ആത്മാവുള്ള ചിത്രം - ഫോട്ടോ എടുത്താൽ ശിക്ഷ.

ആത്മാവുള്ള ചിത്രം - ഫോട്ടോ എടുത്താൽ ശിക്ഷ.


ചിത്രം ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള നിയമങ്ങളെല്ലാം അല്ലാഹു അവതരിച്ചത് ഹദീസുകളിലൂടെയാണ്. ഹദീസുകളേയും അംഗീകരിക്കണം എന്നതിന് ഖുർആനിലെ അനേകം തെളിവുകൾ താഴെ:

അല്ലാഹു പറഞ്ഞു:


" وَيُزَكِّيهِمْ وَيُعَلِّمُهُمُ ٱلْكِتَـٰبَ وَٱلْحِكْمَةَ "

" അവരെ സംസ്കരിക്കുകയും, അവര്‍ക്ക് വേദഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു (റസൂലിനെ നിയോഗിച്ചവനത്രെ അവൻ)."

(62:2).

തഫ്സീർ തബരി താഴെ:

" ( وَيُعَلِّمُهُمُ الْكِتَابَ ) يقول: ويعلمهم كتاب الله، وما فيه من أمر الله ونهيه، وشرائع دينه ( وَالْحِكْمَةَ ) يعني بالحكمة: السنن "

" (അവര്‍ക്ക് വേദഗ്രന്ഥം പഠിപ്പിക്കുന്നു)
ഇതിനർത്ഥം: അവൻ (അല്ലാഹു) പറയുന്നു:
അല്ലാഹുവിന്റെ ഗ്രന്ഥം അവരെ പഠിപ്പിക്കുന്നു.
അതിലുള്ള
അല്ലാഹുവിന്റെ കൽപ്പനയും നിരോധനവും ,അവന്റെ മതത്തിന്റെ നിയമങ്ങളും (അവരെ പഠിപ്പിക്കുന്നു).

(وَالْحِكْمَةَ)

ഹിക്മത്ത് എന്നത് കൊണ്ട്  അർത്ഥമാക്കുന്നത്
സുന്നത്താണ് ".  അഥവ ഹദീസ്.

{ ഖുർആനിൽ തന്നെ ഹദീസും അല്ലാഹുവിന്റെ വഹ്യാണ്, അല്ലാഹു ആണ് അത് പഠിപ്പിക്കുന്നത് എന്നതിന്റെ തെളിവാണിത്.}.

അല്ലാഹു പറഞ്ഞു:

" وَمَآ أَنزَلَ عَلَيۡكُم مِّنَ ٱلۡكِتَـٰبِ وَٱلۡحِكۡمَةِ "

"വേദഗ്രന്ഥത്തില്‍നിന്നും, ഹിക്ക്മത്തില്‍നിന്നും നിങ്ങള്‍ക്കു അവന്‍ – അല്ലാഹു – ഇറക്കിത്തന്നിട്ടുള്ളതും ഓര്‍ക്കുവിന്‍. അതുമുഖേന അവന്‍ നിങ്ങള്‍ക്കു സദുപദേശം നല്‍കുന്നു".

തഫ്സീർ ഇബ്നു കസീർ:

" وما أنزل عليكم من الكتاب والحكمة ) أي : السنة ( يعظكم به ) أي : يأمركم وينهاكم ويتوعدكم على ارتكاب المحارم "

(വേദഗ്രന്ഥത്തില്‍നിന്നും (ഖുർആൻ) നിങ്ങള്‍ക്കു അവന്‍ – അല്ലാഹു – ഇറക്കിത്തന്നിട്ടുള്ളതും, ഹിക്ക്മത്തില്‍നിന്നും അതായത് സുന്നത്തിൽ നിന്നും

" يَعِظُكُم بِهِۦ‌ۚ ".

"അതു  (ഖുർആനും, സുന്നത്തും) മുഖേന അവന്‍ നിങ്ങള്‍ക്കു സദുപദേശം നല്‍കുന്നു"

" അതിനർഥം : (ഖുർആനും, സുന്നത്തും മുഖേന) നിങ്ങളോട് കൽപ്പിക്കുകയും, നിങ്ങളെ വിലക്കുകയും ചെയ്യുന്നു, അവൻ. നിഷിദ്ധമാക്കിയത് ചെയ്യുന്നതിന് നിങ്ങളെ താക്കീത് ചെയ്യുകയും ചെയ്യുന്നു ".

(തഫ്സീർ ഇബ്നു കസീർ 2:231)

അല്ലാഹു പറഞ്ഞു:

" وَٱذْكُرْنَ مَا يُتْلَىٰ فِى بُيُوتِكُنَّ مِنْ ءَايَـٰتِ ٱللَّهِ وَٱلْحِكْمَةِ "

"അല്ലാഹുവിന്‍റെ ആയത്തുകളായും, അൽ ഹിക്മയായും ( വിജ്ഞാനമായും) നിങ്ങളുടെ വീടുകളില്‍വെച്ചു ഓതിക്കേള്‍പ്പിക്കപ്പെടുന്നതിനെ നിങ്ങള്‍ ഓര്‍മ്മിക്കുകയും ചെയ്യുവിൻ. "


(33:34).

ഷെയ്ഖ് അൽ-ഇസ്‌ലാം ഇബ്‌നു തൈമിയ رحمه الله പറഞ്ഞു :

“[നബിയുടെ صلى الله عليه وسلم] ഭാര്യമാരുടെ വീടുകളിൽ പാരായണം ചെയ്തിരുന്നതിനാൽ അൽ-ഹിക്മ സുന്നത്തിനെ സൂചിപ്പിക്കുന്നുവെന്ന് നിരവധി സലഫുകൾ പറഞ്ഞിട്ടുണ്ട് رحمهم الله ".

(മജ്‌മുഅൽ-ഫതാവ വാല്യം 3  പേജ് 366).


{ الكتاب
എന്ന് പറഞ്ഞാൽ ഖുർആൻ എന്നാണല്ലോ, പിന്നെ പ്രത്യേകമായി അല്ലാഹു പറഞ്ഞു الحكمة (തത്വജ്ഞാനം), ആ  വിജ്ഞാനം ഹദീസ് തന്നെയാണ്, കാരണം ഖുർആൻ കഴിഞ്ഞാലുള്ള വിജ്ഞാനം അല്ലാഹു പഠിപ്പിച്ചത്, ഹദീസുകളിലൂടെയാണ്. }.

അതെ പോലെ അല്ലാഹു പറഞ്ഞു:

 ۖ فَإِن تَنَـٰزَعْتُمْ فِى شَىْءٍ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا

" വല്ല കാര്യത്തിലും നിങ്ങള്‍ പരസ്പരം ഭിന്നിക്കുന്ന പക്ഷം, അതിനെ നിങ്ങള്‍ അല്ലാഹുവിലേക്കും, റസൂലിലേക്കും മടക്കിക്കൊള്ളുവിന്‍; നിങ്ങള്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍. അത് ഏറ്റവും ഉത്തമവും, കൂടുതല്‍ നല്ല പര്യവസാനമുള്ളതുമാകുന്നു ".

(4:59).

ഈ ആയത്തിൽ ഭിന്നതയൊ, തർക്കമൊ ഉണ്ടായാൽ അല്ലാഹുവിലേക്ക് അഥവാ ഖുർആനിലേക്ക് മാത്രം മടക്കാൻ അല്ല അല്ലാഹു കൽപിച്ചത്, മറിച്ച് റസൂലിലേക്കും അഥവാ ഹദീസിലേക്കും മടക്കണം എന്ന് പ്രത്യേകമായി കൽപ്പിച്ചു. നിങ്ങള്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍. അത് ഏറ്റവും ഉത്തമവും, കൂടുതല്‍ നല്ല പര്യവസാനമുള്ളതുമാകുന്നു എന്നും അല്ലാഹു പറഞ്ഞു.



ആത്മാവുള്ള നിശ്ചല ചിത്രങ്ങളെ നിരുപാധികം നിരോധിക്കുന്ന ഹദീസുകൾ താഴെ :

അബ്ദുല്ല ഇബ്നു മസ്ഊദിനെ തൊട്ട്:

" وَعَنْ عَبْدِ اللَّهِ بْنِ مَسْعُودٍ قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: «أَشَدُّ النَّاسِ عَذَابًا عِنْدَ اللَّهِ المصوِّرون "

അല്ലാഹുവിന്റെ ദൂതൻ صلى الله عليه وسلم പറയുന്നത് ഞാൻ കേട്ടു: "അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കുന്നവർ ചിത്രങ്ങൾ ഉണ്ടാക്കുന്ന ആളുകളായിരിക്കും."

(ബുഖാരി/മുസ്ലിം).

നബി صلى الله عليه وسلم പറഞ്ഞു:

‏قَالَ النَّبِيُّ صلى الله عليه وسلم ‏ "‏ لاَ تَدْخُلُ الْمَلاَئِكَةُ بَيْتًا فِيهِ كَلْبٌ وَلاَ تَصَاوِيرُ ‏"‌‏

"നായയുള്ളതോ ചിത്രമുള്ളതോ ആയ വീട്ടിൽ മലക്കുകൾ പ്രവേശിക്കുകയില്ല."

(ബുഖാരി).

അല്ലാഹുവിന്റെ ദൂതൻ صلى الله عليه وسلم പറഞ്ഞു :

فَقَالَ رَسُولُ الله صلى الله عليه وسلم إِنَّ أَصْحَابَ هَذِهِ الصُّوَرِ يَوْمَ القِيَامَةِ يعذبون، فيقال لهم أحيوا مَا خلقتم

"ഈ ചിത്രങ്ങളുടെ ചിത്രകാരൻ ഉയിർത്തെഴുന്നേൽപിന്റെ നാളിൽ ശിക്ഷിക്കപ്പെടും, (നിങ്ങൾ സൃഷ്ടിച്ചത്) ജീവിപ്പിക്കൂ എന്ന് അവരോട് പറയപ്പെടും."

(ബുഖാരി).

അബു ഹുറൈറ رضي الله عنه പറഞ്ഞു:

وعن أبي هريرة رضي الله عنه قال‏:‏ سمعت رسول الله صلى الله عليه وسلم يقول‏:‏ ‏ "‏قال الله تعالى‏:‏ ‏{‏ومن أظلم ممن ذهب يخلق كخلقي‏!‏ فليخلقوا ذرة أو ليخلقوا حبة، أو ليخلقوا شعيرة‏"‏

" അല്ലാഹുവിന്റെ ദൂതൻ صلى الله عليه പറഞ്ഞു: " അല്ലാഹു
തആല പറഞ്ഞു: 'എന്റെ സൃഷ്ടിയെപ്പോലെ സൃഷ്ടിക്കാൻ പോകുന്നവനെക്കാൾ അക്രമകാരി ആരുണ്ട്? അവൻ ഒരു  ധാന്യമോ യവമോ ഉണ്ടാക്കുന്നത് കാണട്ടെ."

(ബുഖാരി/ മുസ്ലിം).

ഇബ്‌നു അബ്ബാസ് رضي الله عنه
പറഞ്ഞു :

حَدَّثَنَا عَيَّاشُ بْنُ الْوَلِيدِ، حَدَّثَنَا عَبْدُ الأَعْلَى، حَدَّثَنَا سَعِيدٌ، قَالَ سَمِعْتُ النَّضْرَ بْنَ أَنَسِ بْنِ مَالِكٍ، يُحَدِّثُ قَتَادَةَ قَالَ كُنْتُ عِنْدَ ابْنِ عَبَّاسٍ وَهُمْ يَسْأَلُونَهُ وَلاَ يَذْكُرُ النَّبِيَّ صلى الله عليه وسلم حَتَّى سُئِلَ فَقَالَ سَمِعْتُ مُحَمَّدًا صلى الله عليه وسلم يَقُولُ ‏ "‏ مَنْ صَوَّرَ صُورَةً فِي الدُّنْيَا كُلِّفَ يَوْمَ الْقِيَامَةِ أَنْ يَنْفُخَ فِيهَا الرُّوحَ، وَلَيْسَ بِنَافِخٍ ‏"‌‏.‏

"ഈ ലോകത്ത് ഒരാൾ ചിത്രമുണ്ടാക്കിയാൽ ഉയിർത്തെഴുന്നേൽപിന്റെ നാളിൽ ആത്മാവ് ഊതാൻ ആവശ്യപ്പെടും, പക്ഷേ അവന് അതിന് കഴിയില്ല" എന്ന് നബി صلى الله عليه وسلم പറയുന്നത് ഞാൻ കേട്ടു.

(ബുഖാരി/മുസ്ലിം).

ചിത്രം നിഷിദ്ധമാക്കിയതിന്റെ രണ്ട് കാരണങ്ങൾ:

1. അവ കാലക്രമേണ ആരാധിക്കപ്പെടുന്നു. ശിർക്ക് ആരംഭിച്ചത് അങ്ങനെയാണ്.

2. അല്ലാഹുവിന്റെ സ്രിഷ്ടിപ്പിനോട് സാദൃശ്യമുണ്ടാക്കൽ.

നബി صلى الله عليه وسلم പറഞ്ഞു:

" أشد الناس عذابًا عن الله يوم القيامة الذين يضاهون بخلق الله "

"ഉയിർത്തെഴുന്നേൽപിന്റെ നാളിൽ ഏറ്റവും കഠിനമായി ശിക്ഷിക്കപ്പെടുന്നത് അല്ലാഹുവിന്റെ സൃഷ്ടികളെ സാദൃശ്യപ്പെടുത്താൻ
 ശ്രമിക്കുന്നവരായിരിക്കും ".

(ബുഖാരി).



അത് കൊണ്ട് തന്നെ ചില പണ്ഡിതന്മാർ തൗഹീദിന്റെ പുസ്തകത്തിൽ, ചിത്രം ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള അദ്ധ്യായവും ഉൾപ്പെടുത്തിയിട്ടുണ്ട്.

{ ശൈഖ് അൽബാനി رحمه الله
പറഞ്ഞതിന്റെ രത്നച്ചുരുക്കം: ഹദീസിൽ വന്നതായ തസ്'വീർ (ചിത്രമുണ്ടാക്കൽ) എന്ന പദം തന്നെയാണ് ആധുനിക കാലത്തെ ഫോട്ടോ എടുക്കുന്നതിനും  അറബി ഭാഷയിൽ പറയുക, അത് കൊണ്ട് അത് നബി صلى الله عليه وسلم യുടെ കാലത്തേക്ക് മാത്രം പരിമിതപ്പെടുത്താൻ പറ്റില്ല }.


[അൽ-അൽബാനിയുടെ ആദാബ് അൽ-സഫാഫ്, പേ. 38].

നിശ്ചലമായ ചിത്രം ഹറാമാണ് എന്നതിൽ ഏകോപനമുണ്ട്. ചില ഒറ്റപ്പെട്ട പണ്ടിതൻമാർ മാത്രമേ നിശ്ചലമായ ചിത്രം അനുവദനീയമാണെന്ന് പറഞ്ഞിട്ടുള്ളു. ഷെയ്ഖ് ലുഹൈദാൻ رحمه الله യെ പോലെ. അവർ പറഞ്ഞു, അല്ലാഹുവിന്റെ സ്രിഷ്ടിപ്പുമായി സാദ്രിശ്യപ്പെടണമെങ്കിൽ അത് ചിത്രമുണ്ടാക്കുന്ന ആളുടെ കഴിവും ചിന്തയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. കേമറ കൊണ്ട് ഫോട്ടോ എടുക്കുമ്പോൾ വ്യക്തിയുടെ കഴിവോ ചിന്തയൊ വരുന്നില്ല. കൈ കൊണ്ട് വരയ്ക്കുമ്പോൾ ആണല്ലോ വ്യക്തിയുടെ കഴിവും ചിന്തയും വരുന്നത്. അത് കൊണ്ട് അത് അന്നത്തെ കാലത്തേക്ക് മാത്രമാണ് ബാധകം.

എന്നാൾ നബി صلى الله عليه وسلم അല്ലാഹുവിന്റെ സ്രിഷ്ടിപ്പിന് സാദ്രിശ്യം വരുത്തുന്നവർക് കഠിനമായ ശിക്ഷയുണ്ട് എന്ന് പറഞ്ഞപ്പോൾ, അത് ചിത്രമുണ്ടാക്കുന്ന ആളുടെ കഴിവും ചിന്തയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത് എന്ന് പറഞ്ഞിട്ടില്ല. ആർ അല്ലാഹുവിന്റെ സ്രിഷ്ടിപ്പിന് സാദ്രിശ്യമുണ്ടാക്കുന്നുവൊ, അവർക്ക് കഠിനമായ ശിക്ഷയുണ്ട് എന്നാണ് പറഞ്ഞത്.

കൈ കൊണ്ട് വരച്ച ചിത്രത്തിനാണൊ സ്രിഷ്ടിയുമായി സാദൃശ്യം കൂടുതൽ അതൊ ഫോട്ടോവിനൊ? സംശയമില്ല 
ഫോട്ടോവിനാണ്.
അത് കൊണ്ട് ഫോട്ടോ ആണ് കൂടുതൽ അപകടകരം എന്ന് ഷെയ്ഖ് അൽ-അൽബാനി رحمه الله പറഞ്ഞു.

കഞ്ചാവും ബ്രൗൺ ഷുഗറും  ഹദീസിൽ ഹറാം എന്ന് വന്നിട്ടില്ല , അത് കൊണ്ട് അത് ഉപയോഗിക്കാം എന്നാണൊ? അല്ല, കാരണം ലഹരി വർജിക്കണം എന്ന് പൊതുവായി ഹദീസിൽ വന്നിട്ടുണ്ട്. പിന്നെ പ്രത്യേകമായി കഞ്ചാവും ബ്രൗൺ ഷുഗറും  ഹറാം എന്ന് പറയേണ്ട ആവശ്യമില്ല. അതേ പോലെ തസ്'വീർ എന്ന് ഹദീസിൽ പൊതുവായി വന്നു, പിന്നെ ഫോട്ടോ എന്ന് പ്രത്യേകമായി പറയേണ്ട ആവശ്യമില്ല. മാത്രമല്ല ഫോട്ടോക്കും  തസ്'വീർ എന്ന പദം തന്നെയാണ്  അറബി ഭാഷയിൽ പറയുക.

ശൈഖ് ഫൗസാൻ حفظه الله യോട് മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രങ്ങൾ എടുക്കുന്നതിനെ കുറിച്ച് ചോദ്യം:

" മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രമെടുക്കുന്നത് നിഴൽ പിടിക്കുന്നത് പോലെയാണെന്നും , അത് കൊണ്ട് അത് നിരോധിച്ചിട്ടില്ല, എന്ന് ചിലർ പറയുന്നു,
അപ്പോൾ എന്താണ് ഇതിന്റെ വിധി? ".

ഉത്തരം: 

"അദ്ദേഹത്തിന് (ആ പറഞ്ഞ വ്യക്തിക്ക്) യാതൊരു വിലക്കും ഉണ്ടാകില്ല, എന്നാൽ സുന്നത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ  ചിത്രമെടുക്കൽ/നിർമ്മാണം  ഹറാമാണ് (നിഷിദ്ധമാണ്) എന്ന് പൊതുവായിട്ടാണ് പറഞ്ഞത്.

ചിത്ര നിർമ്മാതാവ് ശപിക്കപ്പെട്ടവനാണ്. വിധിദിനത്തിൽ ഏറ്റവും കഠിനമായ ശിക്ഷകളിൽ നിന്ന് അവന് ലഭിക്കും.

അപ്പോൾ ഈ പൊതുതത്വത്തിൽ നിന്ന് മൊബൈൽ ഫോണിനെ ഒഴിവാക്കുന്നത് എന്താണ്? റസൂൽ صلى الله عليه وسلم ചിത്രം ഉണ്ടാക്കുന്നത് നിഷിദ്ധമാക്കിയപ്പോൾ ഇന്ന മാർഗത്തിൽ ഉണ്ടാക്കുന്നത് ഒഴിവാക്കപ്പെടും എന്ന് പറഞ്ഞിട്ടില്ല (അത് ഒരു മൊബൈൽ ഫോണോ, ക്യാമറയോ, ഡിജിറ്റലൊ, ബൈനറിയോ, പിക്സലൊ ഏതായാലും, കാരണം ഹദീസിൽ പൊതുവായിട്ടാണ് പറഞ്ഞത് , വരക്കുന്നത് മാത്രമാണ് നിരോധിച്ചത് എന്ന് പ്രത്യേകമായി പറഞ്ഞിട്ടില്ല), കൈകൊണ്ടായാലും (ശില്പം) വരച്ചതായാലും, അദ്ദേഹം صلى الله عليه وسلم അത് തികച്ചും നിഷിദ്ധമാക്കി. അപ്പോൾ റസൂൽ صلى الله عليه وسلم പറഞ്ഞതിൽ നിന്ന് ഒഴിവാക്കുകയും , ദൂതനെ صلى الله عليه وسلم തിരുത്താൻ ശ്രമിക്കുകയും ചെയ്യാൻ ആർക്കാണ് കഴിയുക ? 

പണ്ഡിതന്മാരിൽ നിന്നുള്ള മുഹഖിഖീങ്ങൾ, ആവശ്യകതയുടെ കാര്യത്തിൽ (നിഷിദ്ധമായവയെ) ഒഴിവാക്കിയിട്ടുണ്ട്. ഒരു വ്യക്തിക്ക് ഒരു ആവശ്യത്തിനായി ഒരു ചിത്രമെടുക്കൽ അനിവാര്യമാണെങ്കിൽ (പാസ്പോർട്ട്, വ്യക്തി രേഖ, ലൈസൻസ് , ക്രിമിനൽ കേസുകൾ, ആരോഗ്യപരമായ കാര്യങ്ങൾ, പോലത്തെ ആവശ്യങ്ങൾ ), ഈ അനിവാര്യത കാരണം അത് അനുവദനീയമാണ്.

ഇതിനുള്ള തെളിവ് 
അല്ലാഹു പറഞ്ഞു :

"നിങ്ങളുടെ മേല്‍ അവന്‍ നിഷിദ്ധമാക്കിയതു അവന്‍ നിങ്ങള്‍ക്കു വിശദീകരിച്ചുതന്നിട്ടുമുണ്ട്‌.  നിങ്ങള്‍ യാതൊന്നിനു നിര്‍ബന്ധിതരാക്കപ്പെട്ടുവോ അതൊഴികെ. [അതിനു വിരോധമില്ല താനും]".

{സൂറ അൽ-അൻആം:119}.

ക്യാമറ ഉപയോഗിച്ചോ, കൈകൊണ്ടോ ,ഏതെങ്കിലും വസ്തു ഉപയോഗിച്ചോ ഒരു ഹോബിയായോ ഒരു കലാരൂപമായോ ചിത്രമെടുക്കുന്നത് ഹറാമാണ്,  അനുവദനീയമല്ല, ആവശ്യമുണ്ടെങ്കിലല്ലാതെ. അത് ഒരു അത്യാവശ്യത്തിന് മാത്രമുള്ള ഇളവാണ്.

( ശൈഖ് സാലിഹ് അൽ-ഫൗസാൻ, ശൈഖിന്റെ പ്രഭാഷണ പരമ്പരയായ തഫ്സീർ സൂറത്തുൽ ഹുജുറാത്ത് മുതൽ സൂറത്ത് അന്നാസ് വരെ തിങ്കൾ 15 ശവ്വാൽ 1427 ഹിജ്റ ).

വിവാഹ രജിസ്ട്രേഷന് വരന്റെയും വധുവിന്റെയും ഒരു ചിത്രമേ ആവശ്യമുള്ളു. വിവാഹ ചടങ്ങിന്റെ ചിത്രം ആവശ്യമില്ല.

ആത്മാവില്ലാത്ത ചിത്രം ഉണ്ടാക്കാം.

ഇബ്നു അബ്ബാസ് رضي الله عنه പറഞ്ഞു:

وعن ابن عباس رضي الله عنهما قال‏:‏ سمعت رسول الله صلى الله عليه وسلم يقول‏:‏ ‏"‏كل مصور في النار يجعل له بكل صورة صورها نفس فيعذبه في جهنم‏"‏ قال ابن عباس‏:‏ فإن كنت لابد فاعلا، فاصنع الشجر وما لا ورح فيه‏"‏ ‏

അല്ലാഹുവിന്റെ ദൂതൻ صلى الله عليه وسلم പറയുന്നത് ഞാൻ കേട്ടു, "ഓരോ ചിത്രകാരനും നരകത്തിൽ പോകും, ​​അവൻ നിർമ്മിച്ച ഓരോ ചിത്രത്തിനും അവനെ നരകത്തിൽ ശിക്ഷിക്കാൻ ഒരാളെ നിയമിക്കും." ഇബ്നു അബ്ബാസ് പറഞ്ഞു:
" നിങ്ങൾ അത് ചെയ്യൽ (ചിത്രം ഉണ്ടാക്കൽ/ വരക്കൽ) അനിവാര്യമാണെങ്കിൽ, മരങ്ങളുടെയും അത് പോലുള്ള ആത്മാവില്ലാത്തതിന്റെയും ഉണ്ടാക്കുക ".

(ബുഖാരി/ മുസ്ലിം).

നിശ്ചല ചിത്രങ്ങൾ നിരുപാധികം നിഷിദ്ധമാണ് എന്നതിന് ഏകോപനമുണ്ട് .

എന്നാൽ പ്രബോധന , വിദ്യാഭ്യാസ കാര്യങ്ങൾക്ക് ചലിക്കുന്ന വിഡിയോ ചിത്രങ്ങളെ ഉപയോഗിക്കുന്നതിനെ കുറിച്ച് പണ്ടിതന്മാർക്കിടയിൽ മൂന്ന് അഭിപ്രായങ്ങളുണ്ട് :

1. അത് അനുവദനീയമാണ്.
2. അത് നിഷിദ്ധമാണ് .
3.  നിഷിദ്ധമാണ്, എന്നാൽ നിർബന്ധ സാഹചര്യത്തിൽ, സമൂഹത്തിന് ഗുണം ചെയ്യുമെങ്കിൽ അനുവദനീയമാണ്.

ഇത് ഇജ്തിഹാദിയായ (ഗവേഷണ) വിഷയമായത് കൊണ്ട്, ഒരു കൂട്ടരുടെ അഭിപ്രായം മറ്റു കൂട്ടരുടെ മേൽ അടിച്ചേൽപ്പിക്കാനോ നിർബന്ധിക്കാനൊ പാടില്ല. 

ഇവിടെ ശരിയായ അഭിപ്രായം ഹറാം, എന്നാൽ നിർബന്ധ സാഹചര്യത്തിൽ അനുവദനീയമാണ് എന്നതാണ്. 

ഷെയ്ഖ്, 'അല്ലാമ റബീ' ഇബ്നു ഹദീ, ലൈവ് വീഡിയോ പോലും അനുവദിക്കുന്നില്ല. ചിത്രങ്ങൾ നിർമ്മിക്കുന്നവർക്കുള്ള ശിക്ഷയുടെ തീവ്രതയുമായി ബന്ധപ്പെട്ടതിനാൽ,  ഇവയാണ് ഏറ്റവും സുരക്ഷിതമായ അഭിപ്രായങ്ങൾ. എന്നാൽ ഗവേഷണം ശരിയായവർക്ക് രണ്ട് പ്രതിഫലവും, തെറ്റിയവർക്ക് ഒരു പ്രതിഫലമുണ്ട് എന്ന് ഹദീസ് പഠിപ്പിക്കുന്നു.

ചിലർ ചോദിച്ചേക്കാം:

ഗുണത്തിന് വേണ്ടി പ്രബോധന  കാര്യങ്ങൾക്ക് ചലിക്കുന്ന വിഡിയോ ചിത്രങ്ങളെ ഉപയോഗിക്കാമെങ്കിൽ എന്ത് കൊണ്ട് പ്രബോധനത്തിന് സംഗീതം ആയിക്കൂടാ?

പണ്ഡിതന്മാർ പറയുന്നു:

സംഗീതം നിഷിദ്ധമാണ് എന്നതിൽ ഐക്യമുണ്ട്. എന്നാൽ ചലിക്കുന്ന വിഡിയോ ചിത്രങ്ങളെ കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ട് എന്ന് പറഞ്ഞല്ലൊ. അത് കൊണ്ട് അഭിപ്രായ വ്യത്യാസമുള്ള ഒരു വിഷയത്തിൽ , അനുവദനീയമായത്, അഭിപ്രായ വിത്യാസത്തിനിടയില്ലാത്ത വിധം നിഷിദ്ധമായതായ സംഗീതത്തെ (വ്യഭിചാരം മറ്റൊരു ഉദാഹരണം) അനുവദിക്കാൻ ന്യായീകരിക്കുന്നത് ഇസ്ലാമിക തത്വങ്ങൾക്ക് എതിരാണ്.

പണ്ഡിതന്മാർ പറയുന്നു:

വിവാഹ സദസ്സിൽ ഫോട്ടോ ഉണ്ടാകും എന്നറിഞ്ഞാൽ  , തലേദിവസം ഉത്തരവാദിത്തപ്പെട്ടവരോട്  ഫോട്ടോ എടുക്കുന്നതിൽ നിന്ന് ഒഴിവാക്കിത്തരാൻ ആവശ്യപ്പെടുക. 

ഇനി വിവാഹ ദിവസം ആരെങ്കിലും ഫോട്ടോ എടുത്താൽ, നാം അവിടെ ഒരു രംഗവും, ബഹളവും ഉണ്ടാക്കരുത്. ഇത് പോലുള്ള സാഹചര്യത്തിൽ നാം ഫോട്ടോയിൽ പെട്ടു പോകുന്നത്, നമ്മുടെ നിയന്ത്രണത്തിൽ അല്ലാത്തത് കൊണ്ട് നാം കുറ്റക്കാരല്ല إن شاء الله.

ആത്മാവുള്ള ചിത്രം വിദ്യാഭ്യാസത്തിനൊ, പരസ്യത്തിനോ, മറ്റൊ ഉപയോഗിക്കുന്നുണ്ടെങ്കിൽ തല നീക്കം ചെയ്യണം.

അല്ലാഹുവിന്റെ ദൂതൻ صلى الله عليه وسلم പറഞ്ഞതായി ഇബ്‌നു അബ്ബാസ് رضي الله عنه പറഞ്ഞു:

عَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا قَالَ: "الصُّورَةُ الرَّأْسُ، فَإِذَا قُطِعَ الرَّأْسُ فَلَيْسَ بِصُورَةٍ ".

 “ചിത്രം എന്നാൽ അത് തലയാണ്, അതിനാൽ തല നീക്കം ചെയ്താൽ അത് ഒരു ചിത്രമല്ല .”

(അൽ-ഇസ്മാഇലി തന്റെ മുജാമിൽ, അൽ-ബൈഹഖി -14580).

{ ചിത്രം ഉണ്ടാക്കുന്നവർക്ക്, (ആധുനിക കാമറ, മൊബൈൽ ഫോൺ ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നവരും ഇതിൽ ഉൾപ്പെടും എന്ന് വ്യക്തമാക്കിയല്ലൊ) കഠിനമായ ശിക്ഷയുടെ താക്കീതാണ് അല്ലാഹു നൽകുന്നത്. അത് കൊണ്ട് ഇതിനെ നിസ്സാരമായി കാണരുത് }.

താഴെ കാണുന്ന ലിങ്കും വായിക്കുക

إن شاء الله

ചിത്രമെടുക്കൽ വിഷയത്തിൽ ഷെയ്ഖ് ഇബ്നു ഉസൈമീൻ رحمه الله യുടെ അഭിപ്രായത്തിന്റെ  പുനഃപ്രസ്താവന.



പരിഭാഷപ്പെടുത്തിയത്:

ഡോ. കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.