ഹമാസ്, ഇറാൻ, മുസ്ലിം രാജ്യങ്ങൾ - ഒരു ജമാഅത്തെ ഇസ്ലാമിക്കാരനുമായി പ്രബോധനം.
ഹമാസ്, ഇറാൻ, മുസ്ലിം രാജ്യങ്ങൾ - ഒരു ജമാഅത്തെ ഇസ്ലാമിക്കാരനുമായി പ്രബോധനം.
താഴെ കാണുന്ന ലിങ്കിലെ ലേഖനത്തിന് ഒരു ജമാഅത്തെ ഇസ്ലാമി സഹോദരൻ പ്രതികരിച്ചു.
ഇറാന് പലസ്തീനികളോട് സ്നേഹമൊ?
https://www.salaf.in/2024/06/blog-post_28.html?m=1
30-6-2024 ന് പ്രബോധനം ആരംഭിച്ചു. 5 - 7 - 2024 ൽ അവസാനിച്ചു. മുഴുവൻ പ്രബോധനം താഴെ:
സഹോദരൻ:
അസ്സലാമുഅലൈക്കും. കുറിപ്പ് വായിച്ചു ഇറാന്റെ പാൽസ്തീനികളുടെ സ്നേഹത്തിൽ വഞ്ചിതരാകരുത്. സുന്നികൾ ആയ പലസ്തീനികളുടെ ഇന്നത്തെ കഷ്ട പാടിന് രാഷ്ട്രീയ ഇസ്ലാം ഉൾകൊള്ളുന്ന ഹമാസ് ആണ് കാരണം. എന്നു പറയാതെ പറയുക യാണ്. എന്നിട്ട് അവർക്ക് വേണ്ടി പ്രാർത്ഥന നടത്തി മിണ്ടാതിരിക്കാം. മുസ്ലിംങ്ങളെ സഹായിക്കുന്ന എല്ലെങ്കിൽ മുസ്ലിംങ്ങൾ ക്ക് വേണ്ടി സംസാരിക്കുന്ന അമുസ്ലിങ്ങൾ ക്ക് വേണ്ടി നമ്മൾ വോട്ട് ചെയ്യുന്നു. സാമ്പത്തിക സഹായം ചെയ്യുന്നു. ഇതെല്ലാം അവരുടെ വിശ്വാസം നോക്കിയിട്ടല്ല. ഒരിക്കലും നമ്മൾ അംഗീകരിക്കാത്ത വിശ്വാസം ആണ് അവർ പിൻപറ്റുന്നത്. ഇവിടെ 75 വർഷം ആയി ആട്ടിയോടിക്കപ്പെട്ട. പല രാജ്യങ്ങളിൽ അഭയാർത്ഥികളായി കഴിയുന്ന ഒരു സമൂഹം. നിലവിൽ പലസ്തീനികളുടെ കൈവശമുള്ള ചെറിയ ഭൂപ്രതേശം അവിടെ നിരന്തരം താമസക്കരെ പുറത്താക്കുകയും കൊല്ലുകയും ചെയ്യുമ്പോൾ. ചുറ്റുമുള്ള സുന്നികളായ ഏകതിപാതികൾ ഭരിക്കുന്ന രാഷ്ട്രങ്ങൾ കണ്ടില്ലന്ന് നടക്കുകയും. ഇസ്രായേലിനു ഒത്താശ ചെയ്യുന്ന അമേരിക്കയോടോ യൂറോപ്പിൻ രാഷ്ടങ്ങളോടോ ഒരു എതിർപ്പും പറയാതെ സ്വന്തം രാജ്യത്തുള്ള സമ്പത്ത് അവിടെ നിക്ഷേപിക്കുകയും അതിന്റെ പലിശ എടുത്ത് ഇസ്രായേലിനെ ആയുധം അണിയിക്കുകയും ചെയ്യുന്നത് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നു. പ്രവാചകന്റെ കാലത്ത് റോമാ പേർഷ്യൻ യുദ്ധം ഉണ്ടായിരുന്നു പേർഷ്യവിജയിച്ചപ്പോൾ അടുത്ത വർഷം റോമാ ജയിക്കും എന്നു പറഞ്ഞു. റോമാ ക്കർ മുസ്ലിം ങ്ങൾ ആയത് കൊണ്ടാണോ. അതുപോലെ മുസ്ലിങ്ങളെ വഞ്ചിച്ചപ്പോൾ ഖൈബർ കോട്ട ഉപരോധിച്ചു. അള്ളാഹു യുദ്ധതിന്നു അനുമതി കൊടുത്തകാരണം അവർ വീടുകളിൽ നിന്ന് പുറത്താക്കിയത് ഒരു കാരണ മായി പറയുന്നു. ഇതു വരെ ഇസ്രായേലിനെ അംഗീകരിക്കാത്ത അറബ് രാഷ്ടങ്ങളിലെ പുതിയ ഭരണാധികൾ ഇസ്രായേലിനെ അംഗീകരിക്കുകയും നയതന്ത്ര കാര്യാലയങ്ങൾ തുറക്കുകയും സൗദി UAE പോലുള്ള രാജ്യങ്ങൾ ഇസ്രായേലിനെ കൂടേ കുട്ടി യൂറോപ്പിലേക്ക് പുതിയ പാത നിർമിക്കാൻ കരാർ ഒപ്പിടുകയും അതിന് ശേഷം ബെഞ്ചമിൻ നേതാന്ന്യാഹു UN ഇൽ പലസ്തീൻ ഇല്ലാത്ത പുതിയ ഭൂപടം അവതരിപ്പിക്കുകയും ചെയ്തു മാത്രമല്ല പലസ്‌തീൻ വിഷയം ഈ പാത വരുന്നതോട് കൂടി അവസാനിച്ചു എന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഈ പ്രഖ്യാപനത്തെ അപലപിക്കുകയോ പലസ്തീന് വേണ്ടി സംസാരിക്കുകയോ ചെയ്തില്ല. ഈ സന്നർബത്തിലാണ് വഞ്ചകരായ അറബ് ഭരണാധികാരികളുടെ സഹായത്താൽ പലസ്തീൻ ഒരിക്കലും മോചിപ്പിക്കപെടുകയില്ല. അവർ (ഹമാസ് )അല്ലാഹുവിൽ ഭരമേൽപ്പിച്ചു ഒക്ടോബർ 7ന് തുകഫനുൽഅക്‌സാ അരങ്ങേറിയത് തുടക്കത്തിൽ പലസ്‌തീൻ ഒറ്റക്കായിരുന്നു. പിന്നീട് തുർക്കി അനുഭാവം പറഞ്ഞു. പിന്നേ ഇറാൻഹമസിന്റ ചെയ്തികളെ നായികരിച്ചു. പിന്നേ ഹിസ്ബള്ള കൂടേ കൂടി പല ലേറ്റിനമേരിക്കാൻ രാഷ്ട്രങ്ങളും ഇസ്രായേലു മായി ബന്ധം വിചേധിച്ചു. പിന്നേ ഹുതികൾ ചെങ്കടൽ ഉപരോധിച്ചു. മറുവശം അമേരിക്ക ഇസ്രായേലിനെ സാമ്പത്തിക സൈനീക സഹായം വാരിക്കോരി കൊടുത്തു മാത്രമല്ല അറബ് രാഷ്ടങ്ങളിൽ നിരന്തരം പോയി പലസ്തീനെ സഹായിക്കരുത് എന്നു പറഞ്ഞു കൊണ്ടിരിക്കുന്നു ഈ സമയത്ത് അറബ് രാഷ്ടങ്ങൾ അമേരിക്കയുടെ ഇഷ്ടം നോക്കി പലതീനി വേണ്ടി ഒരു ശബ്ദവും ജനങ്ങളിൽ നിന്ന് ഉണ്ടാകാതെ നോക്കി പലസ്തീൻ പതാകയും മായി പുറത്ത് ഇറങ്ങിയ അറബികളെ പിടിച്ചു ജയിലിൽ ഇട്ടു.അവരുമായി വ്യാപാരം നടത്തി ചെങ്കടൽ ഹൂതികൾ ഉപരോധിച്ചപ്പോൾ കരമാർഗ്ഗം ഇസ്രായേലനെ സഹായിച്ചു.ഈസമയം ദക്ഷിണആഫ്രിക്ക ലോക കോടതിയിൽ ഇസ്രായേലിനെതിരെ വംശഹത്യക്ക് കേസ്ഫയൽ ചെയ്തു. അറബ് രാഷ്ട്രങ്ങൾ അവരുടെ ജനതയെ പലസ്തീന് വേണ്ടി തെരുവിൽ ഇറങ്ങുന്നത് തടഞ്പ്പോൾ അള്ളാഹു അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും ജനങ്ങളെ തെരുവിൽ ഇറക്കി ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ പറിപാറയ്ക്കുന്ന കോടി പലസ്തീനിന്റെ താണ് ലോകജനത പലസ്തീൻ വിഷയം പഠിക്കുകയും യുവജനങ്ങൾ തെരുവിൽ ഇറങ്ങി ഇസ്രായേലിനും അമേരിക്കക്കും ഏതിരെ സമരം നടക്കുന്ന കായ്ച്ചയാണ് കാണുന്നത്. ഈപ്രവർത്തി അറബ് രാഷ്ടങ്ങളുടെ കണ്ണ് തുറപ്പിക്കുന്നുണ്ട്. അവർ ഇപ്പോൾ അമേരിക്കയോട് പലസ്തീന് സോധന്ദ്ര്യം വേണം എന്ന് അവശ്യപെടാൻ തുടങ്ങി. പെട്രോൾ ഡോളർ കരാർ പുതിക്കിയില്ല. ചൈനയോട് അടുക്കുന്നു. പലസ്തീനിന്റെ നിക്ഷയധര്ട്യം കണ്ടുകൊണ്ട് ആവരുടെ വിശ്വാസം പഠിക്കുകയും അനേകായിരം പേർ ഇസ്ലാമികവിശ്വാസം സ്വീകരിച്ചു. അവർഈ ഘട്ടത്തിൽ ആരുടെ സഹായം സ്വീകരിക്കും. ഇസ്രായേൽ ലോകത്തിന് മുൻപിൽ നാണം കെട്ടു അവരുടെ സൈനീക ഇന്റാലിജൻസ് ഒന്ന് മല്ലാതാക്കി.ലോകജനത ഇസ്രായേലിനെ വെറുക്കാൻ തുടങ്ങി. എന്നിട്ടും ഇവിടെ യുള്ള സലഫികൾക്ക് ജമായെത്തെ ഇസ്ലാമിനെ അംഗീകരിക്കാൻ കഴിയാത്തത് കൊണ്ട്. ശിയാക്കൾ സഹായിക്കുന്നു അതുകൊണ്ട് നമ്മൾ ഹമാസിനെ എതിർക്കണം പലസ്തീനെ എതിർക്കണം. എന്നു അണികളെ പഠിപ്പിച്ചു അതെ ചുയലി പ്രസംഗിച്ചു ഇസ്രായേൽ നിരങ്ങിയാലും ഹമാസ് ജയിക്കരുത്. നിങ്ങൾ എത്ര തന്നെ വെറുത്താലും അല്ലാഹു ഈ വിശ്വസികളുടെ ചെറിയ സംഘത്തെ വിജയിപ്പിക്കുക തന്നെ ചെയ്യും. ഈ സമയം നിങ്ങളുടെ മനസ്സ് ആരുടെകൂടേ യായിരുന്നു എന്നു നാളെ പരലോകത്തു മറുപടി പറയാതെ ഒരാളും കടന്ന് പോകില്ല തീർച്ച. Allahu നമ്മുടെ ഹൃദയം സാധാ പീഡിപ്പിക്കപെടുന്ന നീതി നിക്ഷേധിക്കപെടുന്ന ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മനസ്സ് നമുക്ക് പ്രധാനം ചെയ്യട്ടെ നിഫാക്ക് നമ്മളിൽ നിന്ന് എടുത്തുകളയട്ടെ. ആമീൻ.
എന്റെ മറുപടി:
و عليكم السلام ورحمة الله وبركاته
ആഗോള ക്രിമിനൽ കോടതിയിൽ നെതന്യാഹുവിനൊപ്പം ഹമാസ് നേതാക്കളെയും കുറ്റവാളികളാണെന്ന് പറഞ്ഞല്ലോ?
ഖുർആനിൽ ക്രൈസ്തവർ വിജയിച്ചപ്പോൾ മുസ്‌ലിംകൾ ആഹ്ളാദം പ്രകടിപ്പിച്ചു. എന്നാൽ പൗരന്മാരുടെ ഇടയിലല്ല അവർ യുദ്ധം ചെയ്തത്. ഹമാസിന്റെ പ്രവ്യത്തി കാരണം പൗരന്മാർക്ക് വൻ ദുരന്തമാണ് സംഭവിക്കുന്നത്. ഇത് ഇസ്ലാമികമല്ല. ഇതാണ് പ്രധാനമായും വിമർശിക്കുന്നത്.
ക്രൈസ്തവരും , ശിയാ റാഫിദികളും രണ്ട് കൂട്ടരും ശിർക്ക് ചെയ്യുന്നവരാണ്. എന്നാൽ ക്രൈസ്തവർ , ഈസാ നബി عليه السلام ന്റെ സഹാബികളെ ഏറ്റവും നല്ലവരായിട്ടാണ് കണ്ടത്, എന്നാൽ ശിയാ റാഫിദികൾ നബി صلى الله عليه وسلم യുടെ സഹാബികളെ رضي الله عنهم ഏറ്റവും മോശപ്പെട്ടവരായിട്ടാണ് കാണുന്നത്. അത് കൊണ്ട് ശിയാ റാഫിദികളെക്കാൾ ഏറ്റവും നല്ലവരാണ് ക്രൈസ്തവർ എന്ന് പണ്ടിതൻമാർ വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങൾ വോട്ട് ചെയ്യുന്ന കാര്യത്തെ കുറിച്ചും പറഞ്ഞു. അപ്പോഴും ആയിരക്കണക്കിന് നിരപരാധികളായ സ്ത്രീകളും പുരുഷന്മാരും, പിഞ്ചുകുഞ്ഞുങ്ങളും വധിക്കപ്പെടുകയൊ, അംഗവൈകല്യം സംഭവിക്കുന്നൊ ഇല്ല.
സൗദിയെയും യു എ ഇ യെയും നിങ്ങൾ വിമർശിച്ചപ്പോൾ തുർക്കിയെയും ഖത്തറിനെയും എന്ത് കൊണ്ട് വിമർശിച്ചില്ല?
നബി صلى الله عليه وسلم യോട് യുദ്ധം ചെയ്തത് ജൂതന്മാരാണ്. എന്നാൽ അവരോട് നബി صلى الله عليه وسلم കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്, ഇടപാടുകൾ നടത്തിയിട്ടുണ്ട്, കച്ചവടം നടത്തിയിട്ടുണ്ട്.
ഓർക്കുക, മുസ്ലിം രാജ്യങ്ങൾ സമാധാനപരമായിട്ടാണ് ഇതിനൊരു പരിഹാരം കാണാൻ ശ്രമിക്കുന്നത്. അല്ലെങ്കിൽ, പലസ്തീനിനും , സിറിയക്കും, ലബനാനിനും, ഇറാഖിനുമൊക്കെ സംഭവിച്ചത്, സൗദി, യു എ ഇ, ഖത്തർ , പോലത്തെ രാജ്യങ്ങളിൽ സംഭവിക്കാം. ഇത് അനുവദിച്ചു കൂടാ.
പ്രക്ഷോഭ സമരങ്ങൾ തുടങ്ങുന്നതിനു മുമ്പുതന്നെ മുസ്ലിം രാജ്യങ്ങൾ സമാധാനപരമായി പരിഹാരം കാണാൻ ശ്രമം തുടങ്ങിയിട്ടുണ്ട്, അതിന് ശേഷമല്ല.
പ്രക്ഷോഭ സമരങ്ങൾ ആഗോള തലത്തിൽ നടത്തിട്ടും, ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം നടത്തിട്ടും , പിഞ്ചുകുഞ്ഞുങ്ങളെ വധിക്കുന്നത് നിർത്തിയിട്ടില്ല.
അപ്പോൾ ഇതൊന്നും അല്ല പരിഹാരം.
അപ്പോൾ എന്താണ് പരിഹാരം?
താഴെ ലിങ്കും, ലിങ്ക് തുറന്നാൽ ലേഖനത്തിന്റെ അവസാനവും ലിങ്കുകൾ കാണാം. إن شاء الله വായിക്കുക.
സത്യനിഷേധികൾക്കും അക്രമികൾക്കും മുസ്‌ലിംകളുടെമേൽ ആധിപത്യം സ്ഥാപിക്കാൻ എങ്ങനെ സാധിക്കുന്നു?
https://www.salaf.in/2024/02/blog-post.html?m=1
സഹോദരൻ:
എന്ത് കൊണ്ടാണ് സൗദി യും GCC രാഷ്ട്രങ്ങളും irane അംഗീകരിക്കുകയും. GCC യിൽ അംഗത്വം കൊടുക്കുക യും റാബിത്വ യിലെ ക്ക് ക്ഷണിക്കുകയും ചെയ്യുന്നത്. പല കരാറും ഇറാനുമായി നടത്തുകയും ചെയ്യുമ്പോൾ വിമർശിക്കാത്ത ശലഫികൾ പലസ്തീനെ സഹായിക്കുമ്പോൾ മാത്രം വരുന്ന വിമർശനം. കോട്ടര പണ്ഡിതൻ മാരുടെ കുഴലൂത്ത് അല്ലെ അതിനുള്ള മറുപടി കിട്ടിയിട്ട് മൊത്തം മറുപടി തരാം.
എന്റെ മറുപടി:
സൗദിയും മറ്റു രാഷ്ട്രങ്ങളും ഇറാനുമായി നയതന്ത്രപരമായ ബന്ധമാണ്. ഇറാൻ പലസ്തീനിനെ സഹായിക്കുന്നില്ല, മറിച്ച്, ഹമാസിലൂടെ സംഭവിക്കുന്നത്, ആയിരക്കണക്കിന് നിരപരാധികളായ പൗരന്മാരായ സ്ത്രീകളും പുരുഷന്മാരും കുട്ടികളും, പിഞ്ചുകുഞ്ഞുങ്ങളും അടക്കം വധിക്കപ്പെടുകയും , ചിലപ്പോൾ അവർക്ക് കാലാകാലം അംഗവൈകല്യം സംഭവിക്കുകയുമാണ്.
സഹോദരൻ:
മറ്റു രാഷ്ട്രങ്ങളുടെ കാര്യമല്ല മുകളിൽ പറഞ്ഞ സഹബികളെ അംഗീകരിക്കാത്ത പിഴച്ച വിശ്വാസം ഉള്ള ഇറനെ റാബിത്ത അംഗീകരിക്കുമ്പോൾ സലഫികൾക്ക് വിമർശനം ഇല്ല. അവർ പലസ്തീനെ സഹായിക്കുമ്പോൾ വിമർശിക്കുന്നു. സഹായിക്കേണ്ട അറബികൾ സഹായിച്ചുഇല്ലെങ്കിലും ഇസ്രായേലിനെ അംഗീകരിക്കാതെ ഇരിക്കുകയും അവരുടെ ഉൽപ്പന്നങ്ങൾ വാങ്ങാതിരിക്കുകയും ചെയ്യാമായിരുന്നു. അതിന് പകരം പരമാവധി ഇസ്രായേലിനെ സഹായിക്കുക യായിരുന്നു അതുകൊണ്ടാണ് അമേരിക്ക രാഷ്ട്ര ങ്ങളിൽ പോയി യുദ്ധം നിർത്തിയാൽ ഹമാസ് വിജയിച്ചതായി കണക്കാക്കും എന്നു പറഞ്ഞു കൊണ്ടിരുന്നത് നമ്മൾ പത്രങ്ങളിൽ വായിച്ചതല്ലേ. ഹമാസ് വിജയിക്കുന്നത് അറബ് രാഷ്ട്രങ്ങൾ ഇഷ്ടപെടുന്നില്ല.അത് തന്നെയാണ് ഇവിടുത്തെ സലഫികളും അവിടുത്തെ പൗരൻമാർ കൊല്ലപ്പെടുന്നത് ഹമാസിന്റെ ചെയ്തികൊണ്ടാണ് എന്നു പറയുന്നത്. എന്നാൽ പലസ്തീൻ പൗരന്മാർ ഹമാസിനെ ഇത് വരെ തള്ളിപ്പറയുകയോ ഒറ്റി കൊടുക്കുകയോ ചെയ്തിട്ടില്ല. എന്നാൽ ഇസ്രായേൽ സൈന്യവും ജനങ്ങളും സർക്കാർ നിലപാടിന് ഏതിരാണ്. മന്ത്രിമാരും സൈനിക ജനറൽ മാരും രാജിവെച്ചു. 9 മാസമായിട്ടും ഇസ്രായേൽ വിജയം നേടിയിട്ടില്ല അറബികളുടെ ഉറ്റ തോയൻ അമേരിക്ക യാണ് ഇപ്പോൾ യുദ്ധം മുൻപോട്ട് നയിക്കുന്നത്. അമേരിക്ക യുടെ സഹായം ഇല്ലാതെ ഒരു ദിവസം ഇസ്രായേലിന് പിടിച്ചു നിൽക്കാൻ കഴിയില്ല. പിന്നെ ഇപ്പൊളത്തെ പ്രയാസം വിജയത്തിലേക്കുള്ള പ്രയാസം ആണ്. പണ്ട് അറബ് രാഷ്ടങ്ങൾ എല്ലാം കൂടി ഇസ്രായേലിനെതിരെ യുദ്ധം ചെയ്തിട്ട് ഇസ്രായേലിന് ഇതുപോലെ നഷ്ടം ഉണ്ടായിട്ടില്ല ഇപ്പോൾ ഹമാസ് അറബ് രാഷ്ടങ്ങളുടെ സഹായം ഇല്ലാതെ ദിവസവും ഇസ്രായേലിലേക്ക് ശവപ്പെട്ടി അയച്ചു കൊണ്ടിരിക്കുക യാണ്. റിസർവ് സൈനീകർ തിരിച്ചു വരുന്നില്ല എന്നാൽ ഇപ്പുറം ഹമസിലേക്ക് ജനങ്ങൾ വരുവാൻ തെയ്യർ ആയി നിൽക്കുക യാണ്.
ലോകം മറന്നു പോയ പലസ്തീൻ പ്രശ്നം ലോകത്തിന്റെ പ്രശ്നം മായി മാറി ഒക്ടോബർ 7ലെ സംഭവം പലസ്തീനെ ശബന്തിച്ചെടുത്തോളം ഏറ്റവും ഗുണകരമാണ്. പക്ഷെ സലഫികൾക്ക് ദഹിക്കുന്നില്ല. കണ്ണുള്ളവർ കാണും. ആരാണ് യഥാർത്ഥ വിശ്വാസി എന്നു.
എന്റെ മറുപടി:
പതിനായിര കണക്കിന് നിരപരാധികളായ സ്ത്രീകളും, പുരുഷന്മാരും, പിഞ്ചുകുഞ്ഞുങ്ങളും വധിക്കപ്പെടുകയൊ അംഗവൈകല്യം സംഭവിക്കുകയൊ ചെയ്യുന്നത് കണ്ണുള്ളവർ കാണുന്നില്ലേ? എന്ത് കൊണ്ട് മൗനം?
ഇത് ശർതത്തുകൾ പൂർത്തിയാകാതെ യുദ്ധം ചെയ്തതിന്റെ ഭവിഷ്യത്തുകളാണ്.
അപ്പോൾ ആരാണ് സത്യവിശ്വാസി?
ഏതൊരു ആരാധന കർമവും ശർത്തുകൾ പൂർത്തിയാക്കാതെ നിർവഹിച്ചാൽ, ഒരു സത്യവിശ്വാസി എങ്ങിനെ അംഗീകരിക്കും?കാരണം അല്ലാഹു അത് സ്വീകരിക്കുകയില്ല എന്ന് പറഞ്ഞതാണല്ലൊ.
ഇനി ആരങ്കിലും അംഗീകരിച്ചാൽ തന്നെ ഒരു സത്യവിശ്വാസിക്ക് അംഗീകരിക്കാൻ പറ്റില്ലല്ലോ. അത് കൊണ്ട് സലഫികൾക്ക് ദഹിക്കുന്നില്ല എന്ന് പറയുന്നത് ശരിയല്ല.
റാഫിദീ ശിയാക്കൾ, സിറിയ, യമൻ, ലെബനൻ, ഇറാഖിലെ ലക്ഷക്കണക്കിന് സുന്നികളായ മുസ്‌ലിംകളെയും , അവിടെയുള്ള പലസ്തീൻ അഭയാർത്ഥികളെ അടക്കം വധിച്ചിട്ടും, അതിനെ കുറിച്ച് എന്ത് കൊണ്ട് മൗനം?
നമ്മുടെ ഭാഗത്തുനിന്ന് നാം നോക്കേണ്ടത് നാം തെറ്റ് ചെയ്യുന്നില്ല എന്നതാണ്.
വികാരത്തിന് പകരം പ്രമാണങ്ങൾ അനുസരിച്ച് ജീവിക്കുക. അതാണ് സത്യവിശ്വാസികൾ ചെയ്യേണ്ടത്.
സഹോദരൻ:
വേസ്റ്റ് ബാങ്കിൽ ദിവസവും കുടിയിറക്കുകയും അറസ്റ്റ് നടക്കുകയും വെടിയേറ്റ് മരിക്കുകയും ചെയ്യുന്നു. ഇവർ ഇതിനു വിധിക്കപ്പെട്ണോ. ഇതിനെതിരെ ആരെങ്കിലും ശബ്ദം ഉയർത്തുന്നത് കണ്ടോ മഹമൂതു അബ്ബാസ് എന്തെങ്കിലും പറയുന്നത് കേട്ടിട്ടുണ്ടോ. താങ്കൾ കണ്ണിലുള്ള ശർത്തു അനുസരിച്ചു പലസ്തീനികൾ എന്തു ചെയ്യണം. വിശ്വാസി മരണഭയത്താൽ മാളത്തിൽ ഒളിക്കണോ.പ്രതിരോധം ഇല്ലാതെ ഭൂമി വിട്ടുകൊടുത്തു പ്രവാസി യായി കഴിയാണോ. അല്ല അഭിമാനം പണയം വെക്കാതെ സമാധാനതോടെ ജീവിക്കാനുള്ള അവകാശതിന് വേണ്ടി മരണ ഭയമില്ലാതെ പോരാടാണോ. മരണപെട്ടവരുടെ പുഞ്ചിരി ലോകം കണ്ടതല്ലേ. അഭിമാനതിന് വേണ്ടി പോരാടി മരിച്ചാൽ ശഹീദിന്റെ കൂലിയല്ലേ. മരണം ഭയമില്ലാതെ ലോകത്തിലെ വൻസക്തിയെ 9 മാസമായി അല്ലാഹുവിന്റെ സഹായത്താൽ വെള്ളം കുടിപ്പിക്കുന്നു. ഈ സംഭവത്തോടെ ഇസ്രായേൽ ലോകത്തിലെ വെറുക്കപെട്ട ജനത യായി. അതെ പിഞ്ചു കുഞ്ഞുങ്ങളെയും സ്ത്രീ കളെയും ബോബ് ഇട്ടു അവർ കൊന്നിട്ടുണ്ട്. അവർക്ക് ബോബ് ഇടാം തോൽപ്പിക്കാൻ കഴിയില്ല. മുസ്ലിം ഉമ്മ എന്നു പറഞ്ഞആൽ എന്താണ്. ലോകത്തുള്ള ഒരു മുസ്ലിം പീഡിപ്പിക്കപെടുമ്പോൾ അവർക്ക് വേണ്ടി അവന്റെ മനസ്സ് വേദനിക്കണം. അതിന് പകരം പിടിപ്പിക്കുന്നവരോട് ചങ്ങാത്തം കൂടുകയും അവരെ സഹായിക്കുന്നവരെ ഒരുകൈ കുട്ടി സ്വീകരിക്കുന്നവരെ മുനഫിക് എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്. അവരെ നായികരിക്കുന്ന പണ്ഡിത വേഷധാരികളെ നാളെ സമൂഹം ഏങ്ങനെ വിലയിരുത്തും.
എന്റെ മറുപടി:
നിങ്ങൾ ചോദിച്ചു, പലസ്തീനിൽ പീഡനം നടക്കുമ്പോൾ, അവർ എന്ത് ചെയ്യണം?
അവർ ചെയ്യേണ്ടത്, പ്രവാചകൻ صلى الله عليه وسلم യും , സഹാബികൾ رضي الله عنهم വും, മക്ക കാലഘട്ടത്തിൽ ചെയ്തതാണ്.
സഹാബികളിലെ സ്ത്രീകൾ അടക്കം നിരവധി സഹാബികൾ رضي الله عنهم വധിക്കപ്പെട്ടു, അതി ക്രൂരമായി പല തരത്തിലും പീഡിപ്പിക്കപ്പെട്ടു. സുമയ്യ رضي الله عنها , ആദ്യത്തെ വനിത ശഹീദ് ആണ്.
അവർ ആരാധന കർമ്മങ്ങൾ നിർവഹിക്കുകയും, ക്ഷമയോടെ പ്രബോധനം ചെയ്യുകയുമാണ് ചെയ്തത്.
സ്വഭാവികമായും തിരിച്ച് എന്തെങ്കിലും ചെയ്യണ്ടെ എന്ന് സഹാബികൾ رضي الله عنهم ചോദിച്ചപ്പോൾ അല്ലാഹു പറഞ്ഞു:
كُفُّوٓا۟ أَيْدِيَكُمْ وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ
" നിങ്ങളുടെ കൈകളെ (യുദ്ധത്തില്‍ നിന്നും) നിങ്ങള്‍ *തടഞ്ഞു* വെക്കുവിന്‍; നിങ്ങള്‍ നമസ്‌കാരം നിലനിറുത്തുകയും, സകാത്ത് കൊടുക്കുകയും ചെയ്യുവിന്‍ ".
(4:77).
അങ്ങനെ അവർ ഈ ആയത്ത് ഇറങ്ങിയപ്പോൾ , അതനുസരിച്ച് പ്രവർത്തിക്കുകയും , അല്ലാഹു അവർക്ക് വിജയം ലഭിക്കാനുള്ള സാഹചര്യം സ്രിഷ്ടിക്കുകയും ചെയ്തു.
അവർ ആയുധം എടുക്കുകയൊ, തിരിച്ച് അക്രമിക്കുകയൊ ചെയ്തില്ല. അല്ലാഹുവിന്റെ കൽപന അവർ അനുസരിച്ചു, അവർക്ക് വിജയം ലഭിക്കുകയും ചെയ്തു.
ഇതിന് ക്ഷമ പ്രധാനമാണ്. ക്ഷമയെ കുറിച്ചുള്ള നിരവധി ആയത്തുകൾ ഖുർആനിൽ ഉണ്ട്.
ഇത് തന്നെയാണ് പലസ്തീനികളും ചെയ്യേണ്ടത്. കാരണം, അതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടപ്പോൾ പ്രവാചക മാതൃക എന്തായിരുന്നു എന്ന് മനസ്സിലായല്ലൊ? കാരണം പ്രവാചകൻ صلى الله عليه وسلم യാണ് മാതൃക.
അല്ലാഹു പറഞ്ഞു:
لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْـَٔاخِرَ وَذَكَرَ ٱللَّهَ كَثِيرًا
നിശ്ചയമായും, നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ റസൂലില്‍ ഉത്തമമായ മാതൃകയുണ്ട്; അതായതു: അല്ലാഹുവിനെയും, അന്ത്യനാളിനെയും പ്രതീക്ഷിച്ചു (ഭയപ്പെട്ടു) കൊണ്ടിരിക്കുകയും, അല്ലാഹുവിനെ ധാരാളം ഓര്‍മ്മിക്കുകയും ചെയ്യുന്നവർക്ക്. "
(33:21).
അത് കൊണ്ട് പലസ്തീനികൾ മുകളിലെ വചനങ്ങളിൽ പറഞ്ഞത് പോലെ ചെയ്താൽ, അവർക്കും തീർച്ചയായും വിജയിക്കാനുള്ള സാഹചര്യം അല്ലാഹു ചെയ്യും. യാതൊരു സംശയവുമില്ല. അല്ലാഹുവിന്റെ കൽപന അനുസരിച്ചവർക്ക് മാത്രമേ വിജയമുള്ളു.
നാം വെറുതെ വായ കൊണ്ട് ഖുർആനും സുന്നത്തും അനുസരിച്ച് ജീവിക്കണം എന്ന് പറഞ്ഞാൽ പോര. നമ്മുടെ ജീവിതത്തിലെ ഓരോ സാഹചര്യത്തിലും അത് ജീവിതത്തിൽ പൂർണമായും , യഥാർത്ഥത്തിലും കൊണ്ട് വരണം.
സത്യവിശ്വാസികൾക്ക് അല്ലാഹു മതി. മഹ്മൂദ് അബ്ബാസൊന്നും ശബ്ദിക്കേണ്ട ആവശ്യമില്ല.
ശർത്തുകൾ പൂർത്തിയാക്കാതെ യുദ്ധം ചെയ്തത് കാരണം, പതിനായിരക്കണക്കിന് നിരപരാധികളായ സ്ത്രീകളും പുരുഷന്മാരും പിഞ്ചുകുഞ്ഞുങ്ങളും വധിക്കപ്പെടുകയും അംഗവൈകല്യം സംഭവിക്കുകയും ചെയ്തു. ഇതിന് നാളെ അല്ലാഹുവിനോട് മറുപടി പറയേണ്ടി വരും.
താഴെ കാണുന്ന ലിങ്ക് വായിക്കുക
إن شاء الله
സത്യനിഷേധികൾക്കും അക്രമികൾക്കും മുസ്‌ലിംകളുടെമേൽ ആധിപത്യം സ്ഥാപിക്കാൻ എങ്ങനെ സാധിക്കുന്നു?
https://www.salaf.in/2024/02/blog-post.html?m=1
സഹോദരൻ:
നിങ്ങൾ എന്താണ് പറയുന്നത്. ആടിനെ പട്ടിയാക്കുക യാണോ.പലസ്തീൻ ഇന്ത്യ യാണോ. മക്കാ കാലഘട്ടത്തിൽ ഭൂരിപക്ഷം അമുസ്ലിംങ്ങൾ ആയിരുന്നു. 13 വർഷം കഴിഞ്ഞു ഉള്ള മുസ്ലിം ങ്ങൾ ഹിജ്റ ചെയ്യുമ്പോൾ മുസ്ലിംങ്ങളുടെ എണ്ണം എത്രയായിരുന്നു. അപ്പോഴും 80%മക്കയിൽ മുഷ്‌രിക്കുകൾ ആയിരുന്നു.എന്നാൽ മദീനയിൽ ചെന്നപ്പോൾ പ്രവാചകൻ എന്താണ് ചെയ്തത്. പലസ്തീനിൽ 1948ൽ 85%മുസ്ലിംങ്ങൾ ആയിരുന്നു. അവിടെ ഏങ്ങനെ മക്കാ കാലഘട്ടം ആകും. അത് തീരുമാനിച്ചുട്ടല്ലേ ബാക്കി ചർച്ചക്ക് പ്രസക്തി എള്ളൂ. വെറുതെ കൊട്ടാര പണ്ഡിതൻ മാർക്ക് വേണ്ടി വക്കാലത്തു പിടിക്കരുത്.
എന്റെ മറുപടി:
യുദ്ധത്തിന്റെ ശർത്തുകൾ പൂർത്തിയായിട്ടില്ലെങ്കിൽ,
പീഡനങ്ങൾ അനുഭവിക്കേണ്ടി വരുമ്പോൾ, മുസ്‌ലിംകൾ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത് എന്നാണ് അല്ലാഹു പഠിപ്പിക്കുന്നത്.
അല്ലാഹു മുസ്‌ലിംകളുടെയും അമുസ്ലിംകളുടെയും എണ്ണവും ശതമാനമൊന്നും ഒരു മാനദണ്ഡമായി പറഞ്ഞിട്ടില്ല. പലസ്തീനിലും, അമുസ്ലിംകളായ സയണിസ്റ്റുകളാണ് മുസ്‌ലിംകളെ പീഡിപ്പിക്കുന്നത്.
മദീനയിൽ ചെന്നപ്പോൾ യുദ്ധത്തിന്റെ ശർത്തുകൾ പൂർത്തിയായപ്പോൾ പ്രവാചകൻ صلى الله عليه وسلم യുദ്ധം ചെയ്തു.
ഹമാസ്, ഇസ്ലാമിക ശർത്തുകൾ പൂർത്തിയാകാതെ, യുദ്ധം ചെയ്തത് കാരണം, പതിനായിരക്കണക്കിന് നിരപരാധികളായ സ്ത്രീകളും, പുരുഷന്മാരും , പിഞ്ചുകുഞ്ഞുങ്ങളും വധിക്കപ്പെടുകയും, അംഗവൈകല്യം സംഭവിക്കുകയും ചെയ്തു. ഇതിന് നാളെ അല്ലാഹുവിനോട് മറുപടി പറയേണ്ടി വരും. നിരവധി തവണ സൂചിപ്പിച്ചിട്ടും ഇതിന് നിങ്ങൾ മൗനം പാലിക്കുന്നു. അടുത്ത മെസ്സേജിൽ ഇതിന് മറുപടി പറയുക. നിങ്ങൾക്കും ഞാൻ അയക്കുന്ന മെസ്സേജുകൾക്ക് ഉത്തരം പറയേണ്ട ബാധ്യതയുണ്ട്.
സഹോദരൻ:
Palastheen ജനതയുടെ ശർത്തുകൾ എന്താണ്. അവരുടെ ഭൂമിയും വീടുകളും കയ്യേറുകയും ചെയ്യുന്ന ഇസ്രായേൽ രാഷ്ട്രത്തിന് വിട്ടുകൊടുത്തു പലയാനം ചെയ്യണോ. അങ്ങനെ 50%പലസ്തീനികൾ അഭയാർത്ഥി കളായി കയ്യുന്നുണ്ട്. എല്ലെങ്കിൽ ദിവസംവും അവരുടെ അക്രമത്തിനു വയങ്ങി കൊടുത്താൽ ഷേർത്ശരിയാകുമോ. നാണമുണ്ടോ സുന്നികൾ ഇബാധത്തിന് അർത്ഥം പറയുന്നത് പോലെ ഉരുണ്ട് കളിക്കാൻ. പലസ്തീനികളുടെ ശർത്തു എന്താണ്.
എന്റെ മറുപടി:
പലസ്തീനികളുടെ ശർത്തുകൾ അല്ല. യുദ്ധത്തിന്റെ ശർത്തുകൾ.
നിസ്കാരത്തിന്റെ ഒരു ശർത്ത് അറിയാമല്ലോ. ഖിബ്ല ശരിയാവണം. എവിടെയെങ്കിലും തിരിഞ്ഞു നിസ്കരിക്കാമൊ? അത് പോലെ യുദ്ധത്തിന് ശർത്തുകൾ ഉണ്ട്. എങ്ങിനെയെങ്കിലും യുദ്ധം ചെയ്യാൻ പാടില്ല. അത് അറിയാത്ത നിങ്ങൾക്കാണ് നാണമില്ലാത്തത്.
യുദ്ധത്തിന്റെ ശർത്തുകൾ:
1. പൗരന്മാരുടെ ഇടയിൽ പാടില്ല, പിഞ്ചുകുഞ്ഞുങ്ങൾ അടക്കം നിരപരാധികൾ വധിക്കപ്പെടും.
2. നബി صلى الله عليه وسلم ക്ക് സമ്പൂർണ അധികാരം ലഭിച്ചതിന് ശേഷമാണ് യുദ്ധം അനുവദിച്ചത്.
അല്ലാഹു നബി صلى الله عليه وسلم യോട് അധികാരത്തിന് വേണ്ടി ദുആ ചെയ്യാൻ പറയുന്നു:
وَٱجۡعَل لِّى مِن لَّدُنكَ سُلۡطَـٰنً۬ا نَّصِيرً۬ا
" നിന്നിൽ നിന്ന് എനിക്ക് ഒരു *അധികാര സഹായം* നൽകുകയും ചെയ്യുക ".
(17:80).
തഫ്സീർ ഇബ്നു കസീർ:
وقوله : ( واجعل لي من لدنك سلطانا نصيرا ) قال الحسن البصري في تفسيرها : وعده ربه لينزعن ملك فارس ، وعز فارس ، وليجعلنه له ، وملك الروم ، وعز الروم ، وليجعلنه له .
وقال قتادة فيها إن نبي الله صلى الله عليه وسلم ، علم ألا طاقة له بهذا الأمر إلا بسلطان ، فسأل سلطانا نصيرا لكتاب الله ، ولحدود الله ، ولفرائض الله ، ولإقامة دين الله ؛ فإن السلطان رحمة من الله جعله بين أظهر عباده ، ولولا ذلك لأغار بعضهم على بعض ، فأكل شديدهم ضعيفهم .
ഹസൻ അൽ ബസ്രി (നബി صلى الله عليه وسلم യിൽ നിന്ന് നേരിട്ട് പഠിച്ച, സഹാബികളിൽ നിന്നും رضي الله عنهم നേരിട്ട് പഠിച്ച മഹാനായ താബീപണ്ടിതൻ رحمه الله) ഇതിന്റെ തഫ്സീറിൽ പറഞ്ഞു :
"പേർഷ്യയുടെ രാജത്വവും മഹത്വവും എടുത്ത് അദ്ദേഹത്തിന് കൊടുക്കുമെന്നും, ബൈസാന്തിയത്തിന്റെ രാജത്വവും മഹത്വവും എടുത്ത് അദ്ദേഹത്തിന് കൊടുക്കുമെന്നും, റോമിന്റെ രാജത്വവും മഹത്വവും എടുത്ത് അദ്ദേഹത്തിന് കൊടുക്കുമെന്നും, അദ്ദേഹത്തിന്റെ റബ്ബ് വാഗ്ദത്തം ചെയ്തു."
ഖത്താദ رحمه الله ഇതിന്റെ തഫ്സീറിൽ പറഞ്ഞു: (മറ്റൊരു സഹാബികളിൽ നിന്നും رضي الله عنهم നേരിട്ട് പഠിച്ച മഹാനായ താബീപണ്ടിതൻ)
അധികാരമോ ശക്തിയോ ഇല്ലാതെ തനിക്ക് ഇത് നേടാനാവില്ലെന്ന് അല്ലാഹുവിന്റെ പ്രവാചകന് അറിയാമായിരുന്നു , അതിനാൽ അല്ലാഹുവിന്റെ ഗ്രന്ഥവും, അല്ലാഹുവിന്റെ നിയമങ്ങളും, അല്ലാഹുവിന്റെ ബാധ്യതകളും, അല്ലാഹുവിന്റെ മതം സ്ഥാപിക്കുന്നതിനുമായി , തന്നെ സഹായിക്കാൻ അദ്ദേഹം അധികാരത്തിന് വേണ്ടി ദുആ ചെയ്തു. അധികാരം എന്നത് അല്ലാഹുവിൽ നിന്നുള്ള കാരുണ്യമാണ്, അത് അവൻ തൻ്റെ ദാസന്മാർക്കിടയിൽ സ്ഥാപിക്കുന്നു, അല്ലാത്തപക്ഷം അവരിൽ ചിലർ മറ്റുള്ളവരെ ആക്രമിക്കും, ശക്തർ ദുർബലരെ നശിപ്പിക്കും ".
(തഫ്സീർ ഇബ്നു കസീർ 17:80).
തഫ്സീർ ഇബ്നു കസീറിന്റെ ഇംഗ്ലീഷ് പതിപ്പിൽ ഇമാം മുബാറക് പൂരി رحمه الله പറഞ്ഞു:
" സത്യത്തോടൊപ്പം തന്നെ, എതിർക്കുകയും , തടുക്കുകയും, ചെയ്തവരെ അടിച്ചമർത്താൻ അദ്ദേഹത്തിന് ശക്തിയും അധികാരവും ആവശ്യമായിരുന്നു ".
അത് കൊണ്ട് യുദ്ധം ചെയ്യണമെങ്കിൽ ഇസ്ലാമിൽ അധികാരം വേണം.
ചിലർ പറയുന്ന വാദം, അത് കൊണ്ട് തെറ്റാണ്. അവർ പറയുന്നു, അധികാരമില്ലാത്ത നാട്ടിൽ, സത്യവിശ്വാസികൾക്ക് അക്രമികളായ ഭരണാധികാരികളെ നീക്കാൻ, യുദ്ധം ചെയ്യാം, അക്രമിക്കാം എന്ന്.
ഇല്ല. ഇത് പ്രവാചക മാതൃക അല്ല . പ്രവാചകൻ صلى الله عليه وسلم യുടെ മാത്രികയിൽ നിന്നും വ്യതിചലക്കരുത് .
അല്ലാഹു പറഞ്ഞു:
لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْـَٔاخِرَ وَذَكَرَ ٱللَّهَ كَثِيرًا
നിശ്ചയമായും, നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ റസൂലില്‍ ഉത്തമമായ മാതൃകയുണ്ട് ; അതായതു: അല്ലാഹുവിനെയും, അന്ത്യനാളിനെയും പ്രതീക്ഷിച്ചു (ഭയപ്പെട്ടു) കൊണ്ടിരിക്കുകയും, അല്ലാഹുവിനെ ധാരാളം ഓര്‍മ്മിക്കുകയും ചെയ്യുന്നവർക്ക്. "
(33:21).
അല്ലെങ്കിൽ എന്തിന് പ്രവാചകൻ صلى الله عليه وسلم ? എല്ലാം തോന്നിയ പോലെ ചെയ്താൽ പോരെ? എന്തിന് ഖുർആനും സുന്നത്തും?
അത് കൊണ്ട് യുദ്ധം അനുവദനീയമാവുക അധികാരം ലഭിച്ചാൽ മാത്രമാണ് . അതാണ് പ്രവാചക മാതൃക.
യുദ്ധത്തിന് അനുവാദം ലഭിച്ചത് മദീനയിൽ അധികാരം കിട്ടിയതിന് ശേഷം മാത്രമാണ്.
ഹമാസിന് പലസ്തീനിന്റെ സമ്പൂർണ അധികാരം ഇല്ല.
3. ഒരുക്കം
وَأَعِدُّوا۟ لَهُم مَّا ٱسْتَطَعْتُم مِّن قُوَّةٍ وَمِن رِّبَاطِ ٱلْخَيْلِ تُرْهِبُونَ بِهِۦ
" (സത്യവിശ്വാസികളേ) അവര്‍ക്കു വേണ്ടി നിങ്ങള്‍ക്കു സാധിക്കുന്നത്ര ശക്തിയും കെട്ടിനിറുത്തിയ (പോര്‍) കുതിരകളെയും നിങ്ങള്‍ ഒരുക്കുകയും ചെയ്യുവിൻ ".
(8:90).
നിസ്കാരത്തിന്റെ ശർത്തുകൾ പൂർത്തിയാകാതെ നിസ്കാരം പാടില്ല, എന്നത് പോലെ, യുദ്ധത്തിന്റെ ശർത്തുകൾ പൂർത്തിയാകാതെ യുദ്ധം ചെയ്യാൻ പാടില്ല. ഈ സാഹചര്യത്തിൽ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത് എന്ന് അല്ലാഹു പഠിപ്പിച്ചത് പറഞ്ഞു തന്നു.
ഹമാസ്, മുകളിൽ പറഞ്ഞ ശർത്തുകൾ പൂർത്തിയാകാതെ, യുദ്ധം ചെയ്തത് കാരണം, പതിനായിരക്കണക്കിന് നിരപരാധികളായ സ്ത്രീകളും, പുരുഷന്മാരും , പിഞ്ചുകുഞ്ഞുങ്ങളും വധിക്കപ്പെടുകയും, അംഗവൈകല്യം സംഭവിക്കുകയും ചെയ്തു. ഇതിന് നാളെ അല്ലാഹുവിനോട് മറുപടി പറയേണ്ടി വരും. നിരവധി തവണ സൂചിപ്പിച്ചിട്ടും ഇതിന് നിങ്ങൾ മൗനം പാലിക്കുന്നു. ശർത്തുകൾ പറഞ്ഞു തന്നു, അത് കൊണ്ട് അടുത്ത മെസ്സേജിൽ ഇതിന് മറുപടി പറയുക. നിങ്ങൾക്കും ഞാൻ അയക്കുന്ന മെസ്സേജുകൾക്ക് ഉത്തരം പറയേണ്ട ബാധ്യതയുണ്ട്.
സഹോദരൻ:
ഹമാസ് ഗസ്സയുടെ ഭരണം നടത്തുമ്പോൾ ആണ് ഇസ്രായേൽ ഉപരോധം നടത്തിയത്. കടലിലൂടെ സഞ്ചാരം നിരോധിച്ചു.
എന്റെ മറുപടി:
ഗസ്സയുടെ സമ്പൂർണ ഭരണം ഹമാസിനില്ല. അവിടെ ചില ഗവണ്മെന്റ് ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കുന്നത് വെസ്റ്റ് ബാങ്കാണ്. ചിലത് സയണിസ്റ്റുകളുടെ നിയന്ത്രണത്തിലുമാണ്.
നിങ്ങൾ അയച്ച ഈ സന്ദേശം നമ്മുടെ വിഷയവുമായി എന്താണ് ബന്ധം?
എന്റെ ചോദ്യത്തിന് വീണ്ടും മറുപടി ഇല്ല. ഇത് സത്യസന്ധ അല്ല. പരലോക രക്ഷക്ക് ഇത് നല്ലതല്ല.
നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും, വ്യക്തമായ തെളിവുകളൊടെ ഞാൻ മറുപടി പറഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് ഇത് വരെ ഒരു തെളിവും കൊണ്ട് വരാൻ സാധിച്ചിട്ടില്ല.
അത് കൊണ്ട് അടുത്ത മെസ്സേജിൽ നിങ്ങൾ മറുപടി പറഞ്ഞിട്ടില്ലെങ്കിൽ ഞാൻ പ്രതികരിക്കില്ല. നിർത്തും. സത്യസന്ധയില്ലാത്തവരോട് പ്രബോധനം ചെയ്യേണ്ട ഒരാവശ്യവുമില്ല.
അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ.
സഹോദരൻ:
ഞാൻ മനസ്സിലാക്കിയടത്തോളം 2007 മുതൽ ഗാസ്സ ഹമാസും വേസ്റ്റ് ബാങ്ക് ആൽഫത്താഹ് ആണ്. അതുകൊണ്ട് ആണ് 17 വർഷം മായിഗാസ്സ ക്ക് മേൽ ഉപരോധം ഏർ പെടുത്തിയത് അതുകൊണ്ട് ആണ്. ഉപരോധം വേസ്റ്റ് ബെങ്കിനുഇല്ല.
എന്റെ മറുപടി:
ഗസ്സക്ക് ഉപരോധം, ഹമാസിന് അവിടെ ഭാഗികമായി ഭരണമുള്ളത് കൊണ്ടാണ്.
എന്റെ ചോദ്യത്തിന് മറുപടി ഇല്ല. അത് കൊണ്ട് നമുക്ക് നിർത്താം. അല്ലാഹുവിനെ ഭയപ്പെടുക.
അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ.
സഹോദരൻ:
നിലവിലുള്ള പലസ്തീൻ ഒരു പരമാധികാര രാജ്യമല്ല 40 km ദൂരമുള്ള ഭൂപ്രദേശം ബാക്കിയെല്ലാം ഇസ്രായേൽ കൈവശപ്പെടുത്തി അവിടെ യും സ്വസ്ഥ മായി ജീവിക്കാൻ 75 വർഷം മായി സമ്മതിച്ചിട്ടില്ല ഷെയ്ഖ് മുഹമ്മദ് യാസീൻ സുബഹിക്ക് പള്ളിയിലേക്ക് പോകുമ്പോൾ മിസൈൽ അയച്ചു വദിച്ചു. ആദിനുശേഷം എത്രയോ പേരെ കൊന്ന്. അതിന് ഒരു അവസാനം ഉണ്ടാകാനാണ് ഒക്ടോബർ 7 ൽ സംഭവിച്ചത്. UN സിക്രട്ടറി ഗുട്ടറ്സ് പറഞ്ഞു 50 വർഷത്തിന്റെ പീഡനത്തിന്റെ പ്രതികരണം ആണ് ഒക്ടോബർ 7.എന്നിട്ടും സലഫികൾക്ക് തെറ്റ് കാർ ഹമാസ് ആണ്. അതായത് ഇസ്രായേൽ ചൈയ്യുന്നത് ശരിയാണ് എന്ന്. അതിന് വേണ്ടി മക്കാ കാലഘട്ടത്തിലെ ഉദാഹരണം പറയുക. പക്ഷെ ലോകത്തിന് മനസ്സിലായി ഇസ്രായേൽ ഇതുവരെ പാൽസ്തീനിൽ ചെയ്തു കൂട്ടിയത് തെറ്റാണ് എന്ന്. ലോക ജനത ഇസ്രായേലിന് ഏതിരും സലഫികൾ പറയുന്നു ഇസ്രായേൽ ജറുസെലെമിൽ നിരങ്ങിയാലും ഹമാസ് വിജയിക്കാൻ പാടില്ല (ചുയലി ). ഭരണം എന്നത് കൊണ്ട് കൈവശം ഉള്ള ഭൂപ്രതേശവും അവിടുത്തെ ജനങ്ങളും അവിടെ യുള്ളവർക്ക് മനസ്സിലാകും അഭിമാനത്തിന് വേണ്ടി പോരാടാണ്. അതുകൊണ്ടാണ് കുട്ടികൾ പോലും പറയുന്നത് ഞകളുടെ ശേഷം പുതിയ തലമുറ കണക്ക് ചോദിക്കും. അവർ നിരാശരല്ല.
എന്റെ മറുപടി:
ഹമാസ് ചെയ്യുന്നത് തെറ്റാണ് എന്ന് വ്യക്തമായ പ്രമാണങ്ങളുടെ തെളിവുകളൊടെ മറുപടി പറഞ്ഞു കഴിഞ്ഞു.
സിയോണിസ്റ്റുകൾ ചെയ്യുന്നത് ശരിയാണ് എന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല, തെറ്റാണ് എന്ന് തന്നെയാണ് പറഞ്ഞത്.
ചോദ്യത്തിന് മറുപടിയും ഇല്ല, പച്ച കളവും പറയാൻ തുടങ്ങി. കള്ള ആരോപണം നടത്തിയത് കൊണ്ട് മാത്രമാണ് ഞാൻ മറുപടി പറഞ്ഞത്.
സഹോദരൻ:
ഹമാസ് ന്റെ പ്രതിരോധത്തിന്റെ ഭാഗമാണ് ഒക്ടോബർ 7.UN സൈക്രട്ടറി പറഞ്ഞു 50വർഷത്തിന്റെ പീഡിപ്പിക്കുന്നതിന്റെ ഭാഗമായി ഉണ്ടായത് ആണ്. എന്നിട്ട് പറഞ്ഞു പലസ്തീനും ഇസ്രായേലും രണ്ടു സ്വാദ്ത്ര്യരാജ്യ മാകണം. ഇത് പ്രകാരം ലോകത്തെ 145 രാഷ്ട്രങ്ങൾ ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കണം എന്ന പ്രമേയത്തെ പിന്തുണച്ചു. 30തോളം രാജ്യങ്ങൾ ഇസ്രായേലുമായി നയതത്രം അവസാനിപ്പിച്ചു. ഇപ്പോഴും UAE അവസാനിപ്പിച്ചിട്ടില്ല. ഇതെല്ലാം ഒക്ടോബർ 7 വനിലെ അറ്റാക്ക്കൊണ്ട് ഉണ്ടായതാണ്. സൗദി യും UAE യും ചേർന്ന് ഇസ്രായേലുമായി യൂറോപ്പിലേക്ക് ഇടനായി ഉണ്ടാക്കാൻ ഉടമ്പടി ഒപ്പ് വെക്കാൻ ഒരുങ്ങി ഇതോടു കൂടി പലസ്തീൻ വിഷയം ലോകത്ത്ന്റെ ഓർമ്മയിൽനിന്ന് ഇല്ലാതാക്കാനുള്ള പുറപ്പാടിൽ ആയിരുന്നു. അത് പ്രകാരം ഇസ്രായേൽ പ്രധാനമന്ത്രി പലസ്തീൻ ഇല്ലാത്ത ഭൂപടം വരെ UN ഇൽ പ്രദർശിപ്പിച്ചു. ഒക്ടോബർ 7 സംഭവിച്ചുട്ടില്ലായിരുന്നു വെങ്കിൽ ഈ അറബ് രാജ്യങ്ങളും ഇസ്രായേലും കൂടി പലസ്തീൻ വിഷയം അവസാനിപ്പിക്കുമായിരുന്നു. ഈ പറഞ്ഞവസ്തുതകൾ നിഷേധിക്കാൻ പറ്റുമോ. ഇത് ശരിയാണെങ്കിൽ ഹമാസ് ചെയ്തത് ശരിയല്ലേ. ഹമസിനെതിരെ കുറ്റം ആരോപിക്കുന്നവർ പറയുന്ന തെളിവ് സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടുഎന്ന്. ഹോസ്പിറ്റലിലും സ്കൂളിന് നേരെയും un അഭയാർത്ഥി കൾക്ക് നേരെയുംഉള്ള ആക്രമണം യുദ്ധകുറ്റം ചെയ്യുന്നത് ഇസ്രായേൽ ആണ്. പലസ്തീനികൾ ഈ ത്യഗം സഹിച്ചു പോരാടുന്നത് ആത്മാഭിമാനം വീണ്ട്എടുക്കാനാണ്. അവർ എവിടെങ്കിലും ഹമാസിനെ തള്ളിപറഞ്ഞുവോ. എന്നിട്ടും ഹമാസ് കുറ്റക്കാരനാണ് എന്ന് പറയുന്നു. ഹമാസും ഫത്തഹും (മഹമൂദ് അബ്ബാസ് )റഷ്യ യിൽ ഒന്നിച്ചിരുന്നു ചർച്ച നടത്തിയില്ലേ. അവർ ആരെങ്കിലും പറഞ്ഞുവോ ഹമാസ് ചെയ്തത് തെറ്റാണ് എന്ന്. നിങ്ങൾ പറയുന്നു ഹമാസ് തെറ്റ് ചെയ്തു എന്ന് ഇവിടുത്തെ സംഘ പരിവാരും പറയുന്നു.
എന്റെ മറുപടി:
ഹമാസ് തെറ്റ് ചെയ്തു എന്ന് ഖുർആൻ, സുന്നത്തിന്റെ അടിസ്ഥാനത്തിലാണ് തെളിവ് നൽകിയത്. അവയെ ഒരു സത്യവിശ്വാസിക്ക് നിഷേധിക്കാൻ ഒരിക്കലും പറ്റില്ല.
അടിസ്ഥാനപരമായ കാര്യമാണ്,
നിസ്കാരത്തിന്റെ ശർത്തുകൾ പൂർത്തിയാകാതെ നിസ്കാരം പാടില്ല എന്നത് പോലെ തന്നെ, യുദ്ധത്തിന്റെ ശർത്തുകൾ പൂർത്തിയാകാതെ യുദ്ധം ചെയ്യാൻ പാടില്ല എന്നത്. ഹമാസ് അങ്ങനെ ചെയ്തത് കൊണ്ട് അതിന്റെ ഭവിഷ്യത്തുകളും നാം കണ്ടു.
അത് കൊണ്ട് സത്യവിശ്വാസികൾ ഖുർആൻ സുന്നത്ത് അനുസരിച്ച് നീങ്ങുന്നവരാണ്. അതാണ് പരലോകത്ത് രക്ഷ. ജനങ്ങളുടെ അഭിപ്രായങ്ങൾ അല്ല. അത് പരലോകത്ത് വൻ നഷ്ടത്തിന് കാരണമാകും.
ആഗോള ക്രിമിനൽ കോടതിയിൽ നെതന്യാഹുവിനൊപ്പം ഹമാസ് നേതാക്കളെയും കുറ്റവാളികളാണെന്ന് പറഞ്ഞിട്ടുണ്ട്.
അത് കൊണ്ട് വളരെ വ്യക്തമാണ് ഹമാസിന് തെറ്റ് പറ്റിയിട്ടുണ്ട്. ഒരു സംശയവുമില്ല.
ഹമാസിനെ പലസ്തീനികൾ വിമർശിക്കുന്നത് നെറ്റിൽ ലഭ്യമാണ്. പക്ഷേ മുസ്‌ലിംകൾ അത് പ്രചരിപ്പിക്കില്ല. കാരണം ഭൂരിപക്ഷം മുസ്‌ലിംകളും നിങ്ങളെ പോലെ വികാരത്തിന് മുൻഗണന നൽകുന്നവരാണ്. പ്രമാണങ്ങളെ കുറിച്ച് അജ്ഞരും.
بارك الله فيك
സഹോദരൻ:
അതെ ബാബിരി മസ്ജിദ് പൊളിച്ച കുറ്റത്തിന് ഹിന്ദു സംഘടനയേ നിരോധിച്ചപ്പോൾ.jamatyathe islmiye നിരോധിച്ചു ഈ വിധി ശരിയാണ് എന്ന് വിശ്വഷിക്കുന്നവർക്കു ലോക കോടതി വിധി പ്രകാരം വിശ്വാശിക്കാം. ഇസ്രായേലിന്റെ അക്രമത്തിനു അവർ എന്തു ചെയ്യണം അവർക്ക് പരിമിതികൾ ഉണ്ട് അവർ അതുവെച്ചു പ്രതിരോധിക്കുന്നു. ദിവസവും അവർ കാട്ടിക്കൂട്ടുന്ന അക്രമത്തെ മക്കാ കാലഘട്ടവും മായി കൂട്ടികെട്ടി അവർ അവിടെ നിന്ന് ഇസ്രായേലിന്റെ ക്രൂരതക്കു വഴിപെടണമോ. ഇങ്ങനെ യുള്ള സംഭവം പ്രവാചകന്റെ കാലത്തുഉണ്ടായിട്ടില്ല.
എന്റെ മറുപടി:
ഹമാസ് യുദ്ധത്തിന്റെ ശർത്തുകൾ പൂർത്തിയാക്കാതെ യുദ്ധം ചെയ്തു എന്ന് തെളിവുകളോടെ വ്യക്തമാക്കി കഴിഞ്ഞു.
അല്ലാഹു പറഞ്ഞു:
ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ ٱلْإِسْلَـٰمَ دِينًا
" ഇന്നു നിങ്ങള്‍ക്കു നിങ്ങളുടെ മതം ഞാന്‍ പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്കു ഞാന്‍ പൂര്‍ണ്ണമാക്കിത്തരുകയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്കു തൃപ്തിപ്പെട്ടു തരുകയും ചെയ്തിരിക്കുന്നു ".
(5:3).
ഖുർആൻ ലോകാവസാനം വരെയുള്ള യുള്ള മുഴുവൻ മനുഷ്യർക്കും വഴി കാട്ടിയാണ്.
ഒരു സത്യവിശ്വാസിയുടെ ജീവിതം ഖുർആനും സുന്നത്തും അനുസരിച്ചായിരിക്കണം . ബുദ്ധി അത് സമ്മതിക്കുന്നില്ല എങ്കിൽ അതു പരലോകത്ത് വൻ നഷ്ടത്തിന് കാരണമാകും.
ആദമിന് സുജൂദ് ചെയ്യാൻ അല്ലാഹു ഇബ്‌ലീസിനോട് കൽപിച്ചപ്പോൾ , അത് അനുസരിക്കാതെ സ്വന്തം ബുദ്ധിക്ക് മുൻഗണന നൽകി, മണ്ണ് കൊണ്ട് സ്രിഷ്ടിച്ഛ ആദമിന്, തീ കൊണ്ട് സ്രഷ്ടിച്ഛ ഞാൻ എന്തിന് സുജൂദ് ചെയ്യണം? അത് ഇബ്‌ലീസിന് വൻ നഷ്ടത്തിന് കാരണമായി.
ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് നിങ്ങളോട് സംസാരിച്ചിട്ട് കാര്യമില്ല എന്ന് ഇപ്പോൾ ബോദ്ധ്യമായി. കാരണം നിങ്ങൾ ഖുർആനിനും സുന്നത്തിനെയും മീതെ നിങ്ങളുടെ ബുദ്ധിക്കും വികാരത്തിനും മുൻഗണന നൽകുന്ന വ്യക്തിയാണ്.
അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ.
സഹോദരൻ:
ഇല്ല അവരുടെ അവസ്ഥ യിൽ അവർ ചെയ്തത് ഇസ്ലാമിക മായി ശരിയാണ്. മക്കാ കൽഘട്ട ത്തിന്റെ അവസ്ഥ യെല്ല പലസ്തീനിൽ. 75 വർഷമായി അവർ അനുഭവിക്കുന്ന വിഷയത്തെ പ്രായോഗിക മായി അവർ എന്ത് ചെയ്യണം എന്ന് വിശദീകരിക്കാതെ. പുതിയ വിഷയത്തെ സാമിപിക്കുന്ന കൊട്ടാര പണ്ഡിതൻ മാരുടെ എല്ലാത്ത ഫതുവാ കാണിക്കാമോ.
എന്റെ മറുപടി:
മക്ക കാലഘട്ടത്തിന്റെ അതെ തുല്യമായ അവസ്ഥ തന്നെയാണ് പലസ്തീനിലും എന്ന് ഞാൻ പറഞ്ഞിട്ടില്ല. കാലഘട്ടം മാറുന്നതനുസരിച്ച് പീഡനങ്ങളുടെ രീതിയും മാറും. സ്വാഭാവികം.
മക്ക കാലഘട്ടം പോലെ മുസ്‌ലിംകൾ പീഡിപ്പിക്കപ്പെട്ടാൽ, പീഡനങ്ങളുടെ രീതി മാറിയാലും , യുദ്ധത്തിന്റെ ശർത്തുകൾ പൂർത്തിയായിട്ടില്ലെങ്കിൽ , അവർ അല്ലാഹുവിനെ ഏകനാക്കി ആരാധന കർമ്മങ്ങൾ നിർവഹിക്കുകയും , ക്ഷമയോടെ പ്രബോധനം നിർവഹിക്കുകയും ചെയ്യുകയാണ് വേണ്ടത്. ഇതാണ് ഖുർആനിൽ നിന്നും, സുന്നത്തിൽ നിന്നും കിട്ടുക. ഇതാണ് പ്രായോഗികമായി പലസ്തീനികൾ ചെയ്യേണ്ടത്.
യുദ്ധം ചെയ്യാൻ ശർത്തുകൾ പൂർത്തിയാകണം എന്നാണ് ഖുർആനും , സുന്നത്തും പഠിപ്പിക്കുന്നത്. അതിന്റെ ശർത്തുകൾ കാലഘട്ടത്തിനനുസരിച്ച് മാറില്ല.
എന്റെ ചോദ്യം:
ഹമാസ് യുദ്ധത്തിന്റെ ശർത്തുകൾ പൂർത്തിയാക്കിയിട്ടുണ്ടൊ? എങ്കിൽ,
അടുത്ത മെസ്സേജിൽ ഹമാസ് ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ യുദ്ധത്തിന്റെ ശർത്തുകൾ പൂർത്തിയാക്കിയ തെളിവുകൾ നിങ്ങൾ കൊണ്ട് വരിക.
മൂന്ന് ശർത്തുകൾക്കെതിരാണ് ഹമാസ്
പ്രവർത്തിച്ചത്:
1. നിരപരാധികളായ പൗരന്മാരുടെ ഇടയിൽ ഇസ്ലാമിൽ യുദ്ധം ചെയ്യാൻ ഒരിക്കലും പാടില്ല. നിരപരാധികളായ സ്ത്രീകളും കുട്ടികളും വധിക്കപ്പെടാൻ പാടില്ല എന്ന് നിരവധി ഹദീസുകളിൽ താക്കീത് ഉണ്ട്. ഹമാസ് പൗരന്മാരുടെ ഇടയിലാണ് യുദ്ധം ചെയ്യുന്നത്. അത് കൊണ്ട് പതിനായിരക്കണക്കിന് നിരപരാധികളായ സ്ത്രീകളും പുരുഷന്മാരും കുട്ടികളും പിഞ്ചുകുഞ്ഞുങ്ങളും അടക്കം വധിക്കപ്പെടുകയും അംഗവൈകല്യം സംഭവിക്കുകയും ചെയ്യുന്നു. ഒരു നിരപരാധി പോലും വധിക്കപ്പെടാൻ പാടില്ല എന്നാണ് ഹദീസുകൾ താക്കീത് ചെയ്യുന്നത്.
2. ഹമാസിന് പലസ്തീനിന്റെ സമ്പൂർണ ഭരണം ഇല്ല. യുദ്ധം ചെയ്യാൻ അധികാരം വേണം എന്ന ആയത്ത് ഉദ്ധരിച്ച് കഴിഞ്ഞു. (17:80). അത് കൊണ്ട് നബി صلى الله عليه وسلم അധികാരം ലഭിച്ചതിന് ശേഷമേ യുദ്ധം ചെയ്തിട്ടുള്ളു. അധികാരം ഇല്ലാത്തപ്പോൾ പീഡിപ്പിക്കപ്പെട്ടപ്പോൾ യുദ്ധം ചെയ്തിട്ടില്ല.
3. ഒരുക്കം വേണം എന്ന ആയത്തും ഉദ്ധരിച്ച് കഴിഞ്ഞു (8:90).
ഈ ശർത്തുകളെ കുറിച്ച് നിങ്ങൾ പൂർണ മൗനമാണ്. ശർത്തിന്റെ രീതികൾ കാലഘട്ടത്തിനനുസരിച്ച് മാറില്ല
ആരാധന കർമ്മങ്ങൾ, നിസ്കാരം, നോമ്പ് , സകാത്ത്, ഹജ്ജ് , യുദ്ധം പോലുള്ളവ ചെയ്യാൻ മാത്രമല്ല അല്ലാഹു കൽപിച്ചത്, മറിച്ച് എങ്ങിനെ ചെയ്യണം എന്നും അല്ലാഹു കൽപ്പിച്ചിട്ടുണ്ട്.
ഖിബ്ല ശരിയാവാതെ നിങ്ങൾ നിസ്കരിക്കുമോ?
കഅബ 10 വെട്ടം ത്വവാഫ് ചെയ്യുമൊ?
ശവ്വാൽ മാസത്തിലാണൊ 29 അല്ലെങ്കിൽ 30 നോമ്പുകൾ നോക്കുക?
അത് കൊണ്ട് ആരാധന കർമ്മങ്ങളുടെ ചെയ്യുന്ന രീതി അല്ലാഹു പഠിപ്പിച്ചതിൽ നിന്നും ഭിന്നമായി ചെയ്യാൻ പാടില്ല. സ്വീകരിക്കില്ല. പരലോകത്ത് വൻ നഷ്ടത്തിന് കാരണമാകും. *ശർത്തിന്റെ രീതികൾ കാലഘട്ടത്തിനനുസരിച്ച് മാറില്ല*
അടുത്ത മെസ്സേജിൽ ഹമാസ് ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ യുദ്ധത്തിന്റെ ശർത്തുകൾ പൂർത്തിയാക്കിയ തെളിവുകളുണ്ടെങ്കിൽ നിങ്ങൾ കൊണ്ട് വരിക.
بارك الله فيك
സഹോദരൻ:
മുഴുവൻ ആയില്ല തിരക്കിൽ ആയിരുന്നു. നിരപരാധി കളെ ഇസ്രായേൽ നിരന്തരം പീഠിപ്പിക്കുന്നത് 75 വർഷം ആയി തുടരുന്നു. പലസ്തീന് വേണ്ടി സംസാരിക്കാനോ ഇസ്രായേലിന് മുസ്ലിം ലോകം ഉപരോധം ഏർപ്പെടുത്തുമ്മന്നോ പറയാൻ ആരും വരില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ്. അവർ പീഡിപ്പിച്ചു കൊണ്ടിരിക്കുന്നത്.എന്നാൽ ആത്മഭിമാനമുള്ള പലസ്തീനികൾ ആദ്യം കല്ലുകൊണ്ട് നേരിട്ടു. മറുപക്ഷത്ത് വെടിയുണ്ടയും ഈ സമയം പല അഭയാർത്ഥി കേമ്പിലും ഇസ്രായേൽ കൂട്ടക്കൊല നടത്തി.നിരപരാധി കളയാ സ്ത്രീകളും കുട്ടികളും വാദിക്കപ്പെടാൻ പാടില്ല എന്ന് പറഞ്ഞുട്ടുണ്ട് അതു മുസ്ലിം സൈന്യത്തിനുള്ള നിർദ്ദേശം ആണ്. ഇവിടെ 75വർഷം ആയി സ്ത്രീകളെയും കുട്ടികളെയും കൊന്ന് കൊണ്ടിരിക്കാന്നത് ആരാണ്. ഖുർആനിൽ കഴിഞ്ഞു പോയ സമൂഹത്തെ പറ്റി പരാമർശം ഉണ്ട്. ജീവിച്ചുരിക്കുന്നവർക്ക് ഒരു പാഠമാവൻ വേണ്ടി വിവരിക്കുക യാണ്. അതിന് ശേഷം ഈ നൂറ്റാണ്ടിൽ കഴിഞ്ഞു പോയ ലോകസാഹചര്യം നമുക്ക് ഒന്ന് വിലയിരുത്താം. അമേരിക്ക വിയറ്റ്‌നാം കീയടക്കി. എന്നാൽ ഗറില്ല ആക്രമണം കൊണ്ട് പിടിച്ചു നിൽക്കാൻ കഴിഞ്ഞഇല്ല. രണ്ടു റഷ്യ najeebulla എന്ന പാവ സർക്കാരിനെ അഫ്ഗാനിൽ അവരോധിച്ചു അഫ്ഗാൻ മുജാഹിദുകൾ ഒളിച്ചു ഗറില്ല യുദ്ധം നയിച്ചു.ഭരണം പിടിച്ചു. അതിന് ശേഷം അമേരിക്ക വേൾഡ് ടണ്ടർ അക്രമണ ത്തിനു ശേഷം അഫ്ഗാനിൽ താലിബാൻ സർക്കാരിനെ പുറത്താക്കി കർശയിയെ അവരോധിച്ചു.എന്നാൽ താലിബാൻ നിരന്തരം അമേരിക്കൻ സൈന്യത്തെ ആക്രമിച്ചു ഗ്ത്യന്തര മില്ലാതെ മൂന്നു മാസത്തെ സാവകാശം ചോദിച്ചു ഭരണം താലിബാനു കൈമാറുന്ന കരാർ ഖത്തറിൽ നിന്ന് ഒപ്പ് വെച്ച് ഇതെല്ലാം ചരിത്രം ഇതെല്ലാം ജനങ്ങളുടെ ഇടയിൽ നിന്ന് ഒളിപ്പോർ നടത്തി സ്വന്തം നാട് മോചിപ്പിച്ച ചരിത്രം. ഇതക്കെ ശർത്ത് പാലിക്കാത്ത യുദ്ധം ആണ് എന്ന് സലഫികളോ ചുയലി മൗലവി യോ എവിടെയെങ്കിലും പ്രസംഗിച്ചത് കേട്ടോ. കാരണം ഇതൊന്നും അറബി ഏകതിപാതികൾക്ക് ബാധിക്കുന്ന പ്രശ്നം എല്ലാ എന്നാൽ പലസ്തീനിൽ ഹമാസ് വിജയിച്ചാൽ അറബ് ലോകത്ത് ഏകതിപാതികളുടെ അധികാരത്തെ ചോദ്യം ചെയ്യും സൗദിയിൽ തന്നെ എത്ര പ്രാവശ്യം അമേരിക്കൻ കേമ്പിൽ ബോബ് പൊട്ടി. അവർക്ക് വേണ്ടി നമ്മുടെ സലഫികൾ സ്വാതത്ര്യതിന് പോരാടുന്നവരെ അവഹേളിക്കുകയാണ്. നമ്മുടെ കേരളത്തിൽ അലിമുസ്‌ലിയാരുടെ നേതൃത്വത്തിൽ 1921ൽ ബ്രിട്ടീഷ് കാരെ തുരത്തി.ഇവരുടെ ഭാഷയിൽ ശർത് പാലിച്ചിട്ടല്ലല്ലോ യുദ്ധം ചെയ്തത്. ഇവർ എവിടെയെങ്കിലും പ്രസാഗിച്ചോ അലിമുസ്ലിയർ ചെയ്തത് ശരിയല്ലാഎന്ന്. നമ്പർ 2.യുദ്ധതിന്നു ഒരുങ്ങണം എന്ന്. ചുരുങ്ങിയത് ഒരു അഞ്ചുവർഷത്തെ ഒരുക്കം ഉണ്ട് ബൂഗർഭ അറകൾ നിർമിച്ചു സ്വന്തം ആയുധം ഉണ്ടാക്കി ഒരു ഒളിപ്പോർ നടത്താനുള്ള എല്ലാമുൻകരുതലും എടുത്തിട്ടാണ് ഒക്ടോബർ 7 തുടങ്ങിയത്. ഹമാസ് ഇപ്പോൾ വിജയിച്ചു തന്നെ നിൽക്കുക യാണ് 9 മാസമായി ഇസ്രായേൽ പറഞ്ഞഒരു സഗതിയും അവർ നേടിയിട്ടില്ല മാത്രമല്ല ഇന്നുംഇസ്രായേൽ സൈന്യം പറഞ്ഞു ഹമാസിനെ ഇല്ലാതാക്കാൻ ♥️കഴിയില്ല. യുദ്ധം നിർത്തി സഭാഷണം നടത്തി ബന്ധികളെ മോചിപ്പിക്കണം. ഇന്നത്തെ വാർത്ത 800റിൽ അധികം ഉയർന്ന സൈനീക ഓഫീസർമാർ രാജിവെച്ചു. എന്നാണ്.
എന്റെ മറുപടി:
മൂന്ന് ശർത്തുകൾ ഹമാസ് ലംഘിച്ചതിന് മറുപടി പറയാൻ ആവശ്യപ്പെട്ടു, എന്നാൽ രണ്ടിന് മാത്രം മറുപടി പറഞ്ഞു. അത് തന്നെ ഏറ്റവും വിഡ്ഢിത്തപരമായ മറുപടി.
നിരപരാധികളെ വധിക്കാൻ പാടില്ല എന്നത് സൈനികർക്കുള്ള നിർദേശമാണ് പോലും . അല്ലാഹുവിൽ അഭയം. അപ്പോൾ സൈനികർ അല്ലെങ്കിൽ നിരപരാധികളെ വധിക്കാമെന്നൊ? നിങ്ങൾ എന്താണ് എഴുതുന്നത് എന്ന് നിങ്ങൾക്ക് തന്നെ മനസ്സിലാകുന്നില്ല. കാരണം നിങ്ങൾ നിങ്ങളുടെ ഇച്ചയെ പിൻപറ്റുന്നു. മറ്റൊന്ന് ഹമാസിന്റെ വേഷം നോക്കുക. അത് പട്ടാളക്കാരുടെ വേഷമാണ്. ഹമാസ് ഒരു മിലിട്ടെന്റ് സംഘടനയാണെന്ന് ആർക്കാണ് അറിയാത്തത്? അത് കൊണ്ട് നിങ്ങൾ അല്ലാഹുവിനെ കുറിച്ച് കളവ് പറഞ്ഞു. അല്ലാഹുവിൽ അഭയം.
യുദ്ധത്തിന് ഒരുങ്ങി എന്ന് നിങ്ങൾ പറഞ്ഞു. എന്നാൽ ഈ ഒരുക്കത്തിലും നിരപരാധികളായ പിഞ്ചുകുഞ്ഞുങ്ങളെ പോലും പരിഗണിച്ചില്ല.
അത് കൊണ്ട് ഹമാസ് ഇസ്ലാമിക ശർത്തുകൾ ലംഘിച്ചു. ക്രൂരതയാണ് അവർ ചെയ്യുന്നത്. അവർ മുമ്പ് കല്ലെറിഞ്ഞു എന്ന് നിങ്ങൾ പറഞ്ഞല്ലോ. ആ സമയം തന്നെ അവർ മനുഷ്യ ബോംബുകളായി നിരവധി നിരപരാധികളെ വധിച്ചു. അത് കൊണ്ട് നിരപരാധികളെ വധിച്ചാൽ ഒരു പ്രശ്നവുമില്ല എന്ന മാനസികാവസ്ഥയാണവർക്ക്. നിങ്ങൾക്കും അത് കൊണ്ട് അങ്ങനെ തന്നെ.
നിങ്ങളുടെ സന്ദേശത്തിൽ സൂചിപ്പിച്ച സംഭവങ്ങൾ , അതിൽ ഇസ്ലാമികമായതിനെ പണ്ടിതൻമാർ അംഗീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, അഫ്ഗാൻ ജിഹാദിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന സൗദി സലഫി പണ്ഡിതൻ ഷെയ്ഖ് റബീ حفظه الله യെ പോലുള്ള പണ്ടിതൻമാർ പങ്കെടുത്തു.
സ്വാതന്ത്ര്യ സമര കാലത്ത്, ഒരു സമരം അക്രമാസക്തമായപ്പോൾ (ചേരീ ചോര സംഭവം) ഗാന്ധിജി അത് ഇനി വേണ്ടെന്ന് തീരുമാനിച്ചു. അമുസ്‌ലിമായ ഖുർആനും ഹദീസും അറിയാത്ത ഗാന്ധിജിക്ക് പോലും സമരങ്ങളുടെ ദോഷങ്ങൾ ബോദ്ധ്യമായിട്ടും നമുക്ക് മനസ്സിലായില്ല എന്നത് ആശ്ചര്യകരമാണ്.
ലക്ഷങ്ങൾ സമരം ചെയ്യാൻ ഉത്സാഹം കാണിക്കുന്നു, എന്നാൽ ഫജ്റിന് മസ്ജിദിൽ എത്ര സ്വഫ് ഉണ്ട്? അപ്പോൾ ഇവരുടെത് അല്ലാഹുവിനോടുള്ള ഭയമല്ല, മറിച്ച് വെറും വികാരമാണ്.
അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് അല്ലാഹു വിജയം നൽകും, എന്ന് ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും വ്യക്തമാണ്. അല്ലാഹു ഫിർഔനും, ഹിറ്റ്ലർക്കും അധികാരം നൽകി. അത് പോലെ ഹമാസിനും വിജയം നൽകാം. അതിനർത്ഥം അത് സത്യത്തിന്റെ വിജയമല്ല. അസത്യവാദികൾക്കും അല്ലാഹു വിജയം നൽകും.
സയണിസ്റ്റുകളും ഹമാസും തമ്മിലുള്ള യുദ്ധം രണ്ട് അസത്യവാദികൾ തമ്മിലുള്ള യുദ്ധമാണ്. അതിൽ ആർക്കും ജയിക്കാം. അത് ഇസ്‌ലാമും ശത്രുക്കളുമായിയുള്ള യുദ്ധമല്ല.
രാഷ്ട്രീങ്ങൾക്ക് ഇറാനുമായി നയതന്ത്ര ബന്ധമാവാം, കുഴപ്പമില്ല. അതല്ല. ഹമാസിന് ഇറാൻ റാഫദീ ശിയാക്കളുമായി അടുത്ത സാഹോദര്യ ബന്ധവും വിശ്വാസ ബന്ധവും ഉണ്ട് എന്നും, ഇറാൻ സന്ദർശിച്ചാൽ ഖുമൈനിയുടെ വസനിൽ (വിഗ്രഹം) ആദരാഞ്ജലികൾ അർപ്പിക്കുമെന്നും അവരുടെ നേതാക്കൾ തന്നെ വ്യക്തമാക്കിയതാണ്. അല്ലാഹുവിൽ അഭയം.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഈ അടുത്ത് ഇന്ത്യയിൽ വന്നപ്പോൾ എല്ലാ രാഷ്ട്ര തലവൻമാരും ഗാന്ധിജിക്ക് ആദരാഞ്ജലി അർപ്പിച്ചപ്പോൾ , അദ്ദേഹം അവിടെ പൊയില്ല. മാറി നിന്നു. ഇങ്ങനെ ആയിരിക്കണം സത്യവിശ്വാസികൾ. വിശ്വാസ കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ല.
അത് കൊണ്ട് അല്ലാഹുവിനെയും , റസൂലിനെയും صلى الله عليه وسلم ധിക്കരക്കുന്ന ഹമാസ് വിജയിച്ചാൽ സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം അത് ഒന്നും അല്ല. അത് മുമ്പും അല്ലാഹു അസത്യവാദികൾക്ക് വിജയം നൽകിയ ഒരു അവസ്ഥയ പോലെ മാത്രമേ സത്യവിശ്വാസികൾ അതിനെ കാണുകയുള്ളു.
നിങ്ങളോട് മറ്റൊരു ചോദ്യം:
സയണിസ്റ്റുകൾ പലസ്തീനിൽ മുസ്‌ലിംകളെ വധിച്ചിതിനെക്കാൾ , റാഫിദീ ശീയാക്കൾ സിറിയ, യമൻ, ലെബനൻ, ഇറാഖിലെ ലക്ഷക്കണക്കിന് സുന്നികളായ മുസ്‌ലിംകളെയും അവിടെയുള്ള പലസ്തീൻ അഭയാർത്ഥികളെ അടക്കം വധിച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് എന്ത് കൊണ്ട് നിങ്ങളും ജമാഅത്തെ ഇസ്ലാമിയും മൗനം?
അത് കൊണ്ട് നിങ്ങൾക്ക് എന്റെ ചോദ്യങ്ങൾക്ക് ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ ഉത്തരം ഇല്ല.
നിങ്ങൾ നിങ്ങളുടെ ഇച്ചയെ പിൻപറ്റുന്ന വ്യക്തിയാണെന്ന് തുടക്കത്തിലെ തെളിയിച്ചു കഴിഞ്ഞു.
അവരെ കുറിച്ച് അല്ലാഹു പറയുന്നത് കാണുക. ഭയപ്പെടുത്തുന്ന വചനങ്ങൾ.
അല്ലാഹു പറഞ്ഞു:
أَفَرَءَيْتَ مَنِ ٱتَّخَذَ إِلَـٰهَهُۥ هَوَىٰهُ وَأَضَلَّهُ ٱللَّهُ عَلَىٰ عِلْمٍ وَخَتَمَ عَلَىٰ سَمْعِهِۦ وَقَلْبِهِۦ وَجَعَلَ عَلَىٰ بَصَرِهِۦ غِشَـٰوَةً فَمَن يَهْدِيهِ مِنۢ بَعْدِ ٱللَّهِ ۚ أَفَلَا تَذَكَّرُونَ
എന്നാല്‍, നീ കണ്ടുവോ, തന്റെ ദൈവം തന്റെ (സ്വന്തം) ഇച്ഛക്കായി വെച്ചിരിക്കുന്നവനെ?! അറിഞ്ഞു കൊണ്ടുതന്നെ അല്ലാഹു അവനെ വഴിപിഴവിലാക്കുകയും, അവന്റെ കേള്‍വിക്കും ഹൃദയത്തിനും മുദ്രവെക്കുകയും, അവന്റെ കണ്ണിന് ഒരു (തരം) മൂടി ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. [ഇങ്ങിനെയുള്ളവന്റെ നില വളരെ ശോചനീയം തന്നെ!] എനി, ആരാണ് അല്ലാഹുവിനു പുറമെ അവനെ നേര്‍വഴിക്കാക്കുന്നത്?! അപ്പോള്‍, നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ?!
(45:23).
തഫ്സീർ ഇബ്നു കസീർ:
أَفَرَءَيۡتَ مَنِ ٱتَّخَذَ إِلَـٰهَهُ ۥ هَوَٮٰهُ
തൻ്റെ ഇച്ചയിൽ *ഉറച്ചുനിൽക്കുന്നവൻ,* അവൻ്റെ ഇച്ച നന്മയായി ചിത്രീകരിക്കുന്നതെന്തും അവൻ *നടപ്പിലാക്കുന്നു,* അവൻ്റെ ഇച്ച തിന്മയായി ചിത്രീകരിക്കുന്നതെന്തും അവൻ *ഉപേക്ഷിക്കുന്നു!*
അല്ലാഹുവിൻ്റെ പ്രസ്താവന,
وَأَضَلَّهُ ٱللَّهُ عَلَىٰ عِلۡمٍ۬
രണ്ട് അർത്ഥങ്ങളുണ്ട്. അവയിലൊന്ന്, ഈ മനുഷ്യൻ വഴിപിഴക്കപ്പെടാൻ അർഹനാണെന്ന് അല്ലാഹുവിന് അറിയാമായിരുന്നു, അതിനാൽ അവൻ അവനെ വഴിപിഴപ്പിച്ചു.
രണ്ടാമത്തെ അർത്ഥം, അറിവ് അവനിൽ എത്തുകയും തെളിവ് അവൻ്റെ മുമ്പിൽ സ്ഥാപിക്കുകയും ചെയ്തതിന് ശേഷം അല്ലാഹു ഈ വ്യക്തിയെ വഴിതെറ്റിച്ചു എന്നതാണ്. രണ്ടാമത്തെ അർത്ഥത്തിൽ ആദ്യ അർത്ഥം ഉൾപ്പെടുന്നു, പക്ഷേ വിപരീതമല്ല. അല്ലാഹു പറഞ്ഞു,
وَخَتَمَ عَلَىٰ سَمۡعِهِۦ وَقَلۡبِهِۦ وَجَعَلَ عَلَىٰ بَصَرِهِۦ غِشَـٰوَةً۬
അതിനാൽ തനിക്ക് എന്താണ് പ്രയോജനം എന്ന് അവൻ കേൾക്കുന്നില്ല, അവനെ മാർഗദർശനത്തിലേക്ക് നയിക്കുന്നത് എന്താണെന്ന് മനസ്സിലാക്കുന്നില്ല, കൂടാതെ അവനെ പ്രബുദ്ധനാക്കാൻ കഴിയുന്ന തെളിവുകൾ കാണുന്നില്ല. അതുകൊണ്ടാണ് അല്ലാഹു പറഞ്ഞത്
مَن يُضۡلِلِ ٱللَّهُ فَلَا هَادِىَ لَهُ ۥۚ وَيَذَرُهُمۡ فِى طُغۡيَـٰنِہِمۡ يَعۡمَهُونَ
" ഏതൊരുവനെ അല്ലാഹു വഴിപിഴവിലാക്കുന്നുവോ അവനു (പിന്നെ) നേര്‍മ്മാര്‍ഗ്ഗം നല്‍കുന്നവനില്ല. അ(ങ്ങിനെയുള്ള) വരെ അവരുടെ അതിക്രമത്തില്‍ (അന്തംവിട്ട്) അലയുന്നവരായി അവന്‍ വിട്ടുകളയുന്നതുമാണു ".
(7:186).
(തഫ്സീർ ഇബ്നു കസീർ - 45:23).
നിങ്ങൾ എന്റെ ചോദ്യങ്ങൾക്ക് ഉത്തരം മുട്ടിയിരിക്കുകയാണ്. അത് കൊണ്ട് ഇനിയും കൂടുതൽ വഷളായ മറുപടികൾ പറഞ്ഞ് അല്ലാഹുവിന്റെ മുമ്പിൽ കൂടുതൽ കുറ്റക്കാരനാകുന്നതിന് പകരം നിറുത്തുന്നതായിരിക്കും പരലോക രക്ഷക്ക് നല്ലത്.
സഹോദരൻ:
ഗാന്ധിജിക്ക് ആദരാഞ്ജലിഅർപ്പിക്കാതെ മാറിനിന്നു. എന്നിട്ടോ സ്വന്തം നാട്ടിൽ അൽപ്പാവസ്ത്ര ധാരികളായ വിദേശനിർത്തകികളെ കൊണ്ട് വന്നു പരസ്യമായി നിർത്ഥം കളിപ്പിച്ചു. അതുപോലെ സ്ത്രീകളും പുരുഷൻ മാരും അനാവശ്യമായി ഇടകലരരുത് എന്ന് പഠിപ്പിച്ച നാട്ടിൽ സ്ത്രീകളും പുരുഷൻ മാരും ക്കൂടികലർന്നു ശീട്ട് കളി നടത്താൻ അനുമതി കൊടുത്തു. ഇതിനു ഒരു ഉദാഹരണം ഉണ്ട്. സൗദിയിൽ സ്ത്രീകൾക്ക് അവരുടെ മുഖം അന്യ പുരുഷൻ കാണുന്നത് വലിയ കുറച്ചിൽ ആണ്. വീട്ടിലേക്ക് വന്ന ജോലിക്കാരനെ കണ്ടപ്പോൾ അവരുടുത്ത മാക്സി പൊന്തിച്ചു മുഖം മറച്ചു. എന്തുണ്ടായി അവരുടെ ഔറത്തുമുഴുവൻ കണ്ടു. അതുപോലെ ഇല്ലേ സൗദി പുതിയ ഭരണാധികാരിയുടെ ചെയ്തികൾ.1400വർഷമായി ബാങ്ക്കൊടുത്താൽ പൂട്ടുന്ന കടകൾ. ആനിയമം എടുത്തു കളഞ്ഞു. ഹിജാബ് നിയമം എടുത്തുകളഞ്ഞു. വെയാഴ്ചയും വെള്ളിയാഴ്ചയും ലീവ്. വെള്ളിയും ശനിയും ആക്കി. ഇതെല്ലാം വിശ്വാസംപരമായി ശരിയാണ് എന്ന് വിസ്വാശിക്കുന്ന സൗദി കിരീടഅവകാശിയേ മോഡലായി കൊണ്ട് നടക്കുന്ന നിങ്ങളുടെ കാഴ്ച പാടിനെ പിൻബലം ഏകൻ ഖുർആനെ കൂട്ടു പിടിച്ചത് ശരിയായില്ല. നമുക്ക് നോക്കാം ഹമാസ് ചെയ്തത് ശരിയാണോ തെറ്റാണോ എന്നത് വരും നാളുകളിൽ ലോക പണ്ഡിതന്മാർ വിലയിരുത്തും അപ്പോൾ നമുക്കും ഇത് വായിച്ചവർക്കും കാര്യം മനസ്സിലാകും. ഇൻശാഅല്ലാഹ്.
എന്റെ മറുപടി:
സൗദിയിൽ ചില തിന്മകൾ ഉണ്ട്. അത് ചില ദുഷിച്ച പണ്ടിതൻമാരുടെ തെറ്റായ ഫത്‌വകളുടെ സ്വാധീനം മൂലം. അവ തെറ്റുകൾ തന്നെ , യാതൊരു സംശയവുമില്ല. അത് കൊണ്ട് സൗദി കിരീടാവകാശിയെ മോഡലായി കണ്ടിട്ടില്ല. പക്ഷേ വിശ്വാസ കാര്യങ്ങളിൽ കണിശത പുലർത്തിയത് കൊണ്ട് മാത്രം സൂചിപ്പിച്ചത്.
എന്നാൽ നിങ്ങൾ പറഞ്ഞ തിന്മകൾ അധികവും അവിടെ ഇല്ല. കളവ് പറയുന്നത് നിങ്ങളുടെ സ്വഭാവത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുന്ന ഒരു വ്യക്തിയല്ല.
സോഷ്യൽ മീഡിയയിൽ സൗദിയെ കുറിച്ച് തെറ്റായി പ്രചരിപ്പിച്ച മിക്ക വിഷയങ്ങളുടെയും സത്യാവസ്ഥ മീഡിയ വൺ തന്നെ വ്യക്തമാക്കിയതാണ്.
നിങ്ങൾ പൂർണമായും ഉത്തരം മുട്ടിയിരിക്കുന്നു. ഹമാസ് ചെയ്തത് ശരിയൊ തെറ്റൊ എന്ന് വരും നാളുകളിൽ വിലയിരുത്തേണ്ട ഒരു കാര്യമല്ല. ഖുർആനും സുന്നത്തും നമ്മുടെ മുന്നിലുണ്ട്. അത് പ്രകാരം വ്യക്തമാക്കി തന്നു, ഹമാസിന് തെറ്റ് പറ്റിയിട്ടുണ്ട് എന്ന്. അതിൽ ഉത്തരം മുട്ടുകയും ചെയ്തു. അല്ലാഹുവിൽ യാതൊരു ഭയവുമില്ല, നിങ്ങൾ ഇങ്ങനെ വീണ്ടും മറുപടി പറയുന്നു.
ഞാൻ പറഞ്ഞല്ലോ ഇനിയും കൂടുതൽ വഷളായ മറുപടികൾ പറഞ്ഞ് അല്ലാഹുവിന്റെ മുന്നിൽ കൂടുതൽ കുറ്റക്കാരനാകുന്നതിന് പകരം നിറുത്തുന്നതായിരിക്കും പരലോക രക്ഷക്ക് നല്ലത്.
സഹോദരൻ:
നിങ്ങൾ പറയുന്നു ഹമസിന് തെറ്റ് പറ്റിയിട്ടുണ്ട് എന്ന് തെറ്റ് പറ്റാത്ത മനുഷ്യർ ഇല്ലല്ലോ. എന്നാൽ ഒക്ടോബർ 7 ൽ അവർ ചെയ്തത് ശരിയായ നടപടി യാണ്. അവരുടെ രാജ്യത്തിനിന്നു ആക്രമികളെ തുരത്താൻ പ്രായോഗിക മായ ഒരു ഫോർമുല താങ്കൾക്ക് പറയാൻ പറ്റുമോ നാളിത് വരെ അഭയാർത്ഥി കളായി കഴിയുന്നവർക്ക് സമാധാനത്തോടെ സ്വന്തം നാട്ടിലേക്ക് തിരുച്ചു വരുവാൻ താങ്കൾ കാണുന്ന പ്രായോഗിക നടപടി എന്താണ്.
എന്റെ മറുപടി:
തെറ്റ് ആർക്കും പറ്റാം. പക്ഷെ തെറ്റ് ആവർത്തിക്കാൻ പാടില്ല. ഹമാസ് തിരിച്ചടിക്കുമ്പോഴെല്ലാം, മുൻ അനുഭവങ്ങളാണ്, സയണിസ്റ്റുകൾ അതിനേക്കാൾ പതിന്മടങ്ങ് ആക്രമണം നടത്തിയിട്ടുണ്ട് എന്ന കാര്യം.
നബി صلى الله عليه وسلم പറഞ്ഞു:
كل بني آدم خطاء وخير الخطائين التوابون .
" ആദമിന്റെ മുഴുവൻ സന്തതികളും
തെറ്റുകാരാണ്, തെറ്റുകാരിൽ ഏറ്റവും നല്ലവർ നന്നായി തൗബ ചെയ്യുന്നവരാണ് ".
(തിർമിദീ, ഇബ്നു മാജ).
അത് കൊണ്ട് തെറ്റ് മനസിലാക്കിയാൽ ഒരു സത്യവിശ്വാസി ഉടനെ തൗബ ചെയ്യും. തൗബയുടെ ഒരു ശർത്ത് ആ തെറ്റ് ആവർത്തിക്കാൻ പാടില്ല എന്നതാണ്.
തെറ്റാണ് എന്ന് ബോധ്യപ്പെട്ടിട്ടും, ഹമാസ് ഏറ്റവും ഒടുവിൽ ചെയ്തത് ഏറ്റവും വലിയ തെറ്റാണ്. അത് കൊണ്ട് ഭയാനകരമായ ഭവിഷ്യത്തുകൾ ഉണ്ടായി.
ഉത്തരം മുട്ടിയിട്ടും നിങ്ങൾ ഇപ്പോഴും അത് ശരിയായ നടപടി എന്ന് പറയുന്നത് തെളിയിക്കുന്നത് , നിങ്ങൾക്ക് ഖുർആനിലും സുന്നത്തിലും വിശ്വാസമില്ല എന്നതാണ്. അങ്ങനത്തെ മുസ്‌ലിംകളോട് പ്രബോധനം ചെയ്യേണ്ട ആവശ്യമില്ല.
അത് കൊണ്ട് ഞാൻ നിറുത്തുന്നു. ഇനി നിങ്ങളുടെ മെസ്സേജുകൾക്ക് മറുപടി ഉണ്ടാവില്ല. കാരണം എല്ലാ തെളിവുകളും നൽകി കഴിഞ്ഞു. എന്നിട്ടും അംഗീകരിക്കുന്നില്ലെങ്കിൽ സലാം പറഞ്ഞ് നിറുത്തുക എന്നത് അല്ലാഹുവിന്റെ കൽപനയാണ്. അല്ലാഹുവിന്റെ കൽപന എനിക്ക് ധിക്കരിക്കാൻ പറ്റില്ല.
പലസ്തീനികൾ ചെയ്യേണ്ട പ്രായോഗിക നടപടി എന്താണ് എന്ന്, യുദ്ധത്തിന്റെ ശർത്തുകൾ പൂർത്തിയായിട്ടില്ലെങ്കിൽ, പ്രവാചകൻ صلى الله عليه وسلم യുടെ മാത്രിക എന്തായിരുന്നു എന്ന് കഴിഞ്ഞ സന്ദേശങ്ങളിൽ തെളിവുകളോടെ വ്യക്തമാക്കി കഴിഞ്ഞു. നിങ്ങൾ സന്ദേശങ്ങൾ ശരിക്കും വായിക്കുന്നില്ലെ? അത് കൊണ്ട് അയച്ച സന്ദേശങ്ങളിലേക്ക് നോക്കുക. ആവർത്തിക്കാൻ കഴിയില്ല. അല്ലെങ്കിൽ നിങ്ങളോട് പറഞ്ഞിട്ടെന്ത് കാര്യം ? കാരണം ഈ വിഷയത്തിൽ നിങ്ങൾ ഖുർആനും സുന്നത്തും അംഗീകരിക്കാത്ത വ്യക്തിയാണ് എന്ന് തെളിഞ്ഞു കഴിഞ്ഞു.
അത് കൊണ്ട് അല്ലാഹു കൽപിച്ചത് പ്രകാരം നിങ്ങൾക്ക് സലാം പറഞ്ഞ് നിറുത്തുന്നു. ഇനിയും നിങ്ങൾ സത്യം അംഗീകരിക്കാതെ എനിക്ക് മെസ്സേജ് അയച്ചാൽ നിങ്ങൾ കുറ്റക്കാരനാകും. അത് കൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുക, ഭയപ്പെടുക.
നിങ്ങളുടെ ഗ്രൂപ്പിൽ നിരവധി പേരുണ്ടാകുമല്ലൊ. നിങ്ങൾ ഇനിയും എനിക്ക് മെസ്സേജ് അയച്ചാൽ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കാത്ത, ഭയപ്പെടാത്ത വ്യക്തിയാണ് എന്ന് ഗ്രൂപ്പിൽ പരസ്യമാക്കുകയാണ് ചെയ്യുക. അതിൽ നിങ്ങൾക്ക് ബേജാറില്ലെങ്കിൽ , നിങ്ങൾ ഇനിയും മെസ്സേജ് അയച്ചു കൊള്ളു. പക്ഷെ എന്റെ മറുപടി പ്രതീക്ഷിക്കേണ്ട. കാരണം എനിക്ക് അല്ലാഹുവിനെ ധിക്കരിക്കാൻ പറ്റില്ല.
നിർത്തുകയാണ്.
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment