ഒരു സഹോദരനുമായി രാഷ്ട്രീയ വിഷയങ്ങളിൽ പ്രബോധനം
ഒരു സഹോദരനുമായി രാഷ്ട്രീയ വിഷയങ്ങളിൽ പ്രബോധനം
താഴെയുള്ള എന്റെ യൂട്യൂബ് ദർസിന് ഒരു സഹോദരൻ പ്രതികരിച്ചപ്പോൾ ഒരു ഗ്രൂപ്പുണ്ടാക്കി മേയ് 11 2024 മുതൽ, ഇന്ത്യയിൽ നടന്ന ഇലക്ഷന് മുമ്പ് പ്രബോധനം ആരംഭിച്ച്, തിരഞ്ഞെടുപ്പ് ഫലങ്ങൾ വന്നതിന് ശേഷം ജൂൺ 28 ന് അവസാനിച്ചു. പ്രബോധനം താഴെ:
വോട്ട് ചെയ്താലാണൊ അതോ നാം സ്വയം നന്നായാലാണൊ അല്ലാഹു അക്രമികളായ ഭരണാധികാരികൾക്ക് പകരം നല്ല ഭരണാധികാരികളെ നമുക്ക് നൽകുക?
https://youtu.be/HBCDR9E2PAQ?si=d3wM8PYXw0GAKlJo
സഹോദരൻ:
അദ്ദേഹം പറയുന്ന തെളിവുകൾ നമ്മൾ ശരിയല്ലാത്തതുകൊണ്ട് ഭരണാധികാരികളെ ശരിയല്ലാത്ത ആളുകൾ ആക്കി തരുന്നു എന്നാണ്
ഈ വാദം നിലനിർത്തിക്കൊണ്ട് ചോദ്യം
മൂസാ നബിക്ക് ഫിർഔനെ ശത്രുവാക്കി കൊടുത്തത്
ഇബ്രാഹിം നബിക്ക് നംറൂദിന് കൊടുത്തതും
അങ്ങനെ ഏത് നബിമാരെ എടുത്തു നോക്കിയാലും ശത്രുക്കളെ കൊടുത്തത് അവർ ശരിയല്ലാത്തതു കൊണ്ടായിരുന്നു ❓
അവസാന പ്രവാചകൻ മുഹമ്മദ് നബിക്ക് കൊടുത്ത ശത്രുക്കളെയും കണക്കുകൂട്ടുമ്പോൾ
നബിക്ക് തൗഹീദിന്റെ കുറവായിരുന്നു❓
എന്റെ മറുപടി:
നംറൂദും, ഫിർഔനും, അബൂ ജഹലും, അബൂ ലഹബുമൊക്കൊ, പ്രവാചകൻമാർ عليهم السلام ജനിക്കുന്നതിന് മുമ്പുള്ള മുശ്രിക്കിയൻ ജനതയിലെ ആളുകളായിരുന്നു. അല്ലാതെ പ്രവാചകൻമാർക്ക് عليهم السلام നുബുവ്വത്ത് ലഭിച്ചതിന് ശേഷം അവരിലേക്ക് വന്നവരല്ല.
അങ്ങനെ, ആ ജനതയിൽ നുബുവ്വത്ത് ലഭിച്ചതിന് ശേഷം ആ പ്രവാചകൻമാരെ അല്ലാഹു പ്രബോധനം ചെയ്യാൻ അവരിലേക്ക് അയക്കുകയാണ്.
സാറക്കും, ലൂതിനും عليهما السلام മാത്രമേ ഇബ്രാഹിം നബി عليه السلام ന്റെ വിശ്വാസം ഉണ്ടായിരുന്നുള്ളു. ആ ജനത വിശ്വസിച്ചില്ല. പിന്നീട് ഈജിപ്തിലേക്കും പലസ്തീനിലെക്കും പലായനം ചെയ്തു. കുട്ടികൾ ഇല്ലാത്തതിനാൽ സാറ, ഹാജറയെ കല്യാണം കഴിക്കാൻ പറഞ്ഞു. ഇബ്രാഹിം നബി عليه السلام ഇവിടെയും പ്രബോധനം ചെയ്തെങ്കിലും ആ ജനത വിശ്വസിച്ചില്ല.
ഫിർഔൻ മുങ്ങി മരിക്കുന്നത് കണ്ടിട്ടും, അക്കര കടന്നപ്പോൾ മൂസാ നബി عليه السلام ന്റെ ജനത പശുവിനെ ആരാധിച്ചു. പിന്നീട് യുദ്ധത്തിന് വരാൻ ആവശ്യപ്പെട്ടു, എന്നാൽ അവർ പോയില്ല. പിന്നീട് അവരും മൂസാ നബി عليه السلام ഉം മരണപ്പെട്ടു.
നബി صلى الله عليه وسلم യുടെ ജനത, അവർ നന്നായി, അത് കൊണ്ട് അവർക്ക് നല്ല ഭരണാധികാരിയായി നബി صلى الله عليه وسلم യെ ലഭിച്ചു.
നിങ്ങൾക്ക് രാഷ്ട്രീയ പ്രവർത്തനമുണ്ട് എന്ന് അറിഞ്ഞു.
താഴെ കാണുന്ന രണ്ട് ലിങ്കുകൾ വായിക്കുക
إن شاء الله
രാഷ്ട്രീയത്തിന്റെ മൻഹജ്
(രീതി ശാസ്ത്രം).
https://www.salaf.in/2022/10/blog-post_1.html?m=1
സഹാബികൾ رضي الله عنهم ഭരണാധികാരിക്കെതിരെ ജിഹാദ് ചെയ്തോ ?
https://www.salaf.in/2022/11/blog-post.html?m=1
സഹോദരൻ:
അസ്സലാമു അലൈക്കും
ഡോക്ടർ മറുപടി അയച്ച കാര്യങ്ങൾക്ക് ചോദ്യം
മുൻ കഴിഞ്ഞ പ്രവാചകന്മാരെ പോലെ തന്നെയായിരുനോ പ്രവാചകൻ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം അല്ലാഹു കൊടുത്ത ശത്രുക്കൾ
40 വയസ്സ് വരെ പ്രവാചകന് ശത്രുക്കൾ ഇല്ലായിരുന്നു
ശഹാദത്ത് പറയാൻ തുടങ്ങിയപ്പോഴാണ് ശത്രുക്കൾ വന്നത്
എന്റെ മറുപടി:
و عليكم السلام ورحمة الله وبركاته
നമ്മുടെ വിഷയം 6:129 ന്റെ നബി صلى الله عليه وسلم യിൽ നിന്ന് നേരിട്ട് പഠിച്ച ഇബ്നു അബ്ബാസ് رضي الله عنه വിന്റെ തഫ്സീറാണ്. ഒരു ജനത നന്നായാൽ അവർക്ക് നല്ല ഭരണാധികാരിയെ അല്ലാഹു നൽകും, മോശമായാൽ മോശം ഭരണാധികാരിയെ അല്ലാഹു നൽകും.
ഒന്നാമതായി, നിങ്ങൾ ഇത് നിഷേധിക്കുന്നുണ്ടൊ?
രണ്ടാമതായി, നിങ്ങൾക്ക് ഇതിന്റെ തഫ്സീറിന്റെ സത്യതയായി, ആ ജനത നന്നായപ്പോൾ അവർക്ക് നല്ല ഭരണാധികാരിയായി നബി صلى الله عليه وسلم യെ ലഭിച്ചു എന്ന് വ്യക്തമാക്കി തന്നു.
അദ്ദേഹത്തിന്റെ صلى الله عليه وسلم പ്രബോധനത്തിന് മുമ്പ് അവിടെ മുശ്രിക്കിയൻ ജനതയായത് കൊണ്ട്, അവർക്ക് മോശപ്പെട്ട ഭരണാധികളായിരുന്നു.
അറിയുക, പ്രവാചകൻ صلى الله عليه وسلم ഒരു ജനത അല്ല.
പ്രവാചകൻ ആയതിന് ശേഷം സ്വാഭാവികമായും അവരെ പ്രബോധനം ചെയ്യേണ്ട ആവശ്യം ഉണ്ട്, സത്യം പ്രബോധനം ചെയ്യുമ്പോൾ, സ്വാഭാവികമായും ശത്രുക്കളും ഉണ്ടാകും.
അങ്ങനെ, പ്രവാചകൻ صلى الله عليه وسلم യുടെ ജനത ഇസ്ലാം സ്വീകരിക്കാൻ തുടങ്ങി, അവർ നന്നായി, അങ്ങനെ അവർക്ക് നല്ല ഭരണാധികാരിയായി നബി صلى الله عليه وسلم യെ ലഭിച്ചു.
അപ്പോൾ നമുക്കും മോശം ഭരണാധികാരികളെ ലഭിച്ചാൽ , നമുക്ക് ചെയ്യാനുള്ള ദൗത്യം, തൗഹീദും സുന്നത്തും ജീവിതത്തിൽ കൊണ്ട് വരികയും അത് പ്രബോധനം ചെയ്യലുമാണ്. അതാണ് പ്രവാചക രീതി. മറ്റു വഴികൾ ഇല്ല, പാടില്ല.
അല്ലാഹു പറഞ്ഞു:
لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْـَٔاخِرَ وَذَكَرَ ٱللَّهَ كَثِيرًا
" നിശ്ചയമായും, നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ റസൂലില്‍ ഉത്തമമായ മാതൃകയുണ്ട്; അതായതു: അല്ലാഹുവിനെയും, അന്ത്യനാളിനെയും പ്രതീക്ഷിച്ചു (ഭയപ്പെട്ടു) കൊണ്ടിരിക്കുകയും, അല്ലാഹുവിനെ ധാരാളം ഓര്‍മ്മിക്കുകയും ചെയ്യുന്നവർക്ക്. "
(33:21).
بارك الله فيك
സഹോദരൻ:
പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമ 40 വയസ്സുവരെ ജീവിച്ചിരുന്ന നാട്ടിലെ ഭരണാധികാരി ആരായിരുന്നു❓
ഇതിനൊരുത്തരവും കൂടി കിട്ടിയാലാണ് എനിക്ക് ബാക്കി കാര്യങ്ങൾ ചോദിക്കാൻ കഴിയു..
എന്റെ മറുപടി:
നബി صلى الله عليه وسلم യുടെ ഈ കാലഘട്ടത്തിൽ (മക്കയിൽ ആയിരുന്നു), നബി صلى الله عليه وسلم യുടെ ഉപ്പാപ്പ അബ്ദുൽ മുത്തലിബായിരുന്നു, നബി صلى الله عليه وسلم ക്ക് എട്ട് വയസ്സിൽ, അദ്ദേഹം മരണപ്പെടുന്നത് വരെ, ഖുറൈശികളുടെ നേതാവ്.
അദ്ദേഹത്തിന്റെ മരണശേഷം, അദ്ദേഹത്തിന്റെ മകനും, നബി صلى الله عليه وسلم യുടെ, ഉപ്പയുടെ സഹോദരനുമായ അബൂ താലിബായിരുന്നു ഖുറൈശികളുടെ നേതാവ്.
بارك الله فيك
സഹോദരൻ:
ഈ ഭരണകാലത്തെ പറ്റി ചരിത്രത്തിൽ എന്താണ് രേഖപ്പെടുത്തിയിരിക്കുന്നത്
അതായത് ആ ഭരണം നല്ലതായിരുന്നു അതോ മോശമായിരുന്നു എന്നാണ് ചോദ്യം
നിങ്ങൾ എന്റെ ചോദ്യത്തിന് മറുപടി പറഞ്ഞില്ല. ചോദ്യം ആവർത്തിക്കുന്നു:
എന്റെ മറുപടി:
6:129 ന്റെ നബി صلى الله عليه وسلم യിൽ നിന്ന് നേരിട്ട് പഠിച്ച ഇബ്നു അബ്ബാസ് رضي الله عنه വിന്റെ തഫ്സീറാണ് നമ്മുടെ വിഷയം. ഒരു ജനത നന്നായാൽ അവർക്ക് നല്ല ഭരണാധികാരിയെ അല്ലാഹു നൽകും, മോശമായാൽ മോശം ഭരണാധികാരിയെ അല്ലാഹു നൽകും.
നിങ്ങൾ ഇത് നിഷേധിക്കുന്നുണ്ടൊ?
بارك الله فيك
സഹോദരൻ:
ചോദ്യം ആവർത്തനം അല്ല
ഭരണാധികാരിയെ തിരഞ്ഞെടുക്കുന്നതിന്റെ പോയിന്റ് നിങ്ങൾ പറയുന്നത് നമ്മൾ നന്നായാൽ നമുക്ക് നല്ല ഭരണാധികാരിയെ തരും എന്നാണ് നിങ്ങളുടെ വാദം അതിനൊരു ഇലക്ഷൻ പ്രക്രിയയുടെ ആവശ്യമില്ല എന്നാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്
ഈ പോയിന്റിലേക്ക് എന്റെ ചോദ്യങ്ങൾ ഉണ്ടാകും
ഒറ്റയടിക്ക് ചോദിച്ച് തീരേണ്ട വിഷയമല്ല ചർച്ച ചെയ്യുന്നത്
ഇതിനുത്തരം ഉണ്ടെങ്കിൽ......
ഞാൻ പഠിക്കാൻ ഉദ്ദേശിച്ചുള്ള ചോദ്യങ്ങളാണ് അതുകൊണ്ട് ചോദ്യങ്ങൾ കൂടുതൽ ഉണ്ടാകും
എന്റെ മറുപടി:
നിങ്ങളുടെ ചോദ്യങ്ങൾക്ക് ഞാൻ മറുപടി പറയാം إن شاء الله. പക്ഷെ നിങ്ങൾ എന്റെ ചോദ്യത്തിനും മറുപടി പറയണം.
ഞാൻ ചോദിച്ചത് സങ്കീർണമായ ചോദ്യമോ, ഗവേഷണപരമായ ചോദ്യമോ അല്ല. വളരെ ലളിതമായ, നേർക്ക് നേരെയുള്ള, അടിസ്ഥാന ചോദ്യമാണ്.
നിങ്ങൾ ഖുർആനിന്റെ, നബി صلى الله عليه وسلم യിൽ നിന്ന് നേരിട്ട് പഠിച്ച സഹാബികളുടെ رضي الله عنهم തഫ്സീർ അംഗീകരിക്കുന്നുണ്ടൊ ഇല്ലെ? ഇത് അടിസ്ഥാന വിഷയമാണ്. ഈ അടിസ്ഥാനം അംഗീകരിക്കുന്നുണ്ടൊ ഇല്ലെ എന്ന് അറിയണം. അടിസ്ഥാനം അംഗീകരിക്കാതെ മറ്റു വിഷയങ്ങളിൽ കടക്കുന്നതിൽ അർത്ഥമില്ല. അത് കൊണ്ട് അടുത്ത സന്ദേശത്തിൽ നിങ്ങൾ എന്റെ ചോദ്യത്തിന് മറുപടി പറയുക إن شاء الله .
നിങ്ങളുടെ കഴിഞ്ഞ സന്ദേശത്തിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയാം.
നിങ്ങളുടെ ചോദ്യം, പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പുള്ള ഭരണത്തെ കുറിച്ചാണ്. ആ ചോദ്യം നമ്മുടെ വിഷയവുമായി ബന്ധപ്പെട്ടതല്ല. കാരണം നമ്മുടെ വിഷയം ഒരു ജനത നന്നായാൽ അവർക്ക് നല്ല ഭരണാധികാരിയെ ലഭിക്കും , മോശമായാൽ മോശം ഭരണാധികാരിയെ ലഭിക്കും എന്നതാണ്. ഇത് എന്റെ വാദം എന്ന് നിങ്ങൾ പറഞ്ഞത് ശരിയല്ല. സഹാബത്തിന്റെ رضي الله عنهم തഫ്സീറാണ്.
ഒരു ജനത നന്നായാൽ എന്ന് പറഞ്ഞാൽ, ആ ജനതക്ക് പ്രവാചക സന്ദേശം എത്തണം. അങ്ങനെ അവർ അത് സ്വീകരിച്ചാലാണ് അവർ നന്നായി എന്ന് പറയുക. അപ്പോൾ അവർക്ക് നല്ല ഭരണാധികാരിയെ ലഭിക്കും. സ്വീകരിച്ചില്ലെങ്കിൽ അവർ മോശമായി. അപ്പോൾ അവർക്ക് മോശപ്പെട്ട ഭരണാധികാരിയെ ലഭിക്കും.
നിങ്ങളുടെ ചോദ്യത്തിന്റെ കാലഘട്ടം പ്രവാചക സന്ദേശം എത്തുന്നതിന് മുമ്പുള്ള കാലഘട്ടമാണ്. അത് കൊണ്ട് അവർക്ക്, നാം ചർച്ച ചെയ്യുന്ന ആയത്ത് ബാധകമല്ല. കാരണം സന്ദേശം എത്തണം.
ഒരു ജനത നന്നായൊ , ഇല്ലെ എന്നതിന്റെ അടിസ്ഥാനം , അവർക്ക് സന്ദേശം എത്തിയൊ , ഇല്ലെ എന്നതിന്റെ അടിസ്ഥാനത്തിലാണ്.
വിഷയവുമായി ബന്ധമില്ലാത്ത ചോദ്യത്തിന് ഞാൻ മറുപടി പറയുക ഇല്ല. മറുപടി പറയേണ്ട ആവശ്യവുമില്ലല്ലോ. ഇത് ഏതോരു ചർച്ചയുടെയും പ്രധാന നിയമമാണ്. അത് കൊണ്ട് വിഷയവുമായി ബന്ധമില്ലാത്ത ചോദ്യങ്ങൾ ചോദിച്ച് സമയം പാഴാക്കരുത്. സമയം വിലപ്പെട്ടതാണ്. നമ്മുടെ സമയം എങ്ങനെ ചിലവഴിച്ചു എന്നത് അല്ലാഹു ചോദ്യം ചെയ്യും.
അടുത്ത സന്ദേശത്തിൽ നിങ്ങൾ എന്റെ ചോദ്യത്തിന് മറുപടി പറയുക, എന്നിട്ട് മാത്രമേ തുടർ ചോദ്യങ്ങൾ ചോദിക്കാൻ പാടുള്ളൂ , സത്യസന്ധത കാണിക്കുക
إن شاء الله .
بارك الله فيك .
സഹോദരൻ:
അബൂസഈദു(റ) പറഞ്ഞു, അല്ലാഹുവിന്‍റെ ദൂതന്‍ (സ) പറഞ്ഞു: അനീതിമാനായ ഒരു ഭരണാധികാരിയുടെ മുമ്പില്‍, സത്യം പറയുന്നതാണ് അത്യുത്തമമായ ജിഹാദ്. (തിര്‍മിദി)
ആയിശ(റ)യില്‍ നിന്ന് നിവേദനം: എന്‍റെ ഈ ഭവനത്തില്‍വെച്ച് റസൂല്‍ (സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അല്ലാഹുവേ! എന്‍റെ പ്രജകളുടെ വല്ല പ്രശ്നവും ആരെങ്കിലും ഏറ്റെടുത്തു. എന്നിട്ടവര്‍ അവരെ ശല്യപ്പെടുത്തി. എങ്കില്‍ നീ അവനെയും ശല്യപ്പെടുത്തേണമേ! എന്‍റെ പ്രജകളുടെ കാര്യങ്ങള്‍ വല്ലവനും ഏറ്റെടുത്തു. എന്നിട്ടവന്‍ അവര്‍ക്ക് നന്‍മചെയ്തു. എങ്കില്‍ നീ അവനെ അനുഗ്രഹിക്കേണമേ! (മുസ്ലിം)
എന്റെ മറുപടി:
ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും, വീണ്ടും എന്റെ ചോദ്യത്തിന് മറുപടി ഇല്ല. ഇത് സത്യസന്ധത ഇല്ല എന്നതാണ് സൂചിപ്പിക്കുന്നത്.
സത്യസന്ധത ഇല്ലാത്ത ഒരു വ്യക്തിയോട് പ്രബോധനം ചെയ്യേണ്ട ആവശ്യം ഇല്ല. കാര്യം ഇല്ല. പ്രയോജനം ഇല്ല.
അവർക്ക് ആയിരക്കണക്കിന് തെളിവുകൾ നൽകിയാലും, അത് അവരുടെ ഇച്ഛക്ക് എതിരാണെങ്കിൽ, അവർക്ക് നൽകിയ ഒരു തെളിവ് പോലും അവർ അംഗീകരിക്കില്ല.
അവർ സംവദിക്കുന്നതും, ചോദ്യങ്ങൾ ചോദിക്കുന്നതും, സത്യം മനസിലാക്കാനല്ല, മറിച്ച് വെറുതെ സമയം കളയാനും, തർക്കിച്ച് ജയിക്കാൻ സാധിക്കുമെങ്കിൽ അതിനുമാണ്. അത് കൊണ്ട് ഇക്കൂട്ടർ പരലോകത്തെ സൂക്ഷിക്കണം.
അത് കൊണ്ട് എന്റെ ചോദ്യത്തിന് അടുത്ത സന്ദേശത്തിൽ നിങ്ങൾ മറുപടി പറഞ്ഞിട്ടില്ലെങ്കിൽ , ഞാൻ പ്രതികരിക്കില്ല. നമുക്ക് നിർത്താം. അല്ലാഹുവിനെ ഭയപ്പെടുക.
മറുപടി പറഞ്ഞാൽ إن شاء الله നമുക്ക് തുടരാം. നിങ്ങളുടെ ഇത് വരെയുള്ള ചോദ്യങ്ങൾക്ക് ഞാൻ മറുപടി പറഞ്ഞത് പോലെ , ഇനിയും പറഞ്ഞു തരാം, നിങ്ങളുടെ എല്ലാ സംശയങ്ങളും തീർത്ത് തരാം إن شاء الله. പക്ഷെ അതിന് മുമ്പ് ആദ്യം എന്റെ ചോദ്യത്തിന് സത്യസന്ധമായി മറുപടി പറയുക
إن شاء الله
بارك الله فيك
സഹോദരൻ:
അസ്സലാമു അലൈകും.
ജനത നന്നായാൽ നല്ല ഭരണാധികാരികളെ നൽകും മോശമായാൽ മോശം ഭരണാധികാരിയെ ലഭിക്കും, ഇലക്ഷൻ പ്രക്രിയയിൽ ഇടപെടേണ്ട എന്നാണ് നിങ്ങൾ പറയുന്നത്. ആ നിലപാട് ശരിയാണൊ? എന്റെ നിലപാട്, ഇലക്ഷൻ പ്രക്രിയയിൽ ഇടപെടണം എന്നാണ്. അല്ല എന്നാണെങ്കിൽ അതിന് മറുപടി വേണം.
എന്റെ മറുപടി:
و عليكم السلام ورحمة الله وبركاته
ഇപ്രാവശ്യത്തെ പ്രത്യേക സാഹചര്യത്തിൽ, വോട്ട് ചെയ്യണം എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് അത് ചെയ്യാവുന്നതാണ്. വോട്ട് ചെയ്യുന്നവരെ തടസ്സപ്പെടുത്തരുത് എന്നും, നിങ്ങൾ കേട്ട വീഡിയോ ദർസിൽ ഞാൻ വ്യക്തമാക്കിയിട്ടുണ്ടല്ലൊ. പക്ഷെ അതിൽ ബിദ്അത്ത് വരുന്നത് കൊണ്ട്, ദീനിന്റെ സുരക്ഷക്ക് വേണ്ടി, വോട്ട് ചെയ്യാത്തവരെ ആക്ഷേപിക്കരുത്. ആക്ഷേപാർഹർ നന്നാത്തവരാണ്.
ആത്യന്തികമായി, ഭരണാധികാരി എങ്ങിനെ ആയിരിക്കും എന്നത്, നമ്മുടെ അവസ്ഥക്ക് അനുസരിച്ച് ആയിരിക്കും എന്നത് ഖുർആനിൽ നിന്നും വ്യക്തമാണ്. ഭരണാധികാരിയെ മാറ്റാൻ, സ്വീകരിക്കേണ്ട മാർഗം, വോട്ടിനേക്കാൾ , നമ്മുടെ കർമങ്ങൾ നന്നാക്കുക എന്നതാണ് ആയത്തിന്റെ തഫ്സീറിൽ നിന്നും വ്യക്തമാകുന്നത്.
നല്ല ഭരണാധികാരിയെ ലഭിക്കാൻ, വോട്ടിനെ മാത്രം ആശ്രയിക്കുകയും , എന്നാൽ നമ്മിൽ ഒരു മാറ്റവുമില്ല എങ്കിൽ, അത് ആയത്തിന്റെ തഫ്സീറിന് എതിരാണ്.
നമ്മിൽ ഒരു ഉത്തമ സംഘം ഉണ്ടായാൽ , വോട്ട് ചെയ്യാതെ തന്നെ അല്ലാഹു നമുക്ക് നല്ല ഭരണാധികാരിയെ നൽകും എന്നത് ആയത്തിൽ നിന്നും വ്യക്തമാണ്. നിങ്ങൾ കേട്ട വീഡിയോ ദർസിൽ ഞാൻ ഇതെല്ലാം വ്യക്തമാക്കിയതാണ്.
بارك الله فيك
നിങ്ങൾ അയച്ച ഹദീസിനെ കുറിച്ച് താഴെ കാണുന്ന ലിങ്കിൽ വായിക്കാം
إن شاء الله
https://www.salaf.in/2022/10/blog-post_1.html?m=1
ഈ ലിങ്ക് തുറന്ന് വായിച്ചു കഴിഞ്ഞാൽ, ലേഖനം അവസാനിച്ചാൽ, മറ്റൊരു ലിങ്ക് ഉണ്ട്. അതും മുഴുവൻ ക്ഷമയോടെ വായിക്കുക
إن شاء الله
بارك الله فيك
സഹോദരൻ:
ഇപ്രാവശ്യം മാത്രമല്ല ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണ നിയന്ത്രണങ്ങൾ തെരഞ്ഞെടുക്കുന്ന പ്രക്രിയയിൽ ഇന്ത്യയിലെ മുഴുവൻ ജനങ്ങളും പങ്കാളിത്തം വഹിക്കണം
കാരണം സ്വതന്ത്ര ഇന്ത്യക്കുവേണ്ടി ഒരു കാലഘട്ടത്തിൽ ജീവനും ജീവിതവും സമർപ്പിച്ച മുൻഗാമികൾ ഉള്ളതുകൊണ്ടായിരുന്നു ഇന്ന് നാം അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം കിട്ടിയത്
അന്ന് രാഷ്ട്രത്തെ ഒറ്റിക്കൊടുത്തവർ ഇന്ന് രാജ്യം ഭരിക്കുമ്പോൾ രാജ്യം അപകടത്തിലും രാജ്യത്തിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുകയും നീതി നിഷേധങ്ങൾ നടത്തപ്പെടുമ്പോഴും ചെയ്യുന്ന സാഹചര്യത്തിൽ ജനാധിപത്യ പ്രക്രിയയിലൂടെ അവരെ പുറത്താക്കാൻ കിട്ടുന്ന അവസരം വിനിയോഗിക്കാതെ
നാം നന്നായാൽ നമുക്ക് നല്ല ഭരണാധികാരിയെ കിട്ടുമെന്ന് പറയുന്നതിൽ ഒരർത്ഥവുമില്ല
അനിയത്തിമാനായ ഒരു ഭരണാധികാരിയുടെ മുൻപിൽ സത്യം വിളിച്ചു പറയലാണ് ഏറ്റവും വലിയ ജിഹാദ്
മറ്റൊരു സഹോദരൻ:
അസ്സലാമു അലൈക്കും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലാണ് നാം എല്ലാവരും താമസിക്കുന്നത് ജനാധിപത്യം എന്നാൽ എന്താണെന്ന് വിവരിക്കേണ്ട ആവശ്യകത ഇല്ല എന്ന് തോന്നുന്നു അതുകൊണ്ട് എനിക്ക് ചോദിക്കാനുള്ള ഒരു കാര്യം മാത്രം ഉള്ളൂ നമ്മുടെ നേതാക്കന്മാരെ ഭരണാധികാരിയെ തിരഞ്ഞെടുക്കുന്നത് ആരാണ് ഇത് ഒന്ന് വിവരിച്ച് തന്നാൽ കൊള്ളാമായിരുന്നു എന്നിട്ട് അവൻ ബാക്കിയുള്ള കാര്യത്തിലേക്കുള്ള തുടക്കം ഇൻഷാ അള്ളാ
എന്റെ മറുപടി:
മുകളിൽ കൊടുത്തത് മാധ്യമം ദിനപ്പത്രം, 28 മേയ് 2019 ലെ ഇലക്ഷൻ കഴിഞ്ഞപ്പോൾ വന്ന ഒരു ലേഖനമാണ്.
ലേഖനത്തിൽ പറഞ്ഞത് ശ്രദ്ധേയമാണ്:
" ന്യൂനപക്ഷങ്ങൾ തന്ത്രപരമായി വോട്ട് ചെയ്തത് കൊണ്ടും ഫലമുണ്ടായില്ല ".
എല്ലാവരും വോട്ട് ചെയ്യണമെന്ന് ഇന്ത്യയിൽ നിയമമില്ല. വോട്ട് ചെയ്യാത്തവർ ഇന്ത്യൻ നിയമ പ്രകാരം കുറ്റക്കാരല്ല.
ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം വോട്ട് ചെയ്യൽ ബിദ്അത്തുമാണ്. അത് കൊണ്ട് ഹറാമാണ്, കുറ്റകരമാണ്.
അത് കൊണ്ട് നിങ്ങളുടെ വാദം, ഇലക്ഷനിൽ മുഴുവൻ ജനങ്ങളും പങ്കെടുക്കണം എന്നത് ഇന്ത്യൻ നിയമ പ്രകാരവും, ഇസ്ലാമിക പരമായും ശരിയല്ല.
ഏതൊരു ജുമുഅ ഖുതുബയും, പഠന ക്ലാസ്സും , നികാഹ് ഖുതുബയും ആരംഭിക്കുമ്പോൾ
നിരന്തരം നാം കേൾക്കാറുള്ളതാണ്
"എല്ലാ
ബിദ്അത്തുകളും ദുർമാർഗമാണ്, എല്ലാ ദുർമാർഗവും നരകത്തിലാണ് "
എന്ന ഹദീസിലൂടെ പഠിപ്പിക്കുന്ന ശക്തമായ താക്കീതിന്റെ വചനം.
നബി صلى الله عليه وسلم
ഇപ്രകാരം നമ്മെ പഠിപ്പിച്ചു:
وَكُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلاَلَةٌ وَكُلَّ ضَلاَلَةٍ فِي النَّارِ
"പുതുതായി നിർമ്മിച്ച എല്ലാം അനാചാരമാണ് (ബിദ്അത്താണ്), എല്ലാ അനാചാരവും ദുർമാർഗമാണ് , എല്ലാ ദുർമാർഗവും നരകത്തിലാണ് ".
(സുനൻ അന്നസാഈ).
അത് കൊണ്ട് ബിദ്അത്ത് നരകത്തിലേക്കുള്ള വഴിയാണ്. ഒരു മുസ്ലിം അത് ഉപേക്ഷിക്കണം.
എന്നാൽ നിർബന്ധമായ പ്രത്യേക സാഹചര്യത്തിൽ ഹറാം ചെയ്യാം, കുഴപ്പമില്ല. അത് കൊണ്ട് പ്രത്യേക സാഹചര്യത്തിൽ ഒരു മുസ്ലിം വോട്ട് ചെയ്താൽ കുഴപ്പമില്ല.
എന്നാൽ ഈ വിഷയത്തിൽ വിജ്ഞാനമുള്ള ഒരു മുസ്ലിം, അവൻ ബിദ്അത്ത്, നരകത്തിലേക്കുള്ള വഴി ഒഴിവാക്കുകയാണ് ചെയ്യുക. കാരണം ഈ വിഷയത്തിൽ ബിദ്അത്ത് ഒഴിവാക്കാൻ സാധിക്കും. നല്ല ഭരണാധികാരികളെ വേണമെങ്കിൽ നാം നന്നാവുക, അത്ര തന്നെ.
അമുസ്ലിംകളെ കാരണമാക്കി , അവർ വോട്ട് ചെയ്താൽ തന്നെ, അല്ലാഹു നല്ല ഭരണാധികാരികളെ നൽകും, നമ്മൾ നന്നായാൽ.
അധികാരം നൽകുന്നതും അധികാരം എടുക്കുന്നതും അല്ലാഹു ആണ്.
അല്ലാഹു പറഞ്ഞു:
قُلِ ٱللَّهُمَّ مَـٰلِكَ ٱلْمُلْكِ تُؤْتِى ٱلْمُلْكَ مَن تَشَآءُ وَتَنزِعُ ٱلْمُلْكَ مِمَّن تَشَآءُ
" (നബിയേ) പറയുക: അല്ലാഹുവേ,ആധിപത്യത്തിന്‍റെ ഉടമസ്ഥനേ! നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ ആധിപത്യം കൊടുക്കുന്നു; നീ ഉദ്ദേശിക്കുന്നവരില്‍ നിന്നു നീ ആധിപത്യം നീക്കിക്കളയുകയും ചെയ്യുന്നു ".
(3:26).
അധികാരം നൽകുന്നത്, അക്രമിയായ ഭരണാധികാരിക്കാണൊ, അതൊ നല്ല ഭരണാധികാരിക്കാണൊ എന്ന് തീരുമാനിക്കുന്നത്, നമ്മുടെ കർമങ്ങൾ ആണ്. ഈ ആയത്താണല്ലൊ (6:129) നാം ചർച്ച ചെയ്യുന്നത്.
സൂറത്തുൽ റൂമിലെ തുടക്കത്തിലെ ആയത്തിൽ ക്രൈസ്തവരായ റൂം വിജയിച്ചപ്പോൾ, മുസ്‌ലിംകൾ സന്തോഷിച്ചു എന്ന് തഫ്സീറുകളിൽ കാണാം. കാരണം ആ ക്രൈസ്തവരാണ് മുസ്‌ലിംകളോട് കൂടുതൽ അടുപ്പം.
അപ്പോൾ ആ ക്രൈസ്തവർ അവരുടെ കർമ്മം (യുദ്ധം)ചെയ്ത് വിജയിച്ചു. മുസ്‌ലിംകൾ സന്തോഷിച്ചു. അതെ പോലെ ഇവിടെ അമുസ്ലിംകൾ അവരുടെ കർമ്മം (വോട്ട്) ചെയ്യുകയും, മുസ്‌ലിംകൾ നന്നാവുകയും ചെയ്താൽ , അത് കാരണമായി അല്ലാഹു നല്ല ഭരണാധികാരികളെ നൽകും. മുസ്‌ലിംകൾക്ക് സന്തോഷിക്കാം. മുസ്‌ലിംകൾക്ക് ബിദ്അത്ത്, നരകത്തിലേക്കുള്ള വഴി ഒഴിവാക്കുകയും ചെയ്യാം. വോട്ട് ചെയ്യേണ്ട ആവശ്യം ഇല്ല. കഴിഞ്ഞ ഇലക്ഷനിൽ ന്യൂനപക്ഷങ്ങൾ തന്ത്രപരമായി വോട്ട് ചെയ്തിട്ടും ഫലമുണ്ടായില്ല എന്ന മാധ്യമത്തിൽ വന്ന ലേഖനം ഇതിനോട് ചേർത്ത് വായിക്കുക. .
ഇവിടെ കേരളത്തിൽ, മുസ്ലിം മുഖ്യധാരാ സംഘടനകളിലെ അധികം മുസ്ലിംകളും കോണ്ഗ്രസിനാണ് വോട്ട് ചെയ്തത്. എന്നാൽ ഇടത് പക്ഷം വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നു. അത് കൊണ്ട് ന്യൂനപക്ഷങ്ങളുടെ വോട്ടല്ല ആർ അധികാരത്തിൽ വരും എന്ന് തീരുമാനിക്കുന്നത്.
നിങ്ങൾ പറഞ്ഞു നല്ല ഭരണാധികാരികളെ വേണമെങ്കിൽ നാം നന്നാവുക എന്നതിന് അർത്ഥമില്ല എന്ന്. അപ്പോൾ നിങ്ങളുടെ പരിഹാരം, പ്രമാണങ്ങൾ അല്ല, മറിച്ച് നിങ്ങളുടെ ബുദ്ധിയാണ്. ഒരു മുസ്ലിമിന് ഒരിക്കലും യോജിച്ചതല്ല ഇത്. നിങ്ങളുടെ ബുദ്ധി പറയുന്നത് ഒരു വിശ്വാസി അംഗീകരിക്കേണ്ട ആവശ്യമില്ല.
അല്ലാഹുവിന്റെ വചനങ്ങളെ അംഗീകരിക്കാൻ ബുദ്ധി സമ്മതിക്കുന്നില്ല എന്നത് പരലോകത്ത് വൻ ദുരന്തമായിരിക്കും. അല്ലാഹു കാത്തു രക്ഷിക്കട്ടെ.
ഏറ്റവും ശ്രേഷ്ഠമായ ജിഹാദ്,
ക്രൂരനായ ഭരണാധികാരിയുടെ അടുക്കൽ
സത്യത്തിന്റെ വാക്ക് പറയലാണ് എന്ന ഹദീസിനെ കുറിച്ച് വായിക്കാൻ ഞാൻ നിങ്ങൾക്കു ലിങ്ക് അയച്ച് തന്നു. പക്ഷെ നിങ്ങൾ ലിങ്ക് തുറന്ന് നോക്കുക പോലും ചെയ്തിട്ടില്ല എങ്കിൽ ഇതും നിങ്ങൾക്ക് സത്യസന്ധതയില്ല എന്ന് തെളിയിക്കുന്നു. നാം ഇവിടെ ചർച്ച ചെയുമ്പോൾ നിങ്ങൾ അയക്കുന്ന സന്ദേശങ്ങൾ ഞാൻ വായിക്കണം. എന്നാൽ ഞാൻ അയക്കുന്നത് നിങ്ങൾ വായിക്കുന്നില്ല എങ്കിൽ ഈ ചർച്ചക്ക് എന്ത് കാര്യം. നിങ്ങൾ ചോദ്യങ്ങൾ ചോദിക്കും എന്ന് പറഞ്ഞു. ഞാൻ മറുപടി പറയാം എന്നും പറഞ്ഞു. പക്ഷെ നിങ്ങൾ മറുപടി പൂർണമായും വായിക്കുന്നില്ല എങ്കിൽ , നിങ്ങൾ പരാജയപ്പെട്ടു എന്നെല്ലെ ഇത് തെളിയിക്കുന്നത്. താഴെ വീണ്ടും ലിങ്ക് അയക്കുന്നു:
https://www.salaf.in/2022/10/blog-post_1.html?m=1
ഇസ്ലാമിൽ അധികാരത്തിൽ വരുന്നത് എങ്ങിനെ എന്നതിനെ കുറിച്ചും, നമ്മുടെ ഇന്നത്തെ രീതിയിൽ ഇലക്ഷനിലൂടെ അധികാരത്തിൽ വരുന്നത് എന്തുകൊണ്ട് ഇസ്ലാമികമല്ല എന്നതിനെ കുറിച്ച് താഴെ ലിങ്കിൽ വായിക്കാം إن شاء الله
പ്രവാചകൻ صلى الله عليه وسلم എങ്ങിനെ അധികാരത്തിൽ വന്നു?
https://www.salaf.in/2022/11/blog-post_49.html?m=1
بارك الله فيك
സഹോദരൻ:
ഏതു കാലഘട്ടത്തിലാണ് ഒരു സമുദായം മൊത്തം നന്നായതിനുശേഷം ഒരു ഭരണാധികാരിയെ കൊടുത്തത്❓ ഒരു ഇലക്ഷനോ ഒരു ഷൂറ സംവിധാനം ഇല്ലാതെ ഏതു കാലഘട്ടത്തിലാണ് ഏതു ഭരണാധികാരിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്❓
നീതിമാൻ അല്ലാത്ത ഭരണാധികാരികൾ വരുമ്പോൾ അവർക്കെതിരെ നീതി നടപ്പിലാക്കുന്ന പ്രക്രിയയിൽ ഓരോ വിശ്വാസിയും ഇടപെടണം അതൊരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ഉത്തരവാദിത്തമാണ് ഉത്തരവാദിത്വം നിറവേറ്റാതെ മറ്റുള്ളതിൽ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നതും മുനാഫിക്കിന്റെ ലക്ഷണമാണ്
ഇസ്ലാമിക രാഷ്ട്രമായ സൗദി അറേബ്യയിൽ ഭരണാധികാരികളെ തിരഞ്ഞെടുത്തു കൊണ്ടിരുന്നത് രാജകുടുംബത്തിലെ അമീരന്മാർ ഷൂറാ സംവിധാനത്തിലൂടെയാണ് അത് അവിടത്തെ രാജ്യഭരണത്തിന്റെ സിസ്റ്റമാണ്
അതിനു മറികടന്നാണ് ഇപ്പോൾ നിലവിലുള്ള രാജാവിന്റെ മകൻ മുഹമ്മദ് അധികാരം പിടിച്ചെടുത്തിരിക്കുന്നത് രാജാവായി വരണ്ട 13 ആളുകളെ ജയിലിൽ അടച്ചതിനുശേഷം ആണ് ആ ഉത്തരവാദിത്വം ഏറ്റെടുത്തത്
അതായത് ജിസിസി രാജ്യത്ത് രാജാക്കന്മാരെ തെരഞ്ഞെടുക്കുന്നത് ഞാൻ മുകളിൽ എഴുതിയതുപോലെ അല്ല എങ്കിൽ അതിന്റെ ഒരു വിവരണം തരണം.
പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലമയുടെ വഫാത്തിന് ശേഷം അമീറന്മാരെ തെരഞ്ഞെടുത്തതിലും ഷൂറ സംവിധാനത്തിലൂടെയാണ്
അതായത് ഇലക്ഷൻ സംവിധാനത്തിന്റെ മറ്റൊരു രൂപമാണ് ഷൂറ
എന്റെ മറുപടി:
അയച്ച ലിങ്കുകൾ വായിക്കാതെ മുനാഫിഖുകളുടെ ലക്ഷണം എന്ന് പറയുന്നതും സത്യസന്ധതയില്ലായ്മയാണ്.
വെറുതെ സമയം കളയരുത്.
നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള മറുപടി , ക്രൂരനായ ഭരണാധികാരിയുടെ അടുക്കൽ സത്യം പറയുക, ഇലക്ഷൻ, ഷൂറ , ഇതിനെ കുറിച്ചെല്ലാം ലിങ്കിൽ ഉണ്ട്. മുഴുവൻ ക്ഷമയോടെ വായിക്കുക إن شاء الله .
https://www.salaf.in/2022/10/blog-post_1.html?m=1
സഹോദരൻ:
അയച്ചുതന്നത് വായിച്ചതിനുശേഷം ആണ് എഴുതിയത്
ഊഹം ഇസ്ലാമിൽ അനുവദനീയമല്ല
സമയം കളയുന്നതായി തോന്നുന്നുണ്ടെങ്കിൽ ഗ്രൂപ്പ് ഒഴിവാക്കാം
തൗഹീദ് പ്രചരിപ്പിക്കുക അത്ര എളുപ്പമല്ല അല്പം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും
അതിനെ വെറുതെ സമയം കളയുന്നു എന്നൊക്കെ പരാതി പറയാം
എന്റെ മറുപടി:
അയച്ചു തന്നത് വായിച്ച ശേഷമാണ് ചോദിച്ചതെങ്കിൽ , പിന്നെ എന്ത് കൊണ്ട് ഇന്നത്തെ ഇലക്ഷനും , ഇസ്ലാമിക ശൂറയും തമ്മിലുള്ള വ്യത്യാസം മനസ്സിലായില്ല ?
എന്ത് കൊണ്ട് മുനാഫിഖുകളുടെ ലക്ഷണം എന്ന് പറഞ്ഞു?
സഹോദരൻ:
ഇസ്ലാമിക ഷൂറ ഇലക്ഷൻ ഇത് രണ്ടും വ്യത്യാസമായി എഴുതിയ ഒന്നും ഞാൻ അതിൽ കണ്ടില്ല
ഉണ്ടെങ്കിൽ ആ ഭാഗം ഒന്ന് സ്ക്രീൻഷോട്ട് ഇടു
അതിനുശേഷം മുനാഫിക്കിന്റെ വിഷയം പറയാം
എന്റെ മറുപടി:
അപ്പോൾ നിങ്ങളുടേത് എന്ത് വായനയയാണ്?
ആ ഭാഗം മാത്രമായി അയച്ചാൽ വീണ്ടും സംശയങ്ങൾ വരും. അത് എന്റെ സമയം കളയലാണ്.
അത് കൊണ്ട് നിങ്ങൾ മുഴുവൻ ക്ഷമയോടെ വായിക്കുക إن شاء الله. താഴെ വീണ്ടും അയക്കുന്നു:
https://www.salaf.in/2022/10/blog-post_1.html?m=1
സഹോദരൻ:
ഈ ലിങ്കിൽ ഇലക്ഷനും ഷുറ ഭാഗങ്ങൾ പരാമർശിക്കുന്നില്ല
ക്രൂരനായ ഭരണാധികാരിയുടെ മുന്നിലെ ജിഹാദിനെ പറ്റിയാണ് വിവരിക്കുന്നത് അത് നമ്മൾ നന്നായാൽ നമുക്ക് നല്ല ഭരണാധികാരികളെ തരുമെന്ന് തെളിയിക്കുന്നതൊന്നുമല്ല
മൂസയോട് ചെന്ന് സത്യം പറയാൻ പറഞ്ഞു അതിനു ശേഷം യുദ്ധങ്ങൾ നടന്നിട്ടുണ്ട് അങ്ങനെയെങ്കിൽ ഫിർഔൻ എന്ന ഭരണാധികാരിക്കെതിരെ മൂസ നടത്തിയ യുദ്ധമല്ലേ അത് തൗഹീദിന്റെ പേരും പറഞ്ഞു
സഹോദരനായ അയക്കുന്ന ലിങ്കുകൾ വായിച്ച് അവിടെ മറു ചോദ്യമില്ലാതെ തീരും എന്നാണോ പ്രതീക്ഷിക്കുന്നത്❓
എന്റെ മറുപടി:
ലിങ്കിൽ ഇലക്ഷനെ കുറച്ചും, ഷൂറയെ കുറിച്ചും ഉണ്ട്. എന്ത് കൊണ്ട് നിങ്ങൾക്ക് കാണാൻ സാധിക്കുന്നില്ല എന്ന് മനസ്സിലാകുന്നില്ല.
അങ്ങനെയെങ്കിൽ താഴെ ലിങ്കിലെ മുഴുവൻ ലേഖനവും ടെക്സ്റ്റ് മെസേജായി അയച്ചു തരാം. ഇനി നിങ്ങൾക്ക് ലിങ്ക് തുറക്കാതെ തന്നെ നേരിട്ട് താഴെ വായിക്കാം
إن شاء الله.
മൂസ നബി عليه السلام ഫിർഔനിന് എതിരെ യുദ്ധം നടത്തിയെന്നൊ? മനസ്സിലായില്ല. മറ്റൊന്ന് യുദ്ധങ്ങളെയൊ, തൗഹീദ് പ്രബോധനം ചെയ്യുന്നതിനെയൊ, നിഷേധിച്ചിട്ടില്ലല്ലോ?
മറു ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്
إن شاء الله
ഞാൻ ലിങ്കിലെ മുഴുവൻ ലേഖനവും ടെക്സ്റ്റ് മെസേജായി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു, ശേഷം പറഞ്ഞു:
👉 അനാവശ്യമായി ചർച്ച നീണ്ടു പോകാതിരിക്കാൻ ക്ഷമയോടെ ടെക്സ്റ്റ് മെസേജ് ആയി അയച്ചത് രണ്ടാവർത്തിയെങ്കിലും വായിക്കുക إن شاء الله. എന്നാലും എന്തെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കൽ إن شاء الله ചോദിക്കാവുന്നതാണ്.
നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള മറുപടി കഴിവിന്റെ പരമാവധി വ്യക്തമാക്കിയിട്ടുണ്ട്.
بارك الله فيك
السلام عليكم ورحمة الله وبركاته
ഒരു സഹോദരൻ ഗ്രൂപ്പ് വിട്ടു.
എന്റെ പ്രതികരണം:
ഈ ഗ്രൂപ്പിലെ ചർച്ചകൾ കാരണം അദ്ദേഹത്തിന്റെ വിശ്വാസത്തെ ബാധിക്കുന്നു, ബിദ്അത്തിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് സഹോദരൻ ഗ്രൂപ്പ് വിട്ടത്.
ഈ ഗ്രൂപ്പിൽ ശരിയായ വിശ്വാസത്തിലേക്കും, ബിദ്അത്തുകളെ പൂർണ്ണമായും ഒഴിവാക്കി, സുന്നത്തിലേക്ക് ക്ഷണിക്കുന്നു എന്നതല്ലേ യാഥാർഥ്യം?
അപ്പോൾ ഗ്രൂപ്പ് വിട്ട സഹോദരൻ സത്യം മനസ്സിലാക്കുന്നതിന് മുമ്പ്, അദ്ദേഹത്തിന്റെ വിശ്വാസത്തെ എങ്ങിനെ ബാധിക്കുന്നു, ഏത് ബിദ്അത്തിലേക്കാണ് പോയത്, എന്നതൊന്നും വ്യക്തമാക്കാതെയാണ് ഗ്രൂപ്പ് വിട്ടത്.
അദ്ദേഹത്തിന് അല്ലാഹു ഹിദായത്ത് നൽകട്ടെ.
بارك الله فيكم.
ഗ്രൂപ്പ് അഡ്മിൻ:
ഞാൻ ഷാജിയുമായി സംസാരിച്ചത് ഒക്കെ ഡോക്ടറോട് സംസാരിച്ചു. ഷാജി എന്നോടു ചോദ്യങ്ങൾ ചോദിച്ചു. നിങ്ങളുടെ ചോദ്യങ്ങൾ ഗ്രൂപ്പിൽ ചോദിക്കുന്നത് ആയിരിക്കും നല്ലത്.
നിങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഒന്നിനും ഡോക്ടറിൽ നിന്ന് മറുപടി കൃത്യമായി കിട്ടുന്നില്ല എന്നുള്ള ആരോപണമാണ് ഒന്ന്. എന്നാൽ ഡോക്ടറോട് ചർച്ച ആരംഭിച്ചപ്പോൾ മുതൽ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും ഡോക്ടർ മറുപടി പറഞ്ഞിട്ടുണ്ട്.
തുടർ ചോദ്യങ്ങൾക്കുള്ള ഉത്തരം അയച്ച ലിങ്കുകളിൽ ഉണ്ട്. അത് നിങ്ങൾ വായിക്കുന്നത് നല്ലതായിരികും.
രണ്ടാമതായി ലേഖനം നീണ്ടുപോയി എന്ന് നിങ്ങൾ എന്നോട് പറഞ്ഞു . അത് വലിയ വിഷയങ്ങളായത് കൊണ്ട് എല്ലാ വിഷയങ്ങൾക്കും ഖുർആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിൽ മറുപടി പറയേണ്ടിവരും, അതുകൊണ്ടാണ് നീണ്ടു പോകുന്നത്.
എല്ലാം ഒറ്റ ദിവസം കൊണ്ട് വായിക്കേണ്ട ആവശ്യമില്ല. മെല്ലെ മെല്ലെ മൂന്നാല് ദിവസം സമയമെടുത്ത് ക്ഷമയോടെ വായിച്ചാൽ മതി.
സത്യം കണ്ടുപിടിക്കാൻ നമ്മൾ ഇങ്ങനത്തെ ഓരോ ഒഴിവു കഴിവു പറയരുത്. നമ്മൾ സത്യത്തിൽ നിന്ന് മാറി നിൽക്കുന്ന ഒരു അവസ്ഥ ഉണ്ടാകരുത്. സത്യം ഏതാണെന്ന് അറിയണം, നാളെ പരലോകത്തിൽ അല്ലെങ്കിൽ അത് വമ്പിച്ച നഷ്ടമാകും
സഹോദരൻ:
ഞാനൊരു മദ്രസ കുട്ടിയായിട്ട് ഇരിക്കാൻ അല്ല ആഗ്രഹിച്ചത്
ചോദ്യത്തിന് അതുമായി ബന്ധമില്ലാത്ത എന്തൊക്കെയോ കുറെ മെസ്സേജുകൾ വിട്ട് നിങ്ങൾ ക്ഷമയോടെ വായിക്കൂ എന്ന് പറഞ്ഞാൽ കാര്യമില്ല
ചോദിക്കുന്ന ചോദ്യത്തിന് നേർക്കുനേർ ഉത്തരം അതാണ് ശരി
ഭരണാധികാരിയെ അംഗീകരിക്കണം പക്ഷേ അവരെ തെരഞ്ഞെടുക്കുന്ന രീതിയിൽ ഇടപെടുന്നത് ബിദ്അത്ത് നരകത്തിലേക്കുള്ള പാത
രണ്ടും ഒരേ സമയത്ത് പറഞ്ഞുവെച്ചു പിന്നെ കുറച്ചു മെസ്സേജുകൾ തന്നു ക്ഷമയോടെ വായിക്കാൻ പറഞ്ഞു അതിൽ വലിയ അർത്ഥങ്ങളൊന്നുമില്ല
ഒന്നെങ്കിൽ ഭരണാധികാരിയെ അംഗീകരിക്കുക അവരെ തിരഞ്ഞെടുക്കുന്ന രീതിയെയും അംഗീകരിക്കുക
അല്ലെങ്കിൽ ഇത് രണ്ടും ശരിയല്ല എന്ന് പറയുക
എന്റെ മറുപടി:
നിങ്ങൾ ചോദിച്ച ഏത് ചോദ്യത്തിനാണ് ഉത്തരം പറയാതിരുന്നത്? അയച്ചു തന്ന ലിങ്ക് നിങ്ങളുടെ വിഷയവുമായി ബന്ധപ്പെട്ട പ്രസക്തമായ സന്ദേശമാണ്.
നിങ്ങൾ ബുദ്ധി കൊണ്ട് എന്ത് കൊണ്ട് സംസാരിക്കുന്നു? മതം സംസാരിക്കുമ്പോൾ പ്രമാണങ്ങൾ കൊണ്ട് സംസാരിക്കുക.
പ്രവാചകൻ صلى الله عليه وسلم എങ്ങിനെ അധികാരത്തിൽ വന്നു എന്നും, ഇസ്ലാമിൽ ഭരണാധികാരിയെ എങ്ങിനെ തെരഞ്ഞെടുക്കും എന്നും, ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്ന ഇലക്ഷൻ നബി صلى الله عليه وسلم യുടെ ചര്യക്ക് വിരുദ്ധമാണ് എന്നും , നിങ്ങളുടെ ചോദ്യത്തിനുള്ള നേർക്ക് നേരെയുള്ള മറുപടി, താഴെ ലിങ്കിൽ വായിക്കാം إن شاء الله.
ഏതാനും മിനിട്ടുകൾക്കുള്ളിൽ വായിച്ചു തീർക്കാം
إن شاء الله
https://www.salaf.in/2022/11/blog-post_49.html?m=1
സഹോദരൻ:
പ്രവാചകന്റെ കാലത്ത് തെരഞ്ഞെടുപ്പിന് വിരുദ്ധമായാണ് ഈ തെരഞ്ഞെടുപ്പ് എങ്കിൽ ആ തെരഞ്ഞെടുപ്പിൽ എടുക്കുന്ന ആളെ നിങ്ങൾ എങ്ങനെ ഭരണാധികാരിയായി കാണുന്നു ❓
ഒന്ന് ഹറാം ആകുകയും ആ ഹറാമിനെ പിന്നീട് അംഗീകരിക്കുകയുമാണ് നിങ്ങൾ ചെയ്യുന്നത്❓
എന്റെ മറുപടി:
ഒരു അമുസ്ലിമാണ് ഭരണാധികാരിയെങ്കിലും, ആ ഭരണരാധികാരിയുടെ കീഴിൽ മുസ്‌ലിംകൾ ജീവിക്കുന്നത് അനുവദനീയമാണ്.
അബൂ താലിബിന്റെ കീഴിലായിരുന്നല്ലൊ, മക്കയിൽ നബി صلى الله عليه وسلم ജീവിച്ചത്.
അബ്സീനിയയിൽ ക്രൈസ്തവനായ നജ്ജാശി രാജാവിന്റെ കീഴിൽ സഹാബികൾ
رضي الله عنهم
ജീവിച്ചു.
കഴിഞ്ഞു പോയ പ്രവാചകൻമാരിലും
عليهم السلام
അവർ അമുസ്ലിം ഭരണാധികാരിയുടെ കീഴിൽ ജീവിച്ചതായി തെളിവുകളുണ്ട്.
അമുസ്ലിം ഭരണാധികാരികൾ അധികാരത്തിൽ വരുന്നത് ഇസ്ലാമിക രീതിയിൽ അല്ലല്ലോ.
അപ്പോൾ ഭരണാധികാരികൾ എങ്ങിനെ അധികാരത്തിൽ വന്നാലും, മുസ്‌ലിംകൾ അവിടെ സംഘർഷങ്ങൾ ഉണ്ടാക്കാതെ സമാധാനത്തോടെ കഴിയണം.
بارك الله فيك
സഹോദരൻ:
ഇങ്ങനെയാണ് നേർക്ക് നേരെയുള്ള ചോദ്യവും ഉത്തരങ്ങളും👍
മുസ്ലിം അല്ലാത്ത ഭരണാധികാരി വന്നാൽ അംഗീകരിക്കാൻ പാടില്ല എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല
അവിടെ മുസ്ലീങ്ങൾ ജീവിക്കാൻ പാടില്ല എന്നും ഞാൻ പറഞ്ഞിട്ടില്ല
ആ ഭരണാധികാരികളെ അംഗീകരിക്കാൻ പാടില്ല എന്നും ഞാൻ പറഞ്ഞിട്ടില്ല
ഞാൻ മുന്നോട്ടുവച്ചത് അക്രമകാരിയായ ഭരണാധികാരികൾ നിലവിൽ വന്നാൽ അവരോട് നീന്തി നടപ്പിലാക്കാൻ പറയേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ് നീതി നടപ്പിലാക്കി ഇല്ലെങ്കിൽ ആ ഭരണാധികാരികളെ മാറ്റുക നിയമ പ്രക്രിയയിലൂടെ
ശഹാദത്തിന്റെ വെളിച്ചം പ്രവാചകനിലേക്ക് എത്തുന്നതുവരെ അബൂത്വാലിബിന്റെ കീഴിലായിരുന്നു പ്രവാചകൻ ജീവിച്ചത് അവിടെ പ്രവാചകൻ ഏറ്റവും ഉത്തമനായിരുന്നു ആ കാലഘട്ടത്തിൽ
എന്നാൽ ശഹാദത്ത് വരുമ്പോഴാണ് പ്രവാചകൻ ഏറ്റവും വലിയ മോശക്കാരൻ ആകുന്നത് പ്രവാചകനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരുന്നത് പിൽക്കാലത്ത് ആ പ്രതിഷേധങ്ങൾ ഇല്ലാതാകുകയും പ്രവാചകന്റെ കീഴിൽ രാജ്യം അണിനിരക്കുകയും ചെയ്തു
അതായത് ക്രൂരരായ ഖുറൈഷി ഗോത്രങ്ങളെ ഇല്ലാതാക്കി അവിടം പ്രവാചകന്റെ കീഴിൽ വന്നു
നിങ്ങളുടെ മുന്നിലുള്ള വാദം ഇലക്ഷൻ പ്രക്രിയയിൽ പങ്കാളിയാകുന്നത് നരകത്തിലേക്കുള്ള വഴിയാണ് അതായത് ഹറാമാണ് അല്ലേ❓
അങ്ങനെ ഒരു ഹറാമിന്റെ കീഴിൽ നിന്നും ജീവിക്കുന്നത് ഏറ്റവും വലിയ തെറ്റല്ലേ❓
പ്രവാചകൻ ഏതെങ്കിലും ഒരു ഹറാമായ വിഷയത്തിന്റെ കീഴിൽ നിന്നും ജീവിച്ചതായി തെളിവുണ്ടോ ❓
അതായത് പ്രവാചകന് നബുവത്ത് കിട്ടിയതിനുശേഷം ഹറാമാണ് എന്ന് വ്യക്തമായി മനസ്സിലാക്കിയ വിഷയത്തിൽ പ്രവാചകൻ പ്രവാചകന്റെ നിലപാട് എന്തായിരുന്നു❓
എന്റെ മറുപടി:
മറുപടി പറഞ്ഞു കഴിഞ്ഞല്ലോ?
മനസ്സിലായിട്ടില്ലെങ്കിൽ ഒന്ന് കൂടി വ്യക്തമാക്കാം.
നുബുവ്വത്തിന് ശേഷവും കുറച്ചു വർഷങ്ങൾ അബൂ താലിബിന്റെ കീഴിലായിരുന്നല്ലൊ, മക്കയിൽ നബി صلى الله عليه وسلم ജീവിച്ചത്.
നുബുവ്വത്തിന് ശേഷമല്ലെ സഹാബികൾ رضي الله عنهم നജ്ജാശിയുടെ കീഴിൽ ജീവിച്ചത്.
നുബുവ്വത്തിന് ശേഷം സകരിയ, ഈസ, യഹ്‌യ عليهم السلام പലസ്തീനിലുള്ളപ്പോൾ അത് റോമിന്റെ കീഴിൽ ആയിരുന്നു.
കഴിഞ്ഞ മെസ്സേജിൽ പറഞ്ഞല്ലോ, അമുസ്ലിം ഭരണാധികാരികൾ അധികാരത്തിൽ വരുന്നത് ഇസ്ലാമിക രീതിയിൽ അല്ലല്ലോ , അഥവാ നബി ചര്യയിലൂടെ അല്ല. ഹറാമായ ബിദ്അത്തിലൂടെയാണ്. ആ രീതി അല്ലാഹു പഠിപ്പിച്ചതല്ല, അത് കൊണ്ട് ഹറാമാണ്, എന്നിട്ടും പ്രവാചകൻമാരും عليهم السلام, സഹാബികളും رضي الله عنهم ആ ഭരണാധികാരികളുടെ കീഴിൽ ജീവിച്ചു. കാരണം അത് അനുവദനീയമായത് കൊണ്ട് തന്നെ. ഹറാമായ ബിദ്അത്തിലൂടെ അധികാരത്തിൽ വരുന്ന ഭരണാധികാരികളുടെ കീഴിൽ ജീവിക്കാൻ പാടില്ല എന്ന് അല്ലാഹു പഠിപ്പിച്ചിട്ടില്ല. പ്രവാചകൻമാർ عليهم السلام തന്നെ തെളിവ്. മനസ്സിലായി എന്ന് കരുതുന്നു.
അക്രമികളായ ഭരണാധികാരികൾ വന്നാൽ, അവർ നീതി നടപ്പിലാക്കുന്നില്ലെങ്കിൽ, അധികാരത്തിൽ ഇല്ലാത്ത മുസ്‌ലിംകൾ അവരെ മാറ്റണം എന്ന് പറയുന്ന ഒരു ആയത്ത് അല്ലെങ്കിൽ ഹദീസ് നിങ്ങൾ അടുത്ത മെസ്സേജിൽ കൊണ്ട് വരിക إن شاء الله.
ക്രൂരരായ ഖുറൈശികളെ അതിജയിച്ച് , പിന്നീട് പ്രവാചകൻ صلى الله عليه وسلم യുടെ അധികാരത്തിൻ കീഴിൽ അവർ എങ്ങിനെ വന്നു എന്നത് മുമ്പ് നിങ്ങൾക്ക് പ്രവാചകൻ صلى الله عليه وسلم എങ്ങിനെ അധികാരത്തിൽ വന്നു എന്ന തലക്കെട്ടിൽ അയച്ചു തന്ന ലിങ്കിൽ വ്യക്തമാക്കി കഴിഞ്ഞു.
താഴെ വീണ്ടും അയക്കുന്നു:
പ്രവാചകൻ صلى الله عليه وسلم എങ്ങിനെ അധികാരത്തിൽ വന്നു?
https://www.salaf.in/2022/11/blog-post_49.html?m=1
بارك الله فيك
സഹോദരൻ:
അക്രമികളായ ഭരണാധികാരികൾ വന്നാൽ, അവർ നീതി നടപ്പിലാക്കുന്നില്ലെങ്കിൽ, അധികാരത്തിൽ ഇല്ലാത്ത മുസ്‌ലിംകൾ അവരെ മാറ്റണം എന്ന് പറയുന്ന ഒരു ആയത്ത് അല്ലെങ്കിൽ ഹദീസ് നിങ്ങൾ അടുത്ത മെസ്സേജിൽ കൊണ്ട് വരിക إن شاء الله.
അദ്ധ്യായം 18
*അല്‍കഹ്ഫ് (ഗുഹ)*
സൂക്തങ്ങൾ 83-91
അവര്‍ നിന്നോട് ദുല്‍ഖര്‍നൈനിയെക്കുറിച്ചു ചോദിക്കുന്നു. പറയുക: ''അദ്ദേഹത്തെ സംബന്ധിച്ച വിവരം ഞാന്‍ നിങ്ങളെ വായിച്ചുകേള്‍പ്പിക്കാം.''
നാം അദ്ദേഹത്തിന് ഭൂമിയില്‍ അധികാരം നല്‍കി. സകലവിധ സൗകര്യങ്ങളും ചെയ്തുകൊടുത്തു.
പിന്നെ അദ്ദേഹം ഒരു വഴിക്ക് യാത്ര തിരിച്ചു.
അങ്ങനെ സൂര്യാസ്തമയസ്ഥാനത്തെത്തിയപ്പോള്‍ ചേറു നിറഞ്ഞ ജലാശയത്തില്‍ സൂര്യന്‍ മറഞ്ഞുപോകുന്നത് അദ്ദേഹം കണ്ടു. അതിനടുത്ത് ഒരു ജനവിഭാഗത്തെയും അദ്ദേഹം കണ്ടെത്തി. നാം പറഞ്ഞു: ''ഓ, ദുല്‍ഖര്‍ നൈന്‍! വേണമെങ്കില്‍ നിനക്കിവരെ ശിക്ഷിക്കാം. അല്ലെങ്കില്‍ ഇവരില്‍ നന്മ ചൊരിയാം.''
*ദുല്‍ഖര്‍നൈന്‍ പറഞ്ഞു: ''അക്രമം പ്രവര്‍ത്തിക്കുന്നവനെ നാം ശിക്ഷിക്കും. പിന്നീട് അവന്‍ തന്റെ നാഥനിലേക്ക് മടക്കപ്പെടും. അപ്പോള്‍ അവന്റെ നാഥന്‍ അവന് കൂടുതല്‍ കടുത്തശിക്ഷ നല്‍കും.''*
എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവന്ന് അത്യുത്തമമായ പ്രതിഫലമുണ്ട്. അവനു നാം നല്‍കുന്ന കല്‍പന ഏറെ എളുപ്പമുള്ളതായിരിക്കും.
പിന്നീട് അദ്ദേഹം മറ്റൊരു പാത പിന്തുടര്‍ന്നു.
അങ്ങനെ സൂര്യോദയ സ്ഥാനത്തെത്തിയപ്പോള്‍ അത് ഒരു ജനതയുടെ മേല്‍ ഉദിച്ചുയരുന്നതായി അദ്ദേഹം കണ്ടു. സൂര്യന്നും അവര്‍ക്കുമിടയില്‍ ഒരു മറയും നാം ഉണ്ടാക്കിയിട്ടില്ല.
അപ്രകാരം ദുല്‍ഖര്‍നൈനിയുടെ വശമുള്ളതെന്താണെന്നത് സംബന്ധിച്ച സൂക്ഷ്മമായ അറിവ് നമുക്കുണ്ടായിരുന്നു.
അബൂസഈദു(റ) പറഞ്ഞു, അല്ലാഹുവിന്‍റെ ദൂതന്‍ (സ) പറഞ്ഞു: അനീതിമാനായ ഒരു ഭരണാധികാരിയുടെ മുമ്പില്‍, സത്യം പറയുന്നതാണ് അത്യുത്തമമായ ജിഹാദ്. (തിര്‍മിദി)
അക്രമകാരികളായ ഭരണാധികാരികൾ നീതി നടപ്പിലാക്കുന്നില്ല എങ്കിൽ നീതി നടപ്പിലാക്കാൻ പറയേണ്ടതും നീതിക്കുവേണ്ടി നിലനിൽക്കേണ്ടതും സത്യവിശ്വാസികളുടെ ബാധ്യതയാണ്( മുസ്ലിം എന്നല്ല പറയുന്നത് സത്യവിശ്വാസികൾ എന്നാണ് പറയുന്നത്)
ചോദ്യത്തിന്റെ അടിസ്ഥാനം വീണ്ടും ആവർത്തിക്കുന്നു ഒന്ന് ഹറാം ആകുകയും ആ ഹറാമിനെ പിൻപറ്റാൻ അനുവദിക്കുന്ന ആയത്തോ ഹദീസോ തെളിവുണ്ടോ ❓
അതായത് ഇലക്ഷൻ ഹറാമാക്കുകയും അതിലൂടെ തിരഞ്ഞെടുക്കുന്ന ഭരണാധികാരിയെ അംഗീകരിക്കണം എന്ന് പറയുന്ന ആയത്ത് ഒന് പറയാമോ
എന്റെ മറുപടി:
സൂറത്തുൽ കഹ്ഫിലെ ആയത്തുകൾ നിങ്ങൾ എന്തിനാണ് അയച്ചത് എന്ന് മനസ്സിലായില്ല. അത് നമ്മുടെ വിഷയവുമായി എന്താണ് ബന്ധം?
നിങ്ങൾ എഴുതി:
അബൂസഈദു(റ) പറഞ്ഞു, അല്ലാഹുവിന്‍റെ ദൂതന്‍ (സ) പറഞ്ഞു: അനീതിമാനായ ഒരു ഭരണാധികാരിയുടെ മുമ്പില്‍, സത്യം പറയുന്നതാണ് അത്യുത്തമമായ ജിഹാദ്. (തിര്‍മിദി).
ഇതിന് മറുപടി പറഞ്ഞു കഴിഞ്ഞല്ലോ?
താഴെ വീണ്ടും അയക്കുന്നു :
https://www.salaf.in/2024/04/blog-post_23.html?m=1
നിങ്ങൾ പറഞ്ഞ പോലെ സത്യവിശ്വാസികൾ എന്ന് തിരുത്തിയിട്ടുണ്ട്. ഇനി നിങ്ങൾ ചോദ്യത്തിന് മറുപടി പറയുക إن شاء الله
അക്രമികളായ ഭരണാധികാരികൾ വന്നാൽ, അവർ നീതി നടപ്പിലാക്കുന്നില്ലെങ്കിൽ, അധികാരത്തിൽ ഇല്ലാത്ത സത്യവിശ്വാസികൾ അവരെ മാറ്റണം എന്ന് പറയുന്ന ഒരു ആയത്ത് അല്ലെങ്കിൽ ഹദീസ് നിങ്ങൾ അടുത്ത മെസ്സേജിൽ കൊണ്ട് വരിക إن شاء الله.
നിങ്ങളുടെ ചോദ്യത്തിന് മറുപടി പറഞ്ഞു കഴിഞ്ഞു. വീണ്ടും വ്യക്തമാക്കുന്നു.
നബി صلى الله عليه وسلم യുടെ ജീവിതത്തിൽ അബദ്ധം സംഭവിച്ചാൽ, ഉടനെ ആയത്ത് ഇറങ്ങും. നബി صلى الله عليه وسلم മുഖം ചുളിച്ചത് ഒരു ഉദാഹരണം. ഹറാമായ രീതിയിൽ അധികാരത്തിൽ വന്ന ഭരണാധികാരികൾക്ക് കീഴിൽ പ്രവാചകൻമാർ عليهم السلام ജീവിച്ചപ്പോൾ അത് ശരി അല്ല എന്ന് പറയുന്ന ഒരു ആയത്തും ഇറങ്ങിയിട്ടില്ല, അത് കൊണ്ട് അത് അനുവദനീയമാണ്.
അത് കൊണ്ട് ഹറാമായ രീതിയിൽ അധികാരത്തിൽ വരുന്ന ഭരണാധികാരികളുടെ കീഴിൽ ജീവിക്കുന്നത് അനുവദനീയമാണ്.
بارك الله فيك.
സഹോദരൻ:
അക്രമം പ്രവർത്തിക്കുന്നവനെ നാം ശിക്ഷിക്കും ഇത് എന്തിന്റെ പശ്ചാത്തലത്തിലാണ് ആ വചനം അവിടെ അവതരിപ്പിച്ചിരിക്കുന്നത്❓
നിങ്ങൾ വിട്ട ലിങ്കിൽ ഈ പറയുന്ന ഹദീസുമായി നേർക്ക് നേരെയുള്ള ഉത്തരമല്ല
നബി സല്ലല്ലാഹു അലൈഹി വസല്ലമ ഷഹാദത്ത് കിട്ടുന്നതിനുമുമ്പ് ഖുറൈശി ഭരണകൂടത്തിന്റെ കീഴിലായിരുന്നു എങ്കിലും പ്രവാചകൻ ആ സംവിധാനത്തിനെതിരെ അനുകൂലിച്ചോ പ്രതികൂലിച്ചോ നിന്നതായി രേഖപ്പെടുത്തിയിട്ടില്ല എങ്കിൽ ഷഹാദത്ത് കിട്ടിയതിനുശേഷം അവർക്കെതിരെ ശക്തമായി നിലകൊള്ളുകയും ഖുറൈശി ഭരണത്തിൽ നിന്ന് ഇസ്ലാമിക ഭരണത്തിലേക്ക് ആ രാജ്യം മാറുകയും ചെയ്തു അതിനുവേണ്ടി ഒട്ടേറെ പ്രയാസങ്ങൾ നേരിടുകയും അവർക്കെതിരെ യുദ്ധങ്ങൾ ഉൾപ്പെടെ പ്രവാചകനും സ്വഹാബത്തും നടത്തിയിട്ടുണ്ട്
അതുമാത്രമല്ല പേർഷ്യൻ രാജ്യം ഇസ്ലാമിന്റെ കീഴിലേക്ക് വരികയും ചെയ്തു ഇല്ല എന്ന് വാദമുണ്ടെങ്കിൽ അതിന്റെ തെളിവു കൊണ്ടുവരണം
പ്രവാചകനോ സഹാബത്തോ വിശ്വാസം കിട്ടിയതിനുശേഷം ഹറാമിന്റെ കീഴിൽ ജീവിച്ചിട്ടില്ല
അങ്ങനെ ജീവിക്കുമായിരുന്നു എങ്കിൽ യുദ്ധങ്ങളോ പ്രക്ഷോഭങ്ങളോ നടത്താൻ പാടില്ലായിരുന്നു പ്രവാചകൻ സഹാബത്തും വിശ്വാസത്തിന് കോട്ടം വരുന്ന ഒരു ഹറാമിനെയും അവർ പിന്തുണച്ചിട്ടില്ല ഷഹാദത്തിനുശേഷം
ഇനി ശഹാദത്തിനുശേഷം പ്രവാചകനെങ്ങനെ ജീവിച്ചു എങ്കിൽ അതിന്റെ തെളിവ് ഒന്നു പറഞ്ഞു തരൂ
എന്നോട് ചോദിച്ചതിന്റെ പശ്ചാത്തലം വിവരിക്കുന്ന ഹദീസും ഞാൻ തന്നിട്ടുണ്ട് അതിനെ നിങ്ങൾ വീണ്ടും ലിങ്കിൽ കയറി വായിക്കൂ എന്നാണ് മറുപടി പറയുന്നത്
എന്റെ മറുപടി:
ദുൽഖർനൈനിന് കിഴക്കും പടിഞ്ഞാറുമുള്ള അധികാരം അല്ലാഹു കൊടുത്തു. അദ്ദേഹം ഭരണാധികാരിയാണ്. അക്രമം പ്രവർത്തിക്കുന്നവരെ ശിക്ഷിക്കാൻ അല്ലാഹു അനുവാദം കോടുത്തു.
നബി صلى الله عليه وسلم ഇസ്ലാമിക ഭരണം കൊണ്ട് വന്നതും, യുദ്ധങ്ങൾ ചെയ്തതും , നിഷേധിച്ചിട്ടില്ലല്ലൊ. എങ്ങിനെ അധികാരത്തിൽ വന്നു എന്നും പറഞ്ഞു തന്നു.പക്ഷെ അവയിലൊന്നും, നിങ്ങൾ പറഞ്ഞതിന് തെളിവില്ല. അതാണ് അക്രമിയായ ഭരണാധികാരിയെ അധികാരത്തിൽ ഇല്ലാത്ത സത്യവിശ്വാസികൾ മാറ്റണം എന്ന്. ഇനി അതിന്റെ തെളിവുണ്ടെങ്കിൽ അയച്ചു തരിക إن شاء الله.
പ്രവാചകനും عليهم السلام, സഹാബികളും رضي الله عنهم ഹറാമായ രീതിയിൽ അധികാരത്തിൽ വന്ന ഭരണാധികാരികൾക്ക് കീഴിൽ ജീവിച്ചു എന്നാണ് ഞാൻ പറഞ്ഞത്. തെളിവുകളും നൽകി. നിങ്ങളും സമ്മതിച്ചതാണ്, ഈ ഭരണാധികാരികളുടെ കീഴിൽ അവർ ജീവിച്ചു എന്ന്. പിന്നെ എന്തിനാണ് തർക്കം?
നിങ്ങൾ അയച്ച ഹദീസിന്റെ വിശദീകരണം താഴെ:
ഭരണാധികാരിയെ എങ്ങിനെ ഉപദേശിക്കണം?
അടിസ്ഥാനപരമായി
ഭരണാധികാരിക്കെതിരെ പരസ്യമായി ശബ്ദിക്കരുത്.
ഖുർആനിലും ഹദീസുകളിലുമുള്ള തെളിവുകൾ:
ശൈഖ് ഫൗസാൻ حفظه الله
യോടുള്ള ചോദ്യം:-
هل حديث أفضل الجهاد كلمة حق عند سلطان جائر يصدق فيمن ينكر على الحاكم في وسائل الإعلام؟
الاحابة
لا، الحديث يقول (عند) سلطان جائر، يعني مشافهة عنده ما قال أنه ينكر عليه على المنابر وعلى الطرقات يقول عنده الله جل وعلا قال لموسى وهارون: (فَأْتِيَاهُ) يعني فرعون (فَقُولا لَهُ قَوْلاً لَيِّناً) نعم
https://www.alfawzan.af.org.sa/ar/node/14227
" ഏറ്റവും ശ്രേഷ്ഠമായ ജിഹാദ്,
ക്രൂരനായ ഭരണാധികാരിയുടെ അടുക്കൽ
സത്യത്തിന്റെ വാക്ക് പറയലാണ് എന്ന ഹദീസ് ഭരണാധികാരികളെ മാധ്യമങ്ങളിലൂടെയും മറ്റും വിമർശിക്കുന്നത് സാധൂകരിക്കുന്നുണ്ടോ?
ഉത്തരം
ഇല്ല, ഹദീസിൽ പറയുന്നത് ക്രൂരനായ ഭരണാധികാരിയുടെ ( അടുക്കൽ)
(عند )
എന്നാണ് . അതിനർത്ഥം ഇത് അദ്ദേഹത്തിന്റെ സമീപത്ത് വെച്ച്
സംസാരിക്കുക എന്നതാണ്.
അല്ലാതെ മിംബറുകളിലോ, വഴിയോരങ്ങളിലോ വെച്ച് വിമർശിക്കാനല്ല പറഞ്ഞിട്ടുള്ളത്.
അല്ലാഹു جل وعلا മൂസാ യോടും ഹാറൂനിനോടും പറഞ്ഞത് ഇപ്രകാരമാണ്:
(فَأْتِيَاهُ)
(നിങ്ങള്‍ രണ്ടു പേരും അവന്റെ അടുക്കൽ ചെല്ലുക ) അതായത് ഫിർഔന്റെ അടുക്കൽ.
(20:47)
(فَقُولَا لَهُۥ قَوْلًا لَّيِّنًا)
(എന്നിട്ടു, നിങ്ങള്‍ അവനോട് സൗമ്യമായ വാക്കു പറയുക).
(20:44).
അതെ ".
മറ്റൊരു ആയത്തിൽ
അല്ലാഹു പറഞ്ഞു:
ٱذْهَبَآ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ
നിങ്ങള്‍ (രണ്ടുപേരും) ഫിര്‍ഔന്റെ അടുക്കലേക്കു പോയിക്കൊള്ളുക; നിശ്ചയമായും അവന്‍ അതിക്രമിയായിരിക്കുന്നു .
(20:43).
ഏറ്റവും ക്രൂരനായ ഭരണാധികാരിയോടു പോലും, അദ്ദേഹത്തെ സമീപിക്കാൻ കഴിയുന്നവർ ആദ്യമായി സംസാരിക്കേണ്ടത് തൗഹീദാണ്.
അല്ലാഹു പറഞ്ഞു:
ٱذْهَبْ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ
'നീ ഫിർഔന്റെ അടുക്കലേക്കു പോയിക്കൊള്ളുക; നിശ്ചയമായും, അവന്‍ (ധിക്കാരത്തില്‍) അതിരുകവിഞ്ഞിരിക്കുന്നു.
فَقُلْ هَل لَّكَ إِلَىٰٓ أَن تَزَكَّىٰ
എന്നിട്ടു പറയുക: 'നീ പരിശുദ്ധി പ്രാപിക്കേണ്ടതിലേക്കു നിനക്കു ഒരുക്കമുണ്ടോ?-
(79:17,18).
അല്ലാഹു പറഞ്ഞു:
وَلَقَدْ بَعَثْنَا فِى كُلِّ أُمَّةٍ رَّسُولًا أَنِ ٱعْبُدُوا۟ ٱللَّهَ وَٱجْتَنِبُوا۟ ٱلطَّـٰغُوتَ ۖ
തീര്‍ച്ചയായും, എല്ലാ (ഓരോ) സമുദായത്തിലും നാം റസൂലിനെ നിയോഗിച്ചയച്ചിട്ടുണ്ട്; 'നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുകയും, 'ത്വാഗൂത്തി'നെ [ദുര്‍മ്മൂര്‍ത്തികളെ] വെടിയുകയും ചെയ്യണ'മെന്നു (പ്രബോധനം ചെയ്തുകൊണ്ട്).
(16:36).
നബി صلى الله عليه وسلم യുടെ ഉമ്മത്തിനോടു കൽപ്പിച്ച മറ്റൊരു തെളിവ്.
عن عياض بن غنم الأشعري، قال قال رسول الله ﷺ : من أراد أن ينصح لذي سلطان فلا يبده علانية، ولكن يأخذ بيده فيخلو به فإن قبل منه فذاك، وإلا كان قد أدى الذي عليه.
١٤٩٠٩ مسند أحمد
ഇയാദിബ്നു ഗനം അൽ അഷ്അരി റിപ്പോർട്ട് ചെയ്തു:
നബി صلى الله عليه وسلم പറഞ്ഞു:
" ആരെങ്കിലും ഭരണാധികാരിയെ ഉപദേശിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, അവനത് പരസ്യമായി ചെയ്യരുത്, മറിച്ച് അദ്ദേഹത്തിന്റെ കൈപിടിച്ച് അദ്ദേഹവുമായി തനിച്ചായിക്കൊണ്ട്
ഉപദേശിക്കുക. (ഉപദേശം) സ്വീകരിച്ചാൽ അത് (നല്ലതാണ്), (ഉപദേശം) സ്വീകരിച്ചില്ലെങ്കിൽ അവന്റെ ബാധ്യത നിർവഹിച്ചു കഴിഞ്ഞു ".
മുസ്നദ് അഹ്മദ് 14909
١٠٩٦ المحدث الألباني خلاصة حكم المحدث إسناده صحيح في تخريج كتاب السنة
ക്രൂരനായ ഭരണാധികാരിയോട് തനിച്ചായിക്കൊണ്ടും, കത്ത് മുഖേനയുമാവാം, പ്രവാചകൻ صلى الله عليه وسلم ഭരണാധികാരികൾക്ക് കത്തുകൾ അയച്ചിട്ടുണ്ട്, സൗമ്യമായി മാത്രമെ ഉപദേശ വിമർശനങ്ങൾ നടത്താൻ പാടുള്ളൂ.
ഭരണാധികാരി തെറ്റ് തിരുത്തും എന്ന് ഉറപ്പുള്ള സാഹചര്യത്തിലും, ഭരണാധികാരിക്കെതിരെ പരസ്യമായി സംസാരിച്ചാൽ, അത് പൊതു ജനങ്ങളെ ഇളക്കി വിടുകയോ, ആഭ്യന്തര കലാപം സ്യിഷ്ടിക്കുകയോ ചെയ്യില്ല, ഉപദേശിച്ചാൽ ഗുണമുണ്ടാകും എന്ന് ഉറപ്പുള്ള സാഹചര്യത്തിലും മാത്രമേ പരസ്യമായി ഉപദേശിക്കാവൂ.
ഉദാഹരണം : മർവാൻ ബിൻ അൽ ഹകമിനെ , അബു സഈദ് അൽ ഖുദ്രി رضي الله عنهما, ഈദ് ദിനത്തിൽ നിസ്കാരത്തിന് മുമ്പ് ഖുത്ബ നൽകിയത് പരസ്യമായി തിരുത്തിയത്. (കൂടുതൽ വിശദമായി ശൈഖ് ഉസൈമീൻ رحمه الله യുടെ ഫതാവാ ലിൽ-ആമിറീൻ ബിൽ-മാറൂഫ് വാൻ-നാഹീൻ അനിൽ-മുൻകർ, കൂടാതെ ലിഖാ അൽ-ബാബ് അൽ-മഫ്തൂഹിലും, 62/39 കാണുക).
ഇവിടെ ഭരണാധികാരി തെറ്റ് തിരുത്തും എന്ന് ഉറപ്പാണ്, ജനങ്ങൾ, അദ്ദേഹത്തിന് എതിരേ തിരിയുകയോ ആഭ്യന്തര കലാപം ഉണ്ടാവുകയോ ഇല്ല എന്ന സാഹചര്യമായതു കൊണ്ടാണ് അങ്ങനെ ചെയ്തത്. അല്ലാത്ത പക്ഷം തനിച്ചായി ഉപദേശിക്കാനാണ് നബി صلى الله عليه وسلم പഠിപ്പിച്ചത്.
അത് കൊണ്ട് പരസ്യമായി വിമർശിക്കാം എന്ന തെളിവുകൾ പഠിപ്പിക്കുന്നത് അത് കൊണ്ട് ദോഷമുണ്ടാവില്ല, ഗുണമാണുണ്ടാവുക എന്ന സാഹചര്യങ്ങളിലാണെന്ന് ഷെയ്ഖ് ഉസൈമീൻ رحمه الله പറയുന്നു.
ഭരണകൂടവുമായി ബന്ധപ്പെട്ട നിയമങ്ങൾ,അവകാശങ്ങൾ നിഷേധിക്കപ്പെടന്നു, കോടതിയെ സമീപിക്കാതെ പരിഹാരമില്ലെങ്കിൽ, അനിവാര്യമാണെങ്കിൽ, കോടതിയെ സമീപിക്കാവുന്നതാണ്.ഇതിനെല്ലാം ഇസ്ലാമിൽ തെളിവുകൾ ഉണ്ട്. കോടതി വിധി പ്രതികൂലമാണെങ്കിൽ ക്ഷമിക്കുക.
സമാധാനപരമായ പ്രക്ഷോഭ സമരങ്ങൾ വരെ ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തി തീർത്തത്. സമരവുമായി ഒരു ബന്ധവുമില്ലാത്ത നിരപരാധികൾക്ക് ഭൗതിക നാശനഷ്ടങ്ങളും, ജീവഹാനിയും മാത്രമാണ് വരുത്തിയത്. നിരവധി പേർ അനാഥരായി, വിധവകളായി. തലമുറകളായി അഭയാർത്ഥി ക്യാമ്പുകളും സ്രിഷ്ടിക്കപ്പെട്ടു. ഒരു നിരപരാധി വധിക്കപ്പെട്ടാൽ, അല്ലാഹുവിന്റെ മുൻപിൽ രക്ഷപ്പെടാൻ സാധിക്കില്ല. ജനാധിപത്യ രാജ്യത്ത് പ്രക്ഷോഭ സമരങ്ങൾ അനുവദനീയമാണ് എന്നാണെങ്കിൽ, ജനാധിപത്യം വന്നാൽ അല്ലാഹുവിനെയും നബി صلى الله عليه وسلم യെയും ധിക്കരിക്കാമോ? نعوذ بالله , കാരണം പ്രക്ഷോഭ സമരങ്ങൾക്ക്, ഇസ്ലാമിൽ യാതൊരു തെളിവും ഇല്ല. ഇന്ത്യൻ സാഹചര്യം കൂടുതൽ സാദ്രിശ്യം മക്ക കാലഘട്ടത്തോടാണ്. മക്കയിൽ പീഡിപ്പിക്കപ്പെട്ടപ്പോൾ സമരം ചെയ്യാതെ ക്ഷമിക്കുകയാണ് ചെയ്ത്. അത് കൊണ്ട്
പ്രക്ഷോഭ സമരങ്ങൾ മതത്തിൽ പുതുതായി ഉണ്ടായ ബിദ്അത്താണ്. എല്ലാ ബിദ്അത്തുകളും നരകത്തിലാണ് എന്ന് നബി صلى الله عليه وسلم പഠിപ്പിച്ചു.
സ്വാതന്ത്ര്യ സമര കാലത്ത്, ഒരു സമരം അക്രമാസക്തമായപ്പോൾ (ചേരീ ചോര സംഭവം) ഗാന്ധിജി അത് ഇനി വേണ്ടെന്ന് തീരുമാനിച്ചു. അമുസ്‌ലിമായ ഖുർആനും ഹദീസും അറിയാത്ത ഗാന്ധിജിക്ക് പോലും സമരങ്ങളുടെ ദോഷങ്ങൾ ബോദ്ധ്യമായിട്ടും നമുക്ക് മനസ്സിലായില്ല എന്നത് ആശ്ചര്യകരമാണ്.
ലക്ഷങ്ങൾ സമരം ചെയ്യാൻ ഉത്സാഹം കാണിക്കുന്നു, എന്നാൽ ഫജ്റിന് മസ്ജിദിൽ എത്ര സ്വഫ് ഉണ്ട്? അപ്പോൾ ഇവരുടെത് അല്ലാഹുവിനോടുള്ള ഭയമല്ല, മറിച്ച് വെറും വികാരമാണ്.
بارك الله فيك
സഹോദരൻ:
യുദ്ധങ്ങൾ നടത്തിയതും പ്രതിഷേധങ്ങളും പ്രതിരോധങ്ങളും തീർത്തതും അനീതി നടത്തിയതിന്റെ പേരിലാണ്
നിങ്ങൾ പറഞ്ഞതുപോലെ ഭരണാധികാരിയുടെ അടുത്തുപോയി സൗകര്യപൂർവ്വം പറയേണ്ട ഒരു വിഷയം മാത്രമായിരുന്നു അനീതിയെങ്കിൽ
ഈ ആയത്ത് എന്തിന് രേഖപ്പെടുത്തുന്നതായിരുന്നു
അധ്യായം 4
അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങൾക്ക് എന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ?
ഇങ്ങനെ തുടങ്ങുന്ന 75 ഭാഗം മുതൽ എന്തിന് സാധിക്കുന്നതാണ്❓
നിങ്ങൾ പറഞ്ഞതുപോലെയാണെങ്കിൽ ഈ ഭാഗത്തെല്ലാം വളരെ സൗകര്യപൂർവ്വം പോയി പറഞ്ഞാൽ പോരെ
എന്റെ മറുപടി:
യുദ്ധത്തിന് അനുവാദം ലഭിച്ചത് മദീനയിൽ അധികാരം കിട്ടിയതിന് ശേഷം മാത്രമാണ്.
മക്കയിൽ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടും, സ്ത്രീകൾ അടക്കം, നിരവധി സഹാബികൾ رضي الله عنهم വധിക്കപ്പെട്ടിട്ടും, ശത്രുക്കൾക്കെതിരെ യുദ്ധം പാടില്ല എന്ന് ആയത്ത് ഇറങ്ങി.
അല്ലാഹു പറയുന്നു:
كُفُّوٓا۟ أَيْدِيَكُمْ وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ
" നിങ്ങളുടെ കൈകളെ നിങ്ങള്‍ തടഞ്ഞു വെക്കുവിന്‍; നിങ്ങള്‍ നിസ്‌കാരം നിലനിറുത്തുകയും, സകാത്ത് കൊടുക്കുകയും ചെയ്യുവിൻ ".
(4:77).
അത് കൊണ്ട് ബഹുസ്വര സമൂഹത്തിൽ അധികാരം ഇല്ലാത്തപ്പോൾ ഭരണാധികാരികൾക്ക് എതിരെ കൈകൾ ഉയർത്താൻ (യുദ്ധം ചെയ്യുവാൻ) പാടില്ല.
നിങ്ങൾ ഉദ്ധരിച്ച ആയത്ത് മദീനയിൽ അധികാരം കിട്ടിയപ്പോളായിരുന്നു
بارك الله فيك
സ്വകാര്യമായി ഉപദേശിക്കണം എന്ന് പറഞ്ഞത് ഞാനല്ല, നബി صلى الله عليه وسلم യാണ്.
സഹോദരൻ:
മദീനയിൽ അനുവാദം കിട്ടിയത് ആരോട് യുദ്ധം ചെയ്യാനായിരുന്നു?
ആദ്യം അനുവാദം ഉണ്ടായിരുന്നില്ല പിന്നീട് യുദ്ധത്തിന് അനുവാദം കിട്ടി അത് വരും തലമുറക്കും അനുവദനീയമായിരുന്നു
ഒരു കൂട്ടരെ മറ്റുകൂട്ടരെ കൊണ്ട് തടഞ്ഞുനിർത്തില്ലായിരുന്നുവെങ്കിൽ ഭൂമിയിൽ കുഴപ്പങ്ങൾ ശ്രദ്ധിക്കുമായിരുന്നു
ഇന്ത്യയെപ്പോലുള്ള ഒരു ബഹുസ്വര സമൂഹത്തിൽ ഇന്ത്യയിൽ അനീതി ഭരണാധികാരികളെ മാറ്റണമെങ്കിൽ യുദ്ധം ചെയ്യേണ്ട ഇലക്ഷൻ പ്രക്രിയയിൽ കൃത്യമായി പങ്കെടുത്ത് അവരെ അധികാരത്തിൽ നിന്ന് പിടിച്ചുമാറ്റാൻ കഴിയും
ഞാൻ ഉദ്ധരിച്ച ആയത്ത് ആരോട് യുദ്ധം ചെയ്യാൻ വേണ്ടിയായിരുന്നു എന്ന് വീണ്ടും ആവർത്തി
എന്റെ മറുപടി:
ഇല്ല. വരും തലമുറയ്ക്ക് അനുവദനീയമല്ല. അത് പ്രവാചക മാതൃക അല്ല. പ്രവാചകൻ صلى الله عليه وسلم യുടെ മാത്രികയിൽ നിന്നും വ്യതിചലക്കരുത്.
അല്ലാഹു പറഞ്ഞു:
لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْـَٔاخِرَ وَذَكَرَ ٱللَّهَ كَثِيرًا
നിശ്ചയമായും, നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ റസൂലില്‍ ഉത്തമമായ മാതൃകയുണ്ട്; അതായതു: അല്ലാഹുവിനെയും, അന്ത്യനാളിനെയും പ്രതീക്ഷിച്ചു (ഭയപ്പെട്ടു) കൊണ്ടിരിക്കുകയും, അല്ലാഹുവിനെ ധാരാളം ഓര്‍മ്മിക്കുകയും ചെയ്യുന്നവർക്ക്. "
(33:21).
അല്ലെങ്കിൽ എന്തിന് പ്രവാചകൻ صلى الله عليه وسلم ? എല്ലാം തോന്നിയ പോലെ ചെയ്താൽ പോരെ? എന്തിന് ഖുർആനും സുന്നത്തും?
അത് കൊണ്ട് വരും തലമുറയ്ക്കും യുദ്ധം അനുവദനീയമാവുക അധികാരം ലഭിച്ചാൽ മാത്രമാണ്. അതാണ് പ്രവാചക മാതൃക.
ഇലക്ഷൻ യുദ്ധമാണ് എന്ന് ആര് പറഞ്ഞു?
യുദ്ധം അനുവദനീയമായ സാഹചര്യത്തിൽ ആവാം. എന്നാൽ ഇലക്ഷൻ ബിദ്അത്താണ്. അത് കൊണ്ട് ഹറാമാണ്. ഇനി നിർബന്ധ സാഹചര്യത്തിൽ ഹറാം ആവാം എന്നും തെളിവ് നൽകിയല്ലൊ? നിർബന്ധം അല്ലാത്ത സാഹചര്യത്തിൽ ഹറാം ചെയ്യാനും പാടില്ല.
ഇനി വോട്ട് ചെയ്യാതെ വിട്ടു നിൽക്കുന്നവരെ ആക്ഷേപിക്കരുത്. കാരണം അവർ അല്ലാഹുവിന്റെ വചനത്തെ പിൻപറ്റുന്നു. ഒരു ജനത നന്നായാൽ അല്ലാഹു അവർക്ക് നല്ല ഭരണാധികാരിയെ നൽകും. അല്ലാഹുവിന്റെ വചനത്തിൽ നിങ്ങൾക്ക് വിശ്വാസമില്ലെ? അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ലല്ലൊ?
بارك الله فيك
നബി صلى الله عليه وسلم അധികാരത്തിന് വേണ്ടി എന്തിന് ദുആ ചെയ്തു?
അല്ലാഹു നബി صلى الله عليه وسلم യോട് അധികാരത്തിന് വേണ്ടി ദുആ ചെയ്യാൻ പറയുന്നു:
وَٱجۡعَل لِّى مِن لَّدُنكَ سُلۡطَـٰنً۬ا نَّصِيرً۬ا
" നിന്നിൽ നിന്ന് എനിക്ക് ഒരു അധികാര സഹായം നൽകുകയും ചെയ്യുക ".
(17:80).
തഫ്സീർ ഇബ്നു കസീർ:
وقوله : ( واجعل لي من لدنك سلطانا نصيرا ) قال الحسن البصري في تفسيرها : وعده ربه لينزعن ملك فارس ، وعز فارس ، وليجعلنه له ، وملك الروم ، وعز الروم ، وليجعلنه له .
وقال قتادة فيها إن نبي الله صلى الله عليه وسلم ، علم ألا طاقة له بهذا الأمر إلا بسلطان ، فسأل سلطانا نصيرا لكتاب الله ، ولحدود الله ، ولفرائض الله ، ولإقامة دين الله ؛ فإن السلطان رحمة من الله جعله بين أظهر عباده ، ولولا ذلك لأغار بعضهم على بعض ، فأكل شديدهم ضعيفهم .
ഹസൻ അൽ ബസ്രി (സഹാബികളിൽ നിന്നും رضي الله عنهم നേരിട്ട് പഠിച്ച മഹാനായ താബീപണ്ടിതൻ رحمه الله) ഇതിന്റെ തഫ്സീറിൽ പറഞ്ഞു :
"*പേർഷ്യയുടെ* രാജത്വവും മഹത്വവും എടുത്ത് അദ്ദേഹത്തിന് കൊടുക്കുമെന്നും, *ബൈസാന്തിയത്തിന്റെ* രാജത്വവും മഹത്വവും എടുത്ത് അദ്ദേഹത്തിന് കൊടുക്കുമെന്നും, *റോമിന്റെ* രാജത്വവും മഹത്വവും എടുത്ത് അദ്ദേഹത്തിന് കൊടുക്കുമെന്നും, അദ്ദേഹത്തിന്റെ നാഥൻ വാഗ്ദത്തം ചെയ്തു."
ഖത്താദ رحمه الله ഇതിന്റെ തഫ്സീറിൽ പറഞ്ഞു: (മറ്റൊരു സഹാബികളിൽ നിന്നും رضي الله عنهم നേരിട്ട് പഠിച്ച മഹാനായ താബീപണ്ടിതൻ)
*അധികാരമോ* ശക്തിയോ *ഇല്ലാതെ* തനിക്ക് ഇത് *നേടാനാവില്ലെന്ന്* അല്ലാഹുവിന്റെ പ്രവാചകന് *അറിയാമായിരുന്നു,* അതിനാൽ അല്ലാഹുവിന്റെ ഗ്രന്ഥവും, അല്ലാഹുവിന്റെ നിയമങ്ങളും, അല്ലാഹുവിന്റെ ബാധ്യതകളും, അല്ലാഹുവിന്റെ മതം സ്ഥാപിക്കുന്നതിനുമായി , തന്നെ സഹായിക്കാൻ അദ്ദേഹം *അധികാരത്തിന്* വേണ്ടി ദുആ ചെയ്തു. അധികാരം എന്നത് അല്ലാഹുവിൽ നിന്നുള്ള കാരുണ്യമാണ്, അത് അവൻ തൻ്റെ ദാസന്മാർക്കിടയിൽ സ്ഥാപിക്കുന്നു, അല്ലാത്തപക്ഷം അവരിൽ ചിലർ മറ്റുള്ളവരെ ആക്രമിക്കും, ശക്തർ ദുർബലരെ നശിപ്പിക്കും ".
(തഫ്സീർ ഇബ്നു കസീർ 17:80).
ഇമാം മുബാറക് പൂരി رحمه الله പറഞ്ഞു:
" സത്യത്തോടൊപ്പം തന്നെ, എതിർക്കുകയും , തടുക്കുകയും, ചെയ്തവരെ *അടിച്ചമർത്താൻ* അദ്ദേഹത്തിന് ശക്തിയും *അധികാരവും* ആവശ്യമായിരുന്നു ".
അത് കൊണ്ട് യുദ്ധം ചെയ്യണമെങ്കിൽ ഇസ്ലാമിൽ അധികാരം വേണം.
بارك الله فيك
സഹോദരൻ:
പ്രവാചകന്റെ ഏതു മാതൃകയും വരുംതലമുറക്ക് അനുവദനീയമാണ്
അല്ലാഹുവിലും അവന്റെ പ്രവാചകനിലും മാത്രമാണ് മാതൃക
അല്ലാഹുവിനെയും അന്ത്യനാളിനെയും ഭയപ്പെടുകയും ചെയ്യുക
പ്രവാചകൻ തോന്നിയത് പോലെ ചെയ്തുവെന്നും നിങ്ങളുടെ വാദമായിരിക്കും ഞാൻ മാതൃക പിൻപറ്റുന്ന കാര്യമാണ് പറഞ്ഞത്
ഇലക്ഷൻ എന്നാൽ യുദ്ധം എന്ന പദപ്രയോഗിച്ചത് താങ്കൾ ഉദ്ദേശിക്കുന്ന യുദ്ധം വാളെടുത്തു ചെയ്യുന്നത് മാത്രമായിരിക്കും അനീതിയോട് തിരിഞ്ഞു നിൽക്കുന്നത് ഏതും പ്രതിരോധത്തിന്റെ ഭാഗ
ഇലക്ഷൻ ബിദ്അത്ത് അല്ല
കഴിഞ്ഞ ഇലക്ഷനും റിസൾട്ട് വെച്ച് നോക്കുമ്പോൾ ധിക്കാരിയായ ഏകാധിപതിക്ക് ഏറ്റവും വലിയ പ്രഹരമാണ് കാരണം ഇപ്പോൾ ഘടകകക്ഷികളുടെ അഭിപ്രായം മാനിച്ചെടുക്കണം അതിനുള്ള ഭൂരിപക്ഷം മാത്രമാണ് കിട്ടിയിട്ടുള്ളൂ ധിക്കാരിക്ക് റബ്ബ് ജനങ്ങളിലൂടെ കൊടുത്ത മറുപടി ജനങ്ങൾ അനീതിക്കെതിരെ വിരൽചുണ്ടിയപ്പോൾ റബ്ബിന്റെ സഹായം കിട്ടി അഹങ്കാരത്തിന് റബ്ബിന്റെ അടിയാറുകളിൽ നിന്ന് കൊടുത്ത പ്രകാരം
നിങ്ങളെപ്പോലുള്ളവർ ആ നടപടിക്രമത്തിനെതിരെ തിരിഞ്ഞു നിന്നു എന്നുള്ളതാണ് യാഥാർത്ഥ്യം
അല്ലാഹുവിന്റെ റസൂൽ ദുആ ചെയ്യുകയും അതിനോടൊപ്പം സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കുകയും ചെയ്തു
ബദറിൽ പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്തു
സത്യം നിലനിൽക്കുന്നതിനുവേണ്ടി അനീതി നടത്തുന്ന ഭരണാധികാരികളുടെ മുന്നിൽ നീ പറയുകയും അതിനെതിരെ നിലകൊള്ളുകയും ചെയ്യുക
ഇന്ത്യൻ സാഹചര്യത്തിൽ ഇലക്ഷൻ ആണ് അതിന് ഏറ്റവും അനുയോജ്യം അതിൽ നിന്നും മാറി നിന്ന് ഇപ്പോഴത്തെ സൗദി അറേബ്യയെ പോലുള്ള രാജ്യങ്ങളുടെ നിയമം പിൻപറ്റുന്നത് പോലെ ജീവിക്കുന്നത് ഇന്ത്യയിൽ ഉചിതമല്ല
രാജ്യത്താണെങ്കിലും അവരുടെ നിയമങ്ങളും നിയമവ്യവസ്ഥകളും അംഗീകരിക്കുക തന്റെ വിശ്വാസത്തെ തകർക്കപ്പെടുന്നതുവരെ
എന്റെ മറുപടി:
പ്രവാചകൻ صلى الله عليه وسلم യുടെ മാത്രിക അധികാരം ലഭിച്ചതിന് ശേഷം മാത്രമാണ് യുദ്ധം എന്നതാണ്. തെളിവുകൾ നൽകി കഴിഞ്ഞു. ഇതിന് എതിരായി നിങ്ങൾക്ക് തെളിവ് ഉണ്ടൊ? *തെളിവില്ലാതെ ദീൻ സംസാരിക്കരുത്. കുറ്റകരമാണ്.*
ഇലക്ഷൻ ബിദ്അത്ത് അല്ല എന്ന് നിങ്ങൾ പറഞ്ഞു. *എന്നാൽ ബിദ്അത്ത് എന്താണ്?*
ഒരു ജനത നന്നായാൽ അവർക്ക് അല്ലാഹു നല്ല ഭരണാധികാരികളെ നൽകും എന്ന വചനത്തിൽ *നിങ്ങൾക്ക് വിശ്വാസം ഇല്ലേ?* നാം എത്രത്തോളം നന്നാവുന്നുവൊ അതിന് അനുസരിച്ചുള്ള ഭരണാധികാരികളെ നമുക്ക് കിട്ടും. ഹറാമായ ബിദ്അത്ത് ചെയ്യേണ്ട ആവശ്യമില്ല.
സൂറത്തുൽ റൂമിലെ തുടക്കത്തിലെ ആയത്തിന്റെ വിശദീകരണത്തിൽ പറയുന്നത് സഹാബികൾ رضي الله عنهم ക്രൈസ്തവർ വിജയിക്കണം എന്നായിരുന്നു ആഗ്രഹം . അങ്ങനെ ക്രൈസ്തവർ വിജയിച്ചു. എന്നാൽ ആ ക്രൈസ്തവർ വിജയിക്കാൻ അവർ ഹറാമായ ബിദ്അത്തൊന്നും ചെയ്തിട്ടില്ല. അത് പോലെ നമുക്ക് നല്ല അമുസ്ലിം ഭരണാധികാരിയെ ലഭിക്കാൻ ആഗ്രഹിക്കാം, ദുആ ചെയ്യാം. ബിദ്അത്ത് ചെയ്യേണ്ട ആവശ്യമില്ല. നാം നന്നായാൽ മതി. വീണ്ടും ചോദിക്കുന്നു - ഒരു ജനത നന്നായാൽ അവർക്ക് അല്ലാഹു നല്ല ഭരണാധികാരികളെ നൽകും എന്ന വചനത്തിൽ നിങ്ങൾക്ക് വിശ്വാസം ഇല്ലേ?
നബി صل الله عليه وسلم അധികാരത്തിന് വേണ്ടി ദുആ ചെയ്തിട്ടുണ്ടെങ്കിലും, അധികാരം തേടിയിട്ടില്ല, തേടാൻ പാടില്ല എന്ന് ഉപദേശിച്ചു, അതിന് വേണ്ടി രാഷ്ട്രീയ പ്രബോധനം നടത്തിയിട്ടില്ല, അതിന് വേണ്ടി പണി എടുത്തിട്ടില്ല. സഹാബികളും رضي الله عنهم അത് കൊണ്ട് അങ്ങിനെ തന്നെ. അത് കൊണ്ട് അതാണ് സുന്നത്ത്. അതിന് എതിര് ചെയ്യാൻ പാടില്ല.
നമ്മുടെ നാട്ടിൽ നടക്കുന്ന ഇലക്ഷൻ, നബി ചര്യക്ക് വിരുദ്ധമായ ബിദ്അത്താണ്, ഇവിടെ അധികാരം തേടുന്നു, അതിന് വേണ്ടി രാഷ്ട്രീയ പ്രബോധനം നടത്തുന്നു, അതിന് വേണ്ടി പണി എടുക്കുന്നു.
പ്രവാചകൻ صلى الله عليه وسلم എങ്ങിനെ അധികാരത്തിൽ വന്നു എന്നും,
ഇസ്ലാമിക ശൂറയെ കുറിച്ചും , സഹാബികൾ رضي الله عنهم എങ്ങിനെ അധികാരത്തിൽ വന്നു എന്നും , താഴെ ലിങ്കിൽ നിങ്ങൾ വായിച്ചതാണ്. പക്ഷെ അതിന് നിങ്ങൾ പ്രതികരിച്ചിട്ടില്ല. വീണ്ടും അയക്കുന്നു:
പ്രവാചകൻ صلى الله عليه وسلم എങ്ങിനെ അധികാരത്തിൽ വന്നു?
https://www.salaf.in/2022/11/blog-post_49.html?m=1
സഹോദരൻ:
തെളിവില്ലാതെ ദീൻ സംസാരിച്ചത് എവിടെയാണ്?
നാം നന്നായാൽ നമുക്ക് നല്ല ഭരണാധികാരിയെ തരുമെന്ന് പറഞ്ഞല്ലോ അങ്ങനെ സംഭവിച്ച ഏത് കാലഘട്ടമാണ്?
നാം നന്നാവുകയും നമ്മുടെ പ്രവർത്തി നന്നാക്കി തീർക്കുകയും വേണം
പക്ഷേ താങ്കൾ വെക്കുന്ന ഈ വിഷയത്തിൽ ആ അർത്ഥം കൊണ്ടു മതിയാകില്ല
നിങ്ങൾ ഏതു നിഷേധിക്കുന്നുവോ ആ നിഷേധത്തിൽ ജീവിക്കാനും പറയുന്നു
ഞങ്ങൾ പഠിച്ച ഒരു സ്ഥലത്തും അങ്ങനെ പറയുന്നില്ല
നിങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ അംഗീകരിക്കുന്നുണ്ട്?
എന്റെ മറുപടി:
തെളിവില്ലാതെ ദീൻ സംസാരിച്ചത്, അധികാരം ഇല്ലാതെ യുദ്ധം ചെയ്യാം എന്ന് പറഞ്ഞത്.
ജനത നന്നായാൽ നല്ല ഭരണാധികാരികളെ ലഭിച്ചത്, നബി صل عليه وسلم യുടെയും, പിന്നെ സഹാബികളുടെയും رضي الله عنهم കാലത്ത്. പിന്നീട് മോശപ്പെട്ട ഭരണാധികാരികൾ വന്നു. പിന്നീട് വീണ്ടും ഉമർ ബിൻ അബ്ദുൽ അസീസ് رحمه الله യുടെ ഭരണം. ഇങ്ങനെ ജനത നന്നായപ്പോൾ അവർക്ക് നല്ല ഭരണാധികാരിയെ നൽകിയിട്ടുണ്ട്. അതോ നബി صل الله عليه وسلم യിൽ നിന്നും നേരിട്ട് പഠിച്ച, തഫ്സീറിൽ പാണ്ഡിത്യം നൽകാൻ നബി صل الله عليه وسلم ദുആ ചെയ്ത, മഹാനായ സഹാബീ പണ്ഡിതൻ ഇബ്നു അബ്ബാസ് رضي الله عنه , കളവ് പറഞ്ഞൊ? *മറുപടി പറയുക.*
ഹറാമിലൂടെ അധികാരത്തിൽ വന്ന ഭരണാധികാരികൾക്ക് കീഴിൽ ജീവിക്കാം എന്നതിന് തെളിവ് നൽകി കഴിഞ്ഞു.
ഇലക്ഷൻ ബിദ്അത്ത് അല്ല എന്ന് നിങ്ങൾ പറഞ്ഞു. *എന്നാൽ ബിദ്അത്ത് എന്താണ്?* ഇതിനും, ഞാൻ എഴുതിയ മറ്റ് വിഷയങ്ങൾക്കും നിങ്ങൾ പ്രതികരിച്ചിട്ടില്ല.
സഹോദരൻ:
തെളിവില്ലെന്ന് ആരു പറഞ്ഞു സുറാക്ക താങ്കളുടെ കൈകളിൽ കിസ്റയുടെ അധികാരം വന്നെത്തുന്നത് താങ്കൾ താങ്കൾ സ്വപ്നം കാണുന്നുണ്ടോ എന്ന് ചോദിച്ചത് പ്രവാചകൻ ഏത് അവസ്ഥയിൽ നിന്നും ഏതൊരു രാജ്യത്തെ ആയിരുന്നു രേഖപ്പെടുത്തിയത്?
പ്രവാചകന് നെബൂവത്ത് കിട്ടിയതിനുശേഷം ആദ്യകാലം ആരായിരുന്നു അധികാരത്തിൽ ഉണ്ടായിരുന്നത്?
ബിദ്അത്ത് എന്നാൽ എന്താണ് എന്ന് താങ്കൾ മുകളിൽ എഴുതിയിട്ടുണ്ട് ഒന്ന് വായിച്ചു നോക്ക്.
താങ്കൾ എഴുതിയ വിഷയങ്ങൾക്കൊക്കെ മറുപടി തന്നിട്ടുണ്ട് താങ്കളെ തൃപ്തിപ്പെടുത്തുന്ന മറുപടി ഉണ്ടോ എന്നുള്ളത് എനിക്കറിയില്ല
സ്വാതന്ത്ര്യ സമരത്തെ അംഗീകരിക്കുന്നുണ്ട്?
പ്രവാചകനും സഹാബത്തും ഒക്കെ പ്രാർത്ഥന മാത്രമല്ല അധ്വാനവും ഉണ്ടായിരുന്നു അല്ലാതെ അവർ നന്നായതുകൊണ്ട് ഒരു ഭരണാധികാരിയെ കൊടുക്കുക അല്ലായിരുന്നു അവർ കൊണ്ടുവന്ന ശഹാദത്തിന് അന്നത്തെ ഖുറൈഷി നേതാക്കൾ എതിർക്കുകയും അവർക്കെതിരെ ശക്തമായ പോരാടുകയും ചെയ്തു
താങ്കൾ പരിചയപ്പെടുത്തുന്ന ഷെയ്ക്ക് ഫൗസാൻ ജീവിച്ച നാട്ടിൽ ഇപ്പോഴത്തെ ഭരണാധികാരിയെ തെരഞ്ഞെടുത്തത് എങ്ങനെയാണ്?
അതായത് സൗദി അറേബ്യയുടെ ഇപ്പോഴത്തെ രാജാവ് മുഹമ്മദ്
എന്റെ മറുപടി:
റോമും പേർഷ്യയും കീഴടക്കും എന്ന സന്തോഷ വാർത്ത നൽകിയിരുന്നു. എന്നാൽ അധികാരം കിട്ടിയതിന് ശേഷമാണ് യുദ്ധം ചെയ്തതും വിജയിച്ചതും, അതിന് മുമ്പല്ല. അത് കൊണ്ടാണ് നബി صل الله عليه وسلم അധികാരത്തിന് വേണ്ടി ദുആ ചെയ്തത് എന്ന തെളിവ് നൽകിയല്ലൊ.
മക്കയിൽ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു , സ്ത്രീകൾ അടക്കം നിരവധി സഹാബികൾ رضي الله عنهم വധിക്കപ്പെട്ടു. എന്നാൽ അവർ ചെയ്ത കർമ്മം ക്ഷമയോടെയുള്ള പ്രബോധനം മാത്രമാണ്. ആരാധന കർമ്മങ്ങളും നിർവഹിച്ചു. ഒരു പോരാട്ടവും നടത്തിയിട്ടില്ല. മദ്രസ കുട്ടികൾക്ക് പോലും ഇത് അറിയാം.
സൗദി അറേബ്യയും അവിടുത്തെ ഭരണാധികാരികളും ചെയ്യുന്നതല്ല ഇസ്ലാമിൽ തെളിവ്. ഖുർആനും, സുന്നത്തും, ആസാറുകളുമാണ്.
ഞാൻ എഴുതിയ വിഷയങ്ങൾക്ക് മറുപടി പറഞ്ഞിട്ടില്ല. എന്നെ ത്രിപ്തിപ്പെടുത്താൻ അല്ല മറുപടി പറയേണ്ടത്. ഖുർആനും സുന്നത്തും ആസാറുകളുമാണ് തെളിവുകൾ. ആ തെളിവുകൾ കിട്ടിയാൽ ഒരു സത്യവിശ്വാസി കാലതാമസം വരുത്താതെ വിശ്വസിക്കണം.
ഗാന്ധിജിയുടെ സ്വാതന്ത്ര സമരം , അദ്ദേഹത്തിന്റെ തത്വം അഹിംസ യായിരുന്നു. അത് ഇസ്ലാമിന് എതിരല്ല.
സ്വാതന്ത്ര്യ സമര കാലത്ത്, ഒരു സമരം അക്രമാസക്തമായപ്പോൾ (ചേരീ ചോര സംഭവം) ഗാന്ധിജി അത് ഇനി വേണ്ടെന്ന് തീരുമാനിച്ചു. അമുസ്‌ലിമായ ഖുർആനും ഹദീസും അറിയാത്ത ഗാന്ധിജിക്ക് പോലും സമരങ്ങളുടെ ദോഷങ്ങൾ ബോദ്ധ്യമായിട്ടും നമുക്ക് മനസ്സിലായില്ല എന്നത് ആശ്ചര്യകരമാണ്. ലക്ഷങ്ങൾ സമരം ചെയ്യാൻ ഉത്സാഹം കാണിക്കുന്നു, എന്നാൽ ഫജ്റിന് മസ്ജിദിൽ എത്ര സ്വഫ് ഉണ്ട്? അപ്പോൾ ഇവരുടെത് അല്ലാഹുവിനോടുള്ള ഭയമല്ല, മറിച്ച് വെറും വികാരമാണ്.
بارك الله فيك.
ഇനി ചോദ്യങ്ങളില്ല എന്ന് വിചാരിക്കുന്നു.
വിഷയുവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചർച്ച ചെയ്തു കഴിഞ്ഞു الحمد لله.
മനസ്സിലായി എന്ന് വിശ്വസിക്കുന്നു.
ഇനിയും വല്ല ചോദ്യങ്ങളുണ്ടെങ്കിൽ
إن شاء الله
ചോദിക്കാം .
മൂന്ന് ദിവസം വരെ കാത്തിരിക്കും.
പ്രതികരണമോന്നുമില്ലെങ്കിൽ إن شاء الله ഈ ഗ്രൂപ്പ് ഒഴിവാക്കുന്നതാണ്.
അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ.
بارك الله فيكم
സഹോദരൻ:
ഞാൻ അല്പം തിരക്കിലായിരുന്നു
വിഷയങ്ങൾ ചർച്ച ചെയ്യാൻ
സ്വാതന്ത്ര്യ സമരത്തിലെ ഉൾപ്പെടെ സമാധാനം മാത്രം പറഞ്ഞപ്പോൾ ഒന് മനസ്സിലായി താങ്കൾ ഒരുവശം മാത്രമേ പറയുന്നു
ഇസ്ലാം സമാധാനമാണ് അതിനർത്ഥം അന്യായത്തെ ഭയന്ന് ഒതുങ്ങിക്കൂടാൻ തയ്യാറായ ചുരുങ്ങിയ ഒരു സംഘത്തോടും അതിനെപ്പറ്റി വിശദീകരിച്ചിട്ടും കാര്യമില്ല
കാരണം സമൂഹത്തിലെ വിഷയത്തേക്കാൾ വലുത് ശുദ്ധീകരിച്ച മുറിയിലെ ദവത്താണ് ഏറ്റവും വലുത് എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗത്തോട് വലിയ ചർച്ചക്ക് നിന്നിട്ട് കാര്യമില്ല.
അതുകൊണ്ട് ഗ്രൂപ്പ് വേണമെങ്കിൽ ഒഴിവാക്കുന്നതാണ് നല്ലത്
എന്റെ സമയവും നിങ്ങളുടെ സമയവും വിലപ്പെട്ടതാണ് ഒരിക്കലും പരസ്പരം ശരിയാവില്ല എന്ന് മനസ്സിലായ സ്ഥിതിക്ക് തൽക്കാലം സലാം ചൊല്ലി പിരിയലാണ് ഏറ്റവും ഭംഗി
ഹിദായത്ത് എല്ലാവർക്കും റബ്ബ് നൽകട്ടെ......
അസ്സലാമു അലൈക്കും
എന്റെ മറുപടി:
و عليكم السلام ورحمة الله وبركاته
നിങ്ങൾ എഴുതി:
" സ്വാതന്ത്ര്യ സമരത്തിലെ ഉൾപ്പെടെ സമാധാനം മാത്രം പറഞ്ഞപ്പോൾ ഒന് മനസ്സിലായി താങ്കൾ ഒരുവശം മാത്രമേ പറയുന്നു ".
ഞാൻ എവിടെ ഒരു വശം മാത്രം പറഞ്ഞു?
നിങ്ങൾ പറഞ്ഞു:
" ഇസ്ലാം സമാധാനമാണ് അതിനർത്ഥം അന്യായത്തെ ഭയന്ന് ഒതുങ്ങിക്കൂടാൻ തയ്യാറായ ചുരുങ്ങിയ ഒരു സംഘത്തോടും അതിനെപ്പറ്റി വിശദീകരിച്ചിട്ടും കാര്യമില്ല "
മനസ്സിലായില്ല. പ്രമാണങ്ങൾ ഉദ്ധരിച്ച് തെളിവുകളൊടെ സംസാരിക്കുക.
" കാരണം സമൂഹത്തിലെ വിഷയത്തേക്കാൾ വലുത് ശുദ്ധീകരിച്ച മുറിയിലെ ദവത്താണ് ഏറ്റവും വലുത് എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗത്തോട് വലിയ ചർച്ചക്ക് നിന്നിട്ട് കാര്യമില്ല "
ഇതും മനസ്സിലായില്ല. പ്രമാണങ്ങൾ ഉദ്ധരിച്ച് തെളിവുകളൊടെ സംസാരിക്കുക.
നിങ്ങൾ എഴുതി:
അതുകൊണ്ട് ഗ്രൂപ്പ് വേണമെങ്കിൽ ഒഴിവാക്കുന്നതാണ് നല്ലത്
എന്റെ സമയവും നിങ്ങളുടെ സമയവും വിലപ്പെട്ടതാണ് ഒരിക്കലും പരസ്പരം ശരിയാവില്ല എന്ന് മനസ്സിലായ സ്ഥിതിക്ക് തൽക്കാലം സലാം ചൊല്ലി പിരിയലാണ് ഏറ്റവും ഭംഗി ".
നിങ്ങൾക്ക് ഇത് വരെ നിങ്ങൾ പറയുന്ന കാര്യങ്ങൾക്ക് പ്രമാണങ്ങളുടെ ഒരു തെളിവും നൽകാൻ സാധിച്ചിട്ടില്ല. ഞാൻ പ്രമാണങ്ങൾ കൊണ്ട് മാത്രമേ സംസാരിച്ചിട്ടുള്ളു. അപ്പോൾ ആരുടെ ഭാഗത്താണ് സത്യം ? പരലോക രക്ഷക്ക് വേണ്ടി നല്ല വണ്ണം ചിന്തിക്കുന്നത് നല്ലതായിരിക്കും.
അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ.
بارك الله فيكم
السلام عليكم ورحمة الله وبركاته
ഈ പ്രബോധനം ആരംഭിച്ചിട്ട് ഒരു മാസത്തിന് മേലെ ആയി.
നിങ്ങളുടെ ഇത് വരെയുള്ള ചോദ്യങ്ങൾക്ക് ഞാൻ വ്യക്തമായ പ്രമാണങ്ങളുടെ തെളിവുകളൊടെ മറുപടി പറഞ്ഞിട്ടുണ്ട്. .
ഇത് വരെയും നിങ്ങൾ പറയുന്ന വാദങ്ങൾക്ക് പ്രമാണങ്ങളിൽ നിന്നും ഒരു തെളിവും നിങ്ങൾക്ക് കൊണ്ട് വരാൻ സാധിച്ചിട്ടില്ല.
നിങ്ങളുടെത് വെറും ബൂദ്ധിയും, വികാരവും കൊണ്ടുള്ള സംസാരവും , ചരിത്ര സംഭവങ്ങളെ അസ്ഥാനത്ത് പ്രയോഗിക്കലുമാണ്.
അത് കൊണ്ട് സത്യം നിങ്ങളുടെ ഭാഗത്തല്ല.
നിങ്ങളോട് ഉപദേശിക്കാനുള്ളത്, നിങ്ങൾ ആരുടെ അടുത്ത് നിന്നാണൊ ദീൻ പഠിക്കുന്നത് , അവർക്ക് പ്രമാണങ്ങളുടെ തെളിവുകൾ ഇല്ല. അവർ പരലോകത്ത് നിങ്ങളുടെ രക്ഷക്കെത്തുകയില്ല.
അത് കൊണ്ട് നിങ്ങളും നിങ്ങളുടെ കൂടെയുള്ളവരും സത്യത്തിലേക്ക് വരിക. പരലോക രക്ഷക്ക്.
നമുക്ക് നിർത്താം
إن شاء الله.
ഇനി കൂടുതൽ പ്രബോധനത്തിന്റെ ആവശ്യമില്ല.
വരുന്ന വെള്ളിയാഴ്ച ( 28 ജൂൺ 2024 ) ഈ ഗ്രൂപ്പ് ഒഴിവാക്കുന്നതാണ്.
അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ.
بارك الله فيكم
പിന്നീട് ആരും പ്രതികരിച്ചില്ല.
വെള്ളിയാഴ്ച ( 28 ജൂൺ 2024 ) ഗ്രൂപ്പ് ഒഴിവാക്കി. പ്രബോധനം അവസാനിച്ചു.
ഡോ: കെ. മുഹമ്മദ് സാജിദ്
Comments
Post a Comment