ഒരു ഹദീസ് നിഷേധിയുമായി പ്രബോധനം.

ഒരു ഹദീസ് നിഷേധിയുമായി പ്രബോധനം.

പ്രബോധനം 22 ജൂലൈയി 2024 ൽ ആരംഭിച്ച്, 24 ജുലൈ 2024 അവസാനിച്ചു.

പ്രബോധനം താഴെ:

ഹദീസ് നിഷേധി:

ഖുർആനും ഹദീസും നബി ചര്യയും :
യാതൊന്നും വിട്ടുകളയാതെ  സർവകാര്യങ്ങളും ഖുർ ആനിൽ വിശദീകരിച്ചുണ്ടെന്ന് അല്ലാഹു  പറയുന്നു.
ഖുറാനിനു പുറമെ മറ്റേത് ഹദീസിലാണ് നിങ്ങൾ വിശ്വസിക്കുക എന്നും അല്ലാഹു ചോദിക്കുന്നു. ഖുർ ആനിലുള്ളതിനുപുറമെ  മറ്റു ഹദീസുകളൊന്നും നബിക്ക്  നല്കപ്പെട്ടിട്ടില്ല എന്ന പ്രകടമായ ധ്വനി അതിൽ ഉണ്ട്‌.

ഹദീസുകളുടെയും
നെബിചര്യകളുടെയും
(സുന്നത്തുനബി /സുന്നത്തുറസൂൽ) പിൻബലമില്ലാതെ, ഖുർആൻ കൊണ്ടു മാത്രം പൂർണമായ ഇസ്ലാമികജീവിതം സാധ്യമല്ല എന്ന വാദം നിലവിലുണ്ട്.

നാം ആണ്  ഈ ദിക്ർ (ഖുർ ആനിനെ  'ദിക്ർ' എന്നും  അല്ലാഹു വിശേഷിപ്പിച്ചുട്ടുണ്ട്) അവതരിപ്പിച്ചതെന്നും നാം തന്നെ അതിനെ നിലനിർത്തുമെന്നും അല്ലാഹു പറയുന്നുണ്ട്.

സമ്പൂർണമായ ഇസ്ലാമിക ജീവിതത്തിന് ഹദീസുകളും നബിചര്യകളും അനിവാര്യമെങ്കിൽ നബിക്ക് ഖുർആനിൽ പരാമർശിക്കാത്ത, ഹദീസുകൾ ഇറക്കി കൊടുത്തിട്ടുണ്ടെന്നും ചര്യകൾ പഠിപ്പിച്ചുകൊടുത്തിട്ടുണ്ടെന്നും,  അവയെയും നിലനിർത്തുമെന്നും അല്ലാഹു ഖുർആനിലൂടെ തന്നെ അറിയിക്കേണ്ടത് അനിവാര്യമല്ലേ? മാത്രമല്ല ഹദീസുറസൂൽ എന്നോ സുന്നത്തുനബി /സുന്നത്തുറസൂൽ എന്നോ ഉള്ള യാതൊരു പരാമർശവും ഖുർആൻ നടത്തിയിട്ടുമില്ല. എന്നിരിക്കെ ഇസ്ലാമിക ജീവിതം സുസാധ്യമാക്കാൻ ഖുർആൻ മാത്രം പോരേ?

എന്റെ മറുപടി:

നബി صلى الله عليه യുടെ ഹദീസുകൾ പിൻപറ്റണം എന്ന് ഒന്നല്ല നിരവധി ആയത്തുകളുണ്ട്. ഈ ഖൂർആനിൽ എല്ലാം പറഞ്ഞിട്ടുണ്ട് എന്നതിൽ അത് കൊണ്ട് തന്നെ ഹദീസുകൾ പിൻപറ്റണം എന്നതും പെടും.

അത് കൊണ്ട് ഖുർആനിന് പുറമെ മറ്റേത് ഹദീസിൽ നിങ്ങൾക്ക് വിശ്വസിക്കും എന്ന് പറഞ്ഞാൽ അതിൽ നബി صلى الله عليه وسلم ക്ക് ഖുർആനിന് പുറമെ കൊടുത്ത വിജ്ഞാനം പെടില്ല.

നിങ്ങൾ തന്നെ മനസ്സിലാക്കി, ഖുർആനിന് ദിക്ർ എന്ന് പറയും എന്ന്. ഇതെ പോലെ ഖുർആനിനെ സമീപിക്കണം إن شاء الله.

കൂടുതൽ മനസ്സിലാക്കാൻ താഴെ ലിങ്ക് വായിക്കുക إن شاء الله.

https://www.salaf.in/2022/10/blog-post_81.html?m=1

അപ്പോൾ മുകളിലെ ലിങ്കിൽ നിന്നും മനസ്സിലാക്കാം ഖുർആനിലെ പദങ്ങളുടെ അർഥങ്ങളും , വിശദീകരണങ്ങളും അല്ലാഹു നബി صلى الله عليه وسلم ക്ക് പറഞ്ഞു കൊടുത്തു, പഠിപ്പിച്ചു, അത് സഹാബികൾ رضي الله عنهم വിന് അതേ പോലെ കൈമാറി.

ഖുർആനിന്റെ ആയത്തിന് വിശദീകരണം ഉണ്ട് എന്ന് മനസ്സിലാക്കിയല്ലൊ. ഈ വിശദീകരണം ഖുർആനിൽ ഇല്ലെങ്കിൽ ഹദീസ് നോക്കണം. ഇതാണ് ഒരു തെളിവ് ഹദീസ് നോക്കണം എന്ന്. ഹദീസിനെ കുറിച്ച് മറ്റു ആയത്തുകൾ നോക്കി കഴിഞ്ഞിട്ട് ഇത് വ്യക്തമാക്കാം إن شاء الله.

അല്ലാഹു പറഞ്ഞു:

ٱلَّذِى بَعَثَ فِى ٱلْأُمِّيِّـۧنَ رَسُولًا مِّنْهُمْ يَتْلُوا۟ عَلَيْهِمْ ءَايَـٰتِهِۦ وَيُزَكِّيهِمْ وَيُعَلِّمُهُمُ ٱلْكِتَـٰبَ وَٱلْحِكْمَةَ وَإِن كَانُوا۟ مِن قَبْلُ لَفِى ضَلَـٰلٍ مُّبِينٍ

" അക്ഷരജ്ഞാനമില്ലാത്തവരില്‍, അവരില്‍ നിന്ന്  ഒരു റസൂലിനെ നിയോഗിച്ചവനത്രെ അവന്‍. അവര്‍ക്കു തന്റെ 'ആയത്തുകള്‍'  അദ്ദേഹം ഓതിക്കൊടുക്കുകയും, അവരെ സംസ്കരിക്കുകയും, അവര്‍ക്ക് വേദഗ്രന്ഥവും ഹിക്മത്തും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു (റസൂലിനെ). നിശ്ചയമായും അവര്‍ (അതിനു) മുമ്പ് സ്പഷ്ടമായ വഴിപിഴവില്‍ തന്നെയായിരുന്നു ".

(62:2).

ഇവിടെ അല്ലാഹു വേദഗ്രന്ഥം എന്ന് പറഞ്ഞതിന് ശേഷം പ്രത്യേകമായി പറഞ്ഞു, കാരണം അൽ എന്ന് പറഞ്ഞാണ് പറഞ്ഞത്, ഹിക്മത്തും പഠിപ്പിച്ചു. ഹിക്മത്ത് എന്നാൽ വിജ്ഞാനമാണ്. അപ്പോൾ ഖുർആനിനു പുറമെ പ്രത്യേകമായ വിജ്ഞാനം അല്ലാഹു പഠിപ്പിച്ചു എന്ന് വ്യക്തമായല്ലോ.

ഖുർആനിന് പുറമെ അല്ലാഹു നബി صلى الله عليه وسلم ക്ക് ഇറക്കിയ പ്രത്യേകമായ വിജ്ഞാനം, ഖുർആനിന്റെ വിശദീകരണങ്ങളും സുന്നത്തുകളാണ്. അത് ഹദീസുകളാണ്.

അല്ലാഹു പറഞ്ഞു:

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَأُو۟لِى ٱلْأَمْرِ مِنكُمْ ۖ فَإِن تَنَـٰزَعْتُمْ فِى شَىْءٍ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا

" വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുവിന്‍; റസൂലിനെയും, നിങ്ങളില്‍ നിന്നുള്ള ഊലുൽ അംറിനെയും അനുസരിക്കുവിന്‍. എന്നാല്‍, ഏതൊക്കെ കാര്യത്തിലും നിങ്ങള്‍ പരസ്പരം ഭിന്നിക്കുന്ന പക്ഷം, അതിനെ നിങ്ങള്‍ അല്ലാഹുവിലേക്കും, റസൂലിലേക്കും മടക്കിക്കൊള്ളുവിന്‍; നിങ്ങള്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍. അത് ഏറ്റവും ഉത്തമവും,കൂടുതല്‍ നല്ല പര്യവസാനമുള്ളതുമാകുന്നു ".

(4:59).

ഈ ആയത്തിൽ അല്ലാഹു പറഞ്ഞത്,

അല്ലാഹുവിനെ അനുസരിക്കുവിന്‍ എന്ന് മാത്രമല്ല, മറിച്ച് പ്രത്യേകമായി റസൂലിനെയും صلى الله عليه وسلم അനുസരിക്കുവിന്‍ എന്ന് പറഞ്ഞു. ശേഷം പറഞ്ഞു:

" നിങ്ങള്‍ പരസ്പരം ഭിന്നിക്കുന്ന പക്ഷം, അതിനെ നിങ്ങള്‍ അല്ലാഹുവിലേക്കും, റസൂലിലേക്കും മടക്കിക്കൊള്ളുവിന്‍ ".

അല്ലാഹുവിലേക്ക് അഥവാ ഖുർആനിലേക്ക് മാത്രം മടക്കാൻ അല്ല അല്ലാഹു കൽപിച്ചത് മറിച്ച് റസൂലിലേക്കും صلى الله عليه وسلم അഥവാ ഹദീസിലേക്കും മടക്കാൻ അല്ലാഹു കൽപിച്ചു.

അല്ലാഹു പറഞ്ഞു:

فَلْيَحْذَرِ ٱلَّذِينَ يُخَالِفُونَ عَنْ أَمْرِهِۦٓ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ

" അദ്ദേഹത്തിന്റെ കല്‍പനക്ക്‌ എതിരു പ്രവര്‍ത്തിക്കുന്നവര്‍ അവര്‍ക്ക് വല്ല പരീക്ഷണവും  ബാധിക്കുകയോ, അല്ലെങ്കില്‍ വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് കരുതി (സൂക്ഷിച്ചു) കൊള്ളട്ടെ ".

(24:63).

അദ്ദേഹത്തിന്റെ അഥവാ നബി صلى الله عليه وسلم യുടെ കൽപനകൾ. അത് ഹദീസുകളാണ്.

അല്ലാഹു പറഞ്ഞു:

وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمْ عَنْهُ فَٱنتَهُوا۟

" റസൂല്‍ നിങ്ങള്‍ക്കു (കൊണ്ടു) തന്നതെന്തോ അതു നിങ്ങള്‍ സ്വീകരിച്ചുകൊള്ളുക. അദ്ദേഹം നിങ്ങളോടു എന്തിനെക്കുറിച്ചു വിരോധിച്ചുവോ (അതില്‍നിന്നു) വിരമിക്കുകയും ചെയ്യുക "

(59:7).

ഇവിടെയും ഹദീസുകളിലൂടെ വന്നതിനെ കുറിച്ച് പറയുന്നു.

ഇനിയും ഉണ്ട് തെളിവുകൾ.
അത് കൊണ്ട് ഖുർആനിൽ തന്നെ ഹദീസുകളെ പിൻപറ്റാൻ നിരവധി തവണ പറഞ്ഞിട്ടുണ്ട്.

ഇനി ആദ്യത്തെ ആയത്ത് വ്യക്തമാക്കാം എന്ന് പറഞ്ഞല്ലോ. അത് പറയാം.

ഖുർആനിൽ കട്ടവന്റെ കൈ വെട്ടാൻ പറഞ്ഞല്ലോ. ഇതിന്റെ വിശദീകരണം ഖുർആനിൽ ഇല്ല. ഇതിന്റെ വിശദീകരണം വേണം, അല്ലെങ്കിൽ ചെറിയ ഒരു മിട്ടായി കഷണം കട്ടാൽ പോലും കൈ വെട്ടേണ്ടി വരും. ഹദീസിലാണ് എത്ര കട്ടാലാണ് കൈ വെട്ടേണ്ടത് എന്നുള്ളത്.

അത് കൊണ്ട് ഹദീസുകൾ വേണം.

ഖുർആനിൽ നിസ്കരിക്കാൻ പറഞ്ഞു. എങ്ങിനെ എന്നത് ഹദീസുകളിലാണുള്ളത്. സകാത്ത് എത്ര എന്നും ഓരോ ഇനത്തിനും എത്ര എന്നതും ഹദീസുകളിലാണുള്ളത്. ഇങ്ങനെ നിരവധി വിഷയങ്ങൾ.

അത് കൊണ്ടാണ് അല്ലാഹു ഹദീസുകൾ പിൻപറ്റാൻ പറഞ്ഞത്. ഖുർആനിൽ പറഞ്ഞതിന്റെ വിശദീകരണം ഖുർആനിൽ ഇല്ലെങ്കിൽ ഹദീസ് നോക്കണം.

بارك الله فيكم

ഹദീസ് നിഷേധി:

താങ്കൾ നൽകിയതുപോലുള്ള വിശദീകരണങ്ങൾ എനിക്ക് പരിചിതമാണ്.

സത്യാവശ്വാസികൾ നിർബന്ധമായും പിന്തുടരണമെന്ന് പറയപ്പെടുന്ന ഹദീസുന്നബി സുന്നത്തുന്നബി എന്നീ പദപ്രയോഗങ്ങളും, സുന്നതല്ലാഹ്‌ എന്ന്  ഖുർആനിൽ പ്രയോഗിച്ചതുപോലെ, ഒരിക്കലെങ്കിലും ഖുർആൻ പ്രയോഗിച്ചിരുന്നെങ്കിൽ ആരും അതുസംബന്ധമായി യാതൊരു സംശയവും ഉയർത്തുമായിരുന്നില്ലല്ലോ.
നെബിമാരെ  അനുസരിക്കുന്നതിന് പരിമിതികളുണ്ട്(60:12).

മുഹമ്മദ്‌ നെബിയെ മാത്രമല്ല മുൻപ്രവാചകന്മാരെയും  അനുസരിക്കണമെന്ന് അതാത് ജനതകളോട് അല്ലാഹു കല്പിച്ചിരുന്നതായി ഖുർആനിൽ കാണാമല്ലോ. എന്നാൽ അവരിൽ ഒരാൾക്കും പ്രത്യേക ചര്യകളോ ഹദീസുകളോ നല്കപ്പെട്ടതായി ഖുർആൻ പറയുന്നില്ല.
അല്ലാഹുവിന്റെ നടപടിക്രമത്തിന് മാറ്റമില്ലെന്നല്ലേ ഖുർആൻ പറയുന്നത്.

നെബിയോടുള്ള അനുസരണമെല്ലാം അല്ലാഹുവിന്റെ കല്പനയുടെ അടിസ്ഥാനത്തിലാണെങ്കിൽ 60:12ൽ പറയുന്ന പരിമിതി ഉണ്ടാവുകയില്ലല്ലോ.

എന്റെ മറുപടി:

നിങ്ങൾ ഞാൻ ചൂണ്ടിക്കാട്ടിയ ആയത്തുകൾ എന്ത് കൊണ്ട് സ്പർശിക്കുന്നില്ല?

1. അൽ ഹിക്മത്ത്  എന്ന് പ്രത്യേകമായി ഖുർആനിന് പുറമെ കൊടുത്ത വിജ്ഞാനം എന്ന് പറഞ്ഞു.

2. പരസ്പരം ഭിന്നിക്കുന്ന പക്ഷം, അതിനെ നിങ്ങള്‍ അല്ലാഹുവിലേക്ക് മാത്രമല്ല, റസൂലിലേക്കും صلى الله عليه وسلم മടക്കിക്കൊള്ളുവിന്‍ എന്ന് പറഞ്ഞു.

3. റസൂല്‍ നിങ്ങള്‍ക്കു (കൊണ്ടു) തന്നതെന്തോ അതു നിങ്ങള്‍ സ്വീകരിച്ചുകൊള്ളുക. അദ്ദേഹം നിങ്ങളോടു എന്തിനെക്കുറിച്ചു വിരോധിച്ചുവോ صلى الله عليه وسلم (അതില്‍നിന്നു) വിരമിക്കുകയും ചെയ്യുക എന്ന് പറഞ്ഞു.

4. അദ്ദേഹത്തിന്റെ صلى الله عليه وسلم കൽപനക്ക് എതിര് പ്രവർത്തിക്കരുത് എന്ന് പറഞ്ഞു.

5. നബി صلى الله عليه وسلم യെയും അനുസരിക്കണം എന്ന് പറഞ്ഞു.

60:12 ൽ പരിമിതിയുണ്ട് എന്ന് പറഞ്ഞത് മനസ്സിലായില്ല.

6 . വിശദീകരണം ഹദീസിലൂടെ ഉണ്ടാകും അല്ലെങ്കിൽ അബദ്ധം സംഭവിക്കും എന്ന് പറഞ്ഞു തന്നു.

കട്ടാൽ കൈ വെട്ടുന്ന വിഷയം.

7. ഇനി മറ്റൊരു ഉദാഹരണം.

إِنَّ عِدَّةَ ٱلشُّهُورِ عِندَ ٱللَّهِ ٱثْنَا عَشَرَ شَهْرًا فِى كِتَـٰبِ ٱللَّهِ يَوْمَ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ مِنْهَآ أَرْبَعَةٌ حُرُمٌ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ ۚ فَلَا تَظْلِمُوا۟ فِيهِنَّ أَنفُسَكُمْ ۚ

" നിശ്ചയമായും, അല്ലാഹുവിന്‍റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം, പന്ത്രണ്ട്‌ മാസങ്ങള്‍ എന്നാകുന്നു: (അതെ) ആകാശങ്ങളെയും ഭൂമിയെയും സൃഷ്‌ടിച്ച ദിവസം അല്ലാഹുവിന്‍റെ രേഖയില്‍ [വിധി നിശ്ചയത്തില്‍]. അവയില്‍പെട്ടതാണ്‌ (യുദ്ധം നിഷിദ്ധമാക്കപ്പെട്ട) പവിത്രമായ നാലു (മാസം) അതത്രെ ചൊവ്വായി നിലകൊള്ളുന്ന മതം [നടപടി]. ആകയാല്‍, അവയില്‍ [ആ നാലു മാസങ്ങളില്‍] നിങ്ങള്‍ നിങ്ങളോട്‌ തന്നെ അക്രമം ചെയ്യരുത്‌ ".

(9:36).

ഈ ആയത്തിൽ  നാല് മാസങ്ങളിൽ അക്രമം അഥവാ യുദ്ധം പാടില്ല എന്ന് പറഞ്ഞല്ലോ. ഈ നാല് മാസങ്ങൾ ഏതാണെന്ന് ഖുർആനിൽ ഇല്ല. അത് ഹദീസിലാണുള്ളത്. അപ്പോൾ ഹദീസ് നോക്കാതെ എങ്ങിനെ അറിയാൻ പറ്റും?

ഞാൻ മുകളിൽ കൊടുത്ത ഏഴ് പോയിന്റുകൾ ഓരോന്നും സ്പർശിച്ചു മറുപടി പറയുക إن شاء الله

بارك الله فيكم.

ഹദീസ് നിഷേധി:

സത്യവിശ്വാസിക്ക്  ഖുർആൻ അനിവാര്യമാണെന്നും ആകയാൽ  അതിനെ നിലനിർത്തുമെന്നും അല്ലാഹു പറഞ്ഞു. അവതരിച്ച പടി ആ ഗ്രന്ഥം  ഇന്നും നിലനിൽക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു.

എന്നാൽ ഖുർആൻ മാത്രം മതിയാവുകയില്ലന്നും
ദൈവപ്രോക്തമായ ഹദീസുകളും അനിവാര്യമാണെന്നും താങ്കൾ സ്ഥാപിക്കാൻ ശ്രമിക്കുന്നു. ദൈവപ്രോക്തമെങ്കിൽ  ഖുർആനിനെ നിലനിർത്തുമെന്ന് പറഞ്ഞതുപോലെ  ഹദീസ്‌കളെയും നിലനിർത്തുമെന്ന് ദൈവം ഖുർആനിൽ പറയാതിരുന്നതെന്തേ എന്നായിരുന്നു എന്റെ ഏക ചോദ്യം.

ഹദീസുകളുടെ അനിവാര്യത സ്ഥാപിക്കാൻവേണ്ടി താങ്കൾ ഏതാനും ആയത്തുകൾ ഉദ്ധരിച്ചു. പതിനായിരങ്ങളിൽ തുടങ്ങിയ ഹദീസുകൾ   കുറഞ്ഞു കുറഞ്ഞ്  ഇപ്പോൾ 2,500 ൽ എത്തിനിൽക്കുന്നു. ഖുർആൻ നിലനിർത്തിയതുപോലെ അല്ലാഹു അവയെ നിലനിർത്തിയില്ല എന്ന് സ്പഷ്ടം.

എന്തേ നിലനിർത്തിയില്ല എന്നേ
ഞാൻ ചോദിച്ചുള്ളൂ. അതിന് ഉത്തരം കിട്ടിയില്ല.
തർക്കിച്ചു ജയിക്കൽ എന്റെ ഉദ്ദേശമല്ല. ആകയാൽ ഈ വിഷയം ഇവിടെ അവസാനിപ്പിക്കാമെന്ന് തോന്നുന്നു.
അടുത്ത വിഷയവുമായി ഞാൻ നാളെ വരാം. ഇൻശാ അല്ലാഹ്.

എന്റെ മറുപടി:

ഹദീസുകളെ അല്ലാഹു എന്ത് കൊണ്ട്
സംരക്ഷിച്ചില്ല എന്ന ചോദ്യം നിങ്ങൾ എന്നോട് ചോദിച്ചിട്ടില്ല. എന്നിരുന്നാലും മറുപടി പറയാം.

ഈ ദിക്റിനെ നാം സംരക്ഷിക്കും എന്ന് അല്ലാഹു പറയുമ്പോൾ അതിൽ ഹദീസും പെടുമെന്ന് ഞാൻ ഉദ്ധരിച്ച ആയത്തുകളിൽ നിന്നും മനസ്സിലായില്ലേ? കാരണം ഖുർആനിൽ തന്നെ ഹദീസുകളെ പിൻപറ്റാൻ പറയുമ്പോൾ ആ ഹദീസുകളെയും അല്ലാഹു സംരക്ഷിക്കണമല്ലൊ. എന്തിന് സംശയിക്കുന്നു?

നിങ്ങളൊട് ഞാൻ ചൂണ്ടിക്കാട്ടിയ ആയത്തുകളെ കുറിച്ച് പ്രതികരിക്കാൻ ആവശ്യപ്പെട്ടിട്ടും നിങ്ങൾ അത് ചെയ്തിട്ടില്ല എന്നത് വ്യക്തമാക്കുന്നത് നിങ്ങൾക്ക് സത്യസന്ധതയില്ല എന്ന കാര്യമാണ്. അങ്ങനെത്തെ വ്യക്തികളോട് ഞാൻ സംസാരം തുടരാറില്ല.

ഖുർആനിൽ തന്നെ ഹദീസുകളെ പിൻപറ്റാൻ പറഞ്ഞത് കൊണ്ട് നിങ്ങൾ ഹദീസുകളെ നിഷേധിക്കുമ്പോൾ അത് ഖുർആനിനെയും നിഷേധിക്കലാണ്. അത് നരക ശിക്ഷക്ക് കാരണമാകും.

അതെ പോലെ, നിങ്ങൾ നിസ്കരിക്കാത്ത വ്യക്തിയാണെങ്കിൽ അത് നരക ശിക്ഷക്ക് കാരണമാകും.

അത് കൊണ്ട് അല്ലാഹുവിനെ ഭയപ്പെടുക.

അടുത്ത വിഷയത്തിലേക്ക് കടക്കരുത്. ഇപ്പോൾ ചർച്ച ചെയ്യുന്ന ആയത്തുകൾ ക്ക് നിങ്ങൾ ആദ്യം മറുപടി പറയുക
إن شاء الله .

സത്യസന്ധദ കാണിക്കുക.

അല്ലെങ്കിൽ ഞാൻ നിർത്തുന്നതായിരിക്കും.

അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ.

ഹദീസ് നിഷേധി:

ആദ്യ പാരയിലെ പ്രസ്താവന ശെരിയല്ല എന്ന് എന്റെ ഒന്നാമത്തെ പോസ്റ്റ്‌ ഒന്നുകൂടെ വായിച്ചാൽ ബോധ്യമാവും.
തങ്ങൾക്കു നല്ലത് വരട്ടെ  എന്ന പ്രാർത്ഥനയോടെ നിർത്തുന്നു.

എന്റെ മറുപടി:

അതെ ഇതിന് മുമ്പത്തെ സന്ദേശത്തിൽ ആദ്യത്തെ ഖണ്ഡികയിൽ ഞാൻ എഴുതിയത് ശരിയല്ല. അത് അശ്രദ്ധമൂലം. പക്ഷെ നിങ്ങളുടെ ചോദ്യത്തിന് മറുപടി പറഞ്ഞിട്ടുണ്ട്.

നിങ്ങൾ സത്യം അംഗീകരിക്കാൻ തയ്യാറായല്ല.

പരലോകത്ത് വൻ നഷ്ടത്തിന് കാരണമാകും. സത്യം അംഗീകരിക്കാതെ സ്വന്തം ഇച്ഛയെ ദൈവമാക്കുന്നവരെ കുറിച്ചുള്ള ഭയാനകരമായ വചനങ്ങൾ:

അല്ലാഹു പറഞ്ഞു:

أَفَرَءَيْتَ مَنِ ٱتَّخَذَ إِلَـٰهَهُۥ هَوَىٰهُ وَأَضَلَّهُ ٱللَّهُ عَلَىٰ عِلْمٍ وَخَتَمَ عَلَىٰ سَمْعِهِۦ وَقَلْبِهِۦ وَجَعَلَ عَلَىٰ بَصَرِهِۦ غِشَـٰوَةً فَمَن يَهْدِيهِ مِنۢ بَعْدِ ٱللَّهِ ۚ أَفَلَا تَذَكَّرُونَ

എന്നാല്‍, നീ കണ്ടുവോ, തന്റെ ദൈവം തന്റെ (സ്വന്തം) ഇച്ഛക്കായി വെച്ചിരിക്കുന്നവനെ?! അറിഞ്ഞു കൊണ്ടുതന്നെ അല്ലാഹു അവനെ വഴിപിഴവിലാക്കുകയും, അവന്റെ കേള്‍വിക്കും ഹൃദയത്തിനും മുദ്രവെക്കുകയും, അവന്റെ കണ്ണിന് ഒരു (തരം) മൂടി ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. [ഇങ്ങിനെയുള്ളവന്റെ നില വളരെ ശോചനീയം തന്നെ!] എനി, ആരാണ് അല്ലാഹുവിനു പുറമെ അവനെ നേര്‍വഴിക്കാക്കുന്നത്?! അപ്പോള്‍, നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ?!

(45:23).

തഫ്സീർ ഇബ്നു കസീർ:

أَفَرَءَيۡتَ مَنِ ٱتَّخَذَ إِلَـٰهَهُ ۥ هَوَٮٰهُ

തൻ്റെ ഇച്ചയിൽ ഉറച്ചുനിൽക്കുന്നവൻ, അവൻ്റെ ഇച്ച നന്മയായി ചിത്രീകരിക്കുന്നതെന്തും അവൻ  നടപ്പിലാക്കുന്നു, അവൻ്റെ ഇച്ച തിന്മയായി ചിത്രീകരിക്കുന്നതെന്തും അവൻ ഉപേക്ഷിക്കുന്നു!

അല്ലാഹുവിൻ്റെ പ്രസ്താവന,

وَأَضَلَّهُ ٱللَّهُ عَلَىٰ عِلۡمٍ۬

രണ്ട് അർത്ഥങ്ങളുണ്ട്. അവയിലൊന്ന്, ഈ മനുഷ്യൻ വഴിപിഴക്കപ്പെടാൻ അർഹനാണെന്ന് അല്ലാഹുവിന് അറിയാമായിരുന്നു, അതിനാൽ അവൻ അവനെ വഴിപിഴപ്പിച്ചു.

രണ്ടാമത്തെ അർത്ഥം, അറിവ് അവനിൽ എത്തുകയും തെളിവ് അവൻ്റെ മുമ്പിൽ സ്ഥാപിക്കുകയും ചെയ്തതിന് ശേഷം അല്ലാഹു ഈ വ്യക്തിയെ വഴിതെറ്റിച്ചു എന്നതാണ്. രണ്ടാമത്തെ അർത്ഥത്തിൽ ആദ്യ അർത്ഥം ഉൾപ്പെടുന്നു, പക്ഷേ വിപരീതമല്ല. അല്ലാഹു പറഞ്ഞു,

وَخَتَمَ عَلَىٰ سَمۡعِهِۦ وَقَلۡبِهِۦ وَجَعَلَ عَلَىٰ بَصَرِهِۦ غِشَـٰوَةً۬

അതിനാൽ തനിക്ക് എന്താണ് പ്രയോജനം എന്ന് അവൻ കേൾക്കുന്നില്ല, അവനെ മാർഗദർശനത്തിലേക്ക് നയിക്കുന്നത് എന്താണെന്ന് മനസ്സിലാക്കുന്നില്ല, കൂടാതെ അവനെ പ്രബുദ്ധനാക്കാൻ കഴിയുന്ന തെളിവുകൾ കാണുന്നില്ല. അതുകൊണ്ടാണ് അല്ലാഹു പറഞ്ഞത്

مَن يُضۡلِلِ ٱللَّهُ فَلَا هَادِىَ لَهُ ۥ‌ۚ وَيَذَرُهُمۡ فِى طُغۡيَـٰنِہِمۡ يَعۡمَهُونَ

" ഏതൊരുവനെ അല്ലാഹു വഴിപിഴവിലാക്കുന്നുവോ അവനു (പിന്നെ) നേര്‍മ്മാര്‍ഗ്ഗം നല്‍കുന്നവനില്ല. അ(ങ്ങിനെയുള്ള) വരെ അവരുടെ അതിക്രമത്തില്‍ (അന്തംവിട്ട്‌) അലയുന്നവരായി അവന്‍ വിട്ടുകളയുന്നതുമാണു ".

(7:186).

(തഫ്സീർ ഇബ്നു കസീർ - 45:23).

നമുക്ക് നിർത്താം.

ഹിദായത്ത് തരേണ്ടത് അല്ലാഹു ആണ്.

സഹോദരൻ:

ഇതെല്ലാം ഞാൻ സവിസ്തരം വായിച്ചിട്ടുള്ളതാണ്. അക്കാര്യം അറിയാത്ത താങ്കൾ എന്നെ അതോർ മപ്പെടുത്തുന്നു.

അതിന് നന്ദി. ഓർ മപ്പെടുത്തുന്നതിനും അപ്പുറത്തേക്കുള്ള കമ്മന്റുകൾ ഒഴിവാക്കുക. അത്‌ ഖുർആൻ അനുവദിക്കുന്നില്ലല്ലോ?

എന്റെ മറുപടി:

ഖുർആനും സുന്നത്തും സഹാബികളുടെയും رضي الله عنهم അനുവദിച്ച പ്രബോധന രീതിയിൽ മാത്രമേ ഞാൻ നിങ്ങളോടു പ്രബോധനം ചെയ്തിട്ടുള്ളു.

അല്ലാഹുവിന്റെ മുമ്പിൽ ഞാൻ ഉത്തരം പറയേണ്ടി വരും എന്നതിനെ കുറിച്ച് ഞാൻ ബോധവാനാണ്.

സഹോദരൻ:

എഴുതിയ കമെന്റുകൾ വായിച്ചുനോക്കുക.

എന്റെ മറുപടി:

എഴുതിയത് എന്താണ് എന്ന് എനിക്ക് അറിയാം.

പ്രമാണങ്ങൾക്ക് വിരുദ്ധമായി ഒന്നും എഴുതിയിട്ടില്ല.

ദയവ് ചെയ്തു എന്റെ സമയം കളയരുത്.

നമുക്ക് നിർത്താം.

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.