റജബ് നോമ്പ്

റജബ് നോമ്പ്


റജബ് നോമ്പിനെ കുറിച്ച് സലഫികളെ പരിഹസിക്കുന്ന ഒരു പോസ്റ്റ് താഴെ:




എന്റെ മറുപടി: 


പുത്തൻ ആചാരങ്ങളും (ബിദ്അത്തുകളും) , അവയെ അംഗീകരിക്കുന്ന പണ്ടിതന്മാരും .


ബിദ്ഈ കക്ഷികൾ പറയും അവരുടെ ബിദ്അത്തിന് പണ്ടിതന്മാരുടെ അംഗീകാരം ഉണ്ട് എന്ന്. എന്നാൽ നാം മനസ്സിലാക്കേണ്ടത് ദീനിൽ തെളിവ് എന്ന് പറഞ്ഞാൽ, അത് അല്ലാഹു പറഞ്ഞു, നബി صلى الله عليه وسلم പറഞ്ഞു , സഹാബികൾ رضي الله عنهم പറഞ്ഞു, പിന്നെ ഇതിന് വിരുദ്ധമായി പറയാത്ത പണ്ടിതന്മാരുടെ വാക്കുകളുമാണ്. ഇതിന് വിരുദ്ധമായി പറയുന്ന പണ്ടിതന്മാർ അവർ എത്ര ഉയർന്നവരായാലും , ധാരാളം പേർ പറഞ്ഞാലും ശരി, അത് ദീനിൽ തെളിവല്ല

അതിന്റെ തെളിവുകൾ താഴെ:


അല്ലാഹു പറയുന്നു:


ٱتَّبِعُواْ مَآ أُنزِلَ إِلَيْكُم مِّن رَّبِّكُمْ وَلَا تَتَّبِعُواْ مِن دُونِهِۦٓ أَوْلِيَآءَ



" നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നു നിങ്ങള്‍ക്കു അവതരിപ്പിക്കപ്പെട്ടിട്ടുള്ളതിനെ നിങ്ങള്‍ പിന്‍പറ്റുവിന്‍. അവനു പുറമെ നിങ്ങള്‍ (വേറെ) ഔലിയാക്കളെ പിന്‍പറ്റുകയും ചെയ്യരുത് ".


(7:3).


ഇബ്നു കസീർ തഫ്സീർ:


 ( اتبعوا ما أنزل إليكم من ربكم ) أي : اقتفوا آثار النبي الأمي الذي جاءكم بكتاب أنزل إليكم من رب كل شيء ومليكه ، ( ولا تتبعوا من دونه أولياء ) أي : لا تخرجوا عما جاءكم به الرسول إلى غيره ، فتكونوا قد عدلتم عن حكم الله إلى حكم غيره .


(നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നു നിങ്ങള്‍ക്കു അവതരിപ്പിക്കപ്പെട്ടിട്ടുള്ളതിനെ നിങ്ങള്‍ പിന്‍പറ്റുവിന്‍) അതിനർത്ഥം: എല്ലാറ്റിന്റെയും റബ്ബും, മാലികുമായവനിൽ നിന്നും നിങ്ങൾക്ക് ഇറക്കിത്തന്ന ഒരു ഗ്രന്ഥവുമായി നിങ്ങളുടെ അടുക്കൽ വന്ന നിരക്ഷരനായ പ്രവാചകന്റെ പാതകൾ നിങ്ങൾ പിന്തുടരുക.


(അവനു പുറമെ നിങ്ങള്‍ (വേറെ) ഔലിയാക്കളെ പിന്‍പറ്റുകയും ചെയ്യരുത്)


അതിനർത്ഥം: നിങ്ങൾ അല്ലാഹുവിൻ്റെ ദൂതൻ കൊണ്ട് വന്നത് അവഗണിച്ച് അതല്ലാത്തത് പിൻപറ്റുന്നവരാകരുത്. അപ്പോൾ നിങ്ങൾ അല്ലാഹുവിന്റെ നിയമത്തിൽ നിന്ന് മറ്റൊരാളുടെ നിയമത്തിലേക്ക് വ്യതിചലിക്കുന്നവരാകും.


(ഇബ്നു കസീർ തഫ്സീർ 7:3).


അത് കൊണ്ട് അല്ലാഹുവും , നബി صلى الله عليه وسلم യും കൊണ്ട് വന്നതിന് എതിരായി പണ്ടിതന്മാർ പറഞ്ഞാൽ അത് പിൻപറ്റരുത് എന്ന് അല്ലാഹു താക്കീത് നൽകുന്നു.


ഇബ്നു ഉമർ رضي الله عنه പറഞ്ഞു:


 من كان مستناً فليستن بمن قد مات ؛أولئك أصحاب محمد -صلى الله عليه وسلم -كانوا خير هذه الأمة ،أبرّها قلوباً، وأعمقها علماً ،وأقلها تكلفاً ،قوم اختارهم الله لصحبة نبيه -صلى الله عليه وسلم.




" ആരെങ്കിലും ഒരു പാത പിന്തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവൻ മരണപ്പെട്ടവരുടെ പാത പിന്തുടരട്ടെ, കാരണം ജീവിച്ചിരിക്കുന്നവർ ഫിത്നയിൽ (കുഴപ്പത്തിൽ) നിന്ന് സുരക്ഷിതരല്ല. അവർ (മരണപ്പെട്ടവർ ) മുഹമ്മദ് നബി

صلى الله عليه وسلم

യുടെ  സഹാബികളാണ്.

അവർ ഈ ഉമ്മത്തിലെ ഏറ്റവും മികച്ചവരായിരുന്നു, ഏറ്റവും നല്ല ഹൃദയമുള്ളവരും, അറിവിൽ ആഴമേറിയവരും, അല്ലാഹു തന്റെ പ്രവാചകന്റെ صلى الله عليه وسلم സഹാബികളായി തിരഞ്ഞെടുത്ത ഒരു ജനത ". 


أخرجه أبو نعيم في "حلية الأولياء" ( ١/٣٠٥) 

 


അത് കൊണ്ട് സഹാബികൾക്ക് ശേഷമുള്ള പണ്ടിതന്മാർക്ക് ഫിത്ന (കുഴപ്പം) ബാധിക്കാം.


ഇമാം അശ്-ശാതിബി رحمه الله ഈ റിപ്പോർട്ടിനെ കുറിച്ച് പറഞ്ഞു: ഈ ആശയം സ്ഥിരീകരിക്കുന്ന റിപ്പോർട്ടുകൾ പലതാണ്; എല്ലാ സാഹചര്യങ്ങളിലും അവരെ (സഹാബികളെ) മാതൃകയാക്കണമെന്നും അവരുടെ വഴി പിന്തുടരണമെന്നും അവയെല്ലാം സൂചിപ്പിക്കുന്നു. ഉമ്മത്ത് ഭിന്നിക്കും എന്ന് പറയുന്ന ഹദീസിൽ ചൂണ്ടിക്കാണിച്ചതുപോലെ, പ്രവാചകൻ صلى الله عليه وسلم പറഞ്ഞു: "... ഞാനും എന്റെ സഹാബികളും ഏതൊരു മാർഗത്തിലാണൊ ." (അതായത്, ആ മാർഗം പിന്തുടരുന്ന കക്ഷിയാണ് രക്ഷപ്പെട്ട കക്ഷി


(അൽ-ഇഅ്തിസാം - 3/307).



സുഫ്യാനു സൗരീ 

رحمه الله

പറഞ്ഞു, ഫുഖഹാക്കൾ പറയുമായിരുന്നു:


" ( ദീനീയായ ) ഒരു വാക്കോ, പ്രവർത്തിയോ, നിയ്യത്തോ (ഉദ്ദേശമോ) ഒരിക്കലും ശരിയാവുകയില്ല , അത് (റസൂലിന്റെ 

صلى   الله عليه وسلم )


സുന്നത്തിനൊട് യോജിച്ചു വന്നാലല്ലാതെ".


(ابن بطة في الإبانة 1/333).



ഇബ്നു കസീർ رحمه الله പറഞ്ഞു:


«ﺃﻫﻞ ﺍﻟﺴﻨﺔ ﻭﺍﻟﺠﻤﺎﻋﺔ ﻳﻘﻮﻟﻮﻥ ﻓﻲ ﻛﻞ ﻓﻌﻞ ﻭﻗﻮﻝ ﻟﻢ ﻳﺜﺒﺖ ﻋﻦ ﺍﻟﺼﺤﺎﺑﺔ :ﻫﻮ ﺑﺪﻋﺔ ﻷﻧﻪ ﻟﻮ ﻛﺎﻥ ﺧﻴﺮﺍ ﻟﺴﺒﻘﻮﻧﺎ ﺇﻟﻴﻪ!»


"അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്ത് പറയുന്നത് സഹാബാക്കളിൽനിന്നും സ്ഥിരപ്പെടാത്ത എല്ലാ കർമ്മങ്ങളും പ്രസ്താവനകളും ബിദ്അത്താകുന്നു എന്നാണ് കാരണം അത് നന്മയായിരുന്നുവെങ്കിൽ അവർ നമ്മെ അതിൽ മുൻകടക്കുമായിരുന്നു ".


(തഫ്സീർ ഇബ്നു കസീർ 46:11).


അബൂ ഹുറൈറ 

رضي الله عنه


ഉദ്ധരിക്കുന്ന ഹദീസിൽ നബി صلى الله عليه وسلم പറഞ്ഞു:


وروى مسلم في صحيحه عن أبي هريرة أن رسول الله صلى الله عليه وسلم قال {سيكون في آخر أمتي أناس يحدثونكم بما لم تسمعوا أنتم ولا آباؤكم ، فإياكم وإياهم


"നിങ്ങളോ ( സഹാബാക്കൾ ) നിങ്ങളുടെ പിതാക്കളോ കേൾക്കാത്തത് പറയുന്ന മനുഷ്യർ അവസാന കാലത്ത് എന്റെ സമുദായത്തിൽ വരും.നിങ്ങൾ അവരെ സൂക്ഷിക്കുക".


(സഹീഹ് മുസ്ലിം- മുഖദ്ദിമ.


.باب النهي عن الرواية عن الضعفاء والاحتياط في تحملها ).



അബ്ദുല്ല ഇബ്ൻ മസ്ഊദ് رضي الله عنه പറഞ്ഞു:


وإنكم ستحدثون ويُحدَثُ لكم فإذا رأيتم محدثةً فعليكم بالهدّى الأولِ


" നിങ്ങൾ ( ദീനിൽ ) പുതുതായി ഉണ്ടാക്കുന്നു, നിങ്ങൾക്ക് വേണ്ടി പുതുതുണ്ടാക്കപ്പെടുന്നു. നിങ്ങളിൽപെട്ട ആരെങ്കിലും പുതുതായി ഉണ്ടാക്കിയത് കണ്ടാൽ ആദ്യത്തെ തലമുറയുടെ (സ്വഹാബിമാരുടെ رضي الله عنهم) മാർഗദർശനം പിൻപറ്റണം ".


الراوي : - | المحدث : ابن حجر العسقلاني | المصدر : فتح الباري لابن حجر | الصفحة أو الرقم : 13/267 |


അത് കൊണ്ട് നബി صلى الله عليه وسلم യോ, സഹാബികളൊ رضي الله عنهم പറയാത്തത്, പ്രവർത്തിക്കാത്തത്, പിന്നീട് വന്ന പണ്ടിതന്മാർ പറഞ്ഞാൽ, സൂക്ഷിക്കുക, അത് ബിദ്അത്താണ്.


സിയാദ് ഇബ്‌നു ഹുദൈർ റിപ്പോർട്ട് ചെയ്യുന്നു: 


عَنْ زِيَادِ بْنِ حُدَيْرٍ قَالَ قَالَ لِي عمر بن الخطاب رضي الله عنه هَلْ تَعْرِفُ مَا يَهْدِمُ الْإِسْلَامَ قَالَ قُلْتُ لَا قَالَ يَهْدِمُهُ زَلَّةُ الْعَالِمِ وَجِدَالُ الْمُنَافِقِ بِالْكِتَابِ وَحُكْمُ الْأَئِمَّةِ الْمُضِلِّينَ


ഉമർ ബ്‌നുൽ ഖത്താബ് رضي الله عنه എന്നോട് ചോദിച്ചു: "ഇസ്‌ലാമിനെ തകർക്കുന്നത് എന്താണെന്ന് നിങ്ങൾക്കറിയാമോ?" "ഇല്ല" എന്ന് ഞാൻ പറഞ്ഞു.  ഉമർ رضي الله عنه പറഞ്ഞു: "പണ്ഡിതന്റെ പിഴവും, (അല്ലാഹുവിന്റെ) ഗ്രന്ഥത്തെ കൊണ്ടുള്ള കപടവിശ്വാസിയുടെ തർക്കവും, പിഴച്ച നേതാക്കളുടെ ന്യായവിധിയുമാണ് ഇസ്‌ലാമിനെ തകർക്കുന്നത്


(സുനനു ദ്ദാരിമി).


ഇമാം അഷ് ഷൗകാനി رحمه الله

പറഞ്ഞു:


قال الإمام الشوكاني -رحمه الله تعالى- في أدب الطلب :


" وقد جرت قاعدة أهل البدع في سابق الدهر ولاحقه بأنهم يفرحون بصدور الكلمة الواحدة من عالم من العلماء ويبالغون في إشهارها وإذاعتها فيما بينهم

ويجعلونها حجة لبدعتهم ويضربون بها وجه من أنكر عليهم، فإنهم يطيرون عند ذلك فرحا، ويجعلونه من أعظم الذخائر والغنائم "


" മുൻകാലഘട്ടങ്ങളിലും, വർത്തമാന കാലത്തും ബിദ്അത്തിന്റെ ആളുകൾ (പുത്തൻ ആചാരക്കാർ -ഇസ്ലാം ദീനിൽ പുതിയതുണ്ടാക്കിയവർ) പൊതുവായി സ്വീകരിച്ച തത്വം :  പണ്ഡിതന്മാരിൽ നിന്നും ഏതെങ്കിലുമൊരു പണ്ഡിതൻ (അദ്ദേഹത്തിന്റെ പിഴവ് കാരണം, അവരുടെ ബിദ്അത്തിന് യോജിച്ച ) ഒരു വാക്ക് അദ്ദേഹം പറഞ്ഞാൽ അവർ അങ്ങേയറ്റം ആഹ്ലാദിക്കും,

പിന്നീടവർ അത് പരമാവധി ആളുകൾക്കിടയിൽ പരസ്യപ്പെടുത്താനും അവർക്കിടയിൽ പ്രചരിപ്പിക്കാനുമുള്ള ശ്രമങ്ങൾ നടത്തുന്നു.


മാത്രമല്ല, അവരത് അവരുടെ ബിദ്അത്തിന് ഒരു തെളിവായി ഉപയോഗിക്കുകയും, അവരെ എതിർക്കുന്നവരെ അതുപയോഗിച്ച് അടിച്ചിരുത്തുകയും ചെയ്യുന്നു. 

അപ്പോഴതാ അവർ സന്തോഷം കൊണ്ട്  പാറി നടക്കുന്നു.


അവരതിനെ കണക്കാക്കുന്നത് തങ്ങൾക്ക് കിട്ടാവുന്നതിൽ ഏറ്റവും മഹത്തായ ഒരു ആയുധമായും, നേട്ടമായും കൊണ്ടാണ് ".


( ഇമാം അഷ് ഷൗകാനി-അദബ് അത്തലബ്).


[ഭൂരിപക്ഷം ബിദ്അത്തിന്റെ ആളുകളും പണ്ഡിതന്മാർക്ക് സംഭവിക്കുന്ന പിഴവ്  അംഗീകരിക്കാറില്ല. കാരണം അത്തരം പിഴവുകളും അബദ്ധങ്ങളുമാണ് അവരുടെ ബിദ്അത്തുകൾക്ക് തെളിവായി കൈവശമുള്ളത് . ഇത് എല്ലാ ബിദ്അത്തിന്റെ ആളുകളുടെയും പൊതുവായ രീതിശാസ്ത്രമാണ് ].


ചില ബിദ്ഈ കക്ഷികളിൽപെട്ടവർ, പണ്ടിതന്മാരോട്, അവർ തൗഹീദിലേക്കും സുന്നത്തിലേക്കും ക്ഷണിക്കുന്നവരാണ് എന്ന് തെറ്റിദ്ധരിപ്പിച്ച്, മുസ്‌ലിംകൾക്ക് അവരെ പിൻപറ്റാം എന്ന അനുകൂല ഫത്‌വ വാങ്ങും . എന്നാൽ അവർക്ക് വിശ്വാസത്തിൽ പിഴവുണ്ടെന്നും , ബിദ്അത്തുകളുണ്ടെന്നും തെളിവ് നൽകിയാൽ കക്ഷി പിഴച്ചതാണെന്ന തിരുത്തിയ ഫത്‌വയും ഇതേ പണ്ടിതന്മാർ നൽകാറുണ്ട്.



അത് കൊണ്ട് പണ്ടിതന്മാർക്കും അല്ലാത്തവർക്കും തെറ്റ് പറ്റാം. തെറ്റ് ബോദ്ധ്യപ്പെട്ടാൽ തൗബ ചെയ്യുന്നവരാണ് സത്യവിശ്വാസികൾ.


നബി صلى الله عليه وسلم പറഞ്ഞു:


كل بني آدم خطاء وخير الخطائين التوابون .


" ആദമിന്റെ മുഴുവൻ സന്തതികളും

തെറ്റുകാരാണ്, തെറ്റുകാരിൽ ഏറ്റവും നല്ലവർ നന്നായി തൗബ ചെയ്യുന്നവരാണ് ".


(തിർമിദീ, ഇബ്നു മാജ).

 


അത് കൊണ്ട് പണ്ടിതന്മാരൊ, അല്ലാത്തവരൊ, ഏതെങ്കിലും  കർമങ്ങൾ ദീനിൽ പെട്ടതായി വാദിക്കുന്നത് കണ്ടാൽ, ചില ഉദാഹരണങ്ങളായി, മരിച്ചവരോട് സഹായം തേടൽ (ഇത് ശിർക്കുമാണ്), നബി صلى الله عليه وسلم യുടെ ജന്മദിനാഘോഷം(ഇതിൽ ശിർക്ക് വരാം), റജബ് നോമ്പ് , ഭരണകൂടത്തിന് എതിരെയുള്ള പ്രതിഷേധ സമരങ്ങൾ, മൂന്ന് ദിവസം , പത്ത് ദിവസം , നാല് മാസം പ്രബോധനത്തിന് എന്ന് പറഞ്ഞ് വിജ്ഞാനമില്ലാത്തവർ നാടും വീടും കുടുംബവും ജോലിയും വിട്ടു പുറപ്പെടൽ, മാസപ്പിറവി തീർത്തും ഗോളശാസ്ത്ര കണക്കിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കൽ, ഇതിനൊക്കെ ആയത്തുകൾ, ഹദീസുകൾ തെളിവായി ആരെങ്കിലും ഉദ്ധരിക്കുന്നത് കണ്ടാൽ ,നബി صلى الله عليه وسلم യോ, സഹാബിമാരോ رضي الله عنهم  പ്രസ്തുത ആയത്തിന്റെ അടിസ്ഥാനത്തിൽ അങ്ങനെ വിശദീകരിച്ചിട്ടുണ്ടോ, പ്രവർത്തിച്ചിട്ടുണ്ടോ, ഹദീസുകൾ സ്ഥിരപ്പെട്ടതാണോ എന്നതൊക്കെ നാം നിർബന്ധമായും പരിശോധിക്കേണ്ടതാണ്. ഇതാണ് ബിദ്അത്തുകളിൽ നിന്നും രക്ഷപ്പെടാനുള്ള പരിഹാരം. ബിദ്അത്തുകളിൽ നിന്നും രക്ഷപ്പെടേണ്ടതുണ്ട്,  കാരണം നബി صلى الله عليه وسلم പറഞ്ഞത് എല്ലാ ബിദ്അത്തുകളും ദുർമാർഗമാണ് , എല്ലാ ദുർമാർഗവും നരകത്തിലാണ്.


ബിദ്അത്തുകാരുടെ ചോദ്യങ്ങൾ:



👉🏻 മദ്റസ, ലൈബ്രറി, യൂണിവേഴ്സിറ്റി, മൈക്രോഫോൺ, ജുമുഅ ഖുതുബ അനറബി ഭാഷയിൽ എന്നിവ നബി صلى الله عليه وسلم യുടെയോ സഹാബത്തിന്റെയോ

رضي الله عنهم

കാലത്തുണ്ടായിട്ടില്ലോ, അപ്പോൾ അവ ബിദ്അത്തുകളല്ലേ?


ആധുനിക വാഹനങ്ങൾ നബിയുടെയൊ صلى الله عليه وسلم സഹാബികളുടെയോ رضي الله عنهم കാലത്തുണ്ടായിട്ടില്ലല്ലോ അപ്പോൾ അവ ബിദ്അത്തുകളല്ലേ?

ഇതിന്റെ മറുപടി താഴെ ലിങ്കിൽ വായിക്കാം

إن شاء الله 

http://www.salaf.in/2022/11/blog-post_10.html?m=1

താഴെ കാണുന്ന ലിങ്കുകളും വായിക്കുക

إن شاء الله


ശഅ്ബാനിലും റജബിലും പ്രത്യേക പ്രതിഫലം ലഭിക്കുന്ന ആരാധന കർമങ്ങളുണ്ടെന്ന് ഇഹ്യ ഉലൂമുദ്ദീനിലും , മറ്റു ഇമാമുകളുടെ ഗ്രന്ഥങ്ങളിലും തെളിവുണ്ടെന്നൊ?

https://www.salaf.in/2024/02/blog-post_9.html?m=1

സഹാബികൾ رضي الله عنهم

http://www.salaf.in/2022/10/blog-post_94.html?m=1

മുസ്ലിം ഐക്യം

http://www.salaf.in/2023/01/blog-post_24.html?m=1


പരിഭാഷപ്പെടുത്തിയത്:

ഡോ:കെ.മുഹമ്മദ് സാജിദ്.


Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.