അറഫ നോമ്പിലും ബലിപെരുന്നാളിലും ഐക്യത്തിന്റെ രീതി ശാസ്ത്രം (മൻഹജ്)

അറഫ നോമ്പിലും ബലിപെരുന്നാളിലും ഐക്യത്തിന്റെ രീതി ശാസ്ത്രം (മൻഹജ്).

മക്കയിൽ ദുൽ ഹജ്ജ് 9 താം ദിവസമാകുമ്പോഴാണൊ നോമ്പ് നോൽക്കേണ്ടത് ?, ഒട്ടക സംഘത്തിന്റെ ഹദീസ്, അറഫ നോമ്പ് ശനിയാഴ്ച വന്നാൽ, ആഗോള  പ്രാദേശിക തർക്കത്തിന്റെ പരിഹാരം, ഗോള ശാസ്ത്ര ഒരു ദിവസം ഒരു തിയ്യതി ഐക്യ കണക്ക് ഇസ്ലാമികമല്ല , പിന്നെ,  കേരളത്തിലെ ആഗോള വാദക്കാർക്കൊരുപദേശം, നസീഹത്ത് , ഈ ലേഖനത്തിൽ  ചേർത്തിയിട്ടുണ്ട്.

ആയിഷ رضي الله عنها അറഫ ദിനത്തിലെ (ദുൽ ഹജ്ജ് 9 ലെ)
നോമ്പുമായി
ബന്ധപ്പെട്ടു പറഞ്ഞു:

عن مسروق قال:دخلت على عائشة يوم عرفة ,فقالت:اسقوا مسروقا سويقا ,واكثروا حلواه.قال:فقلت: اني لم يمنعني ان اصوم اليوم الا اني خفت ان يكون يوم النحر ,فقالت عائشة:النحر يوم ينحر الناس والفطر يوم يفطر الناس

മസ്റൂഖ് رضي الله عنه പറഞ്ഞു: അറഫാദിനത്തിൽ ഞാൻ ആയിശ
رضي الله عنها
യുടെ അടുക്കൽ പ്രവേശിച്ചു.  അപ്പോൾ അവർ പറഞ്ഞു:    "മസ്റൂഖിന് കുറച്ചു പായസം കൊടുക്കുക.  മധുരം അല്പം കൂടുതൽ ആയിക്കോട്ടെ."
മസ്റൂഖ് رضي الله عنه പറഞ്ഞു:  " ഇന്ന് നോമ്പ് എടുക്കുന്നതിൽ നിന്ന് എന്നെ തടഞ്ഞത് മറ്റൊന്നുമല്ല, അത് ഇന്ന് ബലി ദിവസം (പെരുന്നാൾ) ആയേക്കാം എന്ന് ഞാൻ ഭയപ്പെട്ടത് കൊണ്ടാണ് ".

അപ്പോൾ ആയിശ  رضي الله عنها  പറഞ്ഞു:
" ബലി ദിനം ജനങ്ങൾ (മുസ്ലിങ്ങൾ) ബലിയറുക്കുമ്പോഴാണ്. നോമ്പ് അവസാനിക്കുന്നതും ജനങ്ങൾ (മുസ്ലിങ്ങൾ നോമ്പ്) അവസാനിപ്പിക്കുമ്പോഴാണ്. "

ആയിഷ رضي الله عنها പറഞ്ഞ അസറിന്റെ (ഉദ്ധരണിയുടെ) പൂർണ രൂപത്തിൽ,
നബി صلى الله عليه وسلم പറഞ്ഞതായി ഉദ്ധരിക്കുന്നത് കാണാം :

" الصوم يوم تصومون، والفطر يوم تفطرون، والأضحى يوم تضحون "

" നോമ്പ് നിങ്ങൾ നോമ്പ് നോക്കുന്ന ദിവസമാണ്, നോമ്പ് മുറിക്കുന്നത് (പെരുന്നാൾ) നിങ്ങൾ നോമ്പ് മുറിക്കുന്ന ദിവസമാണ് (പെരുന്നാൾ), ബലി നിങ്ങൾ ബലി അറുക്കുന്ന ദിവസമാണ് ".

തിർമിദീ رحمه الله ഈ ഹദിസിന്റെ ഉദ്ദേശത്തെ കുറിച്ച് ഇപ്രകാരം പറഞ്ഞു:

قال الترمذي عقب الحديث: " وفسر بعض أهل العلم هذا الحديث، فقال: إنما معنى هذا الصوم والفطر مع الجماعة وعظم الناس ".

ഹദീസിന്റെ തഫ്സീറിൽ
وعظم الناس കൊണ്ട് ഉദ്ദേശിക്കുന്നത് മഹാബഹുഭൂരിപക്ഷം ജനങ്ങൾ എന്നാണ്.

ഹദീസിന്റെ തഫ്സീറിൽ الجماعة കൊണ്ട് ഉദ്ദേശിക്കുന്നത് മുസ്ലിം ഭരണാധികാരിയുള്ള നാട്ടിൽ ഭരണാധികാരിയെ അനുസരിക്കണം എന്നാണ്. അവിടെ ഭരണാധികാരിയുടെ തീരുമാനവുമായി ഭിന്നിക്കരുത്. പക്ഷേ അമുസ്ലിം നാടുകളിൽ താമസിക്കുന്ന മുസ്‌ലിംകൾ, മുസ്ലിം നാടുകളിലെ ഭരണാധികാരിയുമായി ബൈഅത്ത് അഥവ പ്രതിജ്ഞ ചെയ്തിട്ടില്ല. അത് കൊണ്ട് നമുക്ക് ഇത് ബാധകമല്ല. മാസപ്പിറവിയിൽ മാത്രം മുസ്ലിം ഭരണാധികാരിയെ അനുസരിക്കണം എന്ന ഒരു നിയമം ഇസ്ലാമിൽ ഇല്ല. 

ശൈഖ് ബിൻ ബാസ് رحمه الله റമദാൻ നോമ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ ഈ ഹദിസിന്റെ ഉദ്ദേശത്തെ കുറിച്ച് ഇപ്രകാരം പറഞ്ഞു:

" الصوم يوم تصومون، والفطر يوم تفطرون، والأضحى يوم تضحون وفي لفظ:  الفطر يوم يفطر الناس، والأضحى يوم يضحي الناس وكلها أحاديث صحيحة. فإذا صام المسلمون الذين أنت بينهم صمت معهم ، وإذا أفطروا أفطرت معهم والحمد لله على تيسيره وتسهيله، والسر في ذلك والله أعلم كراهة الشريعة للاختلاف، وترغيبها في الاتفاق والائتلاف. جعلني الله وإياكم من أهلها ومنَّ الله على المسلمين جميعًا بالتمسك بها وتحكيمها والتحاكم إليها إنه سميع قريب "

(മജ്മൂഅൽ ഫതാവാ ഇബ്നു ബാസ് വാല്യം: 15; പേജ് 82)

തിർമിദീ , ശൈഖ് ബിൻ ബാസ് رحمهما الله ഈ ഹദീസിന്റെ ഉദ്ദേശത്തെ കുറിച്ച് പറഞ്ഞത് ചുരുക്കത്തിൽ:

" നോമ്പ് നിങ്ങൾ എല്ലാവരും (നിങ്ങളുടെ നാട്ടിലെ ചുറ്റുമുള്ള മഹാബഹുഭൂരിപക്ഷം മുസ്ലിങ്ങൾ) നോമ്പെടുക്കുന്ന ദിവസമാണ്, അൽ-ഫിത്ർ (പെരുന്നാൾ) നിങ്ങൾ എല്ലാവരും (നിങ്ങളുടെ നാട്ടിലെ ചുറ്റുമുള്ള മഹാബഹുഭൂരിപക്ഷം മുസ്ലിങ്ങൾ )നോമ്പ് മുറിക്കുന്ന ദിവസമാണ്, അൽ-അദ്ഹ നിങ്ങൾ എല്ലാവരും (നിങ്ങളുടെ നാട്ടിലെ ചുറ്റുമുള്ള മഹാബഹുഭൂരിപക്ഷം
മുസ്ലിങ്ങൾ) ബലിയർപ്പിക്കുന്ന ദിവസമാണ്. ശരീഅത്ത്  ഭിന്നതയെയും അനൈക്യത്തെയും വെറുക്കുന്നു . ഐക്യത്തെയും , യോജിപ്പിനെയും അത് പ്രോത്സാഹിപ്പിക്കുന്നു"



أخرجه الترمذي (2 / 37 - تحفة) عن إسحاق بن جعفر بن محمد قال: حدثني عبد الله بن جعفر عن عثمان بن محمد عن أبي هريرة أن النبي صلى الله عليه وسلم قال: فذكره. وقال الترمذي : " هذا حديث غريب حسن ".



ഒരുമിച്ച് നിർവഹിക്കേണ്ട ആരാധന കർമങ്ങളുടെ ഉസൂൽ (തത്വം).

ആഗോള വാദം എന്ന ഒരു അഭിപ്രായം കർമ ശാസ്ത്ര ഗ്രന്ഥങ്ങളിൽ ഉണ്ട്. അത് ശരിയാണെന്ന് തോന്നുന്നുവെങ്കിൽ തന്നെ ഒരുമിച്ച് നിർവ്വഹിക്കേണ്ട ആരാധനയിൽ
( العبادة الجماعية),
നമുക്ക് ശരിയെന്ന് തോന്നുന്ന അഭിപ്രാത്തിൽ , സമൂഹത്തിന്റെ അഭിപ്രായം നമുക്ക് എതിരാണെങ്കിലും , നാം സമൂഹത്തിന്റെ കൂടെ തന്നെ അവരുടെ അഭിപ്രായം അനുസരിച്ച് കർമം ചെയ്യണം, അവിടെ
ഭിന്നിപ്പുണ്ടാക്കാൻ പാടില്ല. കാരണം , അവിടെ ഭിന്നിപ്പ് ഉണ്ടാക്കുന്നതിനെ കുറിച്ച് ഇബ്നു മസ്ഊദ്  رضي الله عنه പറഞ്ഞു:

"قال ابن مسعود رضي الله عنه: " الخلاف شر"

" ഭിന്നത തിന്മയാണ് ."
(അത് കൊണ്ട് ഒരുമിച്ച് നിർവ്വഹിക്കേണ്ട ആരാധനയിൽ ഭിന്നത പാടില്ല ).

أخرجه أبوداود(1962)،والبيهقي(5641).

ഇത് നിസ്കാരത്തിന്റെ വിഷയത്തിലാണ് ഇബ്നു മസ്ഊദ് رضي الله عنه പറഞ്ഞത് എങ്കിലും ഇത് ഒരു പൊതുവായ പ്രസ്താവനയാണ്.

അതേ പോലെ നിസ്‌കാരത്തിന്റെ വിഷയത്തിൽ നബി صلى الله عليه وسلم പറഞ്ഞ മൂന്ന് ഹദീസുകളാണ് , ഇമാമിനെ പിൻപറ്റണം, ഇമാമുമായി ഭിന്നിക്കരുത്, ഇമാമിന് തെറ്റ് പറ്റിയാൽ മഅ്മൂമിന് പ്രതിഫലം, പാപം ഇമാമിനായിരിക്കും.

ഈ ഹദീസുകളുടെ അടിസ്ഥാനത്തിൽ നിരവധി പണ്ടിതന്മാർ പറഞ്ഞു നാം ഫജ്റിന് ഖുനൂത്ത് ഓതുന്ന മസ്ജിദിൽ എത്തിപ്പെട്ടാൽ അവിടെ ഖുനൂത്ത് ഓതണം എന്ന്. തെളിവുകൾ താഴെ:

ഷെയ്ഖ് റബീഅ് حفظه الله 

إذا صلى الإمام وقنت فاقنت معه

https://rabee.net/alfatawi/%d9%87%d9%84-%d9%8a%d9%8f%d8%b5%d9%84%d9%89-%d8%ae%d9%84%d9%81-%d8%a5%d9%85%d8%a7%d9%85-%d9%85%d8%b3%d8%ac%d8%af-%d9%8a%d9%82%d9%86%d8%aa-%d9%81%d9%8a-%d8%a7%d9%84%d9%81%d8%ac%d8%b1-%d9%88%d9%8a%d8%af/

 رحمه الله ഷെയ്ഖ് ഉസൈമീൻ 

إذا صلى خلف إمامٍ يقنت فلا ينفرد عنه بل يتابعه ويؤمن على دعائه

https://binothaimeen.net/content/13102

 رحمه الله ഷെയ്ഖ് ബിൻ ബാസ് 

وإذا صليت مع أناس يقنتون؛ فلا حرج؛

https://binbaz.org.sa/fatwas/10393/%D9%82%D9%86%D9%88%D8%AA-%D8%A7%D9%84%D9%81%D8%AC%D8%B1-%D9%88%D8%AD%D9%83%D9%85-%D8%A7%D9%84%D8%B5%D9%84%D8%A7%D8%A9-%D8%AE%D9%84%D9%81-%D8%A7%D9%84%D8%A7%D9%89%D9%85%D8%A9-%D8%A7%D9%84%D8%B0%D9%8A%D9%86-%D9%8A%D9%82%D9%86%D8%AA%D9%88%D9%86


ഇവിടെ നിസ്‌കാരത്തിൽ ഐക്യം, ബിദ്അത്തിനോടും, ബിദ്അത്തുകാരോടുമാണ് എന്ന് അറിയുക.

ഇനി നോമ്പിന്റെയും, പെരുന്നാളിന്റെയും വിഷയത്തിലും ഇങ്ങനെ പ്രത്യേകമായും പറഞ്ഞിട്ടുണ്ട്, കാരണം ഇവയും ഒരുമിച്ച് നിർവ്വഹിക്കേണ്ട ആരാധനാകർമങ്ങൾ ആണല്ലോ.

ശൈഖ് അബ്ദുൽ അസീസ് അബ്ദുല്ല ആലു ശൈഖ് പറഞ്ഞത് നോക്കുക :

السؤال: 
ما المقصود بقوله صلى الله عليه وسلم: "الصَّوْمُ يَوْمَ تَصُومُونَ وَالْفِطْرُ يَوْمَ تُفْطِرُونَ وَالأَضْحَى يَوْمَ تُضَحُّونَ"؟

الإجابة: 
واضح معناه لا تنفرد بالصوم دون الناس، لو رأيت الهلال رمضان ورد الناس قولك ولم يصدقوك فلا تعتمد في قولك، لأن الهلال عما استهله الناس فالصوم يوم يصوم الناس، ولو رأيت هلال شوال لا تفطر كن تبع الناس واترك رأيك. ;

https://mufti.af.org.sa/ar/content/%D8%A7%D9%84%D8%B5%D9%91%D9%8E%D9%88%D9%92%D9%85%D9%8F-%D9%8A%D9%8E%D9%88%D9%92%D9%85%D9%8E-%D8%AA%D9%8E%D8%B5%D9%8F%D9%88%D9%85%D9%8F%D9%88%D9%86%D9%8E

ഇതിൽ നിന്നും മനസ്സിലാകുന്നത്  : ഒരാൾ ഹിലാൽ കണ്ടത് ഖാദി സ്വീകരിച്ചില്ല , അപ്പോൾ , ഞാൻ കണ്ടല്ലോ ( എന്റെ ഭാഗത്താണല്ലോ ശരി/ സത്യം  ) എന്ന് പറഞ്ഞ് അമൽ ചെയ്യരുത്, മറിച്ച് ഖാദി നിശ്ചയിച്ച പ്രകാരം സമൂഹത്തിന്റെ കൂടെ നിൽക്കണം. കാരണം  , ഹദീസിൽ നബി صلى الله عليه وسلم പറഞ്ഞത് നമ്മുടെ നാട്ടിലെ ചുറ്റുമുള്ള മഹാഭൂരിപക്ഷം മുസ്ലിങ്ങളുടെ കൂടെ നിൽക്കാനാണ്.

പക്ഷേ, നമുക്കിടയിൽ സംഭവിക്കുന്നതെന്താണ്? ഹിലാൽ കണ്ടത് ഖാദി അംഗീകരിച്ചില്ല എന്ന് പറഞ്ഞ് നാട്ടിൽ വ്യാപകമായി കുഴപ്പമുണ്ടാക്കുന്നു. ഇത് പാടില്ല.

ഇനി ഖാദി ശിർക്ക് ചെയ്യുന്ന വ്യക്തിയാണെങ്കിൽ പോലും  സമൂഹം നോമ്പിലേക്കും പെരുന്നാളിലേക്കും പ്രവേശിച്ചാൽ, ഹദിസിൽ കൽപ്പിച്ച പോലെ, നാമും പ്രവേശിക്കണം എന്നാണ് ശൈഖ് ഇബ്‌നു ബാസ് رحمه الله പറഞ്ഞത് :

أن يقال إن شرط قبول الشهادة في هذا وغيره أن يكون الشاهد مسلمًا عدلاً، فإذا كان القاضي صاحب توحيد وسنة ويهتم بالشهادة ويعتني بالشهود ولا يقبل إلا العدول وجب اعتماد ما يرد منه، أما إذا كان بخلاف ذلك فليس على إثباته عمل، وإنما يعتمد في مثل هذا على قول النبي صلى الله عليه وسلم:  الصوم يوم تصومون، والفطر يوم تفطرون، والأضحى يوم تضحون وفي لفظ:  الفطر يوم يفطر الناس، والأضحى يوم يضحي الناس وكلها أحاديث صحيحة. فإذا صام المسلمون الذين أنت بينهم صمت معهم ، وإذا أفطروا أفطرت معهم* والحمد لله على تيسيره وتسهيله، والسر في ذلك والله أعلم كراهة الشريعة للاختلاف، وترغيبها في الاتفاق والائتلاف. جعلني الله وإياكم من أهلها ومنَّ الله على المسلمين جميعًا بالتمسك بها وتحكيمها والتحاكم إليها إنه سميع قريب.

(മജ്മൂഅൽ ഫതാവാ ഇബ്നു ബാസ് വാല്യം: 15; പേജ് 82).

അറഫ നോമ്പ്  സഹാബികൾ    മനസ്സിലാക്കിയത് رضي الله عنهم 

സ്വഹാബത്തിനെ رضي الله عنهم പിൻപറ്റണം, പിൻപറ്റിയാൽ സ്വർഗ്ഗം (9:100), ഇല്ലെങ്കിൽ നരകം (4:115), അവർക്ക് ഖുർആന്റെ വിശദീകരണം പഠിപ്പിച്ചു കൊടുത്തു (16:44), തൗറാത്തിലും ഇഞ്ചീലിലും അവരെ പരാമർശിച്ചിട്ടുണ്ട് (ഫത്ഹ് അവസാന ആയത്ത്) ഇങ്ങനെ നിരവധി സഹാബികളെ അങ്ങേയറ്റം പ്രശംസിക്കുകയും അവരെ കൊണ്ട് അല്ലാഹു ത്രിപ്തിപ്പെട്ടു (9:100)
എന്ന് പറയുന്ന ആയത്തുകൾ ഖുർആനിൽ ഉണ്ട്. 


ആഗോള വാദവും പ്രാദേശിക വാദവും പണ്ടിതന്മാർക്കിടയിൽ തർക്കവിഷയമാണ്. എന്നാൽ നബി صلى الله عليه وسلم യുടെയും സഹാബികളുടെയും رضي الله عنهم രീതി എന്തായിരുന്നു?


റമദാനുമായി ബന്ധപ്പെട്ട് പ്രാദേശിക വാദ പണ്ടിതന്മാർ പറഞ്ഞതാണ് നബി صلى الله عليه وسلم യുടെ കാലത്തൊ, ഖുലഫാഉ റാഷിദീങ്ങളുടെ  കാലത്തൊ ഭരണാധികാരിയായ ഒരു സഹാബിയുടെയും കാലത്തൊ വിദൂര പ്രദേശങ്ങളിലേക്ക് മാസപ്പിറവിയുടെ വിവരം അറിയിക്കാൻ ഉദ്യോഗസ്ഥരെ അയക്കുന്ന രീതി ഉണ്ടായിട്ടില്ല എന്ന വസ്തുത. വിവരം കിട്ടാത്തവർ ഖളാ വീട്ടണം എന്നതിനും ഒരു തെളിവും ഇല്ല. വിദൂര മുസ്‌ലിംകൾക്ക് ബാധകമായിരുന്നെങ്കിൽ അങ്ങനെ ചെയ്യണമായിരുന്നല്ലൊ. കാരണം ആഗോള വാദ പ്രകാരം എല്ലാ മുസ്‌ലിംകൾക്കും നിർബന്ധമായത് കൊണ്ട് ഉദ്യോഗസ്ഥരെ നിർബന്ധമായും അയക്കണം,വിവരം കിട്ടാത്തവർ നിർബന്ധമായും ഖളാ വീട്ടണം.

മക്കയിൽ ദുൽ ഹജ്ജ് 9 താം ദിവസമാണ് മുഴുവൻ മുസ്ലിംകളും നോമ്പ് നോക്കേണ്ടത് എന്ന് പറഞ്ഞാൽ സുപ്രധാനമായ ഈ ആരാധനയുടെ നിയമം സഹാബികളിൽ ഒരാൾക്കും അറിവുണ്ടായില്ല എന്ന് വരും. കാരണം സഹാബികളുടെ
رضي الله عنهم
കാലത്ത് അവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊയപ്പോൾ , അതാത് സ്ഥലത്തെ പ്രാദേശിക ദുൽ ഹജ്ജ് 9നാണ് നോമ്പ് നോറ്റത്. കാരണം അവർക്ക് അന്ന് മക്കയിൽ ദുൽ ഹജ്ജ് 9 താം ദിവസം എപ്പോൾ എന്ന് അറിയാനുള്ള ഒരു മാർഗവുമുണ്ടായിരുന്നില്ല ,
അതേ സമയം, അത്ര വിദൂരമല്ലാത്തവർക്ക് , ഉദാഹരണത്തിന്, മദീനയിൽ ഉള്ളവർക്ക്, മക്കയിൽ ദുൽ ഹജ്ജ് 1 അറിഞ്ഞാൽ 9 വരെ സമയം ഉണ്ട് അറഫ ദിനം എപ്പോൾ എന്ന് കണ്ട് പിടിക്കാൻ . അങ്ങനെ അറഫയിൽ   ദുൽ ഹജ്ജ് 9 താം ദിവസം തന്നെ നോമ്പ് നോക്കാം. മക്കയിൽ നിന്ന് ദുൽ ഹജ്ജ് 1 ന് കുതിരയുടെ മേൽ പുറപ്പെട്ടാൽ, 9 ന് മുമ്പ് മദീനയിൽ എത്താം إن شاء الله. പക്ഷെ അങ്ങനെ കണ്ടുപിടിക്കണം,  അറിയാനുള്ള മാർഗങ്ങൾ തേടണം , അങ്ങനെ കണ്ടുപിടിച്ചിട്ടുണ്ട്,
എന്ന് പറയുന്ന ഒരു ഹദീസോ, അസറോ ഇല്ല . മക്കയിൽ നിന്ന് സാധാരണയായി പുറപ്പെട്ടിരുന്നവരിൽ നിന്ന് പോലും മക്കയിൽ ദുൽ ഹജ്ജ് 1 ന്റെ വിവരം മദീനക്കാർക്ക് നൽകുന്ന ഒരു റിപ്പോർട്ടും ഇല്ല.

ഒട്ടക സംഘത്തിന്റെയും, അഅ്റാബികളുടെയും മാസപ്പിറവി ദർശനം സ്വീകരിച്ച റിപ്പോർട്ടുകളുണ്ടല്ലൊ.

സഹാബികളുടെ കാലത്ത് പല കാര്യങ്ങൾക്കായി ഉദ്ധ്യോഗസ്ഥരെ അയച്ചിട്ടുണ്ട്. സക്കാത്ത് പിരിക്കാൻ, ജിസ്യ പിരിക്കാൻ, കത്തുകൾ അയക്കാൻ, എന്നാൽ നോമ്പിന്റെ കാര്യത്തിൽ അത് ഉണ്ടായിട്ടില്ല.

ചിലർ പറയുന്നു, അറഫ നോമ്പ് ഹാജിമാരോടുള്ള ഐക്യദാർഢ്യമാണെന്ന്. എന്നാൽ അങ്ങനെ ഒരു ഹദീസിലും വന്നിട്ടില്ല. സഹാബികളും رضي الله عنهم അങ്ങനെ മനസ്സിലാക്കിയിട്ടില്ല എന്നും വ്യക്തമായല്ലോ


അത് കൊണ്ട് തന്നെ അറഫ നോമ്പിന്റെ ഹദീസുകളിൽ നിന്നും മക്കയിൽ ദുൽ ഹജ്ജ് 9 താം ദിവസം ആണ്
നോമ്പ് എന്ന് സഹാബികൾ رضي الله عنهم മനസ്സിലാക്കിയിട്ടില്ല .


നബി صلى الله عليه وسلم മക്കയിൽ നിന്ന് മദീനയിലേക്ക് ഒട്ടകപ്പുറത്ത് ഹിജ്റ പോയപ്പോൾ ചില സ്ഥലങ്ങളിൽ താമസിച്ചത് ഒഴിവാക്കിയാൽ ഒരാഴ്ച കൊണ്ട് മദീനയിൽ എത്താമായിരുന്നു എന്ന് ചരിത്ര ഗ്രന്ഥങ്ങളിൽ കാണാം.

നബി صلى الله عليه وسلم  ഒട്ടകപ്പുറത്ത് ഹജ്ജിന് പുറപ്പെട്ടപ്പോൾ മദീനയിൽ നിന്ന് മക്കയിലേക്ക് എട്ട് ദിവസം കൊണ്ട് എത്തിയതായും ചരിത്ര ഗ്രന്ഥങ്ങളിൽ കാണാം.

എട്ട് ദിവസം അദ്ദേഹം صلى الله عليه وسلم വഴിയിൽ ചെലവഴിച്ചു, അത് ശരാശരി കാലയളവായിരുന്നു.

(അർ റഹീഖുൽ മക്തൂം - ഇമാം മുബാറക് പൂരി رحمه الله )

അത് കൊണ്ട് ഒട്ടകപ്പുറത്ത് എട്ട് ദിവസമേ എടുക്കുമെങ്കിൽ കുതിരപ്പുറത്ത് അതിനെക്കാൾ കുറഞ്ഞ ദിവസങ്ങളെ എടുക്കുകയുള്ളു.

ഇന്ന് നമുക്ക് ഹാജിമാർ നിൽക്കുന്നതെപ്പോൾ എന്ന് അറിയാം എന്ന് പറയുന്നവർ മനസ്സിലാക്കുക. സബാഹത്തിനും അന്ന് അത് സാധ്യമായിരുന്നു. പക്ഷെ അവർ അത് ചെയ്തില്ല. കാരണം നബി صلى الله عليه وسلم അങ്ങനെ പഠിപ്പിച്ചിട്ടില്ല. മക്കയിൽ ദുൽ ഹജ്ജ് 9 താം ദിവസം തന്നെ നോമ്പ് നോക്കണം എന്നാണ് അറഫ നോമ്പിന്റെ ഹദീസുകൾ പഠിപ്പിക്കുന്നതെങ്കിൽ നിർബന്ധമായും മക്കയിൽ നിന്ന് മദീനയിലേക്ക് സഹാബികളുടെ കാലത്ത് മക്കയിൽ ദുൽ ഹജ്ജ് 1 എപ്പോൾ എന്ന റിപ്പോർട്ട് പോകണം. അന്ന് അങ്ങനെ റിപ്പോർട്ട് നൽകാൻ ഒരു പ്രയാസവും ഇല്ല.മുകളിൽ വ്യക്തിമാക്കിയല്ലൊ.മറ്റൊന്ന് ഈ അഭിപ്രായമുള്ളവർക്ക്  മക്കയിൽ പെരുന്നാൾ ആകുമ്പോൾ മദീനക്കാർ നോമ്പ് നോറ്റാൽ അത് ഹറാമുമാണ് . അത് കൊണ്ട് മക്കയിൽ ദുൽ ഹജ്ജ് 1 എപ്പോൾ എന്ന റിപ്പോർട്ട് എല്ലാ വർഷവും നിർബന്ധമായും പോകണം. പക്ഷെ അങ്ങനെ സംഭവിച്ചിട്ടില്ല, ഒരു ഹദീസോ അസറോ തെളിവായി ഇല്ല എന്നത് വ്യക്തമാക്കുന്നത് , അറഫ നോമ്പിന്റെ ഹദീസുകൾ പഠിപ്പിക്കുന്നത്,  മക്കയിൽ ദുൽ ഹജ്ജ് 9 താം ദിവസം എപ്പോഴാണൊ അന്ന് തന്നെ നോമ്പ് നോക്കണം എന്നല്ല എന്ന വസ്തുതയാണ്.
മാത്രമല്ല മക്കയിൽ ദുൽ ഹജ്ജ് 10 ന്, പെരുന്നാൾ ദിവസം, മദീനയിൽ നോമ്പ് ഹറാമാവില്ല, കാരണം മദീനയിൽ അന്ന് ദുൽ ഹജ്ജ് 9 നോമ്പ് ദിനമാണ്.

താഴെ കുറൈബിന്റെ ഹദീസ്:

حَدَّثَنَا مُوسَى بْنُ إِسْمَاعِيلَ، حَدَّثَنَا إِسْمَاعِيلُ، - يَعْنِي ابْنَ جَعْفَرٍ - أَخْبَرَنِي مُحَمَّدُ بْنُ أَبِي حَرْمَلَةَ، أَخْبَرَنِي كُرَيْبٌ، أَنَّ أُمَّ الْفَضْلِ ابْنَةَ الْحَارِثِ، بَعَثَتْهُ إِلَى مُعَاوِيَةَ بِالشَّامِ قَالَ فَقَدِمْتُ الشَّامَ فَقَضَيْتُ حَاجَتَهَا فَاسْتُهِلَّ رَمَضَانُ وَأَنَا بِالشَّامِ فَرَأَيْنَا الْهِلاَلَ لَيْلَةَ الْجُمُعَةِ ثُمَّ قَدِمْتُ الْمَدِينَةَ فِي آخِرِ الشَّهْرِ فَسَأَلَنِي ابْنُ عَبَّاسٍ ثُمَّ ذَكَرَ الْهِلاَلَ فَقَالَ مَتَى رَأَيْتُمُ الْهِلاَلَ قُلْتُ رَأَيْتُهُ لَيْلَةَ الْجُمُعَةِ ‏.‏ قَالَ أَنْتَ رَأَيْتَهُ قُلْتُ نَعَمْ وَرَآهُ النَّاسُ وَصَامُوا وَصَامَ مُعَاوِيَةُ ‏.‏ قَالَ لَكِنَّا رَأَيْنَاهُ لَيْلَةَ السَّبْتِ فَلاَ نَزَالُ نَصُومُهُ حَتَّى نُكْمِلَ الثَّلاَثِينَ أَوْ نَرَاهُ ‏.‏ فَقُلْتُ أَفَلاَ تَكْتَفِي بِرُؤْيَةِ مُعَاوِيَةَ وَصِيَامِهِ قَالَ لاَ هَكَذَا أَمَرَنَا رَسُولُ اللَّهِ صلى الله عليه وسلم ‏

സഹീഹുൽ മുസ്ലിമിൽ റിപ്പോർട്ട് ചെയ്ത കുറൈബിന്റെ ഹദീസിൽ റമദാൻ മാസപ്പിറവി ശാമിൽ കണ്ടത് വെള്ളിയാഴ്ചയാണ്. വിദൂര പ്രദേശമായ മദീനയിൽ കണ്ടത് ശനിയാഴ്ചയും. ഭരണാധികാരിയായ മുആവിയ, പിന്നെ കുറൈബ് رضي الله عنهما അടക്കം സാക്ഷ്യം വഹിച്ച ശാമിലെ മാസപ്പിറവി പോരെ എന്ന് കുറൈബ് , ഇബ്നു അബ്ബാസ് رضي الله عنهما യോട് ചോദിച്ചപ്പോൾ, ഇബ്നു അബ്ബാസ് رضي الله عنه പറഞ്ഞത്, പോര, മദീനയിൽ ശവ്വാൽ മാസപ്പിറവി കണ്ടാൽ പെരുന്നാൾ ആരംഭിക്കും അല്ലെങ്കിൽ മുപ്പത് പൂർത്തിയാക്കും എന്നാണ്, (അഥവ ശാമിലെ മാസപ്പിറവി പറ്റില്ല.), അപ്രകാരമാണ് നബി صلى الله عليه وسلم നമ്മോട് കൽപ്പിച്ചത്. 
ഇങ്ങനെയാണ് പ്രാദേശിക വാദികൾ ഈ ഹദീസിനെ വ്യാഖ്യാനിച്ചത്.
ഇവിടെ ഇബ്നു അബ്ബാസ് رضي الله عنه, നബി صلى الله عليه നമ്മോട് കൽപിച്ചു എന്നാണ് പറഞ്ഞത്. അഥവ ഇത് മുഴുവൻ സഹാബത്തിനോടുള്ള رضي الله عنهم കൽപനയാണ്.  

ശാമിൽ നിന്നും വന്ന കുറൈബിനന്ന് 30 നോമ്പ് പൂർത്തിയായി. മദീനയിൽ ഇബ്നു അബ്ബാസ് رضي الله عنه വിന് 29 ഉം. അപ്പോൾ ആഗോള വാദ പ്രകാരമായിരുന്നുവെങ്കിൽ ഇബ്നു അബ്ബാസ് رضي الله عنه പറയണമായിരുന്നു, 30 പൂർത്തിയായ വിവരം ലഭിച്ചത് കൊണ്ട് നാളെ മദീനയിൽ പെരുന്നാൾ ആണെന്ന്. പക്ഷേ അങ്ങനെ ഇബ്നു അബ്ബാസ് رضي الله عنه പറഞ്ഞിട്ടില്ല. അദ്ദേഹം പറഞ്ഞത്, മദീനയിൽ ശവ്വാൽ മാസപ്പിറവി കണ്ടാൽ പെരുന്നാൾ ആരംഭിക്കും അല്ലെങ്കിൽ മുപ്പത് പൂർത്തിയാക്കും എന്നാണ്, (അഥവ ശാമിലെ മാസപ്പിറവി പറ്റില്ല.), അപ്രകാരമാണ് നബി صلى الله عليه وسلم നമ്മോട് കൽപ്പിച്ചത്. 


പണ്ഡിതന്മാർ പറയുന്നത്, ശാമിലെ മാസപ്പിറവി , മദീനക്കാർക്ക് ബാധകമായിരുന്നെങ്കിൽ , മദീനക്കാർക്ക് ഒരു നോമ്പ് നഷ്ടപ്പെട്ടത് ഖളാ വീട്ടണം എന്ന് ഇബ്നു അബ്ബാസ് رضي الله عنه പറയുമായിരുന്നു. കാരണം മദീനയിൽ ശാമിനെക്കാൾ ഒരു ദിവസം വൈകിയാണ് നോമ്പ് ആരംഭിച്ചത്. അപ്പോൾ ഒരു നോമ്പ് നഷ്ടപ്പെട്ടു. മറ്റൊന്ന്, മുആവിയ رضي الله عنه വിദൂര മുസ്ലിം പ്രദേശങ്ങളിലേക്ക് മാസപ്പിറവിയുടെ വിവരം അറിയിക്കാൻ  ഉദ്യോഗസ്ഥരെ അയച്ചിട്ടില്ല . ഇത് മുകളിൽ അറഫ നോമ്പിന്റെ വിഷയത്തിലും വ്യക്തമാക്കിയല്ലൊ.  പണ്ടിതന്മാർ പറഞ്ഞത്, പ്രവാചകൻ صلى الله عليه وسلم യൊ ഖുലഫാഉ റാഷിദീങ്ങളൊ,  ഭരണാധികാരിയായ ഒരു സഹാബി പോലും മാസം കണ്ടാൽ  വിദൂര  പ്രദേശങ്ങളിലേക്ക് മാസപ്പിറവിയുടെ വിവരം അറിയിക്കാൻ ഉദ്യോഗസ്ഥരെ
അയക്കുന്ന രീതി ഉണ്ടായിട്ടില്ല. വിവരം ലഭിക്കാത്തവർക്ക് ആദ്യത്തെ നോമ്പ് ന്ഷ്ടപ്പെട്ടാൽ അത് ഖളാ വീട്ടണം എന്നതിനും ഒരു തെളിവും ഇല്ല.വിദൂര മുസ്‌ലിംകൾക്ക് ബാധകമായിരുന്നെങ്കിൽ അങ്ങനെ ചെയ്യണമായിരുന്നല്ലൊ. കാരണം ആഗോള വാദ പ്രകാരം എല്ലാ മുസ്‌ലിംകൾക്കും നിർബന്ധമായത് കൊണ്ട് ഉദ്യോഗസ്ഥരെ നിർബന്ധമായും അയക്കണം,വിവരം കിട്ടാത്തവർ നിർബന്ധമായും ഖളാ വീട്ടണം.

ആരെങ്കിലും ഇങ്ങോട്ട് വന്നു വിവരം അറിയിച്ചാൽ, അത് അടുത്ത പ്രദേശങ്ങളിൽ നിന്നാണെങ്കിൽ സ്വീകരിക്കും ( ഒരു ഉദാഹരണം, ഒട്ടക സംഘത്തിന്റെ ഹദീസാണ്, അത് താഴെ വിശദീകരിക്കും, മറ്റൊന്ന് ഉമർ رضي الله عنه ഹജ്ജ് മാസത്തിൽ മാസപ്പിറവി റിപ്പോർട്ടുകൾ സ്വീകരിച്ചത്)വിദൂര പ്രദേശങ്ങളിൽ നിന്നാണെങ്കിൽ സ്വീകരിക്കില്ല (കുറൈബിന്റെ ഹദീസ്). ഇതായിരുന്നു പ്രവാചകൻ صلى الله عليه وسلم യുടെയും, സഹാബികളുടെയും രീതി رضي الله عنهم.  

കുറൈബിന്റെ ഹദീസ് , ഹദീസ് അല്ല എന്ന് ചിലർ (പണ്ടിതന്മാർ അല്ല) ആരോപിക്കാറുണ്ട്. ഇബ്നു അബ്ബാസ് رضي الله عنه, നബി صلى الله عليه وسلم യിൽ നിന്ന് നേരിട്ട് കേട്ട കൽപനയാണ് പറയുന്നത് എന്നത് കൊണ്ട് ഇത് ഹദീസ് തന്നെയാണ്. അത് കൊണ്ട് തന്നെ പണ്ടിതന്മാർ കുറൈബിന്റെ ഹദീസ് എന്ന് തന്നെയാണ് പറയാറുള്ളത്. ഇനി ഇത് ഹദീസ് അല്ല എന്ന് സങ്കൽപ്പിച്ചാൽ തന്നെ ഇവിടെ സംസാരിക്കുന്നത് പ്രമുഖ സഹാബി പണ്ടിതനായ ഇബ്നു അബ്ബാസ് رضي الله عنه ആണ്. ഒരു തകരാറുമില്ലാത്ത  സഹീഹായ റിപ്പോർട്ടാണ്. തള്ളിക്കളയാൻ പറ്റില്ല.
 
ആഗോള വാദക്കാർ പറഞ്ഞു, സമയത്തിന് വിവരം കിട്ടാത്തത് കൊണ്ടാണ് ഇബ്നു അബ്ബാസ് رضي الله عنهما സ്വീകരിക്കാതിരുന്നതെന്നും, വൈകി വിവരം ലഭിച്ചാൽ നഷ്ടപ്പെട്ട നോമ്പ് ഖളാ വീട്ടേണ്ടതില്ലെന്നും. എന്നാൽ, റമദാൻ മാസത്തിൽ പ്രവേശിച്ചു കഴിഞ്ഞു എന്ന് പിന്നീട് അറിഞ്ഞാലും ഖളാ വീട്ടേണ്ടതില്ലെ? ഇന്ന് നമുക്ക് അറിയാം എത്രയോ പേർ വീടുകളിലും ഫ്ലാറ്റുകളിലും ഒറ്റയ്ക്ക് താമസിക്കുന്നു. 29 ന് അവർ ക്ഷീണത്താൽ ഉറങ്ങി പോവുകയും, നിയ്യത്തും കരുതിയില്ല, അടുത്ത ദിവസം ഫജ്റിന് ശേഷം ഉണർന്നപ്പോൾ ആണ്  നോമ്പാണ് എന്ന് അറിഞ്ഞാൽ ആ  നഷ്ടപ്പെട്ട നോമ്പ് ഖളാ വീട്ടണമല്ലൊ. ഇവിടെ വിവരം അറിയുന്നത് അടുത്ത ദിവസമാണൊ, അല്ലെങ്കിൽ കുറേ ദിവസം വൈകിയാണൊ എന്ന വിത്യാസമോന്നും നബി صلى الله عليه وسلم പഠിപ്പിച്ചിട്ടില്ല. റമദാൻ മാസത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ ഒരു നോമ്പ് നഷ്ടപ്പെട്ടാൽ അത് ഖളാ വീട്ടണം എന്നാണ് നബി صلى الله عليه وسلم പഠിപ്പിച്ചത്. മാത്രമല്ല, ഇബ്നു അബ്ബാസ് رضي الله عنهما വിവരം സമയത്തിന് കിട്ടാത്തത് കൊണ്ടാണ് ശാമിലെ മാസപ്പിറവി സ്വീകരിക്കാതിരുന്നത് എന്ന് പറഞ്ഞിട്ടില്ല.

ഇബ്നു അബ്ബാസ് رضي الله عنهما നോമ്പ്
 ഖളാ വീട്ടാൻ പറഞ്ഞിട്ടില്ല എന്നത് പ്രാദേശിക വാദത്തിനാണ് പിൻബലം നൽകുന്നത്. കാരണം പ്രാദേശിക വാദ പ്രകാരം ആ പ്രദേശം നോമ്പിലേക്ക്
പ്രവേശിച്ചാലേ നോമ്പ് 
നിർബന്ധമാവുകള്ളു. അത് കൊണ്ട് മറ്റു പ്രദേശങ്ങളുടെ വിവരം വൈകി അറിഞ്ഞാൽ ഖളാ വീട്ടേണ്ടതില്ല. എന്നാൽ ആഗോള വാദ പ്രകാരം, എല്ലാ മുസ്‌ലിംകൾക്കും നിർബന്ധമായത് കൊണ്ട്, റമദാനിൽ പ്രവേശിച്ചത് കൊണ്ട്, വൈകി അറിഞ്ഞാലും ഖളാ വീട്ടണം.

പ്രാദേശിക വാദത്തിന് പിൻബലം നൽകുന്ന മറ്റൊരു കാര്യം, ഇബ്നു അബ്ബാസ് رضي الله عنه വിന് ശാമിൽ മുപ്പത് ദിവസം പൂർത്തിയായി എന്ന് അറിഞ്ഞിട്ടും മദീനയിൽ അടുത്ത ദിവസം പെരുന്നാൾ ആണെന്ന് പ്രഖ്യാപിച്ചില്ല.

ചിലർ പറയുന്നു ഇബ്നു അബ്ബാസ് 
رضي الله عنهما അപ്രകാരമാണ് നബി صلى الله عليه وسلم കൽപിച്ചത്, എന്ന് പറഞ്ഞത് കൊണ്ട്, നബി صلى الله عليه وسلم മാസപ്പിറവിയുമായി ബന്ധപ്പെട്ട് കൽപ്പിച്ച ഹദീസുകളെല്ലാം ആഗോള വ്യാഖ്യാനമാണ് എന്ന്. അത് കൊണ്ട് കുറൈബിന്റെ ഹദീസ് ആഗോള വ്യാഖ്യാനത്തിനാണ് തെളിവെന്ന്. അവർ പറയുകയും ചെയ്യുന്നു, ചില പണ്ഡിതന്മാർ കുറൈബിന്റെ ഹദീസിനെ പ്രാദേശികമായി വ്യാഖ്യാനിച്ചത് കൊണ്ട്, ഈ ഹദീസ് ഇല്ലായിരുന്നുവെങ്കിൽ, ആഗോള വാദം മാത്രമേ ഉണ്ടാകുമായിരുന്നുള്ളു എന്ന്. ഇതൊന്നും ശരിഅല്ല, ഖുർആനിലെ ആയത്തുകൾ

فمن شهد منكم الشهر
يسئلونك عن الأهلة

അതേ പോലെ മാസപ്പിറവിയുമായി ബന്ധപ്പെട്ട ഹദീസുകളെയും 

صوموا لرؤيته

പ്രാദേശികമായും പണ്ടിതന്മാർ വ്യാഖ്യാനിച്ചിട്ടുണ്ട്. അത് കൊണ്ട് കുറൈബിന്റെ ഹദീസിന് പ്രാദേശിക വ്യാഖ്യാനവും ഉണ്ട്. കുറൈബിന്റെ ഹദീസ് ഇല്ലായിരുന്നുവെങ്കിലും പ്രാദേശിക വ്യാഖ്യാനം ഉണ്ടാകും.


ചിലർ പറയുന്നു ഒറ്റ ചന്ദ്രനെയുള്ളു, അത് കൊണ്ട് ഒരു ദിവസത്തിന് ഒരു തിയ്യതിയെയുള്ളു എന്ന്. എന്നാൽ ഒറ്റ സൂര്യനെയുളളു, പക്ഷേ അതിന് ഉദയസ്ഥാനങ്ങളിൽ വിത്യാസമുള്ളത് കൊണ്ട് ആഗോള തലത്തിൽ നിസ്‌കാര സമയം വിത്യസ്തമാണ്. അതേ പോലെ ചന്ദ്രനും ഉദയസ്ഥാനങ്ങളിൽ വിത്യാസമുള്ളത് കൊണ്ട് ആഗോള തലത്തിൽ  നോമ്പും പെരുന്നാളും  വിത്യസ്തമായി വരും. അത് കൊണ്ട് തന്നെ കുറൈബിന്റെ ഹദീസ് പ്രകാരം ഒരു ദിവസത്തിന് രണ്ട് തിയ്യതി ഉണ്ട്. ശാമിൽ വെള്ളിയാഴ്ച മാസപ്പിറവി കണ്ടപ്പോൾ, മദീനയിൽ ശനിയാഴ്ചയാണ് കണ്ടത്. അഥവ ശാമിൽ വെള്ളിയാഴ്ച റമദാൻ 1 ആയപ്പോൾ മദീനയിൽ അതേ ദിവസം ശഅ്ബാൻ 29 ആണ്. അഥവ ഒരു ദിവസത്തിന് തന്നെ രണ്ട് തിയ്യതി.

അറഫ നോമ്പുമായി ബന്ധപ്പെട്ട ചില ഫത്‌വകൾ:

ശൈഖ് ഉസൈമീൻ رحمه الله യോട് ചോദിക്കപ്പെട്ടു:

سئل فضيلة الشيخ - رحمه الله تعالى -: "إذا اختلف يوم عرفة نتيجة لاختلاف المناطق المختلفة في مطالع الهلال فهل نصوم تبع رؤية البلد التي نحن فيها أم نصوم تبع رؤية الحرمين؟ ".

" വിവിധ പ്രദേശങ്ങൾ ചന്ദ്രക്കല ദർശനത്തിൽ വ്യത്യാസപ്പെട്ടതിന്റെ ഫലമായി അറഫ ദിനം വ്യത്യസ്തമാണെങ്കിൽ, ഞങ്ങളുള്ള നാട്ടിൽ കണ്ടത് പ്രകാരമാണോ നോമ്പ് അനുഷ്ഠിക്കേണ്ടത്? അതോ രണ്ട് ഹറമുകളിൽ (മക്കയിലും, മദീനയിലും) കണ്ടത് പ്രകാരമോ ?".
 
الجواب

الحمد لله وحده والصلاة والسلام على من لا نبي بعده. وبعد.
فهذا يبنى على اختلاف أهل العلم: هل الهلال واحد في الدنيا كلها أم هو يختلف باختلاف المطالع؟ والصواب أنه يختلف باختلاف المطالع

ഉത്തരം:

" ഇത് പണ്ഡിതന്മാരുടെയിടയിൽ അഭിപ്രായവ്യത്യാസമുള്ള കാര്യമാണ്. ലോകമെമ്പാടും ഒരു ചന്ദ്രക്കലയാണോ, അതല്ല അത് ഉദയസ്ഥാനങ്ങളുടെ വ്യത്യാസമനുസരിച്ച് അത് വ്യത്യസപെടുമോ?

അത് ( ചന്ദ്രക്കല) ഉദയസ്ഥാനങ്ങളുടെ വിത്യാസമനുസരിച്ച് മാറും എന്നതാണ്
ശരി ".
(مجموع الفتاوى)


ശൈഖ് ഉസൈമീൻ رحمه الله പറഞ്ഞു:

لو قدر أنه تأخرت الرؤية عن مكة وكان اليوم التاسع في مكة هو الثامن عندهم ، فإنهم يصومون يوم التاسع عندهم الموافق ليوم العاشر في مكة ، هذا هو القول الراجح ، لأن النبي صلى الله عليه وسلم يقول ( إذا رأيتموه فصوموا وإذا رأيتموه فأفطروا ) وهؤلاء الذين لم ير في جهتهم لم يكونوا يرونه ، وكما أن الناس بالإجماع يعتبرون طلوع الفجر وغروب الشمس في كل منطقة بحسبها ، فكذلك التوقيت الشهري يكون كالتوقيت اليومي . [ مجموع الفتاوى 20 ]

മക്കത്ത് ദുല്‍ഹിജ്ജ മാസം കണ്ടതിനു ഒരു ദിവസം ശേഷമാണ് അവര്‍ (തങ്ങളുടെ നാട്ടിൽ)
മാസം കണ്ടത് എന്ന് സങ്കല്പിക്കുക. മക്കയില്‍ ദുല്‍ഹിജ്ജ ഒന്‍പത് (അഥവാ അറഫാ ദിനം) ആകുന്ന ദിവസം അവരെ സംബന്ധിച്ചിടത്തോളം  ദുല്‍ഹിജ്ജ എട്ട് ആയിരിക്കും. മക്കത്ത് ദുല്‍ഹിജ്ജ പത്ത് ആയി വരുന്ന ദിവസത്തിലായിരിക്കും അവര്‍ അറഫാ നോമ്പ് എടുക്കുന്നത്. ഇതാണ് ഏറ്റവും ശരിയായ അഭിപ്രായം. കാരണം നബി صلى الله عليه وسلم പറഞ്ഞു:

(إذا رأيتموه فصوموا وإذا رأيتموه فأفطروا)

" നിങ്ങള്‍ (മാസപ്പിറവി) വീക്ഷിച്ചാല്‍ നോമ്പ് എടുത്ത് കൊള്ളുക. നിങ്ങള്‍ (മാസപ്പിറവി) വീക്ഷിച്ചാല്‍ നോമ്പ് അവസാനിപ്പിക്കുകയും ചെയ്യുക "

തങ്ങളുടെ നാട്ടില്‍ മാസപ്പിറവി ഉദിച്ചിട്ടില്ലാത്തവരെ  സംബന്ധിച്ചിടത്തോളം  അവര്‍ അത് വീക്ഷിക്കാത്തവരാണ്. മാത്രമല്ല ഓരോ പ്രദേശത്തുകാരും  തങ്ങളുടെ പ്രദേശത്തെ പ്രഭാതവും, സൂര്യാസ്ഥമയവും ഒക്കെ ആസ്പദമാക്കിയല്ലേ (നിസ്കാര സമയം) നിര്‍ണയിക്കാറ് . ഇതില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായം ആണ് താനും. യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ഓരോ ദിവസത്തിലുമുള്ള സമയ നിര്‍ണയത്തെപ്പോലെ തന്നെയാണ് അതത് പ്രദേശങ്ങളിലെ മാസനിര്‍ണയവും .
[مجموع الفتاوى 20 ]

ശൈഖ് ഉസൈമീൻ
رحمه الله
 പറഞ്ഞു:

" يوم عرفة اتبعوا البلد الذي أنتم فيه "

" അറഫാ ദിനത്തിൽ നിങ്ങൾ ഏത് നാട്ടിലാണൊ (അഥവ ആ നാട്ടിലെ ദുൽ ഹജ്ജ് 9 ന്) ആ നാടിനെ (ആ നാടിന്റെ ദുൽ ഹജ്ജ് 9 നെ )പിന്തുടരുക".

(ഫത്‌വ മജ്മൂഅ).

ശൈഖ് ഉസൈമീൻ رحمه الله റമദാൻ മാസപ്പിറവി മക്ക കേന്ദ്രീകരിച്ച് ആക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞു:

" هذا من الناحية الفلكية مستحيل ؛ لأن مطالع الهلال كما قال شيخ الإسلام ابن تيمية رحمه الله تختلف باتفاق أهل المعرفة بهذا العلم ، وإذا كانت تختلف فإن مقتضى الدليل الأثري والنظري أن يجعل لكل بلد حكمه "

" ഗോളശാസ്ത്ര വീക്ഷണകോണിൽ  ഇത് (മക്കയുമായി ഐക്യം) അസാധ്യമാണ് , കാരണം ശൈഖുൽ-ഇസ്ലാം ഇബ്‌നു തൈമിയ പറഞ്ഞതു പോലെ, ഈ മേഖലയിൽ അറിവുള്ളവരുടെ ഏകോപിച്ച അഭിപ്രായത്തിൽ  ചന്ദ്രക്കലയുടെ  ഉദയസ്ഥാനം വ്യത്യസ്തമാണ് . അത് വ്യത്യസ്തമായതിനാൽ പ്രാമാണികവും, യുക്തിപരവുമായ തെളിവുകൾ വ്യക്തമാക്കുന്നത് ഓരോ പ്രദേശങ്ങൾക്കും പ്രത്യേകം വിധിയുണ്ടാകുക എന്നതാണ്."

مجموع فتاوى الشيخ ابن عثيمين

(19/47-48)



ഷെയ്ഖ് ഫൗസാൻ حفظه الله യോട് ചോദിക്കപ്പെട്ടു:


അറഫാ ദിനത്തിൽ അവർ എങ്ങനെ നോമ്പെടുക്കും? സൗദി അറേബ്യയിലെ കാഴ്ചയുടെ അടിസ്ഥാനത്തിലാണൊ അവർ നോമ്പെടുക്കേണ്ടത്?


നാം ( ഷെയ്ഖ് ഫൗസാൻ حفظه الله)

പറയുന്നു: അല്ല, അവർ സ്വന്തം കാഴ്ചയെ അടിസ്ഥാനമാക്കിയാണ് നോമ്പെടുക്കേണ്ടത്.


(ശർഹ് അഖ്‌സർ അൽ-മുഖ്തസറത്ത് ഫിൽ-ഫിഖി ‘അലാ മദ്ഹബ് അൽ-ഇമാം അഹ്മദ് ഇബ്‌നു ഹൻബൽ, ശൈഖ് അൽ-ഫൗസാന്റെ വിശദീകരണം; ഓഡിയോ ഭാഗം 24, തീയതി: 1428AH/2/16.)



നാട്ടിൽ ദുൽ ഹജ്ജ് 9 ആകുമ്പോൾ സൗദിയിൽ പെരുന്നാൾ ആയാൽ, പെരുന്നാൾ ദിവസം നോമ്പ് അനുഷ്ഠിച്ച് ഹറാം ചെയ്തു എന്ന് വരില്ല , കാരണം നാട്ടിൽ ദുൽ ഹജ്ജ് 9 നോമ്പിന്റെ ദിവസവും, സൗദിയിൽ ദുൽ ഹജ്ജ് 10 പെരുന്നാൾ ദിവസവുമാണ്. അല്ലാഹു സ്രഷ്ടിച്ച പ്രപഞ്ച വ്യവസ്ഥയിൽ ഇങ്ങനെ ആവാം എന്ന് മുകളിൽ വ്യക്തമാക്കിയല്ലോ. അത് കൊണ്ട് ജുമുഅ നിസ്കാരവും, മറ്റു നിസ്കാരങ്ങളും സൗദിയുടെ കൂടെ അല്ലാത്തതിൽ നമുക്ക് ഒരു ബേജാറും ഇല്ലാത്തത് പോലെ, നോമ്പും പെരുന്നാളും സൗദിയുടെ കൂടെ അല്ലാത്ത മാസങ്ങളിലും ബേജാറാവേണ്ട ആവശ്യമില്ല. അല്ലാഹു സ്രിഷ്ഠിച്ച പ്രപഞ്ച ശാസ്ത്ര സത്യത്തെ കുറിച്ച് ജ്ഞാനം ഉള്ളവർക്ക് ഒരു ബേജാറും ഉണ്ടാവില്ല.
الحمد لله 

ഹദീസിൽ വന്നത് നോമ്പിലും, പെരുന്നാളിലും നമ്മുടെ നാട്ടിലെ ചുറ്റുമുള്ള മഹാ ഭൂരിപക്ഷം മുസ്ലിങ്ങളുമായി
ഐക്യപ്പെടണം എന്നാണ്.ശൈഖ് ബിൻ ബാസ്, തിർമിദീ  رحمهما الله അത് വ്യക്തമാക്കിയത് മുകളിൽ ഉദ്ധരിച്ചുവല്ലോ.

സഹാബികളുടെ رضي الله عنهم രീതി.

സഹാബികൾ رضي الله عنهم  ലോകത്തിന്റെ പല ഭാഗത്തും പോയപ്പോൾ നോമ്പ് നോറ്റത്/പെരുന്നാൾ ആഘോഷിച്ചത്  അതാത് സ്ഥലത്തെ പ്രാദേശിക ഹിലാലിന്റെ അടിസ്ഥാനത്തിലായിരുന്നു. 

ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ഇബ്ൻ മുഹമ്മദ് ആലു ശൈഖ് പറഞ്ഞു:

" ومنهم من يقول: .....كان السلف فيما مضى يصوم كل أناس على قدر رؤيتهم؛"

" അവരിൽ (പണ്ഡിതന്മാരിൽ) ചിലർ പറയുന്നു:.....മുൻപ് കഴിഞ്ഞു പോയ സലഫുകൾ ( സഹാബത്ത്, താബിഈങ്ങൾ) ഓരോ ജനസമൂഹവും അവരുടെ കാഴ്ചക്കനുസരിച്ചായിരുന്നു നോമ്പ് നോറ്റിരുന്നത്."

فتاوى نور على الدرب
لسماحة الشيخ عبد العزيز بن عبد الله بن محمد آل الشيخ
كتاب الصيام ، باب ما يفسد الصوم ويوجب الكفارة ، حكم الاعتماد على الحساب الفلكي

റമദാനുമായി ബന്ധപ്പെട്ട് പണ്ടിതന്മാർ പറഞ്ഞതാണ് നബി صلى الله عليه وسلم യുടെ കാലത്തൊ, ഖുലഫാഉ റാഷിദീങ്ങളുടെ  കാലത്തൊ ഭരണാധികാരിയായ ഒരു സഹാബിയുടെയും കാലത്തൊ വിദൂര പ്രദേശങ്ങളിലേക്ക് മാസപ്പിറവിയുടെ വിവരം അറിയിക്കാൻ ഉദ്യോഗസ്ഥരെ അയക്കുന്ന രീതി ഉണ്ടായിട്ടില്ല എന്ന വസ്തുത. വിവരം കിട്ടാത്തവർ ഖളാ വീട്ടണം എന്നതിനും ഒരു തെളിവും ഇല്ല. വിദൂര മുസ്‌ലിംകൾക്ക് ബാധകമായിരുന്നെങ്കിൽ അങ്ങനെ ചെയ്യണമായിരുന്നല്ലൊ. കാരണം ആഗോള വാദ പ്രകാരം എല്ലാ മുസ്‌ലിംകൾക്കും നിർബന്ധമായത് കൊണ്ട് ഉദ്യോഗസ്ഥരെ നിർബന്ധമായും അയക്കണം,വിവരം കിട്ടാത്തവർ നിർബന്ധമായും ഖളാ വീട്ടണം. 

സഹാബികളുടെ കാലത്ത് പല കാര്യങ്ങൾക്കായി ഉദ്ധ്യോഗസ്ഥരെ അയച്ചിട്ടുണ്ട്. സക്കാത്ത് പിരിക്കാൻ, ജിസ്യ പിരിക്കാൻ, കത്തുകൾ അയക്കാൻ, എന്നാൽ നോമ്പിന്റെ കാര്യത്തിൽ അത് ഉണ്ടായിട്ടില്ല.

ചിലർ പറയുന്നു, അറഫ നോമ്പ് ഹാജിമാരോടുള്ള ഐക്യദാർഢ്യമാണെന്ന്. എന്നാൽ അങ്ങനെ ഒരു ഹദീസിലും വന്നിട്ടില്ല. സഹാബികളും رضي الله عنهم അങ്ങനെ മനസ്സിലാക്കിയിട്ടില്ല എന്നും വ്യക്തമായല്ലോ.


സഹാബികൾ

رضي الله عنهم
അമൽ ചെയ്ത പോലെ അമൽ ചെയ്യലാണ് നന്മ എന്നാണ് അഹ്ലുസ്സുന്നയുടെ, സലഫികളുടെ വിശ്വാസം. അതാണ് ഈ വിഷയത്തിൽ സുന്നത്തും,പ്രായോഗികവും. സഹാബികളെ പിൻപറ്റണം എന്ന ആയത്തുകൾ ഖുർആനിൽ ഉണ്ട്.
അവർ നബി صلى الله عليه وسلم യിൽ നിന്ന് നേരിട്ട് പഠിച്ചവരാണ്. അതല്ലാത്തത് ഭിന്നതക്ക് കാരണമാകും.ഒരുമിച്ച് നിർവ്വഹിക്കേണ്ട ആരാധനയിൽ " ഭിന്നത തിന്മയാണ് " എന്ന് പറഞ്ഞ തെളിവുകൾ  നാം കണ്ടു.

അറഫ നോമ്പ് മക്കയിൽ ദുൽ ഹജ്ജ് 9 ആമത്തെ ദിവസമാണൊ, അതോ നാട്ടുകാരുടെ കൂടെയാണൊ നോക്കേണ്ടത് എന്നത് പണ്ടിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. സഹാബികൾ അറഫ നോമ്പിനെ മനസ്സിലാക്കിയതിനൊട് യോജിക്കുന്ന അഭിപ്രായം, നാട്ടുകാരുടെ കൂടെ നോക്കുക എന്നതാണ്. സഹാബികൾ അമൽ ചെയ്ത പോലെ അമൽ ചെയ്യലാണ് ഏറ്റവും ശരി.

നോമ്പും പെരുന്നാളുമായി ബന്ധപ്പെട്ട് ശൈഖ് ബിൻ ബാസ്, തിർമിദി رحمها الله പറഞ്ഞത് വീണ്ടും ഓർമിപ്പിക്കട്ടെ :

"ചുറ്റുമുള്ള മഹാബഹുഭൂരിപക്ഷം  മുസ്ലിങ്ങളുടെ കൂടെ നോമ്പ്  എടുക്കുക, അവരുടെ കൂടെ  നോമ്പ് മുറിക്കുക (പെരുന്നാൾ ആരംഭിക്കുക). ശരീഅത്ത് ഭിന്നതയെയും അനൈക്യത്തെയും വെറുക്കുന്നു. ഐക്യത്തെയും, യോജിപ്പിനെയും അത് പ്രോത്സാഹിപ്പിക്കുന്നു ".
(മജ്മൂഅൽ ഫതാവാ ഇബ്നു ബാസ് വാല്യം: 15; പേജ് 82, തിർമിദി).

ചിലർ പറയുന്നതു ഈ ഹദീസിന്റെ ഉദ്ദേശം തൗഹീദുള്ള മുസ്‌ലിംകളുടെ, അഹ്ലുസ്സുന്നയുടെ കൂടെയാകണം എന്ന്. അങ്ങനെ ഷെയ്ഖ് ബിൻ ബാസ് പറഞ്ഞിട്ടില്ല. മാത്രമല്ല കേരളത്തിൽ തൗഹീദുള്ളവരിലും , അഹ്ലുസ്സുന്നയിൽ ആഗോള വാദക്കാരും പ്രാദേശിക വാദക്കാരും ഉണ്ട്. അപ്പോൾ വീണ്ടും ഭിന്നത വരികയല്ലെ ചെയ്യുക.

പെരുന്നാൾ മാത്രമല്ല സമൂഹത്തിന്റെ കൂടെ ആഘോഷിക്കേണ്ടത്, നോമ്പും സമൂഹത്തിന്റെ കൂടെ തന്നെ അനുഷ്ഠിക്കണം എന്നാണ് നബി صلى الله عليه وسلم പഠിപ്പിച്ചത്.

ചിലർ പറയുന്നു ചന്ദ്രക്കല ആകാശത്ത് ഉണ്ടായത് ഗോള ശാസ്ത്ര കണക്ക് വഴി അറിഞ്ഞാൽ മതി , കണ്ണ് കൊണ്ട് കാണേണ്ടതില്ല എന്ന്. ഇത് ശരിയല്ല.

ഹദീസുകളിൽ റഅ എന്ന ക്രിയയുടെ കൂടെ ഒറ്റ മഫ്ഊലും ബിഹിയയായ (കർമം) ഹിലാലെ ഉള്ളു (ചന്ദ്രക്കല). അങ്ങനെ വന്നാൽ അതിന് കാണുക എന്ന അർഥമേയുള്ളു എന്നത് ഏത് അറബി ഭാഷ പഠിച്ച മദ്രസ കുട്ടിക്കും അറിയാം. 

റഅ എന്ന ക്രിയയുടെ കൂടെ രണ്ട് മഫ്ഊലും ബിഹിയുണ്ടായാലെ അറിഞ്ഞു, ബോദ്ധ്യമായി, മനസ്സിലായി എന്ന അർത്ഥം വരികയുള്ളു. ഇത് ബാല പാഠമാണ്. മാസപ്പിറവിയുമായി ബന്ധപ്പെട്ട ഹദീസുകളിലൊക്കെയും റഅ എന്ന ക്രിയയുടെ കൂടെ ഒറ്റ മഫ്ഊലും ബിഹിയയായ (കർമം) ഹിലാലെ ഉള്ളു. അതിന് കാണുക എന്നതല്ലാതെ മറ്റൊരു അർത്ഥവും വരില്ല. ബാല പാഠമാണ് ഇത്. അത് കൊണ്ട് മാസപ്പിറവി കാണൽ നിർബന്ധമാണ് അല്ലാതെ ആകാശത്ത് ഉണ്ടായത് അറിഞ്ഞാൽ, ബോദ്ധ്യമായാൽ പോര, കാണുക തന്നെ വേണം.

ഇവർ ഗോള ശാസ്ത്ര കണക്ക് വഴി അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ നോമ്പ് ആരംഭിക്കുന്നു, എന്നിട്ട് നാട്ടുകാരുടെ കൂടെ പെരുന്നാൾ ആഘോഷിക്കുന്നു.


മറ്റു ചിലർ സൗദിയുടെ കൂടെ നോമ്പ് അനുഷ്ഠിച്ച്, അടുത്ത ദിവസം നാട്ടിൽ പെരുന്നാൾ അല്ലെങ്കിൽ, നാട്ടിൽ അന്ന് ദുൽ ഹജ്ജ് 9 നോമ്പിന്റെ ദിവസമായിരിക്കും, അന്ന് ഇവർക്ക്  നോമ്പോ, പെരുന്നാളോ ആവില്ല, ശൂന്യ ദിവസം എന്ന് പറയും, പിന്നെ  അടുത്ത ദിവസം നാടിന്റെ കൂടെ പെരുന്നാൾ ആഘോഷിക്കും. നോമ്പോ, പെരുന്നാളോ അല്ലാത്ത ദിവസത്തിന് തെളിവായി  ഇവർ  ഒട്ടക സംഘത്തിന്റെ ഹദീസ് ഉദ്ധരിക്കും. 

ഹദീസിൽ  മാസപ്പിറവി കണ്ട വിവരം ഒട്ടക സംഘം വൈകുന്നേരം നബി صلى الله عليه وسلم യെ അറിയിച്ചപ്പോൾ, നോമ്പ് മുറിച്ചു , അപ്പോൾ നോമ്പും പെരുന്നാളും അല്ലാത്ത അവസ്ഥ വന്നു, പിന്നെ  അടുത്ത ദിവസം രാവിലെ  പെരുന്നാൾ നിസ്കരിച്ചതും, ആഘോഷിച്ചതും, സമൂഹത്തിന്റെ കൂടെ പെരുന്നാൾ ആഘോഷിക്കാൻ ഇവർ തെളിവായി എടുക്കും .

എന്നാൽ ഇത് തലേ ദിവസത്തെ മാസപ്പിറവി വൈകുന്നേരം
അല്ലെങ്കിൽ പെരുന്നാൾ നിസ്കാര സമയം കഴിഞ്ഞ് വൈകി അറിഞ്ഞാലുള്ള നിയമമാണ് , കാരണം പെരുന്നാൾ നിസ്കാരം ഉച്ചയ്ക്ക് മുമ്പ് തന്നെ നിസ്കരിക്കണം , അല്ലാതെ മഗ്‌രിബിന് തന്നെ മാസപ്പിറവി അറിഞ്ഞാൽ വരുന്ന പകലിനു തന്നെയാണ് പെരുന്നാൾ നിസ്കാരവും ആഘോഷവും, അല്ലാതെ അടുത്ത ദിവസമല്ല .

ഇക്കാര്യം ഷെയ്ഖ് അബ്ദുൽ മുഹ്‌സിൻ അൽ അബ്ബാദ് വ്യക്തമാക്കിയത് കാണുക :

( كتاب شرح سنن أبي داود للعباد
[عبد المحسن العباد]
أورد أبو داود رحمه الله هذه الترجمة، وهي [باب: إذا لم يخرج الإمام للعيد من يومه خرج من الغد] وذلك إذا لم يعلم بالعيد إلا بعد الزوال؛ لأن صلاة العيد من طلوع الشمس إلى الزوال، فإذا خرج وقتها وجاء العلم بالعيد بعد ذلك فإنه يخرج من الغد، وتصلى صلاة العيد من الغد.)

ശ്രദ്ധിക്കുക, പെരുന്നാൾ മാത്രമല്ല സമൂഹത്തിന്റെ കൂടെ ആഘോഷിക്കേണ്ടത്, നോമ്പും സമൂഹത്തിന്റെ കൂടെ തന്നെ അനുഷ്ഠിക്കണം എന്നാണ് നബി صلى الله عليه وسلم പഠിപ്പിച്ച ഹദീസിന്റെ പൂർണം, 

നബി صلى الله عليه وسلم പറഞ്ഞു:

" الصوم يوم تصومون، والفطر يوم تفطرون، والأضحى يوم تضحون "

" നോമ്പ് നിങ്ങൾ നോമ്പ് നോക്കുന്ന ദിവസമാണ്, നോമ്പ് മുറിക്കുന്നത് (പെരുന്നാൾ) നിങ്ങൾ നോമ്പ് മുറിക്കുന്ന ദിവസമാണ് (പെരുന്നാൾ), ബലി നിങ്ങൾ ബലി അറുക്കുന്ന ദിവസമാണ് ".

അത് കൊണ്ട് പെരുന്നാൾ മാത്രമല്ല സമൂഹത്തിന്റെ കൂടെ നോമ്പും സമൂഹത്തിന്റെ കൂടെ തന്നെ എന്നാണ് ഹദീസ് പഠിപ്പിക്കുന്നത് . ഹദീസിന്റെ ഒരു ഭാഗം മാത്രം പിൻപറ്റുന്നത് സത്യവിശ്വാസികൾക്ക് യോജിച്ചതല്ല. ദുൽ ഹജ്ജ് 9 ആമത്തെ ദിവസം നോമ്പ് അനുഷ്ഠിച്ച്, അടുത്ത ദിവസമാണ് ദുൽ ഹജ്ജ് 10 ആമത്തെ ദിവസം പെരുന്നാൾ.അല്ലാതെ സൗദിയുടെ കൂടെ നോമ്പ് അനുഷ്ഠിച്ച്, പിന്നെ ഒരു ദിവസം കഴിഞ്ഞ് , അടുത്ത ദിവസം നാട്ടുകാരുടെ കൂടെ പെരുന്നാൾ ആഘോഷിക്കാൻ ഇസ്ലാമിൽ യാതൊരു തെളിവും ഇല്ല.

അത് കൊണ്ട് നോമ്പിലും, പെരുന്നാളിലും, കുടുംബവുമായും , സമൂഹവുമായും  ഭിന്നിക്കരുത്. 
അതാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

നബി صلى الله عليه وسلم പറഞ്ഞു:

" الصوم يوم تصومون، والفطر يوم تفطرون، والأضحى يوم تضحون "

" നോമ്പ് നിങ്ങൾ നോമ്പ് നോക്കുന്ന ദിവസമാണ്, നോമ്പ് മുറിക്കുന്നത് (പെരുന്നാൾ) നിങ്ങൾ നോമ്പ് മുറിക്കുന്ന ദിവസമാണ് (പെരുന്നാൾ), ബലി നിങ്ങൾ ബലി അറുക്കുന്ന ദിവസമാണ് ".

എന്ന ഹദീസിന്റെ വിശദീകരണത്തിൽ 

 ശൈഖ് ബിൻ ബാസ്, തിർമിദി رحمها الله പറഞ്ഞത് വീണ്ടും ഓർമിപ്പിക്കട്ടെ :

"ചുറ്റുമുള്ള മഹാബഹുഭൂരിപക്ഷം  മുസ്ലിങ്ങളുടെ കൂടെ നോമ്പ്  എടുക്കുക, അവരുടെ കൂടെ  നോമ്പ് മുറിക്കുക (പെരുന്നാൾ ആരംഭിക്കുക). ശരീഅത്ത് ഭിന്നതയെയും അനൈക്യത്തെയും വെറുക്കുന്നു. ഐക്യത്തെയും, യോജിപ്പിനെയും അത് പ്രോത്സാഹിപ്പിക്കുന്നു ".
(മജ്മൂഅൽ ഫതാവാ ഇബ്നു ബാസ് വാല്യം: 15; പേജ് 82, തിർമിദി 2 / 37 - تحفة).

ചിലർ ഒട്ടക സംഖത്തിന്റെ ഈ ഹദീസിനെ ആഗോള വാദത്തിന് തെളിവായി എടുക്കുന്നു. പണ്ഡിതന്മാർ വ്യക്തമാക്കുന്നത് അന്നത്തെ കാലത്തെ ഒരു ദിവസത്തെ യാത്ര ഏകദേശം 80 കിലോമീറ്റർ ആണ്. വെറും 70 - 80 കിലോമീറ്റർ വിദൂരമുളള പ്രദേശത്തെ എങ്ങനെയാണ് ആഗോള വാദത്തിന് തെളിവായി എടുക്കുക? കാരണം ഈ ഒട്ടക സംഖം അത്ര ദൂരമല്ലെ യാത്ര ചെയ്തിട്ടുണ്ടാവുകയുള്ളു. ഇത് ഏകദേശം കോഴിക്കോട് പട്ടണത്തിൽ നിന്നും , പെരിന്തൽമണ്ണ എത്തുന്നതിന് മുമ്പുള്ള ദൂരം മാത്രമേയുള്ളൂ.  അത് കൊണ്ട് ഇത് അടുത്ത പ്രദേശമാണ്. അത് കൊണ്ടാണ് നബി صلى الله عليه وسلم തലേദിവസം മാസപ്പിറവി കണ്ട ഒട്ടക സംഖത്തിന്റെ വിവരം സ്വീകരിച്ചത്. കുറൈബിന്റെ ഹദീസിൽ വിദൂര പ്രദേശമായപ്പോൾ ഇബ്നു അബ്ബാസ് رضي الله عنه സ്വീകരിച്ചിട്ടില്ല. അത് നബി صلى الله عليه وسلم യുടെ കൽപന എന്നും അദ്ദേഹം പറഞ്ഞു.അത് കൊണ്ട് തന്നെ ഈ ഹദീസിന് , ഹദീസ് ഗ്രന്ഥങ്ങളിൽ കൊടുത്ത തലക്കെട്ട് വിദൂര പ്രദേശങ്ങളിലെ മാസപ്പിറവി ബാധകമല്ല എന്നാണ്.

മത്ല വിത്യാസം.

ഷാഫി മദ്ഹബ് പ്രകാരം മത്ല വിത്യാസം എന്ന് പറഞ്ഞാൽ, കസ്റിന്റെ ദൂരമൊ, ഫർസകിന്റെ ദൂരമൊ അല്ല. അത് ഷാഫി മദ്ഹബിലെ ചില പണ്ഡിതന്മാരുടെ അഭിപ്രായമാണ്. ഷാഫി മദ്ഹബിന്റെ അഭിപ്രായം ഇമാം നവവി رحمه الله പറയുന്നത് മത്ല വിത്യാസം എന്നാൽ കാഴ്ചയുടെ പ്രാബല്യം എത്ര ദൂരം വരെ എന്നതാണ്, കാരണം മാസത്തിന് കസ്റിന്റെ ദൂരവുമായി ഒരു ബന്ധവുമില്ല (തുഹ്ഫ പുസ്തകം 3 , നോമ്പ് - പേജ് 381).
അത് കൊണ്ട് കേരളം മുഴുവൻ ഒരു മത്ലയാണെന്ന് പരിശോധിച്ചാൽ മനസ്സിലാകും.

ചിലർ പറയുന്നു ഏതാനും ചില കിലോമീറ്ററിൽ വരെ അടുത്ത പ്രദേശങ്ങളിൽ മത്ല വിത്യാസം വരാം. അത് ശരിയാണ്.  അത് കൊണ്ട് ഒട്ടക സംഖത്തിന്റെ ഹദീസ് മത്ല വിത്യാസമുള്ള പ്രദേശമായിരിക്കാം, എന്നിട്ടും നബി صلى الله عليه وسلم എടുത്തു എന്ന്. എന്നാൽ ഒട്ടക സംഖത്തിന്റെ ഹദീസ് മദീനയും അതിന്റെ ചുറ്റുമുള്ള പ്രദേശവുമാണ്. അവിടെ മത്ല വിത്യാസമില്ല എന്ന വസ്തുത ആർക്കും പരിശോധിക്കാവുന്നതാണ്.

ചിലർ പറയുന്നു മത്ല വിത്യാസം നബി صلى الله عليه وسلم പഠിപ്പിച്ചിട്ടില്ല എന്ന്. എന്നാൽ നബി صلى الله عليه وسلم  തൗഹീദനെ മൂന്ന് ഇനങ്ങളായി പഠിപ്പിച്ചിട്ടുണ്ടൊ? ഇല്ല. പക്ഷേ അത് ഖുർആനിൽ നിന്നും ഹദീസിൽ നിന്നും പണ്ടിതന്മാർ എടുത്തതാണ്. അതേ പോലെ ഖുർആനിൽ നിന്നും ഹദീസിൽ നിന്നും സൂര്യന്റെയും ചന്ദ്രന്റെയും ചലനങ്ങളെ കുറിച്ച് പറഞ്ഞ ആയത്തുകളും നമ്മുടെ അനുഭവങ്ങളുമാണ് മത്ല വിത്യാസമുണ്ട് എന്ന് പണ്ടിതന്മാർ മനസ്സിലാക്കിയത്.

സ്വഹീഹുൽ ബുഖാരിയിലെ ഹദീസ്.

ഇമാം ബുഖാരി رحمه الله തന്റെ  സ്വഹ്വീഹ്ൽ രേഖപ്പെടുത്തുയ 2007 നമ്പർ ഹദീസ്
سلمة بن الأكوع رضي الله عنه പറയുകയാണ്

" അസ്ലം ഗോത്രത്തിൽ പെട്ട ഒരാളോട് നബി صلى الله عليه وسلم 
പറഞ്ഞുأذن في الناس നീ ജനങ്ങൾക്ക് ഇടയിൽ വിളിച്ച് പറയുക - വിളംമ്പരം ചെയ്യുക !أن من كان أكل فليصم بقية يومه ഭക്ഷണം കഴിച്ചവർ ഉണ്ടെങ്കിൽ അവർ അവരുടെ ഭാക്കി ഭാഗം നോമ്പ് അനുഷ്ഠിക്കട്ടെومن لم يكن أكل فليصم ഇനി ഇന്ന് തീരെ ഭക്ഷണം കഴിക്കാത്ത ആളുകൾ ഉണ്ടെങ്കിൽ അവർ  നോമ്പ് നോറ്റ് കൊള്ളട്ടെ! فإن اليوم يوم عاشوراء ഇന്ന് ആശൂറാ "ദിവസമാണ് ".

ഈ ഹദീസിനെ കുറിച്ച് ചിലർ പറയുന്നു 
" ഈ നോമ്പിന്റെ ഹിലാൽ മുഹറം 1 നാണ്, പക്ഷെ മാസം കണ്ടവിവരം മുഹറം 10 പകലിലാണ് നബി صلى الله عليه وسلم അറിഞ്ഞത് ".

എന്നാൽ ഈ ഹദീസിൽ മാസം കണ്ടവിവരം എപ്പോഴാണ്  നബി صلى الله عليه وسلم അറിഞ്ഞത് എന്ന് പറയുന്നേ ഇല്ല. പത്താം ദിവസം ഭക്ഷണം കഴിക്കരുതെന്നതിനെ കുറിച്ചുള്ള നിയമം പറഞ്ഞു എന്നെ ഉള്ളു.

അറഫ നോമ്പ് ശനിയാഴ്ച വന്നാൽ.

ചിലർ അറഫ നോമ്പ് ശനിയാഴ്ച വന്നാൽ അന്ന് നോമ്പ് നോക്കില്ല കാരണം:

" لا يصومن أحد يوم السبت إلا فيما افترض عليه"

"ശനിയാഴ്ച ദിവസം അല്ലാഹു നിങ്ങൾക്കുമേൽ നിർബന്ധമാക്കിയതല്ലാത്ത
ഒരു നോമ്പും നിങ്ങൾ എടുക്കരുത് " എന്ന റിപ്പോർട്ട്.

എന്നാൽ ഈ ഹദീസ് ദുർബലമാണ് എന്ന് പണ്ടിതന്മാർ വ്യക്തമാക്കിയതാണ്, കാരണം ഇത് സഹീഹായി വന്ന ഹദീസിന് എതിരാണ് .

അബൂഹുറയ്റ رضي الله عنه നിവേദനം : നബി
صلى الله عليه وسلم
പറഞ്ഞു:

عن أبي هريرة رضي الله عنه قال قال رسول الله صلى الله عليه وسلم : 
لا يصم أحدكم يوم الجمعة إلا أن يصوم يوماً قبله أو يصوم  بعده

'നിങ്ങളിലൊരാളും വെള്ളിയാഴ്ച  നോമ്പെടുക്കരുത് , അതിന്റെ ഒരു ദിവസം മുമ്പോ (വ്യാഴാഴ്ച)
ശേഷമോ ( ശനിയാഴ്ച ) നോമ്പെടുക്കുന്നുണ്ടെങ്കിലല്ലാതെ'
(സ്വഹീഹ് മുസ്ലിം , ബുഖാരി).

ഇവിടെ അബദ്ധവശാലോ, അറിയാതെയോ, വെള്ളിയാഴ്ച നോമ്പ് എടുത്താൽ എന്നല്ല പറഞ്ഞത്, മറിച്ച് മുൻ കൂട്ടി തീരുമാനിച്ചു വെള്ളിയാഴ്ച നോമ്പ് നോക്കാൻ, അപ്പോൾ ശനിയാഴ്ചയും നോക്കണം.

ശനിയാഴ്ച നോമ്പ് വിലക്കിയ റിപ്പോർട്ടിൽ ഒരു സുന്നത്ത് നോമ്പും പാടില്ല എന്ന് പറഞ്ഞു, പക്ഷേ മുകളിൽ കൊടുത്ത സഹീഹായ ഹദീസിൽ ശനിയാഴ്ച ദിവസത്തെ നോമ്പ് വിലക്കിയിട്ടില്ല. കാരണം ഒരു നോമ്പും പാടില്ല എന്ന് പറയുമ്പോൾ, വെള്ളിയാഴ്ച നോമ്പിന്റെ കൂടെ ശനിയാഴ്ച പാടില്ലല്ലോ.

ശൈഖ് ബിൻ ബാസ്
رحمه الله
ശനിയാഴ്ച നോമ്പിനെ കുറിച്ച്  അങ്ങനെ നൽകിയ ഫത്‌വ താഴെ:

الحديث في النهي عن صوم يوم السبت... حديث ضعيف شاذ مضطرب، وهو ما يروى عنه ﷺ أنه قال: لا يصومن أحد يوم السبت إلا فيما افترض عليه، فإن لم يجد إلا لحاء عنب، أو عود شجرة؛ فليمضغ هذا الحديث ضعيف، ومضطرب نبه عليه الحفاظ.
فالحديث غير صحيح، فلا بأس بصوم يوم السبت مع الجمعة، أو مع الأحد، أو مفردًا، لا حرج فيه، هذا هو الصواب، وهذا هو الصحيح، والحديث ضعيف، لا يصح الاحتجاج به.
ومما يدل على ضعفه ما ثبت في الصحيحين عن النبي ﷺ أنه قال: لا يصومن أحد يوم الجمعة إلا أن يصوم يومًا قبله، أو يومًا بعده فأباح للناس أن يصوموا يومًا بعده... بعد الجمعة وهو السبت في النافلة، فدل على أن الحديث الذي فيه النهي عن صومه إلا في الفريضة حديث باطل، مخالف للأحاديث الصحيحة.
وهكذا كان -عليه الصلاة والسلام- يصوم يوم الأحد، ويوم السبت ويقول: إنهما يوما عيد للمشركين، فأنا أريد أن أخالفهم. 
والخلاصة: أن الحديث في النهي عن صوم السبت حديث ضعيف، بل باطل غير صحيح، ولا حرج في صوم يوم السبت مفردًا، أو مع الجمعة، أو مع الأحد، كل ذلك لا بأس به، والحمد لله.


حكم صيام يوم السبت
نور على الدرب
الشيخ بن باز

ഉമ്മുസലമ رضي الله عنها പറഞ്ഞു: 

وَعَنْ أُمِّ سَلَمَةَ رَضِيَ اَللَّهُ عَنْهَا; { أَنَّ رَسُولَ اَللَّهِ ‏- صلى الله عليه وسلم ‏-كَانَ أَكْثَرَ مَا يَصُومُ مِنَ اَلْأَيَّامِ يَوْمُ اَلسَّبْتِ, وَيَوْمُ اَلْأَحَدِ, وَكَانَ يَقُولُ: ” إِنَّهُمَا يَوْمَا عِيدٍ لِلْمُشْرِكِينَ وَأَنَا أُرِيدُ أَنْ أُخَالِفَهُمْ “} أَخْرَجَهُ النَّسَائِيُّ, وَصَحَّحَهُ اِبْنُ خُزَيْمَةَ, وَهَذَا لَفْظ


" അല്ലാഹുവിൻ്റെ റസൂൽ صلى الله عليه وسلم മറ്റു ദിവസങ്ങളെ അപേക്ഷിച്ച് ശനി, ഞായർ ദിവസങ്ങളിൽ നോമ്പെടുക്കാറുണ്ടായിരുന്നു. അദ്ദേഹം പറയും, "അവർ ബഹുദൈവാരാധകരുടെ പെരുന്നാളുകളാണ്, അവർ ചെയ്യുന്ന കാര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു." 

അൻ-നസാഇ , ഇബ്‌നു ഖുസൈമ സഹീഹാക്കിയത്, പദപ്രയോഗം അദ്ദേഹത്തിൻ്റെതാണ്.


ഷെയ്ഖ് ഉസൈമീൻ رحمه الله പറഞ്ഞു:

" അനുവദനീയമായ വ്രതാനുഷ്ഠാനങ്ങൾ ശനിയാഴ്ചയുമായി യോജിക്കുന്നുവെങ്കിൽ , അതായത്  മാസത്തിൻ്റെ മധ്യം, അല്ലെങ്കിൽ അറഫ ദിവസം, അല്ലെങ്കിൽ 'ആശൂറാ ദിവസം, അല്ലെങ്കിൽ റമദാന് നോമ്പനുഷ്ഠിച്ചയാൾ ശവ്വാല് 6 ദിവസം, അല്ലെങ്കിൾ ദുൽ ഹിജ്ജയുടെ ഒമ്പത് ദിവസങ്ങൾ , എന്നിങ്ങനെയുള്ള വ്രതാനുഷ്ഠാനങ്ങൾ ശനിയാഴ്ചയുമായി യോജിക്കുന്നുവെങ്കിൽ , നോമ്പെടുക്കുന്നതിൽ ഒരു കുഴപ്പവുമില്ല, കാരണം അത് ശനിയാഴ്ചയായതിനാലല്ല നോമ്പെടുക്കുന്നത് മറിച്ച് അദ്ദേഹം നോമ്പ് എടുക്കുന്നത്, ഈ അവസരങ്ങളിൽ നോമ്പെടുക്കാൻ ഇസ്ലാമിക ശരീഅത്ത് നിർദേശിച്ചിട്ടുണ്ട്.


ഐച്ഛിക വ്രതാനുഷ്ഠാനത്തിനായി ഒരാൾ ശനിയാഴ്ചയെ മാത്രം പ്രത്യേകമാക്കുന്നു, ശനിയാഴ്ച നോമ്പ് നിരോധിക്കുന്ന ഹദീസ് സഹീഹാണെന്ന് അനുമാനിക്കുകയാണെങ്കിൽ ഇത് (ശനിയാഴ്ച നോമ്പ്) നിഷിദ്ധമാണ് ".

(മജ്മൂഅ് ഫതാവ ഇബ്നുൽ ഉതൈമീൻ, വാല്യം 20, പേജ് 57-58 കാണുക).

അത് കൊണ്ട് പ്രത്യേകമായ സുന്നത്ത് നോമ്പുകൾ, ശനിയാഴ്ച വന്നാൽ, ശനിയാഴ്ച നോമ്പ് നോക്കുന്നതിൽ ഒരു കുഴപ്പവുമില്ല. ശനിയാഴ്ച നോമ്പ് നോക്കുന്നത് വിലക്കുന്ന ഹദീസ് സഹീഹാണെങ്കിൽ, ശനിയാഴ്ചയെ മാത്രം പ്രത്യേകമാക്കുന്നതിനാണ്  വിലക്ക്, അല്ലാതെ പ്രത്യേകമായ സുന്നത്ത് നോമ്പുകൾ ശനിയാഴ്ച വന്നാൽ, ആ നോമ്പുകൾ ശനിയാഴ്ച നോമ്പ് നോക്കുന്നതിന് വിലക്കില്ല. വിലക്കുണ്ട് എന്ന് ചില ഒറ്റപ്പെട്ട പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്, അത് അവർക്ക് സം.ഭവിച്ച അബദ്ധമാണ്.
 
ചിലർ സൗദിയുടെ കൂടെ നോമ്പ് നോക്കുന്നു, അടുത്ത ദിവസം നാടിന്റെ കൂടെയും നോമ്പ് നോക്കുന്നു. ഇതിനൊന്നും യാതൊരു അടിസ്ഥാനവും ഇല്ല.

റമദാനിലും പെരുന്നാളിലും ഭിന്നത വെളിവായപ്പോൾ ആഗോള പ്രാദേശിക വാദ പണ്ടിതന്മാരുടെ നിലപാട്.

ആഗോള വാദവും പ്രാദേശിക വാദവും എന്നത് പണ്ഡിതന്മാർക്കിടയിൽ തർക്കമുണ്ടെങ്കിലും ഈ വിഷയത്തിൽ  തർക്കമില്ലാതെ, ഐക്യത്തിലെത്താനുള്ള ഒരു മാർഗം ആഗോള വാദമാണ് ശരിയെന്നു പറയുന്ന പണ്ഡിതന്മാർ തന്നെ മുന്നോട്ടു വെക്കുന്നുണ്ട്. കാരണം ആഗോള വാദം പ്രയോഗത്തിൽ കൊണ്ട് വന്നപ്പോൾ സമൂഹത്തിൽ മാത്രമല്ല, ഒരു വീട്ടിൽ പോലും ഭിന്നത വരുന്നുണ്ട് എന്ന യാഥാർത്ഥ്യം അവർ മനസ്സിലാക്കി. ദൈർഘ്യം ഭയന്ന് താഴെ ശൈഖ് അൽബാനി, ബിൻ ബാസ് رحمهما الله യെ മാത്രം ഉദ്ധരിക്കുന്നു:

യൂറോപ്പിലെയും, ജർമനിയിലേയും, മറ്റു രാജ്യങ്ങളിലെയും ചില സഹോദരന്മാർ മാസപ്പിറവി വിഷയത്തെ കുറിച്ച് ചോദിച്ചതിനെ കുറിച്ച്, ഈ വിഷയം സംസാരിച്ചപ്പോൾ , മുസ്ലിം നാടുകളിലെ ഭിന്നതകളെ കുറിച്ച് സംസാരിച്ചതിന് ശേഷം 
ശൈഖ് അൽബാനി
رحمه الله
പറഞ്ഞു  :


ومما يتعلق بهذه المسألة أنه جاءتني أسئلة من أوروبا :أننا اعتدنا أن نختلف ـــ وإذا كان المسلمون في بلادهم يختلفون فكيف بهم وهم خارج بلادهم ــــ المهم فكان جوابي : أن عليكم أن تصوموا مع أي إعلان يصدر قبل إعلان الآخر بغض النظر سعودية ..أردنية ...إلخ.

هنا حكمان بالنسبة للاختلاف الذي يقع :

قلت : الأصل أن يصوم المسلمون جميعا ولا يتفرقوا كما هو الواقع ، هذا الواقع خلاف بين شعب وشعب ، دولة ودولة.. لكن الملاحظ أن هذا الاختلاف يشتد بحيث أنه يشمل الشعب الواحد فينقسم هذا الشعب على نفسه قسمين ، وأنا أذكر جيدا في بعض السنين الماضية وقع مثل هذه البلبلة وسئلت من بعض الناس ، لا في البلد الواحد بل في البيت الواحد : الأب صائم ،والابن مفطر أو العكس


فأنا أقول : إن من قواعد الشرع منع ظاهرة الاختلاف ما أمكن ،

فالآن قلنا :الأصل أن يصوم المسلمون جميعا برؤية بلد واحد .. لكن هذا غير واقع فإذا بقينا على هذا الأصل في البلد الواحد فستصير الفرقة أوسع دائرة من الفرقة التي لا نملكها ،نحن لا نملك أن نسلّط أفكارنا وآرائنا على الحكومات و بخاصة هم لا يقبلون آرائنا فيما أجمع المسلمون عليه من أجل تقليل ظاهرة الاختلاف أقول نصوم مع البلد الذي نحن فيه


(الشيخ محمد ناصر الالباني / سلسلة الهدى والنور-722).

" യൂറോപ്പിൽ നിന്നും, മറ്റു രാജ്യങ്ങളിൽ നിന്നും എനിക്ക് ഈ വിഷയത്തിൽ വന്ന ചോദ്യങ്ങളുമായി ബന്ധപ്പെട്ട്: അവർ പറഞ്ഞു, ഭിന്നിക്കുക ഞങ്ങൾക്ക് പതിവായിരിക്കുന്നു - ശൈഖ് അൽ അൽബാനി പറഞ്ഞു: മുസ്ലിം നാടുകൾ തന്നെ ഭിന്നിപ്പിലാണ്, പിന്നെ അമുസ്ലിം നാടുകളെ കുറിച്ച് പറയേണ്ടതുണ്ടൊ-  فكان جوابي
അപ്പോൾ എന്റെ മറുപടി ആയിരുന്നു: " സൗദി എന്നൊ ജോർദാൻ എന്നൊ നോക്കാതെ ലോകത്ത് എവിടെയാണ് ആദ്യം മാസം കണ്ടത് , അത് അനുസരിച്ച് നിങ്ങൾ നോമ്പിലും  പെരുന്നാളിലും പ്രവേശിക്കുക". 

എന്നിട്ട് ഷെയ്ഖ് അൽ അൽബാനി رحمه الله പറഞ്ഞു:

" ചിലർ എന്നോട് ചോദിച്ചു, ഒരു നാട്ടിലല്ല, മറിച്ച് ഒരു വീട്ടിൽ തന്നെ ഉപ്പാക്ക് നോമ്പ്, മകന് നോമ്പില്ല, നേരെ തിരിച്ചും (എന്ന അവസ്ഥ സംജാതമായിട്ടുണ്ട് !!)."

എന്നിട്ട് ഷെയ്ഖ് അൽ അൽബാനി رحمه الله പറഞ്ഞു: ശറഇൽ ഒരു നിയമമുണ്ട്, അഭിപ്രായവിത്യാസങ്ങൾ പരമാവധി തടയണം.

അത് കൊണ്ട് ഇപ്പോൾ നാം (അൽബാനി) പറയുന്നു 
فالآن قلنا :

"ലോകത്തിലെവിടെയെങ്കിലും ചന്ദ്രക്കല കണ്ടാൽ എല്ലാ മുസ്‌ലിംകൾക്കും അത് ബാധകമാണ് എന്നതാണ് അടിസ്ഥാനം , പക്ഷേ
ആഗോള വാദം ജനങ്ങൾ ഉൾക്കൊള്ളാത്തത് കൊണ്ട് ഭിന്നതയുടെ വ്യാപ്തി കുറയ്ക്കാൻ , ഞങ്ങൾ ഉള്ള നാടിനോപ്പം ഞങ്ങൾ നോമ്പ് നോക്കണം എന്ന് പറയേണ്ടിവരും.അതത് പ്രദേശത്തെ (മുസ്ലിം) ഭരണകൂടങ്ങൾ ഇവക്കെതിരാകാൻ നമുക്ക് സാധിക്കുകയില്ല. നമുക്ക് അതിനുള്ള അധികാരം ഇല്ല. അത് കൊണ്ട് ആ നാട്ടിലെ പൊതു മുസ്ലിംകളെ ഏകോപിപ്പിച്ചതെന്തൊ അതിലേക്ക് മടങ്ങുന്നതാണ് ബുദ്ധി, ഉചിതം. അല്ലാതെ നമ്മുടെ അഭിപ്രായം നാട്ടിലെ ആളുകളൊ, ഭരണകൂടമൊ  അംഗീകരിക്കാൻ പോകുന്നില്ല. അവരുമായി നാം വേറിട്ട് നിന്നാൽ അത് ഭിന്നിപ്പിന് കാരണമാകും.അത് കൊണ്ട് ഭിന്നിപ്പൊഴിവാക്കാൻ നാട്ട്കാരുടെ കൂടെ നിൽക്കുക ".


(الشيخ محمد ناصر الالباني / سلسلة الهدى والنور-722).

ചിലർ പറയുന്നു, ഈ ഫത്‌വ മുസ്ലിം നാടുകൾക്കുള്ളതാണ്, അമുസ്ലിം നാടുകൾക്കുള്ളതല്ല എന്ന്. എന്നാൽ അമുസ്ലിം നാടുകളിലും മറ്റുമുള്ളവരുടെ ചോദ്യങ്ങൾക്ക് ഷെയ്ഖ് അൽ അൽബാനി رحمه الله എന്റെ മറുപടി ആയിരുന്നു فكان جوابي എന്ന് പറഞ്ഞതാണ്, സൗദി എന്നൊ ജോർദാൻ എന്നൊ നോക്കാതെ ലോകത്ത് എവിടെയാണ് ആദ്യം മാസം കണ്ടത് , അത് അനുസരിച്ച് നിങ്ങൾ നോമ്പിലും പെരുന്നാളിലും പ്രവേശിക്കുക എന്ന്. അപ്പോൾ ഇത് അന്നത്തെ മറുപടി എന്ന് സൂചിപ്പിക്കുന്നു. എന്നിട്ട് ഷെയ്ഖ് അൽ അൽബാനി رحمه الله പറഞ്ഞു, ഒരു വീട്ടിൽ തന്നെ ഭിന്നതയുണ്ട് എന്ന്, അതിന് ശേഷം അദ്ദേഹം പറഞ്ഞു, ശറഇൽ ഒരു നിയമമുണ്ട്, അഭിപ്രായവിത്യാസങ്ങൾ പരമാവധി തടയണം എന്ന്. എന്നിട്ട് അദ്ദേഹം പറഞ്ഞു ഇപ്പോൾ നാം പറയുന്നു, എന്നിട്ടാണ് അദ്ദേഹം പറഞ്ഞത് ഭിന്നതയുടെ വ്യാപ്തി കുറയ്ക്കാൻ നമ്മുടെ നാട്ടിന്റെ കൂടെ നിൽക്കണം എന്ന്. അപ്പോൾ ഈ ഫത്‌വ എങ്ങനെയാണ് മുസ്ലിം നാടുകൾക്ക് മാത്രം ബാധകമാണ് എന്ന് പറയുക? കാരണം അദ്ദേഹത്തിന്റെ അവസാന നിലപാട് അമുസ്ലിം നാടുകൾക്കും ബാധകമാണ്. അത് അമുസ്ലിം നാടുകളിൽ നിന്നുള്ള ചോദ്യങ്ങൾക്കും കൂടിയുള്ള മറുപടിയാണ്. അത് കൊണ്ടാണ് അദ്ദേഹം ഇപ്പോൾ നാം പറയുന്നു فالآن قلنا
 എന്ന് പറഞ്ഞത്, കാരണം ആദ്യം അദ്ദേഹം പറഞ്ഞത് അപ്പോൾ എന്റെ മറുപടി ആയിരുന്നു എന്ന ഭൂതകാല പ്രയോഗത്തിലായിരുന്നു.
ഒരു വീട്ടിൽ തന്നെ ഭിന്നത പാടില്ല, അഭിപ്രായവിത്യാസങ്ങൾ പരമാവധി തടയണം എന്നത് അമുസ്ലിം നാടുകൾക്കും ബാധകമാണ്. അത് കൊണ്ട് ഈ ഫത്‌വയിൽ മുസ്ലിം നാടുകൾ, അമുസ്ലിം നാടുകൾ എന്ന വിത്യാസമോന്നും ഇല്ല. മുസ്ലിം നാടുകളിൽ ഭരണകൂടം ആഗോള വാദം  അംഗീകരിക്കാത്തത് കൊണ്ട്, അതാത് രാജ്യങ്ങളിലെ ഭരണകൂടത്തെ അനുസരിക്കണം എന്നും പറഞ്ഞു. 

ഷെയ്ഖ് ബിൻ ബാസ് رحمه الله യുടെ ഫത്‌വ:

س: ذكرتم أن الرؤية في الباكستان لهلال رمضان وشوال تتأخر بعد السعودية يومين وسألتم هل تصومون مع السعودية أو مع الباكستان ؟

ج: الذي يظهر لنا من حكم الشرع المطهر أن الواجب عليكم الصوم مع المسلمين لديكم؛ لأمرين:
( الجزء رقم : 15، الصفحة رقم: 104)
أحدهما: قول النبي صلى الله عليه وسلم:  الصوم يوم تصومون، والفطر يوم تفطرون، والأضحى يوم تضحون  خرجه أبو داود وغيره بإسناد حسن ، فأنت وإخوانك مدة وجودكم في الباكستان ينبغي أن يكون صومكم معهم حين يصومون وإفطاركم معهم حين يفطرون؛ لأنكم داخلون في هذا الخطاب، ولأن الرؤية تختلف بحسب اختلاف المطالع. وقد ذهب جمع من أهل العلم منهم ابن عباس رضي الله عنهما إلى أن لأهل كل بلد رؤيتهم.
الأمر الثاني: أن في مخالفتكم المسلمين لديكم في الصوم والإفطار تشويشًا ودعوة للتساؤل والاستنكار وإثارة للنزاع والخصام، والشريعة الإسلامية الكاملة جاءت بالحث على الاتفاق والوئام والتعاون على البر والتقوى وترك النزاع والحلاف؛ ولهذا قال تعالى:  وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلاَ تَفَرَّقُوا  . وقال النبي صلى الله عليه وسلم لما بعث معاذًا وأبا موسى رضي الله عنهما إلى اليمن :  بشِّرا ولا تنفرا وتطاوعا ولا تختلفا  .

 


     
സൗദിയില്‍ മാസപ്പിറവി കണ്ടതിനു ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാണ് പാക്കിസ്ഥാനില്‍ മാസപ്പിറവി കാണുന്നത് എന്നാണല്ലോ നിങ്ങള്‍ പറഞ്ഞത്. സൗദിയിലെ മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണോ അതല്ല പാകിസ്ഥാനിലെ മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണോ നോമ്പ് പിടിക്കേണ്ടത് എന്നതാണ് നിങ്ങളുടെ ചോദ്യം. മതപരമായ ഈ വിഷയത്തിലുള്ള ശരിയായ വിധിയായി എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. നിങ്ങളുടെ നാട്ടിലെ മുസ്‌ലിമീങ്ങള്‍ എന്നാണോ നോമ്പ് പിടിക്കുന്നത് അവരോടൊപ്പമാണ് നിങ്ങള്‍ നോമ്പ് പിടിക്കേണ്ടത് എന്നതാണ്. അതിന് രണ്ട് കാരണങ്ങളുണ്ട്.

ഒന്നാമാതായി : പ്രവാചകൻ صلى الله عليه وسلم പറയുന്നു: " വ്രതം നിങ്ങള്‍ (വിശ്വാസികള്‍) വ്രതമെടുക്കുന്ന ദിവസത്തിലാണ്, ചെറിയ പെരുന്നാള്‍ നിങ്ങള്‍ (വിശ്വാസികള്‍) വ്രതമവസാനിപ്പിക്കുന്ന ദിവസത്തിലാണ്. ബലി പെരുന്നാള്‍ നിങ്ങള്‍ (വിശ്വാസികള്‍) ബാലിയറുക്കുന്ന ദിവസത്തിലാണ് ". അബൂ ദാവൂദും മറ്റു മുഹദ്ദിസീങ്ങളും ശരിയായ പരമ്പരയിലൂടെ ഉദ്ദരിച്ചതാണിത്. അതുകൊണ്ട് നീയും നിന്‍റെ സഹോദരങ്ങളും പാക്കിസ്ഥാനില്‍ കഴിയുന്നിടത്തോളം കാലം അവിടെയുള്ള മുസ്ലിമീങ്ങള്‍ എന്നാണോ നോമ്പെടുക്കുന്നത് അവരോടൊപ്പമാണ് നോമ്പ് പിടിക്കേണ്ടത്. അവരെന്നാണോ നോമ്പ് അവസാനിപ്പിക്കുന്നത് അന്നാണ് നിങ്ങളും നോമ്പ് അവസാനിപ്പിക്കേണ്ടത്. കാരണം പ്രാവാച്ചകന്‍റെ ആ വചനം നിങ്ങള്‍ക്കും ബാധകമാണ്. മാത്രമല്ല  മാസപ്പിറവി നിര്‍ണയ സ്ഥാനം വ്യത്യാസപ്പെടുന്നത് അനുസരിച്ച് മാസപ്പിറവിയും വ്യത്യസ്ഥമായിരിക്കും.  ഇബ്നു അബ്ബാസ് (رضي الله عنه) , അതുപോലെ മറ്റു ധാരാളം പണ്ഡിതന്മാരും ഓരോ നാട്ടുകാര്‍ക്കും അവരവരുടേതായ മാസപ്പിറവിയുണ്ട് എന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്.

രണ്ടാമതായി : നിങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ മുസ്ലിമീങ്ങളില്‍ നിന്നും വ്യത്യസ്ഥമായി നിങ്ങള്‍ വ്രതമെടുക്കുന്നത്, ആശയക്കുഴപ്പങ്ങളും,  വിമര്‍ശനങ്ങളുമെല്ലാം ഉണ്ടാക്കും. അതുപോലെ തര്‍ക്കങ്ങളും കലഹങ്ങളും ഉടലെടുക്കും. എന്നാല്‍ പരസ്പരം വിട്ടുവീഴ്ച ചെയ്ത്, ഒത്തൊരുമയോടെ ജീവിക്കാനാണ് ഇസ്‌ലാം പ്രോത്സാഹിപ്പിചിട്ടുല്ലത്. നന്മയുടെയും പുണ്യത്തിന്‍റെയും കാര്യത്തില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുക. ഭിന്നതകളും, തര്‍ക്കങ്ങളും ഒഴിവാക്കുക. അതുകൊണ്ടാണ് അല്ലാഹു ഇപ്രകാരം പറഞ്ഞത്:

وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا


" നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറില്‍ മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിച്ചുപോകരുത്". -[ ആലു ഇംറാന്‍ 103].

അതുപോലെ മുആദിനെയും അബൂ മൂസല്‍ അശ്അരിയെയും യമാനിലേക്ക് പ്രബോധനത്തിനായി അയച്ച വേളയില്‍ പ്രവാചകൻ ഇപ്രകാരം ഉപദേശിച്ചു: " നിങ്ങള്‍ ആളുകള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക, നിങ്ങള്‍ ആളുകളെ ആട്ടിയോടിക്കുന്നവരാകരുത്. നിങ്ങള്‍ ഒരുമിച്ചു നില്‍ക്കുകയും പരസ്പരം ഭിന്നിക്കാതിരിക്കുകയും ചെയ്യുക " .

[مجموع فتاوى ابن باز (15 / 103- 104)]


ചിലർ പറയുന്നു ഈ ഫത്‌വ മുസ്ലിം നാടുകൾക്കുള്ളതാണ്, നമ്മുടെ പോലത്തെ അമുസ്ലിം നാടുകളിലേക്ക് ബാധകമാക്കാൻ പറ്റില്ല എന്ന്. ഇത് മുസ്ലിം നാട്ടിൽ അൽ ജമാഅത്ത് അഥവ ഭരണകൂടം തീരുമാനിച്ചു കഴിഞ്ഞാൽ ആ ഭരണാധികാരിയുടെ തീരുമാനം അംഗീകരിക്കണം, ഭിന്നിക്കരുത് എന്ന നിയമം. എന്നാൽ ഇവിടെ ഷെയ്ഖ് ബിൻ ബാസ്,  അൽ ജമാഅത്ത് എന്ന അർത്ഥത്തിൽ അല്ല, ഭിന്നത ഒഴിവാക്കാൻ പറഞ്ഞത്. മറിച്ച് ആഗോള വാദം പ്രയോഗവൽക്കരിച്ചതിന് ഫലമായി ഭിന്നത വെളിവായപ്പോൾ അത് ഒഴിവാക്കാൻ പറഞ്ഞതാണ്. ആഗോള വാദം ഒരു നിയമവും, അൽ ജമാഅത്ത് മറ്റൊരു നിയമവുമാണ്. ആഗോള വാദം എന്ന് പറഞ്ഞാൽ, ഒരു സ്ഥലത്ത് മാസപ്പിറവി കണ്ടാൽ അത് ലോകത്തുള്ള മുഴുവൻ മുസ്‌ലിംകൾക്കും ബാധകമാണ്.അതിന് ഭരണകൂട വേർതിരിവോ , ബന്ധമൊ ഇല്ല.  

ഷെയ്ഖ് ബിൻ ബാസ് رحمه الله പറഞ്ഞു, നിങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ മുസ്ലിമീങ്ങളില്‍ നിന്നും വ്യത്യസ്ഥമായി നിങ്ങള്‍ വ്രതമെടുക്കുന്നത്, ആശയക്കുഴപ്പങ്ങളും, വിമര്‍ശനങ്ങളുമെല്ലാം ഉണ്ടാക്കും. അതുപോലെ തര്‍ക്കങ്ങളും കലഹങ്ങളും ഉടലെടുക്കും എന്ന്. ഇതിന് അദ്ദേഹം അൽ ജമാഅത്ത് എന്ന അർത്ഥത്തിൽ അല്ല മറിച്ച്, മാസപ്പിറവി നിര്‍ണയ സ്ഥാനം വ്യത്യാസപ്പെടുന്നത് അനുസരിച്ച് മാസപ്പിറവിയും വ്യത്യസ്ഥമായിരിക്കും 
( മത്ല വിത്യാസം) , ഇബ്നു അബ്ബാസ് (رضي الله عنه) , അതുപോലെ മറ്റു ധാരാളം പണ്ഡിതന്മാരും ഓരോ നാട്ടുകാര്‍ക്കും അവരവരുടേതായ മാസപ്പിറവിയുണ്ട് എന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത് എന്ന് പറഞ്ഞാണ്, ഭിന്നിക്കരുത്, ഐക്യപ്പെടുക എന്ന് പറഞ്ഞത്. അത് കൊണ്ട് ഇത് അൽ ജമാഅത്തിന്റെ നിയമത്തിന്റെ കീഴിൽ വരുന്നതല്ല. ഇത് പ്രാദേശിക വാദത്തിന്റെ നിയമത്തിൻ കീഴിൽ വരുന്നതാണ്, കാരണം മത്ല വിത്യാസം പരിഗണിക്കുന്നു. അതെ പോലെ ആഗോള വാദം ശരിയാണ്, എന്ന് ഷെയ്ഖ് പറഞ്ഞപ്പോൾ, കുറൈബിന്റെ ഹദീസിൽ ഇബ്നു അബ്ബാസ് رضي الله عنه പറഞ്ഞത്, അദ്ദേഹം മനസ്സിലാക്കിയതാണ്, എന്നാണല്ലോ. എന്നാൽ ഇവിടെ ഷെയ്ഖ് ബിൻ ബാസ് , ഇബ്നു അബ്ബാസ് رضي الله عنه വിനെ തന്നെ തെളിവായി ഉദ്ധരിക്കുന്നു. അഥവ പ്രാദേശിക വാദം. അത് കൊണ്ട് ഷെയ്ഖ് ബിൻ ബാസിന്റെ رحمه الله ഈ ഫത്‌വയും മുസ്ലിം നാടുകൾക്ക് മാത്രം ബാധകമാണ് എന്ന് പറയുന്നത് ശരിയല്ല.

ചിലർ പറയുന്നു ഈ ഫത്‌വ പഴയ ഫത്‌വയാണ് കാരണം ഈ ചോദ്യം ഷെയ്ഖ് ബിൻ ബാസിന് ലഭിച്ചത് ഹിജ്റ 1390 നാണ്. അഥവ ഷെയ്ഖ് മരണപ്പെടുന്നതിന് ഏകദേശം പത്തു വർഷം മുമ്പ് . എന്നാൽ ഈ  ചോദ്യം ലഭിച്ച തിയ്യതിയാണിത്. ഷെയ്ഖ് മറുപടി പറഞ്ഞ തിയ്യതി അല്ല. ഉമർ മൗലവി رحمه الله ക്ക് ഷെയ്ഖ് ബിൻ ബാസുമായി അടുത്തതും നിരവധി വർഷങ്ങളുടെ ഉറ്റ ബന്ധമുണ്ടായിട്ടും, വിശ്യാസവുമായി ബന്ധപ്പെട്ട ഒരു ചോദ്യം ചോദിച്ചതിന് പത്ത് വർഷം കഴിഞ്ഞാണ് മറുപടി ലഭിച്ചത് (ഓർമ്മകളുടെ തീരത്ത്- 4th edition, ഉമർ മൗലവി- പേജ് 252,253). അപ്പോൾ മുകളിൽ ചോദിച്ച വ്യക്തിക്ക് ഷെയ്ഖുമായി ഒരു ബന്ധവുമില്ല, ശാഖാപരമായ വിഷയമാണ് ചോദിച്ചതെന്നിരിക്കെ എപ്പോഴായിരിക്കും മറുപടി പറഞ്ഞിട്ടുണ്ടാവുക? ഒരു കാര്യം വ്യക്തമാണ്, ഭിന്നത വെളിവായതിന് ശേഷം തന്നെയാണ് ഈ നിലപാട് എന്ന് ഫത്‌വയിൽ നിന്ന് തന്നെ മനസ്സിലാക്കാം.

അത് കൊണ്ട് ആഗോള വാദം എന്ന് പറഞ്ഞാൽ, മുസ്ലിം രാജ്യങ്ങളിൽ ഭരണാധികാരിയെ അനുസരിക്കുക, ഭിന്നത അമുസ്ലിം നാടുകളിൽ ആവാം, മുസ്ലിം നാടുകളിൽ പാടില്ല എന്നല്ല. ഈ രീതിയിൽ ആണ് ഇപ്പോൾ കേരളത്തിലെ ആഗോള വാദക്കാർ ആഗോള വാദം പ്രബോധനം ചെയ്യുന്നത്. سبحان الله 

മാസപ്പിറവി കമ്മിറ്റികൾ.

ഷെയ്ഖ് ഫൗസാൻ حفظه الله യോട് ചോദിക്കപ്പെട്ടു:

നാട്ടിലെ കമ്മിറ്റിയെ വിശ്വാസമില്ലാത്തത് കൊണ്ട് സൗദിയെ പിന്പറ്റുന്നതിനെ കുറിച്ച്, അപ്പോൾ അദ്ദേഹം മറുപടി പറഞ്ഞത്, നാട്ടുകാരുടെ കൂടെ നിൽക്കണം പിളർപ്പ് ഉണ്ടാക്കരുത് എന്നാണ്.

السؤال: نحن نصوم شهر رمضان مع السعودية لأننا لا نثق في لجنة التي تقيم رؤية شهر رمضان؟ الجواب: المسلم يصوم مع المسلمين في بلده ولا يشق عن أهل بلده من المسلمين يصوم معهم والحمد لله

https://www.alfawzan.af.org.sa/en/node/14891


ചിലർ പറയുന്നു ഈ ഫത്‌വയിൽ ഒറ്റ കമ്മിറ്റിയെ കുറിച്ചാണ് പറഞ്ഞതെന്നും, നമ്മുടെ നാട്ടിൽ കുറേ കമ്മിറ്റികൾ ഉണ്ട്, അത് കൊണ്ട് ഈ ഫത്‌വ നമുക്ക് ബാധകമല്ല, നാട്ടിൽ ഒരു കമ്മിറ്റിയെ ഉള്ളുവെങ്കിൽ അത് ഇവർ അംഗീകരിക്കുമെന്ന്. 

ഇവിടെ കമ്മിറ്റി ഒന്നാണോ , നിരവധിയാണൊ എന്നതല്ല വിഷയം. കമ്മിറ്റിയെ വിശ്യാസമില്ല എന്നതാണ് വിഷയം. അഥവ കമ്മിറ്റി ശറഈ നിയമങ്ങൾ പാലിക്കുന്നില്ല. അത് ഒരു കമ്മിറ്റി ആയാലും, നിരവധി കമ്മിറ്റികളായാലും എന്താണ് വിത്യാസം? അത് കൊണ്ട് ശറഈ നിയമങ്ങൾ പാലിക്കാത്ത കമ്മിറ്റിയൊ, കമ്മിറ്റികളൊ ആണെങ്കിലും, സൗദി അറേബ്യയെ പിൻപറ്റരുത്, നാട്ടിലെ മുസ്ലിംകളുടെ കൂടെ തന്നെ നിൽക്കണം എന്നാണ് ഷെയ്ഖ് ഫൗസാൻ حفظه الله പറഞ്ഞതിന്റെ ഉദ്ദേശം. മാത്രമല്ല ഇവിടെ കമ്മിറ്റി എന്ന്
പറയുമ്പോൾ  അമുസ്ലിം നാടാണ് എന്ന് വ്യക്തമാണ്. അതേ പോലെ മുകളിൽ ഷെയ്ഖ് ബിൻ ബാസിന്റെ ഫത്‌വയിലും رحمه الله ഖാദി (മുസ്ലിം നാടായ സുഡാനിൽ)
ശിർക് ചെയ്യുന്ന വ്യക്തിയാണ് എന്ന് വന്നാൽ ശറഈ അല്ലല്ലൊ. ആ ഫത്‌വയിൽ ഷെയ്ഖ് ബിൻ ബാസും رحمه الله പറഞ്ഞത് നാട്ടിലെ ചുറ്റുമുള്ള മുസ്ലിംകളുടെ കൂടെ
നോമ്പിലും പെരുന്നാളിലും പ്രവേശിക്കുക എന്നാണ്, ശിർക്ക് ചെയ്യാത്ത മറ്റ് മുസ്ലിം നാടുകളുടെ കൂടെയൊ , സൗദിയുടെ കൂടെയോ അല്ല.അതാണ് ഐക്യത്തിന്റെ മാർഗം. ഇതേ രീതിയിൽ തന്നെ പാകിസ്ഥാനിൽ നിന്നുള്ള ചോദ്യത്തിനും മറുപടി പറഞ്ഞു. മത്ല വിത്യാസം പരിഗണിച്ചു.

ഹിലാൽ കമ്മിറ്റി ശറഈ അല്ലെങ്കിൽ അവിടെ, അത് ഇല്ലാത്തതിന് തുല്യമാണ്. പിന്നെ അത് ഒരു കമ്മിറ്റി ആണൊ നിരവധി ആണൊ എന്നത് ഒരു വിഷയമല്ല, ശറഈ അല്ലെങ്കിലും, ആ നാട്ടിലെ മുസ്ലിംകളുടെ കൂടെ 
നോമ്പിലും പെരുന്നാളിലും പ്രവേശിക്കണം എന്ന് തന്നെയാണ്, ആഗോള വാദം പ്രയോഗവൽക്കരിച്ചതിന് ഫലമായി ഭിന്നത വെളിവായപ്പോൾ പണ്ടിതന്മാർ നൽകിയ ഫത്‌വകൾ പരിശോധിച്ചാൽ മനസ്സിലാവുക. . 


ആഗോള വാദം പ്രയോഗത്തിൽ കൊണ്ട് വന്നപ്പോൾ നാട്ടിലും , വീട്ടിലും ഭിന്നത വരുന്നുണ്ട് എന്ന് മനസ്സിലാക്കിയപ്പോൾ ആഗോള വാദമുള്ള പണ്ഡിതന്മാരും പ്രാദേശിക കാഴ്ചയെ പിൻപറ്റാമെന്ന് വ്യക്തമാക്കിയല്ലോ. 


പ്രാദേശിക കാഴ്ചയെ പിൻപറ്റിയില്ലെങ്കിൽ ഭർത്താവ് സൗദിയുടെ കൂടെ പെരുന്നാൾ ആഘോഷിക്കുമ്പോൾ , കുടുംബത്തിന്റെ കൂടെ അല്ല, അന്ന് ഭാര്യക്ക് നോമ്പ് എന്ന ദുരന്തമാണ് ചില വീടുകളിൽ സംഭവിക്കുന്നത്.

ആഗോള വാദം എങ്ങനെ പ്രയോഗവൽക്കരിക്കണം എന്ന് ഷെയ്ഖ് ബിൻ ബാസും, ഉസൈമീനും رحمهما الله പറയുന്ന തെളിവുകൾ താഴെ വായിക്കാം.

ആഗോളവാദ പണ്ടിതന്മാർ തന്നെ വ്യക്തമാക്കിയത് നാട്ടിൽ എല്ലാവരും തീരുമാനിച്ചാൽ സൗദിയെ പിൻപറ്റിക്കൊണ്ട് മാസപ്പിറവി ആരംഭിക്കാം കുഴപ്പം ഇല്ല എന്നാണ്.

ഷെയ്ഖ് ബിൻ ബാസിനെ رحمه الله ഉദ്ധരിക്കാം:

وإذا رأوا أن يصوموا برؤية دولة معينة كالسعودية مثلًا؛ لأنهم وثقوا بها وصاموا لرؤيتها، فلا بأس.
ولو تيسر أن يصوم المسلمون جميعًا فهذا أفضل وأحسن؛ لأن المسلمين شيء واحد، والنبي عليه الصلاة والسلام قال: صوموا لرؤيته، وأفطروا لرؤيته، هذا خطاب للمسلمين، وقال: لا تصوموا حتى تروا الهلال أو تكملوا العدة، ولا تفطروا حتى تروا الهلال أو تكملوا العدة.


അത് കൊണ്ട് പണ്ടിതന്മാർ ആഗോളവാദ അഭിപ്രായം പറഞ്ഞാൽ, അത് കൊണ്ട് ഉദ്ദേശിക്കുന്നത്, ഒരു നാട്ടിലെ ചില കക്ഷികൾ അല്ലെങ്കിൽ ചില വ്യക്തികൾ മാത്രം ആ അഭിപ്രായം നടപ്പാക്കുക എന്നല്ല. അത് ഭിന്നിപ്പാണ് ഉണ്ടാക്കുക. ഇത് ഒരുമിച്ച് നിർവഹിക്കുന്ന ആരാധന കർമങ്ങളുടെ ഉസൂലിന് (തത്വത്തിന്) എതിരാണ്. മുകളിൽ തെളിവുകൾ നൽകിയല്ലൊ. നാട്ടിൽ മുഴുവൻ മുസ്ലിംകളും ആഗോളവാദം അംഗീകരിച്ചാൽ മാത്രമേ അത് നടപ്പാക്കാൻ പാടുള്ളൂ, അപ്പോൾ മാത്രമേ  ഐക്യം സാധ്യമാവുകയുള്ളൂ.
അംഗീകരിച്ചില്ല എങ്കിൽ നാട്ടിൽ ഭിന്നിപ്പ് ഒഴിവാക്കാൻ പ്രാദേശിക വാദം നടപ്പാക്കണം എന്ന് തന്നെയാണ് ആഗോള വാദ പണ്ടിതന്മാരുടെയും അഭിപ്രായം.

അപ്പോൾ ഷെയ്ഖ് ബിൻ ബാസ് رحمه الله പറഞ്ഞത് നാട്ടിൽ എല്ലാവരും തീരുമാനിച്ചാൽ സൗദിയെ പിൻപറ്റിക്കൊണ്ട് മാസപ്പിറവി ആരംഭിക്കാം കുഴപ്പം ഇല്ല എന്നാണ്,
ഇനി നാട്ടിലെ മുഴുവൻ മുസ്ലിംകളും അംഗീകരിച്ചില്ലെങ്കിൽ, ഷെയ്ഖ് ഉസൈമീൻ رحمه الله പറഞ്ഞത്, ആഗോള വാദം ശരിയെന്ന് തോന്നുന്നവർ  പരസ്യമായി ഭിന്നത പ്രകടമാക്കിയാൽ അത് നാട്ടിൽ ഫിത്നയും തർക്കങ്ങളും, ആശയക്കുഴപ്പവും ഉടലെടുക്കാൻ കാരണമാവും. അത് കൊണ്ട് അവർക്ക് റമദാനിന്റെ തുടക്കത്തിൽ രഹസ്യമായി നോമ്പെടുക്കുകയും ശവ്വാലിന്റെ തുടക്കത്തിൽ രഹസ്യമായി നോമ്പ് തുറക്കുകയും ചെയ്യാം. പരസ്യമായി അഭിപ്രായവ്യത്യാസമുണ്ടാക്കൽ ഉചിതമല്ലഇസ്ലാം അനുശാസിക്കുന്ന കാര്യവുമല്ല. താഴെ ഫത്‌വ:



فإذا كنت ترى أنه يجب العمل بالقول الأول وأنه إذا ثبت رؤية الهلال في مكان من بلاد المسلمين على وجه شرعي وجب العمل بمقتضى ذلك، وكان في ذلك لم تعمل بهذا، وترى أحد الرأيين الآخرين فإنه لا ينبغي لك أن  تظهر المخالفة لما في ذلك من الفتنة والفوضى والأخذ والرد، وبإمكانك أن تصوم سراً في هلال رمضان، وأن تفطر سراً في هلال شوال، أما المخالفة فهذه لا تنبغي وليست مما يأمر به الإسلام.  نعم.

فتاوى نور على الدرب
الشريط رقم [179]
مجموع فتاوى الشيخ ابن عثيمين 19/44.


പക്ഷേ റമദാനിന്റെ തുടക്കത്തിൽ രഹസ്യമായി നോമ്പെടുക്കുകയും ശവ്വാലിന്റെ തുടക്കത്തിൽ രഹസ്യമായി നോമ്പ് തുറക്കുകയും ചെയ്യുക എന്നത് എത്രത്തോളം ഒരു വീട്ടിൽ പ്രായോഗികമാക്കാൻ കഴിയും? കാരണം ,നോമ്പാരംഭിച്ചതൊ
നോമ്പ് അവസാനിപ്പിച്ചതൊ , ഒരാളും അറിയാൻ പാടില്ല. രഹസ്യമായിരിക്കണം.

അപ്പോൾ ഷെയ്ഖ് ഉസൈമീന്റെ رحمه الله ഫത്‌വ പ്രയോഗവൽക്കരിക്കുന്നവർ അദ്ദേഹം പറഞ്ഞത് പോലെ തന്നെ പ്രയോഗവൽക്കരിക്കണം. അല്ലെങ്കിൽ കാര്യമില്ല.

അപ്പോൾ ശവ്വാലിന്റെ തുടക്കത്തിൽ രഹസ്യമായി നോമ്പ് തുറക്കണം എന്ന് 
പറയുമ്പോൾ , സൗദിയുടെ കൂടെ പെരുന്നാൾ, നാട്ടുകാരിൽ നിന്ന് ഭിന്നിച്ച്, ആഘോഷിക്കാൻ പറ്റില്ല. കാരണം അത് 
പരസ്യമായി ഭിന്നത പ്രകടമാക്കലും, അത് നാട്ടിൽ ഫിത്നയും തർക്കങ്ങളും, ആശയക്കുഴപ്പവും ഉടലെടുക്കാനും കാരണമാവും. കാരണമാകുന്നുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. ഷെയ്ഖ് ഉസൈമീൻ رحمه الله പറഞ്ഞു, "പരസ്യമായി അഭിപ്രായവ്യത്യാസമുണ്ടാക്കൽ ഉചിതമല്ല, ഇസ്ലാം അനുശാസിക്കുന്ന കാര്യവുമല്ല".

ഷെയ്ഖ് ഉസൈമീൻ رحمه الله പറഞ്ഞത് ശ്രദ്ധേയമായ ഇസ്ലാമിക തത്വമാണ്, 
 " പരസ്യമായി ഭിന്നത പ്രകടമാക്കിയാൽ അത് നാട്ടിൽ ഫിത്നയും തർക്കങ്ങളും, ആശയക്കുഴപ്പവും ഉടലെടുക്കാൻ കാരണമാവും.
പരസ്യമായി അഭിപ്രായവ്യത്യാസമുണ്ടാക്കൽ ഉചിതമല്ല, ഇസ്ലാം അനുശാസിക്കുന്ന കാര്യവുമല്ല".  കാരണം ഇത് ഒരുമിച്ച് നിർവഹിക്കുന്ന ആരാധന കർമങ്ങളാണ്. ഭിന്നത വെളിവാകാൻ പാടില്ല. 

 അത് കൊണ്ട് ആഗോള വാദം എങ്ങനെ പ്രയോഗവൽക്കരിക്കണം എന്ന് ഷെയ്ഖ് ബിൻ ബാസും, ഉസൈമീനും رحمهما الله മുകളിൽ പറഞ്ഞ രണ്ടു രീതികളില്ലാതെ ഭിന്നത ഒഴിവാക്കാൻ സാധിക്കുകയില്ല.

ചിലർ പറയുന്നു മുസ്ലിം ഭരണാധികാരി പ്രഖ്യാപിച്ചാൽ എല്ലാവർക്കും നിർബന്ധമായി. എന്നാൽ ഇത് മുസ്ലിം നാടുകൾക്ക് മാത്രമാണ് ബാധകം. അമുസ്ലിം നാടുകളിലെ മുസ്‌ലിംകൾ, മുസ്ലിം ഭരണാധികാരികൾക്ക് ബൈഅത്ത് അഥവ പ്രതിജ്ഞ ചെയ്തിട്ടില്ല. മറ്റൊന്ന്, ഇത് ആഗോള വാദമാണ്. ആഗോള വാദം എങ്ങനെ പ്രയോഗവൽക്കരിക്കണം എന്ന് ഷെയ്ഖ് ബിൻ ബാസും, ഉസൈമീനും رحمهما الله മുകളിൽ പറഞ്ഞ രണ്ടു രീതികളില്ലാതെ ഭിന്നത ഒഴിവാക്കാൻ സാധിക്കുകയില്ല.

ചിലർ ചോദിക്കുന്നു, കുറൈബിന്റെ ഹദീസ് സൗദി അടക്കം, മുസ്ലിം രാജ്യങ്ങൾ തള്ളിയോ? ഇല്ല. തള്ളിയിട്ടില്ല. സൗദി അവിടെ കണ്ടാലെ എടുക്കുകയുള്ളു. മറ്റു പ്രദേശങ്ങൾ കുറൈബിന്റെ ഹദീസിനെ ആഗോള വാദത്തിന് അനുസരിച്ച് വ്യാഖ്യാനിച്ചു. അല്ലാതെ തള്ളിയിട്ടില്ല. മാസപ്പിറവിയുമായി ബന്ധപ്പെട്ട ആയത്തുകളെയും ഹദീസുകളെയും പണ്ടിതന്മാർ അവരുടെ ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ ആഗോള വാദത്തിനും പ്രാദേശിക വാദത്തിനും അനുസരിച്ച് വ്യാഖ്യാനിച്ചു. ആഗോള വാദത്തിന്റെ പ്രശ്നം മുകളിൽ വ്യക്തമാക്കിയല്ലൊ.

ചിലർ ചോദിക്കുന്നു, അതിര് ഏതാണ്, ഇന്ത്യ മുഴുവൻ ആണോ, തമിഴ് നാട്ടിൽ കണ്ടാലൊ , കുറച്ചു വർഷം മുമ്പ് കാസർകോട് കണ്ടപ്പോൾ, കേരളത്തിലെ മറ്റു പ്രദേശങ്ങൾ എടുത്തില്ല, സൗദിയിൽ കണ്ടാൽ കുറെ മുസ്ലിം രാജ്യങ്ങൾ എടുക്കുന്നു എന്നൊക്കെ.ഇന്ന് നാടിന്റെ കമ്മിറ്റിയുമായി ബന്ധപ്പെട്ടാണ് നമ്മുടെ ചുറ്റുമുള്ള ബഹുഭൂരിപക്ഷം മുസ്ലിംകളെ തീരുമാനിക്കുന്നത്. 

ഇതുമായി ബന്ധപ്പെട്ട് ഷെയ്ഖ് അൽബാനി رحمه الله പറയുന്നത് വായിക്കാം :

نحن لا نملك أن نسلّط أفكارنا وآرائنا على الحكومات و بخاصة هم لا يقبلون آرائنا فيما أجمع المسلمون عليه من أجل تقليل ظاهرة الاختلاف أقول نصوم مع البلد الذي نحن فيه

" അതത് പ്രദേശത്തെ (മുസ്ലിം) ഭരണകൂടങ്ങൾ (അമുസ്ലിം നാടുകളിൽ കമ്മിറ്റികൾ, ഷെയ്ഖ് ഫൗസാന്റെ حفظه الله ഫത്‌വ മുകളിൽ), ഇവക്കെതിരാകാൻ നമുക്ക് സാധിക്കുകയില്ല. നമുക്ക് അതിനുള്ള അധികാരം ഇല്ല. അത് കൊണ്ട് ആ നാട്ടിലെ പൊതു മുസ്ലിംകളെ ഏകോപിപ്പിച്ചതെന്തൊ അതിലേക്ക് മടങ്ങുന്നതാണ് ബുദ്ധി, ഉചിതം. അല്ലാതെ നമ്മുടെ അഭിപ്രായം നാട്ടിലെ ആളുകളൊ, ഭരണകൂടമൊ (കമ്മിറ്റികളൊ) അംഗീകരിക്കാൻ പോകുന്നില്ല. അവരുമായി നാം വേറിട്ട് നിന്നാൽ അത് ഭിന്നിപ്പിന് കാരണമാകും.അത് കൊണ്ട് ഭിന്നിപ്പൊഴിവാക്കാൻ നാട്ട്കാരുടെ കൂടെ നിൽക്കുക ".



(الشيخ محمد ناصر الالباني / سلسلة الهدى والنور-722)

അത് കൊണ്ട് തന്നെ മുസ്ലിം രാജ്യങ്ങളിൽ ഭരണകൂടം, അമുസ്ലിം നാടുകളിൽ കമ്മിറ്റികൾ, മാസപ്പിറവി തീരുമാനിച്ചാൽ, പിന്നെ അതിനെതിര് പ്രവർത്തിക്കുന്നത് ഭിന്നിപ്പിന് കാരണമാവും. 


മാസപ്പിറവിയുമായി ബന്ധപ്പെട്ട കമ്മിറ്റികൾ കലണ്ടറിലെ തിയ്യതികളിൽ തർക്കമാണെങ്കിലും , മറ്റു പല പ്രശ്നങ്ങളുമുണ്ടെങ്കിലും, നിരവധി കമ്മിറ്റികളുണ്ടെങ്കിലും, അവ ശറഈ അല്ലെങ്കിലും, നമ്മുടെ നാട്ടിലെ ചുറ്റുമുള്ള മഹാബഹുഭൂരിപക്ഷം മുസ്ലിങ്ങൾ ഒരേ ദിവസമാണ് നോമ്പിലും, പെരുന്നാളിലും പ്രവേശിക്കുന്നത്.
الحمد لله അത് കൊണ്ട് അവരോടൊപ്പം നിൽക്കുക. അവരുമായി ഭിന്നിക്കുന്നവർ ഒരുമിച്ച് നിർവഹിക്കുന്ന ആരാധന കർമങ്ങളുടെ ഉസൂലിന് (തത്വത്തിന്) എതിര് പ്രവർത്തിക്കുന്നവരാകും. 

കാസർകോട്ട് ഒരു ദിവസം , കേരളത്തിലെ മറ്റ് പ്രദേശങ്ങളിൽ വേറെ ഒരു ദിവസം അത് കൊണ്ട് തന്നെ പ്രശ്നമേ അല്ല. സഹാബികളുടെ رضي الله عنهم കാലത്ത് ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. അവർ ആരും ഇതിനെ ആക്ഷേപിച്ചിട്ടില്ല, ഐക്യം ഉണ്ടാക്കാൻ സാധ്യമായിരിന്നിട്ടും അവർ അത് ചെയ്തില്ല. മുകളിൽ വ്യക്തമാക്കിയല്ലൊ.


അത് കൊണ്ട് നോമ്പിലും പെരുന്നാളിലും കുടുംബവുമായും , നമ്മുടെ സമൂഹവുമായും ഭിന്നിക്കരുത് . ഐക്യം വിദൂര പ്രദേശമായ സൗദിയോടല്ല ,നാട്ടിലെ മുഴുവൻ മുസ്ലിംകളും അംഗീകരിച്ചാലല്ലാതെ (ഷെയ്ഖ് ബിൻ ബാസ് رحمه الله പറഞ്ഞത് പോലെ), അംഗീകരിച്ചിട്ടില്ലെങ്കിൽ രഹസ്യമായി ഫിത്നയും തർക്കങ്ങളും ആശയക്കുഴപ്പവും ഉണ്ടാക്കാതെ നോമ്പ് നോൽക്കാനും , തുറക്കാനും സാധിക്കുമെങ്കിലല്ലാതെ (ഷെയ്ഖ് ഉസൈമീൻ رحمه الله പറഞ്ഞത് പോലെ). 

കുടുംബത്തോടും , ചുറ്റുമുള്ള മഹാബഹുഭൂരിപക്ഷം  മുസ്ലിങ്ങളുടെയും കൂടെ നോമ്പ്  ആരംഭിക്കുക, അവരുടെ കൂടെ  പെരുന്നാൾ ആഘോഷിക്കുക, അവർ ആഗോള വാദമാണെങ്കിൽ എല്ലാവരും ആഗോള വാദം, അവർ പ്രാദേശിക വാദമാണെങ്കിൽ എല്ലാവരും പ്രാദേശിക വാദം, ഭിന്നിക്കരുത്, എന്നതാണ് പ്രവാചകൻ صلى الله عليه وسلم യുടെയും സഹാബികളുടെയും رضي الله عنهم രീതിശാസ്ത്രം  , വ്യക്തമാക്കിയല്ലൊ.



കേരളത്തിലെ ആഗോള വാദക്കാർക്കൊരുപദേശം, നസീഹത്ത്.

മാസപ്പിറവിയുമായി ബന്ധപ്പെട്ട് കേരളത്തിൽ ഭൂരിപക്ഷം പേരും പ്രാദേശിക വാദികളായത് കൊണ്ടും,
നോമ്പും, പെരുന്നാളും ഒരുമിച്ച് നിർവഹിക്കേണ്ടുന്ന ആരാധന കർമങ്ങളായത് കൊണ്ടും, ആഗോള വാദക്കാർക്ക് ആഗോള വാദമാണ് ശരിയെങ്കിലും, മുകളിൽ തെളിവുകളോടെയും, പണ്ടിതോചിതമായും വ്യക്തമായതിന്റെ അടിസ്ഥാനത്തിൽ, കേരളത്തിലെ എല്ലാവരും ആഗോള വാദം അംഗീകരിച്ചിട്ടില്ല എന്നത് കൊണ്ട്, രണ്ട് രീതിയേ ഈ വിഷയത്തിൽ ആഗോള വാദക്കാരുടെ മുന്നിൽ ഉള്ളൂ. ഒന്നുകിൽ രഹസ്യമായിട്ട് (ഷെയ്ഖ് ഉസൈമീൻ) അത് പ്രായോഗികമല്ലെങ്കിൽ നാട്ടുകാരുടെ കൂടെ (ഷെയ്ഖ് ബിൻ ബാസ്, അൽ അൽബാനി)
നോമ്പിലും, പെരുന്നാളിലും പ്രവേശിക്കുക.

കേരളത്തിലെ ആഗോള വാദക്കാർ പ്രബോധനം ചെയ്യേണ്ടത് കമ്മിറ്റിക്കാരോടാണ്. അവരെ നിങ്ങൾ ആഗോള വാദം ബോധ്യപ്പെടുത്താൻ ശ്രമിക്കുക. അതാണ് ഈ വിഷയത്തിൽ യുക്തിപരവും , ഹിക്മത്പരവുമായ രീതി. അല്ലാതെ ഭൂരിപക്ഷം പ്രാദേശിക വാദികളായ സ്ഥലത്ത് ആഗോള വാദം  അടിച്ചേൽപ്പിക്കാൻ പാടില്ല.  അത് ഭിന്നത വെളിവാക്കുകയാണ് ചെയ്യുന്നത്.അത് ഈ വിഷയത്തിൽ ഇസ്ലാമിക ഉസൂലിന് (തത്വത്തിന് ) എതിരാണ്. ഒരു വീട്ടിൽ തന്നെ ചിലർക്ക് 
നോമ്പും , ചിലർക്ക് പെരുന്നാളും എന്ന അവസ്ഥ ഒരിക്കലും ഉണ്ടാവാൻ പാടില്ല. 

ഇത് പോലുള്ള ശാഖാപരമായ ഫിഖ്ഹീയായ വിഷയങ്ങളിൽ ഓഡിട്ടോറിയമുകളിൽ ഒരു ദിവസത്തെ വിശദീകരണ യോഗങ്ങളും, സിംപോസിയങ്ങളും , ബിദ്അത്തുകാരുടെ നേതാക്കന്മാരുടെ പേരെടുത്ത് പറഞ്ഞ് വിമർശിക്കുന്നത് പോലെ പ്രാദേശിക വാദികളായ സലഫികളുടെ പേരെടുത്ത് പറഞ്ഞ് വിമർശിക്കുക, പൂർവ്വികരൊ, ആധുനികരൊ ആയ സലഫികൾ ഈ രീതികൾ സ്വീകരിച്ചിട്ടുണ്ടൊ? ഇത് മൻഹജാണോ (രീതി ശാസ്ത്രമാണോ)? ഇത് കേട്ടുകേൾവി പോലുമില്ലാത്ത പ്രവർത്തനങ്ങളാണ്. ഇതൊന്നും പാടില്ല എന്നല്ലേ, ഈ ലേഖനത്തിൽ കൊടുത്ത ഷെയ്ഖ് ഉസൈമീന്റെയും, ബിൻ ബാസിന്റെയും, അൽ അൽബാനിയുടെയും  رحمهم الله ഫത്‌വകളിൽ നിന്ന് മനസ്സിലാകുന്നത്? എന്ത് കൊണ്ട് ഇങ്ങനെ സംഭവിച്ചു ? ഇത് മുകളിൽ വ്യക്തമാക്കിയത് പോലെ, ഈ വിഷയത്തിൽ ഉസൂൽ (തത്വം) തെറ്റിച്ചത് കൊണ്ടാണ്. അത് തിന്മയാണ്.

അത് കൊണ്ട് കേരളത്തിലെ ആഗോള വാദക്കാർ അവരുടെ സമയവും ഊർജ്ജവും കമ്മിറ്റികളോട് പ്രബോധനം ചെയ്യാൻ ഉപയോഗപ്പെടുത്തുക. അവർക്ക് ബോധ്യപ്പെട്ടാൽ അൽഹംദുലില്ലാഹ് പ്രശ്നത്തിന് പരിഹാരമായി.  അല്ലെങ്കിൽ ഒരു ശറഈ ആയ കമ്മിറ്റി ഉണ്ടാക്കാൻ പ്രബോധനം ചെയ്യുക, അത് നടപ്പിലാക്കാൻ വേണ്ടി പരിശ്രമിക്കുക. അല്ലാതെ പ്രാദേശിക വാദം ശക്തമായ സ്ഥലത്ത് ആഗോള വാദം അടിച്ചേൽപ്പിച്ചാൽ, നാം ഇന്ന് അതിന് സാക്ഷിയാണ്,  സമൂഹത്തിൽ ഭിന്നതയും, ചിദ്രതയും, അനൈക്യവും, ശത്രുതയും ഉണ്ടായി, ഒരു വീട്ടിൽ തന്നെ ചിലർക്ക് നോമ്പും ചിലർക്ക് പെരുന്നാളും എന്ന അവസ്ഥ ഉണ്ടായി . വെറും ഫിഖ്ഹീയായ , ശാഖാപരമായ ഈ ഒരു വിഷയത്തിൽ, ഇതല്ല അഹ്ലുസ്സുന്ന വൽ ജമാഅത്തിന്റെ, സലഫു സാലിഹീങ്ങളുടെ മൻഹജ് (രീതി ശാസ്ത്രം). അല്ലാഹു കാത്തു രക്ഷിക്കട്ടെ.





 ഗോള ശാസ്ത്ര തിയ്യതി ദിവസ ഐക്യാഭിപ്രായത്തിന് ഖുർആനിന്റെയും ഹദീസുകളുടെയും പിൻബലമില്ല. അല്ലാഹു പ്രപഞ്ചത്തെ സൃഷ്ടിച്ചത് ഒരു ദിവസം ഒരു തിയ്യതി എന്ന അടിസ്ഥാനത്തിൽ അല്ല. അത് കൊണ്ട് തന്നെ അത് പ്രമാണ പ്രപഞ്ച ശാസ്ത്ര വിരുദ്ധമാണ്. താഴെ ലിങ്കിൽ വായിക്കാം إن شاء الله 

http://www.salaf.in/2022/10/blog-post_86.html?m=1

അലി മണിക്ഫാന്റെ ഹിജ്റ കലണ്ടറിലെ ഗുരുതരമായ പിഴവുകൾ.


പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.