സമസ്തക്കാരും , ശിർക്ക് ചെയ്യുന്നവരും, കാഫിറുകളും , മുശ്രിക്കുകളുമൊ?
സമസ്തക്കാരും , ശിർക്ക് ചെയ്യുന്നവരും, കാഫിറുകളും , മുശ്രിക്കുകളുമൊ?
തക്ഫീർ ( അവിശ്വാസിയായി പ്രഖ്യാപിക്കൽ) എന്നതിനെ കുറിച്ച് പണ്ടിതൻമാർ.
ഷെയ്ഖ് അബ്ദുൽ അസീസ് അൽ റാജി ചോദ്യം അവതരിപ്പിക്കുന്നു:
ചോദ്യകർത്താവ് പറയുന്നു:
"അല്ലാഹു അല്ലാത്തവരെ വിളിക്കുന്നത് പോലെയുള്ള (ഒരു വ്യക്തി) ശിർക്ക് ചെയ്യുന്നു, ഉദാഹരണത്തിന്, ഒരു രോഗത്തിന് (അല്ലെങ്കിൽ രോഗിയായ വ്യക്തി) രോഗ ശമനത്തിനായി, അപ്പോൾ "അയാൾ ഒരു മുശ്രിക്കാണ് (ബഹുദൈവ വിശ്വാസി)" എന്ന് നമ്മൾ പറയണോ, അതോ നമ്മൾ പറയണോ "അവൻ്റെ പ്രവൃത്തി ശിർക്കാണെന്ന്?" അവൻ "ലാ ഇലാഹ ഇല്ലല്ലാഹ്" എന്ന് പറയുകയും നോമ്പെടുക്കുകയും തീർത്ഥാടനം നടത്തുകയും ചെയ്യുന്നു ".
ഷെയ്ഖ് ഫൗസാൻ حفظه الله:
" ശിർക്കിൽ വീഴുന്നതിൽ അവന് ഒഴികഴിവ് ഇല്ലെങ്കിൽ അവൻ ഒരു മുശ്രിക്കാണ്. അവൻ അറിവില്ലാത്തവനോ, മുഖല്ലിദൊ (മറ്റുള്ളവരെ അന്ധമായി പിൻപറ്റുന്ന വൻ) അല്ലെങ്കിൽ അവൻ ശരിയാണെന്ന് കരുതുന്ന ഒരു വ്യാഖ്യാനം നടത്തുമ്പോൾ, (കാര്യം) അവനോട് വിശദീകരിക്കണം. അവൻ അനുസരണക്കേട് കാണിക്കുകയാണെങ്കിൽ, അവൻ്റെ അജ്ഞത ഇപ്പോൾ ഇല്ലാതായതിനാൽ
അവൻ്റെ മേൽ ശിർക്കിൻ്റെ വിധി വരും (ഇല്ലെങ്കിൽ ശിർക്കിൻ്റെ വിധി വരില്ല ".).
സ്ത്രോതസ്:
https://www.manhaj.com/manhaj/assets/audio/fawzan-excuse-ignorance.mp3
ഷെയ്ഖ് ബിൻ ബാസ് رحمه الله :
ഷെയ്ഖ് റഹിമഹുല്ലയോട് ചോദിച്ചു:
ചോദ്യം:
س :إن رأيت أحداً يدعو صاحب القبر ويستغيث به , فهو مصاب بالشرك فهل أدعوه على أنه مسلم , أم أدعوه على أنه مشرك , إذا أردت أن أدعوه إلى الله عز وجل , وأن أبين له ؟
മരണപ്പെട്ട ഒരാളെ അവൻ്റെ ഖബറിടത്തിൽ വെച്ച് ആരെങ്കിലും ദുആ ചെയ്യുന്നതും, അവൻ്റെ സഹായം തേടുന്നതും കണ്ടാൽ ഞാൻ എന്തുചെയ്യണം - ആരെങ്കിലും ശിർക്ക് ചെയ്യുന്നത് (ഞാൻ കണ്ടാൽ)?അല്ലാഹുവിനെ മാത്രം ആരാധിക്കാൻ അവനെ ക്ഷണിക്കുമ്പോൾ, ഞാൻ അവനെ ഒരു മുസ്ലിമായി ഉപദേശിക്കണോ, അതോ ഞാൻ അവനെ ബഹുദൈവവിശ്വാസിയായി കണക്കാക്കണോ?
ഉത്തരം:
ج: ادعه بعبارة أخرى , لا هذه ولا هذه , قل له : يا فلان يا عبدالله عملك هذا الذي فعلته شرك , وليس عبادة . هو عمل المشركين الجاهلين , عمل قريش وأشباه قريش ؛ لأن هنا مانعاً من تكفيره ؛ ولأن فيه تنفيره , أول ما تدعوه ؛ ولأن تكفير المعين غير العمل الذي هو شرك , فالعمل شرك , ولا يكون العامل مشركاً , فقد يكون المانع من تكفيره جهله أو عدم بصيرته على حد قول العلماء. وأيضاً في دعوته بالشرك تنفير , فتدعوه باسمه , ثم تبين له أن هذا العمل شرك .
" മറ്റൊരു സമീപനം ഉപയോഗിച്ച് അവനെ ക്ഷണിക്കുക, ഇത് (അയാൾ മുസ്ലിമാണെന്നൊ) അല്ലെങ്കിൽ അത് (അവൻ ഒരു മുശ്രിക്കാണെന്നൊ) അല്ല, മറിച്ച്, അവനോട് പറയുക: അല്ലാഹുവിൻ്റെ ദാസനേ, നീ ചെയ്ത ഈ പ്രവൃത്തി ശിർക്ക് ആണ്. അത് ആരാധനയുടെ (ശരിയായ മാർഗമല്ല).
ജാഹിലിയ്യയിൽ നിന്നുള്ള (ഇസ്‌ലാമിന് മുമ്പുള്ള അജ്ഞതയുടെ കാലഘട്ടം) മുശ്‌രിക്കുകളുടെ വഴിയാണിത്! ഇത് ഖുറൈശികളുടെയും അവരെപ്പോലുള്ളവരുടെയും രീതിയാണ് ; കാരണം, ഈ സാഹചര്യത്തിൽ അവനെ ഇസ്‌ലാമിൽ നിന്നും പുറത്താണെന്ന് പ്രഖ്രാപിക്കാൻ പാടില്ലാത്ത കാരണങ്ങളുണ്ടാകാം. മാത്രമല്ല അവനെ ഇസ്‌ലാമിൽ നിന്നും പുറത്താണെന്ന് പ്രഖ്യാപിച്ചാൽ, നിങ്ങൾ അവനോട് സംസാരം ആരംഭിക്കുന്നയുടൻ അവൻ ഓടിപ്പോവുകയും ചെയ്യും.
ഒരാളെ ഇസ്‌ലാമിന് പുറത്താണെന്ന് പ്രഖ്യാപിക്കുന്നത് കേവലം ശിർക്കിന്റെ പ്രവർത്തനത്തെക്കാൾ കൂടുതൽ അടിസ്ഥാനമാക്കിയുള്ളതാണ്.
പ്രവർത്തി ശിർക്കായിരിക്കാം, എന്നാൽ ചെയ്യുന്നയാൾ ഒരു മുശ്രിക്ക് (ബഹുദൈവവിശ്വാസി) ആയിരിക്കില്ല, കാരണം, തക്ഫീർ (അവനെ അവിശ്വാസിയായി പ്രഖ്യാപിക്കൽ) ചെയ്യുന്നതിൽ നിന്ന് നമ്മെ തടയുന്ന എന്തെങ്കിലും ഉണ്ടായിരിക്കാം , അറിവില്ലായ്മ പോലെയോ , അല്ലെങ്കിൽ പണ്ഡിതന്മാരുടെ നിർവചനത്തിൽ അദ്ദേഹത്തിന് ഉൾക്കാഴ്ചയുടെ അഭാവം .
കൂടാതെ, അവനെ ഒരു ബഹുദൈവവിശ്വാസി എന്ന് അഭിസംബോധന ചെയ്താൽ അവൻ ഓടിപ്പോകും. അതിനാൽ അവനെ അവന്റെ പേര് കൊണ്ട് വിളിക്കുക, അവൻ ചെയ്യുന്നത് ശിർക്കാണെന്ന് വ്യക്തമായി വിശദീകരിക്കുക.
ചോദ്യം:
س : ما الراجح في تكفير المعين ؟
ഒരു പ്രത്യേക വ്യക്തിയെ തക്ഫീർ (അവിശ്വാസിയായി പ്രഖ്യാപിക്കൽ) ചെയ്യുന്നത് സംബന്ധിച്ച ശക്തമായ വീക്ഷണം എന്താണ്?
ഉത്തരം:
ج: إذا قامت عليه الأدلة والحجة الدالة على كفره , ووضح له السبيل ثم أصر فهو كافر. لكن بعض العلماء يرى أن من وقعت عنده بعض الأشياء الشركية وقد يكون ملبساً عليه وقد يكون جاهلاً , ولا يعرف الحقيقة فلا يكفره ,حتى يبين له ويرشده إلى أن هذا كفر وضلال , وأن هذا عمل المشركين الأولين , وإذا أصر بعد البيان يحكم عليه بكفر معين
" അവന്റെ അവിശ്യാസത്തെ സൂചിപ്പിക്കുന്ന തെളിവുകളും, ന്യായങ്ങളും , അവന്റെ മേൽ സ്ഥാപിക്കപ്പെടുകയും, അവന് മാർഗം വ്യക്തമാക്കപ്പെടുകയും, എന്നിട്ടും അവൻ ഉറച്ചുനിൽക്കുകയും ചെയ്താൽ അവൻ അവിശ്വാസിയായിത്തീരുന്നു. എന്നാൽ പണ്ഡിതന്മാരിൽ ചിലർ അഭിപ്രായപ്പെടുന്നത് ആരെങ്കിലും ശിർക്കിന്റെ കാര്യത്തിൽ അകപ്പെട്ടാൽ അവൻ ആശയക്കുഴപ്പത്തിലാകുകയോ, അജ്ഞനാകുകയോ, യാഥാർത്ഥ്യം അറിയാതിരിക്കുകയും ചെയ്താൽ അത് അദ്ദേഹത്തിന് വിശദീകരിച്ചുകൊടുക്കുകയും അത് സത്യനിഷേധവും ദുർമാർഗവുമാണെന്നും, ഇത് ആദ്യത്തെ മുശ്രിക്കുകളുടെ പ്രവൃത്തിയാണെന്നും,
അവന് വ്യക്തമാക്കുകയും ചെയ്യുന്നതുവരെ അവർ അവനെ തക്ഫിർ (അവിശ്വാസിയായി പ്രഖ്യാപിക്കൽ) ചെയ്യാൻ പാടില്ല. ഈ വിശദീകരണത്തിനു ശേഷവും അവൻ ഉറച്ചുനിൽക്കുകയാണെങ്കിലൽ തീർച്ചയായും അവൻ സത്യനിഷേധിയായി കണക്കാക്കപ്പെടും.
(അൽ-ഫവാഇദ് അൽ-ഇൽമിയ മിൻ അൽ-ദുറൂസ് അൽ-ബാസിയ്യ
(2:73-274).
ഷെയ്ഖ് സാലിഹ് അൽ-ഫൗസാൻ حفظه الله
ചോദ്യം:
ആദരണീയനായ ഷെയ്ഖേ, ഈ ചോദ്യകർത്താവ് പറയുന്നു: മരണപ്പെട്ടവരോട് ശുപാർശ ചെയ്യുന്ന വിഷയത്തിൽ വഴിതെറ്റിപ്പോയവനും, സംശയത്താൽ സാലിഹീങ്ങളെ ആരാധിച്ചവനും, അവന് (മയ്യിത്ത്) നിസ്കരിക്കാമോ?
ഉത്തരം:
സന്ദേശം നൽകപ്പെട്ടതിന് ശേഷവും, അതിൽ നിന്ന് വിലക്കപ്പെട്ടതിന് ശേഷവും, അവന് അതിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ അവന്റെ മേൽ നിസ്കാരം നിർവഹിക്കപ്പെടുന്നതല്ല. എന്നാൽ അദ്ദേഹത്തിന് (കാര്യം) എത്തിച്ചുകൊടുക്കപ്പെട്ടില്ലെങ്കിൽ അവനുവേണ്ടി നിസ്കരിക്കണം. അതെ, അദ്ദേഹം, "ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ്" എന്ന് പറയുന്നു, എന്നിരുന്നാലും അജ്ഞത കാരണം അദ്ദേഹം ഇതിൽ (ശിർക്കിൽ) വീണു പോയി, (ഇതിന്റെ യാഥാർഥ്യം) അദ്ദേഹത്തിന് വിശദീകരിച്ചു കൊടുത്തിട്ടില്ല. അതെ.
സ്ത്രോതസ്:
https://www.manhaj.com/manhaj/assets/audio/fawzan-shirk-excuse-ignorance.mp3
ഷെയ്ഖ് റബീ حفظه الله
ചോദ്യം:
ما حكم الصلاة في مسجد أهل البدع وكيف أصلي إذا ما وجدنا مسجدا لأهل السنة في هذه القرية، وهل تصح الصلاة إذا صليت مع زوجتي في بيتي؟
" ബിദ്അത്തുകാരുടെ ഒരു മസ്ജിദിൽ നിസ്കരിക്കുന്നതിൻ്റെ വിധി എന്താണ്, ഈ നാട്ടിൽ അഹ്ലു സുന്നത്തിന്റെ മസ്ജിദില്ലെങ്കിൽ ഞാൻ എങ്ങനെ നിസ്കരിക്കും, എൻ്റെ വീട്ടിൽ ഭാര്യയോടൊപ്പം നിസ്കരിക്കുന്നത് ശരിയാണോ?
ഉത്തരം:
لا؛ إذا كان يوجد مسجد صلّ فيه ولو مع أهل البدع،كان ابن عمر رضي الله عنه يصلي وراء نجدة الخارجي واستشهد بذلك البخاري.
والجماعة أمر عظيم لا تُتْرك لمثل هذا، ثم أهل البدع منهم المستور، فإذا كان مستورا فأنت صلّ وراءه وإذا تبين لك أنه مبتدع بيِّن له الحق وإذا كانت بدعته كفرية وأصرّ عليها فلا تصلّ وراءه لأنه بعد قيام الحجة يكفر؛ يعني عنده بدعة مكفِّرة، يدعو غير الله ويذبح لغير الله ويستغيث بغير الله، يعطِّل الصفات، عنده شيء من البدع المكفرة وناظرته وبينت له الحق من كلام الله وكلام رسوله وكلام السلف فأصر وعاند فحينئذ لا تصلّ وراءه، أما وهو مستور وليس عنده هذه البدع المكفِّرة والضالة فصل وراءه.
" ഇല്ല. ഒരു മസ്ജിദുണ്ടെങ്കിൽ അത് ബിദ്അത്തുകാരുടെതാണെങ്കിലും അതിൽ നിസ്കരിക്കുക. അബ്ദുല്ല ഇബ്‌നു ഉമർ ഖവാരിജിലെ ഒരു വ്യക്തിയുടെ പിന്നിൽ നിസ്കരിച്ചു, ഇത് അൽ-ബുഖാരി തെളിവായി ഉപയോഗിച്ചു. (നിസ്കരിക്കുക) ജമാഅത്ത് ഒരു മഹത്തായ കാര്യമാണ്, അത് ഇതുപോലെയുള്ള ഒന്നിന് പകരം വയ്ക്കാൻ പാടില്ല.
ബിദ്അത്തുകാരെ സംബന്ധിച്ചിടത്തോളം, അവരിൽ നിന്ന് (അവരുടെ ബിദ്അത്ത്) മറഞ്ഞിരിക്കുന്നവരുണ്ട് . അതിനാൽ അവൻ്റെ ബിദ്അത്ത് പ്രകടമായില്ലെങ്കിൽ അവൻ്റെ പിന്നിൽ നിസ്കരിക്കുക. എന്നിരുന്നാലും, അവൻ്റെ ബിദ്അത്ത് നിങ്ങൾക്ക് വ്യക്തമാണെങ്കിൽ, സത്യം വിശദീകരിക്കുകയും അവനോട് (അവന്റെ ബിദ്അത്ത്) വ്യക്തമാക്കുകയും ചെയ്യുക. അവൻ്റെ ബിദ്അത്ത് സത്യനിഷേധത്തിൻ്റേതാണെങ്കിൽ, അവൻ അതിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ, അവിശ്വാസത്തിൻ്റെ തെളിവ് അവൻ്റെ മേൽ സ്ഥാപിതമായതിന് ശേഷം അവൻ്റെ പിന്നിൽ നിസ്കരിക്കരുത് - അതായത് അവൻ അവിശ്വാസത്തിൻ്റെ ഒരു ബിദ്അത്ത് ചെയ്യുന്നു , അതായത് അല്ലാഹു അല്ലാത്തവരെ വിളിക്കുന്നു, അല്ലാഹു അല്ലാത്തവർക്ക് അറുക്കുന്നു, അല്ലാഹു അല്ലാത്തവരിൽ നിന്ന് മഴ തേടുകയോ, അല്ലാഹുവിൻ്റെ വിശേഷണങ്ങളെ വളച്ചൊടിക്കുകയോ ചെയ്യുന്നു.
അവൻ സത്യനിഷേധത്തിൻ്റെ ബിദ്അത്തുകൾ പ്രവർത്തിക്കുകയും നിങ്ങൾ അവനുമായി സംവാദം നടത്തുകയും ചെയ്ത് കഴിഞ്ഞാൽ, അല്ലാഹുവിൻ്റെ കലാമിൽ നിന്നും, അവൻ്റെ ദൂതൻ്റെ വാക്കുകളിൽ നിന്നും, സലഫുകളുടെ പ്രസ്താവനകളിൽ നിന്നും അയാൾക്ക് സത്യം വ്യക്തമാക്കി കൊടുത്തു, എന്നിട്ടും അവൻ (അവൻ്റെ ബിദ്അത്തിൽ) ശാഠ്യക്കാരനാണെങ്കിൽ അവൻ്റെ പിന്നിൽ നിസ്കരിക്കരുത്.
അവൻ്റെ ബിദ്അത്തുകൾ മറഞ്ഞിരിക്കുകയും, ഇസ്‌ലാമിൽ നിന്നും പുറത്ത് പോകുന്ന ബിദ്അത്തുമല്ലെങ്കിൽ അവന്റെ പിന്നിൽ നിസ്കരിക്കുക ".
[فتاوى فقهية منوعة (الحلقة الثانية)]
ഷെയ്ഖ് റബീ ബിൻ ഹാദി حفظه الله :
" ഈ പ്രശ്നം, അജ്ഞതയുടെ ഒഴികഴിവിൻ്റെ പ്രശ്നം [അവിശ്വാസത്തിൻ്റെ കാര്യങ്ങളിൽ] അല്ലെങ്കിൽ ഒഴികഴിവിൻ്റെ അഭാവം [അജ്ഞതയുടെ], അതിനെ ചുറ്റിക്കൊണ്ട് കുഴപ്പമുണ്ടാക്കുന്ന ആളുകളുണ്ട്.
സലഫികളെ വേർപെടുത്താനും അവരിൽ ചിലർ മറ്റുള്ളവരെ അടിക്കാൻ ഇടയാക്കാനും അവർ ആഗ്രഹിക്കുന്നു! ഞാൻ അൽ-മദീനയിൽ ആയിരുന്നു. (സഹോദരൻ) റിയാദ് അൽ-സഈദ് എന്നെ ബന്ധപ്പെട്ടു. അദ്ദേഹം ഇപ്പോൾ അൽ-റിയാദിലുണ്ട്. അദ്ദേഹം പറഞ്ഞു, "ഇവിടെ അൽ-താഇഫിൽ അമ്പത് യുവാക്കൾ ഉണ്ട്. , അവരെല്ലാം അൽ-അൽബാനിയെ തക്ഫീർ ചെയ്യന്നു!!" എന്തുകൊണ്ട്!? കാരണം അദ്ദേഹം ഖബ്‌റാരാധകരെ തക്ഫീർ ചെയ്യാറില്ല, അറിവില്ലായ്മയുടെ ഒഴികഴിവ് അവരോട് പ്രയോഗിക്കുന്നു!!.
കൊള്ളാം, ഈ ആളുകൾ (യഥാർത്ഥത്തിൽ) ഇബ്‌നു തൈമിയ്യയേയും ഇബ്‌നുൽ-ഖയ്യീമിനെയും, സലഫുകളിൽ പലരേയും തക്ഫീർ നടത്തണം, കാരണം അവർ അറിവില്ലായ്മയുടെ ഒഴികഴിവ് നൽകുന്നുണ്ട്, അവർക്ക് ഇതിന് അവരുടെ പക്കൽ തെളിവുകൾ ഉണ്ട്.
وَمَا كُنَّا مُعَذِّبِينَ حَتَّىٰ نَبْعَثَ رَسُولًا
" ഒരു റസൂലിനെ അയക്കുന്നതുവരെ നാം (ആരെയും) ശിക്ഷിക്കുന്നവരായിരിക്കില്ലതാനും ".
(17:15).
وَمَن يُشَاقِقِ ٱلرَّسُولَ مِنۢ بَعْدِ مَا تَبَيَّنَ لَهُ ٱلْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ ٱلْمُؤْمِنِينَ نُوَلِّهِۦ مَا تَوَلَّىٰ وَنُصْلِهِۦ جَهَنَّمَ ۖ وَسَآءَتْ مَصِيرًا
" ആരെങ്കിലും അവന് സന്മാര്‍ഗം വ്യക്തമാ(യി മനസിലാ)യതിന് ശേഷം, റസൂലിനോട് (ഭിന്നിച്ച്) ചേരി പിരിയുന്നതായാല്‍, സത്യവിശ്വാസികളുടെ മാര്‍ഗമല്ലാത്തതിനെ അവന്‍ പിന്‍പറ്റുകയും (ചെയ്താല്‍). അവന്‍ തിരിഞ്ഞ പ്രകാരം [അതേപാട്ടിന്] അവനെ നാം തിരിച്ചുകളയും, അവനെ 'ജഹന്നമി'ല്‍ [നരകത്തില്‍] കടത്തി എരിയിക്കുകയും ചെയ്യും. അത് എത്രയോ മോശമായ പര്യവസാനം ".
(4:115).
وَمَا كَانَ ٱللَّهُ لِيُضِلَّ قَوْمًۢا بَعْدَ إِذْ هَدَىٰهُمْ حَتَّىٰ يُبَيِّنَ لَهُم مَّا يَتَّقُونَ ۚ إِنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌ
" ഒരു ജനതയെയും (തന്നെ) അവര്‍ക്ക് അല്ലാഹു മാര്‍ഗദര്‍ശനം നല്‍കിയതിനുശേഷം വഴിപിഴവിലാക്കാവതല്ല. [വഴി പിഴവിലാക്കുക പതിവില്ല] അവര്‍ സൂക്ഷിക്കേണ്ടതിനെ അവര്‍ക്ക് അവന്‍ വ്യക്തമാ (യി വിവരിച്ചുകൊടു) ക്കുന്നതുവരേക്കും. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും അറിയുന്നവനാണ് ".
(9:115).
ഒരു മുസ്‌ലിം കുഫ്‌റിൽ ( അവിശ്യാസത്തിൽ) വീണത് കാരണം അവിശ്വാസി ആവില്ലെന്ന് സൂചിപ്പിക്കുന്ന ഇനിയും പ്രമാണങ്ങളുണ്ട്. ഞങ്ങൾ പറയുന്നു, കുഫ്‌റിൽ വീണു, ഉദാഹരണത്തിന്, അജ്ഞത കാരണം , അവൻ വീണുപോയ ഈ കുഫ്ർ, അപ്പോൾ ഞങ്ങൾ തക്ഫീർ ചെയ്യുകയില്ല. ഞങ്ങൾ അവനോട് തെളിവ് വ്യക്തമാക്കുകയും അവനെതിരെ തെളിവ് സ്ഥാപിക്കുകയും ചെയ്യുന്നത് വരെ. പിന്നെ അവൻ ശാഠ്യത്തോടെ എതിർപ്പ് കാണിച്ചാൽ ഞങ്ങൾ അവനെ തക്ഫീർ ചെയ്യും.
നജ്ദിലെ ദഅ് വയിലെ നിരവധി ഇമാമുമാർ ഈ അഭിപ്രായത്തിലാണ്. അവരിൽ ചിലരുടെ സംസാരം വ്യത്യാസപ്പെട്ടിരിക്കാം, ചിലപ്പോൾ അവർ തെളിവ് സ്ഥാപിക്കണം എന്ന് ഉപാധി വെക്കുന്നു, ചിലപ്പോൾ അജ്ഞതയുടെ ഒഴികഴിവ് നൽകാതിരിക്കുകയും ചെയ്യുന്നു!.
അതിനാൽ, അറിവില്ലായ്മയുടെ ഒഴികഴിവ് നൽകാത്തവൻ്റെ വാക്കുകളിൽ ചിലർ മുറുകെ പിടിക്കുന്നു, എന്നിട്ടും തെളിവ് സ്ഥാപിക്കണം എന്നത് ഒരു ഉപാധിയാണെന്ന വ്യക്തമായ പ്രമാണങ്ങൾ അവഗണിക്കുന്നു.
ഒരു മുസ്ലിം മുകഫ്ഫിറിൽ (ഇസ്ലാമിൽ നിന്നും പുറത്ത് പോകുന്നതിൽ) വീണാൽ , തെളിവ് അവൻ്റെ മേൽ സ്ഥാപിക്കപ്പെടുന്നതുവരെ തക്ഫീർ ചെയ്യാൻ പാടില്ല . ഇമാം ശാഫിഈ (റഹിമഹുല്ലാഹ്) യിൽ നിന്ന് ഞാൻ പരാമർശിച്ചതും ഞാൻ നിങ്ങളോട് സൂചിപ്പിച്ച ഗ്രന്ഥങ്ങളും അവയിൽ നിന്നാണ്.
അറിവില്ലായ്മയുടെ ഒഴികഴിവ് പറയാത്ത ഒരു ബഹുമാനപ്പെട്ട ഷെയ്ഖിനെ എനിക്ക് അറിയാമായിരുന്നു. ഞങ്ങൾ സാമിത്തയിൽ പഠിക്കുകയും ഈ ഷെയ്ഖ് ഞങ്ങളെ (അവിടെ) സന്ദർശിക്കുകയും, അദ്ദേഹം ഈ ആശയം വഹിക്കുകയും ചെയ്തിരുന്നു! എന്നിരുന്നാലും, അദ്ദേഹം കുഴപ്പങ്ങൾ ജ്വലിപ്പിച്ചില്ല, അജ്ഞതയുടെ ഒഴികഴിവ് നൽകുന്നവനൊട് തർക്കിക്കുകയോ, വാദിക്കുകയോ, വഴിതെറ്റിക്കുകയോ ചെയ്തില്ല.
നാൽപ്പത് വർഷത്തോളം ഞങ്ങൾ സുഹൃത്തുക്കളായി ജീവിച്ചു! അദ്ദേഹം അടുത്തിടെ മരണപ്പെട്ടു, അല്ലാഹു അദ്ദേഹത്തോട് കരുണ കാണിക്കട്ടെ.
ഒരിക്കൽ ഞാൻ ഒരു സമ്മേളനത്തിൽ ഇരുന്നുപ്പോൾ, ഒരാൾ (സമ്മേളനത്തിലെ ആളുകളിൽ) അറിവില്ലായ്മയുടെ ഒഴികഴിവ് ഇല്ലെന്ന് സ്ഥിരീകരിച്ചു. അതിനാൽ ഈ തെളിവുകൾ ഞാൻ അദ്ദേഹത്തോട് സൂചിപ്പിച്ചു. നജ്ദിലെ പണ്ഡിതന്മാർക്ക് പരസ്പരം അറിയാമെന്നും അവരിൽ ചിലർ അറിവില്ലായ്മയുടെ ഒഴികഴിവ് (സ്ഥിരീകരിക്കുന്നു) എന്നും , അവരിൽ ചിലർ (സ്ഥിരീകരിക്കുന്നില്ല) ഒഴികഴിവ് കാണിക്കുന്നില്ല, എന്നിട്ടും അവർ (സഹോദരന്മാരായി) ബന്ധിക്കപ്പെട്ടവരാണെന്നും ഞാൻ അദ്ദേഹത്തോട് സൂചിപ്പിച്ചു.
അഭിപ്രായവ്യത്യാസങ്ങളോ വാദപ്രതിവാദങ്ങളോ (അവർക്കിടയിൽ) ഇല്ല , അല്ലെങ്കിൽ (ഇത്) അല്ലെങ്കിൽ (അതോ) അവർ ഇളക്കുന്നില്ല.... അതിനാൽ അദ്ദേഹം നിശബ്ദനായി, കുഴപ്പം ആഗ്രഹിക്കാത്തതിനാൽ തർക്കിച്ചില്ല. അതിനാൽ, നജ്ദിൽ ഈ വ്യത്യാസം (അഭിപ്രായം) ചില മശാഇഖുകൾക്കും അവരല്ലാത്തവർക്കും ഇടയിൽ കാണപ്പെടുന്നുണ്ടെന്ന് നമുക്കറിയാം, എന്നിരുന്നാലും, തർക്കമില്ല, വഴിപിഴച്ചതായി പ്രഖ്യാപിക്കുന്നില്ല, യുദ്ധമോ കുഴപ്പമൊ ഇല്ല (അവർക്കിടയിൽ).
എന്നാൽ ഇത് ഹദ്ദാദിയ്യയുടെ വഴിയാണ് സഹോദരങ്ങളേ! അഹ്‌ലുസ്സുന്നയ്‌ക്കിടയിൽ പ്രശ്‌നമുണ്ടാക്കാനും അവർ പരസ്പരം പ്രഹരിക്കാനും വേണ്ടിയാണ് ഈ ഒത്തുകളി വഴിപിഴച്ച ഹദ്ദാദി വിഭാഗം രൂപപ്പെടുത്തിയിരിക്കുന്നത്!
അവർ (യഥാർത്ഥത്തിൽ) മറച്ചുവെക്കപ്പെട്ട തക്ഫീരികളാണ് , അവർക്ക് തക്ഫീറിന് പുറമെ മറ്റ് വിപത്തുകളുമുണ്ട്. അവരുടെ നീചമായ രീതിശാസ്ത്രത്തിനും അവരുടെ ദുഷിച്ച ലക്ഷ്യങ്ങൾക്കും മറയായി അവർ വഞ്ചനയുടെ (തഖിയ്യത്ത്) ഏറ്റവും നീചമായ രൂപം ഉപയോഗിക്കുന്നു!
ഈ രീതിശാസ്ത്രം ബാധിച്ച ഒരു ചെറുപ്പക്കാരനെ ഞാൻ കണ്ടു. അവൻ ഒരു പുസ്തകം കൈവശം വയ്ക്കുന്നു. അതിൽ അറിവില്ലായ്മയുടെ ഒഴികഴിവുകൾ ഇല്ലെന്ന തിരഞ്ഞെടുത്ത പ്രസ്താവനകളുണ്ട്, അവൻ അൽ-റിയാദ്, അൽ-താഇഫ്, മക്ക, അൽ-മദീന എന്നിവിടങ്ങളിൽ സഞ്ചരിക്കും. അങ്ങനെ അവൻ ഞങ്ങളോടൊപ്പം ഉണ്ടായിരിക്കും, ഞങ്ങളോടൊപ്പം പഠിക്കും.
അപ്പോൾ ഞങ്ങൾ മനസ്സിലാക്കി, ഈ ആശയം അദ്ദേഹം ഈ രീതിയിൽ വഹിക്കുന്നുണ്ടെന്ന്. അതിനാൽ ഞാൻ അദ്ദേഹത്തോട് പലതവണ തർക്കിക്കുകയും ശൈഖ് അൽ-ഇസ്ലാം ഇബ്‌നു തൈമിയ്യയുടെ രീതിശാസ്ത്രവും സലഫുകളുടെ രീതിശാസ്ത്രവും തെളിവുകളും വിശദീകരിക്കുകയും ചെയ്തു, എന്നിട്ടും അദ്ദേഹം തർക്കിച്ചു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു: ആരാണ് നിങ്ങളുടെ ഇമാം (ഇക്കാര്യത്തിൽ)? അദ്ദേഹം പറയും, "ഇന്ന ഇന്ന ആൾ". ഞാൻ ഗവേഷണം നടത്തി - അല്ലാഹു മുഖേന - അവർ (അദ്ദേഹം ഉദ്ധരിക്കുന്ന പണ്ടിതൻമാർക്ക്) പരസ്പര വിരുദ്ധമായ പ്രസ്താവനകളുണ്ടെന്ന് ഞാൻ കണ്ടെത്തി, ഒരു സമയത്ത് അജ്ഞത കാരണം ഒഴികഴിവുണ്ടെന്നും, മറ്റൊരു സമയത്ത് അജ്ഞതയുടെ ഒഴികഴിവില്ല ( എന്ന പരസ്പര വിരുദ്ധമായ പ്രസ്താവനകൾ).
അദ്ദേഹം എന്നോട് പറഞ്ഞു, " ഇന്ന ഇന്ന ആൾ (ഈ വിഷയത്തിൽ) എന്റെ കൂടെയുണ്ട്," ഞാൻ അദ്ദേഹത്തോട് പറഞ്ഞു, "ഇത് അങ്ങനെയുള്ളവരുടെ പ്രസ്താവനയാണ് - ഞാൻ നിങ്ങൾക്കായി ഇത് തയ്യാറാക്കിയിട്ടുണ്ട് - അവർ അജ്ഞതയുള്ളവർക്ക് തെളിവ് സ്ഥാപിക്കുന്നത് ഒരു ഉപാധിയാക്കുന്നു."
അദ്ദേഹം പറഞ്ഞു: " ഇല്ല, ഞാൻ ഇബ്നുൽ ഖയ്യിമിനൊപ്പമാണ് ". ഞാൻ അദ്ദേഹത്തോട് പറഞ്ഞു, "എന്നാൽ, നിങ്ങൾ ഇബ്‌നു അൽ-ഖയ്യിമിനെ നിരസിച്ചു! തെളിവ് സ്ഥാപിക്കുന്നത് ഒരു ഉപാധിയായി ഇബ്‌നു അൽ-ഖയ്യിം വ്യക്തമാക്കുന്നു".
അതിനാൽ അദ്ദേഹം ആശയക്കുഴപ്പത്തിലായി. പക്ഷേ അദ്ദേഹം തൻ്റെ വഴികേടിൽ തുടർന്നു. അദ്ദേഹം ശാഠ്യത്തോടെ നിരസിച്ചു, അദേഹത്തെ രാജ്യത്ത് നിന്ന് പുറത്താക്കി, പിന്നീട് അദ്ദേഹം തിരിച്ചു വന്നു.
അദ്ദേഹവുമായുള്ള സംവാദത്തിൽ ഞാൻ അദ്ദേഹത്തോട് പറഞ്ഞു: "ബ്രിട്ടനിലെയോ പസഫിക് സമുദ്രത്തിലെയോ മറ്റെവിടെയെങ്കിലുമോ ഒരു ഉപദ്വീപിലെ അവിശ്വാസികളായ ഒരു ജനത, സലഫികൾ ആരും അവരുടെ അടുത്തേക്ക് വന്നിട്ടില്ല, പക്ഷേ ജമാഅത്തു തബ്ലീഗ് അവരുടെ അടുത്തേക്ക് വരുന്നു. അവരെ പഠിപ്പിക്കുകയും, അവർ (തബ്ലീഗുകൾ) ഇത് ഇസ്‌ലാം ആണെന്നും (അവർ പഠിപ്പിക്കുന്ന ഇസ്‌ലാമിനുള്ളിൽ) ശിർക്കിൻ്റെയും , ബിദ്അത്തിന്റെയും, വഴിപിഴപ്പിക്കലിന്റെയും കാര്യങ്ങളുണ്ടെന്ന് പറയുന്നു.
അവരോട് (തബ്ലീഗുകാർ) 'ഇതാണ് ഇസ്ലാം.' എന്ന് പറയുന്നു. അതിനാൽ അവർ അത് (അങ്ങനെ തന്നെ) സ്വീകരിക്കുകയും (അതുവഴി) അല്ലാഹുവിൻ്റെ സാമീപ്യം തേടുകയും ഇസ്ലാം എന്ന് വിളിക്കപ്പെടുന്ന ഈ മതത്തിൽ അവർ അല്ലാഹുവിനെ ആരാധിക്കുകയും ചെയ്യുന്നു. നിങ്ങൾ അവരെ അവിശ്വാസികളായി പ്രഖ്യാപിക്കുമോ, അതോ നിങ്ങൾ അവർക്ക് വേണ്ടി വ്യക്തമാക്കുകയും തെളിവ് സ്ഥാപിക്കുകയും ചെയ്യുമോ?
അദ്ദേഹം പറഞ്ഞു: " അവർ അവിശ്വാസികളാണ്, തെളിവ് സ്ഥാപിക്കണം എന്ന ഒരു ഉപാധി ഇല്ല ". ഞാൻ അദ്ദേഹത്തോട് പറഞ്ഞു: "അൾജീരിയയിലേക്ക് പോകൂ, കാരണം നിങ്ങൾ ഇപ്പോൾ ആ വിപ്ലവകാരികളേക്കാൾ കഠിനനാണ്, നിങ്ങൾ അവരെക്കാൾ തക്ഫീറിലാണ്, അവരുടെ അടുത്തേക്ക് പോകുക ".
ഷെയ്ഖുൽ ഇസ്ലാം ഇബ്നു തൈമിയ്യയുടെയും ഇബ്നുലൽ ഖയ്യിമിന്റെയും ഈ അഭിപ്രായം തെളിവുകളുടെ അടിസ്ഥാനത്തിലാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. അല്ലാഹു ഇച്ഛിക്കുന്നുവെങ്കിൽ അത് സലഫുകളുടെ അഭിപ്രായമാണ്. എന്നാൽ ആരെങ്കിലും (തൻ്റെ അഭിപ്രായം) സ്ഥാപിക്കുകയും ഇതല്ലാത്ത മറ്റൊരഭിപ്രായത്തിൽ തൃപ്തനാകുകയും , നിശ്ശബ്ദത പാലിക്കുകയും ചെയ്താൽ, അവനെക്കുറിച്ച് ഞങ്ങൾക്ക് ഒരു ആശങ്കയുമില്ല. എന്നിരുന്നാലും, അവൻ പോയി കുഴപ്പങ്ങൾ ജ്വലിപ്പിക്കുകയും (മറ്റുള്ളവരെ) വഴിപിഴപ്പിക്കുകയും (മറ്റുള്ളവരെ) അവിശ്വാസികളായി പ്രഖ്യാപിക്കുകയും ചെയ്യുന്നുവെങ്കിൽ, പിന്നെ ഇല്ല, ഇല്ല , അല്ലാഹുവാണെ സത്യം, അവനെ സംബന്ധിച്ച് മൗനം പാലിക്കാൻ പാടില്ല.
മുസ്‌ലിംകൾക്കിടയിൽ പ്രചരിപ്പിച്ച തിന്മയുടെയും കുഴപ്പങ്ങളുടെയും വഴികളിൽ നിന്നുള്ള ഒരു വഴിയായതിനാൽ ഈ കാര്യം ഉപേക്ഷിക്കാൻ ഞാൻ യുവാക്കളെ ഉപദേശിക്കുന്നു.
കൊള്ളാം, ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബിൻ്റെ കാലം മുതൽ നമ്മുടെ ഇന്നുവരെ യുഗങ്ങൾ കടന്നുപോയി. ഈ വിഷയത്തിൽ അവർക്കിടയിൽ യുദ്ധങ്ങളൊന്നും ഉണ്ടായിട്ടില്ല. ഗവേഷണം ചെയ്ത് ഈ വീക്ഷണം പുലർത്തിയവൻ ഒന്നും മിണ്ടാതെ യാത്ര തുടർന്നു, അത് തൻ്റെ ഗ്രന്ഥത്തിൽ സ്ഥിരീകരിച്ചു പ്രചരിപ്പിച്ചു, അത്രമാത്രം, അവൻ യാത്ര തുടർന്നു. അവനെ എതിർത്തവനും അവന്റെ വഴിയെ പോയി. എല്ലാവരും സഹോദരന്മാരാണ്, അവർക്കിടയിൽ ഭിന്നതകളോ തർക്കങ്ങളോ ഇല്ല. മറ്റൊരാളെ വഴിപിഴച്ചവനെന്നോ അവിശ്വാസിയോ ആയി ആരും പ്രഖ്യാപിച്ചിട്ടില്ല.
എന്നാൽ ഇക്കൂട്ടർ, അവരെ സംബന്ധിച്ചിടത്തോളം, അവർ (മറ്റുള്ളവരെ) (ഈ വിഷയത്തിൽ) അവിശ്വാസികളായി പ്രഖ്യാപിക്കുന്നു! ഇതൊന്നു നോക്കൂ - ഇതിലൂടെ അവർ ഇസ്‌ലാമിലെ പ്രമുഖ പണ്ഡിതന്മാരെ തക്ഫീർ ആക്കുന്ന തലത്തിലെത്തി, അത് അവരുടെ ദിശാബോധത്തിൻ്റെ നീചത്വത്തെയും അവരുടെ ലക്ഷ്യങ്ങളുടെ തിന്മയെയും സൂചിപ്പിക്കുന്നു. അതു കൊണ്ട് സലഫി യുവാക്കളോട് ഞാൻ ഉപദേശിക്കുന്നത് അവർ ഈ വിഷയത്തിലേക്ക് കടക്കരുതെന്നാണ്.
ശക്തമായ അഭിപ്രായത്തെ സംബന്ധിച്ചിടത്തോളം (ഈ വിഷയത്തിൽ): ഒരു ഉപാധിയായി (തക്ഫീർ ബിൽ-ഐനിന് മുമ്പ്) തെളിവ് സ്ഥാപിക്കേണ്ടത് ആവശ്യമാണ്. ഇത് ഒരുവന് ശക്തമല്ലെന്ന് തോന്നുകയാണെങ്കിൽ, നിശബ്ദത പാലിക്കണം. തൻ്റെ മറ്റ് സഹോദരങ്ങളെ ബഹുമാനിക്കണം, അവൻ അവരെ വഴിപിഴച്ചതായി പ്രഖ്യാപിക്കരുത്, കാരണം അവരുടെ അടുത്ത് സത്യമുണ്ട്, അവരുടെ പക്കൽ അല്ലാഹുവിൻ്റെ ഗ്രന്ഥമുണ്ട്, അല്ലാഹുവിൻ്റെ റസൂലിൻ്റെ (സല്ലല്ലാഹു അലൈഹി വസല്ലം) സുന്നത്തും അവരുടെ പക്കലുണ്ട്, സലഫുകളുടെ രീതിശാസ്ത്രവും.
തക്ഫീർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവൻ സലഫുകളെ തക്ഫീർ ചെയ്യണം ! ഇബ്‌നു തൈമിയ്യയേയും ഇബ്‌നു അബ്ദുൽ വഹാബിനെയും തക്ഫീർ ചെയ്യണം! ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പറഞ്ഞു: "ഖബറിനു ചുറ്റും ത്വവാഫ് ചെയ്യുന്നവരോടും അവരെ ആരാധിക്കുന്നവരോടും ഞങ്ങൾ തക്ഫീർ ചെയ്യുന്നില്ല, അവർക്കെതിരെ തെളിവ് സ്ഥാപിക്കുന്നത് വരെ , കാരണം (കാര്യം) വ്യക്തമാക്കുന്ന ഒരാളെയും അവർ കണ്ടെത്തിയില്ല.
(ഷെയ്ഖ് റബീയുടെ ഫതാവായുടെ ആദ്യ വാല്യം, ഫതാവ ഫദീലത്ത് അൽ-ഷൈഖ് റബീ ബിൻ ഹാദി ഉമൈർ അൽ-മദ്ഖലി (1/309-312 ദാർ അൽ മുഹ്സിൻ, 2010 ).
സ്ത്രോതസ്:
ഷെയ്ഖ് ഉസൈമീൻ رحمه الله പറഞ്ഞു:
أن الجهل بالمكفر على نوعين:
ـ الأول: أن يكون من شخص يدين بغير الإسلام، أو لا يدين بشيء، ولم يكن يخطر بباله أن دينا يخالف ما هو عليه، فهذا تجري عليه أحكام الظاهر في الدنيا، وأما في الآخرة فأمره إلى الله تعالى، والقول الراجح أنه يمتحن في الآخرة بما يشاء الله عز وجل - والله أعلم بما كانوا عاملين، لكننا نعلم أنه لن يدخل النار إلا بذنب؛ لقوله تعالى: (ولا يظلم ربك أحدا) ...
ـ النوع الثاني: أن يكون من شخص يدين بالإسلام، ولكنه عاش على هذا المكفر، ولم يكن يخطر بباله أنه مخالف للإسلام، ولا نبهه أحد على ذلك، فهذا تجرى عليه أحكام الإسلام ظاهرا، أما في الآخرة فأمره إلى الله عز وجل، وقد دل على ذلك الكتاب، والسنة، وأقوال أهل العلم
(شرح كشف الشبهات)
" അജ്ഞത ഒരാളെ അവിശ്വാസിയാക്കുന്നത് രണ്ട് തരത്തിലാണ്:
ഒന്നാമത്തേത്, ഒരു വ്യക്തി ഇസ്‌ലാം അല്ലാത്ത ഒരു മതത്തിൽ വിശ്വസിക്കുകയോ , ഒന്നിലും വിശ്വസിക്കാതിരിക്കുകയോ ചെയ്യുന്നു, താൻ പിന്തുടരുന്ന മതമല്ലാതെ മറ്റൊരു മതമുണ്ടെന്ന് അവൻ്റെ മനസ്സിൽ ഒരിക്കലും വിചാരിച്ചിട്ടില്ല.ശരീഅത്ത് അനുസരിച്ച്, അവനെ ഈ ഐഹികജീവിതത്തിൽ പ്രത്യക്ഷത്തിൽ കാണുന്നതുപോലെ പരിഗണിക്കപ്പെടണം;
പരലോകത്തെ സംബന്ധിച്ചിടത്തോളം, അവൻ്റെ വിധി തീരുമാനിക്കുന്നത് ഉന്നതനായ അല്ലാഹുവാണ്.
സർവ്വശക്തനായ അല്ലാഹു ഉദ്ദേശിക്കുന്നതനുസരിച്ച് അവൻ പരലോകത്ത് പരീക്ഷിക്കപ്പെടും എന്നതാണ് ഏറ്റവും ശരിയായ അഭിപ്രായം - അവർ ചെയ്തതെന്തെന്ന് അല്ലാഹുവിന് നന്നായി അറിയാം, പക്ഷേ പാപം നിമിത്തമല്ലാതെ അവൻ നരകത്തിൽ പ്രവേശിക്കുകയില്ലെന്ന് നമുക്കറിയാം. കാരണം സർവ്വശക്തനായ അല്ലാഹു പറയുന്നു: (നിൻ്റെ രക്ഷിതാവ് ആരോടും അനീതി കാണിക്കുകയില്ല ).
രണ്ടാമത്തെ ഇനം, വ്യക്തി മുസ്ലിമാണ്. അവൻ അവിശ്വാസ കർമത്തിൽ വിശ്വസിച്ചു (പ്രവർത്തിച്ചു) വളർന്നു, അത് ഇസ്‌ലാമിന് വിരുദ്ധമാണെന്ന് അവൻ്റെ മനസ്സിൽ ഒരിക്കലും വന്നില്ല, ആരും അവന് മുന്നറിയിപ്പ് നൽകിയില്ല. അത്തരമൊരു വ്യക്തിയെ മുസ്ലിമായി പരിഗണിക്കണം, പരലോകത്ത് അവൻ്റെ വിധി അല്ലാഹു തീരുമാനിക്കും. ഖുർആനും സുന്നത്തും പണ്ഡിതന്മാരുടെ പ്രസ്താവനകളും അതാണ് സൂചിപ്പിക്കുന്നത് ".
(കഷ്ഫു ശുബ്ഹാത്തിന്റെ വിശദീകരണത്തിൽ).
തക്ഫീർ ചെയ്യാനുള്ള അധികാരം ആർക്കാണ്?
വ്യക്തിയെ നിജപ്പെടുത്തിക്കൊണ്ടുള്ള തക്ഫീർ ഉൾക്കാഴ്ചയും പാണ്ഡിത്യമുള്ളവർക്കും ജഡ്ജിയുടെ മുമ്പിൽ മാത്രമേ പാടുള്ളൂ , കാരണം ചിലപ്പോൾ അവന് പറയാൻ വല്ല ന്യായവും ഉണ്ടാകാം, അതല്ലെങ്കിൽ അറിവില്ലാത്ത ആളോ നിർബന്ധിക്കപ്പെട്ടു കൊണ്ടോ ആകാം, അല്ലെങ്കിൽ വ്യാഖ്യാനത്തിൽ സംഭവിച്ച പിഴവാകാം. സാധാരണക്കാർ തക്ഫീർ ചെയ്യാനും പാടില്ല എന്ന് ഷെയ്ഖ് ഫൗസാൻ حفظه الله :
من الذي يحكم بالتكفير على الشخص؟
الذي يحكم هم أهل العلم والبصيرة ،الذين يعرفون الأحكام وينزلونها منازلها، ماهو بالعوام أوالمتعالمون أو أهل الأهواء، إنما الذي يحكم بهذا أهل العلم والبصيرة، نعم
يحكمون بكفر شخص بعد إيمانه، لابد من أهل العلم وأهل البصيرة ،المعين لابد من إقامة الحجة عليه عند القاضي، لأنه قد يكون له عذر قد يكون متأولا قد يكون....لازم ما يكفر المعين إلا عند القاضي في المحكمة الشرعية، أما العموم يقال من فعل كذا فهو كافر، من دعا غير الله من أشرك بالله من ذبح لغير الله فهو كافر، العموم نعم، يكفر بالعموم لكن المعين لا ما يكفر إلا عند القاضي لأنه ربما يكون له عذر، ربما يكون جاهل،ا ربما يكون مكرها ،ربما يكون له عذر ،فلابد من هذا عند الحاكم
ش20 شرح الفتوى الحموية
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment