വോട്ട് ചെയ്താലാണൊ അതോ നാം സ്വയം നന്നായാലാണൊ അല്ലാഹു അക്രമികളായ ഭരണാധികാരികൾക്ക് പകരം നല്ല ഭരണാധികാരികളെ നമുക്ക് നൽകുക?

വോട്ട് ചെയ്താലാണൊ  അതോ നാം സ്വയം നന്നായാലാണൊ അല്ലാഹു അക്രമികളായ ഭരണാധികാരികൾക്ക് പകരം നല്ല ഭരണാധികാരികളെ നമുക്ക് നൽകുക?


അല്ലാഹു പറഞ്ഞു:

وَكَذَٰلِكَ نُوَلِّي بَعْضَ الظَّالِمِينَ بَعْضًا بِمَا كَانُوا يَكْسِبُونَ

"അപ്രകാരം, (അതിക്രമങ്ങൾ വഴി) അവർ സമ്പാദിച്ചതിന്റെ ഫലമായി നാം അക്രമികളായ ചിലരെ,  ചിലരുടെ മേൽ അധികാരം നൽകി"

(6:129)

താഴെ തഫ്സീർ ഖുർത്വുബിയിൽ ഇബ്നു അബ്ബാസ്
رضي الله عنهما പറയുന്നത് വായിക്കാം. ഇബ്നു അബ്ബാസ്
رضي الله عنهما നമുക്ക് അറിയാം, നബി صلى الله عليه وسلم യിൽ നിന്ന് നേരിട്ട് പഠിച്ച, തഫ്സീറിൽ അഗാധമായ ജ്ഞാനം നൽകേണമേ എന്ന് അല്ലാഹുവൊട് നബി صلى الله عليه وسلم പ്രാർത്ഥിച്ച പ്രമുഖ ശ്രേഷ്ഠനായ മഹാനായ സഹാബീ പണ്ഡിതനാണ്.

وقال ابن عباس : إذا رضي الله عن قوم ولى أمرهم خيارهم ، وإذا سخط الله على قوم ولى أمرهم شرارهم

ഇബ്നു അബ്ബാസ്
رضي الله عنهما
പറഞ്ഞു:

" അല്ലാഹു ഒരു ജനതയോട് ത്യപ്തിപ്പെട്ടാൽ അവരുടെ ഭരണാധികാരം അവരിലെ നല്ല ആളുകൾക്ക്  ഏൽപ്പിച്ചു കൊടുക്കും, അല്ലാഹു ഒരു ജനതയോട് കോപിച്ചാൽ , അവരുടെ ഭരണാധികാരം അവരിലെ  മോശം ആളുകൾക്ക്  ഏൽപ്പിച്ചു കൊടുക്കും ".

قال ابن عباس : تفسيرها هو أن الله إذا أراد بقوم شرا ولى أمرهم شرارهم . يدل عليه قوله تعالى : وما أصابكم من مصيبة فبما كسبت أيديكم .

ഇബ്നു അബ്ബാസ്
رضي الله عنهما
പറഞ്ഞു:

" ഇതിന്റെ വിശദീകരണം, അല്ലാഹു ഒരു ജനതയോട് തിന്മ ഉദ്ദേശിച്ചാൽ, അവരുടെ ഭരണാധികാരം അവരിലെ മോശം ആളുകൾക്ക്  ഏൽപ്പിച്ചു കൊടുക്കും.

ഇതിന്റെ തെളിവാണ് അല്ലാഹു പറഞ്ഞത് : നിങ്ങൾക്ക് ഏതൊരു ആപത്തു ബാധിക്കുന്നതായാലും അത് നിങ്ങളുടെ കരങ്ങൾ പ്രവർത്തിച്ചത് നിമിത്തമായിരിക്കും ".

(തഫ്സീർ ഖുർത്വുബി).

അപ്പോൾ നമ്മുടെ കർമങ്ങൾക്കനുസരിച്ചായിരിക്കും ഭരണാധികാരികൾ. നമ്മൾ നല്ലവരാണെങ്കിൽ അല്ലാഹു നമുക്ക് നല്ല ഭരണാധികാരികളെ നൽകുന്നു, നമ്മൾ നല്ലവരല്ലെങ്കിൽ അല്ലാഹു നമുക്ക് മോശപ്പെട്ട ഭരണാധികാരികളെ നൽകുന്നു. നമുക്ക് നല്ല ഭരണാധികാരികളെ നൽകിയിട്ടുണ്ടെങ്കിൽ നാം മനസ്സിലാക്കേണ്ടത് അത് നമ്മിൽ നല്ലവരുള്ള്ത് കൊണ്ടാണ്. നമുക്ക് മോശപ്പെട്ട ഭരണാധികാരികളെ നൽകിയിട്ടുണ്ടെങ്കിൽ നാം മനസ്സിലാക്കേണ്ടത് അത് നമ്മിൽ മോശപ്പെട്ടവരുള്ളത് കൊണ്ടാണ്.

നബി صلى الله عليه وسلم പറഞ്ഞു :

إذا تبايعتم بالعِينةِ وأخذتم أذنابَ البقرِ ورضيتم بالزرعِ وتركتم الجهادَ سلط اللهُ عليكم ذُلًّا لا ينزعُه شيءٌ حتى ترجعوا إلى دينِكم

" നിങ്ങൾ പലിശ ഇടപാട് നടത്തുകയും , കന്നുകാലികളുടെ വാലുകൾ പിടിക്കുകയും, കൃഷിയിൽ സംതൃപ്തരാകുകയും, ജിഹാദ് ഉപേക്ഷിക്കുകയും ചെയ്താൽ അല്ലാഹു നിങ്ങൾക്ക് നിന്ദ്യത വരുത്തിവെക്കും. നിങ്ങൾ നിങ്ങളുടെ മതത്തിലേക്ക് മടങ്ങുന്നതുവരെ  നിങ്ങളിൽ നിന്ന് അത് (നിന്ദ്യത)നീക്കം ചെയ്യുകയുമില്ല ".

(അബൂ ദാവൂദ്).

അപ്പോൾ നിന്ദ്യതക്ക് കാരണം, പലിശ ഇടപാട് നടത്തുകയും, കച്ചവടത്തിൽ മുഴുകലുമാണ്. പിന്നെ ജിഹാദ് ഉപേക്ഷിക്കലും. നിന്ദ്യതക്കുള്ള പരിഹാരം ദീനിലേക്ക് മടങ്ങുക എന്നതാണ് ഹദീസിൽ പഠിപ്പിക്കുന്നത്. പ്രഥമ ജിഹാദ് നിഷ്ക്രിയരാകാതെ സ്വന്തത്തോട് ജിഹാദ് ചെയ്യലാണ്. അത് വിജ്ഞാനം തേടൽ , വിശ്വാസം, തൗഹീദ് ശരിയാവുക, ശിർക്കിൽ നിന്നും ബിദ്അത്തുകളിൽ നിന്നും മോചിതരായി, സുന്നത്തിൽ അധിഷ്ഠിതമാവുക, ഹറാമുകൾ സൂക്ഷിക്കുക, നന്മ കൽപിക്കുക തിന്മ തടയുക എന്നതാണ്. ഇതാണ് സ്ഥായിയായ പരിഹാരം. അവർക്കാണ് വിജയം. തെരഞ്ഞെടുപ്പ് രാഷ്ട്രീയമൊ, പ്രതിഷേധ സമരങ്ങളോ, ഉൽപ്പന്നങ്ങളുടെ ബഹിഷ്കരണമോ അല്ല. ഇവയൊന്നും സ്ഥായിയായ പരിഹാരമല്ല . മാത്രമല്ല ഇവയിൽ മതത്തിൽ തെളിവില്ലാത്ത ബിദ്അത്തുകളുണ്ട്, പ്രയോഗവൽകരിക്കുമ്പോൾ ഗുരുതരമായ ഭവിഷ്യത്തുകളും സംഭവിക്കുന്നുണ്ട്.

ആഗോള തലത്തിൽ മിക്ക രാജ്യങ്ങളിൽ , ലക്ഷക്കണക്കിന് ആളുകൾ പ്രതിഷേധ സമരങ്ങൾ നടത്തിയിട്ടും, വ്യാപകമായി ഉൽപ്പന്നങ്ങളുടെ ബഹിഷ്കരണാഹ്വാനമുണ്ടായിട്ടും , ഫലസ്തീനിൽ പിഞ്ചു കുഞ്ഞുങ്ങളെ കൊല ചെയ്യുന്നത് നിർത്താൻ സാധിച്ചൊ? ഇല്ല എന്നതാണ് യാഥാർത്ഥ്യം. അപ്പോൾ ഇതോന്നുമല്ല പരിഹാരത്തിന്റെ മാർഗങ്ങൾ.

ചിലർ വോട്ട് ചെയ്യാൻ അങ്ങേ അറ്റം പ്രേരിപ്പിക്കുന്നു. ജുമുഅ ദിവസം മിമ്പറിൽ വരെ ഉത്ബോധനം നൽകുന്നു. വോട്ട് ചെയ്യാൻ ചിലർ ആയത്തുകൾ വരെ ഉദ്ധരിക്കുന്നു. ഉദാഹരണത്തിന് സൂറത്തുൽ റൂമിലെ തുടക്കത്തിലെ ആയത്തുകൾ. ഈ ആയത്തിന്റെ വിശദീകരണത്തിൽ പറയുന്നത് സഹാബികൾ رضي الله عنهم ക്രൈസ്തവരുടെ വിജയത്തിൽ സന്തോഷിച്ചു എന്നാണ്. അത് കൊണ്ട് നമുക്ക് നമ്മോട് അടുപ്പമുള്ള അമുസ്ലിംകളെ വോട്ട് ചെയ്ത് വിജയിപ്പിക്കാം എന്ന്. എന്നാൽ ഇവിടെ സഹാബികൾ رضي الله عنهم ക്രൈസ്തവർ വിജയിക്കാൻ ആഗ്രഹിച്ചിട്ടെയുള്ളു. അവരുടെ വിജയത്തിന് വേണ്ടി ബിദ്അത്ത് എന്ന തിന്മ ചെയ്തിട്ടില്ല. കാരണം വോട്ട് ചെയ്യൽ നബി صلى الله عليه وسلم യിലൊ, സഹാബികളിലൊ رضي الله عنهم മാത്രിക ഇല്ലാത്ത പുതിയ രീതിയിൽ അധികാരത്തിൽ വരുന്ന രീതിയാണ്. അത് കൊണ്ട് അത് ബിദ്അത്താണ്. നമുക്കും നല്ല ഭരണാധികാരികൾ അധികാരത്തിൽ വരാൻ ആഗ്രഹിക്കാം. പക്ഷേ അതിന് നാം ചെയ്യേണ്ട കർമം അല്ലാഹു 6:129 ൽ പറഞ്ഞത് പോലെ നാം നന്നാവുക എന്നതാണ്. 

ചിലർ പറയുന്നു, ഇസ്ലാമിൽ ഹലാലായ ഭൗതിക മാർഗങ്ങൾ ഉപയോഗിക്കാം. വോട്ട് ചെയ്യൽ ഭൗതിക മാർഗമായത് കൊണ്ട്, അത് അനുവദനീയമാണ് എന്ന്. എന്നാൽ വോട്ട് ഒരു കർമ മാർഗമാണ്. കർമങ്ങൾ നബി صلى الله عليه وسلم  കൽപ്പിച്ചത് പോലെ ആയിരിക്കണം. അല്ലെങ്കിൽ സഹാബികളിൽ മാത്രകയുണ്ടാവണം.


നബി صلى الله عليه وسلم പറഞ്ഞു:


من عمل عملاً ليس عليه أمرنا فهو رد 

(مسلم)


"നമ്മുടെ കൽപന ഇല്ലാതെ

ആർ ഒരു കർമം ചെയ്തോ അത് തള്ളപ്പെടും" .


(സഹീഹ് മുസ്ലിം). 


വോട്ട് എന്ന കർമ്മം നബി صلى الله عليه وسلم കൽപ്പിച്ചത് പോലെ അല്ല. അത് കൊണ്ട് അത് ബിദ്അത്താണ്.


ഇബ്നു കസീർ رحمه الله പറഞ്ഞു:


«ﺃﻫﻞ ﺍﻟﺴﻨﺔ ﻭﺍﻟﺠﻤﺎﻋﺔ ﻳﻘﻮﻟﻮﻥ ﻓﻲ ﻛﻞ ﻓﻌﻞ ﻭﻗﻮﻝ ﻟﻢ ﻳﺜﺒﺖ ﻋﻦ ﺍﻟﺼﺤﺎﺑﺔ :ﻫﻮ ﺑﺪﻋﺔ ﻷﻧﻪ ﻟﻮ ﻛﺎﻥ ﺧﻴﺮﺍ ﻟﺴﺒﻘﻮﻧﺎ ﺇﻟﻴﻪ!»



"അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്ത് പറയുന്നത് സഹാബാക്കളിൽ നിന്നും സ്ഥിരപ്പെടാത്ത എല്ലാ കർമ്മങ്ങളും പ്രസ്താവനകളും ബിദ്അത്താകുന്നു എന്നാണ് കാരണം അത് നന്മയായിരുന്നുവെങ്കിൽ അവർ നമ്മെ അതിൽ മുൻകടക്കുമായിരുന്നു ".


(തഫ്സീർ ഇബ്നു കസീർ 46:11).


വോട്ട് ചെയ്ത് അധികാരത്തിൽ വരുന്ന കർമ്മത്തിന്, നബി صلى الله عليه وسلم യിലും ,  സഹാബികളിലും رضي الله عنهم മാത്രകയില്ല. അത് കൊണ്ട് വോട്ട് ചെയ്യൽ ബിദ്അത്താണ്.


ഇനി ചില പ്രത്യേക സാഹചര്യങ്ങളിൽ വോട്ട് ചെയ്യാമൊ?

ഷെയ്ഖ് ഉബൈദ് അൽ ജാബിരി رحمه الله പറഞ്ഞത്:

 " പാശ്ചാത്യലോകത്തോ അല്ലാത്തിടത്തൊ ഉള്ള മുസ് ലിംകൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിര് ബന്ധിതരാകുകയാണെങ്കിൽ അതിന് നിരവധി സാഹചര്യങ്ങളുണ്ട്. അതിൽ നിന്ന്: അവർക്ക് വേണ്ടി സംസാരിക്കാൻ ഒരു പ്രതിനിധി മുഖേനയല്ലാതെ അവരുടെ രാജ്യത്ത് നിയമനിർമ്മാണം നടത്തുന്ന അവകാശങ്ങളൊന്നും അവർക്ക് ലഭിക്കില്ല. അതിനാൽ അവർ ഇത് ചെയ്യാൻ നിർബന്ധിതരാകുകയും അവർക്ക് മറ്റ് മാർഗമില്ലാതിരിക്കുകയും ചെയ്താൽ, ഒന്നുകിൽ അവർ  മുസ്ലിമായ ഒരാളെ തിരഞ്ഞെടുക്കുന്നു, അല്ലെങ്കിൽ അവരുടെ അവകാശങ്ങൾ നഷ്ടപ്പെടും, അവരുടെ ആശങ്കകൾ കേൾക്കാൻ ആരുമുണ്ടാകില്ല. ഈ സാഹചര്യത്തിൽ അവർ മുസ്ലിങ്ങൾക്ക് പ്രയോജനം ചെയ്യുകയും അവരുടെ അവകാശങ്ങൾ പരിപാലിക്കുകയും ചെയ്യുന്ന ബുദ്ധിമാനായ ഒരു സദ്തി‌വൃത്തനെ തെരഞ്ഞെടുക്കുന്നു. 


എന്നാൽ മുസ്ലിംകൾ ഈ ബിദ്അത്ത്  (നബി صلى الله عليه وسلم യിലൊ, സഹാബികളിലൊ رضي الله عنهم മാത്രിക ഇല്ലാത്ത പുതിയ രീതിയിൽ അധികാരത്തിൽ വരുന്നത്) ഉപേക്ഷിക്കുകയും തങ്ങളുടെ അവകാശങ്ങൾ നഷ്ടപ്പെട്ടാലും ,പ്രയാസങ്ങളോട് ക്ഷമയോടെ പെരുമാറിയാൽ അത് അവർക്ക് ഗുണകരവും ഏറ്റവും നല്ലതുമാണ് ".

അത് കൊണ്ട് , ഇത് പോലെത്തെ നിർബന്ധ സാഹചര്യത്തിൽ അവകാശങ്ങൾ നഷ്ടപ്പെടുമെന്ന് ഭയമുണ്ടെങ്കിൽ  വോട്ട് ചെയ്യാം. എന്നാൽ ഏറ്റവും നല്ലത്  അവകാശങ്ങൾ നഷ്ടപ്പെടുമെന്ന് ഭയമുണ്ടെങ്കിലും വോട്ട് ചെയ്യാതെ ക്ഷമിക്കുന്നതാണ് . 

ബിദ്അത്തുകൾ ഹറാമാണ്. എന്നാൽ നിർബന്ധ സാഹചര്യം വന്നാൽ അനുവദനീയമാകും.


അല്ലാഹു പറഞ്ഞു:


وَقَدْ فَصَّلَ لَكُم مَّا حَرَّمَ عَلَيْكُمْ إِلَّا مَا ٱضْطُرِرْتُمْ إِلَيْهِ


" നിങ്ങളുടെ മേല്‍ അവന്‍ നിഷിദ്ധമാക്കിയതു അവന്‍ നിങ്ങള്‍ക്കു വിശദീകരിച്ചുതന്നിട്ടുമുണ്ട്‌ (എന്നിരിക്കെ)! (പക്ഷേ) നിങ്ങള്‍ യാതൊന്നിനു നിര്‍ബന്ധിതരാക്കപ്പെട്ടുവോ അതൊഴികെ. [അതിനു വിരോധമില്ല താനും.]".


(6:119).

അത് കൊണ്ട് ഈ പ്രത്യേക സാഹചര്യത്തിൽ വോട്ടു ചെയ്യുന്നവരെ തടസ്സപ്പെടുത്തേണ്ടതില്ല. വോട്ട് ചെയ്യന്നവർ ചെയ്യട്ടെ. വോട്ട് ചെയ്യാത്തവരെ ആക്ഷേപിക്കുകയും വേണ്ട. കാരണം അവർ ക്ഷമയോടെ ബിദ്അത്ത് ഒഴിവാക്കി സുന്നത്ത് പിൻപറ്റുകയാണ്. വോട്ട് ചെയ്യാത്തവരല്ല ആക്ഷേപാർഹർ. നന്നാവാത്തവരാണ് ഖുർആൻ പ്രകാരം ആക്ഷേപാർഹർ.

ഭരണകൂടം എല്ലാ പൗരന്മാരും നിർബന്ധമായും വോട്ട് ചെയ്യണം എന്ന് പറയുന്നില്ലല്ലൊ. ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാം, ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാതിരിക്കാം.

എന്നാൽ അടിസ്ഥാനപരമായി നാം മനസ്സിലാക്കേണ്ടത്, അക്രമികളായ ഭരണാധികാരികളെ നീക്കാനുള്ള മാർഗം അല്ലാഹു കൽപിച്ചത് നാം മനസ്സിലാക്കിയ മുകളിൽ ഉദ്ധരിച്ച 6:129 ൽ പറഞ്ഞതാണ്, നമ്മിൽ ളുൽമ് ഉണ്ടാകാൻ പാടില്ല, നാം നന്നാവുക എന്നതാണ്, വോട്ട് പോലത്തെ ബിദ്അത്ത് ചെയ്തു കൊണ്ടല്ല. അപ്പോൾ നല്ല ഭരണാധികാരികളെ വേണമെങ്കിൽ നമ്മിൽ ളുൽമ് ഉണ്ടാകാൻ പാടില്ല.

ആധുനിക മുസ്ലിംകളിൽ മിക്കവരിലും , മുസ്ലിം സംഘടനകളിൽ മിക്കതിലും കാണുന്ന ളുൽമുകളാണ് അവർ , 

പിഴച്ച വിശ്വാസങ്ങളിലും (അതിൽ ചിലത് , മരണപ്പെട്ടവരൊട് ഇസ്തിഗാസ സഹായം തേടൽ, അല്ലാഹു എല്ലായിടത്തും ഉണ്ട് എന്ന വിശ്വാസം, സിഹ്റിന് യാഥാർത്ഥ്യമില്ല എന്ന വിശ്വാസം , ഭരണാധികാരികൾക്കെതിരെ വിപ്ലവം),

ബിദ്അത്തുകളിലും ( അതിൽ ചിലത്, നബി صلى الله عليه وسلم യുടെ ജന്മദിനാഘോഷം , നിരപരാധികളുടെ കൊലകളും, നാശനഷ്ടങ്ങളും സംഭവിക്കുന്ന ഭരണകൂടത്തിനെതിരെയുള്ള പ്രക്ഷോഭ സമരങ്ങൾ, മാസപ്പിറവി തീർത്തും ഗോളശാസ്ത്ര കണക്കിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുക, ദഅവത്ത് എന്ന് പറഞ്ഞ് , വിജ്ഞാനം ഇല്ലാത്തവർ  മൂന്ന് ദിവസം, പത്ത് ദിവസം, നാൽപ്പത് ദിവസം, നാല് മാസം എന്ന ക്രമത്തിൽ നാടും വീടും കച്ചവടവും വിട്ട് പുറപ്പെടുക, ബഹുദൈവാരാധകരുടെ ആഘോഷങ്ങൾക്ക് ആശംസ നേരുക , പങ്കെടുക്കുക), 

ഹറാമുകളിലും (അതിൽ ചിലത്, സംഗീതം, ഫോട്ടോ എടുക്കൽ, താടി വടിക്കുകയൊ, വെട്ടി ചുരുക്കുകയൊ ചെയ്യുക, വിവാഹ സദസുകളിലും മറ്റും  സ്ത്രീ പുരുഷ ഇടകലരൽ, സാമ്പത്തിക തിന്മകൾ , ഒരു സഹോദരന് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ, അത് യഥാർത്ഥത്തിൽ തെറ്റ് തന്നെയാണൊ എന്ന് സ്ഥിരീകരിക്കുന്നതിന് മുമ്പ്, ആ സഹോദരനോട് ശത്രുതയും, അകൽച്ചയും അവനെ ബഹിഷ്കരിക്കുകയും ബോയകോട്ട് ചെയ്യുകയും , അവന്റെ പ്രബോധനം തടസ്സപ്പെടുത്തുകയും ചെയ്യുക. അവനെ ബഹിഷ്കരിക്കാൻ മറ്റു സഹോദരന്മാരെയും പ്രേരിപ്പിച്ച് , അവനെ തീർത്തും അകറ്റി നിർത്തുക, ചില സഹോദരന്മാർ തെറ്റുകൾ കണ്ടു പിടിക്കാനും, രഹസ്യങ്ങൾ പ്രചരിപ്പിക്കാനും , ചാരപ്പണി ചെയ്യുന്നു) ഈ തിന്മകകളിൽ സമൂഹം മുഴുകിയിരിക്കെ , ദീനിലേക്കുള്ള ഒരു മടക്കം നമ്മിൽ അധിക പേരിലും ഇല്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. അത് കൊണ്ട് നമുക്ക് നിന്ദ്യത ബാധിക്കുന്നു.

അത് കൊണ്ട് മതത്തിലേക്ക് പൂർണമായും മടങ്ങുകയും, പ്രഥമ ജിഹാദ് നിർവഹിച്ചാലും മാത്രമേ നിന്ദ്യത നീങ്ങുകയുള്ളു, നല്ല ഭരണാധികാരികളെ അല്ലാഹു നമുക്ക് നൽകുകയുള്ളൂ. പ്രമാണങ്ങളിൽ വന്നിരിക്കുന്ന പരിഹാരം അതാണ്. അല്ലാതെ നമ്മളിൽ ഒരു മാറ്റം വരുത്താതെ വോട്ട് മാത്രം ചെയ്തത് കൊണ്ട് അല്ലാഹു നമുക്ക് അക്രമികളായ ഭരണാധികാരികൾക്ക് പകരം നല്ല ഭരണാധികാരികളെ നൽകുകയില്ല. നമ്മൾ മാറാൻ തയ്യാറല്ലെങ്കിൽ അല്ലാഹു കോപിക്കുകയും, ശിക്ഷ ഇറക്കുകയും ചെയ്യും. ഇത് അല്ലാഹുവിന്റെ നടപടിക്രമമാണ്. അല്ലാഹു കാത്തു രക്ഷിക്കട്ടെ.

അല്ലാഹു പറഞ്ഞു:

إِنَّ ٱللَّهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا۟ مَا بِأَنفُسِهِمْ ۗ

" ഒരു ജനത അവർ സ്വയം മാറുന്നത്  വരെ അല്ലാഹു അവരുടെ അവസ്ഥ മാറ്റുകയില്ല ".

(13:11).

പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.


മുസ്ലിം സമൂഹത്തിന് ബാധിച്ച നിന്ദ്യത എങ്ങനെ നീക്കാം?


സത്യനിഷേധികൾക്കും അക്രമികൾക്കും മുസ്‌ലിംകളുടെമേൽ ആധിപത്യം സ്ഥാപിക്കാൻ എങ്ങനെ സാധിക്കുന്നു?

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.