ഭരണാധികാരിയെ എങ്ങിനെ ഉപദേശിക്കണം?

ഭരണാധികാരിയെ എങ്ങിനെ ഉപദേശിക്കണം?

അടിസ്ഥാനപരമായി 

ഭരണാധികാരിക്കെതിരെ  പരസ്യമായി ശബ്ദിക്കരുത്.


ഖുർആനിലും ഹദീസുകളിലുമുള്ള തെളിവുകൾ:

ശൈഖ് ഫൗസാൻ حفظه الله
യോടുള്ള ചോദ്യം:-

هل حديث أفضل الجهاد كلمة حق عند سلطان جائر يصدق فيمن ينكر على الحاكم في وسائل الإعلام؟

الاحابة

 لا، الحديث يقول (عند) سلطان جائر، يعني مشافهة عنده ما قال أنه ينكر عليه على المنابر وعلى الطرقات يقول عنده الله جل وعلا قال لموسى وهارون: (فَأْتِيَاهُ) يعني فرعون (فَقُولا لَهُ قَوْلاً لَيِّناً) نعم

https://www.alfawzan.af.org.sa/ar/node/14227


" ഏറ്റവും ശ്രേഷ്ഠമായ ജിഹാദ്,
ക്രൂരനായ ഭരണാധികാരിയുടെ അടുക്കൽ
സത്യത്തിന്റെ വാക്ക് പറയലാണ് എന്ന ഹദീസ് ഭരണാധികാരികളെ  മാധ്യമങ്ങളിലൂടെയും മറ്റും വിമർശിക്കുന്നത് സാധൂകരിക്കുന്നുണ്ടോ?

ഉത്തരം

ഇല്ല,  ഹദീസിൽ പറയുന്നത് ക്രൂരനായ ഭരണാധികാരിയുടെ ( അടുക്കൽ)
 (عند )എന്നാണ് . അതിനർത്ഥം ഇത് അദ്ദേഹത്തിന്റെ സമീപത്ത്  വെച്ച്
സംസാരിക്കുക എന്നതാണ്.
അല്ലാതെ മിംബറുകളിലോ, വഴിയോരങ്ങളിലോ വെച്ച് വിമർശിക്കാനല്ല പറഞ്ഞിട്ടുള്ളത്.

അല്ലാഹു جل وعلا മൂസാ യോടും ഹാറൂനിനോടും പറഞ്ഞത് ഇപ്രകാരമാണ്:

(فَأْتِيَاهُ)
(നിങ്ങള്‍ രണ്ടു പേരും അവന്റെ അടുക്കൽ ചെല്ലുക ) അതായത് ഫിർഔന്റെ അടുക്കൽ.

(20:47)

(فَقُولَا لَهُۥ قَوْلًا لَّيِّنًا)

(എന്നിട്ടു, നിങ്ങള്‍ അവനോട് സൗമ്യമായ വാക്കു പറയുക).

(20:44).

അതെ ".


മറ്റൊരു ആയത്തിൽ
അല്ലാഹു പറഞ്ഞു:

ٱذْهَبَآ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ 

നിങ്ങള്‍ (രണ്ടുപേരും) ഫിര്‍ഔന്റെ അടുക്കലേക്കു പോയിക്കൊള്ളുക; നിശ്ചയമായും അവന്‍ അതിക്രമിയായിരിക്കുന്നു .

(20:43).

ഏറ്റവും ക്രൂരനായ ഭരണാധികാരിയോടു പോലും, അദ്ദേഹത്തെ സമീപിക്കാൻ കഴിയുന്നവർ ആദ്യമായി സംസാരിക്കേണ്ടത് തൗഹീദാണ്.

അല്ലാഹു പറഞ്ഞു:

  • ٱذْهَبْ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ 
  • 'നീ ഫിർഔന്റെ അടുക്കലേക്കു പോയിക്കൊള്ളുക; നിശ്ചയമായും, അവന്‍ (ധിക്കാരത്തില്‍) അതിരുകവിഞ്ഞിരിക്കുന്നു.

  • فَقُلْ هَل لَّكَ إِلَىٰٓ أَن تَزَكَّىٰ 
  • എന്നിട്ടു പറയുക: 'നീ പരിശുദ്ധി പ്രാപിക്കേണ്ടതിലേക്കു നിനക്കു ഒരുക്കമുണ്ടോ?-

(79:17,18).

അല്ലാഹു പറഞ്ഞു:

  • وَلَقَدْ بَعَثْنَا فِى كُلِّ أُمَّةٍ رَّسُولًا أَنِ ٱعْبُدُوا۟ ٱللَّهَ وَٱجْتَنِبُوا۟ ٱلطَّـٰغُوتَ ۖ 
  • തീര്‍ച്ചയായും, എല്ലാ (ഓരോ) സമുദായത്തിലും നാം റസൂലിനെ നിയോഗിച്ചയച്ചിട്ടുണ്ട്; 'നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുകയും, 'ത്വാഗൂത്തി'നെ [ദുര്‍മ്മൂര്‍ത്തികളെ] വെടിയുകയും ചെയ്യണ'മെന്നു (പ്രബോധനം ചെയ്തുകൊണ്ട്).

(16:36).

നബി صلى الله عليه وسلم യുടെ ഉമ്മത്തിനോടു കൽപ്പിച്ച മറ്റൊരു തെളിവ്.

عن عياض بن غنم الأشعري، قال قال  رسول الله ﷺ : من أراد أن ينصح لذي سلطان فلا يبده علانية، ولكن يأخذ بيده فيخلو به فإن قبل منه فذاك، وإلا كان قد أدى الذي عليه.

١٤٩٠٩ مسند أحمد

ഇയാദിബ്നു ഗനം അൽ അഷ്അരി റിപ്പോർട്ട് ചെയ്തു:

നബി صلى الله عليه وسلم പറഞ്ഞു:

" ആരെങ്കിലും ഭരണാധികാരിയെ ഉപദേശിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, അവനത് പരസ്യമായി ചെയ്യരുത്, മറിച്ച് അദ്ദേഹത്തിന്റെ കൈപിടിച്ച് അദ്ദേഹവുമായി തനിച്ചായിക്കൊണ്ട്
ഉപദേശിക്കുക. (ഉപദേശം) സ്വീകരിച്ചാൽ അത് (നല്ലതാണ്), (ഉപദേശം) സ്വീകരിച്ചില്ലെങ്കിൽ അവന്റെ ബാധ്യത നിർവഹിച്ചു കഴിഞ്ഞു ".

മുസ്നദ് അഹ്മദ് 14909

١٠٩٦ المحدث الألباني خلاصة حكم المحدث إسناده صحيح في تخريج كتاب السنة

ക്രൂരനായ ഭരണാധികാരിയോട് തനിച്ചായിക്കൊണ്ടും, കത്ത് മുഖേനയുമാവാം, പ്രവാചകൻ صلى الله عليه وسلم ഭരണാധികാരികൾക്ക് കത്തുകൾ അയച്ചിട്ടുണ്ട്, സൗമ്യമായി മാത്രമെ ഉപദേശ വിമർശനങ്ങൾ നടത്താൻ പാടുള്ളൂ. 


ഭരണാധികാരി തെറ്റ് തിരുത്തും എന്ന് ഉറപ്പുള്ള സാഹചര്യത്തിലും, ഭരണാധികാരിക്കെതിരെ പരസ്യമായി സംസാരിച്ചാൽ, അത് പൊതു ജനങ്ങളെ ഇളക്കി വിടുകയോ, ആഭ്യന്തര കലാപം സ്യിഷ്ടിക്കുകയോ ചെയ്യില്ല, ഉപദേശിച്ചാൽ ഗുണമുണ്ടാകും എന്ന് ഉറപ്പുള്ള സാഹചര്യത്തിലും മാത്രമേ പരസ്യമായി ഉപദേശിക്കാവൂ.


ഉദാഹരണം : മർവാൻ ബിൻ അൽ ഹകമിനെ , അബു സഈദ് അൽ ഖുദ്രി رضي الله عنهما, ഈദ് ദിനത്തിൽ നിസ്കാരത്തിന് മുമ്പ് ഖുത്ബ നൽകിയത് പരസ്യമായി തിരുത്തിയത്. (കൂടുതൽ വിശദമായി  ശൈഖ് ഉസൈമീൻ رحمه الله യുടെ ഫതാവാ ലിൽ-ആമിറീൻ ബിൽ-മാറൂഫ് വാൻ-നാഹീൻ അനിൽ-മുൻകർ, കൂടാതെ ലിഖാ അൽ-ബാബ് അൽ-മഫ്തൂഹിലും, 62/39 കാണുക).

ഷെയ്ഖ് അൽ അൽബാനി رحمه الله പറഞ്ഞത് ഇവിടെ ഭരണാധികാരിയുടെ സാന്നിദ്ധ്യത്തിലാണ് ഉപദേശിച്ചത്.

ഇവിടെ ഭരണാധികാരി തെറ്റ് തിരുത്തും എന്ന് ഉറപ്പാണ്, ജനങ്ങൾ, അദ്ദേഹത്തിന് എതിരേ തിരിയുകയോ ആഭ്യന്തര കലാപം ഉണ്ടാവുകയോ ഇല്ല എന്ന സാഹചര്യമായതു കൊണ്ടാണ് അങ്ങനെ ചെയ്തത്. അല്ലാത്ത പക്ഷം തനിച്ചായി ഉപദേശിക്കാനാണ് നബി صلى الله عليه وسلم പഠിപ്പിച്ചത്.

ഇതിൽ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പണ്ടിതൻമാർക്കിടയിൽ തർക്കമില്ല എന്നിരിക്കെ, ഇത് മദ്‌ഖലീ വാദം (ഷെയ്ഖ് റബീ حفظه الله യെ ഉദ്ദേശിച്ചു കൊണ്ട്)   എന്നാരോപിക്കുന്നത് വിവരക്കേടാണ്.

അത് കൊണ്ട് പരസ്യമായി വിമർശിക്കാം എന്ന തെളിവുകൾ പഠിപ്പിക്കുന്നത്, അത് ഭരണാധികാരിയുടെ സാന്നിദ്ധ്യത്തിലാണ് ഉപദേശിച്ചത്, അത് കൊണ്ട് ദോഷമുണ്ടാവില്ല, ഗുണമാണുണ്ടാവുക എന്ന സാഹചര്യങ്ങളിലാണെന്ന് ഷെയ്ഖ് ഉസൈമീൻ رحمه الله പറയുന്നു.

ഭരണകൂടവുമായി ബന്ധപ്പെട്ട നിയമങ്ങൾ,അവകാശങ്ങൾ നിഷേധിക്കപ്പെടന്നു, കോടതിയെ സമീപിക്കാതെ പരിഹാരമില്ലെങ്കിൽ, അനിവാര്യമാണെങ്കിൽ, കോടതിയെ സമീപിക്കാവുന്നതാണ്.ഇതിനെല്ലാം ഇസ്ലാമിൽ തെളിവുകൾ ഉണ്ട്. കോടതി വിധി പ്രതികൂലമാണെങ്കിൽ ക്ഷമിക്കുക.

പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.

താഴെ ലിങ്കും വായിക്കുക 

ഭരണാധികാരികളെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക എന്ന് പറഞ്ഞ ഹദീസുകൾ ഇന്നത്തെ ഭരണാധികാരികളെ ഉദ്ദേശിച്ചല്ലെന്നൊ?




Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.