അസാധാരണമായ സംഭവങ്ങൾ (മുഅ്ജിസത്തുകളും, കറാമത്തുകളും) ഇസ്തിഗാസക്ക് തെളിവല്ല.

അസാധാരണമായ സംഭവങ്ങൾ (മുഅ്ജിസത്തുകളും, കറാമത്തുകളും) ഇസ്തിഗാസക്ക് തെളിവല്ല. 

പ്രവാചകൻമാരുടെ മുഅ്ജിസത്തായ സംഭവങ്ങളിലും, ഔലിയാക്കളുടെ കറാമത്ത് സംഭവങ്ങളിലും , ഈ അസാധാരണമായ സംഭവങ്ങളിൽ ചിലതിൽ, ഖബ്റാളികളോട് സംഭാഷണങ്ങൾ നടന്നിട്ടുണ്ടല്ലൊ. ഇസ്റാഅ് മിഅ്റാജ് സംഭവം, അത് പോലെ, സിദ്ധീഖ് رضي الله عنه പറഞ്ഞു, അദ്ദേഹത്തിന്റെ ജനാസയെ റൗളയുടെ മുന്നിൽ വെച്ചതിനു ശേഷം അകത്ത് നിന്നും സമ്മതം കിട്ടിയാൽ അവിടെ മറവ് ചെയ്യണമെന്നും,  സമ്മതം ലഭിച്ചില്ലെങ്കിൽ ജന്നത്തുൽ ബഖീഇൽ മറവ് ചെയ്യണമെന്നുമായിരുന്നു വസിയത്ത്.

റൗളയുടെ മുന്നിൽ സിദ്ദീഖ് رضي الله عنه വിന്റെ ജനാസ എത്തിയപ്പോൾ സ്വഹാബത്ത്' അകത്ത് നിന്നും കേട്ടത്

 

ادخل الحبيب إلى الحبيب 


ഹബീബിനെ (സിദ്ദിഖിനെ) ഹബീബിലേക്ക് നബി صلى الله عليه وسلم  യിലേക്ക്) പ്രവേശിപ്പിക്കൂ എന്നാണ്.


ഇമാം റാസി رحمه الله അദ്ദേഹത്തിന്റെ തഫ്സീറിൽ സിദ്ദിഖ് رضي الله عنه വിന്റെ ഈ സംഭവം അസാധാരണമായ സംഭവം എന്നാണ് പറഞ്ഞത്. എന്നാൽ ഈ റിപ്പോർട്ട് ദുർബലമാണ് എന്ന് പണ്ടിതൻമാർ പറഞ്ഞിട്ടുണ്ട്. താഴെ കാണുക:

സിദ്ദിഖ് رضي الله عنه വിനെ അലി رضي الله عنه അല്ല കുളിപ്പിച്ചത് എന്നും മുകളിൽ പറയുന്നു.

الخصائص الكبرى
أبو الفضل جلال الدين عبد الرحمن أبي بكر السيوطي
وقال ابن عساكر هذا حديث منكر وفي إسناده أبو الطاهر موسى بن محمد بن عطاء المقدسي كذاب عن عبد الجليل المري وهو مجهول


അൽ-ഖസൈസ് അൽ-കുബ്ര: അബു അൽ-ഫദൽ ജലാൽ അൽ-ദിൻ അബ്ദുൽ-റഹ്മാൻ അബൂബക്കർ അൽ-സുയൂതി, ഇബ്‌നു അസാകിർ പറഞ്ഞു: "ഇത് നിരസിക്കപ്പെട്ട (മുൻകർ) ഹദീസാണ്, അതിൻ്റെ  ശൃംഖലയിൽ നുണയനായ അബു താഹിർ മൂസ ബിൻ മുഹമ്മദ് ബിൻ അതാഅ് അൽ-മഖ്ദിസിയും അജ്ഞാതനായ അബ്ദുൽ-ജലീൽ അൽ-മാരിയും (മജ്ഹൂൽ) ഉണ്ട്."


ഇസ്തിഗാസക്ക് (ഖബ്റിലുള്ള  മരണപ്പട്ടവരോട് സഹായം തേടാൻ)  , ശിർക്ക് ചെയ്യുന്നവർ അസാധാരണമായ സംഭവങ്ങൾ തെളിവായി ഉദ്ധരിക്കാറുണ്ട്.

എന്നാൽ ഇവ അസാധാരണമായ സംഭവങ്ങളാണ്. അസാധാരണമായ സംഭവങ്ങൾ അടിമകൾ വിചാരിക്കുമ്പോൾ നടക്കുകയില്ല.അടിമകളുടെ ഉദ്ദേശം അവയിലില്ല.അവ അല്ലാഹു ഉദ്ദേശിക്കുമ്പോൾ മാത്രം നടക്കുന്ന സംഭവങ്ങളാണ്.

എന്നാൽ ഇസ്തിഗാസയിൽ , മരണപ്പെട്ടുപോയവരോടുളള സഹായ തേട്ടത്തിൽ, മനുഷ്യന്റെ ഉദ്ദേശവും ഉണ്ട്. മനുഷ്യൻ ഉദ്ദേശിക്കണം ഇസ്തിഗാസ ചെയ്യാൻ, ഖബ്റിലുള്ളവരൊട് സഹായം തേടാൻ. ഖബ്റിലുള്ളവർ ഉദ്ദേശിച്ചാൽ അസാധാരണമായ സംഭവങ്ങൾ ചെയ്യാൻ അവർക്ക് സാധിക്കില്ല. അസാധാരണമായ സംഭവങ്ങൾ അല്ലാഹു ഉദ്ദേശിക്കുന്ന സമയത്ത് അവരിലൂടെ നടപ്പിലാക്കുന്ന കാര്യങ്ങളാണ്.


ഇസ്റാഅ് മിഅ്റാജ് സംഭവം നബി 

صلى الله عليه وسلم

ഉദ്ദേശിക്കുന്നേ ഇല്ല. മറിയം عليها السلام ഭർത്താവില്ലാതെ ഗർഭിണിയായത് അവർ ഉദ്ദേശിച്ചിട്ടല്ല. ഇതെല്ലാം അടിമകൾ ഉദ്ദേശിക്കാതെ അല്ലാഹു ചെയ്യുന്ന പ്രവ്രിത്തികളാണ്.

മുഅ്ജിസത്ത് കറാമത്ത് സംഭവങ്ങൾ , അടിമകൾ ഉദ്ദേശിക്കാതെ അല്ലാഹു അടിമകളെ കൊണ്ട് ചെയ്യിപ്പിക്കുന്ന സംഭവങ്ങളാണ്.

അത് അവരുടെ കഴിവുമല്ല.


അല്ലാഹു പറഞ്ഞു:


أَوْ يَكُونَ لَكَ بَيْتٌ مِّن زُخْرُفٍ أَوْ تَرْقَىٰ فِي السَّمَاءِ وَلَن نُّؤْمِنَ لِرُقِيِّكَ حَتَّىٰ تُنَزِّلَ عَلَيْنَا كِتَابًا نَّقْرَؤُهُ ۗ قُلْ سُبْحَانَ رَبِّي هَلْ كُنتُ إِلَّا بَشَرًا رَّسُولًا


'അല്ലെങ്കില്‍, നിനക്കു തങ്കംകൊണ്ടുള്ള ഒരു വീടുണ്ടായിരിക്കുക; അല്ലെങ്കില്‍, നീ ആകാശത്തിലൂടെ കയറിപ്പോകുക, (ഇവ ഏതെങ്കിലും ഒന്നുണ്ടാവാതെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയേ ഇല്ല.) ഞങ്ങള്‍ക്ക്‌ വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളില്‍ നീ ഇറക്കിത്തരുന്നതുവരെ നിന്റെ കയറിപ്പോക്ക്‌ ഞങ്ങള്‍ വിശ്വസിക്കുകയുമില്ല തന്നെ,'

(നബിയേ) പറയുക: 'എന്റെ റബ്ബു മഹാ പരിശുദ്ധന്‍! (അവനെ ഞാന്‍ വാഴ്‌ത്തുന്നു.) ഞാന്‍ ഒരു റസൂലായ മനുഷ്യനല്ലാതെ (മറ്റു വല്ലവനും) ആകുന്നുവോ?

(17:93).

തഫ്സീർ ഖുർതുബി താഴെ:


" هل كنت إلا بشرا رسولا أي ما أنا إلا بشرا رسولا أتبع ما يوحى إلي من ربي ، *ويفعل الله ما يشاء* من هذه الأشياء التي *ليست في قدرة البشر* "

" ഞാൻ  ഒരു മനുഷ്യനായ ദൂതനല്ലാതെ അല്ല " എന്നതിനർത്ഥം: ഞാൻ എന്റെ രക്ഷിതാവിങ്കൽ നിന്ന് എനിക്ക് ബോധനം നൽകിയത് പിന്തുടരുന്ന  മനുഷ്യനാകുന്ന ഒരു ദൂതൻ മാത്രമാകുന്നു , മനുഷ്യരുടെ കഴിവിലല്ലാത്ത (അധികാരപരിധിയിലല്ലാത്ത) കാര്യങ്ങളിൽ അല്ലാഹു അവൻ ഉദ്ദേശിക്കുന്നതെന്തും ചെയ്യുന്നു."

(17:93).

അത് കൊണ്ട് അസാധാരണമായ സംഭവങ്ങളെ , മരണപ്പെട്ടുപോയവരോട് സഹായം തേടുന്നതിന് വേണ്ടിയൊ, ഒരു മുസ്ലിമിന്റെ സാധാരണ ജീവിതത്തിന്  നിയമങ്ങളുണ്ടാക്കുന്നതിന് വേണ്ടിയുള്ള തെളിവിനൊ അവലംബിക്കാൻ പാടില്ല. അങ്ങനെ സഹാബികളൊ, മദ്ഹബിലെ നാല് ഇമാമുകളൊ, ഇമാം ബുഖാരി അടക്കം ആറ് ഹദീസിന്റെ  ഇമാമുകളൊ, പൂർവ്വകാല  തഫ്സീറുകളൊ പഠിപ്പിച്ചിട്ടില്ല. അസാധാരണമായ സംഭവങ്ങൾ , ഇസ്തിഗാസക്ക് തെളിവാണ് എന്ന് ഇവരാരും പഠിപ്പിച്ചിട്ടില്ല കാരണം അല്ലാഹുവൊ റസൂലൊ صلى الله عليه وسلم പഠിപ്പിച്ചിട്ടില്ല.

യാ അബ്ദുൽ ഖാദർ, യാ ബദവി, ബദ്രീങ്ങളെ എന്ന ഈ വിളി, ഈ പ്രവ്രത്തി ശിർക്കാണ്. വിളി അഥവ ദുആ ആരാധനയാണ് എന്ന് നബി صلى الله عليه وسلم പഠിപ്പിച്ചു. ഈ വിളി അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ. അത് മരണപ്പെട്ടുപോയ അബ്ദുൽ ഖാദറെയൊ, അല്ലെങ്കിൽ ബദ്രീങ്ങളെയൊ വിളിച്ചാൽ ഈ ഇസ്തിഗാസ ശിർക്കാവും കാരണം:

1. അദൃശ്യമായ അറിവ്, അതായത്, അബ്ദുൽ ഖാദർ, മരിച്ച മനുഷ്യനെന്ന നിലയിൽ, പതിനായിരക്കണക്കിന്, നൂറുകണക്കിന് അല്ലെങ്കിൽ ആയിരക്കണക്കിന് മൈലുകൾ അകലെയാണെങ്കിലും നിങ്ങളുടെ ദുരന്തത്തെ കുറിച്ച് അദ്ദേഹം ബോധവാനാണ്.


2. ഇങ്ങനെ , കോടിക്കണക്കിന് ആളുകൾ വിളിക്കുന്നു. ഇങ്ങനെ കോടി പേരുടെ ദുരന്തത്തെ കുറിച്ച് മരണപ്പെട്ട അബ്ദുൽ ഖാദർ ബോധവാനാണ്.


3. കേൾവിയുടെ ഗുണത്തിന്റെ  പൂർണത, അദ്ദേഹത്തിന് അകലെ നിന്ന് കേൾക്കാൻ കഴിയും.


4. കോടി പേരെ ഒരേ സമയം കേൾക്കാം.


ഇത് അല്ലാഹുവിന് മാത്രം സാധിക്കുന്ന കാര്യങ്ങളിൽ , അല്ലാഹുവിന്റെ ഗുണവിശേഷങ്ങളിൽ പങ്ക് ചേർക്കലാണ് അഥവ ശിർക്ക്.

ഖബ്റിലുള്ളവർക്ക് അല്ലാഹുവിന്റെ ഗുണവിശേഷം അല്ലാഹു  നൽകിയിട്ടുണ്ട് എന്നതിന് യാതൊരു തെളിവും ഇല്ല.  അല്ലാഹുവിന്റെ അതേ കഴിവ്, ഗുണവിശേഷം, ഖബ്റിലുള്ളവർക്കും ഉണ്ട് എന്ന് പറഞ്ഞാൽ, അവർ അല്ലാഹുവിന് സമമായി, തുല്യനായി. ഇത് പങ്ക് ചേർക്കൽ അഥവ പൊറുക്കുപ്പെടാത്ത ശിർക്കാണ്.

അതിനാൽ ഇസ്തിഗാസ, രക്ഷതേടൽ തുടങ്ങിയ ആരാധനകൾ  അല്ലാഹു അല്ലാത്തവരിലേക്ക് നയിക്കപ്പെടുമ്പോൾ, ആ കർമ്മത്തിന് ശിർക്കിന്റെ ഗുണമുണ്ട്, അത് ഒഴിവാക്കാനാവാത്തതാണ്.

അബ്ദുൽ ഖാദർ  ഇലാഹാണോ, മറ്റൊരു അല്ലാഹു ആണോ എന്ന് മരണപ്പെട്ടവരോട് സഹായം തേടുന്നവർ വിശ്വസിക്കുന്നുണ്ടൊ എന്ന്  സ്ഥിരീകരിക്കേണ്ടതില്ല, മറിച്ച് ഈ വിളിയിൽ നിന്ന്  ഉടലെടുക്കുന്ന കാര്യമാണ് അത്.

അതിനാൽ, ഈ സാഹചര്യത്തിൽ ഇത് "ശിർക്കാണ് " എന്ന വിധി  , ഈ വിളിയും , ഈ പ്രവൃത്തിയുമാണ്.

ഇലാഹാണ് എന്ന വിശ്വാസം ഉണ്ടായാലും , ഇല്ലെങ്കിലും , ജീവിച്ചിരിക്കുന്നവരായാലും മരിച്ചവരായാലും, ആവശ്യപ്പെടുന്ന കാര്യങ്ങളിൽ അധികാരമില്ലാത്തവരിൽ നിന്ന് സഹായം തേടുന്നതും രക്ഷതേടുന്നതും അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു എന്നതാണ് ഇതിന്റെ ഖണ്ഡനം.

അല്ലാഹു പറഞ്ഞു:


وَلَا تَدْعُ مِن دُونِ ٱللَّهِ مَا لَا يَنفَعُكَ وَلَا يَضُرُّكَ ۖ فَإِن فَعَلْتَ فَإِنَّكَ إِذًا مِّنَ ٱلظَّـٰلِمِينَ 


" അല്ലാഹുവിന്‌ പുറമെ, നിനക്ക്‌ ഉപകാരം ചെയ്യാത്തതും, നിനക്ക്‌ ഉപദ്രവം ചെയ്യാത്തതുമായതിനെ നീ വിളിക്കരുത്‌. എനി, നീ (അങ്ങനെ) ചെയ്‌തുവെങ്കില്‍, അപ്പോള്‍ നിശ്ചയമായും നീ, അക്രമികളില്‍പെട്ടവനായിരിക്കും ".

(10:106).

അതിനാൽ  പ്രയോജനം ചെയ്യാനോ ഉപദ്രവിക്കാനോ കഴിയാത്ത യാതൊന്നിനെയും വിളിക്കുന്നതിനുള്ള വിലക്കാണിത്. ആ വിളി ആരാധനയുമാണ്. ളുൽമ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രവൃത്തിയുടെ നിരോധനമാണിത്, അല്ലാഹുവിനെ അല്ലാതെ മറ്റൊന്നിനെയും വിളിക്കരുത് എന്നാണ് ഇതിനർത്ഥം, കാരണം അല്ലാഹുവിന് പുറമെ മറ്റൊന്നിനും പ്രയോജനത്തിനും ദോഷത്തിനും മേൽ സ്വതന്ത്രമായ അധികാരമില്ല.

വിളി അല്ലാഹുവിനോട് മാത്രം. കാരണം വിളി (ദുആ ) ആരാധനയാണ്.

എന്നിട്ട് അല്ലാഹു പറഞ്ഞു:

"നീ അങ്ങനെ ചെയ്താൽ, തീർച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും", 

അല്ലാഹു പറഞ്ഞില്ല: "നീ അങ്ങനെ വിശ്വസിച്ചാൽ, തീർച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും", പകരം, അല്ലാഹു പറഞ്ഞു: " നീ അങ്ങനെ ചെയ്‌താൽ...", നിരോധനം പ്രവൃത്തിയെ സൂചിപ്പിക്കുന്നു. ആ പ്രവൃത്തിയാണ് നിരോധിച്ചത് അഥവ ആ വിളി.

ആ വിളി അബ്ദുൽ ഖാദറിനോടാവട്ടെ, വിഗ്രഹങ്ങളോടാവട്ടെ, ഇലാഹുകളോടാവട്ടെ, ഇലാഹ് എന്ന വിശ്യാസത്തൊടെ ആകട്ടെ , ഇലാഹ് എന്ന വിശ്യാസമില്ലാതെ ആകട്ടെ.

അല്ലാഹുവല്ലാതെ മറ്റാർക്കും പ്രയോജനത്തിനും ദോഷത്തിനും മേൽ അധികാരമില്ല. അതിനാൽ  അങ്ങനെ ചെയ്യുകയാണെങ്കിൽ , ഇലാഹാണ് എന്ന വിശ്വാസം ഉണ്ടായാലും , ഇല്ലെങ്കിലും,ആ പ്രവൃത്തി, ആ വിളി,  അസ്ഥാനത്താകും, അത് ളുൽമാണ്, ശിർക്ക്  ളുൽമാണ്. 

അല്ലാഹു പറഞ്ഞു:


 إِنَّ ٱلشِّرْكَ لَظُلْمٌ عَظِيمٌ


" നിശ്ചയമായും (അവനോട്) പങ്കുചേർക്കൽ (ശിർക്ക്) വമ്പിച്ച ളുൽമത്രെ ".

(31:13).


അല്ലാഹു പറഞ്ഞു:


" وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَـٰٓؤُلَآءِ شُفَعَـٰٓؤُنَا عِندَ ٱللَّهِ "


" അല്ലാഹുവിനുപുറമെ, തങ്ങള്‍ക്ക്‌ ഒരു ഉപദ്രവവും, ഉപകാരവും ചെയ്യാത്തതിനെ അവര്‍ ആരാധിച്ചുവരുന്നു; 'ഇവർ അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങളുടെ ശുപാര്‍ശക്കാരാകുന്നു' വെന്ന്‌ അവര്‍ പറയുകയും ചെയ്യുന്നു ".

(10:18).

മുഹമ്മദ് ബിൻ അബ്ദുൽ വഹ്വാബ്, ഇബ്നു തൈമിയ്യ  എന്നിവർക്ക്  മുമ്പ് ജീവിച്ച ഇമാം റാസി رحمهم الله ഇതിന്റെ തഫ്സീറിൽ പറഞ്ഞു :


" أنهم وضعوا هذه الأصنام والأوثان على صور أنبيائهم وأكابرهم ، وزعموا أنهم متى اشتغلوا بعبادة هذه التماثيل ، فإن أولئك الأكابر تكون شفعاء لهم عند الله تعالى ، ونظيره في هذا الزمان اشتغال كثير من الخلق بتعظيم قبور الأكابر ، على اعتقاد أنهم إذا عظموا قبورهم فإنهم يكونون شفعاء لهم عند الله ".

"അവർ (മുശ്രിക്കുകൾ )തങ്ങളുടെ പ്രവാചകന്മാരുടെയും , മഹാൻമാരുടെയും രൂപത്തിൽ വിഗ്രഹങ്ങളും പ്രതിമകളും ഉണ്ടാക്കി . ഈ പ്രതിമകളുടെ ആരാധനയിൽ തങ്ങളെത്തന്നെ വ്യാപൃതരാക്കുമ്പോൾ, ആ മഹാൻമാർ അല്ലാഹുവിന്റെ അടുക്കൽ തങ്ങൾക്കുവേണ്ടി ശുപാർശക്കാരാകുമെന്ന് അവർ അവകാശപ്പെട്ടു.

നമ്മുടെ കാലഘട്ടത്തിൽ ഇതിനു സമാനമാണ് മഹാന്മാരുടെ ഖബ്‌റുകളെ മഹത്വപ്പെടുത്തിയാൽ, അവർ  അല്ലാഹുവിന്റെ അടുക്കൽ അവരുടെ ശുപാർശകരാകുമെന്ന വിശ്വാസത്തോടെ ധാരാളം പേർ ഖബറുകൾ മഹത്വപ്പെടുത്തുന്നത്   ".

( 10:18 വചനത്തിന്റെ തഫ്സീർ അൽ-റാസി ).

അപ്പോൾ മുസ്‌ലിംകൾ ഖബ്റിലെ മരണപ്പെട്ടുപോയ മഹാൻമാരെ ശുപാർശകരാക്കുന്നത്, മുശ്രിക്കുകൾ അവരുടെ ദൈവങ്ങളെ ശുപാർശകരാക്കിയതിന് സമാനമാണെന്ന് ഇമാം റാസി رحمه الله പറയുന്നു.

മറ്റൊന്ന് അവിശ്യാസികൾക്ക് ഇറങ്ങിയ ആയത്താണ് , മുസ്ലിംകളുടെ മേൽ ഇമാം റാസി ചുമത്തിയത്. അത് കൊണ്ട് ശിർക്ക് ചെയ്യുന്ന  മുസ്ലിംകളുടെ ആരോപണം  അവിശ്യാസികൾക്ക് ഇറങ്ങിയ ആയത്തുകൾ, മുസ്ലിംകളുടെ മേൽ  ചുമത്തുന്നത് മുഹമ്മദ് ബിൻ അബ്ദുൽ വഹ്വാബും, ഇബ്നു തൈമിയ്യയുമാണെന്നത് അടിസ്ഥാനരഹിതമാണ്. 

ഇമാം റാസിയുടെ കാലത്ത് മരിച്ചവരോട് സഹായം തേടുന്നവർ (ഇന്നിതിനെ ഇസ്തിഗാസ എന്ന് പറയുന്നു) രംഗത്ത് വന്നപ്പോൾ, മുഹമ്മദ് ബിൻ അബ്ദുൽ വഹ്വാബ്, ഇബ്നു തൈമിയ്യ رحمهم الله എങ്ങനെ പ്രതികരിച്ചുവോ , അതേ രീതിയിൽ തന്നെ അദ്ദേഹവും പ്രതികരിച്ചു, കാരണം ഈ ആയത്തുകൾ പഠിപ്പിക്കുന്നത് ഈ അടിസ്ഥാന കാര്യങ്ങൾ തന്നെയാണ്. അല്ലാതെ ഇതൊന്നും മുഹമ്മദ് ബിൻ അബ്ദുൽ വഹ്വാബിന്റെയൊ, ഇബ്നു തൈമിയ്യയുടെയൊ رحمهم الله ബുദ്ധിയിൽ നിന്നുദിച്ച പുത്തൻ വ്യാഖ്യാനങ്ങളല്ല. തൗഹീദ് ഇസ്ലാമിന്റെ അടിത്തറയാണ്. ശിർക്ക് പൊറുക്കപ്പെടാത്ത പാപവും (4:48), ശിർക്ക് ചെയ്യുന്നവരുടെ കർമ്മങ്ങൾ മുഴുവനും നിഷ്ഫലമായിപ്പോകും (39:65), എന്നും അല്ലാഹു പഠിപ്പിക്കുന്നു.

സ്രിഷ്ടികളെ ആരാധ്യരാക്കാതെയും, ഇലാഹാക്കാതെയും തന്നെ അല്ലാഹുവിൽ പങ്കു ചേർക്കൽ സംഭവിക്കും. താഴെ തെളിവ്:


ഇബ്‌നു അബ്ബാസ് رضي الله عنه പറഞ്ഞു: 


حَدَّثَنَا أَبُو نُعَيْمٍ، قَالَ‏:‏ حَدَّثَنَا سُفْيَانُ، عَنِ الأَجْلَحِ، عَنْ يَزِيدَ، عَنِ ابْنِ عَبَّاسٍ‏:‏ قَالَ رَجُلٌ لِلنَّبِيِّ صلى الله عليه وسلم‏:‏ مَا شَاءَ اللَّهُ وَشِئْتَ، قَالَ‏:‏ جَعَلْتَ لِلَّهِ نِدًّا، مَا شَاءَ اللَّهُ وَحْدَهُ‏


"ഒരാൾ പ്രവാചകനോട് പറഞ്ഞു, 'അല്ലാഹു ഉദ്ദേശിക്കുന്നതും നിങ്ങൾ ഉദ്ദേശിക്കുന്നതും'.അദ്ദേഹം صلى الله عليه وسلم പറഞ്ഞു: 'നീ അല്ലാഹുവിന് തുല്യനായ പങ്കാളിയെ ആക്കിയിരുന്നു. അല്ലാഹു മാത്രമാണ് ഉദ്ദേശിക്കുന്നത് (എന്ന് പറയുക).'

(അദബുൽ മുഫ്റദ്).

ഇത് ചെറിയ ശിർക്കാണ്.

അത് കൊണ്ട് നാം വളരെ അധികം സൂക്ഷിക്കേണ്ടിയിരിക്കുന്നു.


ഇബ്‌നു അബ്ബാസ് رضي الله عنه പറഞ്ഞു: 


الشِّركُ أخفى في أمَّتي من دَبيبِ النَّملِ علَى الصَّفا في اللَّيلةِ الظَّلماءِ

" നിലാവില്ലാത്ത രാത്രിയിൽ കറുത്ത കല്ലിൽ ഇഴയുന്ന കറുത്ത ഉറുമ്പിനെക്കാൾ മറഞ്ഞിരിക്കുന്നതാണ് മുസ്ലീം ഉമ്മത്തിൽ ശിർക്ക് "

(അബീ ഹാതിം).

അത് കൊണ്ട് ശിർക്കിനെ കുറിച്ച് അങ്ങേ അറ്റം ജാഗ്രത പുലർത്തണം. അത് പൊറുക്കപ്പെടാത്ത നരകത്തിൽ നിത്യവാസത്തിന് കാരണമാകുന്ന വൻപാപമാണ്. ശിർക്ക് ചെയ്ത അവസ്ഥയിൽ മരണപ്പെട്ടാൽ സ്വർഗം കാണില്ല, ഒരിക്കലും അതിൽ പ്രവേശിക്കില്ല.

അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ

آمين 

ഇസ്തിഗാസയെ കുറിച്ച് കൂടുതൽ താഴെ ലിങ്കുകളിൽ വായിക്കാം إن شاء الله

http://www.salaf.in/2022/10/blog-post_70.html?m=1


http://www.salaf.in/2022/10/blog-post_28.html?m=1


http://www.salaf.in/2022/10/blog-post_91.html?m=1


http://www.salaf.in/2022/10/blog-post_47.html?m=1


http://www.salaf.in/2022/11/blog-post_16.html?m=1


http://www.salaf.in/2023/04/blog-post_17.html?m=1


http://www.salaf.in/2022/10/blog-post_41.html?m=1

പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.