ശുഹദാക്കൾ (രക്തസാക്ഷികൾ) ബർസഖിൽ ജീവിച്ചിരിപ്പുണ്ട് എന്നത് കൊണ്ട് അവരോട് ഇസ്തിഗാസ (സഹായം തേടാൻ) പറ്റുമോ?
ശുഹദാക്കൾ (രക്തസാക്ഷികൾ) ബർസഖിൽ ജീവിച്ചിരിപ്പുണ്ട് എന്നത് കൊണ്ട് അവരോട് ഇസ്തിഗാസ (സഹായം തേടാൻ) പറ്റുമോ?
മരണശേഷം, ഖിയാമത്ത് നാളിലെ ഉയിർത്തെഴുന്നേൽപിന് മുമ്പുള്ള ജീവിതത്തിനാണ് ബർസഖിലെ ജീവിതം, അല്ലെങ്കിൽ ഖബറിലെ ജീവിതം എന്ന് പറയുന്നത്.
ബർസഖിലേ ജീവിതത്തിൽ ബർസഖിലുള്ളവർക്ക്, ദുനിയാവിലെ മനുഷ്യർക്ക് ഉത്തരം ചെയ്യാൻ കഴിയില്ല എന്ന് ഖുർആനിലും ഹദീസിലും ഒരു സംശയത്തിനും ഇടയില്ലാത്ത വിധം വ്യക്തമായി പറഞ്ഞിട്ടുണ്ട്.
അല്ലാഹു പറഞ്ഞു:
وَلَوْ سَمِعُوا۟ مَا ٱسْتَجَابُوا۟ لَكُمْ
" അവര്‍ (മരിച്ചവർ) കേട്ടാലും, അവര്‍ നിങ്ങള്‍ക്കു ഉത്തരം ചെയ്യുകയില്ല ".
(35:14).
ഖുർതുബി തഫ്സീർ:
قال قتادة : المعنى لو سمعوا لم ينفعوكم
ഖതാദ പറഞ്ഞു: അതിനർത്ഥം: അവർ കേട്ടാൽ തന്നെ നിങ്ങൾക്ക് പ്രയോജനം ചെയ്യില്ല എന്നാണ്.
ഹദീസിൽ മരിച്ചവർ കേട്ടാൽ തന്നെ ഉത്തരം ചെയ്യുകയില്ല എന്നതിന്റെ തെളിവ് :
നബി صلى الله عليه وسلم ബദറിലെ ശത്രുകളിൽ മൃതിയടഞ്ഞവരുടെ
അടുത്ത് മൂന്ന് ദിവസം കഴിഞ്ഞ് വന്നപ്പോൾ ഉമർ رضي الله عنه വിനോട് പറഞ്ഞു:
والذي نفسي بيده ما أنتم بأسمع لما أقول منهم ولكنهم لا يقدرون أن يجيبوا
" എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനെ തന്നെയാണ് സത്യം നിങ്ങൾ അവരേക്കാൾ നന്നായി കേൾക്കുന്നവരല്ല. പക്ഷെ അവർക്ക് ഉത്തരം ചെയ്യാൻ കഴിയില്ല ".
(ബുഖാരി, മുസ്ലിം).
അത് കൊണ്ട് മരിച്ചവർ കേട്ടാലും അവർ ഉത്തരം ചെയ്യില്ല.
قال قتادة رحمه الله: "أحياهم الله حتى أسمعهم قوله توبيخًا وتصغيرًا ونِقمة وحدةً وندمًا".
അവർക്ക് കേൾക്കാൻ (ആ സമയം) അല്ലാഹു ജീവൻ നൽകിയതാണ്.
അത് കൊണ്ട് അവർ കേട്ടാലും ദുനിയാവിലെ മനുഷ്യർക്ക് ഉത്തരം ചെയ്യാൻ അല്ലാഹു അവർക്ക് കഴിവ് കൊടുത്തിട്ടില്ല, ബർസഖിലെ അവരുടെ പ്രതികരണങ്ങൾ ദുനിയാവിലെ മനുഷ്യർ കേൾക്കുകയുമില്ല, അറിയുകയുമില്ല.
ഇത് പോലെ മരണപ്പെട്ടവർ കേൾക്കുന്ന , റിപ്പോർട്ടുകൾ വേറെയും ഉണ്ടാവാം. പക്ഷേ അതിനെല്ലാം പണ്ഡിതന്മാരുടെ വിശദീകരണം ഉണ്ട്. അത് കൊണ്ട് ഇത് പോലുള്ള റിപ്പോർട്ടുകളൊന്നും ഇസ്തിഗാസക്ക് , മരണപ്പെട്ടവരോട് സഹായം തേടാൻ തെളിവല്ല.
ചിലർ പറയുന്നു, ശുഹദാക്കൾ മരിച്ചിട്ടില്ല, ജീവിച്ചിരിപ്പുണ്ട് എന്നാണല്ലോ അല്ലാഹു ഖുർആനിൽ പറഞ്ഞത്, അത് കൊണ്ട് അവരോട് ഇസ്തിഗാസ (സഹായം) തേടാം എന്ന്.
എന്നാൽ ശുഹദാക്കളെ ഖബറടക്കിയതാണ്. പിന്നീട് അവരുടെ ജീവതം ബർസഖിലാണ്. ബർസഖിലെ ജീവിതത്തിൽ ദുനിയാവിലെ മനുഷ്യർക്ക് ഉത്തരം ചെയ്യാൻ കഴിയില്ല.
അല്ലാഹു പറഞ്ഞു:
وَلَا تَقُولُوا۟ لِمَن يُقْتَلُ فِى سَبِيلِ ٱللَّهِ أَمْوَٰتٌۢ ۚ بَلْ أَحْيَآءٌ وَلَـٰكِن لَّا تَشْعُرُونَ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെടുന്നവരെക്കുറിച്ച് നിങ്ങള്‍ 'മരണപ്പെട്ടവര്‍' എന്ന് പറയരുത്. എന്നാല്‍, (അവര്‍) ജീവിച്ചിരിക്കുന്നവരാകുന്നു; എങ്കിലും നിങ്ങള്‍ (അത്) അറിയുകയില്ല ".
(2:154).
തഫ്സീർ ഇബ്നു കസീർ:
كما جاء في صحيح مسلم إن أرواح الشهداء في حواصل طير خضر تسرح في الجنة حيث شاءت ثم تأوي إلى قناديل معلقة تحت العرش ، فاطلع عليهم ربك اطلاعة ، فقال : ماذا تبغون ؟ فقالوا : يا ربنا ، وأي شيء نبغي ، وقد أعطيتنا ما لم تعط أحدا من خلقك ؟ ثم عاد إليهم بمثل هذا ، فلما رأوا أنهم لا يتركون من أن يسألوا ، قالوا : نريد أن تردنا إلى الدار الدنيا ، فنقاتل في سبيلك ، حتى نقتل فيك مرة أخرى ; لما يرون من ثواب الشهادة فيقول الرب جل جلاله : إني كتبت أنهم إليها لا يرجعون "
" സഹീഹുൽ മുസ്ലിമിൽ വന്ന പോലെ , ശുഹദാക്കളുടെ (രക്തസാക്ഷികളുടെ) ആത്മാക്കള്‍ പച്ചവര്‍ണമുള്ള ചില പക്ഷികളുടെ ഉള്ളങ്ങളിലായി സ്വര്‍ഗത്തില്‍ അവര്‍ ഉദ്ദേശിച്ചേടത്തുകൂടി മേഞ്ഞുകൊണ്ടിരിക്കുമെന്നും, അവര്‍ക്ക് ലഭിക്കുവാനിരിക്കുന്ന പ്രതിഫലങ്ങള്‍ കണ്ട് തങ്ങളെ ഇഹത്തിലേക്ക് മടക്കി വീണ്ടും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തു കൊല്ലപ്പെടുമാറാക്കിക്കൊടുക്കുവാന്‍ അവര്‍ അല്ലാഹുവിനോട് അപേക്ഷിക്കുമെന്നും, എനി മടക്കമില്ലെന്ന് നിശ്ചയിച്ചുവെച്ചിരിക്കുന്നതായി അല്ലാഹു അവരോട് മറുപടി പറയുമെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചിരിക്കുന്നു ".
(തഫ്സീർ ഇബ്നു കസീർ 2:154).
സഹീഹുൽ മുസ്ലിമിലെ ഈ ഹദീസിൽ വ്യക്തമാണ് അല്ലാഹു ശുഹദാക്കളൊട് പറയുന്നു:
إني كتبت أنهم إليها لا يرجعون
" ഇനി അവരെ അതിലേക്ക് (ഭൗതിക ജീവിതത്തിലേക്ക്) തിരിച്ചയക്കുകയില്ല എന്ന് തീർച്ചയായും ഞാൻ എഴുതിയിട്ടുണ്ട് ".
അത് കൊണ്ട് ശുഹദാക്കൾ ബർസഖിൽ ജീവിക്കുന്നുണ്ടെങ്കിലും, അവർക്ക് ദുനിയാവിലെ ജീവിതവുമായി ഒരു ബന്ധവുമില്ല.
ഇബ്നു ഹജറുൽ അസ്ഖലാനി رحمه الله പറഞ്ഞു:
لِأَنَّ سِيَاقه يُشْعِرُ بِأَنَّ ذَلِكَ كَانَ فِي آخِرِ حَيَاتِهِ صَلَّى اللَّه عَلَيهِ وَسَلَّمَ , وَأَمَّا تَوْدِيعُ الْأَمْوَاتِ فَيَحْتَمِلُ أَنْ يَكُونَ الصَّحَابِيُّ أَرَادَ بِذَلِكَ اِنْقِطَاعَ زِيَارَتِهِ الْأَمْوَاتَ بِجَسَدِهِ , لِأَنَّهُ بَعْدَ مَوْتِهِ وَإِنْ كَانَ حَيًّا فَهِيَ حَيَاةٌ أُخْرَوِيَّةٌ لَا تُشْبِهُ الْحَيَاةَ الدُّنْيَا , وَاَللَّهُ أَعْلَمُ
" സന്ദർഭം നബി صلى الله عليه وسلم യുടെ ജീവിതാവസാനമായിരുന്നു എന്നാണ് കാണിക്കുന്നത്. മരിച്ചവരോട് വിടപറയുന്നതിനെ സംബന്ധിച്ചിടത്തോളം, സഹാബി ഉദ്ദേശിച്ചത് മരിച്ചവരെ തന്റെ ശരീരവുമായി സന്ദർശിക്കുന്നത് നിർത്തുക എന്നാണ് , കാരണം, മരണശേഷം , അദ്ദേഹം ജീവിച്ചിരിപ്പുണ്ടെങ്കിലും, എന്നാൽ അത് അടുത്ത ജീവിതമാണ് (ഹയാത്ത് ഉഖ്‌റവിയ്യ), അത് ദുനിയാവിലെ ജീവിതവുമായി യാതൊരു സാമ്യവുമില്ല. അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ ”.
(فتح الباري شرح صحيح البخاري كتاب المغازي باب غزوة أحد).
അത് കൊണ്ട് വളരെ വ്യക്തമാണ് , ബർസഖിൽ ശുഹദാക്കൾ ജീവിക്കുന്നവരാണെങ്കിലും, ആ ജീവിതവും ദുനിയാവിലെ ജീവിതവുമായി യാതൊരു സാമ്യവുമില്ല. അവർക്ക് ദുനിയാവിലെ മനുഷ്യരുമായി യാതൊരു ബന്ധവും ഇല്ല.
അല്ലാഹു പറഞ്ഞു:
وَلَا تَحْسَبَنَّ ٱلَّذِينَ قُتِلُوا۟ فِى سَبِيلِ ٱللَّهِ أَمْوَٰتًۢا ۚ بَلْ أَحْيَآءٌ عِندَ رَبِّهِمْ يُرْزَقُونَ
" അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ (അവര്‍) മരണപ്പെട്ടവരാണെന്ന് തീര്‍ച്ചയായും നീ ഗണിക്കരുത്. എന്നാല്‍, തങ്ങളുടെ റബ്ബിന്‍റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ് (അവര്‍). അവര്‍ക്ക് ഉപജീവനം നല്‍കപ്പെട്ടുകൊണ്ടിരിക്കുന്നു".
(3:169).
അല്ലാഹു പറഞ്ഞു : "അവര്‍ക്ക് ഉപജീവനം നല്‍കപ്പെട്ടുകൊണ്ടിരിക്കുന്നു".
അത് കൊണ്ട് ശുഹദാക്കൾ ആശ്രിതരാണ്.
ചിലർ ചോദിച്ചേക്കാം, ഖബറിൽ മലക്ക് ചോദ്യങ്ങൾ ചോദിക്കുമ്പോൾ സത്യവിശ്വാസികൾ മറുപടി പറയുമല്ലോ. അപ്പോൾ അവർ പ്രതികരിക്കുന്നുണ്ടല്ലൊ? മലക്ക് കേൾക്കുന്നുണ്ടല്ലൊ?
എന്നാൽ ഈ പ്രതികരണങ്ങൾ ദുനിയാവിലെ മനുഷ്യരോടല്ല, മറിച്ച് ബർസഖിൽ മലക്കിനോടാണ്.
ചോദ്യം ചെയ്യുമ്പോൾ,അവിശ്വാസിയോ കപടവിശ്വാസിയോ മാലാഖമാരോട് പറയും:
وَأَمَّا الْكَافِرُ ـ أَوِ الْمُنَافِقُ ـ فَيَقُولُ لاَ أَدْرِي، كُنْتُ أَقُولُ مَا يَقُولُ النَّاسُ. فَيُقَالُ لاَ دَرَيْتَ وَلاَ تَلَيْتَ. ثُمَّ يُضْرَبُ بِمِطْرَقَةٍ مِنْ حَدِيدٍ ضَرْبَةً بَيْنَ أُذُنَيْهِ، فَيَصِيحُ صَيْحَةً يَسْمَعُهَا مَنْ يَلِيهِ إِلاَّ الثَّقَلَيْنِ ".
" (ഉത്തരം) എനിക്കറിയില്ല, പക്ഷേ ആളുകൾ പറയുന്നത് ഞാൻ പറയുമായിരുന്നു. നീ അറിയുകയോ മാർഗദർശനം സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് അവനോട് പറയപ്പെടും. എന്നിട്ട് അവന്റെ രണ്ട് ചെവികൾക്കിടയിൽ ഇരുമ്പ് ചുറ്റിക കൊണ്ട് അടിക്കുകയും അവൻ ശക്തമായി അട്ടഹസിക്കുകയും ചെയ്യും, മനുഷ്യരും ജിന്നുകളും ഒഴികെ അവനെ സമീപിക്കുന്നവയെല്ലാം ആ നിലവിളി കേൾക്കുകയും ചെയ്യും ".
الْعَبْدُ إِذَا وُضِعَ فِي قَبْرِهِ، وَتُوُلِّيَ وَذَهَبَ أَصْحَابُهُ حَتَّى إِنَّهُ لَيَسْمَعُ قَرْعَ نِعَالِهِمْ
" ഒരു മനുഷ്യനെ അവന്റെ ഖബറിൽ കിടത്തി അവന്റെ കൂട്ടുകാർ മടങ്ങുമ്പോൾ അവൻ അവരുടെ കാലടികൾ കേൾക്കുന്നു " എന്നും മുകളിലത്തെ ഹദീസിൽ നബി صلى الله عليه وسلم പറഞ്ഞതായി കാണാം.
അത് കൊണ്ട് അവർ കേട്ടാലും ദുനിയാവിലെ മനുഷ്യർക്ക് ഉത്തരം ചെയ്യാൻ അല്ലാഹു അവർക്ക് കഴിവ് കൊടുത്തിട്ടില്ല, ബർസഖിലെ അവരുടെ പ്രതികരണങ്ങൾ ദുനിയാവിലെ മനുഷ്യർ കേൾക്കുകയുമില്ല, അറിയുകയുമില്ല.
ഇത് പോലെ മരണപ്പെട്ടവർ കേൾക്കുന്ന , റിപ്പോർട്ടുകൾ വേറെയും ഉണ്ടാവാം. പക്ഷേ അതിനെല്ലാം പണ്ഡിതന്മാരുടെ വിശദീകരണം ഉണ്ട്. അത് കൊണ്ട് ഇത് പോലുള്ള റിപ്പോർട്ടുകളൊന്നും ഇസ്തിഗാസക്ക് , മരണപ്പെട്ടവരോട് സഹായം തേടാൻ തെളിവല്ല.
ബദ്രീങ്ങളോടൊ, ശുഹദാക്കളൊടൊ ഇസ്തിഗാസ ചെയ്യാം ( സഹായം തേടാം) എന്ന് മദ്ഹബിലെ നാല് ഇമാമുമാരൊ, ഹദീസ് ഗ്രന്ഥങ്ങളുടെ ആറ് ഇമാമുമാരൊ അവരുടെ ഗ്രന്ഥങ്ങളിൽ അദ്ധ്യായങ്ങളായി തലക്കെട്ട് കൊടുത്ത് പഠിപ്പിച്ചിട്ടില്ല, അവർ പഠിപ്പിക്കാത്ത ഒരു സുന്നത്തും ഇല്ലല്ലോ. ആ പത്ത് മഹാന്മാരിൽ നിന്നും ഒരു ഇമാമു പോലും പഠിപ്പിച്ചിട്ടില്ല , കാരണം, അല്ലാഹുവൊ, റസൂലൊ صلى الله عليه وسلم പഠിപ്പിച്ചിട്ടില്ല.
പരിഭാഷപ്പെടുത്തിയത്:
ഡോ:കെ.മുഹമ്മദ് സാജിദ്.
Comments
Post a Comment