മോശപ്പെട്ട ഭരണാധികാരികൾ കാരണമാണൊ മുസ്‌ലിംകൾക്ക് കുഴപ്പങ്ങൾ ബാധിക്കുന്നത്?

മോശപ്പെട്ട ഭരണാധികാരികൾ കാരണമാണൊ മുസ്‌ലിംകൾക്ക് കുഴപ്പങ്ങൾ ബാധിക്കുന്നത്?


മുസ്‌ലിംകൾക്ക്  കുഴപ്പങ്ങൾ ബാധിക്കുന്നതിന്റെ അടിസ്ഥാന കാരണം മോശപ്പെട്ട ഭരണാധികാരികൾ കാരണമാണ് എന്ന് പറയുന്ന ഒറ്റ ആയത്തൊ , ഹദീസൊ ഇല്ല, അത് കൊണ്ട് അവരെ അധികാര സ്ഥാനത്ത് നിന്ന് മാറ്റണമെന്നും പറയുന്ന ഒറ്റ ആയത്തൊ , ഹദീസൊ ഇല്ല, ഏതെങ്കിലും ഒരു പ്രവാചകനിൽ പോലും عليهم السلام അങ്ങനെ ചെയ്തതായി ഒരു മാതൃകയുമില്ല.


എന്നാൽ, കുഴപ്പങ്ങൾ ബാധിക്കുന്നത് നമ്മുടെ തിന്മകൾ കാരണമാണ് എന്ന് പറയുന്ന നിരവധി ആയത്തുകളുണ്ട്, മോശപ്പെട്ട ഭരണാധികാരികളെ നമുക്ക് നൽകുന്നത് തന്നെ നമ്മുടെ തിന്മകൾ കാരണം എന്നാണ് പ്രമാണങ്ങൾ പഠിപ്പിക്കുന്നത്. അങ്ങനെ മോശപ്പെട്ട ഭരണാധികാരികൾ വന്നാൽ അവരുടെ കുഴപ്പങ്ങൾ നാം അനുഭവിക്കേണ്ടി വരും. അപ്പോൾ അടിസ്ഥാന  കാരണം നമ്മുടെ തിന്മകളാണ്. മോശപ്പെട്ട ഭരണാധികാരികളെ അധികാര സ്ഥാനത്ത് നിന്ന് മാറ്റിയത് കൊണ്ട് മാത്രം കുഴപ്പങ്ങൾ അവസാനിക്കാൻ പോകുന്നില്ല. തിന്മകൾ ഉള്ളിടത്തോളം അല്ലാഹു പകരം നൽകുക മറ്റൊരു മോശപ്പെട്ട ഭരണാധികാരിയെയായിരിക്കും.


നാം നന്മയിലാകുമ്പോഴാണ്, തിന്മകളെ ഉപേക്ഷിച്ചാലാണ്, അല്ലാഹു അനുഗ്രഹങ്ങൾ നൽകുക ,  നല്ല ഭരണാധികാരികളെ  നൽകുക എന്നുമാണ് പ്രമാണങ്ങൾ പഠിപ്പിക്കുന്നത്.


തെളിവുകൾ താഴെ:



ظَهَرَ ٱلْفَسَادُ فِى ٱلْبَرِّ وَٱلْبَحْرِ بِمَا كَسَبَتْ أَيْدِى ٱلنَّاسِ لِيُذِيقَهُم بَعْضَ ٱلَّذِى عَمِلُوا۟ لَعَلَّهُمْ يَرْجِعُونَ 


" മനുഷ്യരുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചതു നിമിത്തം (പാപങ്ങൾ) കരയിലും, കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു: തങ്ങള്‍ പ്രവര്‍ത്തിച്ചതില്‍ (പാപങ്ങളിൽ )ചിലതു [ചിലതിന്റെ ഫലം] അവര്‍ക്കു ആസ്വദിപ്പിക്കുവാന്‍ വേണ്ടിയാണ് (അത്); അവര്‍ മടങ്ങിയേക്കാമല്ലോ ".


(30:41).


وَمَآ أَصَـٰبَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُوا۟ عَن كَثِيرٍ 


" നിങ്ങൾക്ക് ഏതൊരു ആപത്തു ബാധിക്കുന്നതായാലും അത് നിങ്ങളുടെ കരങ്ങൾ പ്രവർത്തിച്ചത് (പാപങ്ങൾ ) നിമിത്തമായിരിക്കും. പലതിനെ സംബന്ധിച്ചും അവൻ മാപ്പ് നൽകുകയും ചെയ്യുന്നു ".


(42:30).


وَضَرَبَ ٱللَّهُ مَثَلًا قَرْيَةً كَانَتْ ءَامِنَةً مُّطْمَئِنَّةً يَأْتِيهَا رِزْقُهَا رَغَدًا مِّن كُلِّ مَكَانٍ فَكَفَرَتْ بِأَنْعُمِ ٱللَّهِ فَأَذَٰقَهَا ٱللَّهُ لِبَاسَ ٱلْجُوعِ وَٱلْخَوْفِ بِمَا كَانُوا۟ يَصْنَعُونَ 


" അല്ലാഹു ഒരു ഉപമ വിവരിക്കുകയാണു - ഒരു രാജ്യത്തെ: അതു നിര്‍ഭയമായതും ശാന്തമായതുമായിരുന്നു; എല്ലാ സ്ഥലത്തുനിന്നും അതിന്റെ (ആവശ്യത്തിനുള്ള) ആഹാരം അതിനു സുഭിക്ഷമായി വന്നെത്തിക്കൊണ്ടിരിക്കും;- എന്നിട്ടതു [അതിലെ ആളുകള്‍] അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ അവിശ്വസിച്ചു [നന്ദികേടു കാണിച്ചു]. അപ്പോള്‍ അതു [അതിലെ ആളുകള്‍] പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതു നിമിത്തം അതിന് [അവര്‍ക്കു] അല്ലാഹു വിശപ്പും, ഭയവുമാകുന്ന വസ്ത്രം ആസ്വദിപ്പിച്ചു ".


(16:112).


وَلَوْ أَنَّ أَهْلَ ٱلْقُرَىٰٓ ءَامَنُوا۟ وَٱتَّقَوْا۟ لَفَتَحْنَا عَلَيْهِم بَرَكَـٰتٍ مِّنَ ٱلسَّمَآءِ وَٱلْأَرْضِ وَلَـٰكِن كَذَّبُوا۟ فَأَخَذْنَـٰهُم بِمَا كَانُوا۟ يَكْسِبُونَ 


" (ആ) രാജ്യക്കാര്‍ വിശ്വസിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍, നാം അവര്‍ക്കു ആകാശത്തു നിന്നും, ഭൂമിയില്‍ നിന്നും 'ബര്‍ക്കത്തുകള്‍' [അനുഗ്രഹാഭിവൃദ്ധികള്‍] തുറന്നു കൊടുക്കുക തന്നെ ചെയ്യുമായിരുന്നു. എങ്കിലും, അവര്‍ വ്യാജമാക്കുകയാണു ചെയ്തതു; അതിനാല്‍, അവര്‍ (പ്രവര്‍ത്തിച്ചു) സമ്പാദിച്ചിരുന്നതു നിമിത്തം അവരെ നാം പിടിച്ചു (ശിക്ഷിച്ചു) ".


(7:96).



كَدَأْبِ ءَالِ فِرْعَوْنَ وَٱلَّذِينَ مِن قَبْلِهِمْ ۚ كَذَّبُوا۟ بِـَٔايَـٰتِنَا فَأَخَذَهُمُ ٱللَّهُ بِذُنُوبِهِمْ ۗ وَٱللَّهُ شَدِيدُ ٱلْعِقَابِ


" (അതെ) ഫിര്‍ഔന്‍റെ കൂട്ടരുടെയും, അവര്‍ക്ക് മുമ്പുള്ളവരുടെയും സമ്പ്രദായംപോലെ (ത്തന്നെ), (അതായത്) അവര്‍ നമ്മുടെ ആയത്ത് (ലക്ഷ്യം) കളെ വ്യാജമാക്കി; അപ്പോള്‍, അവരുടെ പാപങ്ങള്‍ നിമിത്തം അവരെ അല്ലാഹു പിടി(ച്ചുശിക്ഷി)ച്ചു. അല്ലാഹുവാകട്ടെ, കഠിനമായി ശിക്ഷാനടപടി എടുക്കുന്നവനാകുന്നു ".


(3:11).


مَّا يَفْعَلُ ٱللَّهُ بِعَذَابِكُمْ إِن شَكَرْتُمْ وَءَامَنتُمْ ۚ وَكَانَ ٱللَّهُ شَاكِرًا عَلِيمًا 


" നിങ്ങളെ ശിക്ഷിക്കുന്നതു കൊണ്ട് അല്ലാഹു എന്ത് ചെയ്യാനാണ്? നിങ്ങള്‍ നന്ദി കാണിക്കുകയും, വിശ്വസിക്കുകയും ചെയ്യുന്നപക്ഷം! അല്ലാഹു നന്ദി കാണിക്കുന്നവനും (എല്ലാം) അറിയുന്നവനുമാകുന്നുതാനും ".


(4:147).


നന്ദികേടും, അവിശ്വാസവുമാണ് നമ്മെ ശിക്ഷക്ക് വിധേയമാക്കുന്നത്; നാം നന്ദിയുളളവരും വിശ്വാസികളും ആയിരുന്നാല്‍ അല്ലാഹു നമ്മെ ശിക്ഷിക്കുവാന്‍ പോകുന്നില്ല.


അല്ലാഹു പറഞ്ഞു:

  • وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ مِنكُمْ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَيَسْتَخْلِفَنَّهُمْ فِى ٱلْأَرْضِ كَمَا ٱسْتَخْلَفَ ٱلَّذِينَ مِن قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ دِينَهُمُ ٱلَّذِى ٱرْتَضَىٰ لَهُمْ وَلَيُبَدِّلَنَّهُم مِّنۢ بَعْدِ خَوْفِهِمْ أَمْنًا ۚ يَعْبُدُونَنِى لَا يُشْرِكُونَ بِى شَيْـًٔا ۚ وَمَن كَفَرَ بَعْدَ ذَٰلِكَ فَأُو۟لَـٰٓئِكَ هُمُ ٱلْفَـٰسِقُونَ 
  • " നിങ്ങളില്‍നിന്ന് വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, ചെയ്യുന്നവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. 'അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയതുപോലെ, നിശ്ചയമായും ഭൂമിയില്‍ അവര്‍ക്ക് അവന്‍ പ്രാതിനിധ്യം നല്‍കുന്നതാണ്; അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ടു കൊടുത്തിട്ടുള്ള അവരുടെ മതത്തിന് സ്വാധീനം നല്‍കുന്നതുമാണ്; അവര്‍ക്ക് ഭയത്തിനു ശേഷം അഭയത്തെ പകരം നല്‍കുകയും ചെയ്യും' എന്ന്. അവര്‍ എന്നോട് യാതൊന്നിനെയും പങ്ക് ചേര്‍ക്കാതെ എന്നെ ആരാധിച്ചുവരുന്നു. (അതാണ്‌ കാരണം). അതിനുശേഷം, ആര്‍ നന്ദികേട് ചെയ്തുവോ അവര്‍ തന്നെയാണ് തോന്നിയവാസികൾ ".
  • (24:55).


 അല്ലാഹു നൽകുന്ന വാഗ്ദാനങ്ങൾ മുകളിലത്തെ ആയത്തിൽ പറഞ്ഞത്:

1. ഭൂമിയില്‍ പ്രാതിനിധ്യം നല്‍കും.

2. മതത്തിന് സ്വാധീനം നല്‍കും.

3. ഭയത്തിനു ശേഷം അഭയത്തെ പകരം നല്‍കും.

ആയത്തിൽ ഇതിന് വെച്ച ഉപാധികൾ:

വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുക, യാതൊന്നിനെയും പങ്ക് ചേര്‍ക്കാതെ അല്ലാഹുവിനെ മാത്രം ആരാധിക്കുക.

തൗഹീദ് ശരിയായവർക്കും, സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നവർക്കും, ശിർക്ക്, ബിദ്അത്തുകൾ, ഹറാമുകൾ ചെയ്യാത്തവർക്കുമാണ് ഈ വാഗ്ദാനങ്ങൾ, അല്ലാതെ മോശപ്പെട്ട ഭരണാധികാരികളെ അധികാര സ്ഥാനത്ത് നിന്ന് മാറ്റിയാൽ ഇവ നൽകുമെന്ന് അല്ലാഹു പറഞ്ഞിട്ടില്ല.

ആധുനിക മുസ്ലിംകളിൽ മിക്കവരും , മുസ്ലിം സംഘടനകളിൽ മിക്കതും, 

പിഴച്ച വിശ്വാസങ്ങളിലും (അതിൽ ചിലത് , മരണപ്പെട്ടവരൊട് ഇസ്തിഗാസ സഹായം തേടൽ, അല്ലാഹു എല്ലായിടത്തും ഉണ്ട് എന്ന വിശ്വാസം, സിഹ്റിന് യാഥാർത്ഥ്യമില്ല എന്ന വിശ്വാസം , ഭരണാധികാരികൾക്കെതിരെ വിപ്ലവം),

ബിദ്അത്തുകളിലും ( അതിൽ ചിലത്, നബി صلى الله عليه وسلم യുടെ ജന്മദിനാഘോഷം , നിരപരാധികളുടെ കൊലകളും, നാശനഷ്ടങ്ങളും സംഭവിക്കുന്ന ഭരണകൂടത്തിനെതിരെയുള്ള പ്രക്ഷോഭ സമരങ്ങൾ, മാസപ്പിറവി തീർത്തും ഗോളശാസ്ത്ര കണക്കിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുക, ദഅവത്ത് എന്ന് പറഞ്ഞ് , വിജ്ഞാനം ഇല്ലാത്തവർ  മൂന്ന് ദിവസം, പത്ത് ദിവസം, നാൽപ്പത് ദിവസം, നാല് മാസം എന്ന ക്രമത്തിൽ നാടും വീടും കച്ചവടവും വിട്ട് പുറപ്പെടുക, ബഹുദൈവാരാധകരുടെ ആഘോഷങ്ങൾക്ക് ആശംസ നേരുക , പങ്കെടുക്കുക), 

ഹറാമുകളിലും (അതിൽ ചിലത്, സംഗീതം, ഫോട്ടോ എടുക്കൽ, താടി വടിക്കുകയൊ, വെട്ടി ചുരുക്കുകയൊ ചെയ്യുക, വിവാഹ സദസുകളിലും മറ്റും  സ്ത്രീ പുരുഷ ഇടകലരൽ, സാമ്പത്തിക തിന്മകൾ)

മുഴുകിയിരിക്കെ അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങിക്കൊണ്ടെയിരിക്കുന്നു എന്നതിന് നാം സാക്ഷികളാണ്. ഉടനെ  തിരുത്തുക, ഇനിയും വൈകരുത്. വൻ വിപത്തുകൾ തടയാൻ തൗബ ചെയ്യേണ്ടത്  നിർബന്ധമാണ്. 

ഇബ്‌നുൽ ഖയ്യിം رحمه الله റിപ്പോർട്ട് ചെയ്യുന്നു: അലി ഇബ്‌നു അബി താലിബ്, رضي الله عنه പറഞ്ഞു:


عن ابن القيم قَالَ عَلِيُّ بْنُ أَبِي طَالِبٍ رَضِيَ اللَّهُ عَنْهُ مَا نَزَلْ بَلَاءٌ إِلَّا بِذَنْبٍ وَلَا رُفِعَ إِلَّا بِتَوْبَةٍ


"പാപം മൂലമല്ലാതെ ഒരു വിപത്ത് ഇറക്കപ്പെടുന്നില്ല, തൗബയോടെയല്ലാതെ അത് ഉയർത്തപ്പെടുന്നതല്ല ." 

(അൽ-ജവാബ് അൽ-കാഫി, രോഗവും ചികിത്സയും 1/74).

 الجواب الكافي لمن سأل عن الدواء الشافي أو الداء والدواء فصل المعاصي تزيل النعم


മാറേണ്ടത് ഭരണകൂടമോ നാമോ?


അല്ലാഹു പറഞ്ഞു:

وَكَذَٰلِكَ نُوَلِّي بَعْضَ الظَّالِمِينَ بَعْضًا بِمَا كَانُوا يَكْسِبُونَ

"അപ്രകാരം, (അതിക്രമങ്ങൾ വഴി) അവർ സമ്പാദിച്ചതിന്റെ ഫലമായി നാം അക്രമികളായ ചിലരെ,  ചിലരുടെ മേൽ അധികാരം നൽകി"

(6:129)

താഴെ തഫ്സീർ ഖുർത്വുബി:

وقال ابن عباس : إذا رضي الله عن قوم ولى أمرهم خيارهم ، وإذا سخط الله على قوم ولى أمرهم شرارهم

ഇബ്നു അബ്ബാസ്
رضي الله عنهما
പറഞ്ഞു:

" അല്ലാഹു ഒരു ജനതയോട് ത്യപ്തിപ്പെട്ടാൽ അവരുടെ ഭരണാധികാരം അവരിലെ നല്ല ആളുകൾക്ക്  ഏൽപ്പിച്ചു കൊടുക്കും, അല്ലാഹു ഒരു ജനതയോട് കോപിച്ചാൽ , അവരുടെ ഭരണാധികാരം അവരിലെ  മോശം ആളുകൾക്ക്  ഏൽപ്പിച്ചു കൊടുക്കും ".

قال ابن عباس : تفسيرها هو أن الله إذا أراد بقوم شرا ولى أمرهم شرارهم . يدل عليه قوله تعالى : وما أصابكم من مصيبة فبما كسبت أيديكم .

ഇബ്നു അബ്ബാസ്
رضي الله عنهما
പറഞ്ഞു:

" ഇതിന്റെ വിശദീകരണം, അല്ലാഹു ഒരു ജനതയോട് തിന്മ ഉദ്ദേശിച്ചാൽ, അവരുടെ ഭരണാധികാരം അവരിലെ മോശം ആളുകൾക്ക്  ഏൽപ്പിച്ചു കൊടുക്കും.

ഇതിന്റെ തെളിവാണ് അല്ലാഹു പറഞ്ഞത് :

നിങ്ങൾക്ക് ഏതൊരു ആപത്തു ബാധിക്കുന്നതായാലും അത് നിങ്ങളുടെ കരങ്ങൾ പ്രവർത്തിച്ചത് നിമിത്തമായിരിക്കും ".

(തഫ്സീർ ഖുർത്വുബി).

നാം ദുഷിച്ചാൽ നമുക്ക് ദുഷിച്ച ഭരണാധികാരികളെയായിരിക്കും കിട്ടുക. നാം നന്നായാൽ അല്ലാഹു കുഴപ്പങ്ങളെ നീക്കുകയും നല്ല ഭരണാധികാരികളെ നൽകുകയും ചെയ്യുന്നു.

നബി صلى الله عليه وسلم പറഞ്ഞു :

إذا تبايعتم بالعِينةِ وأخذتم أذنابَ البقرِ ورضيتم بالزرعِ وتركتم الجهادَ سلط اللهُ عليكم ذُلًّا لا ينزعُه شيءٌ حتى ترجعوا إلى دينِكم

" നിങ്ങൾ പലിശ ഇടപാട് നടത്തുകയും , കന്നുകാലികളുടെ വാലുകൾ പിടിക്കുകയും, കൃഷിയിൽ സംതൃപ്തരാകുകയും, ജിഹാദ് ഉപേക്ഷിക്കുകയും ചെയ്താൽ അല്ലാഹു നിങ്ങൾക്ക് നിന്ദ്യത വരുത്തിവെക്കും. നിങ്ങൾ നിങ്ങളുടെ മതത്തിലേക്ക് മടങ്ങുന്നതുവരെ  നിങ്ങളിൽ നിന്ന് അത് (നിന്ദ്യത)നീക്കം ചെയ്യുകയുമില്ല ".

(അബൂ ദാവൂദ്).

അപ്പോൾ നിന്ദ്യതക്ക് കാരണം, പലിശ ഇടപാട് നടത്തുകയും, കച്ചവടത്തിൽ മുഴുകലുമാണ്. പിന്നെ ജിഹാദ് ഉപേക്ഷിക്കലും. നിന്ദ്യതക്കുള്ള പരിഹാരം ദീനിലേക്ക് മടങ്ങുക എന്നതാണ് ഹദീസിൽ പഠിപ്പിക്കുന്നത്. പ്രഥമ ജിഹാദ് നിഷ്ക്രിയരാകാതെ സ്വന്തത്തോട് ജിഹാദ് ചെയ്യലാണ്. അത് വിജ്ഞാനം തേടൽ , വിശ്വാസം, തൗഹീദ് ശരിയാവുക, ശിർക്കിൽ നിന്നും ബിദ്അത്തുകളിൽ നിന്നും മോചിതരായി, സുന്നത്തിൽ അധിഷ്ഠിതമാവുക, ഹറാമുകൾ സൂക്ഷിക്കുക, നന്മ കൽപിക്കുക തിന്മ തടയുക എന്നതാണ്. ഇതാണ് സ്ഥായിയായ പരിഹാരം. അവർക്കാണ് വിജയം. തെരഞ്ഞെടുപ്പ് രാഷ്ട്രീയമൊ, പ്രതിഷേധ സമരങ്ങളോ, ഉൽപ്പന്നങ്ങളുടെ ബഹിഷ്കരണമോ അല്ല. ഇവയൊന്നും സ്ഥായിയായ പരിഹാരമല്ല . മാത്രമല്ല ഇവയിൽ മതത്തിൽ തെളിവില്ലാത്ത ബിദ്അത്തുകളുണ്ട്, പ്രയോഗവൽകരിക്കുമ്പോൾ ഗുരുതരമായ ഭവിഷ്യത്തുകളും സംഭവിക്കുന്നുണ്ട്.


ദീനിലേക്കുള്ള ഒരു മടക്കം നമ്മിൽ അധിക പേരിലും ഇല്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. അത് കൊണ്ട് നമുക്ക് നിന്ദ്യത ബാധിക്കുന്നു.


അത് കൊണ്ട് മതത്തിലേക്ക് പൂർണമായും മടങ്ങുകയും, പ്രഥമ ജിഹാദ് നിർവഹിച്ചാലും മാത്രമേ നിന്ദ്യത നീങ്ങുകയുള്ളു, മറ്റൊരു പരിഹാരമില്ല തന്നെ. കാരണം ഹദീസിൽ വന്നിരിക്കുന്ന പരിഹാരം അതാണ്.

അനുഗ്രഹീത റമദാൻ മാസത്തിന് ആഴ്ചകൾ മാത്രമേ ബാക്കിയുള്ളൂ, നാം തൗബ ചെയ്യാൻ ഇനിയും വൈകരുത്. അല്ലാഹു എളുപ്പമാക്കട്ടെ.


പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.

സത്യനിഷേധികൾക്കും അക്രമികൾക്കും മുസ്‌ലിംകളുടെമേൽ ആധിപത്യം സ്ഥാപിക്കാൻ എങ്ങനെ സാധിക്കുന്നു?

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.