സയണിസ്റ്റുകളും ഇറാനും തമ്മിൽ നടന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരു സഹോദരനുമായി നടന്ന പ്രബോധനം.

സയണിസ്റ്റുകളും ഇറാനും തമ്മിൽ നടന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരു സഹോദരനുമായി നടന്ന പ്രബോധനം.


ഒരു സഹോദരൻ എനിക്ക് ഖാംനഇയുടെ, മുസ്ലിം ഉമ്മത്തിനുള്ള സന്ദേശം എന്ന ഒരു വിഡിയോ അയച്ചു തന്നു.

എന്റെ മറുപടി:

ശിർക്ക് ചെയ്യുന്ന ഖാംനഈ  , സുന്നി രാജ്യങ്ങൾ അധിനിവേശം നടത്തി, ലക്ഷക്കണക്കിന് സുന്നി മുസ്‌ലിംകളെ, കുട്ടികളെയും സ്ത്രീകളെയും കൊന്ന, ഇറാനെ വിശ്വസിക്കരുത്.

സഹോദരൻ:

നിങ്ങൾ തമ്മിൽ ഭിന്നിച്ച് തർക്കിക്കുന്ന വിഷയങ്ങളിൽ, ഖിയാമത്ത് നാളിൽ അല്ലാഹു വിധി കൽപ്പിക്കുന്നതാണ് എന്ന് ഖുർആൻ അറിയിക്കുന്നു.

മഹ്ശറ വിചാരണ വേളയിൽ അല്ലാഹു തീർപ്പ് കൽപ്പിക്കേണ്ട വിഷയങ്ങൾ,  സമൂഹ മാധ്യമങ്ങളിലൂടെ 𝗬𝗼𝘂𝗧𝘂𝗯𝗲 മുഫ്തിമാർ തീർപ്പ് കൽപ്പിക്കുക എന്നത് അല്ലാഹുവിന്റെ അധികാരത്തിൽ കൈ കടത്തലാണ്.

അല്ലാഹുവിന്റെ അധികാരത്തിൽ കൈ കടത്തുക എന്നത് തൌഹീദിന് വിരുദ്ധവും ശിർക്കിന്റെ ഗണത്തിൽ വരുന്ന പാതകവുമായേക്കാം.

മുസ്ലിം സമൂഹത്തിന്റെ ഭാഗമായ ഷിയാക്കൾക്ക് ഹജ്ജിന്റെയും ഉംറയുടെയും വിസ നൽകുന്നത് സലഫികളുടെ നിയന്ത്രണത്തിലുള്ള ഹജ്ജ് മന്ത്രാലയമാണ്.

ഖാദിയാനി മതക്കാർക്ക് ഹജ്ജ് - ഉംറ വിസ നൽകാത്ത സഊദി ഭരണകൂടം ലോകത്തുള്ള മുഴുവൻ ഷിയാക്കൾക്കും വർഷങ്ങളായി  ഹജ്ജ് വിസ നൽകി വരുന്നു.

ഇത്തവണ ഇറാനിൽ നിന്ന്  ഒരു ലക്ഷത്തോളം പേർ ഹജ്ജ് ചെയ്തിരുന്നു.

വ്യോമ പാതകൾ അടച്ചത് കാരണം ഇറാനിൽ നിന്നുള്ള ഹാജിമാർ മടങ്ങാൻ താമസിച്ചപ്പോൾ, സഊദി ഭരണ കൂടം അവരെ രാജകീയമായി പരിചരിച്ച് അവരുടെ യാത്ര സുഗമമാക്കി.

എന്റെ മറുപടി:

അല്ലാഹു കൽപിച്ചതാണ് തിന്മ വിരോധിക്കാൻ

അല്ലാഹു പറഞ്ഞു:

تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِٱللَّه

" നിങ്ങള്‍ നന്മ  കല്‍പിക്കുകയും, തിന്മ  വിരോധിക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു."

(3:110).

ഇനിയും ആയത്തുകളും ഹദീസുകളും ഉണ്ട്.

അത് കൊണ്ട്  എല്ലാ പ്രവാചകന്മാരും عليهم السلام, സഹാബികളും رضي الله عنهم ശേഷം അവരെ പിൻപറ്റാൻ അല്ലാഹു കൽപിച്ചത് കൊണ്ട് മുസ്ലിം സമൂഹം അത് ചെയ്തു കൊണ്ടേയിരിക്കുന്നു. ഇത് ഖിയാമത്ത് നാളിലെ വിധി ഇവിടെ നടപ്പിലാക്കല്ല എന്ന ബാല പാഠം പോലും അറിയാതെ പോയത് എങ്ങനെ?  സുബ് ഹാനല്ലഹ.

സൗദിയിൽ ശിയാക്കൾ ഹജ്ജിന് പോകുന്നതിനെ കുറിച്ച് താഴെ ലിങ്കിൽ വായിക്കാം إن شاء الله . നിങ്ങൾ എഴുതിയതിൽ ഖാദിയാനികൾ ഹജ്ജിന് പോകുന്നില്ല എന്ന വിവരക്കേടുമുണ്ട്.


ഒരു ജമാഅത്തെ ഇസ്ലാമിക്കാരൻ റാഫിദീ ഇറാനെ കുറിച്ച് എഴുതിയ ലേഖനത്തിനുള്ള മറുപടി.

മുഴുവൻ താഴെ ലിങ്കിൽ വായിക്കാം

إن شاء الله

https://www.salaf.in/2025/06/blog-post_21.html?m=1


സഹോദരൻ:

ശിയാക്കളെ അവരുടെ വിശ്വാസങ്ങൾ എന്താണെന്ന് പൂർണമായും മനസ്സിലാക്കി കൊണ്ട് തന്നെയാണ് ഹജ്ജിന് അനുമതി നൽകി വരുന്നത്.

ഇസ്ലാം വിശാലമാണ്.

അത് കുടുസായ മതമല്ല.

എന്റെ മറുപടി:

അല്ല. റാഫിദീ ശിയാക്കളെ, ഖാദിയാനികളെ പോലെ തിരിച്ചറിയാൻ കഴിയില്ല. അത് കൊണ്ടാണ്. കാരണം പാസ്പോർട്ടിലും, വിസയിലും മതമെഴുതുന്നില്ല.

ഇസ്ലാമിന്റെ പല അടിസ്ഥാന കാര്യങ്ങളെ കുറിച്ചും നിങ്ങൾക്കറിയില്ല. പഠിക്കുന്ന സ്ത്രോതസ് തെറ്റിയത് കൊണ്ട്. നിങ്ങളുടെ പണ്ഡിതന്മാർ മണിക്ക്ഫാനും, മർകസ് ദഅവയും , c.h മുസ്തഫ മൗലവിയുമൊക്കെയാണ്. ഇവർക്കെല്ലാം പിഴച്ചു എന്നത് പകൽ വെളിച്ചം പൊലെ വ്യക്തമാണ്. അത് കൊണ്ടാണ് നിങ്ങൾ ഉത്തരം മുട്ടുന്നതും, ക്രിത്യമായി പ്രമാണങ്ങൾ കൊണ്ട് മറുപടി പറയാൻ സാധിക്കാത്തതും.

അല്ലാഹു ഹിദായത്ത് നൽകട്ടെ.

സഹോദരൻ:

മാർക്സ് ദഅവ മാത്രമല്ല, ഇപ്പോൾ മറ്റു പല വിഭാഗങ്ങളും നമ്മളോടൊപ്പം പരസ്യമായി തന്നെ രംഗത്ത് വന്നിട്ടുണ്ട്.
ഇൻശാഅല്ലാഹ്‌, ഇനി മാസം നോക്കുന്ന ചടങ്ങ് ഏറിയാൽ 3 വർഷം കൂടിയെ ഉണ്ടാവുള്ളു .

എന്റെ മറുപടി:

ആളുകളുടെ എണ്ണമല്ല സത്യത്തിന്റെ മാനദണ്ഡം. പ്രമാണങ്ങളാണ്. അത് കൊണ്ട് പ്രവാചക സുന്നത്തിനെ നശിപ്പിച്ചു കളയാൻ സാധ്യമല്ല, കളവ് പറയുന്നവർ എണ്ണത്തിൽ എത്ര അധികരിച്ചാലും.

അന്‍ആം  - 6:116

وَإِن تُطِعْ أَكْثَرَ مَن فِى ٱلْأَرْضِ يُضِلُّوكَ عَن سَبِيلِ ٱللَّهِ ۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ

ഭൂമിയിലുള്ളവരില്‍ അധികമാളുകളെയും നീ അനുസരിക്കുന്നപക്ഷം അവര്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു നിന്നെ വ്യതിച്ചലിപ്പിക്കുന്നതാണ്.

അവര്‍ ഊഹത്തെയല്ലാതെ പിന്‍പറ്റുന്നില്ല; അവര്‍ മതിപ്പിട്ടു പറയുകയല്ലാതെ ചെയ്യുന്നുമില്ല.

അല്‍ ബഖറഃ  - 2:249

كَم مِّن فِئَةٍ قَلِيلَةٍ غَلَبَتْ فِئَةً كَثِيرَةًۢ بِإِذْنِ ٱللَّهِ ۗ وَٱللَّهُ مَعَ ٱلصَّـٰبِرِينَ
'കുറഞ്ഞതായ എത്രയോ സംഘം (ആളുകള്‍) അധികരിച്ചതായ സംഘത്തെ അല്ലാഹുവിന്‍റെ അനുമതി പ്രകാരം ജയിച്ചടക്കിയിട്ടുണ്ട്! അല്ലാഹുവാകട്ടെ, ക്ഷമിക്കുന്ന വരുടെ കൂടെയായിരിക്കും.'

പിന്നെ സഹോദരൻ പ്രതികരിച്ചില്ല .

ഞാൻ താഴെ ലിങ്ക് അയച്ചു കൊടുത്തു:


ദജ്ജാൽ 70000 ജൂതന്മാരുമായി പുറപ്പെടുന്ന സ്ഥലം ഇറാൻ. ദജ്ജാലിനു പ്രവേശിക്കാൻ കഴിയാത്ത 2 സ്ഥലങ്ങൾ മക്കയും മദീനയും.

പ്രവാചകൻ صلى الله عليه وسلم യുടെ വചനങ്ങൾ

താഴെ ലിങ്കിൽ വായിക്കാം 

إن شاء الله 

https://www.salaf.in/2025/06/70000-2.html?m=1


സഹോദരൻ:

ഇതും ദീനും തമ്മിൽ എന്ത് ബന്ധം?

എന്റെ മറുപടി:

തെറ്റായ സ്ത്രോതസുകളിൽ നിന്നും പഠിച്ചത് കൊണ്ട്, പ്രവാചക വചനങ്ങൾ ദീനാണെന്ന അടിസ്ഥാനം പോലും അറിയാത്ത അവസ്ഥയിൽ എത്തി എന്നത് വലിയ ദുരന്തമാണ്. നാളെ പരലോകത്ത് വലിയ നഷ്ടമായിരിക്കാം. അല്ലാഹു കാത്തു രക്ഷിക്കട്ടെ.

വീണ്ടും അദ്ദേഹം പ്രതികരിച്ചില്ല. ഞാൻ താഴെയുള്ള മെസേജ് അയച്ചു കൊടുത്തു:




സഹോദരൻ:

ഇതും നമ്മുടെ ദീനുമായി എന്ത് ബന്ധം?

എന്റെ മറുപടി:

ദീൻ യഥാർത്ഥ സ്ത്രോതസുകളിൽ നിന്നും പഠിച്ചാൽ മനസ്സിലാകും, ദീനുമായുള്ള ബന്ധം.

അത് കൊണ്ട് ആദ്യം ദീൻ പഠിക്കുക. എന്നിട്ട് മതി പ്രബോധനം. അല്ലെങ്കിൽ നരക ശിക്ഷയാണ് നിങ്ങളെ കാത്തിരിക്കുന്നത്. അത് കൊണ്ട് പ്രബോധനം നിർത്തുക.

അറബിയും പഠിക്കാൻ ആരംഭിക്കുക. ഇപ്പോൾ നിങ്ങൾ മറ്റുള്ളവരുടെ പരിഭാഷയാണ് ആശ്രയിക്കുന്നത്. നിങ്ങൾക്ക് പരിഭാഷകൾ സത്യമാണൊ എന്ന് സ്വയം മനസ്സിലാക്കാൻ കഴിയണം. അല്ലെങ്കിൽ അപകടമാണ്. പരലോകത്ത് നഷ്ടമാകും. ഇനിയും വൈകരുത് ഇൻ ഷാ അല്ലാഹ്.

അറബി അറിയാതെ തെറ്റായ സ്ത്രോതസുകളിൽ നിന്നും പഠിച്ചത് കൊണ്ട് നിങ്ങൾക്ക് എണ്ണത്തിനാണ് പ്രാധാന്യം സത്യത്തിനല്ല എന്ന ധാരണയാണ്. ആളുകൾ കൂടുമ്പോൾ , നിങ്ങൾ മനസ്സിലാക്കിയതാണ് സത്യം എന്ന് തെറ്റിദ്ധരിക്കുന്നു. ഇത് ഖുർആനിന് എതിരാണ്.

അന്‍ആം  - 6:116

وَإِن تُطِعْ أَكْثَرَ مَن فِى ٱلْأَرْضِ يُضِلُّوكَ عَن سَبِيلِ ٱللَّهِ ۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ

ഭൂമിയിലുള്ളവരില്‍ അധികമാളുകളെയും നീ അനുസരിക്കുന്നപക്ഷം അവര്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു നിന്നെ വ്യതിച്ചലിപ്പിക്കുന്നതാണ്.

അവര്‍ ഊഹത്തെയല്ലാതെ പിന്‍പറ്റുന്നില്ല; അവര്‍ മതിപ്പിട്ടു പറയുകയല്ലാതെ ചെയ്യുന്നുമില്ല.

തൗബഃ  - 9:25

إِذْ أَعْجَبَتْكُمْ كَثْرَتُكُمْ فَلَمْ تُغْنِ عَنكُمْ شَيْـًٔا

നിങ്ങളുടെ വലിയ എണ്ണത്തിൽ നിങ്ങൾ ആഹ്ലാദം കൊണ്ടിരുന്നെങ്കിലും അത് നിങ്ങൾക്ക് യാതൊരു പ്രയോജനവും ചെയ്തില്ല.



അല്‍ ബഖറഃ  - 2:249

كَم مِّن فِئَةٍ قَلِيلَةٍ غَلَبَتْ فِئَةً كَثِيرَةًۢ بِإِذْنِ ٱللَّهِ ۗ وَٱللَّهُ مَعَ ٱلصَّـٰبِرِينَ
'കുറഞ്ഞതായ എത്രയോ സംഘം (ആളുകള്‍) അധികരിച്ചതായ സംഘത്തെ അല്ലാഹുവിന്‍റെ അനുമതി പ്രകാരം ജയിച്ചടക്കിയിട്ടുണ്ട്! അല്ലാഹുവാകട്ടെ, ക്ഷമിക്കുന്ന വരുടെ കൂടെയായിരിക്കും.'

അത് കൊണ്ട് ദീൻ യഥാർത്ഥ സ്ത്രോതസുകളിൽ നിന്നും പഠിക്കുക. അറബി പഠനം ആരംഭിക്കുക.

നിങ്ങളുടെ പഠനങ്ങൾ അല്ലാഹു എളുപ്പത്തിൽ ആക്കട്ടെ.

സഹോദരൻ:

അറബി പഠിച്ച പണ്ഡിതന്മാരെ തട്ടിയും മുട്ടിയും നേരാം വണ്ണം നടക്കാൻ കൂടി വയ്യ.
അതിൽ ഏതു പണ്ഡിതന്മാരുടെ അടുത്ത് നിന്ന് പഠിക്കണം?
ഏതു വിഷയം എടുത്താലും ആർക്കും ഒന്നിലും ഏകാഭിപ്രായമില്ല. എല്ലാവർക്കും തെളിവ് ഖുർആനും ഹദീസും .

അക്ഷര വായനയിൽ നിന്നും മാറി ആശയ വായനയിലേക്ക് എന്ന് ഈ സമുദായം മാറുന്നുവോ അന്നേ നമുക്ക് നേർവഴി കണ്ടെത്താനാവു....

എന്റെ മറുപടി:

ഞാൻ ഈജിപ്തിലെ ഒരു പണ്ഡിതന്റെ അടുത്ത് നിന്നാണ് അറബി പഠിച്ചത്.

ഞാൻ പഠിപ്പിക്കുന്നത് റെക്കോർഡ് ചെയ്തിട്ടുണ്ട്.

ലോക പ്രസിദ്ധമായ മദീന പുസ്തകങ്ങളാണ്. വേണമെങ്കിൽ അയച്ചു തരാം
إن شاء الله.

അടിസ്ഥാന വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസം വന്നതിന്റെ ഒരു കാരണം പരിഭാഷപ്പെടുത്തുമ്പോളുള്ള കള്ളത്രമാണ്.

മറ്റൊന്ന് സഹാബികളുടെ رضي الله عنهم തഫ്സീറിൽ നിന്നും ഭിന്നിച്ചതാണ്.

ഖുർആൻ ഇറങ്ങിയതിന് സാക്ഷികളായ, അല്ലാഹു പഠിപ്പിച്ച വ്യാഖ്യാനം നേരിട്ട് നബി صلى الله عليه وسلم യിൽ നിന്നും പഠിച്ച് മനസ്സിലാക്കിയ , അല്ലാഹു ഖുർആനിൽ അങ്ങേയറ്റം പ്രശംസിച്ച, പിൻപറ്റാൻ പറഞ്ഞ, സ്വർഗ്ഗം വാഗ്ദാനം ചെയ്ത, സലഫുകളായ സഹാബികളുടെ,  رضي الله عنهم തഫ്സീറുകളിലാണ് അല്ലാഹു പഠിപ്പിച്ച അർഥവും വ്യാഖ്യാനവും വിശദീകരണവും ഉണ്ടാവുക.

അഖീദ (വിശ്വാസം), മൻഹജ് (രീതി) എന്നിവയുമായി ബന്ധപ്പെട്ട അറിവുകൾ  സഹാബികളിൽ നിന്ന് സ്വീകരിക്കണം. അവരതിൽ ഐക്യത്തിലായിരുന്നു. അതാണ് സിറാത്തൽ മുസ്തഖീം.

സഹാബത്ത് رضي الله عنهم വിൽ നിന്ന് വിജ്ഞാനം സ്വീകരിക്കാതെ ,പിന്നീട് വന്നവരുടെ അഭിപ്രായങ്ങൾ, ചിന്തകൾ, സ്വീകരിച്ചതാണ് അനൈക്യത്തിനും, കക്ഷിത്വത്തിനും , ബിദ്അത്തുകൾക്കും കാരണമായത്.

താഴെ ലിങ്ക് വായിക്കുക ഇൻ ഷാ അല്ലാഹ്:

https://www.salaf.in/2022/10/blog-post_81.html?m=1

അത് കൊണ്ട് അറബി പഠിക്കുകയും, സഹാബികളുടെ رضي الله عنهم തഫ്സീർ പിൻപറ്റുകയും ചെയ്താൽ സത്യം മനസ്സിലാക്കി, എല്ലാ ആശയക്കുഴപ്പങ്ങളും മാറും ഇൻ ഷാ അല്ലാഹ്.

സഹോദരൻ:

സഹീഹുൽ ബുഖാരിയിലെ പകുതിയോളം ഹദീസുകൾ അദ്ദേഹത്തിന്റെ ശിഷ്യൻ കൂടിയായ മുസ്ലിമിന് സ്വീകാര്യമായില്ല.
അത് അറബി ഭാക്ഷ അറിയാത്തത് കൊണ്ടാണോ?
സഹാബാക്കളുടെ ചര്ര്യ മനസിലാകാത്തതു കൊണ്ടാണോ?
കുടുസായി കാര്യങ്ങൾ മനസ്സിലാക്കാതെ അൽപ്പം വിശാലമായ അർത്ഥ തലങ്ങ ളിലേക്ക് മാറി ചിന്തിച്ചു തുടങ്ങിയാൽ മനസിലാകും ഇസ്‌ലാമിന്റെ സൗന്ദര്ര്യം.

എന്റെ മറുപടി:

ഇമാം മുസ്‌ലിം رحمه الله എവിടെ പറഞ്ഞു സഹീഹുൽ ബുഖാരിയിലെ പകുതിയോളം ഹദീസുകൾ സ്വീകാര്യമല്ല എന്ന്?

അല്ലാഹു പറഞ്ഞു കൊടുത്ത അർത്ഥവും വ്യാഖ്യാനവുമാണ് സഹാബികൾ رضي الله عنهم വിന്റെ തഫ്സീറിലുള്ളതെന്നിരിക്കെ , പിന്നീട് നിങ്ങളെ പോലെയുള്ള ആളുകൾ വന്ന് ഇത് കുടുസായ അർത്ഥം, വിശാലത വേണം എന്നാലെ ഇസ്ലാമിന്റെ സൗന്ദര്യം മനസ്സിലാവുകയുള്ളു, എന്നു പറയുമ്പോൾ വിമർശിക്കുന്നത് ആരെയാണ് ? അല്ലാഹുവിനെയാണ്. സൂക്ഷിക്കുക. ഇതാണ് സുന്നത്തിൽ നിന്നും വ്യതിചലിച്ച്, നരകത്തിൽ പോകാൻ കാരണമാകുന്ന ബിദ്അത്തുകളും, അനൈക്യവും, ചിദ്രതയും , കക്ഷിത്വങ്ങളും വരാൻ കാരണം. സൂക്ഷിക്കുക.

സഹോദരൻ:

ഏഴു ലക്ഷത്തിൽ അധികം വരുന്ന ബുഖാരി ഹദീസുകളിൽ നിന്നും അദ്ദേഹത്തിനു തന്നെ വിശ്വാസയോഗ്യമല്ലെന്ന് തോന്നിയതിനാൽ അതിൽ നിന്നും ഏഴായിരത്തോളം മാത്രം സ്വീകരിച്ചു ബാക്കിയെല്ലാം മൂപ്പേർ തന്നെ നിഷേധിച്ചു.
ആദ്യ ഹദീസ് നിഷേധം.
അതിന് ശേഷം മൂപ്പരുടെ ശിഷ്യൻ മുസ്ലിം അതിൽ നിന്നും പകുതി തള്ളി.
രണ്ടാമത്തെ ഹദീസ് നിഷേധം.

സഹീഹുൽ ബുഖാരിയിലെ മുഴുവൻ ഹദീസുകളും ഏതെങ്കിലും ഇസ്ലാമിക പ്രസ്ഥാനങ്ങൾ പൂർണമായും സ്വീകരിക്കാറുണ്ടോ?


എല്ലാവരും അവരവർക്ക് ആവശ്യമുള്ളത് മാത്രം ഉൾകൊള്ളും അത്ര മാത്രം.

എല്ലാവർക്കും ഈജിപ്തിലെ പണ്ഡിതന്റെ പക്കൽ നിന്നും ഖുർആൻ പഠിക്കാൻ പറ്റുമോ?
കാന്തപുരം അബൂബക്കർ മുസല്യരുടെ അത്ര അറബി ഭാക്ഷയിലും ഖുർആനിലും മറ്റും പണ്ഡിത്യമുള്ള മറ്റേതെങ്കിലും പണ്ഡിതന്മാർ ഇന്ത്യായിൽ ഉണ്ടോ?
അദ്ദേഹത്തിൽ നിന്നും പഠിച്ചാൽ പോരെ?

എന്റെ മറുപടി:

കഴിഞ്ഞ മെസേജിലെ വിഷയങ്ങൾക്ക് മറുപടി ഇല്ല.

ഇമാം ബുഖാരി رحمه الله സ്വഹീഹായ ഹദീസുകൾ മാത്രം സ്വീകരിച്ചു. അത് തന്നെയല്ലെ ശരി.  സ്വഹീഹല്ലാത്ത ഹദീസുകൾ സ്വീകരിക്കാത്തത് ഹദീസ് നിഷേധമല്ല. ഇമാം മുസ്‌ലിം رحمه الله യെ കുറിച്ച് നിങ്ങൾ പറഞ്ഞതിന് തെളിവ് ചോദിച്ചല്ലൊ? മറുപടി ഇല്ല.

സഹീഹുൽ ബുഖാരിയിലെ ഹദീസുകൾ ലോകത്തെ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന് സ്വീകാര്യമാണ്.

എല്ലാവരും ഈജിപ്തിൽ പോയി പഠിക്കാൻ ആര് പറഞ്ഞു. വിശ്വാസം ശരിയായ അറബി പഠിപ്പിക്കുന്നവർ കേരളത്തിലുണ്ട്. അവരിൽ നിന്ന് പഠിക്കാം. إن شاء الله.

കാന്തപുരത്തിന്റെ വിശ്വാസം ശരിയല്ല. നരകത്തിൽ സ്ഥിരവാസത്തിന് കാരണമാകുന്ന ശിർക്ക് പ്രചരിപ്പിക്കുന്ന വ്യക്തിയാണദ്ദേഹം. ധാരാളം ബിദ്അത്തുകളുമുണ്ട്. അത് കൊണ്ട് അദ്ദേഹത്തിൽ നിന്ന് പഠിക്കാൻ പാടില്ല. വഴി തെറ്റും.

സഹോദരൻ:





ഇത് കണ്ടെത്താൻ ഗവേഷണം നടത്തേണ്ടി വരും

എന്റെ മറുപടി:

ഒരു ഗവേഷണവും നടത്തേണ്ട. സഹാബികൾ رضي الله عنهم വിന്റെ തഫ്സീർ പിൻപറ്റുന്നവരെ എനിക്ക് അറിയാം. ആർക്കാണൊ താത്പര്യം എന്നെ അറിയിച്ചാൽ മതി إن شاء الله .

നമുക്ക് അറിയുന്ന നമ്മുടെ പരിധിയിലുള്ളവർക്കെ ദീൻ എത്തിക്കേണ്ടതുള്ളു.

എല്ലാവരേയും കുറിച്ച് ബേജാറാകേണ്ട ആവശ്യമില്ല. നിയ്യത്ത് നന്നായവർക്കും ഇഖ്ലാസുള്ളവർക്കും അല്ലാഹു വഴി കാണിച്ച് കൊടുക്കും. എല്ലാവരേയും നന്നാക്കാൻ ഓരോരുത്തരും ബാധ്യസ്ഥരല്ല.

സഹോദരൻ താഴെയുള്ള മെസേജ് അയച്ചു തന്നു:




എന്റെ മറുപടി:

ഈ പി. കെ. നിയാസിന് ഇസ്ലാം അറിയില്ല.

സയണിസ്റ്റുകളും റാഫിദീ ശീയാക്കളും, രണ്ട് പേരും ഇസ്ലാമിന്റെ ശത്രുക്കളാണ്. രണ്ട് പേരും അക്രമികളാണ്. ശത്രുവിനെയും അക്രമിയെയും ഒരിക്കലും ഒരു സത്യവിശ്വാസി പുകഴ്ത്താനൊ, സ്നേഹിക്കാനൊ പാടില്ല.

ഈ പി. കെ. നിയാസ് സയണിസ്റ്റുകൾക്ക് വിജയം വന്നാൽ അവരെ പുകഴ്ത്തുമൊ? സ്നേഹം കാണിക്കുമൊ . ഇല്ല. കാരണം ഇദ്ദേഹത്തിന് സയണിസ്റ്റുകൾ മാത്രമാണ് ശത്രുക്കൾ. അത് കൊണ്ട് ഇദ്ദേഹത്തിന് ഇസ്‌ലാമിന്റെ ബാല പാഠങ്ങൾ അറിയില്ല. ഇദ്ദേഹം ഇസ്‌ലാമിന്റെ ശത്രുവെ സ്നേഹിക്കുന്ന, പുകഴ്ത്തുന്ന വ്യക്തിയാണ്. മുസ്ലിം സമൂഹത്തിലെ ചിലർ എത്തിയിരിക്കുന്ന അവസ്ഥ. ദുരന്തം.
അല്ലാഹുവിൽ അഭയം തേടുന്നു.

സഹോദരൻ താഴെയുള്ള മെസേജ് അയച്ചു തന്നു:



എന്റെ മറുപടി:

തേജസും , പി. കെ. നിയാസിനെ പോലെ തന്നെ. ഇസ്ലാമിന്റെ ബാല പാഠങ്ങൾ അറിയില്ല. ഇവർക്കെല്ലാം  വികാരമാണ്.

സഹോദരൻ താഴെയുള്ള മെസേജ് അയച്ചു തന്നു:





എന്റെ മറുപടി:

നെതന്യാഹു പോയാൽ, അവിടെ വീണ്ടും വരുന്നത് മിക്കവാറും വേറൊരു ശത്രു ആകാം. മുസ്ലിംകൾ മതത്തിലേക്ക് മടങ്ങിയാലെ വിജയിക്കുകയുളളൂ എന്നത് പ്രമാണങ്ങളിൽ നിന്നും വ്യക്തമാണ്. അല്ലാതെ മെസേജുകൾ ഇങ്ങിനെ അയച്ചത് കൊണ്ടൊ, പ്രതിഷേധിച്ചത് കൊണ്ടൊ ഒരു കാര്യവുമില്ല. അല്ലാഹുവിന്റെ സഹായം ഉണ്ടാവില്ല. നല്ല ഭരണാധികാരികളെ നമുക്ക് ലഭിക്കില്ല. നല്ല ഭരണാധികാരികളെ നമുക്ക് ലഭിക്കണമെങ്കിൽ ദീനിലേക്ക് മടങ്ങണം.

അല്ലാഹു പറഞ്ഞു:

وَكَذَٰلِكَ نُوَلِّي بَعْضَ الظَّالِمِينَ بَعْضًا بِمَا كَانُوا يَكْسِبُونَ

"അപ്രകാരം, (അതിക്രമങ്ങൾ വഴി) അവർ സമ്പാദിച്ചതിന്റെ ഫലമായി നാം അക്രമികളായ ചിലരെ,  ചിലരുടെ മേൽ അധികാരം നൽകി"

(6:129)

താഴെ തഫ്സീർ ഖുർത്വുബിയിൽ ഇബ്നു അബ്ബാസ്
رضي الله عنهما
പറയുന്നത് വായിക്കാം.
ഇബ്നു അബ്ബാസ്
رضي الله عنهما
നമുക്ക് അറിയാം, നബി صلى الله عليه وسلم യിൽ നിന്ന് നേരിട്ട് പഠിച്ച, തഫ്സീറിൽ അഗാധമായ ജ്ഞാനം നൽകേണമേ എന്ന് അല്ലാഹുവൊട് നബി صلى الله عليه وسلم പ്രാർത്ഥിച്ച പ്രമുഖ ശ്രേഷ്ഠനായ മഹാനായ സഹാബീ പണ്ഡിതനാണ്.

وقال ابن عباس : إذا رضي الله عن قوم ولى أمرهم خيارهم ، وإذا سخط الله على قوم ولى أمرهم شرارهم

ഇബ്നു അബ്ബാസ്
رضي الله عنهما
പറഞ്ഞു:

" അല്ലാഹു ഒരു ജനതയോട് ത്യപ്തിപ്പെട്ടാൽ അവരുടെ ഭരണാധികാരം അവരിലെ നല്ല ആളുകൾക്ക്  ഏൽപ്പിച്ചു കൊടുക്കും, അല്ലാഹു ഒരു ജനതയോട് കോപിച്ചാൽ , അവരുടെ ഭരണാധികാരം അവരിലെ  മോശം ആളുകൾക്ക്  ഏൽപ്പിച്ചു കൊടുക്കും ".

قال ابن عباس : تفسيرها هو أن الله إذا أراد بقوم شرا ولى أمرهم شرارهم . يدل عليه قوله تعالى : وما أصابكم من مصيبة فبما كسبت أيديكم .

ഇബ്നു അബ്ബാസ്
رضي الله عنهما
പറഞ്ഞു:

" ഇതിന്റെ വിശദീകരണം, അല്ലാഹു ഒരു ജനതയോട് തിന്മ ഉദ്ദേശിച്ചാൽ, അവരുടെ ഭരണാധികാരം അവരിലെ മോശം ആളുകൾക്ക്  ഏൽപ്പിച്ചു കൊടുക്കും.

ഇതിന്റെ തെളിവാണ് അല്ലാഹു പറഞ്ഞത് : നിങ്ങൾക്ക് ഏതൊരു ആപത്തു ബാധിക്കുന്നതായാലും അത് നിങ്ങളുടെ കരങ്ങൾ പ്രവർത്തിച്ചത് നിമിത്തമായിരിക്കും ".

(തഫ്സീർ ഖുർത്വുബി).

അപ്പോൾ നമ്മുടെ കർമങ്ങൾക്കനുസരിച്ചായിരിക്കും ഭരണാധികാരികൾ. നമ്മൾ നല്ലവരാണെങ്കിൽ അല്ലാഹു നമുക്ക് നല്ല ഭരണാധികാരികളെ നൽകുന്നു, നമ്മൾ നല്ലവരല്ലെങ്കിൽ അല്ലാഹു നമുക്ക് മോശപ്പെട്ട ഭരണാധികാരികളെ നൽകുന്നു. നമുക്ക് നല്ല ഭരണാധികാരികളെ നൽകിയിട്ടുണ്ടെങ്കിൽ നാം മനസ്സിലാക്കേണ്ടത് അത് നമ്മിൽ നല്ലവരുള്ളത് കൊണ്ടാണ്. നമുക്ക് മോശപ്പെട്ട ഭരണാധികാരികളെ നൽകിയിട്ടുണ്ടെങ്കിൽ നാം മനസ്സിലാക്കേണ്ടത് അത് നമ്മിൽ മോശപ്പെട്ടവരുള്ളത് കൊണ്ടാണ്.

നബി صلى الله عليه وسلم പറഞ്ഞു :

إذا تبايعتم بالعِينةِ وأخذتم أذنابَ البقرِ ورضيتم بالزرعِ وتركتم الجهادَ سلط اللهُ عليكم ذُلًّا لا ينزعُه شيءٌ حتى ترجعوا إلى دينِكم

" നിങ്ങൾ പലിശ ഇടപാട് നടത്തുകയും , കന്നുകാലികളുടെ വാലുകൾ പിടിക്കുകയും, കൃഷിയിൽ സംതൃപ്തരാകുകയും, ജിഹാദ് ഉപേക്ഷിക്കുകയും ചെയ്താൽ അല്ലാഹു നിങ്ങൾക്ക് നിന്ദ്യത വരുത്തിവെക്കും. നിങ്ങൾ നിങ്ങളുടെ മതത്തിലേക്ക് മടങ്ങുന്നതുവരെ  നിങ്ങളിൽ നിന്ന് അത് (നിന്ദ്യത)നീക്കം ചെയ്യുകയുമില്ല ".

(അബൂ ദാവൂദ്).

അപ്പോൾ നിന്ദ്യതക്ക് കാരണം, പലിശ ഇടപാട് നടത്തുകയും, കച്ചവടത്തിൽ മുഴുകലുമാണ്. പിന്നെ ജിഹാദ് ഉപേക്ഷിക്കലും. നിന്ദ്യതക്കുള്ള പരിഹാരം ദീനിലേക്ക് മടങ്ങുക എന്നതാണ് ഹദീസിൽ പഠിപ്പിക്കുന്നത്. പ്രഥമ ജിഹാദ് നിഷ്ക്രിയരാകാതെ സ്വന്തത്തോട് ജിഹാദ് ചെയ്യലാണ്. അത് വിജ്ഞാനം തേടൽ , വിശ്വാസം, തൗഹീദ് ശരിയാവുക, ശിർക്കിൽ നിന്നും ബിദ്അത്തുകളിൽ നിന്നും മോചിതരായി, സുന്നത്തിൽ അധിഷ്ഠിതമാവുക, ഹറാമുകൾ സൂക്ഷിക്കുക, നന്മ കൽപിക്കുക തിന്മ തടയുക എന്നതാണ്. ഇതാണ് സ്ഥായിയായ പരിഹാരം. അവർക്കാണ് വിജയം. തെരഞ്ഞെടുപ്പ് രാഷ്ട്രീയമൊ, പ്രതിഷേധ സമരങ്ങളോ, ഉൽപ്പന്നങ്ങളുടെ ബഹിഷ്കരണമോ അല്ല. ഇവയൊന്നും സ്ഥായിയായ പരിഹാരമല്ല . മാത്രമല്ല ഇവയിൽ മതത്തിൽ തെളിവില്ലാത്ത ബിദ്അത്തുകളുണ്ട്, പ്രയോഗവൽകരിക്കുമ്പോൾ ഗുരുതരമായ ഭവിഷ്യത്തുകളും സംഭവിക്കുന്നുണ്ട്.

ആഗോള തലത്തിൽ മിക്ക രാജ്യങ്ങളിൽ , ലക്ഷക്കണക്കിന് ആളുകൾ പ്രതിഷേധ സമരങ്ങൾ നടത്തിയിട്ടും, വ്യാപകമായി ഉൽപ്പന്നങ്ങളുടെ ബഹിഷ്കരണാഹ്വാനമുണ്ടായിട്ടും , ഫലസ്തീനിൽ പിഞ്ചു കുഞ്ഞുങ്ങളെ കൊല ചെയ്യുന്നത് നിർത്താൻ സാധിച്ചൊ? ഇല്ല എന്നതാണ് യാഥാർത്ഥ്യം. അപ്പോൾ ഇതോന്നുമല്ല പരിഹാരത്തിന്റെ മാർഗങ്ങൾ. പരിഹാരം മതത്തിലേക്ക് മടങ്ങലാണ്.

സഹോദരൻ:

ജനങ്ങൾ ഇസ്ലാമിലേക്ക് മടങ്ങണമെങ്കിൽ ആദ്യം പുരോഹിതന്മാരുടെ മതത്തിൽ നിന്നും നമ്മൾ അല്ലാഹുവിന്റെ ദീനിലേക്ക് തിരിച്ചു പോകണം...

എന്റെ മറുപടി:

മതപുരോഹിതരുടെ മതത്തിൽ നിന്നു മാത്രമല്ല, മത പണ്ഡിതൻമാർ എന്ന് സ്വയം ചമയുന്നവരുടെ മതത്തിൽ നിന്നും.

സഹോദരൻ താഴെയുള്ള മെസേജ് അയച്ചു തന്നു:





എന്റെ മറുപടി:

Daily news അയക്കേണ്ട ആവശ്യമില്ല.  


ഈ വിഷയവുമായി ബന്ധപ്പെട്ട പ്രബോധനം അവസാനിച്ചു. 


നമുക്ക് നിർത്താം.


അഭിപ്രായ വ്യത്യാസമുള്ളപ്പോൾ , ഭിന്നത വരുമ്പോൾ എങ്ങനെ സത്യത്തിൽ എത്താം എന്ന് നിങ്ങൾക്ക് പ്രമാണങ്ങളുടെ തെളിവോടെ വ്യക്തമാക്കി തന്നു.

മുസ്ലിം സമൂഹത്തിൽ ഭിന്നതയും അനൈക്യവും വരുന്നതെങ്ങനെ എന്നതും വ്യക്തമാക്കി തന്നു.

റാഫിദീ ശീയാക്കളുടെ വിഷയവും വ്യക്തമാക്കി തന്നു.


അല്ലാഹു ഹിദായത്ത് നൽകട്ടെ.

അവസാനിച്ചു.

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.