സഹാബികൾ ഭരണാധികാരിക്കെതിരെ ജിഹാദ് ചെയ്തോ ?

സഹാബികൾ رضي الله عنهم ഭരണാധികാരിക്കെതിരെ ജിഹാദ് ചെയ്തോ ?


ജമൽ യുദ്ധവും സിഫ്ഫീൻ യുദ്ധവും.


ആയിഷയും അലിയും തമ്മിൽ നടന്ന ജമൽ യുദ്ധവും, അലിയും മുആവിയയും തമ്മിൽ നടന്ന സിഫ്ഫീൻ യുദ്ധവും, رضي الله عنهم ഭരണാധികാരികൾക്കെതിരെ നടന്ന വിപ്ലവമോ, അവരെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യാനുള്ള പ്രതിഷേധ സമരമോ ആയിരുന്നില്ല. 


ഉസ്മാൻ رضي الله عنه വധിക്കപ്പെട്ടപ്പൊൾ , അതിനെ കുറിച്ച് നിലപാടെടുക്കുന്നതിൽ സഹാബികൾക്കിടയിൽ രണ്ട് ഇജ്തിഹാദുണ്ടായി (ഗവേഷണം).


ജമൽ യുദ്ധം.


അലി رضي الله عنه അഭിപ്രായപ്പെട്ടത് ഇപ്രകാരമായിരുന്നു : ആദ്യം എല്ലാവരും അദ്ദേഹത്തെ ബൈഅത്ത് ചെയ്താൽ, അദ്ദേഹം ഉസ്മാൻ رضي الله عنه വിന്റെ ഘാതകരെ കണ്ടു പിടിക്കാം, കാരണം ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത്, അന്വേഷണം പൂർണമായിരിക്കണം. ഇതിനോട് ആയിഷ , തൽഹ , അസ് സുബൈർ رضي الله عنهم യോജിച്ചു. 


ഇമാം അൽ-തബരി അൽ-അഹ്‌നാഫ് ബിൻ ഖായിസിന്റെ അടുക്കൽ നിന്ന് ആധികാരികമായി ഉദ്ധരിച്ചത് :


" أما عن طلحة والزبير وعائشة رضي الله عنهم، فهم أيضًا لم ينازعوا عليًا الخلافة أو يطعنوا في إمامته، وإنما خرجوا مطالبين بدم عثمان يريدون الإسراع في تنفيذ حد القصاص على قتلته، ولقد روى الإمام الطبري بسند صحيح عن الأحنف بن قيس ".

" തൽഹ, അൽ-സുബൈർ, ആയിഷ എന്നിവരെ സംബന്ധിച്ചിടത്തോളം, അവരാരും അലിയുടെ ഖിലാഫത്തിനെതിരിൽ  നിലപാടെടുക്കുകയോ  അദ്ദേഹത്തിന്റെ ഇമാമത്തിൽ  സംശയം ഉന്നയിക്കുകയോ ചെയ്തില്ല, എന്നാൽ ഉസ്മാന്റെ രക്തത്തിനു പകരം  ആവശ്യപ്പെട്ട് കൊണ്ടാണ് അവർ പുറപ്പെട്ടത്, പ്രതികാര നടപടി  നടപ്പാക്കുന്നത് വേഗത്തിലാക്കാൻ അവർ ആഗ്രഹിച്ചു.  "


(تاريخ الطبري 4/497-8).


ചർച്ച നടത്താൻ ആയിഷ رضي الله عنها മദീനയിൽ നിന്ന് അലി رضي الله عنه വിനെ കാണാൻ ബസ്റയിലേക്ക് വരികയായിരുന്നു. ചർച്ചക്ക് ശേഷം രണ്ട് പേരും അവരവരുടെ ക്യാമ്പുകളിലേക്ക് മടങ്ങി.അത് കൊണ്ട് രഞ്ജിപ്പാണ് ഉദ്ദേശം. യുദ്ധത്തിന് വന്നതല്ല.

أن علياً رضي الله عنه هوالذي خرج من المدينة بمن معه من الجيش ليعترض طلحة والزبير ومن معهما وبضمنهم عائشة رضي الله عنه أجمعين لكنهم فاتوه فلم يدركهم فلما وصلوا إلى مشارف البصرة أرسل أليهم عثمان بن حنيف بمن يأتيه بخبرهم فأعلمته عائشة رضي الله عنهما بكل صراحة ووضوح أنهم ما جاءوا إلا للإصلاح ولأخذ الثأر من قتلة عثمان رضي الله عنه

{ الطبري (4/ 462)}





[ قال الأحنف بن قيس حجَجنا فإذا الناس مجتمعون  وسط المسجد – يعني: المدينة – فلقيتُ طلحةَ والزبير، فقلت: إني لا أرى هذا الرجل يعني عثمان

 إلا مقتولًا، فمن تأمراني به؟ قالا: علي، فقدمنا مكة، فلقيتُ عائشة، وقد بلغَنا قتلُ عثمان، فقلت لها: من تأمريني به؟ قالت: علي، قال: فرجعنا إلى المدينة فبايعت عليًّا ورجعت إلى البصرة ].

 { فتح الباري (13/ 34).}


ഈ സംഭാഷണം അലി رضي الله عنه വിന്റെ ക്യാമ്പിലുണ്ടായിരുന്ന ഉസ്മാൻ رضي الله عنه വിന്റെ ഘാതകർ കേട്ടു. അവർക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് അറിഞ്ഞപ്പോൾ അവർ ആയിഷ رضي الله عنها യുടെ ക്യാമ്പിൽ അക്രമം ആരംഭിച്ചു.  ഇത് യുദ്ധമായി പിന്നീട് മാറുകയാണ് ചെയ്തത്. 

المعروف والموقن به من موقف عائشة رضي الله عنها ومن معها أنهم خرجوا للإصلاح لا القتال، "فإن عائشة رضي الله عنها لم تقاتل ولم تخرج لقتال، وإنما خرجت لقصد الإصلاح بين المسلمين، وظنت أن في خروجها مصلحة للمسلمين، فلم يكن للصحابة قصد في الاقتتال يوم الجمل، ولكن وقع الاقتتال بغير اختيارهم، فإنه لما تراسل علي وطلحة والزبير، وقصدوا الاتفاق على المصلحة، وأنهم إذا تمكنوا طلبوا قتلة عثمان أهل الفتنة، وكان علي غير راض بقتل عثمان ولا معينا عليه، كما كان يحلف فيقول: والله ما قتلت عثمان ولا مالأت على قتله، وهو الصادق البار في يمينه، فخشي القتلة، فحملوا على عسكر طلحة والزبير، فظن طلحة والزبير أن عليا حمل عليهم، فحملوا دفعا عن أنفسهم، فظن علي أنهم حملوا عليه، فحمل دفعا عن نفسه، فوقعت الفتنة بغير اختيارهم، وعائشة رضي الله عنها كانت راكبة: لا قاتلت، ولا أمرت بالقتال، هكذا ذكره غير واحد من أهل المعرفة بالأخبار"


(منهاج السنة النبوية 4/ 170، 171)، 

وشبهات حول الصحابة أم المؤمنين عائشة ص (14))



അത് കൊണ്ട് , സഹാബികളുടെ ഉദ്ദേശം രഞ്ജിപ്പുണ്ടാക്കലാണ്. സഹാബികളല്ല رضي الله عنهم ഈ യുദ്ധത്തിന് കാരണം. ഉസ്മാൻ رضي الله عنه വിന്റെ ഘാതകരാണ്.


സിഫ്ഫീൻ യുദ്ധം.


അലി رضي الله عنه യുടെ അഭിപ്രായത്തോട് മുആവിയ رضي الله عنه യോജിച്ചില്ല.


عندما استلم الخليفة الرابع علي بن أبي طالب الحكم، امتنع معاوية بن أبي سفيان وأهل الشام عن مبايعته خليفةً للمسلمين حتى يقتص من قتلة الخليفة الثالث عثمان بن عفان. فأرسل علي بن أبي طالب، جرير بن عبد الله البجلي إلى معاوية بن أبي سفيان يدعوه للمبايعة. عند قدوم جرير إلى الشام، استشار معاوية عمرو بن العاص السهمي، فأشار إليه بجمع أهل الشام والخروج نحو العراق للمطالبة بالقصاص من قتلة عثمان بن عفان.


അദ്ദേഹം പറഞ്ഞത്, ആദ്യം ഘാതകരെ കണ്ടു പിടിക്കണം, എന്നിട്ട് മതി ബൈയത്ത് ചെയ്യലും, ഖിലാഫത്തും.  


(ابن الأثير الكمال في التاريخ ج ٣ ص ١٦١).


ഈ തർക്കം നിലനിൽക്കെ  , ജമലിൽ സംഭവിച്ചത് പോലെ, ഉസ്മാൻ رضي الله عنه വിന്റെ ഘാതകരുടെ ഗൂഢാലോചനയും, നുഴഞ്ഞു കയറ്റവുമാണ്, യുദ്ധത്തിലേക്ക് നയിച്ചത്.


അവർ യുദ്ധത്തിലായിരിക്കുമ്പോഴും, ബൈസന്റൈൻ ഭരണാധികാരികളിലൊരാൾ ഈ അവസരം മുതലെടുത്ത് ആക്രമണം നടത്താൻ ആഗ്രഹിച്ചപ്പോൾ,  മുആവിയ رضي الله عنه ഇക്കാര്യം മനസ്സിലാക്കുകയും, അയാൾ  ആക്രമണം നടത്തുകയാണെങ്കിൽ  അലി رضي الله عنه വിന്റെ സൈന്യത്തിന്റെ കൂടെ നിന്ന്  അയാൾക്കെതിരെ പോരാടുമെന്ന് മുആവിയ رضي الله عنه താക്കീത് നൽകി, അങ്ങനെ ബൈസന്റൈൻ ഭരണാധികാരി ഭയന്ന് പിന്മാറി.


ഇക്കാര്യം ഇബ്‌നു കസീർ രേഖപ്പെടുത്തിയിട്ടുണ്ട് 

(അൽ-ബിദായ വ അൽ-നിഹായ, 8/122).


അത് കൊണ്ട് ജമൽ യുദ്ധവും, സിഫ്ഫീൻ യുദ്ധവും ഭരണാധികാരികൾക്കെതിരെയുള്ള പരസ്യമായ പ്രക്ഷോഭ സമരങ്ങളോ , ഭരണാധികാരിയെ ഭരണത്തിൽ നിന്നും നീക്കാനുള്ള ജിഹാദോ ആയിരുന്നില്ല.

ഉസ്മാൻ رضي الله عنه വിന്റെ ഘാതകരുടെ ഗൂഢാലോചനയുടെ ഫലമായാണ് യുദ്ധങ്ങൾ സംഭവിച്ചത്.


സഹാബികൾ رضي الله عنهم തൗബ ചെയ്ത വിഷയം.


ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു:



قال شيخ الإسلام ابن تيمية - رحمه الله - :


" فإنَّ عائشة لم تقاتِل ، ولم تخرج لقتال ، وإنما خرجتْ لقصد الإصلاح بين المسلمين ، وظنَّتْ أنَّ في خروجها مصلحةً للمسلمين ، ثم تبيَّن لها فيما بعد أنَّ ترك الخروج كان أولى ، فكانتْ إذا ذكرتْ خروجَها تبكي حتى تبل خمارها ، وهكذا عامة السابقين ندموا على ما دخلوا فيه من القتال ، فندم طلحة ، والزبير ، وعلي ، رضي الله عنهم أجمعين ، ولم يكن " يوم الجمل " لهؤلاء قصد في الاقتتال ، ولكن وقع الاقتتال بغير اختيارهم ".


 منهاج السنة (4 / 316)


" ആയിഷ رضي الله عنها യുദ്ധം ചെയ്തിട്ടില്ല, യുദ്ധത്തിനു പുറപ്പെട്ടിട്ടുമില്ല, അവർ പുറപ്പെട്ടത് മുസ്ലിംങ്ങൾക്കിടയിൽ രഞ്ജിപ്പ് ഉണ്ടാക്കാനായിരുന്നു. എന്നാൽ ആ പുറപ്പാട് ഉപേക്ഷിക്കലായിരുന്നു ഉത്തമം എന്ന് അവർക്ക് പിന്നീട് ബോധ്യപ്പെടുകയും ചെയ്തു. അവർ അവരുടെ പുറപ്പാടിനെ കുറിച്ച് ഓർക്കുമ്പോഴെല്ലാം അവരുടെ തട്ടം നനയുമാറ് കരയുമായിരുന്നു. യുദ്ധത്തിന് പുറപ്പെട്ട മുൻഗാമികളെല്ലാം ഇപ്രകാരം അതിൽ ഖേദിച്ചിരുന്നു, ത്വൽഹ, സുബൈർ, അലി رضي الله عنهم ഇവരെല്ലാം അതിൽ ഖേദിച്ചവരായിരുന്നു. ജമൽ ദിവസം യുദ്ധം ചെയ്യൽ ആയിരുന്നില്ല ഇവരുടെ ലക്ഷ്യം, എന്നാൽ അവരുടെ കണക്കുകൂട്ടലുകൾക്കപ്പുറം യുദ്ധം സംഭവിക്കുകയാണുണ്ടായത് ".

  منهاج السنة (4 / 316)


അവിചാരിതമായി സംഭവിച്ച ഈ യുദ്ധങ്ങൾ തെറ്റെന്ന് മനസ്സിലാക്കി  അവർ തൗബ ചെയ്ത വിഷയമാണ്. 

അല്ലാഹുവും , റസൂലും صلى الله عليه وسلم കൽപ്പിച്ച ഒരു നല്ല കാര്യമാണ് അവർ ചെയ്തതെങ്കിൽ അവർ തൗബ ചെയ്യുമോ? ഇല്ല. ആയിഷ رضي الله عنها  തെറ്റാണെന്നു മനസ്സിലാക്കി തൗബ ചെയ്ത് മടങ്ങി, മരണം വരെ ഖേദിച്ച ഈ സംഭവത്തെ, സ്ത്രീകൾക്കും പുരുഷന്മാർക്ക്  ആയിഷ رضي الله عنها നേത്രത്വം നൽകി  എന്നതിന് തെളിവായി ഉദ്ധരിക്കുന്നത് എന്തൊരു വിരോധാഭാസമാണ്.

ഒരു സ്ത്രീ നേത്രത്വം നൽകാൻ പാടില്ലാത്തത് കൊണ്ടാണല്ലോ സഹാബിയായ അബൂ ബക്റ رضي الله عنه പറഞ്ഞത്:


حَدَّثَنَا عُثْمَانُ بْنُ الْهَيْثَمِ، حَدَّثَنَا عَوْفٌ، عَنِ الْحَسَنِ، عَنْ أَبِي بَكْرَةَ، قَالَ لَقَدْ نَفَعَنِي اللَّهُ بِكَلِمَةٍ أَيَّامَ الْجَمَلِ لَمَّا بَلَغَ النَّبِيَّ صلى الله عليه وسلم أَنَّ فَارِسًا مَلَّكُوا ابْنَةَ كِسْرَى قَالَ ‏ "‏ لَنْ يُفْلِحَ قَوْمٌ وَلَّوْا أَمْرَهُمُ امْرَأَةً ‏"‏‏.



ജമൽ യുദ്ധത്തിൽ, അല്ലാഹു എനിക്ക് ഒരു വാക്ക് കൊണ്ട് പ്രയോജനം നൽകി (ഞാൻ ജമലിലെ ആളുകളുമായി ചേർന്ന് അവരുമായി യുദ്ധം ചെയ്യാൻ ഒരുങ്ങിയപ്പോൾ ഞാൻ പ്രവാചകനിൽ صلى الله عليه وسلم നിന്ന് കേട്ടത്) പേർഷ്യയിലെ ജനങ്ങൾ ഖോസ്‌റൂവിന്റെ മകളെ അവരുടെ രാജ്ഞി (ഭരണാധികാരി) ആക്കിയ വാർത്ത കേട്ടപ്പോൾ പ്രവാചകൻ صلى الله عليه وسلم പറഞ്ഞു: " ഒരു സ്ത്രീയെ നേതാവാക്കുന്ന ഏതൊരു രാഷ്ട്രവും ഒരിക്കലും വിജയിക്കില്ല ".


ചിലർ പറയുന്നു ഈ ഹദീസ് പേർഷ്യയിലെ ആ രാജ്ഞിക്ക് മാത്രമാണ് ബാധകം എന്ന്. എന്നാൽ ഹദീസിൽ ഉപയോഗിച്ച പദം قَوْمٌ എന്ന സാമാന്യ നാമമാണ് (نكرة) അല്ലാതെ നിർദ്ദിഷ്ട നാമമല്ല ( معرفة). അത് കൊണ്ട് ഏതൊരു ജനത എന്ന പൊതുവായ അർത്ഥമാണ് വരിക, അല്ലാതെ പേർഷ്യ എന്ന് പ്രത്യേകമായി അല്ല.


മറ്റൊന്ന് സഹാബികളും ഏതൊരു ജനത എന്ന് തന്നെയാണ് മനസ്സിലാക്കിയത്, അത് കൊണ്ടാണല്ലോ ആയിഷ رضي الله عنها നേത്രത്വം നൽകിയതിനെ കുറിച്ച് മുകളിൽ അബൂ ബക്റ رضي الله عنه ഈ ഹദീസിനെ ഉദ്ധരിച്ച് പറഞ്ഞത്.

 ഹുസൈൻ رضي الله عنه യസീദെന്ന ഭരണാധികാരിക്കെതിരെ ചെയ്ത ജിഹാദായിരുന്നുവോ കർബല സ൦ഭവ൦? 


ഹുസൈൻ رضي الله عنه വിന്ന് കൂഫയിൽ (ഇറാഖ്) നിന്ന് , യസീദിന്ന് കൂഫക്കാർ ബൈഅത്ത് നൽകിയിട്ടില്ല, അത് കൊണ്ട് ഭരണ൦ സ്ഥാപിക്കപ്പെട്ടിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് നിരവധി കത്തുകൾ ലഭിച്ചു( താരീഖ് അത്ത്വബരി  4/262 & അൽ ബിദായ വ ന്നിഹായ , 8/151).


ഇത് സത്യമാണോ എന്നന്യേഷിക്കാൻ വേണ്ടിയാണ് അൽ ഹുസൈൻ رضي الله عنه  കുടുംബത്തിന്റെ കൂടെ  കൂഫയിലേക്ക് (ഇറാഖ്) യാത്ര പുറപ്പെട്ടത് . 

വെറു൦ ചില കുടുംബാ൦ഗങ്ങളുടെ കൂടെ യാണോ ജിഹാദിന് പുറപ്പെടുക? വഴിയിൽ ചിലർ ഇവരുടെ കൂടെ കൂടി. എന്നാൽ ഹിജാസിലെ പ്രമുഖരായ സഹാബികൾ رضي الله عنهم ഈ യാത്രയെ എതിർത്തു. വഞ്ചന സാധ്യതയുണ്ടാകാ൦ എന്ന് താക്കീതു൦ ചെയ്തു. 


കൂഫയിൽ എത്തിയപ്പോൾ  ഹുസൈൻ  رضي الله عنه വിന്ന് ചതി ബോധ്യമായി. കൂഫക്കാർ ബൈഅത്ത് നൽകിയിരുന്നു, ആ നാട് യസീദിന്റെ ഭരണത്തിലായിരുന്നു. ഇതറിഞ്ഞിരുന്നെന്കിൽ ഹുസൈൻ رضي الله عنه

 തീ൪ച്ചയായു൦ യസീദിന്ന് ബൈഅത്ത് ചെയ്യു൦ എന്ന് അദ്ദേഹം മുന്നോട്ടു വെച്ച ഉപാധിയിൽ  വ്യക്തമാക്കിയിരുന്നു.

(താരീഖ് തബരി :4/313).


അപ്പോൾ വ്യക്തമാണ് യസീദ് ഭരണാധികാരിയായിട്ടുണ്ടെന്നതും ഹുസൈൻ  رضي الله عنه ഇത് അറിഞ്ഞിരുന്നെങ്കിൽ അതിനെ എതിർക്കാതെ അ൦ഗീകരിക്കുമായിരുന്നു എന്നതും. 


പക്ഷേ ഉബൈദല്ലാഹ് ബിൻ സിയാദ്  ഹുസൈൻ رضي الله عنه വിന്റെ വാക്കുകൾ മുഖവിലക്കെടുത്തില്ല. ഉപാധികളില്ലാതെ അദ്ദേഹത്തിന്റെ അടുക്കൽ വരാൻ കൽപിച്ചു. ഇദ്ദേഹത്തേ അനുസരിക്കേണ്ട ബാധ്യത  ഹുസൈൻ رضي الله عنه വിന്ന് ഉണ്ടായിരുന്നില്ല. അദ്ദേഹം അദ്ദേഹത്തിന്റെ ജീവനെ ഭയപ്പെട്ടു, അതിനാൽ അദ്ദേഹത്തോട് യുദ്ധം ചെയ്യുകയല്ലാതെ മറ്റൊരു മാർഗവുമുണ്ടായിരുന്നില്ല. ഇതാണ് കർബല സ൦ഭവത്തിലേക്ക് നയിച്ചത്. 

(ഇബ്നു കസീറിന്റെ അൽ ബിദായ വ ന്നിഹായയു൦, ഇമാ൦ തബരിയുടെ താരീഖ് അൽ ഉമ൦ വൽ മുലുകു൦ കാണുക.)


അബ്ദുല്ല ഇബ്‌നു അസ്-സുബൈർ رضي الله عنهم ഭരണാധികാരിക്കതിരെ തിരിഞ്ഞോ ?


ശൈഖ് റബീഅ് حفظه الله പറഞ്ഞു:

" ചില സഹാബികൾ ഭരണാധികാരിക്കെതിരിൽ ഖുറൂജ് (വിപ്ലവം) നടത്തി എന്ന അവകാശവാദം ചിലർ ഉന്നയിക്കുമ്പോൾ , നമ്മൾ പറയുന്നത്, ഒരു സഹാബി പോലും رضي الله عنهم  ഭരണാധികാരിക്കെതിരിൽ ( വിപ്ലവം) നടത്തിയിട്ടില്ല എന്നാണ്. ഇബ്നു-സുബൈറുമായി ബന്ധപ്പെട്ട വിഷയമാണെങ്കിൽ : ജനങ്ങൾ അദ്ദേഹത്തിനു ബൈഅത്ത് ചെയ്തു. എന്നാൽ പിന്നീടവർ  യസീദിന് ബൈഅത്ത് ചെയ്തപ്പോൾ, ഇബ്നു സുബൈർ  മക്കയിലേക്ക് അഭയം പ്രാപിച്ചു. അദ്ദേഹം ഒരിക്കലും അവിടെ യുദ്ധമോ കുഴപ്പമോ  ഉദ്ദേശിച്ചിട്ടില്ല. അക്കാലത്ത് മക്കയുടെ ഭരണാധികാരി അദ്ദേഹത്തിന്റെ സഹോദരനായിരുന്നു. അതിനാൽ ഇബ്‌നു അസ്-സുബൈർ അദ്ദേഹത്തെ തന്റെ സ്ഥാനത്ത് നിന്ന് മാറ്റാനോ പിൻവലിക്കാനോ വിസമ്മതിച്ചു.


അതിനുശേഷം, യസീദ് അന്തരിച്ചു. അപ്പോൾ ശാമിലെ ഒരു വിഭാഗം ഒഴികെ ആളുകൾ ഇബ്‌നു അസ്-സുബൈറിന് ബൈഅത്ത്  നൽകി. അതിനാൽ മർവാൻ ബിൻ അൽ-ഹകം , ബനൂ ഉമയ്യയിലെ ഒരു കൂട്ടം ആളുകളുമായി ശാമിൽ  നിന്ന് ഇബ്‌നു അസ്-സുബൈറിന് ബൈഅത്ത് നൽകാനായി പുറപ്പെട്ടു. അവരുടെ യാത്രമദ്ധ്യേ  ഇബ്‌നു സിയാദിനെ അവർ കണ്ടുമുട്ടി. അവർ അദ്ദേഹത്തോട് പറഞ്ഞു: "ഞങ്ങൾ ഈ നേതാവിന് ബൈഅത്ത് നൽകാനുള്ള യാത്രയിലാണ് [ഇബ്‌നു അസ്-സുബൈറിനെ പരാമർശിച്ച്]". അപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു: "നിങ്ങൾക്കിടയിൽ ഖുറൈശിയിൽ നിന്നുള്ള ഒരു നേതാവ് ഉള്ളപ്പോൾ (മർവാൻ) നിങ്ങൾ അദ്ദേഹത്തിന് (ഇബ്‌നു അസ്-സുബൈറിന്) ബൈയത്ത് നൽകാൻ പോകുകയാണോ? ".

അതിനാൽ [അയാളുടെ ചോദ്യത്തിന്റെ] ഫലമായി അവർ മർവാന് ബൈഅത്ത് നൽകി. പിന്നീടവർ  മടങ്ങിവന്ന്   ഇബ്ൻ അസ്-സുബൈറിനെതിരെ  പരസ്യമായി തിരിഞ്ഞു. ഇബ്‌നു അസ്-സുബൈർ ആർക്കും എതിരെ തിരിഞ്ഞിട്ടില്ല. യഥാർത്ഥത്തിൽ , മർവാൻ അദ്ദേഹത്തിന് (അസ്-സുബൈറിന്)ബൈഅത് നൽകുകയായിരുന്നു വേണ്ടിയിരുന്നത്. അങ്ങനെ യുദ്ധം ആരംഭിച്ചു. അൽ-മാലിക് ബിൻ മർവാൻ പിന്നീടൊരു ഘട്ടത്തിൽ അത് പൂർത്തിയാക്കി. 

സഹാബികളിൽ നിന്ന്  ഒരാൾ പോലും ഖുറൂജ് (വിപ്ലവം) ഉണ്ടാക്കിയില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. 


( ഔൻ ഉൽ-ബാരി ബി ബയാൻ മാ തദമ്മൻഹു ശർഹ ഉസ്-സുന്ന ലിൽ ഇമാം അൽ-ബർബഹാരി, റബീ ബിൻ ഹാദി അൽ-മദ്ഖലി വാല്യം 1 പേജ് 254-255).


അത് കൊണ്ട് ഹുസൈൻ رضي الله عنه വോ, ഇബ്നു അസ് സുബൈറോ رضي الله عنه ഭരണാധികാരിക്കെതിരെ തിരിഞ്ഞിട്ടില്ല.


സഹാബികൾക്ക് ശേഷം ചില താബിഈങ്ങൾ , ഭരണാധികാരിക്കതിരെ ജിഹാദ് ചെയ്തിരുന്നു.


ഇമാം അബൂ ഹനീഫ رحمه الله വിശ്വാസ കാര്യങ്ങളുമായി ബന്ധപ്പെട്ടു പറഞ്ഞു:


قال أبو محمد بن حزم: ((هذا أبو حنيفة يقول: ما جاء عن الله تعالى فعلى الرأس والعينين، وما جاء عن رسول الله صلى الله عليه وسلم فسمعا وطاعة، وما جاء عن الصحابة رضي الله عنهم تخيرنا من أقوالهم، ولم نخرج عنهم، وما جاء عن التابعين فهم رجال ونحن رجال))



) الإحكام لابن حزم (4/ 573)، وانظر: المدخل للسنن الكبرى (ص111)، الانتقاء لابن عبد البر (144)، المبسوط للسرخسي (11/ 3)، المسودة (302)، سير أعلام النبلاء (6/ 401)، التقرير والتحبير (2/ 415)



" അല്ലാഹുവിന്റെ അടുക്കൽ നിന്ന് ഒരു കാര്യം വന്നാൽ ഒന്നും നോക്കാനില്ല, അതുപോലെ അല്ലാഹുവിന്റെ  ദൂതനിൽ നിന്ന് ഒരു കാര്യം വന്നാൽ നാമത്  പൂർണ്ണഹൃദയത്തോടെ സ്വീകരിക്കുന്നു. അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم യുടെ സഹാബികളിൽ നിന്ന് ഒരു കാര്യം വന്നാൽ, അവരുടെ വാക്കുകളെ നാം മറികടക്കുകയില്ല. . എന്നാൽ, താബിഈങ്ങളിൽ നിന്ന് ഒരു കാര്യം വന്നാൽ, അവരും മനുഷ്യന്മാരാണ് നമ്മളും മനുഷ്യന്മാരാണ് .' അതിനർത്ഥം പണ്ഡിതന്മാർ പറഞ്ഞത്,  അല്ലാഹു, അവന്റെ ദൂതൻ, സ്വഹാബികൾ എന്നിവരിൽ നിന്നല്ലാത്തവരിൽ നിന്ന് എന്ത് വന്നാലും അത് അന്വേഷിക്കേണ്ടതാണ്- അത് ഏറ്റവും മികച്ച പണ്ഡിതന്മാരിൽ നിന്ന് വന്ന വാചകമാണെങ്കിൽ പോലും. അത് താബിഈനിൽ നിന്നുള്ളതാണെങ്കിൽ പോലും -  ഖുർആനിനോടും, സുന്നത്തിനോടും യോജിക്കുന്നുവെങ്കിൽ, ഞങ്ങൾ അത് സ്വീകരിക്കുകയും അതിന് എതിരാണെങ്കിൽ ഞങ്ങൾ അത് ഉപേക്ഷിക്കുകയും ചെയ്യുന്നു. 


ഇമാം അഹ്മദ് (رحمه الله, മരണം 241H) പറഞ്ഞു: 


‘ഒരു ഹദീസിന്റെ വിവരണ ശൃംഖലയും (ഇസ്‌നാദ്) അതിന്റെ ആധികാരികതയും (സിഹ്‌ഹ) അറിയുന്ന ഒരു ജനത എന്നെ അത്ഭുതപ്പെടുത്തുന്നു,കാരണം (ഹദീസ് അറിഞ്ഞിട്ടും) അവർ സുഫ്‌യാന്റെ (പ്രമുഖ താബിഈ പണ്ടിതൻ) അഭിപ്രായത്തെ അവലംബിക്കുന്നു!’എന്നിട്ട് അല്ലാഹുവിന്റെ വചനം പാരായണം ചെയ്തു:


" فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ ".


" അതിനാൽ പ്രവാചകന്റെ കൽപ്പനയെ എതിർക്കുന്നവർ അവരെ ഫിത്ന (കുഴപ്പം) ബാധിക്കുകയോ വേദനാജനകമായ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിക്കുക.’ (അന്നൂർ, 63).


അതിനർത്ഥമായി  പണ്ടിതന്മാർ പറഞ്ഞത്:  ഒരു ഹദീസ് ആധികാരികമാണെന്ന് തെളിയിക്കപ്പെട്ടാൽ, പിന്നെ വ്യക്തികളുടെ അഭിപ്രായങ്ങൾ അവലമ്പിക്കാൻ അനുവാദമില്ല.

ഒരു ഹദീസ് തന്നെ അതിന്റെ ആധികാരികത അറിഞ്ഞാൽ ജനങ്ങൾക്ക് അത് തെളിവാണ്. അതിനാൽ, ഒരു ഹദീസ് സ്വഹീഹാണെന്ന് അറിയുമ്പോൾ ഭിന്നതയും അഭിപ്രായങ്ങളും ഒഴിവാക്കണം.


അത് കൊണ്ട് ചില താബിഈങ്ങൾ ഭരണാധികാരിക്കതിരെ ജിഹാദ് ചെയ്തത് ഖുർആനിനും , സുന്നത്തിനും, സഹാബത്തിന്റെ ഇജ്മാഇനും (ഏകാഭിപ്രായത്തിന്) എതിരാണ്, അത് തെളിവല്ല.


താഴെ കാണുന്ന റിപ്പോർട്ടുകൾ, ഉമർ رضي الله عنه വിനെ പരസ്യമായി വിമർശിച്ചതിന് ചിലർ തെളിവായി ഉദ്ധരിക്കാറുണ്ട്.


അബ്ബാദ് ഇബ്നു അബ്ബാദ് റിപ്പോർട്ട് ചെയ്യുന്നു:


عَنْ عَبَّادِ بْنِ عَبَّادٍ الْخَوَّاصِ قَالَ قَالَ عُمَرُ بْنُ الْخَطَّابِ رَضِيَ اللَّهُ عَنْهُ رَحِمَ اللَّهُ مَنْ أَهْدَى إِلَيَّ عُيُوبِي


ഉമർ ഇബ്നു അൽ-ഖത്താബ് رضي الله عنه 

പറഞ്ഞു:

 "എന്റെ തെറ്റുകൾ എനിക്ക് കാണിച്ചു തരുന്നവനോട് അല്ലാഹു കരുണ കാണിക്കട്ടെ."


649 سنن الدارمي المقدمة باب رسالة عباد بن عباد الخواص


ഇവിടെ ഉമർ رضي الله عنه വിനെ പരസ്യമായി വിമർശിക്കാൻ ആവശ്യപ്പെടുന്നതല്ല, മറിച്ച് തനിച്ചായി ഉപദേശിക്കാനാണ്, കാരണം സഹാബികൾക്ക് رضي الله عنهم അറിയാം ഭരണാധികാരിയെ പരസ്യമായി വിമർശിക്കാൻ പാടില്ല എന്ന വസ്തുത.


മറ്റൊരു റിപ്പോർട്ട് തെളിവായി ഉദ്ധരിക്കുന്നത്:


സഈദ് ബിൻ മൻസൂർ റിപ്പോർട്ട് ചെയ്തു:


خطب عمر بن الخطاب رضي الله عنه الناس، فحمد الله تعالى وأثنى عليه، وقال: ألا لا تغالوا في صداق النساء؛ فإنه لا يبلغني أن أحدًا ساق أكثر من شيء ساقه رسول الله صلى الله عليه وسلم، أو سيق إليه، إلا جعلت فضل ذلك في بيت المال، ثم نزل فعرضت له امرأة من قريش، فقالت: يا أمير المؤمنين, أكتاب الله تعالى أحق أن يُتَّبع أو قولك؟ قال: بل كتاب الله تعالى، فماذا؟! قالت: نهيت الناس آنفًا أن يغالوا في صداق النساء، والله تعالى يقول في كتابه: وَآتَيْتُمْ إِحْدَاهُنَّ قِنْطَارًا فَلَا تَأْخُذُوا مِنْهُ شَيْئًا [النساء: 20], فقال عمر رضي الله عنه: كل أحد أفقه من عمر مرَّتين أو ثلاثًا، ثم رجع إلى المنبر، فقال للناس: إني كنت نهيتكم أن تغالوا في صداق النساء, ألا فليفعل رجل في ماله ما بدَا له.



അശ്-ശഅ്ബിയിൽ നിന്ന് മുജാലിദ് റിപ്പോർട്ട് ചെയ്തതായി ഹുഷൈം തങ്ങളോട് വിവരിച്ചു, അദ്ദേഹം പറഞ്ഞു, 'ഉമർ رضي الله عنه ജനങ്ങളെ (മിമ്പറിൽ) ഉപദേശിച്ചു. അദ്ദേഹം അല്ലാഹുവിന് നന്ദി പറയുകയും അവനെ സ്തുതിക്കുകയും ചെയ്തു, 'സ്ത്രീകളുടെ മഹറിൽ അതിരു കവിയരുത്. അല്ലാഹുവിന്റെ റസൂൽ 

صلى الله عليه وسلم

വെച്ചതിനേക്കാളും ഉയർന്ന മഹർ  ആരെങ്കിലും നിശ്ചയിച്ചാൽ, അധികമുള്ളത് ഞാൻ ബൈത്തുൽ മാലിലേക്ക് എടുക്കും.പിന്നെ അദ്ദേഹം (മിംബറിൽ നിന്ന്) ഇറങ്ങി. അപ്പോൾ, ഖുറൈശികളിൽ നിന്നുള്ള ഒരു സ്ത്രീ അദ്ദേഹത്തെ സമീപിച്ച് ചോദിച്ചു: 'സത്യവിശ്വാസികളുടെ നേതാവേ, പ്രതാപിയും ഉദാത്തവുമായ അല്ലാഹുവിന്റെ ഗ്രന്ഥമാണോ അതോ താങ്കളുടെ പ്രസ്താവനയാണോ പിന്തുടരാൻ കൂടുതൽ അർഹതയുള്ളത്?' ഉമർ മറുപടി പറഞ്ഞു: തീർച്ചയായും അല്ലാഹുവിന്റെ ഗ്രന്ഥമാണ്. എന്താണ് കാര്യം?' അവൾ പറഞ്ഞു, 'സ്ത്രീകൾക്ക് ഉയർന്ന മഹർ ചോദിക്കുന്നതിൽ നിന്ന് നിങ്ങൾ കുറച്ച് മുമ്പ് ആളുകളെ വിലക്കിയിരുന്നു, എന്നാൽ അല്ലാഹു  അവന്റെ ഗ്രന്ഥത്തിൽ പറഞ്ഞു, '... അവരിൽ ഒരാൾക്ക് നിങ്ങൾ ഒരു കൂമ്പാരം തന്നെ നൽകിയിരുന്നു..[അൻ-നിസാ: 20].


ഉമർ رضي الله عنه രണ്ടോ മൂന്നോ തവണ പറഞ്ഞു: എല്ലാവരും ഉമറിനേക്കാൾ അറിവുള്ളവരാകുന്നു:  അദ്ദേഹം മിമ്പറിൽ തിരിച്ചെത്തി ജനങ്ങളോട് പറഞ്ഞു: മഹറിന്റെ കാര്യത്തിൽ അത് അതിരുകവിയരുത്  ഞാൻ നിങ്ങളെ വിലക്കിയിരുന്നു. എന്നാൽ ഓരോരുത്തരും അവരുടെ കയ്യിലുള്ളതിനനുസരിച് ചെയ്യട്ടെ .


(سنن سعيد بن منصور)


രണ്ട് കാരണങ്ങളാൽ ഈ ഹദീസ് ഭരണാധികാരിയെ പരസ്യമായി വിമർശിച്ചു എന്നതിന് തെളിവല്ല.


1. ഉമർ رضي الله عنه മിമ്പറിൽ നിന്ന് ഇറങ്ങിയതിന് ശേഷമാണ്, ആ സ്ത്രീ അദ്ദേഹത്തെ വിമർശിച്ചത്. മാത്രമല്ല മദീനയിലെ മസ്ജിദിൽ സ്ത്രീകൾ സ്ത്രീകളുടെ പ്രത്യേക ഭാഗത്തായിരുന്നു. ഉമർ رضي الله عنه വിന്റെ അടുത്ത് വന്നാണ് സ്ത്രീ ചോദിച്ചത്.

അപ്പോൾ അത് തനിച്ചായിരുന്നു.


2. ഈ ഹദീസ് റിപ്പോർട്ട് ചെയ്ത  അശ്-ശഅ്ബിക്ക്, ഉമർرضي الله عنه  മരണപ്പെടുമ്പോൾ മൂന്ന് വയസ്സ് മാത്രമാണ് പ്രായം എന്ന് പണ്ടിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. അത് കൊണ്ട്  അശ്-ശഅ്ബി ഉമർ رضي الله عنه വിനെ കണ്ടിട്ടില്ല.


ولقد نقل الحافظ ابن حجر في «التهذيب» (5/60) عن ابن حبان:


«أن الشعبي كان مولده سنة (20) ومات سنة (109)».



وقال الحافظ ابن حجر في «التقريب» (2/54):


«عمر بن الخطاب أمير المؤمنين استشهد في ذي الحجة سنة ثلاث وعشرين».


من (أ، ب) يتبين أن عمر بن الخطاب رضي الله عنه توفي وعند الشعبي ثلاث سنوات، وهذا ليس بسن إدراك ولا تمييز كما بيَّن ذلك الإمام البخاري في كتاب «العلم»، باب: متى يصح سماع الصغير.


അതിനാൽ ഈ ഹദീസ് ദുർബലമാണ്.


പരമ്പര മുറിഞ്ഞതാണ്.


قال ابن أبي حاتم في «المراسيل» (300/4) (عامر بن شراحيل الشعبي): «سمعت أبي وأبا زرعة يقولان: الشعبي (عن) عمر، مرسل»


قول الإمامين أبي حاتم وأبي زرعة:


«الشعبي (عن) عمر، مرسل» أي منقطع


 അത് കൊണ്ട് തെളിവിന് പറ്റില്ല.


മറ്റൊരു റിപ്പോർട്ട് തെളിവായി ഉദ്ധരിക്കുന്നത്:


وعن أبي حاتم عن العُتْبي 

قال: بعث إلي عمر بحللٍ فقسمها فأصاب كل رجل ثوبٌ. ثم صعد المنبر وعليه حلة، والحلة ثوبان، فقال: أيها الناس ألا تسمعون؟ فقال سلمان: لا نسمع. فقال عمر: لمَ يا أبا عبد الله؟قال: إنك قسمت علينا ثوباً ثوباً وعليك حلة. فقال: لاتعجل يا أبا عبد الله. ثم نادى: يا عبد الله. فلم يجبه أحد فقال: يا عبد الله بن عمر. فقال: لبيك يا أمير المؤمنين. فقال: نشدتك الله، الثوبُ الذي ائتزرت به أهو ثوبك؟ قال: اللهم نعم قال سلمان: فقل الآن نسمع.



അൽ-ഉത്ബി [മരണം.228] പറഞ്ഞു, ‘ഉമറിന് കുറച്ച്  വസ്ത്രങ്ങളുടെ സെറ്റ് ലഭിച്ചു. അദ്ദേഹം അവ ജനങ്ങൾക്കിടയിൽ ഓരോരുത്തർക്ക് ഓരോന്ന് എന്ന കണക്കിൽ വിതരണം ചെയ്തു. ശേഷം അദ്ദേഹം മിൻബറിൽ കയറി, അദ്ദേഹത്തിന് ഒരു സെറ്റ് ഉണ്ടായിരുന്നു (രണ്ട് വസ്ത്രങ്ങൾ). എന്നിട്ട് അദ്ദേഹം പറഞ്ഞു, "ഓ ജനങ്ങളേ, നിങ്ങൾ കേൾക്കുന്നില്ലേ?" അപ്പോൾ സൽമാൻ പറഞ്ഞു: "ഞങ്ങൾ കേൾക്കില്ല!" ഉമർ ചോദിച്ചു: എന്തിനാണ് അബ്ദുല്ലയുടെ പിതാവേ, [സൽമാൻ എന്നർത്ഥം]! അദ്ദേഹം പറഞ്ഞു, "നിങ്ങൾ ഞങ്ങൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്‌തതിനാൽ ഓരോ വ്യക്തിക്കും ഒരു വസ്ത്രം, എന്നിട്ടും നിങ്ങൾക്ക് ഒരു സെറ്റ് (അതായത് രണ്ട് വസ്ത്രങ്ങൾ) ഉണ്ട്."

ഉമർ പറഞ്ഞു, "ഓ അബൂ അബ്ദില്ല, ഇത്ര തിടുക്കം കാണിക്കരുത്,", പിന്നെ അദ്ദേഹം വിളിച്ചു, "ഓ അബ്ദുല്ലാഹ്!" ആരും വിളി കേട്ടില്ല.വീണ്ടും വിളിച്ചുപറഞ്ഞു, "ഓ അബ്ദുല്ലാഹ് ബിൻ ഉമർ!" അദ്ദേഹത്തിന്റെ മകൻ മറുപടി പറഞ്ഞു, "വിശ്വാസികളുടെ നേതാവേ, ഇതാ വന്നിരിക്കുന്നു!" ഉമർ പറഞ്ഞു: "അല്ലാഹുവാണെ നിന്നോട് ഞാൻ ചോദിക്കുന്നു: നീ ഈസാറായി ധരിച്ചിരിക്കുന്ന വസ്ത്രം നിന്റേതാണോ?" "അല്ലാഹുമ്മ , അതെ" എന്ന് അദ്ദേഹം മറുപടി പറഞ്ഞു.അപ്പോൾ സൽമാൻ പറഞ്ഞു, "ശരി, ഇപ്പോൾ ഞങ്ങൾ നിങ്ങളെ അനുസരിക്കും!"


ഈ റിപ്പോർട്ടും ദുർബലമാണ്, കാരണം ,  സനദിന്റെ പരമ്പര ഇല്ല. ശൈഖ് റബീഅ് حفظه الله പറഞ്ഞു:


അതിന് (റിപ്പോർട്ടിന്) അൽ-ഉത്ബി മുതൽ ഉമർ, സൽമാൻ, رضي الله عنهما വരെ

സനദിന്റെ പരമ്പര ഇല്ല.

ഉമറും (സൽമാനും) ഈ ഉത്ബിയും തമ്മിൽ സമയത്തിന്റെ വലിയ വിടവുണ്ട്.


(شرح السنة الشيخ رببع ).


അത് കൊണ്ട് തെളിവിന് പറ്റില്ല.


ശൈഖ് അൽ-ഇസ്‌ലാം ഇബ്‌നു തൈമിയ്യ رحمه الله പറഞ്ഞു:


"ഭരണാധികാരികളുടെ സ്വേച്ഛാധിപത്യത്തോട് ക്ഷമ കാണിക്കുക എന്നത് അഹ്ലുസ്സുന്നത്തി വൽ-ജമാഅയുടെ അടിസ്ഥാന തത്വങ്ങളിൽ നിന്നുള്ള ഒരു അടിസ്ഥാന തത്വമാണ് (അസ്ൽ).


(മജ്മൂഉൽ ഫതാവ 28/179).


അദ്ദേഹം പറഞ്ഞു:


"തങ്ങളുടെ ഭരണാധികാരിക്കെതിരെ കലാപം നടത്തിയ ഒരു ജനതയും കലാപത്തിന് ശേഷമുള്ള അവരുടെ അവസ്ഥ  കലാപത്തിന് മുമ്പുള്ളതിനേക്കാൾ മോശമായിട്ടല്ലാതെ ഉണ്ടായിട്ടില്ല,  ."


(മിൻഹാജ് അസ്സുന്ന 3/231).


ഇത് ഇന്നും ഒരു യാഥാർത്ഥ്യമാണ്.


സമാധാനപരമായ പ്രക്ഷോഭ സമരങ്ങൾ വരെ ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തി തീർത്തത്. ജനാധിപത്യ രാജ്യത്ത് പ്രക്ഷോഭ സമരങ്ങൾ അനുവദനീയമാണ് എന്നാണെങ്കിൽ, ജനാധിപത്യം വന്നാൽ അല്ലാഹുവിനെയും നബി صلى الله عليه وسلم യെയും ധിക്കരിക്കാമോ? نعوذ بالله. കാരണം  അല്ലാഹുവും നബി صلى الله عليه وسلم യും പഠിപ്പിക്കുന്നത് ഭരണാധികാരികൾക്കെതിരെ പരസ്യമായി സംസാരിക്കരുത് എന്നാണ്.

സമരവുമായി ഒരു ബന്ധവുമില്ലാത്ത നിരപരാധികൾക്ക് ഭൗതിക നാശനഷ്ടങ്ങളും, ജീവഹാനിയും മാത്രമാണ് വരുത്തിയത്. സമരവുമായി ഒരു ബന്ധമില്ലാത്തവർ വിധവകളും , അനാഥകരുമായി.തലമുറകളായി അഭയാർത്ഥി ക്യാമ്പുകളും സൃഷ്ടിക്കപ്പെട്ടു.


ഭരണാധികാരി തെറ്റ് തിരുത്തും എന്ന് ഉറപ്പുള്ള സാഹചര്യത്തിലും, ഭരണാധികാരിക്കെതിരെ പരസ്യമായി സംസാരിച്ചാൽ, അത് പൊതു ജനങ്ങളെ ഇളക്കി വിടുകയോ, ആഭ്യന്തര കലാപം സ്യിഷ്ടിക്കുകയോ ചെയ്യില്ല എന്ന് ഉറപ്പുള്ള സാഹചര്യത്തിലും മാത്രമേ പരസ്യമായി ഉപദേശിക്കാവൂ.


ഉദാഹരണം : മർവാൻ ബിൻ അൽ ഹകമിനെ , അബു സഈദ് അൽ ഖുദ്രി رضي الله عنهما, ഈദ് ദിനത്തിൽ നിസ്കാരത്തിന് മുമ്പ് ഖുത്ബ നൽകിയത് പരസ്യമായി തിരുത്തിയത് (കൂടുതൽ വിശദമായി  ശൈഖ് ഉസൈമീൻ رحمه الله യുടെ ഫതാവാ ലിൽ-ആമിറീൻ ബിൽ-മാറൂഫ് വാൻ-നാഹീൻ അനിൽ-മുൻകർ, കൂടാതെ ലിഖാ അൽ-ബാബ് അൽ-മഫ്തൂഹിലും, 62/39 കാണുക).


ഇവിടെ ഭരണാധികാരി തെറ്റ് തിരുത്തും എന്ന് ഉറപ്പാണ്, ജനങ്ങൾ, അദ്ദേഹത്തിന് എതിരേ തിരിയുകയോ ആഭ്യന്തര കലാപം ഉണ്ടാവുകയോ ഇല്ല എന്ന സാഹചര്യമായതു കൊണ്ടാണ് അങ്ങനെ ചെയ്തത്. അല്ലാത്ത പക്ഷം തനിച്ചായി ഉപദേശിക്കാനാണ് നബി صلى الله عليه وسلم പഠിപ്പിച്ചത്.


ഇയാദിബ്നു ഗനം അൽ അഷ്അരി റിപ്പോർട്ട് ചെയ്തു: 


عن عياض بن غنم الأشعري، قال قال  رسول الله ﷺ : من أراد أن ينصح لذي سلطان فلا يبده علانية، ولكن يأخذ بيده فيخلو به فإن قبل منه فذاك، وإلا كان قد أدى الذي عليه.


١٤٩٠٩ مسند أحمد

നബി صلى الله عليه وسلم പറഞ്ഞു:


ആരെങ്കിലും ഭരണാധികാരിയെ ഉപദേശിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, അവനത് പരസ്യമായി ചെയ്യരുത്, മറിച്ച് അദ്ദേഹത്തിന്റെ കൈപിടിച്ച് അദ്ദേഹവുമായി തനിച്ചായിക്കൊണ്ട് 

ഉപദേശിക്കുക. (ഉപദേശം) സ്വീകരിച്ചാൽ അത് (നല്ലതാണ്), (ഉപദേശം) സ്വീകരിച്ചില്ലെങ്കിൽ അവന്റെ ബാധ്യത നിർവഹിച്ചു കഴിഞ്ഞു.


മുസ്നദ് അഹ്മദ് 14909


١٠٩٦ المحدث الألباني خلاصة حكم المحدث إسناده صحيح في تخريج كتاب السنة


ക്രൂരനായ ഭരണാധികാരിയോട് തനിച്ചായിക്കൊണ്ടും,കത്ത് മുഖേനയും, സൗമ്യമായും മാത്രമേ ഉപദേശ വിമർശനങ്ങൾ നടത്താൻ പാടുള്ളൂ. ഭരണകൂടവുമായി ബന്ധപ്പെട്ട നിയമങ്ങൾ,അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ കോടതിയെ സമീപിക്കാതെ പരിഹാരമില്ലെങ്കിൽ, അനിവാര്യമാണെങ്കിൽ,   കോടതിയെ സമീപിക്കാവുന്നതാണ്.ഇതിനെല്ലാം ഇസ്ലാമിൽ തെളിവുകൾ ഉണ്ട്. കോടതി വിധി പ്രതികൂലമാണെങ്കിൽ ക്ഷമിക്കുക. ഒരു മുസ്ലിമിന് ഉണ്ടായിരിക്കേണ്ട ഏറ്റവും ഉത്തമമായ സൽഗുണമാണ് ക്ഷമ. അവർക്ക് വിജയവും അല്ലാഹുവിന്റെ സഹായവും ഉണ്ടാകും.


ബഹുസ്വര സമൂഹത്തിൽ ബലഹീനരായി പീഡിപ്പിക്കപ്പെട്ട പൊതുജനം ഭരണകൂടത്തിനെതിരെ തിരിയാതെ ക്ഷമ അവലംബിച്ചാൽ അവർക്ക് വിജയമുണ്ട്. 


അല്ലാഹു പറയുന്നു:


كُفُّوٓا۟ أَيْدِيَكُمْ وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ 

നിങ്ങളുടെ കൈകളെ  നിങ്ങള്‍ തടഞ്ഞു വെക്കുവിന്‍; നിങ്ങള്‍ നിസ്‌കാരം നിലനിറുത്തുകയും, സകാത്ത് കൊടുക്കുകയും ചെയ്യുവിൻ.


(4:77).


وَنُرِيدُ أَن نَّمُنَّ عَلَى ٱلَّذِينَ ٱسْتُضْعِفُوا۟ فِى ٱلْأَرْضِ وَنَجْعَلَهُمْ أَئِمَّةً وَنَجْعَلَهُمُ ٱلْوَٰرِثِينَ


നാട്ടില്‍ ബലഹീനരായി (പീഡിപ്പിക്കപ്പെട്ടവരായി ) ഗണികപ്പെടുന്നവര്‍ക്കു ദാക്ഷിണ്യം ചെയ്യണമെന്നു നാം ഉദ്ദേശിക്കുന്നു; അവരെ നേതാക്കന്‍മാരാക്കുകയും, അവരെ അനന്തരാവകാശികളാക്കുവാനും (ഉദ്ദേശിക്കുന്നു).


(28:5).


وَأَوْرَثْنَا ٱلْقَوْمَ ٱلَّذِينَ كَانُوا۟ يُسْتَضْعَفُونَ مَشَٰرِقَ ٱلْأَرْضِ وَمَغَٰرِبَهَا ٱلَّتِى بَٰرَكْنَا فِيهَا وَتَمَّتْ كَلِمَتُ رَبِّكَ ٱلْحُسْنَىٰ عَلَىٰ بَنِىٓ إِسْرَٰٓءِيلَ بِمَا صَبَرُوا۟ وَدَمَّرْنَا مَا كَانَ يَصْنَعُ فِرْعَوْنُ وَقَوْمُهُۥ وَمَا كَانُوا۟ يَعْرِشُونَ.


അടിച്ചൊതുക്കപ്പെട്ടിരുന്ന ആ ജനതയ്ക്ക്‌, നാം അനുഗ്രഹിച്ച, കിഴക്കും പടിഞ്ഞാറുമുള്ള ഭൂപ്രദേശങ്ങള്‍ നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു. ഇസ്രായീല്‍ സന്തതികളില്‍, അവര്‍ ക്ഷമിച്ചതിന്‍റെ ഫലമായി നിന്‍റെ രക്ഷിതാവിന്‍റെ ഉത്തമമായ വചനം നിറവേറുകയും, ഫിര്‍ഔനും അവന്‍റെ ജനതയും നിര്‍മിച്ചുകൊണ്ടിരുന്നതും, അവര്‍ കെട്ടി ഉയര്‍ത്തിയിരുന്നതും നാം തകര്‍ത്ത് കളയുകയും ചെയ്തു.

(7:137)



ഇബ്നു കസീർ തഫ്സീർ:


وأخبر تعالى أنه أورث القوم الذين كانوا يستضعفون - وهم بنو إسرائيل - مشارق الأرض ومغاربها


അല്ലാഹു പറഞ്ഞത്:

ബലഹീനരായി പീഡിപ്പിക്കപ്പെട്ട സമൂഹമായിരുന്ന - അവരാണ് ഇസ്രായേൽ സന്തതികൾ- (അവർക്ക് ) ഭൂമിയുടെ

കിഴക്കും പടിഞ്ഞാറും അനന്തരമാക്കികൊടുത്തു .


وقوله : ( ودمرنا ما كان يصنع فرعون وقومه ) أي : وخربنا ما كان فرعون وقومه يصنعونه من العمارات والمزارع


അല്ലാഹു പറഞ്ഞു:

( "ഫിര്‍ഔനും, അവന്റെ ജനങ്ങളും നിര്‍മ്മിച്ചുകൊണ്ടിരുന്നത് നാം നശിപ്പിക്കുകയും ചെയ്തു").


അതായത് : ഫിര്‍ഔനും, അവന്റെ ജനങ്ങളും നിര്‍മ്മിച്ച കെട്ടിടങ്ങളും ക്രിഷിയിടങ്ങളും നാം നശിപ്പിച്ചു


ഖുർത്വുബി തഫ്സീർ:


بما صبروا أي بصبرهم على أذى فرعون


അവര്‍ ക്ഷമിച്ചതു നിമിത്തം, അതായത്

ഫിര്‍ഔനിന്റെ ഉപദ്രവത്തോടുള്ള അവരുടെ ക്ഷമ.


പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.