ഗോള ശാസ്ത്ര കണക്കിന്റെ വക്താവുമായി ഒരു പ്രബോധനം. ഭാഗം മൂന്ന്.

ഗോള ശാസ്ത്ര കണക്കിന്റെ വക്താവുമായി ഒരു പ്രബോധനം. ഭാഗം മൂന്ന്.


അറഫ നോമ്പുമായി ബന്ധപ്പെട്ട എന്റെ ഒരു വോയിസ് മെസേജിന് ഒരു ഗോള ശാസ്ത്ര കണക്കുകാരൻ പ്രതികരിച്ചു. 

ജൂൺ 1 2025 പ്രബോധനം ആരംഭിച്ചു ജൂൺ 3 2025 അവസാനിച്ചു. മുഴുവൻ പ്രബോധനം താഴെ:


കണക്കുകാരൻ:


ഇസ്‌ലാമിക കലണ്ടർ പ്രകാരം ദുൽഹിജ്ജ 9 ന് അറഫയും (അറഫനോമ്പും)10-ാം തിയ്യതി ബലികർമ്മവും പെരുന്നാളും നടത്തണം. അതാണ് ഖുർആൻ 2:189ആയത്ത് കൊണ്ട് മനസ്സിലാവുന്നത്. മക്കത്ത് കണ്ടൊ മദീനത്തേക്ക് കുതിര സന്ദേശം പോയൊ എന്നതൊക്കെ അപ്രസക്ത ചിന്തകളാണ്. കാരണം മക്കത്തും മദീനത്തും മുക്കത്തും പ്രത്യക്ഷമാകുന്നത് ഒരേചന്ദ്രനാണ്. ചന്ദ്രക്കലകൾ  മനുഷ്യർക്കെല്ലാവർക്കും മുസ്ലിംകൾക്ക് ഹജ്ജിൻ്റെ കാലം നിശ്ചയിക്കാനും തിയ്യതികളാണെന്നും കലകൾ നോക്കി തിയതി നിശ്ചയിച്ച് ആയത് നടത്തണമെന്നും ഖുർആൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്. നബി (സ) കലകൾ ആണ് നോക്കിയത്. കേവലം ഒരു കല മാത്രമല്ല. അതും ചന്ദ്രനെ കാണുകയില്ല എന്നു ആദ്യ കാല തഫ്സീറുകളിൽ തന്നെ രേഖപ്പെടുത്തിയിട്ടുള്ള 29-ാനു മഗ്‌രിബിന് ശേഷം നബി കല നോക്കിയിട്ടേ ഇല്ല. എന്നാൽ എല്ലാ കല കളെയും നോക്കി തിയ്യതി നിശ്ചയിച്ചിരുന്നതായി തെളിവുണ്ട് താനും. ഈ സുന്നത്ത് പ്രകാരം ലോകത്തിൻ്റെ ഏതു ഭാഗത്ത് നിന്ന് ചന്ദ്രകലകളെ നിരീക്ഷിച്ചാലും വ്യാഴാഴ്ച ഒമ്പതാമത്തെ കലയും വെള്ളിയാഴ്ച പത്താം കലയുമാണ് കാണുക. അതുകൊണ്ടാണ് തുടക്കത്തിൽ പറഞ്ഞത്  സന്ദേശത്തിൻ്റെ ആവശ്യമില്ല എന്ന്. മക്കത്തും മുക്കത്തും ഒരേ കലയും ഒരേ തിയ്യതിയും ആയിരിക്കുന്നതിനാൽ ഒരേ ദിവസം പെരുന്നാളും ആയിരിക്കണം.


എന്റെ മറുപടി:


ഗോളശാസ്ത്ര കണക്ക് നിരോധിച്ചതാണ്, അത് ബിദ്അത്താണ്.


https://www.salaf.in/2022/10/blog-post_86.html?m=1


അലി മണിക്ഫാന്റെ ഹിജ്റ കലണ്ടറിലെ ഗുരുതരമായ പിഴവുകൾ.


https://www.salaf.in/2024/06/blog-post_10.html?m=1


കണക്കുകാരൻ:


ഗോള ശാസ്ത്ര കണക്ക് നിരോധിച്ചതാണെന്ന പ്രസ്താവന പച്ചക്കളവും ഖുർആനിനോടും സ്രഷ്ടാവായ അല്ലാഹുവിനോടുമുള്ള അതിക്രമവും സത്യനിഷേധവുമാണ്. ഇതെഴുതിയ ആളുകൾ തൗബ ചെയ്യേണ്ടതാണെന്ന് ഉണർത്തുന്നു.           "നാം അറിവില്ലാത്തവരാണ്. എഴുതുകയും കണക്കുകൂട്ടുകയും ചെയ്യാറില്ല. നിങ്ങൾ ചന്ദ്രക്കലകളുടെ കാഴ്ചയുടെ അടിസ്ഥാനത്തിൽ വ്രതം ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുക'' എന്ന ഹദീസ് ദുർവ്യാഖ്യാനം ചെയ്ത് ഗോള ശാസ്ത്ര കണക്ക് തന്നെ വിരോധിക്കുകയാണ് ലേഖകൻ. യഥാർത്ഥത്തിൽ ഈ ഹദീസ് കണക്കുകൂട്ടാനുള്ള അനുവാദം നൽകുകയാണ് ചെയ്യുന്നത്. ഇവിടെ പറയുന്നകണക്ക് ഗോളശാസ്ത്ര കണക്കാണ്. കച്ചവടക്കാരായ അറബികൾക്ക്  കണക്കുകൂട്ടാൻ അറിയാം. കവികളായിരുന്നു അന്ന് മക്കയിലെ പ്രധാനികൾ. എന്നാൽ ഗോളശാസ്ത്ര അറിവ് ഇല്ലാത്തവരായതിനാൽ ഗോള ശാസ്ത്ര കണക്ക് എഴുതുകയും കണക്കു കൂട്ടുകയും ചെയ്യാറില്ല. അതിനാൽ ചന്ദ്രനെ നിരീക്ഷിക്കുക. ശാസ്ത്രം പഠിച്ചു കഴിഞ്ഞാൽ കാഴ്ച ആവശ്യമില്ല, കണക്ക് കൂട്ടുകയാണ് ചെയ്യേണ്ടത് എന്നാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്.             വി ഖുർആൻ ഗോളശാസ്ത്രം പഠിക്കാനാണ് പറയുന്നത്. ആകാശത്ത് നോക്കി എങ്ങിനെയാണ് അല്ലാഹു പ്രപഞ്ചത്തെ സംവിധാനിച്ചിരി ക്കുന്നത് എന്ന് പഠിക്കാനാണ് ഖുർആൻ കല്പിക്കുന്നത്. സൂര്യനും ചന്ദ്രനും കണക്കനുസരിച്ചാണെന്ന് ( 55:5) പറയുന്നു. ചന്ദ്രൻ്റെ മനസിലുകൾ കണക്കുകൂട്ടാനുള്ള ഡാറ്റ നൽകുന്നതായി 10:05 ൽ പറയുന്നു. ധാരാളം ആയത്തുകൾ ആകാശപഠനം നിർബ്ബന്ധിക്കുന്നതായുണ്ട്. ചിലത് താഴെ കൊടുക്കുന്നു.


ആലു ഇംറാന്‍  - 3:190


إِنَّ فِى خَلْقِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَٱخْتِلَـٰفِ ٱلَّيْلِ وَٱلنَّهَارِ لَـَٔايَـٰتٍ لِّأُو۟لِى ٱلْأَلْبَـٰبِ


നിശ്ചയമായും, ആകാശങ്ങളുടെയും, ഭൂമിയുടെയും സൃഷ്ടിപ്പിലും, രാവും പകലും വ്യത്യാസപ്പെ ടുന്നതിലും (സല്‍) ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുണ്ട്.


For more information visit

https://play.google.com/store/apps/details?id=com.thafseeramani&hl=en


ആലു ഇംറാന്‍  - 3:191


ٱلَّذِينَ يَذْكُرُونَ ٱللَّهَ قِيَـٰمًا وَقُعُودًا وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُونَ فِى خَلْقِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ رَبَّنَا مَا خَلَقْتَ هَـٰذَا بَـٰطِلًا سُبْحَـٰنَكَ فَقِنَا عَذَابَ ٱلنَّارِ


അതായത്, നിന്നുകൊണ്ടും, ഇരുന്നുകൊണ്ടും, തങ്ങളുടെ പാര്‍ശ്വങ്ങളിലായി (കിടന്ന്) കൊണ്ടും അല്ലാഹുവിനെ ഓര്‍മിക്കുന്നവര്‍. ആകാശങ്ങളുടെയും, ഭൂമിയുടെയും സൃഷ്ടിപ്പിനെപ്പറ്റി അവര്‍ ചിന്തിച്ചു കൊണ്ടിരിക്കുകയും ചെയ്യും. 'ഞങ്ങളുടെ റബ്ബേ, ഇത് (ഒക്കെ) നീ നിരര്‍ത്ഥമായി സൃഷ്ടിച്ചിട്ടില്ല; നീ മഹാ പരിശുദ്ധന്‍! [നിനക്ക് സ്‌ത്രോത്രം]. അതിനാല്‍, നീ ഞങ്ങളെ നരകശിക്ഷയില്‍ നിന്ന് കാ(ത്തുരക്ഷി)ക്കണേ!


For more information visit

https://play.google.com/store/apps/details?id=com.thafseeramani&hl=en


ദുഖാന്‍  - 44:38


وَمَا خَلَقْنَا ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا لَـٰعِبِينَ


ആകാശങ്ങളെയും, ഭൂമിയെയും, രണ്ടിനുമിടയിലുള്ളവയെയും നാം കളിച്ചുകൊണ്ടു (വ്യഥാ) സൃഷ്ടിച്ചിരിക്കുകയല്ല.


For more information visit

https://play.google.com/store/apps/details?id=com.thafseeramani&hl=en



ദുഖാന്‍  - 44:39


مَا خَلَقْنَـٰهُمَآ إِلَّا بِٱلْحَقِّ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ


(ന്യായമായ) കാര്യത്തോടുകൂടിയല്ലാതെ അവ രണ്ടിനെയും നാം സൃഷ്ടിച്ചിട്ടില്ല. പക്ഷേ, അവരില്‍ അധികമാളും അറിയുന്നില്ല.


For more information visit

https://play.google.com/store/apps/details?id=com.thafseeramani&hl=en


അലി മണിക് മാനിൻ്റെ ഹിജ്റ കലണ്ടറിൽ മൂന്നു തെറ്റുകൾ ഉണ്ടെന്നാണ് ആരോപണം. ആരോപണം തന്നെ തെറ്റാണ്. കലണ്ടർ മണിക് ഫാനിൻ്റെതല്ല. അല്ലാഹുവിൻ്റെ താണ്. അല്ലാഹു (സു. ത) വിൻ്റെ കല്പന പ്രകാരമുള്ള കലണ്ടർ അച്ചടിച്ചിറക്കുകയാണ് മണിക്ഫാൻ ചെയ്തിട്ടുള്ളത്. കലണ്ടറിൻ്റെ ഉപയോഗം കാലനിർണ്ണയമാണ്. "ഗ്ലോബൽ വില്ലേജ് " എന്ന വിശേഷിപ്പിക്കുന്ന ഇക്കാലത്ത് ലോകത്തെവിടെയും ഉപയോഗിക്കാവുന്ന, ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഒരെയൊരു കലണ്ടർ മണിക്ഫാനിൻ്റെ നേതൃത്വത്തിൽ ഹിജ്റ കമ്മിറ്റി പ്രസിദ്ധീരിക്കുന്ന കലണ്ടറാണ്. മറ്റുള്ളതെല്ലാം പ്രാദേശികമൊ ഉപകാരമില്ലാത്തതൊ ആണ്. ഇവിടെ ചൂണ്ടിക്കാണിച്ചിരുന്ന മൂന്നു തെറ്റുകൾ (യഥാർത്ഥത്തിൽ ഒന്നിനെ മൂന്നായി ഉദാഹരിച്ചതാണ്.) കലണ്ടറിനെ കുറിച്ച അജ്ഞതയിൽ നിന്നുണ്ടായതാണ്. ഇതേ ആരോപണം ബഹു. അബ്ദുൽ ഹമീദ് മദീനിയും പലവട്ടം ആവർത്തിച്ചിട്ടുണ്ട്. അതിനാൽ മേൽപ്പറഞ്ഞ വിമർശനത്തിനുള്ള വിശദീകരണം പ്രത്യേമായി നൽകുന്നതാണെന്ന് അറിയിക്കുന്നു. കുറച്ചധികം വിശദീകരിക്കേണ്ടതിനാൽ ആയത് പിന്നീട് പോസ്റ്റ് ചെയ്യുന്നതാണ്.


എന്റെ മറുപടി:


എഴുതുകയും കണക്ക് കൂട്ടുകയും ചെയ്യാറില്ല എന്നല്ല അർത്ഥം.


എഴുതുകയില്ല, കണക്ക് കൂട്ടുകയില്ല , എന്ന് لا എന്ന കലിമ വെച്ചു പറഞ്ഞാൽ അത് ഭാവി കാലത്തേക്കുമാണ് എന്ന് അറബി ഭാഷ അറിയുന്ന ഏത് മദ്രസ കുട്ടികൾക്കും അറിയുന്ന കാര്യമാണ്.


മാസപ്പിറവിയുമായി ബന്ധപ്പെട്ട എഴുത്തും കണക്കും മാത്രമാണ് നിരോധിച്ചത്. കാരണം ഹദീസ് മാസപ്പിറവിയെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. അതല്ലാത്ത എഴുത്തൊ, കണക്കോ, നിസ്കാര സമയമടക്കം ഇസ്ലാം നിരോധിച്ചിട്ടില്ല.

മറ്റൊന്ന് സൂര്യനും ചന്ദ്രനും കണക്ക് പ്രകാരം നീങ്ങുന്നു എന്ന് സൂചിപ്പിക്കുന്ന ആയത്തുകൾ മാസപ്പിറവി നിർണയത്തിന് തെളിവാണ് എന്ന് അല്ലാഹുവൊ, നബി صلى الله عليه وسلم യൊ, സഹാബികളോ رضي الله عنهم പഠിപ്പിച്ചിട്ടില്ല, വ്യാഖ്യാനിച്ചിട്ടില്ല. നബി صلى الله عليه وسلم യുടെ കാലത്ത് ഗോള ശാസ്ത്ര കണക്ക് അറിയുന്ന ജൂതന്മാർ ഉണ്ടായിരുന്നു. അവരുടെ അടുത്ത് നിന്ന് പഠിക്കാൻ നബി صلى الله عليه وسلم സഹാബികളോട് رضي الله عنهم ഉപദേശിച്ചിട്ടില്ല . അത് കൊണ്ട് അവർക്ക് ശേഷം ആരെങ്കിലും ഗോള ശാസ്ത്ര കണക്ക് മാസപ്പിറവി നിർണയത്തിന് ഉപയോഗിക്കുന്നത് ബിദ്അത്താണ്.


മഹാനായ പൂർവികനായ ഹദീസ് തഫ്സീറിന്റെ ഇമാം ഇബ്നു ഹജറുൽ അസ്‌ഖലാനി رحمه الله പറഞ്ഞത് കാണുക:



" ഈ ആശയം (ഗോള ശാസ്ത്ര കണക്കുകൂട്ടൽ) റവാഫിദിൽ ( പിഴച്ച ശിയാക്കൾ ) നിന്നുള്ള അഹ്ൽ അത്തസ്‌യറിലേയ്‌ക്കെത്തും എന്ന്  ചില പണ്ഡിതന്മാർ പ്രസ്താവിച്ചു, ചില ഫുഖഹാകൾ അവരോട് യോജിച്ചുവെന്ന് വിവരിക്കപ്പെടുന്നു, എന്നിരുന്നാലും, സലഫു സാലിഹീങ്ങളുടെ അഭിപ്രായൈക്യം അവർക്കെതിരായ ഒരു തെളിവാണ്. ഇബ്നു ബസ്ബ്സ പറഞ്ഞു: ഇതൊരു തെറ്റായ അഭിപ്രായമാണ് - ഇത് ശരീഅത്ത്   നിരോധിച്ചിരിക്കുന്നു ".

(ഫത്ഹുൽ ബാരി - 127/4).

അത് കൊണ്ട് സലഫു സാലിഹീങ്ങളുടെ അഭിപ്രായൈക്യമുണ്ട് , കണക്ക് എന്നന്നേക്കുമായി നിരോധിച്ചിരിക്കുന്നു.


റാഫിദീ ശീയാക്കൾക്ക് ജൂതന്മാരിൽ നിന്നാണ് കണക്ക് കിട്ടിയത്. ഫത്ഹുൽ ബാരിയിൽ സൂചിപ്പിച്ച പോലെ റാഫിദീ ശീയാക്കളിൽ നിന്നാണ് ഇത് മുസ്‌ലിംകളിലേക്ക് എത്തിയത്. മുസ്‌ലിംകളിലേക്ക് മിക്ക ബിദ്അത്തുകളും, ശിർക്ക് വരെ റാഫിദീ ശീയാക്കളിൽ നിന്നാണല്ലോ എത്തിയത്.


ഇനി അന്ന് അവർ നിരക്ഷരരും, കണക്ക് അറിയാത്തവരുമാണെങ്കിലും , അവർക്കത് ജൂതന്മാരുടെ അടുത്ത് നിന്നും പഠിക്കാമായിരുന്നു, കാരണം ഭൗതിക വിജ്ഞാനം ആരിൽ നിന്നും തേടാമല്ലൊ. എന്നാൽ അല്ലാഹു കണക്ക് നിരോധിച്ചത് കൊണ്ട്, നബി صلى الله عليه وسلم ജൂതന്മാരുടെ അടുത്ത് നിന്നും അത് പഠിക്കാൻ കൽപിച്ചില്ല .

ഹദീസുകളിൽ റഅ എന്ന ക്രിയയുടെ കൂടെ ഒറ്റ മഫ്ഊലും ബിഹിയയായ (കർമം) ഹിലാലെ ഉള്ളു. അങ്ങനെ വന്നാൽ അതിന് കാണുക എന്ന അർഥമേയുള്ളു എന്നത് ഏത് അറബി ഭാഷ പഠിച്ച മദ്രസ കുട്ടിക്കും അറിയാം. 


റഅ എന്ന ക്രിയയുടെ കൂടെ രണ്ട് മഫ്ഊലും ബിഹിയുണ്ടായാലെ അറിഞ്ഞു, ബോദ്ധ്യമായി, മനസ്സിലായി എന്ന അർത്ഥം വരികയുള്ളു. ഇത് ബാല പാഠമാണ്. മാസപ്പിറവിയുമായി ബന്ധപ്പെട്ട ഹദീസുകളിലൊക്കെയും റഅ എന്ന ക്രിയയുടെ കൂടെ ഒറ്റ മഫ്ഊലും ബിഹിയയായ (കർമം) ഹിലാലെ ഉള്ളു. അതിന് കാണുക എന്നതല്ലാതെ മറ്റൊരു അർത്ഥവും വരില്ല. ബാല പാഠമാണ് ഇത്. അത് കൊണ്ട് മാസപ്പിറവി കാണൽ നിർബന്ധമാണ് അല്ലാതെ ആകാശത്ത് ഉണ്ടായത് അറിഞ്ഞാൽ, ബോദ്ധ്യമായാൽ പോര.

 താഴെ രണ്ട് ലിങ്കുകളും വായിക്കുക إن شاء الله

ഗോള ശാസ്ത്ര കണക്കിന്റെ വക്താവുമായി ഒരു പ്രബോധനം.


http://www.salaf.in/2023/04/blog-post.html?m=1



ഗോള ശാസ്ത്ര കണക്കിന്റെ വക്താവുമായി ഒരു പ്രബോധനം, ഭാഗം രണ്ട്


http://www.salaf.in/2023/04/blog-post_7.html?m=1


بارك الله فيك


കണക്കുകാരൻ:


അല്ലാഹു സു.ത യുടെ അസ്തിത്വവും പ്രവാചകൻ്റെ സത്യത്വവും ബോധ്യമാവുന്ന തരത്തിൽ ഖുർആനും ഹദീസും മനസ്സിലാക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. ഒരു ഹദീസ് വ്യാഖ്യാനിച്ച് ഇസ്‌ലാമിക നിയമം അപ്രായോഗികമാണെന്ന് തെളിയിക്കാൻ ഞാൻ തയ്യാറാകില്ല. ഇവിടെ ഗോളശാസ്ത്രം മാനവ കുലത്തിന് വേണ്ടി സംവിധാനിച്ചതാണെന്ന് അല്ലാഹു സു.ത പറയുമ്പോൾ നബി (സ) അതിനെതിരായി പറഞ്ഞു എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് അക്രമമാണ്. ഖുർആൻ ദൈവവചനമാണ്. അതിൻ്റെ സംരക്ഷണം ദൈവം തന്നെ ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ ഹദീസിൻ്റെ സംരക്ഷണം ആരും ഏറ്റെടുത്തിട്ടില്ല. നബി (സ)യുടെ വഫാത്തിനു 300 വർഷത്തിനു ശേഷം ക്രോഡീകരിച്ച ഒരു വചനം കൊണ്ട് അല്ലാഹുവിൻ്റെ സംരക്ഷണയിലുള്ള ഖുർആൻ നിരാകരിക്കാൻ പാടില്ല. പ്രസ്തുത ഹദീസ് ഖുർആൻ വചനത്തിനു പൂരകമായി മനസ്സിലാക്കണം. ഒരു പേജിലധികം എഴുതി വക്രീകരിക്കാൻ ശ്രമിച്ച ഹദിസിൻ്റെ യഥാർത്ഥ ആശയം ഖുർആൻ 10-ാം അദ്ധ്യായം ( യൂനുസ് ) 5-ാം വചനത്തിൽ നിന്ന് മനസ്സിലാക്കണം. ഈ ഒരൊറ്റ ആയത്ത് കൊണ്ട് താങ്കളുടെ പേജുകൾ നീണ്ട ലേഖനം റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു.           "ചന്ദ്രനു ഘട്ടങ്ങൾ (മനസിൽ) നിശ്ചയിച്ചിരിക്കുന്നു. നിങ്ങൾ ചന്ദ്രൻ്റെ പ്രായവും  കണക്കും (ഹിസാബ്) അറിയുന്നതിനു വേണ്ടി. "                      ഈ ആയത്തു കൊണ്ട് അല്ലാഹു കൽപ്പിക്കുന്നത് ചന്ദ്രൻ്റെ മനാസിൽ (elongation angle) ഹിസാബ് നടത്താനുള്ള Data നൽകുന്നു എന്നും അതനുസരിച്ച് ചന്ദ്ര മാസം കണക്കുകൂട്ടണ മെന്നുമാണ്.                ഗോള ശാസ്ത്ര കണക്ക് മാസപ്പിറവി അല്ലാത്ത മറ്റെല്ലാ കാര്യങ്ങൾക്കും സ്വീകാര്യമാണ് എന്നുള്ള വ്യാഖ്യാനം ശരിയല്ലെന്ന് തെളിഞ്ഞു. കാരണം ഖുർആൻ ചന്ദ്രൻ്റെ കണക്കാണ് ഇവിടെ സ്വീകരിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.


എന്റെ മറുപടി:


സൂറത്ത് യൂനുസിലെ ആയത്ത് ഉദ്ധരിച്ച് മാസപ്പിറവി ഗോളശാസ്ത്ര പ്രകാരം കണക്ക് കൂട്ടാം എന്ന് നിങ്ങൾ വാദിക്കുന്നു. 

എന്നാൽ കൊല്ലങ്ങളുടെ എണ്ണം രണ്ട് രീതിയിൽ കണക്ക് കൂട്ടാം. ഒന്നാമത്തെത് മഗ്‌രിബിന് കാണുന്ന ഹിലാലിനെ അടിസ്ഥാനമാക്കിയിട്ടുള്ള കണക്ക്. രണ്ടാമത്തെത് ഗോളശാസ്ത്ര കണക്ക്.

രണ്ടും തരുന്ന കണക്കിന്റെ ഫലം ഒന്നുതന്നെ.

ഇതിൽ ആദ്യത്തേത് ഇസ്ലാമിൽ വ്യക്തമായ തെളിവുള്ളതാണ്. അത് കൊണ്ട് അനുവദനീയമാണ്, സുന്നത്താണ്. അത് കൊണ്ട് നബി صلى الله عليه وسلم ഖുർആനിനെതിരായി സംസാരിച്ചിട്ടില്ല. സംസാരിക്കുകയില്ല. കണക്ക് നിരോധിച്ച ഹദീസ് ഖുർആനിന് എതിരല്ല. സ്വഹീഹായ ഒരു ഹദീസും ഖുർആനിന് എതിരാവില്ല.

എന്നാൽ രണ്ടാമത്തെത് നബി صلى الله عليه وسلم നിരോധിച്ചതാണ് . അത് കൊണ്ട് ഹറാമാണ്, ബിദ്അത്താണ്. 

നബി صلى الله عليه وسلم യുടെ കാലത്ത് ഗോള ശാസ്ത്ര കണക്ക് അറിയുന്ന ജൂതന്മാർ ഉണ്ടായിരുന്നു. അവരുടെ അടുത്ത് നിന്ന് പഠിക്കാൻ നബി صلى الله عليه وسلم സഹാബികളോട് رضي الله عنهم ഉപദേശിച്ചിട്ടില്ല. അത് കൊണ്ട് അവർക്ക് ശേഷം ആരെങ്കിലും ഗോള ശാസ്ത്ര കണക്ക് മാസപ്പിറവി നിർണയത്തിന് ഉപയോഗിക്കുന്നത് ബിദ്അത്താണ്.

ഹിലാൽ കണ്ണ് കൊണ്ട് കാണണം എന്ന ഹദീസുകൾ നിങ്ങൾ നിഷേധിക്കുകയാണൊ? പൂർവ്വികരും, ആധുനികരുമായ ഹദീസ് ശാസ്ത്രത്തിൽ അവഗാഹ വിജ്ഞാനം നേടിയ മുഴുവൻ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പണ്ഡിതന്മാരും ഈ ഹദീസുകൾ സ്വഹീഹായതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

മറ്റൊന്ന് സൂര്യനും ചന്ദ്രനും കണക്ക് പ്രകാരം നീങ്ങുന്നു എന്ന് സൂചിപ്പിക്കുന്ന ആയത്തുകൾ മാസപ്പിറവി നിർണയത്തിന് തെളിവാണ് എന്ന് അല്ലാഹുവൊ, നബി صلى الله عليه وسلم യൊ, സഹാബികളോ رضي الله عنهم പഠിപ്പിച്ചിട്ടില്ല, വ്യാഖ്യാനിച്ചിട്ടില്ല. 

താഴെ ലിങ്ക് വായിക്കുക ഇൻ ഷാ അല്ലാഹ്:

 ഖുർആനിനെ എങ്ങനെ സമീപിക്കണം?

https://www.salaf.in/2022/10/blog-post_81.html?m=1

ഹദീസും സംരക്ഷിക്കും.

താഴെ ലിങ്ക് വായിക്കുക ഇൻ ഷാ അല്ലാഹ്:

ഒരു ഹദീസ് നിഷേധിയുമായി പ്രബോധനം

https://www.salaf.in/2024/07/blog-post_23.html?m=1


കണക്കുകാരൻ


താങ്കൾ പാടിയ പാട്ട് വീണ്ടും പാടുകയാണ്. എനിക്കതിൽ താത്പര്യമില്ല സമയവുമില്ല. " മുഴുവൻ അഹ്ലുസുന്നത്ത് പണ്ഡിതന്മാരും " എന്ന പദപ്രയോഗം തെറ്റാണ്. കാഴ്ച ഇൽ മു ളന്നി (ഊഹം) ആണ്. കണക്ക് ഇൽമുൽ യഖീൻ( ഉറപ്പായത്) ആണ് എന്ന് പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. മഗ്രിബിന് ഹിലാൽ കാണുന്നതിന് തെളിവുണ്ടെന്ന് താങ്കൾ പറയുന്നു. എങ്കിൽ അതൊന്നു കാണിച്ചു തരണം. നബി(സ) തൻ്റെ ജീവിത കാലത്ത് ഒരിക്കലെങ്കിലും 29-ാം തിയ്യതി സൂര്യാസ്തമയ ശേഷം ഹിലാൽ നോക്കിയതായൊ കണ്ടതായൊ നോക്കാൻ ആരെയെങ്കിലും ചുമതല പ്പെടുത്തിയതായൊ ഉള്ള തെളിവ് കൊണ്ടുവരിക. തെളിവുണ്ടെങ്കിൽ അത് സുന്നത്താവും ഇല്ലെങ്കിൽ ബിദ്അത്താവും.


എന്റെ മറുപടി:


നിങ്ങൾ പറഞ്ഞു:


" കാഴ്ച ഇൽ മു ളന്നി (ഊഹം) ആണ്. കണക്ക് ഇൽമുൽ യഖീൻ( ഉറപ്പായത്) ആണ് എന്ന് പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട് ".


ഇതിന് മുമ്പ് മറുപടി നൽകിയില്ലൊ? 

താഴെ വീണ്ടും അയക്കാം:

മഹാനായ പൂർവികനായ ഹദീസ് തഫ്സീറിന്റെ ഇമാം ഇബ്നു ഹജറുൽ അസ്‌ഖലാനി رحمه الله പറഞ്ഞത് കാണുക:

" ഈ ആശയം (ഗോള ശാസ്ത്ര കണക്കുകൂട്ടൽ) റവാഫിദിൽ ( പിഴച്ച ശിയാക്കൾ ) നിന്നുള്ള അഹ്ൽ അത്തസ്‌യറിലേയ്‌ക്കെത്തും എന്ന്  ചില പണ്ഡിതന്മാർ പ്രസ്താവിച്ചു, ചില ഫുഖഹാകൾ അവരോട് യോജിച്ചുവെന്ന് വിവരിക്കപ്പെടുന്നു, എന്നിരുന്നാലും, സലഫു സാലിഹീങ്ങളുടെ അഭിപ്രായൈക്യം അവർക്കെതിരായ ഒരു തെളിവാണ്. ഇബ്നു ബസ്ബ്സ പറഞ്ഞു: ഇതൊരു തെറ്റായ അഭിപ്രായമാണ് - ഇത് ശരീഅത്ത്   നിരോധിച്ചിരിക്കുന്നു ".

(ഫത്ഹുൽ ബാരി - 127/4).

അത് കൊണ്ട് സലഫു സാലിഹീങ്ങളുടെ അഭിപ്രായൈക്യമുണ്ട് , കണക്ക് എന്നന്നേക്കുമായി നിരോധിച്ചിരിക്കുന്നു.

റാഫിദീ ശീയാക്കൾക്ക് ജൂതന്മാരിൽ നിന്നാണ് കണക്ക് കിട്ടിയത്. ഫത്ഹുൽ ബാരിയിൽ സൂചിപ്പിച്ച പോലെ റാഫിദീ ശീയാക്കളിൽ നിന്നാണ് ഇത് മുസ്‌ലിംകളിലേക്ക് എത്തിയത്. മുസ്‌ലിംകളിലേക്ക് മിക്ക ബിദ്അത്തുകളും, ശിർക്ക് വരെ റാഫിദീ ശീയാക്കളിൽ നിന്നാണല്ലോ എത്തിയത്.

അത് കൊണ്ട് ചില ഒറ്റപ്പെട്ട പണ്ഡിതന്മാർക്ക് തെറ്റ് പറ്റിയത്, അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പണ്ഡിതന്മാരെല്ലാം ഹിലാൽ കാണണം എന്ന് പറഞ്ഞതിന് എതിരാവില്ല. തെറ്റ് പറ്റിയ ചില ഒറ്റപ്പെട്ട പണ്ഡിതന്മാരുടെ അഭിപ്രായം സ്വഹീഹായ ഹദീസുകൾക്കെതിരായത് കൊണ്ട് തള്ളപ്പെടും. 

ഇനി അന്ന് അവർ നിരക്ഷരരും, കണക്ക് അറിയാത്തവരുമാണെങ്കിലും , അവർക്കത് ജൂതന്മാരുടെ അടുത്ത് നിന്നും പഠിക്കാമായിരുന്നു, കാരണം ഭൗതിക വിജ്ഞാനം ആരിൽ നിന്നും തേടാമല്ലൊ. എന്നാൽ അല്ലാഹു കണക്ക് നിരോധിച്ചത് കൊണ്ട്, നബി صلى الله عليه وسلم ജൂതന്മാരുടെ അടുത്ത് നിന്നും അത് പഠിക്കാൻ കൽപിച്ചില്ല

നിങ്ങൾ പറഞ്ഞു:

" മഗ്രിബിന് ഹിലാൽ കാണുന്നതിന് തെളിവുണ്ടെന്ന് താങ്കൾ പറയുന്നു. എങ്കിൽ അതൊന്നു കാണിച്ചു തരണം. നബി(സ) തൻ്റെ ജീവിത കാലത്ത് ഒരിക്കലെങ്കിലും 29-ാം തിയ്യതി സൂര്യാസ്തമയ ശേഷം ഹിലാൽ നോക്കിയതായൊ കണ്ടതായൊ നോക്കാൻ ആരെയെങ്കിലും ചുമതല പ്പെടുത്തിയതായൊ ഉള്ള തെളിവ് കൊണ്ടുവരിക. തെളിവുണ്ടെങ്കിൽ അത് സുന്നത്താവും ഇല്ലെങ്കിൽ ബിദ്അത്താവും ".


ഇതിനും മറുപടി പറഞ്ഞു, താഴെ വീണ്ടും അയക്കാം:


ഹദീസുകളിൽ റഅ എന്ന ക്രിയയുടെ കൂടെ ഒറ്റ മഫ്ഊലും ബിഹിയയായ (കർമം) ഹിലാലെ ഉള്ളു. അങ്ങനെ വന്നാൽ അതിന് കാണുക എന്ന അർഥമേയുള്ളു എന്നത് ഏത് അറബി ഭാഷ പഠിച്ച മദ്രസ കുട്ടിക്കും അറിയാം. 


റഅ എന്ന ക്രിയയുടെ കൂടെ രണ്ട് മഫ്ഊലും ബിഹിയുണ്ടായാലെ അറിഞ്ഞു, ബോദ്ധ്യമായി, മനസ്സിലായി എന്ന അർത്ഥം വരികയുള്ളു. ഇത് ബാല പാഠമാണ്. മാസപ്പിറവിയുമായി ബന്ധപ്പെട്ട ഹദീസുകളിലൊക്കെയും റഅ എന്ന ക്രിയയുടെ കൂടെ ഒറ്റ മഫ്ഊലും ബിഹിയയായ (കർമം) ഹിലാലെ ഉള്ളു. അതിന് കാണുക എന്നതല്ലാതെ മറ്റൊരു അർത്ഥവും വരില്ല. ബാല പാഠമാണ് ഇത്. അത് കൊണ്ട് മാസപ്പിറവി കാണൽ നിർബന്ധമാണ് അല്ലാതെ ആകാശത്ത് ഉണ്ടായത് അറിഞ്ഞാൽ, ബോദ്ധ്യമായാൽ പോര.

ഇനി നിങ്ങൾക്ക് ഹദീസുകൾ വേണമെങ്കിൽ രണ്ടെണ്ണം താഴെ കൊടുക്കുന്നു:


"‏ لاَ تَصُومُوا حَتَّى تَرَوُا الْهِلاَلَ، وَلاَ تُفْطِرُوا حَتَّى تَرَوْهُ


നബി صلى الله عليه وسلم പറഞ്ഞു :


"ഹിലാൽ കാണുന്നത് വരെ (റമദാനിന്റെ) നോമ്പ് എടുക്കരുത് , ഹിലാൽ കാണുന്നത് വരെ നോമ്പ് (ശവ്വാലിന്റെ) തുറക്കുകയും ചെയ്യരുത്".


(സഹീഹ് മുസ്ലിം).

عن ربعي بن حراس عن رجل من اصحاب رسول الله صلعم اختلف الناس في آخر يوم من رمضان . فقدم اعرابيان . فشهدا عند رسول الله صلعم بالله لأهل الهلال ورأياه أمس عشية فأمر رسول الله صلعم الناس ان يفطروا وفي رواية ان يغدوا الى مصلاهم "ابو داود" جامع الاصول في احاديث الرسول لابن الاثير ٢٧٥/٦


“റുബഇബ്നു‌ ഹറാസ് നബി صلى الله عليه وسلم യുടെ സഹാബിമാരിൽ ഒരാളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. റമദാനിലെ അവസാനദിവസം ജനങ്ങൾ അഭി പ്രായവ്യത്യാസത്തിലായി. അപ്പോൾ രണ്ട് ഗ്രാമീണ അറബികൾ വന്നു. അല്ലാഹുവിന്റെ പേരിൽ സത്യംചെയ്‌തുകൊണ്ട് ഇന്നലെ വൈകുന്നേരം ഹിലാൽ കണ്ടു എന്ന് സാക്ഷി പറഞ്ഞു. അപ്പോൾ നബി صلى الله عليه وسلم ജനങ്ങളോട് നോമ്പ് മുറിക്കാൻ കൽപിച്ചു. മറ്റൊരു റിപ്പോർട്ടിൽ നാളെ രാവിലെ ഈദ് ഗാഹിലേക്ക് പോകാനും കൽപിച്ചു. 

(അബൂദാവൂദ്-ജാമിഉൽ ഉസ്വൂൽ ഫീ അഹാദീസിർറസൂൽ, ഇബ്‌നുൽ അസീർ 6:275).

അത് കൊണ്ട് ഹിലാൽ കാണുക സുന്നത്താണ്, ബിദ്അത്തല്ല.

സഹോദരാ, സത്യത്തിലേക്ക് വരിക. കണക്ക് നിരോധിച്ചതാണ് ബിദ്അത്താണ്. ഹിലാൽ കാണുക എന്നതാണ് സുന്നത്ത്. കർമ്മങ്ങൾ നിഷ്ഫലമാക്കരുത്.

بارك الله فيك.

പിന്നെ അദ്ദേഹം പ്രതികരിച്ചില്ല.

ഡോ: കെ. മുഹമ്മദ് സാജിദ്.


Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.