീർ ചെയ്തു എന്നത്; അല്ലാഹുവല്ലാത്ത മറ്റൊരാളുടെ പേരിൽ സത്യം ചെയ്യുന്നവൻ കാഫിറാണെന്ന് ഞാൻ പറഞ്ഞു എന്നത്…

ഇതെല്ലാം സംബന്ധിച്ചുള്ള എന്റെ മറുപടി:

'അല്ലാഹുവേ! നീ എത്ര പരിശുദ്ധൻ! ഇത് മഹത്തായ ഒരു അപവാദം തന്നെയാണ്.’

ഇതിന് മുമ്പും ചിലർ അല്ലാഹുവിന്റെ ദൂതനായ മുഹമ്മദ് صلى الله عليه وسلم യെ കുറിച്ച് കള്ളപ്രചാരണം നടത്തി.

അദ്ദേഹം  മറിയമിന്റെ മകനെ ഈസയെ അധിക്ഷേപിച്ചുവെന്നും, സാലിഹുകളെ നിന്ദിച്ചുവെന്നും ആരോപിച്ചു. അവരുടെ ഹൃദയങ്ങൾ പരസ്പരം സാമ്യമുള്ളവയാണ് .

കളവ് കെട്ടിച്ചമയ്ക്കുന്നതിലും വ്യാജസാക്ഷ്യം പറയുന്നതിലും.”

( ശർഹു അഖീദതിൽ ഇമാം അൽ-മുജദ്ദിദ് മുഹമ്മദ് ഇബ്നു അബ്ദിൽ വഹ്ഹാബ് — ഷൈഖ് ഡോ. സാലിഹ് അൽ-ഫൗസാൻ - പേജ് 142-156. പ്രസിദ്ധീകരണം: Maktabah Dar Al-Minhaj റിയാദ്, 1426 ഹിജ്റ ).

ഷെയ്ഖുൽ ഇസ്‌ലാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ്  മറ്റൊരു സ്ഥലത്ത് പറഞ്ഞു:

“മുസ്ലിംകളിൽ ഒരാളെക്കുറിച്ചും  വ്യക്തിപരമായി അവൻ നിർബന്ധമായും സ്വർഗ്ഗത്തിലാണോ നരകത്തിലാണോ എന്ന് ഞാൻ സാക്ഷ്യം പറയുന്നില്ല; അല്ലാഹുവിന്റെ ദൂതൻ صلى الله عليه وسلم സാക്ഷ്യം പറഞ്ഞവരെ ഒഴികെ.

എന്നാൽ നന്മ ചെയ്യുന്നവർക്കായി ഞാൻ പ്രത്യാശ വെക്കുന്നു; പാപിക്ക് വേണ്ടി ഞാൻ ഭയപ്പെടുന്നു.

കൂടാതെ, ഒരു മുസ്ലിമിനെയും ഒരു പാപം കാരണം ഞാൻ കാഫിറായി ആരോപിക്കുന്നില്ല; അവനെ ഇസ്‌ലാമിന്റെ പരിധിയിൽ നിന്ന് പുറത്താക്കുകയും ചെയ്യുന്നില്ല.”

( അതേ ഗ്രന്ഥം, പേജ് 116. ഇത് ഷൈഖ് ഖസീം പ്രദേശത്തെ ജനങ്ങൾക്ക് എഴുതിയ “അർ-റിസാല ഇലാ അഹ്ലിൽ ഖസീം” എന്ന കത്തിൽ നിന്നുള്ളതാണ്. (സ്ഥിരീകരിച്ച കൈയെഴുത്തു പ്രതികളിൽ നിന്ന്).

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.