സത്യനിഷേധികൾക്കും അക്രമികൾക്കും മുസ്‌ലിംകളുടെമേൽ ആധിപത്യം സ്ഥാപിക്കാൻ എങ്ങനെ സാധിക്കുന്നു?

സത്യനിഷേധികൾക്കും അക്രമികൾക്കും മുസ്‌ലിംകളുടെമേൽ ആധിപത്യം സ്ഥാപിക്കാൻ എങ്ങനെ സാധിക്കുന്നു?

ഇസ്രായേൽ സന്തതികൾക്ക് അവർ പാപങ്ങൾ ചെയ്തത് കാരണം അല്ലാഹു ശത്രുക്കളെ നിയോഗിച്ചു കൊണ്ട് നാശനഷ്ടങ്ങളും അക്രമമര്‍ദ്ദനങ്ങളും അഴിച്ചുവിട്ട് ശിക്ഷ ഇറക്കിയതിനെ കുറിച്ചാണ് താഴെ കൊടുത്തിരിക്കുന്ന 17:4-9 വചനങ്ങളിൽ പറയുന്നതെന്ന് ഖുർആൻ വ്യാഖ്യാതാക്കളായ പണ്ടിതന്മാർ പറയുന്നു.

അവർ നന്നായപ്പോൾ അവരുടെ ദുഃസ്ഥിതി മാറി നന്മ കൈവന്നെന്നും , എന്നാൽ വീണ്ടും പഴയപടിയായിത്തീർന്നപ്പോൾ, മതമൂല്യങ്ങൾക്കു വിലകൽപിക്കാതാവുകയും, ശിർക്കിലും തോന്നിയവാസങ്ങളിലും മുഴുകുകയും ചെയ്തപ്പോൾ, മുമ്പ് അവർക്ക് ശത്രുക്കള്‍ വരുത്തിത്തീർത്ത അതേമാതിരി നാശനഷ്ടങ്ങളും അക്രമമര്‍ദ്ദനങ്ങളും വീണ്ടും അഴിച്ചുവിടുമാറ് അല്ലാഹു ശത്രുക്കളെ നിയോഗിച്ചു.


നിങ്ങള്‍ ആവര്‍ത്തിച്ചാല്‍ (പാപങ്ങൾ ) നാമും (അല്ലാഹു )ആവര്‍ത്തിക്കും (ശിക്ഷ ) എന്ന താക്കീതും അല്ലാഹു നൽകുന്നു. അതായത് പിന്നെയും നിങ്ങളുടെ നില മുമ്പുണ്ടായതുപോലെ വഷളായിത്തീരുന്നപക്ഷം നിങ്ങളുടെമേല്‍ അല്ലാഹു നടപടി എടുക്കുവാന്‍ മടിക്കുകയില്ലെന്ന് താല്‍പര്യം. ഈ മുന്നറിയിപ്പും അവരില്‍ സാക്ഷാല്‍കൃതമാകുകയുണ്ടായി.


താഴെ വചനങ്ങൾ:


അല്ലാഹു പറഞ്ഞു:



وَقَضَيْنَآ إِلَىٰ بَنِىٓ إِسْرَٰٓءِيلَ فِى ٱلْكِتَـٰبِ لَتُفْسِدُنَّ فِى ٱلْأَرْضِ مَرَّتَيْنِ وَلَتَعْلُنَّ عُلُوًّا كَبِيرًا 


ഇസ്രാഈല്‍ സന്തതികള്‍ക്കു (ആ) വേദഗ്രന്ഥത്തില്‍ നാം തീരുമാനി(ച്ചറിയി)ക്കുകയും ചെയ്തു; തീര്‍ച്ചയായും, നിങ്ങള്‍ ഭൂമിയില്‍ രണ്ടുപ്രാവശ്യം കുഴപ്പമുണ്ടാക്കും; തീര്‍ച്ചയായും, നിങ്ങള്‍ വലിയ ഔന്നത്യം (പൊങ്ങച്ചം) കാണിക്കുകയും ചെയ്യും.


فَإِذَا جَآءَ وَعْدُ أُولَىٰهُمَا بَعَثْنَا عَلَيْكُمْ عِبَادًا لَّنَآ أُو۟لِى بَأْسٍ شَدِيدٍ فَجَاسُوا۟ خِلَـٰلَ ٱلدِّيَارِ ۚ وَكَانَ وَعْدًا مَّفْعُولًا 


അങ്ങനെ, ആ രണ്ടില്‍ ആദ്യത്തേതിന്റെ വാഗ്ദത്തം (ശിക്ഷാവധി) വന്നാല്‍, നമ്മുടെ കടുത്ത ശൗര്യശാലികളായ ചില അടിയാന്‍മാരെ നാം നിങ്ങളുടെ മേല്‍ നിയോഗിച്ചയക്കുന്നതാണ്; എന്നിട്ടവര്‍ (നിങ്ങളുടെ) വാസസ്ഥലങ്ങള്‍ക്കിടയിലൂടെ തേടിത്തിരിഞ്ഞു നടക്കുന്നതാണ്. അതു പ്രയോഗത്തില്‍ വരുത്തപ്പെടുന്ന ഒരു വാഗ്ദത്തം (തന്നെ) ആയിരുന്നുതാനും.


ثُمَّ رَدَدْنَا لَكُمُ ٱلْكَرَّةَ عَلَيْهِمْ وَأَمْدَدْنَـٰكُم بِأَمْوَٰلٍ وَبَنِينَ وَجَعَلْنَـٰكُمْ أَكْثَرَ نَفِيرًا 


പിന്നീടു, അവര്‍ക്കെതിരില്‍ നിങ്ങള്‍ക്കു നാം ഊക്കു (വിജയം) തിരിച്ചു തന്നു; സ്വത്തുക്കളും, മക്കളും കൊണ്ടു നിങ്ങള്‍ക്കു നാം സഹായം നല്‍കുകയും ചെയ്തു; നിങ്ങളെ നാം വളരെ കൂടുതല്‍ സംഘ (ബല) മുള്ളവരാക്കുകയും ചെയ്തു.


إِنْ أَحْسَنتُمْ أَحْسَنتُمْ لِأَنفُسِكُمْ ۖ وَإِنْ أَسَأْتُمْ فَلَهَا ۚ فَإِذَا جَآءَ وَعْدُ ٱلْـَٔاخِرَةِ لِيَسُـۥٓـُٔوا۟ وُجُوهَكُمْ وَلِيَدْخُلُوا۟ ٱلْمَسْجِدَ كَمَا دَخَلُوهُ أَوَّلَ مَرَّةٍ وَلِيُتَبِّرُوا۟ مَا عَلَوْا۟ تَتْبِيرًا 


നിങ്ങള്‍ നന്മ പ്രവര്‍ത്തിക്കുന്ന പക്ഷം, നിങ്ങളുടെ സ്വന്തങ്ങള്‍ക്കു (തന്നെ) നിങ്ങള്‍ നന്മ പ്രവര്‍ത്തിക്കുകയാണ് (ചെയ്യുന്നത്). നിങ്ങള്‍ തിന്മ പ്രവര്‍ത്തിക്കുകയാണെങ്കിലാകട്ടെ, അതിന്നായിരിക്കും (അതും). എന്നാല്‍, അവസാനത്തേതിന്റെ വാഗ്ദത്തം (ശിക്ഷാവിധി) വന്നാല്‍, നിങ്ങളുടെ മുഖങ്ങളെ അവര്‍ (ശത്രുക്കള്‍) വഷളാക്കുവാനും, ആദ്യ പ്രാവശ്യം അവര്‍ മസ്ജിദിൽ പ്രവേശിച്ചതുപോലെ (വീണ്ടും) അതില്‍ പ്രവേശിപ്പിക്കുവാനും, അവര്‍ ഔന്നത്യം നേടിയതു (ജയിച്ചടക്കിയതു) അവര്‍ ഒരു (കടുത്ത) നശിപ്പിക്കല്‍ നശിപ്പിച്ചു തകര്‍ക്കുവാനും (അവരെ നാം നിയോഗിക്കും).


عَسَىٰ رَبُّكُمْ أَن يَرْحَمَكُمْ ۚ وَإِنْ عُدتُّمْ عُدْنَا ۘ وَجَعَلْنَا جَهَنَّمَ لِلْكَـٰفِرِينَ حَصِيرًا 


നിങ്ങളുടെ റബ്ബ് നിങ്ങള്‍ക്കു കരുണ ചെയ്യുമാറായേക്കാം. നിങ്ങള്‍ (വീണ്ടും) ആവര്‍ത്തിച്ചുവെങ്കില്‍ (പാപങ്ങൾ), നാമും ആവര്‍ത്തിക്കുന്നതാണ് (ശിക്ഷ).അവിശ്വാസികള്‍ക്ക് 'ജഹന്നമി'നെ (നരകത്തെ) നാം തടങ്ങള്‍ സ്ഥാനമാക്കുകയും ചെയ്തിരിക്കുന്നു.


(17:4-9).

ഇതിന്റെ തഫ്സീറിൽ ഇമാം സഅദീ رحمه الله പറഞ്ഞു:


" وفي هذه الآيات التحذير لهذه الأمة من العمل بالمعاصي لئلا يصيبهم ما أصاب بني إسرائيل، فسنة الله واحدة لا تبدل ولا تغير. ومن نظر إلى تسليط الكفرة على المسلمين والظلمة، عرف أن ذلك من أجل ذنوبهم عقوبة لهم وأنهم إذا أقاموا كتاب الله وسنة رسوله، مكن لهم في الأرض ونصرهم على أعدائهم ".


" പാപങ്ങൾ ചെയ്യുന്നതിനെതിരെ മുസ്ലിം സമുദായത്തിനുള്ള മുന്നറിയിപ്പ് ഈ വചനങ്ങളിൽ അടങ്ങിയിരിക്കുന്നു, ഇസ്രായേൽ സന്തതികൾക്ക് സംഭവിച്ചത് അവർക്ക് സംഭവിക്കാതിരിക്കാൻ,  കാരണം അല്ലാഹുവിൻ്റെ സുന്നത്ത് (നടപടി ക്രമം,പാപികളെ കൈകാര്യം ചെയ്യുന്നതിൽ) ഒന്നാണ്, ഒരിക്കലും മാറുകയോ വ്യത്യാസപ്പെടുകയൊ ഇല്ല.

സത്യനിഷേധികൾക്കും അക്രമികൾക്കും മുസ്‌ലിംകളുടെമേൽ ആധിപത്യം എങ്ങനെയുണ്ടാകുന്നു എന്ന് പരിശോധിക്കുന്ന ഏതൊരാൾക്കും ഇത് അവരുടെ (മുസ്ലിംകളുടെ) പാപങ്ങൾ മൂലമാണെന്നും അവർക്കുള്ള ശിക്ഷയാണെന്നും തിരിച്ചറിയും.


അവർ അല്ലാഹുവിൻ്റെ ഗ്രന്ഥവും അവൻ്റെ ദൂതൻ صلى الله عليه وسلم യുടെ സുന്നത്തും മുറുകെ പിടിക്കുകയാണെങ്കിൽ (നിഷ്ക്രിയരാകാതെ  വിജ്ഞാനം തേടുക, വിശ്വാസം, തൗഹീദ് ശരിയാക്കുക, ശിർക്കിൽ നിന്നും ബിദ്അത്തുകളിൽ നിന്നും മോചിതരായി, സുന്നത്തിൽ അധിഷ്ഠിതമാവുക, ഹറാമുകൾ വെടിയുക, നന്മ കൽപിക്കുക , തിന്മ തടയുകയാണെങ്കിൽ) അവൻ അവർക്ക് ഭൂമിയിൽ അധികാരം നൽകുകയും ശത്രുക്കളുടെ മേൽ അവർക്ക് വിജയം നൽകുകയും ചെയ്യും ".

(തഫ്സീർ സഅദീ ).

ആധുനിക മുസ്ലിംകളിൽ മിക്കവരും , മുസ്ലിം സംഘടനകളിൽ മിക്കതും, 

പിഴച്ച വിശ്വാസങ്ങളിലും (അതിൽ ചിലത് , മരണപ്പെട്ടവരൊട് ഇസ്തിഗാസ സഹായം തേടൽ, അല്ലാഹു എല്ലായിടത്തും ഉണ്ട് എന്ന വിശ്വാസം, സിഹ്റിന് യാഥാർത്ഥ്യമില്ല എന്ന വിശ്വാസം , ഭരണാധികാരികൾക്കെതിരെ വിപ്ലവം),

ബിദ്അത്തുകളിലും ( അതിൽ ചിലത്, നബി صلى الله عليه وسلم യുടെ ജന്മദിനാഘോഷം , ഭരണകൂടത്തിനെതിരെ പ്രക്ഷോഭ സമരങ്ങൾ, മാസപ്പിറവി തീർത്തും ഗോളശാസ്ത്ര കണക്കിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുക, ദഅവത്ത് എന്ന് പറഞ്ഞ് , വിജ്ഞാനം ഇല്ലാത്തവർ  മൂന്ന് ദിവസം, പത്ത് ദിവസം, നാൽപ്പത് ദിവസം, നാല് മാസം എന്ന ക്രമത്തിൽ നാടും വീടും കച്ചവടവും വിട്ട് പുറപ്പെടുക, ബഹുദൈവാരാധകരുടെ ആഘോഷങ്ങൾക്ക് ആശംസ നേരുക , പങ്കെടുക്കുക), 

ഹറാമുകളിലും (അതിൽ ചിലത്, സംഗീതം, ഫോട്ടോ എടുക്കൽ, താടി വടിക്കുകയൊ, വെട്ടി ചുരുക്കുകയൊ ചെയ്യുക, വിവാഹ സദസുകളിലും മറ്റും  സ്ത്രീ പുരുഷ ഇടകലരൽ, സാമ്പത്തിക തിന്മകൾ)

മുഴുകിയിരിക്കെ അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങിക്കൊണ്ടെയിരിക്കുന്നു എന്നതിന് നാം സാക്ഷികളാണ്. ഉടനെ  തിരുത്തുക, ഇനിയും വൈകരുത്. വൻ വിപത്തുകൾ തടയാൻ തൗബ ചെയ്യേണ്ടത്  നിർബന്ധമാണ്. 

ഇബ്‌നുൽ ഖയ്യിം رحمه الله റിപ്പോർട്ട് ചെയ്യുന്നു: അലി ഇബ്‌നു അബി താലിബ്, رضي الله عنه പറഞ്ഞു:


عن ابن القيم قَالَ عَلِيُّ بْنُ أَبِي طَالِبٍ رَضِيَ اللَّهُ عَنْهُ مَا نَزَلْ بَلَاءٌ إِلَّا بِذَنْبٍ وَلَا رُفِعَ إِلَّا بِتَوْبَةٍ


"പാപം മൂലമല്ലാതെ ഒരു വിപത്ത് ഇറക്കപ്പെടുന്നില്ല, തൗബയോടെയല്ലാതെ അത് ഉയർത്തപ്പെടുന്നതല്ല ." 

(അൽ-ജവാബ് അൽ-കാഫി, രോഗവും ചികിത്സയും 1/74).

 الجواب الكافي لمن سأل عن الدواء الشافي أو الداء والدواء فصل المعاصي تزيل النعم


പരിഭാഷപ്പെടുത്തിയത്:

ഡോ:കെ.മുഹമ്മദ് സാജിദ്.


മുസ്ലിം സമൂഹത്തിന് ബാധിച്ച നിന്ദ്യത എങ്ങനെ നീക്കാം?

https://www.salaf.in/2023/12/blog-post_27.html?m=1


മാറേണ്ടത് ഭരണകൂടമോ നാമോ?തിന്മകളുടെ തിക്ത ഫലം.

https://www.salaf.in/2022/11/blog-post_95.html?m=1

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.